വന്‍മരങ്ങളും പാറക്കെട്ടുകളുമായൊരു ഗ്രീന്‍ ബസ്സ്

കൂത്തുപറമ്പ്: വന്‍മരങ്ങളും പാറക്കെട്ടുകളും വെള്ളച്ചാട്ടവുമൊക്കെ ഒരുക്കി ജല സംരക്ഷണ സന്ദേശവുമായെത്തിയ ഗ്രീന്‍ മെസഞ്ചര്‍ പ്രദര്‍ശനം ശ്രദ്ധേയമായി. റഹ്മ ഫൗണ്ടേഷന്‍ സംസ്ഥാന തലത്തില്‍ സംഘടിപ്പിക്കുന്ന സന്ദേശയാത്രയിലാണ് ബസ്സിനെ പ്രകൃതിയുടെ കൊച്ചുപതിപ്പാക്കി മാറ്റിയിരിക്കുന്നത്. ബസ്സാണെന്നു മനസ്സിലാകാത്ത രീതിയില്‍ ഒരുക്കിയിരിിക്കുന്ന ഇതില്‍ രണ്ടു കവാടങ്ങളും ഗുഹാമുഖങ്ങളാക്കി മാറ്റിയിരിക്കുന്നു.

കേരളത്തിലെ ജലക്ഷാമത്തിന് പരിഹാരം കാണാന്‍ മഴവെള്ളത്തെ സംരക്ഷിച്ചു നിര്‍ത്തി ഭൂമിയുടെ ദാഹമകറ്റുകയെന്ന സന്ദേശവുമായാണ് യാത്ര. ഗുഹാമുഖത്തിലൂടെ ആളുകള്‍ക്ക് ഉള്ളില്‍ പ്രവേശിക്കാം. ജല സംരക്ഷണത്തിന്റെ പ്രാധാന്യം എടുത്തുകാട്ടുന്ന വീഡിയോ പ്രദര്‍ശനമുണ്ട്. ബസ്സിനുള്ളില്‍ ഇരുവശങ്ങളിലും മഴവെള്ള സംരക്ഷണത്തിന്റെ ആഹ്വാനവുമായുള്ള പോസ്റ്ററുകളുമുണ്ട്. ഇപ്പോള്‍ അഞ്ചു ശതമാനം മാത്രം മഴവെള്ളം സംരക്ഷിച്ചുനിര്‍ത്തുന്ന കേരളത്തില്‍ 30 ശതമാനം മഴവെള്ളം സംരക്ഷിച്ചുനിര്‍ത്താനാകുമെന്ന് ഗ്രീന്‍ മെസഞ്ചര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനുള്ള നിര്‍ദേശങ്ങളും അവതരിപ്പിക്കുന്നു.

മാതൃകര്‍ഷകമായി ഒരുക്കിയ ഗ്രീന്‍ മെസഞ്ചര്‍ കാണാന്‍ നിരവധി പേരെത്തുന്നുണ്ട്. റഹ്മ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ മുനവറലി ശിഹാബ് തങ്ങള്‍, പ്രസിഡന്റ് റഹ്മത്തുല്ലാഹ് ഖാസിമി മൂത്തേടം, പ്രോജക്ട് മാനേജര്‍ എസ്.വി. മുഹമ്മദലി, ഐ.ടി.മാനേജര്‍ പി. പ്രജീവന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഗ്രീന്‍ മെസഞ്ചര്‍ ഒരുക്കിയത്. പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍മാരായ ശംസുദ്ദീന്‍ മുഹമ്മദ്, അബ്ദുല്‍ ഖയ്യൂം, പി. നിസാര്‍ എന്നിവര്‍ പരിപാടി വിവരിക്കുന്നു. പാലക്കാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പര്യടനത്തിനു ശേഷമാണ് കണ്ണൂര്‍ ജില്ലയിലെത്തിയത്

ഹൈദരലി ശിഹാബ് തങ്ങളെ ഖാസിയായി അംഗികരിച്ചു

ചേറ്റുവ:ഒരുമനയൂര്‍ തെക്കേതലക്കല്‍ ജുമുഅത്ത് കമ്മിറ്റി യോഗം മഹല്ല് ഖാസിയായി പാണക്കാട് -സയ്യിദ് ഹൈദ്രലി ശിഹാബ് തങ്ങളെ അംഗീകരിച്ചു. സമസ്തകോ ഓര്‍ഡിനേഷന്‍ തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയുടെ നിര്‍ദ്ദേശം അംഗീകരിച്ച് ജില്ലയിലെ മുഴുവന്‍ മഹല്ലുകളും സയ്യിദ് ഹൈദ്രലി ശിഹാബ് തങ്ങളെ ഖാസിയായി അംഗീകരിക്കുന്നതിന്റെ ഭാഗമാണ് തീരുമാനം. പ്രസിഡന്റ് അഹമ്മദുണ്ണി അധ്യക്ഷത വഹിച്ചു. എ.വി. ഹംസ കുട്ടിഹാജി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

വിമാനാപകടം: ദിഖ്‌റ് ഹല്‍ഖ ഇന്ന്

കാസര്‍കോട്:മംഗലാപുരം വിമാന ദുരന്തത്തില്‍ മരിച്ചവര്‍ക്കായി കാസര്‍കോട് സംയുക്ത ജമാ അത്ത് ദിഖ്‌റ് ഹല്‍ഖയും അനുസ്മരണവും നടത്തും. തിങ്കളാഴ്ച രണ്ടുമണിക്ക് മാലിക് ദീനാര്‍ ജമാ അത്ത് ഹാളിലാണ് പരിപാടി

എസ്.വൈ.എസ്. അനുസ്മരണസംഗമം

കാസര്‍കോട്: എസ്.വൈ.എസ്. സംസ്ഥാന വൈസ് പ്രസിഡന്റും കാസര്‍കോട് സംയുക്ത ജമാഅത്ത് ജന. സെക്രട്ടറിയുമായിരുന്ന തളങ്കര ഇബ്രാഹിം ഖലീലിന്റെ വിയോഗം കനത്ത നഷ്ടമാണെന്ന് എസ്.വൈ.എസ്. ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സംഗമം അഭിപ്രായപ്പെട്ടു.സമസ്ത ജില്ലാ ജന. സെക്രട്ടറി യു.എം.അബ്ദുല്‍ റഹ്മാന്‍ മുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.എ.ഖാസിം മുസ്‌ല്യാര്‍ അധ്യക്ഷത വഹിച്ചു. പി.എസ്. ഇബ്രാഹിം ഫൈസി പള്ളങ്കോട് സ്വാഗതം പറഞ്ഞു. അബ്ബാസ് ഫൈസി പുത്തിഗെ അനുസ്മരണ പ്രഭാഷണം നടത്തി. സി.ടി.അഹമ്മദലി എം.എല്‍.എ., അബ്ദുല്‍ സലാം ദാരിമി ആലംപാടി, കെ.ടി.അബ്ദുല്ല ഫൈസി പടന്ന, ബഷീര്‍ വെള്ളിക്കോത്ത്, അബൂബക്കര്‍ ഹാജി അഡ്യാര്‍ കണ്ണൂര്‍, ബി.കെ. അബ്ദുല്‍ ഖാദിര്‍ അല്‍ഖാസിമി, ഖത്തര്‍ അബ്ദുല്ലഹാജി, എ.അബ്ദുല്‍ റഹ്മാന്‍, മഹ്മൂദ്ഹാജി തളങ്കര, മുക്രി ഇബ്രാഹിം ഹാജി, കെ.എസ്.ഹബീബ്ഹാജി, എം.മൊയ്തു മൗലവി, മുഹമ്മദ്ഹാജി പൂച്ചക്കാട്, അബ്ദുല്‍ അസീസ് അശ്രഫി പാണത്തൂര്‍, ഹംസ മൗലവി കല്ലിങ്കാല്‍, അബ്ദുല്ല മുഗു, ലണ്ടന്‍ മുഹമ്മദ്ഹാജി, ബദറുദ്ദീന്‍ ചെങ്കള, അബ്ദുല്‍ഖാദിര്‍ മദനി പള്ളങ്കോട്, അബൂബക്കര്‍ സാലുദ് നിസാമി പ്രസംഗിച്ചു. എം.എ.ഖാസിം മുസ്‌ലിയാര്‍ നേതൃത്വം നല്‍കി.

വാര്‍ത്ത വാസ്തവ വിരുദ്ധം: സമസ്ത

മലപ്പുറം: വനിതാ ലീഗുമായി ബന്ധപ്പെട്ട പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ സമസ്ത മുശാവറ ചേരുമെന്ന് ചില പത്രങ്ങളിലും ചാനലുകളിലും വന്ന വാര്‍ത്ത വാസ്തവവിരുദ്ധമാണെന്നു സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് കാളമ്പാടി മുഹമ്മദ് മുസ്‌ല്യാരും ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാരും പ്രസ്താവനയില്‍ അറിയിച്ചു. വനിതാ ലീഗിന്റെ വിഷയത്തില്‍ സമസ്തയും മുസ്‌ലിം ലീഗും ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും ഇരുവരും അറിയിച്ചു.

ഹജ്ജ്: നറുക്കെടുപ്പ് ഫലമറിയാം

കോഴിക്കോട്: ഈ വര്‍ഷത്തെ ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടവരുടെ വിവരം അറിയാന്‍ .
Click Here

സമസ്ത പ്രവര്‍ത്തകര്‍ക്ക് നേരെ വീണ്ടും ആക്രമണം

മഞ്ചേരി: സമസ്ത മദ്രസ പിടിച്ചെടുക്കാനുള്ള ശ്രമം എ.പി വിഭാഗം സുന്നികള്‍ വീണ്ടും അക്രമം അഴിച്ചു വിട്ടു. മഞ്ചേരി ചോലക്കല്‍ അങ്ങാടിയില്‍ വെച്ചാണ് ഇന്നലെ വൈകിട്ട് വീണ്ടും സംഘടിച്ചെത്തി ആക്രമം നടത്തിയത്. മുക്കം സ്വദേശികളായ മുരിങ്ങത്ത് നിഷാദ് (30), ചുണ്ടേന്‍ മൂച്ചി ഫൈസല്‍ ബാബു (25), എം.ടി കുഞ്ഞലവി (30) എന്നിവരെ പരുക്കുകളോടെ മഞ്ചേരി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം വടക്കാങ്ങര മദ്രസ ജനറല്‍ ബോഡി അലങ്കോലപെടുത്തി രണ്ട് പേരെ മര്‍ദ്ദിച്ചതിന് പിന്നാലെയാണ് വീണ്ടും അക്രമം അഴിച്ചു വിട്ടത്. വെള്ളിയാഴ്ച നടന്ന സംഭവത്തില്‍ പ്രതിഷേധിക്കാനെന്നോണം സംഘടിച്ചെത്തിയ എസ്.എസ്.എഫ് പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നില്‍. പ്രകടനം തുടങ്ങും മുമ്പെ ചോലക്കലങ്ങാടിയില്‍ സമസ്ത പ്രവര്‍ത്തകരെ തിരഞ്ഞുപിടിച്ച് മര്‍ദ്ദിക്കുകയായിരുന്നു. നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന വടക്കാങ്ങര മദ്രസ പൂട്ടിക്കാനുള്ള എ.പി വിഭാഗം സുന്നികളുടെ നീക്കത്തില്‍ മഞ്ചേരി മുന്‍സിപ്പല്‍ എസ്.കെ.എസ്.എസ്.എഫ് പ്രതിഷേധിച്ചു.

മഹല്ല് കെട്ടിടം ഉദ്ഘാടനം

അയിലൂര്‍: അടിപ്പെരണ്ടയില്‍ നിര്‍മിച്ച പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്മാരക മഹല്ല് കെട്ടിടത്തിന്റെ ഉദ്ഘാടനം 31 ന് വൈകീട്ട് ഏഴിന് നടക്കും. അടിപ്പെരണ്ട മഹല്ലും എന്‍.എച്ച്. മദ്രസയും സംയുക്തമായാണ് കെട്ടിടം നിര്‍മിച്ചത്.

ദ്വിദിന സമ്മേളനം തുടങ്ങി

കോട്ടയ്ക്കല്‍: എസ്.കെ.എസ്.എസ്.എഫ് കോട്ടയ്ക്കല്‍ മേഖല ദ്വിദിനസമ്മേളനം തുടങ്ങി. കാച്ചടിപ്പാറ മദ്രസ്സത്തുല്‍ അലവിയ്യയ്യില്‍ ആരംഭിച്ച പ്രതിനിധി സമ്മേളനത്തിന് എം.പി.മുഹമ്മദ് മുസ്‌ലിയാര്‍ കടുങ്ങല്ലൂര്‍, ആശീഖ് കുഴിപ്പുറം, അലി റവാസ് ആട്ടീരി എന്നിവര്‍ നേതൃത്വംനല്‍കി. സമാപന സമ്മേളനത്തിന്റെ ഭാഗമായി ഞായറാഴ്ച വൈകീട്ട് നാലിന് ചങ്കുവെട്ടിയില്‍ നിന്ന് പ്രകടനവും ഏഴിന് കോട്ടയ്ക്കല്‍ ബസ്സ്റ്റാന്‍ഡില്‍ പൊതുസമ്മേളനവും ഉണ്ടാകും

യോഗം നാളെ

തിരൂരങ്ങാടി: ചെമ്മാട് ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയുടെ വാര്‍ഷിക ജനറല്‍ ബോഡി തിങ്കളാഴ്ച നടക്കും. രാവിലെ 10ന് ദാറുല്‍ഹുദാ ഓഡിറ്റോറിയത്തിലാണ് യോഗം. ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്യും.

സത്യധാര 2010 മെയ് 1-16 ലക്കം (മജ് ലിസ് ഇന്‍തിസ്വാബ് സ്‌പെഷ്യല്‍)



സത്യധാര 2010 മെയ് 1-16 ലക്കം (മജ് ലിസ് ഇന്‍തിസ്വാബ് സ്‌പെഷ്യല്‍) ഇപ്പോള്‍ ലഭ്യമാണ്. ഡൌണ്‍ലോഡ് ചെയ്യുന്നതിന് വലതുവശത്തുള്ള സത്യധാര ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഹജ്ജ് ട്രെയിന് പരീക്ഷണ ഓട്ടത്തിന് 55 നാള്കൂടി

ജിദ്ദ: ഹജ്ജ് റെയില്‍വേ യാഥാര്‍ഥ്യമാവുന്നു. ഇനി ഹജ്ജ് റെയില്‍വേ ചൂളംവിളി പരീക്ഷണാടിസ്ഥാനത്തില്‍ ഉയരാന്‍ കേവലം 55 നാളുകള്‍ ബാക്കി. അന്ന് ഹജ്ജ് റെയില്‍വേയുടെ കന്നി പരീക്ഷണ ഓട്ടത്തിന് പുണ്യഅറഫയുടെ മണ്ണ് സാക്ഷിയാകും. സൗദി ഗ്രാമ-നഗരകാര്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. ഹബീബ് സൈനുല്‍ ആബിദീന്‍ അറിയിച്ചതാണ് ഇക്കാര്യം.ഹജ്ജ് റെയില്‍വേ പൂര്‍ണതോതില്‍ നിലവില്‍ വരുന്നതോടെ തിരക്കില്‍ മുങ്ങിത്താഴുന്ന ലക്ഷോപലക്ഷം തീര്‍ഥാടകരുടെ ഹജ്ജ് നാളുകളിലെ ബസ്‌യാത്ര ഒഴിവാക്കാനാകുമെ ന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. റെയില്‍വേ ആദ്യഘട്ട നിര്‍മാണം പൂര്‍ത്തിയായ തായി ഡോ. ഹബീബ് പറഞ്ഞു.
ഈ ഘട്ടത്തില്‍ ഇരു ദിശയിലേക്കുമുള്ള പതിനെട്ടു കിലോമീറ്റര്‍ റെയില്‍പാളവുമായി ബന്ധപ്പെട്ട അടിസ്ഥാനസൗകര്യങ്ങളുടെ പണിയാണ് പൂര്‍ത്തീകരിച്ചത്. എട്ടു വാഗണു കള്‍ സഞ്ചരിക്കുന്നതിനുള്ള സൗകര്യമാണ് ഇപ്പോഴുള്ളത്. മണിക്കൂറില്‍ അമ്പതു മുതല്‍ എഴുപതു വരെ കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന ഹജ്ജ് ട്രെയിന്‍ പ്രായമേറിയ വര്‍ക്കും വികലാംഗര്‍ക്കും വേണ്ട പ്രത്യേക സൗകര്യങ്ങള്‍ സജ്ജീകരിച്ചുകൊണ്ടാവും സര്‍വീസ് തുടങ്ങുകയെന്നും ഡോ. ഹബീബ് സൈനുല്‍ ആബിദീന്‍ അറിയിച്ചു. ഭൂനിരപ്പില്‍നിന്ന് ഉയര്‍ന്നും എന്നാല്‍ ജനത്തിരക്കുള്ള ഭാഗങ്ങളോട് ചേര്‍ന്നുമാണ് ഹജ്ജ് ട്രെയിന്‍ കടന്നുപോവുക. അതോടൊപ്പം ടെന്റുകളില്‍നിന്ന് അകന്നുമായിരിക്കും ഹജ്ജ് റെയില്‍പ്പാത. ഹജ്ജ് നാളുകള്‍ക്കു പുറമെ ഉംറ തിരക്കേറിയ സന്ദര്‍ഭങ്ങളിലും റംസാനി ലും ഹജ്ജ് റെയില്‍വേ പ്രവര്‍ത്തിപ്പിക്കുന്ന കാര്യം പരിഗണനയിലുണ്ട്. തീര്‍ഥാടക ര്‍ക്ക് സൗകര്യപ്രദമായി ഹജ്ജ് സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തുന്നതിനാണ് ഉംറ സീസണിലെ ട്രെയിന്‍ സര്‍വീസ്.

കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ എങ്ങനെ പ്രവേശിക്കാം..


ഈ ലിങ്ക് ക്ലിക്ക് ചെയ്തു വീഡിയോ കാണുക

http://www.youtube.com/watch?v=ujoe35tmgVI

സുന്നി മഹല്ല് ഫെഡറേഷന്‍ മദ്യവിരുദ്ധ സമര പ്രഖ്യാപനം നടത്തി

പേരാമ്പ്ര: സുന്നി മഹല്ല് ഫെഡറേഷന്‍ പേരാമ്പ്ര മേഖലാ കമ്മിറ്റി മദ്യവിരുദ്ധ സമരപ്രഖ്യാപനം നടത്തി. പ്രഖ്യാപന സമ്മേളനം മാഹിന്‍ നെരോത്ത് ഉദ്ഘാടനം ചെയ്തു. സി.എസ്.കെ. തങ്ങള്‍ ആധ്യക്ഷ്യം വഹിച്ചു. ബാവ ജീറാന പ്രഭാഷണം നടത്തി. റഫീഖ് സക്കറിയ ഫൈസി, പി.എം. കോയ മുസല്യാര്‍ എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തിനു മുന്‍പു പ്രകടനവും നടന്നു.

സംയുക്ത ജമാഅത്ത് ഖാസിയായി ടി.കെ.എം.ബാവ മുസ്‌ല്യാര്‍ സ്ഥാനമേറ്റു

ഉപ്പള: മംഗല്‍പ്പാടി- പൈവളികെ സംയുക്ത ജമാഅത്ത് ഖാസിയായി ടി.കെ.എം.ബാവ മുസ്ല്യാര്‍ സ്ഥാനമേറ്റു. തളങ്കര ഇബ്രാഹിം ഖലീല്‍ നഗറായ ടൗണ്‍ ബദരിയ മസ്ജിദ് പരിസരത്ത് നടന്ന പരിപാടി കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഖാസി സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡന്റ് വി.കെ.അബൂബക്കര്‍ മുസ്ല്യാര്‍ അധ്യക്ഷനായി. സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ല്യാര്‍ തലപ്പാവ് അണിയിച്ചു.എസ്.വൈ.എസ്. ജില്ലാ പ്രസിഡന്റ് എം.എം.കാസിം മുസ്‌ല്യാര്‍ മുഖ്യപ്രഭാഷണം നടത്തി. ചെര്‍ക്കളം അബ്ദുല്ല, അബ്ദുള്‍ഖാദര്‍ അല്‍ ഖാസിമി, ഗോള്‍ഡന്‍ അബ്ദുള്‍ഖാദര്‍, കെ.എസ്.ഫക്രുദ്ദീന്‍, ഫക്രുദ്ദീന്‍ കുനില്‍, എം.സി.ഖമറുദ്ദീന്‍, ബഷീര്‍ വെള്ളിക്കോത്ത്, ഹാദി തങ്ങള്‍ ആത്തൂര്‍, അബ്ബാസ് ഫൈസി പുത്തിഗെ എന്നിവര്‍ സംസാരിച്ചു. എം.കെ.അലി സ്വാഗതം പറഞ്ഞു.

എസ്.കെ.എസ്.എസ്.എഫ് സമ്മേളനം

നിലമ്പൂര്‍: കാട്ടുമുണ്ട എസ്.കെ.എസ്.എസ്.എഫ് ആദര്‍ശ പൊതുസമ്മേളനം 29, 30 തീയതികളില്‍ നടക്കും. ഷറഫുദ്ദീന്‍ ഹുദവി മുഖ്യപ്രഭാഷണം നടത്തും. ഞായറാഴ്ച രാവിലെ ഒമ്പതിന് പ്രവര്‍ത്തനക്യാമ്പ് അബ്ദുറഹ്മാന്‍ മുണ്ടേരിയും ഉച്ചയ്ക്ക് വനിതാസംഗമം റംലാ നാസര്‍ഫൈസിയും ഉദ്ഘാടനംചെയ്യും.

എം.ഐ.സി യത്തീംഖാന സില്‍വര്‍ജൂബിലി ആഘോഷത്തിന് സമാപനം



മലപ്പുറം: അത്താണിക്കല്‍ എം.ഐ.സി യത്തീംഖാനയുടെ അഞ്ചുമാസം നീണ്ട സില്‍വര്‍ജൂബിലി ആഘോഷത്തിന് സമാപനമായി. സമാപനസമ്മേളനവും ശിഹാബ്തങ്ങള്‍ സ്മാരക ഹോസ്റ്റലും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്ര റെയില്‍വേ സഹമന്ത്രി ഇ. അഹമ്മദ് മുഖ്യാതിഥിയായിരുന്നു.എം.ഐ.സി പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ്തങ്ങള്‍ അധ്യക്ഷതവഹിച്ചു. സമസ്ത പ്രസിഡന്റ് കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍, പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോട്ടുമല ബാപ്പു മുസ്‌ലിയാര്‍, അബ്ദുസമദ് പൂക്കോട്ടൂര്‍, എ.പി. അനില്‍കുമാര്‍ എം.എല്‍.എ, കെ. മുഹമ്മദുണ്ണിഹാജി എം.എല്‍.എ, കെ.ഐ. മുഹമ്മദ് ഹാജി, എ.എം. കുഞ്ഞാന്‍, കെ. മമ്മദ്‌ഫൈസി തുടങ്ങിയവര്‍ പ്രസംഗിച്ചു. എം.ഐ.സി ജനറല്‍ സെക്രട്ടറി ടി.വി. ഇബ്രാഹിം സ്വാഗതവും ജോ. സെക്രട്ടറി എം. അലവിക്കുട്ടി നന്ദിയും പറഞ്ഞു.സില്‍വര്‍ജൂബിലി ആഘോഷത്തോടനുബന്ധിച്ച് പുറത്തിറക്കിയ സുവനീര്‍ എ.പി. അനില്‍കുമാര്‍ എം.എല്‍.എയ്ക്ക് നല്‍കി കേന്ദ്ര മന്ത്രി ഇ. അഹമ്മദ് പ്രകാശനംചെയ്തു. മെഡിക്കല്‍ പ്രവേശനപരീക്ഷയില്‍ റാങ്ക് നേടിയവരെയും എസ്.എസ്.എല്‍.സി പരീക്ഷയില്‍ എ പ്ലസ് നേടിയവരെയും ചടങ്ങില്‍ പുരസ്‌കാരം നല്‍കി അനുമോദിച്ചു. യത്തീംഖാന ഹോസ്റ്റലിന്റെ കോണ്‍ട്രാക്ടര്‍ ബാപ്പുട്ടിക്ക് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്‍ ഉപഹാരംനല്‍കി.

മാനവികതക്ക് മതവിദ്യാഭ്യാസം - ത്രൈമാസ കാന്പയിന് സ്വാഗത സംഘം രൂപീകരിച്ചു

ദമ്മാം : സുന്നി യുവജന സംഗം ദമ്മാം സെന്‍ട്രല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാനവികതക്ക് മതവിദ്യാഭ്യാസം എന്ന പ്രമേയവുമായി ജൂണ്‍ 3 മുതല്‍ ആഗസ്ത് 11 വരെ നടത്തപ്പെടുന്ന ത്രൈമാസ കാന്പയിന് വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. മണിമൂളി അബ്ദുറഹ്‍മാന്‍ മുസ്‍ലിയാര്‍ (മുഖ്യരക്ഷാധികാരി). യൂസുഫ് ഫൈസി വാളാട്, അസീസ് ഫൈസി വിളയൂര്‍, ഖാളി മുഹമ്മദ് (രക്ഷാധികാരികള്‍). സി.എച്ച്. മൗലവി (ചെയര്‍മാന്‍). ആനമങ്ങാട് അബൂബക്കര്‍ ഹാജി, സുലൈമാന്‍ ഫൈസി വാളാട്, മുജീബ് റഹ്‍മാന്‍ ദാരിമി കാളിക്കാവ് (വൈ. ചെര്‍മാന്‍). ഖാസിം ദാരിമി കാസര്‍ക്കാട് (ജന. കണ്‍വീനര്‍). സക്കരിയ്യ ഫൈസി പന്തല്ലൂര്‍, അശ്റഫ് ബാഖവി താഴെക്കോട്, സിദ്ദീഖ് അസ്ഹരി കാസര്‍ക്കോട് (കര്‍വീനര്‍മാര്‍). കബീര്‍ ഫൈസി പുവ്വത്താണി (കോ-ഓഡിനേറ്റര്‍). സൈതലവി താനൂര്‍ (ട്രഷറര്‍). അഹ്‍മദ് കുട്ടി തേഞ്ഞിപ്പലം (പ്രചാരണം കമ്മിറ്റി ചെയര്‍മാന്‍). ഇസ്‍മാഈല്‍ താനൂര്‍ (കണ്‍വീനര്‍), ജലാല്‍ മുസ്‍ലിയാര്‍ ഇരുന്പുചോല (മീഡിയ ചെയര്‍‍മാന്‍). റശീദ് കടുങ്ങപുരം (മീഡിയ കണ്‍വീനര്‍). കബീര്‍ മൗലവി (സ്റ്റേജ് & ഡെക്കറേഷന്‍ ചെയര്‍മാന്‍), കണ്‍വീനര്‍ - കബീര്‍ താനൂര്‍. സ്വീകരണ കമ്മിറ്റി ചെയര്‍മാന്‍ - പൂക്കോയ തങ്ങള്‍ കണ്ണൂര്‍. കണ്‍വീനര്‍ - ഇബ്റാഹീം ദാരിമി ബെളിഞ്ച. ഫുഡ് ചെയര്‍മാന്‍ - സി.എച്ച്. മുഹമ്മദ് മുഗു. കണ്‍വീനര്‍ - ഹംസ മണ്ണാര്‍ക്കാട്. വളണ്ടിയര്‍ കാപ്റ്റന്‍ ഹമീദ് മാസ്റ്റര്‍ പെര്‍ള എന്നിവരെ തെരഞ്ഞെടുത്തു. കബീര്‍ ഫൈസി സ്വാഗതവും ഖാസിം ദാരിമി കാസര്‍ക്കോട് നന്ദിയും പറഞ്ഞു.

എസ്.കെ.എസ്.എസ്.എഫ്. കിന്നിങ്കാര്‍ ശാഖാ കമ്മിറ്റി അനുശോചിച്ചു.

കിന്നിങ്കാര്‍: മംഗലാപുരത്തുണ്ടായ വിമാന ദുരന്തത്തില്‍ എസ്.കെ.എസ്.എസ്.എഫ്. കിന്നിങ്കാര്‍ ശാഖാ കമ്മിറ്റി അനുശോചിച്ചു. ഹാരിസ് മൗലവി കിന്നിങ്കാര്‍, കെ.കെ.അഷ്‌റഫ് ഫൈസി, ഡി.കെ.സലാം, കെ.എച്ച്.അസീസ്, ഇബ്രാഹിം.കെ.എം, റഫീഖ് കെ.എച്ച് എന്നിവര്‍ സംസാരിച്ചു.

പ്രാര്‍ഥനാ സംഗമം 31ന്

കുമ്പള: മംഗലാപുരം വിമാനാപകടത്തില്‍ മരണപ്പെട്ട എസ്.വൈ.എസ്. സംസ്ഥാന ഉപാധ്യക്ഷനും കാസര്‍കോട് സംയുക്ത ജമാഅത്ത് ജനറല്‍ സെക്രട്ടറിയുമായ തളങ്കര ഇബ്രാഹിം ഖലീല്‍, മറ്റു മരണപ്പെട്ടവര്‍ എന്നിവര്‍ക്കായി ദിക്‌റ്ഹല്‍ഖയും പ്രാര്‍ഥനാ സംഗമവും നടത്തുന്നു. കുമ്പള മേഖലാ സംയുക്ത ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 31ന് വൈകുന്നേരം 3.30ന് കുമ്പള മുനീറുല്‍ ഇസ്‌ലാം മദ്രസ്സയിലാണ് പരിപാടി.

റഹ്മ ഗ്രീന്‍ മെസഞ്ചര്‍ ഇന്ന് കൊടുവള്ളിയില്‍

കൊടുവള്ളി: കുടിവെള്ള സംരക്ഷണ സന്ദേശവുമായി ത്രീഡി ഡിസൈന്‍ ചെയ്ത ആദ്യമൊബൈല്‍ എക്‌സിബിഷന്‍ വാഹനം വെള്ളിയാഴ്ച രാവിലെ 9.30ന് കൊടുവള്ളിയിലെത്തും. കൊടുവള്ളി ബസ്സ്റ്റാന്‍ഡ് പരിസരത്ത് എക്‌സിബിഷന്‍ കാണാന്‍ സൗകര്യം ഉണ്ടായിരിക്കുമെന്ന് ഖുര്‍ - ആന്‍ സ്റ്റഡി സെന്റര്‍ ഭാരവാഹികള്‍ അറിയിച്ചു.

എസ്.കെ.എസ്.എസ്.എഫ് കണ്‍വെന്‍ഷന്‍

വളാഞ്ചേരി: വൈക്കത്തൂര്‍ ശാഖാ എസ്.കെ.എസ്.എസ്.എഫ് കണ്‍വെന്‍ഷന്‍ സുബൈര്‍ ഫൈസി മാവണ്ടിയൂര്‍ ഉദ്ഘാടനം ചെയ്തു. മഹല്ല് ഖതീബ് സയ്യിദ് നിസാമുദ്ദീന്‍ ഹസനി തങ്ങള്‍, അനീസ് ഫൈസി മാവണ്ടിയൂര്‍, സുബ്ഹാന്‍ ഫൈസി വളാഞ്ചേരി, ശഫീഖ് ഇ.ടി, റഫീഖ് വി.ടി എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി മുഹമ്മദ് റഫീഖ് വി.ടി(പ്രസി.), മുഹമ്മദ് ഷബീബ് പി.കെ, ഷാഹിദ് കെ.പി, റഫീഖ് ഇ.ടി, സല്‍മാനുല്‍ ഫാരിസ്(വൈസ് പ്രസി.), മുഹമ്മദ് ശഫീഖ് ഇ.ടി(ജന. സെക്ര.), മുഹമ്മദ് ഫാസില്‍ എ.ടി, സ്വാദിഖ് വി.കെ, അനീസ് എ.ടി, മുസമ്മില്‍ പി(ജോ. സെക്ര.), അബ്ദുല്‍ മജീദ് സി.കെ(ട്രഷ.) എന്നിവരെ തിരഞ്ഞെടുത്തു.

കുരുന്നുജാലകം നാളെ

വളാഞ്ചേരി: എസ്.കെ.എസ്.എസ്.എഫ് എടയൂര്‍ പഞ്ചയത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന 'കുരുന്നുജാലകം' ശനിയാഴ്ച നടക്കും. ഉച്ചയ്ക്ക് രണ്ടിന് മണ്ണത്തുപറമ്പ് തദ്കിറത്തുല്‍ ഇസ്‌ലാം മദ്രസ്സയിലാണ് പരിപാടി.

കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ ആദര്‍ശ വിശദീകരണ സമ്മേളനം സംഘടിപ്പിച്ചു



കുവൈത്ത് സിറ്റി : ‍അഹ്‍ലുസ്സുന്ന വല്‍ ജമാഅയുടെ ആശയാദര്‍ശ വിശദീകരണത്തിനും ബോധ വീഥിയില്‍ നവോല്‍ക്കര്‍ഷം നല്‍കാനുമായി കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ സംഘടിപ്പിച്ചുവരുന്ന ത്രൈമാസ ആദര്‍ശ കാന്പയിന്‍റെ ഭാഗമായി ഇസ്‍ലാമിക് സെന്‍റര്‍ സിറ്റി ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആദര്‍ശ വിശദീകരണ സമ്മേളനം സംഘടിപ്പിച്ചു. സിറ്റി സംഘം ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ കെ.സി. ഹൈദര്‍ അധ്യക്ഷത വഹിച്ചു. മതകീയ വിജ്ഞാനങ്ങളില്‍ അവബോധമില്ലായ്മ നിമിത്തം വിശ്വാസ കര്‍മ്മ മേഖലകളില്‍ കടന്ന് കൂടിയ അനിസ്‍ലാമികതകള്‍ ഇല്ലായ്മ ചെയ്യുന്നതിന് പകരം അവക്ക് സുന്നി ദര്‍ശനവുമായി ബന്ധമുണ്ടെന്ന്കുപ്രചരണം നടത്താനാണ് ശത്രുക്കള്‍ ശ്രമിക്കുന്നതെന്ന് യോഗം ഉദ്ഘാടനം ചെയ്ത പ്രമുഖ പണ്ഡിതന്‍ ആര്‍.വി. അബ്ദുല്‍ ഹമീദ് മൗലവി പ്രസ്താവിച്ചു. അഹ്‍ലുസ്സുന്നയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഇന്ന് ശക്തമാണെന്നും ഇതിനെ ചെറുക്കാന്‍ ആദര്‍ശ പ്രചരണ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ മുന്നേറേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


ഇസ്‍ലാമിക് സെന്‍റര്‍ ചെയര്‍മാന്‍ ശംസുദ്ദീന്‍ ഫൈസി വിഷയാവതരണവും സദസ്യരുടെ സംശയങ്ങള്‍ക്ക് നിവാരണവും നടത്തി. കേന്ദ്ര നേതാക്കളായ സിദ്ധീഖ് ഫൈസി, മുഹമ്മദലി പുതുപ്പറന്പ്, ഇ.എസ്. അബ്ദുറഹ്‍മാന്‍ ഹാജി, ഇഖ്ബാല്‍ മാവിലാടം തുടങ്ങിയവര്‍ പ്രസംഗിച്ചു. ഫൈസല്‍ ഹാജി, റഊഫ്, ഉണ്ണീന്‍ കുട്ടി ദാരിമി, അലിക്കുട്ടി ഹാജി, ശുക്കൂര്‍ എടയാറ്റൂര്‍, ഫത്താഹ് തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. സെക്രട്ടറി ഇഖ്ബാല്‍ ഫൈസി സ്വാഗതവും അയ്യൂബ് പുതുപ്പറന്പ് നന്ദിയും പറഞ്ഞു.

ഖിബ്‌ല കൃത്യമായി കണ്ടെത്താന് ലളിതമായ ഒരു അവസരം വരുന്നു

സുഹൃത്തുക്കളെ,
ഖിബ്‌ല ഏറ്റവും കൃത്യമായി കണ്ടെത്താന്‍ ലളിതമായ ഒരു അവസരം വരുന്നു. (സൗദി, യു എ ഇ പണ്ഡിതന്മാറീ ഉധരിച്ച്ച പത്രം അറ്റാച്ച് കാണുക )അതായതു അടുത്ത വെള്ളിയാഴ്ച സൗദി സമയം 12 . 18 ( ഉച്ചക്ക് ജുമുയ സമയം ) നിങ്ങളുടെ വീട്ടില്‍, താമസസ്ഥലത്ത് വെയില്‍ ഉള്ള സ്ഥലത്ത് കുത്തനെ ഒരു കമ്പ് നാട്ടിയാല്‍ അതിന്റെ നിഴല്‍ കൃത്യമായും കാബയുടെ നേരയയിരിക്കും വര്‍ഷത്തില്‍ രണ്ടു തവണ സൂര്യന്‍ കാബയുടെ കൃത്യം നേരെ മുകളില്‍ വരും ഒന്ന് മേയ് 28 നും രണ്ടാമെത്തത് ജൂലൈ 16 നും. പലരും ഇത്തരം വിഷയങ്ങള്‍ ശ്രിദ്ധിക്കാതെ നമ്മുടെ കര്‍മ്മങ്ങള്‍ പാഴാക്കി കളയാറുണ്ട് . നിങ്ങളുടെ ബന്ധുക്കളെയും സുഹ്ര്തുക്കളെയും ഇത് അറിയിച്ചു പുണ്യം നേടുക. വിശദീകരണം ആവശ്യമെങ്കില്‍ ബന്ധപ്പെടുക.
അബ്ദുല്‍ ഗഫൂര്‍ റഹ്മാനി. gafoorrahmani@gmail.com


മാമ്പുഴ നേര്‍ച്ച: പ്രഭാഷണം നടത്തി

കരുവാരകുണ്ട്: മാമ്പുഴ അലിഹസ്സന്‍ മുസ്‌ലിയാരുടെ ആണ്ട്‌നേര്‍ച്ചയോടനുബന്ധിച്ച് മാമ്പുഴയില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ മതപ്രഭാഷണ സദസ്സ് സംഘടിപ്പിച്ചു. മതപ്രഭാഷണത്തിന് ഡോ. എം.എം. ബഷീര്‍ മൗലവി കൊല്ലം നേതൃത്വം നല്‍കി. 27 ന് നടക്കുന്ന വിദ്യാര്‍ഥി ബോധനത്തില്‍ 'വിദ്യാര്‍ഥി ധര്‍മവും ബോധവും' എന്ന വിഷയത്തില്‍ ഓണമ്പിള്ളി മുഹമ്മദ് ഫൈസി ക്ലാസെടുക്കും. സി.ഹംസ, ഹംസ റഹ്മാനി തുടങ്ങിയവര്‍ സംബന്ധിക്കും. ഡോ. എം.എം. ബഷീര്‍ കൊല്ലത്തിന്റെ മതപ്രഭാഷണവും നടക്കും.

മിന്‍ത്വഖ മഹല്ല് ഫെഡറേഷന്‍ മദ്യവിരുദ്ധ റാലി നടത്തി

താമരശ്ശേരി: 'മദ്യം മഹാവിപത്ത്' എന്ന സന്ദേശമുയര്‍ത്തി കൊടുവള്ളി മിന്‍ത്വഖ മഹല്ല് ഫെഡറേഷന്‍ താമരശ്ശേരിയില്‍ റാലിയും പൊതുസമ്മേളനവും നടത്തി.വട്ടക്കുണ്ട് ജുമാമസ്ജിദ് പരിസരത്തുനിന്ന് ആരംഭിച്ച റാലി താമരശ്ശേരി പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു. തുടര്‍ന്ന് പൊതുസമ്മേളനം പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.സമൂഹത്തിലെ മിക്ക പ്രശ്‌നങ്ങള്‍ക്കും അടിസ്ഥാനകാരണം മദ്യമാണെന്നും മദ്യം നിരോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യഥേഷ്ടം മദ്യശാലകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി കൊടുക്കുകയാണിപ്പോള്‍. മദ്യത്തില്‍ നിന്നുള്ള വരുമാനം വേണ്ടെന്നു വെക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം- അദ്ദേഹം ആവശ്യപ്പെട്ടു.പാറന്നൂര്‍ പി.പി. ഇബ്രാഹിം മുസ്‌ല്യാര്‍ പ്രാര്‍ഥന നടത്തി. വി. ഉസ്സയിന്‍ ഹാജി അധ്യക്ഷത വഹിച്ചു. സി. മോയിന്‍കുട്ടി, പി.ടി.എ. റഹീം എം.എല്‍.എ., വി.എം. ഉമ്മര്‍, കെ.സി. മാമു, എം.പി. ആലിഹാജി, അബൂബക്കര്‍ ഫൈസി മലയമ്മ, നാസര്‍ ഫൈസി കൂടത്തായി, പ്രശാന്ത് സ്വാമി കൂട്ടാലിട, എന്‍.വി. ആലിക്കുട്ടി ഹാജി, പി.കെ. കുഞ്ഞിക്കോയ മുസ്‌ല്യാര്‍, അഡ്വ. ജോസഫ് മാത്യു, സി.ടി. അന്‍സാര്‍, അബ്ദുന്നാസര്‍ മദനി, സൈനുല്‍ ആബിദീന്‍ തങ്ങള്‍, അബ്ദുല്‍ ബാരി ബാഖവി, കെ. കോയാമു ഹാജി, സി.പി. അബ്ദുല്ലക്കോയ തങ്ങള്‍, ഇ.ടി. അബൂബക്കര്‍കുഞ്ഞി ഹാജി എന്നിവര്‍ പ്രസംഗിച്ചു. സി. മുഹമ്മദ് അബ്ദുറഹിമാന്‍ സ്വാഗതവും കെ.ടി. അബൂബക്കര്‍ നന്ദിയും പറഞ്ഞു.എസ്.എസ്.എല്‍.സി. പ്ലസ് ടു പരീക്ഷകളില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള അവാര്‍ഡുകള്‍ ചടങ്ങില്‍ വിതരണം ചെയ്തു. ലഹരിവിരുദ്ധ ചിത്രപ്രദര്‍ശനവുമുണ്ടായി.

വാര്‍ഷികം സമാപിച്ചു

മുക്കം: ഓമശ്ശേരി മങ്ങാട് ശാഖ എസ്.കെ.എസ്.എസ്.എഫ്. 20-ാം വാര്‍ഷിക സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് മുസ്തഫ മുണ്ടുപാറ ഉദ്ഘാടനം ചെയ്തു. ടി.പി. അബുഹാജി അധ്യക്ഷത വഹിച്ചു. നാസര്‍ ഫൈസി കൂടത്തായ്, അബൂബക്കര്‍ ഫൈസി, കെ.എന്‍.എസ്. മൗലവി, കുഞ്ഞാലന്‍കുട്ടി ഫൈസി, ബാവജീറാനി, കെ.സി. മുഹമ്മദ് ഫൈസി, പി.വി. അബ്ദുറഹിമാന്‍, സി.കെ. അഹമ്മദ്കുട്ടി ഫൈസി, കെ.സി. ഇബ്രാഹിം മുസ്‌ല്യാര്‍, എം.പി. ഇബ്രാഹിംകുട്ടി ഹാജി, എം.ടി. ഹംസ, എം.കെ. മുഹമ്മദ് ഫൈസി, എം. ഉമര്‍ ഫൈസി എന്നിവര്‍ സംസാരിച്ചു. സി.കെ. അബ്ദുള്‍ ലത്തീഫ് സ്വാഗതവും എം. മൊയ്തീന്‍കുട്ടി നന്ദിയും പറഞ്ഞു.

മംഗല്‍പാടി-പൈവളിഗെ പഞ്ചായത്തുകളിലെ മഹല്ലു ജമാഅത്തുകളുടെ ഖാസിയായി ടി.കെ.എം.ബാവ ഉസ്താദ്‌ മെയ് 28 സ്ഥാനമേല്‍ക്കുന്നു

കാസര്‍കോട് : മംഗല്‍പാടി-പൈവളിഗെ പഞ്ചായത്തുകളിലെ മഹല്ലു ജമാഅത്തുകളുടെ ഐക്യവേദിയായ സംയുക്ത ജമാഅത്തു ഖാസിയായി സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ്‌ അദ്ധ്യക്ഷനും നിലവിലെ കാസറഗോഡ്-കുമ്പള സംയുക്ത ജമാഅത്ത് ഖാസിയുമായ ഖാസി.ടി.കെ.എം.ബാവ മുസ്ല്യാരെ ബൈഅത്ത് ചെയ്യുന്ന ചടങ്ങ് മെയ് 28 വെള്ളിയാഴ്ച അസര്‍ നിസ്‌കാരാനന്തരം ഉപ്പള ടൗണ്‍ ബദരിയ ജുമാ മസ്ജിദ് പരിസരത്ത് വെച്ചു നടക്കുമെന്ന് കാസര്‍കോട് പ്രസ് ക്ലബ്ബില്‍ വെച്ച് ചേര്‍ന്ന വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികള്‍ അറിയിച്ചു.

മത പണ്ഡിതന്‍മാരുടെയും സയ്യിദുമാരുടേയും സാദാത്തുകളുടെയും സാന്നിധ്യത്തില്‍ ആയിരങ്ങളെ സാക്ഷിനിര്‍ത്തി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ല്യാര്‍ ഖാസിയെ തലപ്പാവ് അണിയിക്കും. കാഞ്ഞങ്ങാട് ഖാസി ജിഫ്രി മുത്തുക്കോയ തങ്ങള്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. വി.കെ. അബൂബക്കര്‍ മുസ്ല്യാര്‍ അധ്യക്ഷത വഹിക്കും. കുമ്പോല്‍ കെ.എസ്. അലി തങ്ങള്‍ പ്രാര്‍ത്ഥന നടത്തും. യു.എം. അബ്ദുല്‍റഹിമാന്‍ മുസ്ല്യാര്‍, ത്വാഖാ അഹമദ് മുസ്ല്യാര്‍, ചെര്‍ക്കളം അബ്ദുല്ല, സി.ടി.അഹമ്മദലി എം.എല്‍.എ എ.യു.ടി.ഖാദര്‍ എം.എല്‍.എ തുടങ്ങിയവരും പ്രമുഖ മതപണ്ഡിതന്‍മാരും ചടങ്ങില്‍ പങ്കെടുക്കും.

വാര്‍ത്താസമ്മേളനത്തില്‍ ഹാജി വി.കെ. അബൂബക്കര്‍ മുസ്ല്യാര്‍, ഹാജി പി.കെ. അബ്ദുല്‍ ഖാദര്‍ മുസ്ല്യാര്‍, മിപ്പിരി ഷാഫി ഹാജി, ബി. മൂസ്സ ഹാജി, അട്ക്കം ഇസ്മയില്‍ ഹാജി, ആബിദ് തങ്ങള്‍, എം.കെ.അലി മാസ്റ്റര്‍, ഉമ്മര്‍ രാജാവ് ബന്തിയോട് കെ.എം.അബ്ദുല്ല എന്നിവര്‍ പങ്കെടുത്തു.

സത്യധാര ഏപ്രില് 1-30 ലക്കം (സി.എം. ഉസ്താദ് സ്മരണിക)

സത്യധാര 2010 ഏപ്രില്‍ 1-30 ലക്കം (സി.എം. ഉസ്താദ് സ്മരണിക) ഇപ്പോള്‍ ലഭ്യമാണ്.
ഡൌണ്‍ലോഡ് ചെയ്യുന്നതിന് വലതുവശത്തുള്ള സത്യധാര ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഖാസിയുടെ മരണം: സത്യം തെളിയുംവരെ സമരം -സംയുക്ത സമിതി

കാസര്‍കോട്: ഖാസി സി.എം.അബ്ദുള്ള മൗലവിയുടെ മരണം സംബന്ധിച്ച കേസ് അന്വേഷണം സി.ബി.ഐ. ആരംഭിക്കണമെന്നും ലോക്കല്‍ പോലീസിനെ സി.ബി.ഐ.അന്വേഷണത്തിന് വിധേയമാക്കണമെന്നും ആവശ്യപ്പെട്ട് ഖാസി സംയുക്ത സമരസമിതിയും കീഴൂര്‍ സംയുക്ത ജമാഅത്ത് ആക്ഷന്‍ കമ്മിറ്റിയും മേല്‍പ്പറമ്പില്‍ കണ്‍വെന്‍ഷന്‍ നടത്തി. സത്യാവസ്ഥ തെളിയും വരെ സമരവുമായി മുമ്പോട്ടുപോകുമെന്നും സമിതി പ്രഖ്യാപിച്ചു. കീഴൂരില്‍ സംയുക്ത ജമാഅത്ത് ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ മാഹിന്‍ കല്ലട്ര അധ്യക്ഷനായി. അഡ്വ.കെ.പി.രാമചന്ദ്രന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. അഷ്‌റഫ് ഫൈസി കണ്ണാടിപ്പറമ്പ് മുഖ്യ പ്രഭാഷണം നടത്തി. വി.കെ.പി. മുഹമ്മദ്, അബ്ദുല്ലക്കുഞ്ഞി ഇ., മജീദ് ചെമ്പരിക്ക, താജുദ്ദീന്‍ ചെമ്പരിക്ക, കല്ലട്ര അബ്ദുല്‍ ഖാദര്‍, സി.ഐ.അബ്ദുല്ല ഹാജി എന്നിവര്‍ സംസാരിച്ചു. സമരസമിതി കണ്‍വീനര്‍ ഹമീദ് കുണിയ സ്വാഗതം പറഞ്ഞു.

സാമൂഹികജീര്‍ണതകള്‍ക്കെതിരെ യുവാക്കള്‍ പ്രതികരിക്കണം

കോഴിക്കോട്: സമൂഹത്തിലെ ജീര്‍ണതകള്‍ വര്‍ധിക്കുമ്പോള്‍ യുവാക്കള്‍ നിസ്സഹായരായി നോക്കിനില്‍ക്കുന്നത് നാശത്തിന്റെ തുടക്കമാണെന്ന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍ പറഞ്ഞു. സുന്നി യുവജനസംഘം ജില്ലാ നേതൃത്വസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാറന്നൂര്‍ പി.പി. ഇബ്രാഹിംമുസ്‌ല്യാര്‍ അധ്യക്ഷത വഹിച്ചു. ആര്‍.വി. കുട്ടിഹസ്സന്‍, കെ.എന്‍.എസ്. മൗലവി, സലാം ഫൈസി മുക്കം, നാസര്‍ ഫൈസി കൂടത്തായി, റഫീഖ് സക്കറിയാ ഫൈസി, എം.പി. ആലിഹാജി, കെ.എം. കുഞ്ഞഹമ്മദ്ഹാജി, ടി.സി. മുഹമ്മദ്, ഒ.കെ. മൂസക്കോയ, പി.ഡി. മുഹമ്മദ് ഇബ്രാഹിം, റഹിം ഹാജി കട്ടിപാറ, എം.എ. ബഷീര്‍, ഒ.വി. മൂസ, കെ.എ. റഹിമാന്‍ ഫൈസി എന്നിവര്‍ സംസാരിച്ചു. മുസ്തഫ മുണ്ടുപാറ സ്വാഗതവും ഇ. ഉമ്മര്‍ നന്ദിയും പറഞ്ഞു.

ഇസ്‌ലാമിക സൗന്ദര്യം ആസ്വദിക്കാനാവുക സൂഫിവര്യന്മാരിലൂടെ

കരുവാരകുണ്ട്: ഇസ്‌ലാമിക സൗന്ദര്യം ആസ്വദിക്കാനും അനുഭവിക്കാനും കഴിയുക സൂഫിവര്യന്മാരിലൂടെയാണെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. മാമ്പുഴ അലിഹസന്‍ മുസ്‌ലിയാരുടെ ആണ്ടുനേര്‍ച്ചയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുപ്രചാരണങ്ങളിലൂടെ ഇസ്‌ലാമിനെ വികലമാക്കുന്ന പ്രവണത വര്‍ധിച്ചുവരുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.ചടങ്ങില്‍ പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷതവഹിച്ചു. ഡോ. ബഹാഉദ്ദീന്‍ നദ്‌വി, പി. കുഞ്ഞാണി മുസ്‌ലിയാര്‍, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, പുത്തനഴി മൊയ്തീന്‍ ഫൈസി, ടി.കെ.ഹംസ ഹാജി, കരീം മുസ്‌ലിയാര്‍ എന്നിവര്‍ സംബന്ധിച്ചു. കെ.മൊയ്തീന്‍ ഫൈസി മുഖ്യപ്രഭാഷണം നടത്തി. പി.സൈതാലി മുസ്‌ലിയാര്‍ സ്വാഗതവും പി.കെ.കുഞ്ഞിമുഹമ്മദ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന മഹല്ല് സംഗമം ഉണ്ണിക്കോയ തങ്ങള്‍പാണ്ടിക്കാട് ഉദ്ഘാടനംചെയ്തു. വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി അധ്യക്ഷതവഹിച്ചു. നേര്‍ച്ച 30ന് സമാപിക്കും.

സി.എച്ച്. ബാപ്പുട്ടി മുസ്‌ലിയാര്‍ ദാറുല്‍ഹുദാ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍

തിരൂരങ്ങാടി: ചെമ്മാട് ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള അഫിലിയേറ്റഡ് കോളേജുകളുടെ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാനായി സി.എച്ച്. ബാപ്പുട്ടി മുസ്‌ലിയാരെ തിരഞ്ഞെടുത്തു. പറപ്പൂര്‍ സബീലുല്‍ ഹിദായ ഇസ്‌ലാമിക് കോളേജ് മേധാവിയാണ്.യോഗം വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ഉദ്ഘാടനംചെയ്തു. മാനേജിങ് കമ്മിറ്റി വൈസ് പ്രസിഡന്റ് എസ്.എം. ജിഫ്രി തങ്ങള്‍ അധ്യക്ഷതവഹിച്ചു.

വിവാഹജീര്‍ണതയ്‌ക്കെതിരെ സുന്നി മഹല്ല് ഫെഡറേഷന്‍

കോഴിക്കോട്: വിവാഹത്തിലെ ജീര്‍ണതകള്‍, മദ്യം എന്നിവയ്‌ക്കെതിരെയുള്ള പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ സുന്നി മഹല്ല് ഫെഡറേഷന്‍ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ഇതിന്റെ ഭാഗമായി വിപുലമായ ബോധവത്കരണ പ്രവര്‍ത്തനങ്ങളും വിവാഹവുമായി ബന്ധപ്പെട്ട് മഹല്ല് വഴി 14 നിര്‍ദേശങ്ങളും നടപ്പാക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.സമുദായാംഗങ്ങള്‍ക്കിടയില്‍ മദ്യപാനാസക്തി വര്‍ധിക്കുന്നവെന്നതിന്റെ അടിസ്ഥാനത്തിലാണ് മഹല്ല് കമ്മിറ്റികള്‍ മുഖേന ബോധവതക്‌രണ പ്രവര്‍ത്തനം നടത്തുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.മെയ് 26ന് ജില്ലയിലെ 10 മേഖലകളില്‍ ജാഗ്രതാ സമ്മേളനവും റാലിയും നടത്തും. ബിവറേജ് കോര്‍പ്പറേഷന്റെ മദ്യവില്പനശാലയ്ക്ക് സമീപങ്ങളിലാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. വിവാഹത്തിലെ കച്ചവടരീതി, ധൂര്‍ത്ത്, മദ്യസത്കാരം എന്നിവ ഒഴിവാക്കും. വിവാഹത്തിന് മുമ്പ് വധൂവരന്മാരുടെ മഹല്ലുകമ്മിറ്റികള്‍ പരസ്​പരം എതിര്‍പ്പില്ലാ രേഖ കൈമാറണം. പണ്ടവും പണവും വിലപേശി കച്ചവട രീതിയില്‍ നടത്തുന്ന വിവാഹങ്ങള്‍ ഒഴിവാക്കുക, ആര്‍ഭാടവും ദുര്‍വ്യയവും ഒഴിവാക്കുക, വിവാഹച്ചടങ്ങില്‍ മഹല്ല്കമ്മിറ്റികളുടെ പ്രതിനിധിയുട സാന്നിധ്യം ഉറപ്പുവരുത്തുക, വീഡിയോഗ്രാഫി, ഫോട്ടോഗ്രഫി എന്നിവ ഒഴിവാക്കുക തുടങ്ങിയവ 14 നിര്‍ദേശങ്ങളില്‍പ്പെടുന്നു.ജില്ലയിലെ ഒമ്പതിനായിരത്തോളം മഹല്ലുകളില്‍ ആഗസ്ത് 15ന് മുമ്പ് കുടുംബസംഗമങ്ങള്‍ വിളിച്ചു ചേര്‍ക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. സുന്നി മഹല്ല് ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് എ.വി.അബ്ദുറഹ്മാന്‍ ഫൈസി, വര്‍ക്കിങ് സെക്രട്ടറി മുസ്തഫ മുണ്ടുപാറ, സുന്നിയുവജന സംഘം ജില്ലാ പ്രസിഡന്റ് ആര്‍.വി.കുട്ടിഹസ്സന്‍, മദ്യവിരുദ്ധ പ്രചാരണം കോ ഓര്‍ഡിനേറ്റര്‍ കെ.എന്‍.എസ്. മൗലവി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

എസ്.കെ.എസ്.എസ്.എഫ് ആദര്‍ശ വിശദീകരണം

തിരൂരങ്ങാടി: എസ്.കെ.എസ്.എസ്.എഫ് ഹിദായ നഗര്‍ യൂണിറ്റ് ചൊവ്വാഴ്ച ഏഴുമണിക്ക് കരിപറമ്പ് അങ്ങാടിയില്‍ ആദര്‍ശവിശദീകരണം നടത്തും. നബിദിനാഘോഷം ഇസ്‌ലാമികം എന്ന വിഷയത്തിലാണ് വിശദീകരണം.

കെ.ടി. മാനു മുസ്‌ലിയാര്‍ ഇസ്‌ലാമിക് ആന്‍ഡ് ആര്‍ട്‌സ് കോളേജിലേക്കുള്ള പ്രവേശന പരീക്ഷ നാളെ

നിലമ്പൂര്‍: കെ.ടി. മാനു മുസ്‌ലിയാര്‍ ഇസ്‌ലാമിക് ആന്‍ഡ് ആര്‍ട്‌സ് കോളേജിലേക്കുള്ള പ്രവേശന പരീക്ഷ ബുധനാഴ്ച പകല്‍ 10ന് നടക്കും.

തിരൂര്‍ മേഖല എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റി അനുശോചിച്ചു

തിരൂര്‍: മംഗലാപുരം വിമാനദുരന്തത്തില്‍ മരിച്ചവര്‍ക്കുവേണ്ടി തിരൂര്‍ മേഖല എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റി പ്രാര്‍ഥനയും അനുശോചനയോഗവും നടത്തി. ഇബ്രാഹിം ഖലീലിന്റെ വിയോഗം സമുദായത്തിന് തീരാനഷ്ടമാണെന്ന് അനുശോചനയോഗം അഭിപ്രായപ്പെട്ടു. എം.പി. നുഅമാന്‍ ഉദ്ഘാടനംചെയ്തു. ഇ. സാജിത് അധ്യക്ഷതവഹിച്ചു.

സ്‌നേഹവും ത്യാഗവും നല്‍കുന്ന പരിശുദ്ധ കര്‍മമാണ് ഹജ്ജ് -ഹൈദരലി ശിഹാബ്തങ്ങള്‍

മലപ്പുറം: സ്‌നേഹസമ്പുഷ്ടമായ മനസ്സും ഐക്യബോധവും ജനമനസ്സുകള്‍ക്ക് സമ്മാനിക്കുന്ന പരിശുദ്ധ കര്‍മമാണ് ഹജ്ജെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്‍ പറഞ്ഞു. മലപ്പുറം സുന്നി മഹല്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എസ്.വൈ.എസ് ഹജ്ജ് ഗ്രൂപ്പിന് കീഴില്‍ ഹജ്ജിനുപോകുന്നവര്‍ക്ക് വേണ്ടി മലപ്പുറത്ത് സംഘടിപ്പിച്ച പഠനക്ലാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ്.എം. ജിഫ്രി തങ്ങള്‍ അധ്യക്ഷതവഹിച്ചു. കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. അബ്ദുസമദ് പൂക്കോട്ടൂര്‍ ക്ലാസിന് നേതൃത്വംനല്‍കി. ഹാജി കെ. മമ്മദ് ഫൈസി, പി.പി. മുഹമ്മദ് ഫൈസി, കെ.എ. റഹ്മാന്‍ ഫൈസി എന്നിവര്‍ പ്രസംഗിച്ചു.

ദുബൈ SKSSF അറിയിപ്പ്

ദുബൈ : ദുബൈ SKSSF കൗണ്‍സില്‍ മീറ്റ് 28-05-2010 വെള്ളിയാഴ്ച ജുമുഅ നിസ്കാരത്തിന് ശേഷം ദുബൈ കെ.എം.സി.സി. ഹാളില്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നു. പുതിയ മെന്പര്‍ഷിപ്പ് അടിസ്ഥാനത്തില്‍ അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള SKSSF ദുബൈ സ്റ്റേറ്റ് കമ്മിറ്റി പ്രസ്തുത കൗണ്‍സില്‍ മീറ്റില്‍ വെച്ച് തെരഞ്ഞെടുക്കും. ദുബൈയിലെ വിവിധ ഏരിയകളിലുള്ള മുഴുവന്‍ SKSSF പ്രവര്‍ത്തകരും പ്രസ്തുത പരിപാടിയില്‍ പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. മെന്പര്‍ഷിപ്പ് ഇനിയും ലഭിക്കാത്തവര്‍ താഴെ പറയുന്ന നന്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്.

അബ്ദുല്‍ ഹഖീം ഫൈസി : 050-7848515

ഷക്കീര്‍ കോളയാട് : 050-7396263

രേഖാചിത്രത്തോടൊപ്പം മുഹമ്മദ്നബിയെ പരിചയപ്പെടുത്തിയ പാഠപുസ്തകം വിവാദമായി

കാസര്‍കോട്:മുഹമ്മദ്നബിയെ പരിചയപ്പെടുത്തുന്ന ഭാഗത്ത് ഏതോ ഒരാളുടെ രേഖാചിത്രം പ്രദര്‍ശിപ്പിച്ച പാഠപുസ്തകം വിവാദമായി. പുസ്തകം കുട്ടികള്‍ക്ക് വിതരണം ചെയ്ത മുസ്ലിം മാനേജ്മെന്റ് അധികൃതരില്‍ ചിലര്‍ വിവാദം ഭയന്ന് പിന്‍വലിച്ചു. എന്നാല്‍, മറ്റ് ചില സ്ഥാപനങ്ങളില്‍ പുസ്തകവിതരണം തുടരുന്നതായും സംശയമുണ്ട്.

സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളുകള്‍ സിലബസിന് ആശ്രയിക്കുന്ന ന്യൂജ്യോതി പബ്ലിക്കേഷന്‍സിന്റെ രണ്ടാം തരത്തിലേക്കുള്ള Stepping Sptones Voll2 എന്ന പുസ്തകത്തിലാണ് മുഹമ്മദ്നബിയുടെ പേരിനുനേരെ രേഖാചിത്രം പ്രദര്‍ശിപ്പിച്ചത്. മതനേതാക്കള്‍ എന്ന ചാപ്റ്ററില്‍ ബുദ്ധന്‍, ശങ്കരാചാര്യ, യേശു ക്രിസ്തു, ഗുരുനാനാക്, വര്‍ധമാനമഹാവീര എന്നിവരോടൊപ്പം മുഹമ്മദ്നബിയെ ഇസ്ലാമിന്റെ സ്ഥാപകനായിട്ടാണ് പുസ്തകം പരിചയപ്പെടുത്തുന്നത്. അന്ത്യപ്രവാചകനെ ഇസ്ലാമിന്റെ സ്ഥാപകനായി പരിചയപ്പെടുത്തുന്നത് തന്നെ ദുര്‍വ്യാഖ്യാനമാണ്. ഇതിന് പുറമെയാണ് മുഹമ്മദ്നബിയെന്ന നിലയില്‍ ആരുടെയോ ചിത്രവും ഒപ്പം നല്‍കിയിരിക്കുന്നത്. ഇംഗ്ലീഷ്, കണക്ക്, പരിസ്ഥിതി, പൊതുവിജ്ഞാനം എന്നിങ്ങനെ നാലുഭാഗങ്ങളായുള്ള പുസ്തകത്തിലെ പൊതുവിജ്ഞാനത്തിലാണ് തെറ്റിദ്ധരിപ്പിക്കുന്നതും മതവികാരം ഇളക്കുന്നതുമായ ഈ ഭാഗമുള്ളത്.

കാസര്‍കോട് ജില്ലയില്‍ പുത്തിഗെയിലെയും കോട്ടിക്കുളത്തെയും ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് പുസ്തകം വിതരണം ചെയ്ത് കഴിഞ്ഞത്. അധ്യയന വര്‍ഷം ആരംഭിക്കാനിരിക്കുന്നതിനാല്‍ പല ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലും ഈ പുസ്തകം അധികൃതര്‍ വരുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ സ്കൂളുകളോടനുബന്ധിച്ചുള്ള ചില ഇംഗ്ലീഷ് മീഡിയം സ്കൂളിലും ഈ പബ്ലിഷറുടെ പുസ്തകം ഉപയോഗിക്കുന്നുണ്ട്. കാസര്‍കോട് ജില്ലയില്‍ പുത്തിഗെയിലെയും കോട്ടിക്കുളത്തെയും ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് പുസ്തകം വിതരണം ചെയ്ത് കഴിഞ്ഞത്. അധ്യയന വര്‍ഷം ആരംഭിക്കാനിരിക്കുന്നതിനാല്‍ പല ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലും ഈ പുസ്തകം അധികൃതര്‍ വരുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ സ്കൂളുകളോടനുബന്ധിച്ചുള്ള ചില ഇംഗ്ലീഷ് മീഡിയം സ്കൂളിലും ഈ പബ്ലിഷറുടെ പുസ്തകം ഉപയോഗിക്കുന്നുണ്ട്.

ഖത്തീബുമാരുടെ സംഗമം

കാസര്‍കോട്: കാസര്‍കോട് മാലിക് ദിനാര്‍ പള്ളിയില്‍ നടക്കുന്ന ഖത്തീബുമാരുടെ സംഗമത്തില്‍ താലൂക്കിലെ മുഴുവന്‍ ഖത്തീബുമാരും പങ്കെടുക്കുമെന്ന് കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസി ടി.കെ.എം.ബാവ മുസ്‌ല്യാര്‍ അഭ്യര്‍ഥിച്ചു. മെയ് 25ന് രാവിലെ 10 മണിക്ക് പരിപാടി ആരംഭിക്കും.

മുര്‍ശിദുല്‍ അനാം സംഘം വാര്‍ഷികം

പിലാത്തറ: കൊട്ടില ഓണപ്പറമ്പ് മുര്‍ശിദുല്‍ അനാം സംഘം 40-ാം വാര്‍ഷികാഘോഷ സമാപനം 25 മുതല്‍ 28 വരെ നടക്കും. ചൊവ്വാഴ്ച വൈകീട്ട് ഏഴുമണിക്ക് സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ശൈഖുനാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനംചെയ്യും. തുടര്‍ന്ന് കീച്ചേരി അബ്ദുള്‍ ഗഫൂര്‍ മൗലവി പ്രഭാഷണം നടത്തും. 26ന് ഏഴുമണിക്ക് നസ്വീഹത്ത്, 27ന് ഒന്‍പതുമണിക്ക് ആത്മീയ സദസ്സ് എന്നിവയുണ്ടാകും. 28ന് ഏഴുമണിക്ക് സമാപന സമ്മേളനം ഡോ. എം.കെ.മുനീര്‍ ഉദ്ഘാടനംചെയ്യും. എ.പി.അബ്ദുള്ളക്കുട്ടി എം.എല്‍.എ. മുഖ്യാതിഥിയാകും.

എസ്.വൈ.എസ്. ജില്ലാ കമ്മിറ്റി അനുശോചിച്ചു

കല്പറ്റ: മംഗലാപുരം വിമാനാപകടത്തില്‍ എസ്.വൈ.എസ്. സംസ്ഥാന വൈസ് പ്രസിഡന്റ് ഇബ്രാഹിം ഖലീല്‍ തളങ്കര ഉള്‍പ്പെടെ നൂറുക്കണക്കിന് ആളുകള്‍ മരിച്ചതില്‍ സുന്നി യുവജനസംഘം ജില്ലാ കമ്മിറ്റി അനുശോചിച്ചു.

ജില്ലാ പ്രസിഡന്റ് ഇബ്രാഹിം ഫൈസി പേരാല്‍ അധ്യക്ഷത വഹിച്ചു. ഹാരീസ് ബാഖവി, എ.കെ.സുലൈമാന്‍ മൗലവി, പിണങ്ങോട് അബൂബക്കര്‍, സി.കെ.അബ്ദുള്‍മജീദ് ദാരിമി, ഇ.പി. മുഹമ്മദാലി, എ.കെ.മുഹമ്മദ്ദാരിമി, വി.അബ്ദുള്‍റഷീദ്, വി.പോക്കര്‍ഹാജി, ജാഫര്‍ ഹൈത്തമി, പി.കെ.അബ്ദുള്‍അസീസ്, എടപ്പാറ കുഞ്ഞമ്മത്, എം.അബ്ദുറഹ്മാന്‍, വി.മൂസ, പി.മൊയ്തുട്ടി, ഷംസുദ്ദീന്‍ റഹ്മാനി, കെ.കുഞ്ഞമ്മദ്, പി.സുബൈര്‍, കെ.എ.നാസര്‍ മൗലവി എന്നിവര്‍ സംസാരിച്ചു

സിവില്‍സര്‍വീസ് പരിശീലനകോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

പൊന്നാനി: ചമ്രവട്ടത്തെ സിവില്‍സര്‍വീസ് കോച്ചിങ് സെന്ററില്‍ പ്രിലിമിനറി പരീക്ഷയ്ക്കുംസിവില്‍ സര്‍വീസ് ഫൗണ്ടേഷന്‍ കോഴ്‌സിനും അപേക്ഷ ക്ഷണിച്ചു. സിവില്‍സര്‍വീസ് പ്രിലിമിനറി കോഴ്‌സ് ഡിഗ്രി കഴിഞ്ഞവര്‍ക്കുള്ളതാണ്. 100 രൂപയാണ് അപേക്ഷാഫീസ്. നെറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത് എടുക്കുന്നവര്‍ അപേക്ഷാഫോമിനോടൊപ്പം നൂറുരൂപയുടെ ഡി.ഡിയും അയക്കണം.
സിവില്‍സര്‍വീസ് ഫൗണ്ടേഷന്‍ കോഴ്‌സ് പ്ലസ്ടു പാസായവര്‍ക്കും ഡിഗ്രിക്ക് പഠിക്കുന്നവര്‍ക്കുമുള്ളതാണ്. അപേക്ഷാഫോം ചമ്രവട്ടം സെന്ററില്‍ ലഭിക്കും. ഫോം സൗജന്യമായി ലഭിക്കും. പ്രിലിമിനറിയുടെ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാനദിവസം ജൂണ്‍ അഞ്ച് ആണ്. ബന്ധപ്പെടേണ്ട വിലാസം: ഐ.സി.എസ്.ആര്‍, ചമ്രവട്ടം, നിയര്‍ ചമ്രവട്ടം പ്രൊജക്ട് ഓഫീസ് കാമ്പസ്, പൊന്നാനി. ഫോണ്‍: 0494 2665489, 9495179499.

കാസര്‍കോടിന് നഷ്ടമായത് മികച്ച സംഘാടകനെ

തളങ്കര: മംഗലാപുരം വിമാനദുരന്തത്തില്‍ മരിച്ച തളങ്കര ഇബ്രാഹിം ഖലീല്‍ കാസര്‍കോടിന്റെ മത-സാമൂഹിക-വിദ്യാഭ്യാസ രംഗങ്ങളിലെ നിറസാനിധ്യമായിരുന്നു. ഖലീലിന്റെ വിയോഗത്തിലൂടെ മികച്ച സംഘാടകനെയാണ് കാസര്‍കോടിന് നഷ്ടമായത്. കാസര്‍കോടിന്റെ സമസ്ത മേഖലകളുടെയും ഉയര്‍ച്ചയ്ക്കുവേണ്ടി ഏറെ പ്രയത്‌നിച്ചുവരുന്നതിനിടെയാണ് വിമാന ദുരന്തം എം.ബി.എ.ബിരുദധാരിയായ ഖലീലിന്റെ ജീവന്‍ കവര്‍ന്നത്. സുന്നി യുവജന സംഘം സംസ്ഥാന ഉപാധ്യക്ഷന്‍, താലൂക്കിലെ അമ്പതിലേറെ ജമാഅത്ത് കമ്മിറ്റികളുടെ കൂട്ടായ്മയായ കാസര്‍കോട് സംയുക്ത ജമാഅത്തിന്റെ ജനറല്‍ സെക്രട്ടറി, തുടങ്ങിയ നിലകളില്‍ തിളങ്ങിയിരുന്നു.പ്രശസ്തമായ തളങ്കര മാലിക് ദിനാറില്‍ ഇക്കുറി നടന്ന ഉറൂസ് മുമ്പെങ്ങുമില്ലാത്ത വിധം ഏറെ ശ്രദ്ധിക്കപ്പെട്ടതുവഴി ആഘോഷ കമ്മിറ്റി ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ ഖലീലിന്റെ നേതൃപാടവം പ്രശംസ പിടിച്ചുപറ്റിയിരുന്നു.

തളങ്കര ഇബ്രാഹിം ഖലീലിന് കണ്ണീര്‍ കുതിര്‍ന്ന യാത്രാമൊഴി

കാസര്‍കോട്: മംഗലാപുരം വിമാനദുരന്തത്തില്‍ മരിച്ച സുന്നി യുവജന സംഘം സംസ്ഥാന വൈസ് പ്രസിഡന്‍റും കാസര്‍കോട് സംയുക്ത ജമാഅത്ത് സെക്രട്ടറിയും പ്രമുഖ വ്യവസായിയും മത സാമൂഹ്യ രാഷ്ട്രീയ പ്രവര്‍ത്തകനുമായ തളങ്കര ഇബ്രാഹിം ഖലീലിന് ആയിരങ്ങള്‍ കണ്ണീരോടെ വിട നല്‍കി. ശനിയാഴ്ച രാത്രി ഏഴ് മണിയോടെ മംഗലാപുരം വെല്‍ലോക് ആസ്പത്രിയില്‍നിന്ന് മയ്യത്ത് തളങ്കരയിലെ വീട്ടിലെത്തിയപ്പോള്‍ ആയിരങ്ങള്‍ ഇവിടേക്ക് ഒഴുകിയെത്തി. മയ്യത്ത് എത്തുമ്പോഴേക്കും വീടും പരിസരവും ജനനിബിഡമായിരുന്നു. 11.30 ഓടെ മയ്യത്ത് മാലിക് ദീനാര്‍ വലിയ പള്ളിയിലേക്ക് എടുത്തു. അപ്പോഴേക്കും പള്ളിപരിസരം ജനങ്ങളെ കൊണ്ട് നിറഞ്ഞിരുന്നു. ഖാസി ടി.കെ.എം. ബാവ മുസ്‌ല്യാര്‍ മയ്യത്ത് നമസ്‌കാരത്തിന് നേതൃത്വം നല്‍കി. മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, റെയില്‍വെ സഹമന്ത്രി ഇ.അഹമ്മദ്, പ്രൊഫ. ആലിക്കുട്ടി മുസ്‌ല്യാര്‍, എം.എ.യൂസുഫലി, തുടങ്ങിയവര്‍ വസതി സന്ദര്‍ശിച്ചു.

സമസ്ത ഫെസ്റ്റിന്റെ വിവിധ ദൃശ്യങ്ങള്‍


www.skssfnews.com പ്രതിനിധിയുടെ കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍

സമസ്തകേരള ജം ഇയ്യത്തുല്‍ മു അല്ലിമീന്‍ ഇസ്‌ലാമിക കലാമേള സമാപിച്ചു

മണ്ണാര്‍ക്കാട്: ദാറുന്നജാത്ത് കാമ്പസില്‍ മൂന്നുദിവസമായി നടന്ന സമസ്തകേരള ജം ഇയ്യത്തുല്‍ മു അല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സിലിന്റെ മദ്രസ അധ്യാപക-വിദ്യാര്‍ഥികളുടെ 11-ാമത് സംസ്ഥാന ഇസ്‌ലാമിക കലാമേള സമാപിച്ചു. 183 പോയന്‍േറാടെ കാസര്‍കോട് ഓവറോള്‍ ചാമ്പ്യന്മാരായി. രണ്ടാംസ്ഥാനം 170 പോയന്റ് നേടിയ മലപ്പുറം ഈസ്റ്റിനാണ്. 163 പോയന്റ് നേടി പാലക്കാട്ജില്ല മൂന്നാംസ്ഥാനം കരസ്ഥമാക്കി.സബ്ജൂനിയര്‍ വിഭാഗത്തില്‍ 42 പോയന്റ് നേടിയ കാസര്‍കോടിനാണ് ഒന്നാംസ്ഥാനം. 34 പോയന്റ് നേടി മലപ്പുറം ഈസ്റ്റ് രണ്ടാസ്ഥാനവും 27 പോയന്റ് നേടി മലപ്പുറം വെസ്റ്റ് മൂന്നാംസ്ഥാനവും നേടി. ജൂനിയര്‍വിഭാഗത്തില്‍ 46 പോയന്റുമായി പാലക്കാട്ജില്ല ഒന്നാംസ്ഥാനം നേടിയപ്പോള്‍ 44 പോയന്‍േറാടെ ദക്ഷിണകന്നടജില്ല രണ്ടാംസ്ഥാനവും 43 പോയന്‍േറാടെ മലപ്പുറം ഈസ്റ്റ് മൂന്നാംസ്ഥാനവും നേടി. സീനിയര്‍വിഭാഗത്തില്‍ 55 പോയന്റുമായി മലപ്പുറം വെസ്റ്റ് ഒന്നാമതെത്തി. 54 പോയന്റ് നേടിയ മലപ്പുറം ഈസ്റ്റിനാണ് രണ്ടാംസ്ഥാനം. 51 പോയന്‍േറാടെ കാസര്‍കോട് മൂന്നാംസ്ഥാനം കരസ്ഥമാക്കി.സൂപ്പര്‍ സീനിയര്‍ വിഭാഗത്തില്‍ 62 പോയന്റുമായി കോഴിക്കോട്ജില്ല ഒന്നാംസ്ഥാനം കരസ്ഥമാക്കി. 56 പോയന്റുമായി പാലക്കാട് രണ്ടാംസ്ഥാനത്തും 49 പോയന്‍േറാടെ കാസര്‍കോട് മൂന്നാംസ്ഥാനത്തും എത്തി. മുഅല്ലിം വിഭാഗത്തില്‍ ഒന്നാംസ്ഥാനം 72 പോയന്റ്‌നേടി കാസര്‍കോട് കരസ്ഥമാക്കി. 51 പോയന്റ് നേടിയ മലപ്പുറം ഈസ്റ്റിനാണ് രണ്ടാംസ്ഥാനം.38 പോയന്‍േറാടെ ആലപ്പുഴജില്ല മൂന്നാംസ്ഥാനം നേടി. സബ്ജൂനിയര്‍ വിഭാഗത്തില്‍ 16 പോയന്റ് നേടി കാസര്‍കോട് നൂറുല്‍ ഹുദാ മദ്രസയിലെ ജംഷാദ് വ്യക്തിഗത ചാമ്പ്യനായി. ജൂനിയര്‍വിഭാഗത്തില്‍ 16 പോയന്റ് നേടിയ പാലക്കാട് ജമാ അത്തുല്‍ ഇഖ്‌വാന്‍ മദ്രസയിലെ ടി.എ.മുഹമ്മദ്‌സ്വാലിഹാണ് വ്യക്തിഗത ചാമ്പ്യന്‍. സീനിയര്‍ വിഭാഗത്തില്‍ ദക്ഷിണ കന്നട ഹയാത്തുല്‍ ഇസ്‌ലാം മദ്രസയിലെ മുഹമ്മദ്ഹാശിം വ്യക്തിഗത ചാമ്പ്യനായി.സൂപ്പര്‍സീനിയര്‍ വിഭാഗത്തില്‍ 20 പോയന്റ് നേടി പാലക്കാട് അസാസുല്‍ ഇസ്‌ലാം മദ്രസയിലെ കെ.കെ.മുഹമ്മദ്ആരിഫ് വ്യക്തിഗത ചാമ്പ്യനായപ്പോള്‍ മു അല്ലിം വിഭാഗത്തില്‍ 20 പോയന്റ് നേടിയ മുനവ്വിറുല്‍ ഇസ്‌ലാം മദ്രസയിലെ കെ.കെ.മുഹമ്മദ് റാശിദ് ആണ് വ്യക്തിഗത ചാമ്പ്യന്‍.സമാപനസമ്മേളനം സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ ജനറല്‍സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനംചെയ്തു. സമസ്ത കേരള ജം ഇയ്യത്തുല്‍ മു അല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ പ്രസിഡന്റ് സി.കെ.എം. സാദിഖ്മുസ്‌ലിയാര്‍ അധ്യക്ഷനായി. ലണ്ടനില്‍ നിന്നെത്തിയ ഫാറൂഖ് ശ അ്ബി അല്‍ മുല്ല മുഖ്യാതിഥിയായി. പി.കെ.പി.അബ്ദുസ്സലാം മുസ്‌ലിയാര്‍, കോട്ടമല ബാപ്പു മുസ്‌ലിയാര്‍ എന്നിവര്‍ സമ്മാനദാനം നിര്‍വഹിച്ചു. അബ്ദുസമദ് പൂക്കോട്ടൂര്‍, കാളാവ് സൈയ്തലവി മുസ്‌ലിയാര്‍, കുട്ടിഹസ്സന്‍ ദാരിമി, കെ.ടി.അബ്ദുള്ള മുസ്‌ലിയാര്‍, ഡോക്ടര്‍ എന്‍.എ.എം.അബ്ദുള്‍ ഖാദര്‍ എന്നിവര്‍ പ്രസംഗിച്ചു.

പൂര്‍വവിദ്യാര്‍ഥീസംഗമം നടത്തി

കോഴിക്കോട്: കിണാശ്ശേരി യത്തീംഖാന പൂര്‍വവിദ്യാര്‍ഥീസംഗമം പാണക്കാട് അബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.യത്തീംഖാന മാനേജര്‍ എം.പി. അഹമ്മദിനെ ചടങ്ങില്‍ ആദരിച്ചു. യത്തീംഖാനയില്‍നിന്ന് ആദ്യമായി എസ്.എസ്.എല്‍.സി. പരീക്ഷ പാസ്സായ കെ.കെ. സിദ്ദിഖിനെ അനുമോദിച്ചു.യു.സി. രാമന്‍ എം.എല്‍.എ., പി.കെ. മുഹമ്മദ്, കിണാശ്ശേരി മുഹമ്മദ്‌കോയ, കെ. മുഹമ്മദ് ഫൈസി, ആദം മുല്‍സി, വി. മുഹമ്മദ്, മുഹമ്മദ് ഷാ, ടി. അഷ്‌റഫ്, നാസി മൂപ്പന്‍ എന്നിവര്‍ സംസാരിച്ചു. കെ. ഷൗക്കത്തലി അധ്യക്ഷത വഹിച്ചു. പി. അസ്സന്‍കോയ സ്വാഗതവും പി.പി. ഗഫൂര്‍ നന്ദിയും പറഞ്ഞു.

മംഗലാപുരം വിമാന അപകടം - ദമാം എസ്.വൈ.എസ്. അനുശോചിച്ചു

ദമ്മാം : സുന്നി യുവജന സംഘം സംസ്ഥാന വൈസ് പ്രസിഡന്‍റും സാമൂഹിക സാസംസ്കാരിക രംഗങ്ങളില്‍ ജ്വലിച്ച് നിന്നിരുന്ന ഇബ്റാഹീം ഖലീല്‍ തളങ്കര ഉള്‍പ്പെടെ മംഗലാപുരം വിമാന അപകടത്തില്‍ മരണപ്പെട്ടവരുടെ പേരില്‍ ദമ്മാം സുന്നി യുവജന സംഘം സെന്‍ട്രല്‍ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തുകയും പ്രത്യേക പ്രാര്‍ത്ഥന നടത്തുകയും ചെയ്തു. വ്യാഴം വൈകുന്നേരം 10 മണിക്ക് ദാറുല്‍ അമാനില്‍ വെച്ച് മയ്യിത്ത് നിസ്കാരം സംഘടിപ്പിക്കുമെന്ന് ഖാസിം ദാരിമി കാസര്‍ക്കോട് അറിയിച്ചു.

ആനമങ്ങാട് അബൂബക്കര്‍ ഹാജി, സൈതലവി ഹാജി താനൂര്‍, കബീര്‍ ഫൈസി പുവ്വത്താണി, ഖാസിം ദാരിമി കാസര്‍ക്കോട്, അശ്റഫ് ബാഖവി, കബീര്‍ മൗലവി മുതിരമണ്ണ, സിദ്ദീഖ് അസ്ഹരി കാസര്‍ക്കോട്, സുലൈമാന്‍ ഫൈസി വാളാട്, ഹമീദ് മാസ്റ്റര്‍ പെര്‍ള എന്നിവര്‍ അനുശോചന യോഗത്തില്‍ പങ്കെടുത്തു. സുലൈമാന്‍ ഫൈസി വാളാട് പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. അഹ്‍മദ് കുട്ടി തേഞ്ഞിപ്പലം സ്വാഗതവും സി.എച്ച്. മുഹമ്മദ് മുഗു നന്ദിയും പറഞ്ഞു.

മാനവികതക്ക് മതവിദ്യാഭ്യാസം - ദമ്മാം എസ്.വൈ.എസ്. ത്രൈമാസ കാന്പയിന്‍ ആചരിക്കും

ദമ്മാം : സുന്നി യുവജന സംഘം ദമാം സെന്‍ട്രല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാനവികതക്ക് മതവിദ്യാഭ്യാസം എന്ന പ്രമേയവുമായി ജൂണ്‍ 3 മുതല്‍ ആഗസ്റ്റ് 11 വരെ ത്രൈമാസ കാന്പിയന്‍ ആചരിക്കും. കാന്പയിന്‍ കാലയളവില്‍ കുരുന്ന് സംഗമം, ഇസ്‍ലാമിക് കലാ സാഹിത്യ മത്സരം, ഇസ്‍ലാമിക ക്വിസ് മത്സരം, ഖുര്‍ആന്‍ പാരായണ മത്സരം, മത പ്രഭാഷണം, ഇന്‍റലക്ചല്‍ മീറ്റ്, ടേബിള്‍ ടോക്ക്, ലഘുലേഖ വിതരണം, റിലീഫ് സെല്‍ ഉദ്ഘാടനം എന്നീ പരിപാടികള്‍ മത സാംസ്കാരിക രംഗത്തെ നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് വിവിധ ഏരിയകളിലായി നടക്കുമെന്ന് സംഘടനാ ഭാരവാഹികളായ ആനമങ്ങാട് അബൂബക്കര്‍ ഹാജി, കബീര്‍ ഫൈസി പുവ്വത്താണി, സൈതലവി ഹാജി താനൂര്‍ എന്നിവര്‍ അറിയിച്ചു. ഖാസിം ദാരിമി കാസര്‍ക്കോട്, കബീര്‍ മൗലവി മുതിരമണ്ണ, അശ്റഫ് ബാഖവി താഴെക്കോട്, സുലൈമാന്‍ ഫൈസി വാളാട്, ഹമീദ് മുസ്‍ലിയാര്‍ പെര്‍ള എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. കബീര്‍ ഫൈസി പുവ്വത്താണി സ്വാഗതവും അഹ്‍മദ് കുട്ടി തേഞ്ഞിപ്പലം നന്ദിയും പറഞ്ഞു.

സമസ്ത കലാ മേള : കാസര്‍ക്കോട് ജില്ല വിജയ കിരീടം ചൂടി.


മണ്ണാര്‍ക്കാട്: മൂന്നു ദിവസങ്ങളിലായി മണ്ണാര്‍ക്കാട് ദാരുന്നജാത് യതീം ഖാന കാമ്പസില്‍ നടന്ന സമസ്ത സംസ്ഥാന ഇസ്ലാമിക കലാ സാഹിത്യ മത്സരങ്ങളില്‍ കൂടുതല്‍ പോയിന്റ് നേടി കാസര്‍ക്കോട് ജില്ലാ ടീം വിജയ കിരീടം ചൂടി. മലപ്പുറം ഈസ്റ്റ് രണ്ടാം സ്ഥാനത്ത് എത്തി. ആതിഥേയരായ പാലക്കാട്‌ ജില്ല മൂന്നാം സ്ഥാനം ഉറപ്പിച്ചു.ഒന്നാം സ്ഥാനക്കാരായ കാസര്‍ക്കോട് ജില്ലാ ടീമിന്‌ സമസ്ത വിദ്യാഭ്യാസ ബോര്‍ഡ്‌ സെക്രട്ടറി പി.കെ.പി അബ്‌്‌ദുസ്സലാം മുസ്‌്‌ലിയാര്‍ ട്രോഫികള്‍ സമ്മാനിക്കുന്നു. സമസ്ത സെക്രട്ടറി ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്ലിയാര്‍, si. കെ. എം സ്വാദിഖ് മുസ്ലിയാര്‍, കോട്ടുമല ബാപ്പു മുസ്ലിയാര്‍, ബഹ ഉദ്ദീന്‍ നദുവി, അബ്ദുസ്സ്വമദ് പൂക്കോട്ടൂര്‍ സമീപം. വിജയികള്‍ക്കും അണിയറ ശില്പികള്‍ക്കും കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമിന്റെ ആശംസകള്‍....
-റിയാസ് ടി. അലി

വിജ്ഞാനത്തോടൊപ്പം കൗതുകവും പകര്‍ന്ന് 'ഗ്രീന്‍ മെസഞ്ചര്‍' ജില്ലയില്‍ പര്യടനം തുടങ്ങി

കുറ്റിപ്പുറം: ശുദ്ധജലത്തിനായി കേഴുന്ന ജനങ്ങള്‍ക്കിടയിലേക്ക് മഴവെള്ളസംരക്ഷണ സന്ദേശത്തിന്റെ നിറകുടവുമായെത്തിയ 'ഗ്രീന്‍ മെസഞ്ചര്‍' ജില്ലയില്‍ പ്രയാണമാരംഭിച്ചു. ജലസംരക്ഷണ സന്ദേശം ഉയര്‍ത്തിപ്പിടിച്ച് നടത്തുന്ന വാഹനപ്രദര്‍ശനമാണ് ഗ്രീന്‍ മെസഞ്ചര്‍. കോഴിക്കോട് ആസ്ഥാനമായ 'റഹ്മ' എന്ന സന്നദ്ധസംഘടനയാണ് 'ഗ്രീന്‍ മെസഞ്ചര്‍' ഒരുക്കിയത്.

വിജ്ഞാനത്തോടൊപ്പം കൗതുകവും പകര്‍ന്നാണ് ഗ്രീന്‍ മെസഞ്ചര്‍ ബസ് രൂപകല്പന ചെയ്തിരിക്കുന്നത്. വന്‍മരവും പാറക്കെട്ടും കൊച്ചരുവിയും പച്ചിലകളും നിറഞ്ഞുനില്‍ക്കുന്ന പ്രകൃതിഭംഗി ആവിഷ്‌കരിച്ചാണ് ഗ്രീന്‍ മെസഞ്ചറിന്റെ പ്രചാരണവാഹനം തയ്യാറാക്കിയിരിക്കുന്നത്. ഒറ്റനോട്ടത്തില്‍ ഒരു ബസ്സാണെന്ന് തിരിച്ചറിയാന്‍ സാധിക്കാത്ത വിധത്തിലാണ് നിര്‍മാണം. ബസ്സിന്റെ ഉള്‍ഭാഗം ഹോംതിയേറ്ററായാണ് ഡിസൈന്‍ചെയ്തിരിക്കുന്നത്. പ്രകൃതിപരിപാലനത്തിനും മഴവെള്ള സംരക്ഷണത്തിനും ആഹ്വാനംചെയ്യുന്ന പോസ്റ്ററുകള്‍ ഉള്ളില്‍ പതിച്ചിട്ടുണ്ട്.

മുനവ്വറലി ശിഹാബ്തങ്ങള്‍ (ചെയ.), റഹ്മത്തുള്ളഖാസിമി (പ്രസി.) തുടങ്ങിയവരാണ് 'റഹ്മ'യുടെ സാരഥികള്‍. ഈമാസം 10ന് കോഴിക്കോട്ടുനിന്ന് ആരംഭിച്ച പ്രയാണം മന്ത്രി ബിനോയ്‌വിശ്വമാണ് ഫ്‌ളാഗ്ഓഫ് ചെയ്തത്. പാലക്കാട് ജില്ലയിലെ പട്ടാമ്പി, കൂറ്റനാട് എന്നിവിടങ്ങളിലെ പര്യടനത്തിനുശേഷമാണ് ഗ്രീന്‍മെസഞ്ചര്‍ ജില്ലയിലേക്ക് പ്രവേശിച്ചത്. ജില്ലയില്‍ എടപ്പാള്‍, കുറ്റിപ്പുറം, വളാഞ്ചേരി, പുത്തനത്താണി, തിരൂര്‍ എന്നിവിടങ്ങളില്‍ ഗ്രീന്‍ മെസഞ്ചര്‍ ശനിയാഴ്ച പര്യടനം നടത്തി. ഞായറാഴ്ച കോട്ടയ്ക്കല്‍, മലപ്പുറം, മഞ്ചേരി എന്നിവിടങ്ങളില്‍ പര്യടനം നടത്തും.

ഉപരിപഠനത്തിന് അവസരമൊരുക്കണം -എസ്.കെ.എസ്.എസ്.എഫ്

കോട്ടയ്ക്കല്‍:ജില്ലയില്‍ പ്ലസ്ടു, ഡിഗ്രി സീറ്റുകള്‍ വര്‍ധിപ്പിക്കണമെന്ന് എസ്.കെ.എസ്.എസ്.എഫ് എടരിക്കോട് പഞ്ചായത്ത് കമ്മിറ്റിയുടെ 'ധ്വനി' ക്യാമ്പ് ആവശ്യപ്പെട്ടു.

'അണിചേരുക ഈ ധര്‍മ്മചേരിയില്‍' എന്ന പ്രമേയത്തില്‍ നടന്ന ക്യാമ്പ് വി.ടി.എസ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സലീം കാക്കത്തടം അധ്യക്ഷതവഹിച്ചു. അലി പുതുപ്പറമ്പ്, ശിഹാബ് ഹനീഫി, ശറഫുദ്ദീന്‍ അല്‍അസ്ഹരി, യഹക്കൂബ് എടരിക്കോട്, ഒ.ടി. സുബൈര്‍ എന്നിവര്‍ പ്രസംഗിച്ചു.

മാമ്പുഴ ആണ്ടുനേര്‍ച്ച നാളെ തുടങ്ങും

കരുവാരകുണ്ട്: മാമ്പുഴ ആണ്ടുനേര്‍ച്ചയ്ക്ക് 24ന് തുടക്കമാകും. മാമ്പുഴ ജുമാമസ്ജിദ് പള്ളിയില്‍ അന്ത്യവിശ്രമംകൊള്ളുന്ന സൂഫിവര്യന്‍ അലിഹസന്‍മുസ്‌ലിയാരുടെ ഓര്‍മ പുതുക്കിക്കൊണ്ടാണ് വര്‍ഷംതോറും മാമ്പുഴയില്‍ ആണ്ടുനേര്‍ച്ച സംഘടിപ്പിക്കുന്നത്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ 24ന് വൈകീട്ട് ഏഴുമണിക്ക് നടക്കുന്ന പ്രാരംഭ സെഷന്‍ പാണക്കാട് ഹൈദരലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനംചെയ്യും. പ്രൊഫ. കെ. ആലിക്കുട്ടിമുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും.

തുടര്‍ന്നുള്ള ദിനങ്ങളില്‍ മതപ്രഭാഷണവും മഹല്ല് സംഗമവും വിദ്യാര്‍ഥിബോധനം, പ്രാര്‍ഥനാസദസ്സ്, മൗലീദ് പാരായണം എന്നിവയും നടക്കും.

എസ്. കെ. ജെ. എം. ഫെസ്റ്റ് പ്രതിഭകള്‍


സ്വഫ്‌വാന്‍ (സീനിയര്‍ കഥാപ്രസംഗം) വയനാട്‌
തംലീക്‌ ദാരിമി (കന്നട പ്രബന്ധം) കൊടക്‌
ശംസുദ്ദീന്‍ (സബ്‌.ജൂനിയര്‍ ഖിറാഅത്ത്‌) മലപ്പുറം ഈസ്റ്റ്‌
സഅദ്‌ (സൂപ്പര്‍ സീനിയര്‍ ബാങ്ക്‌) കോഴിക്കോട്‌
മുഹമ്മദ്‌ മുഹ്‌സിന്‍ (സീനിയര്‍ കന്നട ഗാനം) കൊടക്‌
റഖീബ്‌ തളങ്കര (സ.ജൂനിയര്‍ ഹിഫ്‌ള്‌ ) കാസര്‍ക്കോട്‌
നൗഫല്‍ (ജൂനിയര്‍ അറബ്‌ പ്രസംഗം) കാസര്‍ക്കോട്‌
നിഹാല്‍ (ജൂനിയര്‍ ചിത്രരചന) കണ്ണൂര്‍
മുത്വലിബ്‌ (മുഅല്ലിം ബാങ്ക്‌) കാസര്‍ക്കോട്‌
മുഹമ്മദ്‌ ഖാദര്‍ ശാഹിദ്‌ (ജൂനിയര്‍ തമിഴ്‌ ഗാനം) കന്യാകുമാരി
മുഹമ്മദ്‌ ശഹീര്‍ (സൂപ്പര്‍സീനിയര്‍ മലയാള പ്രസംഗം) മലപ്പുറം ഈസ്റ്റ്‌
മുഹമ്മദ്‌ റാശിദ്‌ (മുഅല്ലിം മലയാള പ്രസംഗം) കാസര്‍ക്കോട്‌
മുഹമ്മദ്‌ റഹീഖ്‌ ദാരിമി (മുഅല്ലിം പടപ്പാട്ട്‌) പാലക്കാട്‌
മുഹമ്മദ്‌ അസ്‌മില്‍ (ജൂനിയര്‍ ക്വിസ്‌) മലപ്പുറം ഈസ്റ്റ്‌

വിമാനദുരന്തത്തില്‍ അനുശോചിച്ചു

ഇരിട്ടി: മംഗലാപുരത്തുണ്ടായ എയര്‍ ഇന്ത്യ വിമാനദുരന്തത്തില്‍ എസ്‌ കെ എസ്‌ എസ്‌ എഫ് ഇരിട്ടി മേഖല കമിറ്റി അനുശോചിച്ചു.ദുരന്തത്തിനിരയായവര്‍ക്ക് അടിയന്തര ദുരിതാശ്വാസവും ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ജോലിയും നല്‍കണമെന്ന് യോഗം ആവശ്യപ്പെട്ടു

സമസ്ത സംസ്ഥാന ഇസ്‌ലാമിക കലാമേള: കാസര്‍കോട് മുന്നില്‍

മണ്ണാര്‍ക്കാട്:ദാറുന്നജാത്ത് കാമ്പസ്സില്‍ നടക്കുന്ന മദ്രസ അധ്യാപകവിദ്യാര്‍ഥികളുടെ 11-ാമത് സംസ്ഥാന ഇസ്‌ലാമിക കലാമേളയുടെ രണ്ടാംദിവസത്തെ മത്സരയിനങ്ങളില്‍ 96 പോയന്റുകളോടെ കാസര്‍കോട് മുന്നില്‍. 82 പോയന്റുകള്‍ നേടി മലപ്പുറം ഈസ്റ്റുംമലപ്പുറം വെസ്റ്റും രണ്ടാംസ്ഥാനത്തുണ്ട്. 75 പോയന്റുകളോടെ വയനാട് ജില്ലയാണ് തൊട്ടുപിന്നില്‍. ദക്ഷിണ കന്നഡ, നീലഗിരി, കുടക്, കന്യാകുമാരി എന്നീ ജില്ലകളില്‍നിന്നും കേരളത്തിലെ 14 ജില്ലകളില്‍നിന്നും തിരഞ്ഞെടുക്കപ്പെട്ട അധ്യാപകവിദ്യാര്‍ഥി പ്രതിഭകളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. 109 ഇനങ്ങളിലായി 1050 വിദ്യാര്‍ഥികളും 300 അധ്യാപകരുമാണ് മത്സരരംഗത്തുള്ളത്. സമസ്തകേരള ജംഇയ്യത്തുല്‍ മു അല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ നടത്തുന്ന മേള ഞായറാഴ്ച വൈകീട്ട് 4ന് സമാപിക്കും. ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ കേന്ദ്രമന്ത്രി ഇ.അഹമ്മദ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.

വിമാന ദുരന്തം ദിക്ര്-ദുആ മജ്ലിസ് ഇന്ന് രാത്രി

ദുരന്തം എന്നും എപ്പോഴും എവിടെയും സംഭവിക്കാം!! മംഗലാപുരത്തെ വിമാനാപകടത്തില് പെട്ട നമ്മുടെ സഹോദരരുടെ വേദനയില് കേരള-ഇസ്ലാമിക്-ക്ലാസ്സ്-റൂം പങ്കുചേരുന്നു...... ഇന്ന് രാത്രി കേരള-ഇസ്ലാമിക്-ക്ലാസ്സ്-റൂമില് ദിക്ര് മജ്ലിസും കൂട്ടുപ്രാര്ത്ഥനയും .... ..ഏവരും പങ്കെടുക്കുക... നമ്മില് നിന്നു പിരിഞ്ഞപോയവര്ക്ക് നമുക്ക് ചെയ്യാന് പറ്റുന്ന ഒരു ദീനാനുകമ്പ.... സമയം:: ഇന്ന് രാത്രി 09.00 സൗദി, 10.00 യു.എ.ഇ, 12.30ഇന്ത്യ.... കൂടാതെ അനന്തരം നടക്കുന്ന ചര്ച്ച. വിഷയം:: ‘മരണത്തിന്റെ വഴി’ ഏവരെയും അറിയിക്കൂ

നരിക്കുനി മജ്മഅ് വാര്‍ഷികം സമാപിച്ചു

നരിക്കുനി: സാമൂഹിക സാംസ്‌കാരികരംഗങ്ങളില്‍ വര്‍ധിച്ചുവരുന്ന അധാര്‍മികതക്കെതിരെ മത-ഭൗതിക വിദ്യാഭ്യാസ സമന്വയത്തിലൂടെ നല്ല സമൂഹത്തെ വളര്‍ത്തിയെടുക്കാന്‍ സാധിക്കണമെന്ന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌കോയ ജമലൂല്ലൈലി തങ്ങള്‍ അഭിപ്രായപ്പെട്ടു.

നരിക്കുനി മജ്മഅ് 14-ാം വാര്‍ഷിക സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമസ്ത ട്രഷറര്‍ പാറന്നൂര്‍ പി.പി. ഇബ്രാഹിം മുസ്‌ല്യാര്‍ അധ്യക്ഷനായിരുന്നു. ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ ഡയരക്ടര്‍ റഹ്മത്തുള്ള ഖാസിമി മൂത്തേടം പ്രഭാഷണം നടത്തി. എം.കെ. കുഞ്ഞിക്കോയ തങ്ങള്‍, മുസ്തഫ മുണ്ടുപാറ, മജീദ് ദാരിമി ചളിക്കോട്, പി.പി. ജലീല്‍ ബഖവി എന്നിവര്‍ സംസാരിച്ചു. പി.സി. മുഹമ്മദ് ഇബ്രാഹിം സ്വാഗതവും മുഹമ്മദ് കിഴക്കോത്ത് നന്ദിയും പറഞ്ഞു.

പൂര്‍വവിദ്യാര്‍ഥിസംഗം അബ്ദുറസാഖ് ബുസ്താനി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം വി.ഇല്‍യാസ്, റിയാസ് റെഹ്മാന്‍, റഫീഖ് സക്കറിയ ഫൈസി. ആര്‍കെ. ഫാറൂഖ്, മുഹമ്മദലി എന്നിവര്‍ സംസാരിച്ചു.

പ്രവാസി സംഗമം എസ്.കെ.എസ്.എസ്.എഫ് ജനറല്‍ സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായ് ഉദ്ഘാടനം ചെയ്തു.

മഹല്ല് നേതൃസംഗമം എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറി മോയിന്‍കുട്ടി ഉദ്ഘാടനം ചെയ്തു. കെ.സി.എ. അസീസ് അധ്യക്ഷനായിരുന്നു.

വിദ്യാര്‍ഥി യുവജനസംഗമം എസ്.കെ.എസ്.എസ്.എഫ് ജില്ലാപ്രസിഡന്റ് കെ.എന്‍.എസ്. മൗലവി ഉദ്ഘാടനം ചെയ്തു. മജ്മഅ് വൈസ് പ്രസിഡന്റ് മുഹമ്മദലി പല്ലാളൂര്‍ അധ്യക്ഷനായിരുന്നു. ബഷീര്‍ റഹ്മാനി കൊടുവള്ളി മുഖ്യപ്രഭാഷണം നടത്തി.

ഭൗതിക വിദ്യാഭ്യാസത്തോടൊപ്പം മതപഠനം അനിവാര്യം - ഹമീദലി ശിഹാബ്തങ്ങള്‍

താമരശ്ശേരി: മത വിദ്യാഭ്യാസത്തെ ഒഴിവാക്കി ഭൗതിക വിദ്യാഭ്യാസം മാത്രം നല്‍കിയാല്‍ ഭാവിതലമുറ ലൗകിക സുഖം മാത്രം ലക്ഷ്യമാക്കി ജീവിക്കുന്നവരായിത്തീരുമെന്ന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

വാവാട് സൈനുല്‍ ഉലമ മെമ്മോറിയല്‍ അറബി കോളേജിന്റെ ഒന്നാം വാര്‍ഷിക സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ദിക്‌റ് ദു ആയ്ക്ക് വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍ നേതൃത്വം നല്‍കി. വെള്ളമുണ്ട മമ്മൂട്ടി മുസ്‌ല്യാര്‍, അബ്ദുല്‍ ബാരി മുസ്‌ല്യാര്‍, മുഹമ്മദ് ഹസന്‍ ദാരിമി, അബ്ദുല്‍ലത്തീഫ് ഫൈസി എന്നിവര്‍ പ്രസംഗിച്ചു.

മിന്‍ തഖ മഹല്ല് ഫെഡറേഷന്‍ മദ്യവിരുദ്ധ റാലി സംഘടിപ്പിക്കും

കൊടുവള്ളി: കൊടുവള്ളി മിന്‍ തഖ മഹല്ല് ഫെഡറേഷന്‍ 26ന് വൈകിട്ട് നാലിന് താമരശ്ശേരിയില്‍ മദ്യവിരുദ്ധ റാലിയും പൊതുസമ്മേളനവും സംഘടിപ്പിക്കും. വട്ടക്കുണ്ട് ജുമമസ്ജിദ് പരിസരത്ത് നിന്നാരംഭിക്കുന്ന റാലി താമരശ്ശേരി പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് സമാപിക്കും. പൊതുസമ്മേളനം പാണക്കാട് റഷീദ് അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും

മതസംഘടനകള്‍ രാഷ്ട്രീയം മുഖ്യ അജന്‍ഡയാക്കുന്നത് ശുഭകരമല്ല - എസ്.വൈ.എസ്

കോട്ടയ്ക്കല്‍: മതസംഘടനകള്‍ രാഷ്ട്രീയം മുഖ്യ അജന്‍ഡയായി സ്വീകരിക്കുന്നത് ശുഭകരമല്ലെന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറിമാരായ മുഹമ്മദ്‌ഫൈസി, മുക്കം ഉമര്‍ഫൈസി എന്നിവര്‍ അഭിപ്രായപ്പെട്ടു.

ഇസ്‌ലാമിന്റെ പ്രചാരണത്തിനാണെന്ന് അവകാശപ്പെട്ട് രൂപവത്കരിച്ച പ്രസ്ഥാനങ്ങള്‍ ഭരണകേന്ദ്രങ്ങളില്‍ കണ്ണുവെക്കുന്നത് വിരോധാഭാസമാണ്. മുസ്‌ലിം മനസുകള്‍ ശുദ്ധീകരിക്കാനും ഇതരസമൂഹങ്ങളില്‍ ഇസ്‌ലാമിനെ പരിചയപ്പെടുത്താനും ശ്രമിക്കുന്നതിന് പകരം ഭരണകേന്ദ്രങ്ങളിലെത്താന്‍ പള്ളികളെയും മതസംഘടനകളെയും ഉപയോഗപ്പെടുത്തുന്ന പ്രവണത അപകടകരമാണെന്നും നേതാക്കള്‍ പത്രക്കുറിപ്പില്‍ പറഞ്ഞു.

ദാറുല്‍ ഹസനാത്ത് വാര്‍ഷികം ഇന്ന് സമാപിക്കും

കണ്ണാടിപ്പറമ്പ്: ദാറുല്‍ ഹസനാത്ത് ഇസ്‌ലാമിക് കോംപ്ലക്‌സിന്റെ ഇരുപതാം വാര്‍ഷികാഘോഷ പരിപാടികള്‍ ഇന്ന് സമാപിക്കും. വൈകീട്ട് ആറുമണിക്ക് ഹിഫ്‌ളുല്‍ ഖുറാന്‍ കോളേജ് ശിലാസ്ഥാപനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും ഇംഗ്ലീഷ് സ്‌കൂള്‍ കെട്ടിടോദ്ഘാടനം കേന്ദ്രമന്ത്രി ഇ.അഹമ്മദും നിര്‍വഹിക്കും. ഐ.ടി.ആന്‍ഡ് സയന്‍സ് ലാബ് ഉദ്ഘാടനം കെ.സുധാകരന്‍ എം.പിയും ലൈബ്രറി ഉദ്ഘാടനം എം.പ്രകാശന്‍ എം.എല്‍.എ യും 1000 വിദ്യാര്‍ഥികള്‍ക്കുള്ള യൂനിഫോം വിതരണ ഉദ്ഘാടനം യേനപ്പോയ അബ്ദുള്ളക്കുഞ്ഞി ഹാജിയും നിര്‍വഹിക്കും.വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടന്ന മഹല്ല് പ്രതിനിധി സംഗമം സയ്യിദ് കെ.എ.ഹാശിം കുഞ്ഞി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സി.പി.അബ്ദുല്ല മൗലവി അധ്യക്ഷത വഹിച്ചു. സത്താര്‍ പന്തല്ലൂര്‍ ക്ലാസെടുത്തു.സി.അശ്രഫ് ഹാജി കാട്ടാമ്പള്ളി പ്രസംഗിച്ചു. കെ.പി.അബൂബക്കര്‍ സ്വാഗതവും പി.കെ.അഹമ്മദ് കുട്ടി നന്ദിയും പറഞ്ഞു. പ്രവാസി സംഗമം കെ.ടി.അബ്ദുല്ല ഹാജിയുടെ അധ്യക്ഷതയില്‍ കെ.ടി.അബ്ദുള്‍ഖാദര്‍ ഉദ്ഘാടനം ചെയ്തു. അബ്ദുള്‍ബാരി ശാദുലി, കെ.ടി.മുഹമ്മദ്കുഞ്ഞി, എം.വി.ഹുസൈന്‍, അബ്ദുല്ല മാസ്റ്റര്‍ തിരുവട്ടൂര്‍ പ്രസംഗിച്ചു. കെ.എന്‍.മുസ്തഫ സ്വാഗതവും കെ.സി.അബ്ദുല്ല നന്ദിയും പറഞ്ഞു.

വിമാനാപകടം ഖലീല്‍ ഇബ്രാഹിം തളങ്കര മരണപ്പെട്ടു

മംഗലാപുരം: മംഗലാപുരം ബജ്‌പെ വിമനത്താവളത്തില്‍ ഇറങ്ങുന്നതിനിടെ റെണ്‍വേയില്‍ നിന്നും മാറി കുഴിയിലേക്ക്‌ വീണ്‌ എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്സിന്‌ തീപ്പിടിച്ച്‌ 165 പേര്‍ മരിച്ചു. ദുബൈയില്‍ നിന്നും രാത്രി 1.10 പുറപ്പെട്ട വിമാനമാണ്‌ രാവിലെ 6.30 ഓടെ അപകടത്തില്‍പ്പെട്ടത്‌. മരിച്ചവരില്‍ കൂടുതലും കാസര്‍കോട്‌ നിന്നുളളവരാണെന്നറിയുന്നു. 7 പേര്‍ രക്ഷപ്പെട്ടതായി സ്ഥിതികരിക്കാത്ത റിപ്പോര്‍ട്ടുണ്ട്‌. അപകടം നടന്നത്‌ ബജ്‌പെ എയര്‍പോര്‍ട്ടിന്‌ 5 കിലോ മീററര്‍ അകലെ കുന്നിന്‍ ചെരുവിലായിരുന്നതിനാലും മഴയും രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക്‌ തടസ്സം നേരിടുകയാണ്‌. അപകടം നടന്ന പ്രദേശവും വിമാനത്താവളവും സുരക്ഷാ സേന വളഞ്ഞതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്‌ വരുന്നില്ല. മരിച്ചവരില്‍ ഉദുമ പളളിക്കര, കളളാര്‍ സ്വദേശികള്‍പ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്‌. അപകട വിവരമറിഞ്ഞ്‌ ഇവരുടെ ബന്ധുക്കള്‍ മംഗലാപുരത്തേക്ക്‌ യാത്ര തിരിച്ചിററുണ്ട്‌. കാസര്‍കോട്‌ സംയുക്തജമാഅത്ത്‌ ജനറല്‍ സെക്രട്ടറി യും എസ്. വൈ. എസ്. സംസ്ഥാന വൈസ് പ്രസിഡന്റുമായ തളങ്കര ഇബ്രാഹിം ഖലീല്‍ മരണപ്പെട്ടു. പരേതനു വേണ്ടി സമസ്ത ഇസ്ലാമിക കലാമേള നടക്കുന്ന മണ്ണാര്‍ക്കാട് നിന്നും സമസ്തയുടെ പണ്ടിതന്മാരും പ്രവര്‍ത്തകരും പ്രത്യേക പ്രാര്‍ത്ഥന നടത്തി. ഉദുമ കുണ്ടുകുളംപാറയിലെ മാഹിന്‍, മേല്‍പ്പറമ്പ്‌ വളളിയോട്ടെചെമ്മനാട്‌ മുഹമ്മദിന്റെ മകന്‍ ഹസൈന്‍, കഴിഞ്ഞദിവസം മരിച്ച നെല്ലിക്കുന്നിലെ സുലൈമാന്റെ മകന്‍ സിദ്ദിഖ്‌, മംഗലാപുരം സ്വദേശിനിയും വിദ്യാനഗറിലെ അശ്രഫി പ്രിന്‍സ്‌)ന്റെ ഭാര്യ, പള്ളത്തെ ഒരു കുടുംബം, കാഞ്ഞങ്ങാട്‌ ഇഖ്‌ബാല്‍ സ്‌കൂളിനടുത്തെ കെ.കെ.അബ്‌ദുല്ല(അഡ്‌നോക്‌ അബുദാബി) തുടങ്ങി നിരവധിപേര്‍ അപകടത്തിപ്പെട്ടതായി വിവരം ലഭിച്ചിട്ടുണ്ട്‌.
-റിയാസ് ടി അലി

അഭിനന്ദിച്ചു

കമ്പളക്കാട്: ജില്ലാ ജം ഇയ്യത്തുല്‍ മു അല്ലിമീന്‍ സംഘടിപ്പിച്ച കലാമേളയില്‍ ജേതാക്കളായ കമ്പളക്കാട് റെയ്ഞ്ചിലെ വിദ്യാര്‍ഥികളെയും അധ്യാപകരെയും റെയ്ഞ്ച് ജം ഇയ്യത്തുല്‍ മു അല്ലിമീന്‍ അഭിനന്ദിച്ചു.എം.എം. ഇമ്പിച്ചിക്കോയ മുസ്‌ല്യാര്‍ അധ്യക്ഷതവഹിച്ചു. ശംസുദ്ദീന്‍ റഹ്മാനി, അബ്ദുറഹ്മാന്‍ ഫൈസി, മുഹമ്മദ് ഫൈസി, മമ്മു മുസ്‌ല്യാര്‍, അബ്ദുറഹ്മാന്‍ മുസ്‌ല്യാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

അറിയിപ്പ്

സമസ്ത കലാ സാഹിത്യ മത്സരത്തിന്റെ ലൈവ് ലഭിക്കാന്‍ ആദ്യം ബൈലെക്സ് messanjer ഇന്‍സ്റ്റോള്‍ ചെയ്യുക. വിശദ വിവരങ്ങള്‍ക്ക് ഈ സൈറ്റിലുള്ള ഓണ്‍ ലൈന്‍ ക്ലാസ്സ്‌ റൂമിന്റെ ടാബ് ക്ലിക്ക് ചെയ്യുക.

സമസ്ത: ഇസ്ലാമിക കലാ മേളക്ക് ഉജ്ജ്വല തുടക്കം



മണ്ണാര്‍ക്കാട്: സമസ്ത കേരള ജം ഇയ്യത്തുല്‍ മുഅല്ലിമീന്‍ രണ്ടു വര്‍ഷത്തിലൊരിക്കല്‍ സംഘടിപ്പിക്കുന്ന വിദ്യാര്‍ഥി- മുഅല്ലിം ഫെസ്റ്റിന്റെ ഈ വര്‍ഷത്തെ സംസ്ഥാന കലാ മേളക്ക് മണ്ണാര്‍ക്കാട് ദാരുന്നജാത്ത് യതീം ഖാന ക്യാമ്പസില്‍ ഉജ്ജ്വല തുടക്കം. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സി.കെ.എം സ്വാദിഖ് മുസ്ലിയാര്‍, കെ. ആലിക്കുട്ടി മുസ്ല്യാര്‍, ഹാജി കെ. മമാദ് ഫൈസി, കെ.സി. അബൂബക്ര്‍ ദാരിമി, കല്ലടി മുഹമ്മദ്‌, കളത്തില്‍ അബ്ദുള്ള തുടങ്ങിയവര്‍ ഉത്ഘാടന സെഷനില്‍ സംബന്ധിച്ചു. തുടര്‍ന്ന നടന്ന കലാനിശയുടെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് ശ്രീ. ഉമ്മന്‍ ചാണ്ടി നിര്‍വ്വഹിച്ചു. ഡപ്യൂടി സ്പീകെര്‍ ജോസ് ബേബി, സി.എം.എ കരീം തുടങ്ങിയവര്‍ പ്രസംഗിച്ചു.
ശിഹാബ് അരീകൊദ് നയിച്ച കലാ നിശ പരിപാടിക്ക് കുളിര്‍മ്മയേകി.
-റിയാസ് ടി. അലി

ജമാഅത്ത് കാപട്യം സമുദായം തിരിച്ചറിയും: എസ്.കെ.എസ്.എസ്.എഫ്

കോഴിക്കോട്: ജനാധിപത്യത്തെയും മതേതരത്വത്തെയും നിഷിദ്ധമായി പ്രഖ്യാപിച്ചു മതാധിഷ്ഠിത രാഷ്ട്രം സ്ഥാപിക്കല്‍ അടിസ്ഥാന തത്വമാക്കിയ ജമാഅത്തെ ഇസ്്‌ലാമിയുടെ ഇപ്പോഴത്തെ കപട രാഷ്ട്രീയം സമുദായം തിരിച്ചറിയുമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ഭാരവാഹികളുടെ യോഗം അഭിപ്രായപ്പെട്ടു.
ഇസ്്‌ലാമിന്റെ രാഷ്ട്രീയ നിലപാട് രാഷ്ട്രസ്ഥാപനമാണെന്നും അതിനായി സായുധ പോരാട്ടം വേണമെന്നും പ്രചരിപ്പിക്കുകയായിരുന്നു ജമാഅത്തെ ഇസ്്‌ലാമി. മുസ്്‌ലിം സംഘടനകളുടെ തീവ്രവാദവിരുദ്ധ നിലപാടുകള്‍ കാരണം ഒറ്റപ്പെട്ടുപോയ ജമാഅത്തെ ഇസ്്‌ലാമി‍ രംഗത്ത് ഉണെ്ടന്നു വരുത്താനും പിടിച്ചുനില്‍ക്കാനുമാണ് ജനകീയ സമരങ്ങളുടെ പക്ഷം ചേരുന്നത്. ഇടതുപക്ഷ രാഷ്ട്രീയത്തെ ആദര്‍ശമായി സ്വീകരിച്ച ജമാഅത്ത്, അടുത്ത യു.ഡി.എഫ് ഭരണം സ്വപ്നം കണ്ടാണ് വ്യക്തമായ രാഷ്ട്രീയകാരണം പോലും പറയാതെ യു.ഡി.എഫ് അനുകൂല നിലപാടു സ്വീകരിക്കുന്നത്. ജമാഅത്ത് ബന്ധം അജണ്ടയില്‍ പോലുമില്ലെന്ന മുസ്‌ലിംലീഗ് നിലപാട് സ്വാഗതാര്‍ഹമാണ്. ഇത്തരം തീവ്രവാദ മതരാഷ്ട്രവാദികളെ ജനാധിപത്യ കേരളം പൂര്‍ണമായും ഒറ്റപ്പെടുത്തുക തന്നെ വേണമെന്നു യോഗം അഭിപ്രായപ്പെട്ടു. യോഗത്തില്‍ അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. നാസര്‍ ഫൈസി കൂടത്തായി, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, സലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, മലയമ്മ അബൂബക്കര്‍ ഫൈസി, സലാഹുദ്ദീന്‍ ഫൈസി വെന്നിയൂര്‍, ബഷീര്‍ ദാരിമി തളങ്കര, ബഷീര്‍ പനങ്ങാങ്ങര സംസാരിച്ചു.

അറബിക് ആന്‍ഡ് ആര്‍ട്്‌സ് വനിതാ കോളജിന്റെ ശിലാസ്ഥാപനം നാളെ

മാണിയൂര്‍: ചെറുവത്തല ഖമറുല്‍ ഇസ്‌ലാം കമ്മിറ്റി പുതുതായി നിര്‍മിക്കുന്ന അറബിക് ആന്‍ഡ് ആര്‍ട്്‌സ് വനിതാ കോളജിന്റെ ശിലാസ്ഥാപനം നാളെ രണ്ടിനു പാണക്കാട് സയ്യിദ് ഹൈദരാലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. മാണിയൂര്‍ അഹമ്മദ് മൗലവി അധ്യക്ഷത വഹിക്കും.

തിരുവള്ളൂര്‍ നുസ്രത്തുല്‍ മദ്രസയുടെ സുവര്‍ണ ജൂബിലി ഇന്നു തുടങ്ങും

വടകര: തിരുവള്ളൂര്‍ നുസ്രത്തുല്‍ ഇസ്‌ലാം ഹയര്‍ സെക്കന്‍ഡറി മദ്രസയുടെ സുവര്‍ണ ജൂബിലി ഇന്നു തുടങ്ങും. ഒരാഴ്ച നീളുന്ന പരിപാടിയുടെ ഭാഗമായി ഖബര്‍ സിയാറത്ത്, അനുസ്മരണ അനുമോദന സമ്മേളനം, പ്രദര്‍ശനം, കരിയര്‍ ഗൈഡന്‍സ്, വനിതാ സംഗമം, പ്രവാസി സംഗമം, സമാപന സമ്മേളനം എന്നിവ നടത്തുമെന്ന് ചെയര്‍മാന്‍ ചിങ്ങാണ്ടി അബൂബക്കര്‍, കണ്‍വീനര്‍ ആര്‍. കെ. മുഹമ്മദ്, ഉപദേശക സമിതി ചെയര്‍മാന്‍ എ. സി. അബ്ദുല്ലഹാജി എന്നിവര്‍ അറിയിച്ചു. കേന്ദ്ര മന്ത്രിമാരായ ഇ. അഹമ്മദ്, മുല്ലപ്പള്ളി രാമചന്ദ്രന്‍, എന്നിവരും പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍, എം.പി. വീരേന്ദ്രകുമാര്‍, റഷീദലി ശിഹാബ് തങ്ങള്‍, ചെറുശേരി സൈനുദ്ദീന്‍ മുസല്യാര്‍, കോട്ടുമല ബാപ്പുമുസല്യാര്‍ എന്നിവര്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും.

വള്‍വക്കാട് രാംരിനുല്‍ ഖുത്ബ വിദ്യാര്‍ഥിസമാജം മുപ്പതാംവാര്‍ഷികം ആഘോഷിച്ചു.

തൃക്കരിപ്പൂര്‍: വള്‍വക്കാട് രാംരിനുല്‍ ഖുത്ബ വിദ്യാര്‍ഥിസമാജം മുപ്പതാംവാര്‍ഷികം ആഘോഷിച്ചു. അക്കാദമിക് സ്ഥാപനങ്ങളില്‍നിന്നും അറബിക് കോളേജുകളില്‍നിന്നും കിട്ടുന്നതിനേക്കാള്‍ പാരമ്പര്യവിജ്ഞാനം നേടിയെടുക്കാനുള്ള ഉത്തമകേന്ദ്രം പള്ളി ദര്‍സുകളാണെന്ന് സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത പാണക്കാട് സയ്യിദ് ശമീറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. എ.പൂക്കോയ തങ്ങള്‍ അധ്യക്ഷനായി. എ.നജീബ് മൗലവി, ഉസ്മാന്‍ ബാഖവി തഹ്താനി, യു.യൂസഫ് ബാഖവി, മുഹമ്മദ്കുഞ്ഞി മൗലവി, വി.ഹംസ ബാഖവി, എം.വി.എ.ഹമീദ് തുടങ്ങിയവര്‍ സംസാരിച്ചു.

മൗലാന യു.അബ്ദുറഹീം ബാഖവിയെ ആദരിച്ചു. കെ.പി.അഷറഫ് മുന്‍ഷി സ്വാഗതവും ബഷീര്‍ ഫൈസി നന്ദിയുംപറഞ്ഞു.

എസ്.വൈ.എസ്. കണ്ണവം ശാഖാ കമ്മിറ്റി പ്രതിഷേധിച്ചു

കണ്ണവം: എസ്.വൈ.എസ്. ശാഖാ കമ്മിറ്റി ഓഫീസില്‍ കരിഓയില്‍ ഒഴിച്ചു വൃത്തികേടാക്കിയ നടപടിയില്‍ കണ്ണവം ശാഖാ യോഗം പ്രതിഷേധിച്ചു. എസ്.എം.കെ.യൂസഫ് ഹാജി, എ.ടി.അലിഹാജി, ഇ.കെ.മായിന്‍ ഹാജി, എന്‍.എം.പോക്കര്‍ ഹാജി, സി.കെ.നാസര്‍, റാഷിദ്, എ.ടി.അബൂബക്കര്‍ ഹാജി, കാസിം എന്നിവര്‍ സംസാരിച്ചു.

എസ്.കെ.എസ്.എസ്.എഫ്. കരിയര്‍ എക്‌സ്‌പോ

ചപ്പാരപ്പടവ്: എസ്.കെ.എസ്.എസ്.എഫ്. ചപ്പാരപ്പടവ് മേഖലാ ട്രന്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ട്രന്റ് കരിയര്‍ എക്‌സ്‌പോ സംഘടിപ്പിച്ചു. രാജ്യത്തിനകത്തും പുറത്തുമുള്ള വിവിധ സര്‍വ്വകലാശാലകളെക്കുറിച്ചും എക്‌സ്‌പോയില്‍ വിശദമാക്കി. ജില്ലാ കൗണ്‍സില്‍ സി.എ.ഹുസൈനിന്റെ അധ്യക്ഷതയില്‍ അബ്ദുള്ളക്കുട്ടി ദുബായ് ഉദ്ഘാടനം ചെയ്തു. റസാഖ് കുട്ടാറമ്പ്, ഒ.കെ.ഇബ്രാഹിം കുട്ടി, മൊയ്തു ശാന്തിഗിരി, പി.അബ്ദുള്‍ ലത്തീഫ് ഹാജി, മുഹമ്മദ് ഇബ്‌നു ആദം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

നാലാങ്കേരി ഹിദായ ദര്‍സ് വാര്‍ഷികാഘോഷം ഇന്ന് തുടങ്ങും

മട്ടന്നൂര്‍: നാലാങ്കേരി മമ്പഉല്‍ ഹിദായ ദര്‍സ് ഇരുപതാം വാര്‍ഷികം മെയ് 21ന് തുടങ്ങും. മൂന്നുദിവസം നീണ്ടുനില്‍ക്കും. 21ന് വൈകുന്നേരം ഏഴുമണിക്ക് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. 22ന് കലാവിരുന്ന്, യാത്രയയപ്പ് സമ്മേളനം, ഉദ്‌ബോധന സദസ്സ് എന്നിവയുണ്ടാകും. 23ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം കെ.സുധാകരന്‍ എം.പി. ഉദ്ഘാടനം ചെയ്യും. കണ്ണൂര്‍, കസര്‍കോട്, കുടക് ജില്ലകളില്‍ നിന്നുള്ള അന്‍പതിലേറെ കുട്ടികള്‍ ഇവിടെ പഠനം നടത്തുന്നുണ്ടെന്ന് കെ.കെ.കുഞ്ഞഹമ്മദ്, ഇ.കെ.മുഹമ്മദലി, എം.കെ.ഷിഹാബുദ്ദീന്‍ എന്നിവര്‍ അറിയിച്ചു.

നൂറ് വിദ്യാര്‍ഥികളെ ഏറ്റെടുക്കും.

വെങ്ങപ്പള്ളി: ശംസുല്‍ ഉലമ ഇസ്‌ലാമിക് അക്കാദമിയില്‍ വിവിധ കോഴ്‌സുകളിലേക്ക് നൂറ് വിദ്യാര്‍ഥികളെ ഏറ്റെടുക്കും. ഫോണ്‍: 275426, 9447316236.

പ്രവേശന പരീക്ഷയും കൂടിക്കാഴ്ചയും (22-05-10)ശനിയാഴ്ച പത്തുമണിക്ക്

കല്പറ്റ: വെങ്ങപ്പള്ളി ശംസുല്‍ ഉലമ അക്കാദമിയുടെ കീഴിലുള്ള വാരാമ്പറ്റ സആദാ ഇസ്‌ലാമിക് ആന്‍ഡ് ആര്‍ട്‌സ് കോളേജിലേക്കുള്ള പ്രവേശന പരീക്ഷയും കൂടിക്കാഴ്ചയും ശനിയാഴ്ച പത്തുമണിക്ക് നടക്കും.

'കപട ആത്മീയത തിരിച്ചറിയണം'

കടമേരി: ആത്മീയതയുടെ പേരില്‍ വര്‍ധിച്ചുവരുന്ന കാപട്യങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി ടി.എം. കോട്ടുമല ബാപ്പു മുസ്‌ല്യാര്‍ പറഞ്ഞു. കടമേരി റഹ്മാനിയയില്‍ രിഫാഈ ആണ്ടനുസ്മരണ ദു ആ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ചീക്കിലോട് കുഞ്ഞബ്ദുള്ള മുസ്‌ല്യാര്‍ അധ്യക്ഷത വഹിച്ചു. ഇ.കെ. ഹസ്സന്‍കുട്ടി മുസ്‌ല്യാര്‍, മുടിക്കോട് മുഹമ്മദ് മുസ്‌ല്യാര്‍ എന്നിവര്‍ നേതൃത്വം നല്കി.

ഗ്രീന്‍ മെസഞ്ചര്‍ വാഹനത്തിന് മേലാറ്റൂരില്‍ സ്വീകരണം നല്‍കി

മേലാറ്റൂര്‍: 'മിഴി തുറക്കാം മഴയെ വരവേല്‍ക്കാം' എന്ന സന്ദേശവുമായി മലബാര്‍ മേഖലയില്‍ പര്യടനം നടത്തുന്ന ഗ്രീന്‍ മെസഞ്ചര്‍ വാഹനത്തിന് മേലാറ്റൂര്‍ ടൗണില്‍ സ്വീകരണം നല്‍കി.

മുനവ്വറലി ശിഹാബ് തങ്ങള്‍, റഹ്മത്തുള്ള ഖാസിമി മൂത്തേടം എന്നിവര്‍ പ്രസംഗിച്ചു.

വ്യാഴാഴ്ച രാവിലെ കരുവാരകുണ്ടില്‍ നിന്ന് പ്രയാണമാരംഭിച്ച വാഹനം മേലാറ്റൂര്‍, ഉച്ചാരക്കടവ്, പട്ടിക്കാട്, പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം പട്ടാമ്പിയില്‍ സമാപിച്ചു.

മമ്പ ഉല്‍ ഹുദാ മദ്രസ 50-ാം വാര്‍ഷികാഘോഷം സമാപിച്ചു

എടരിക്കോട്: ക്ലാരി സൗത്തിലെ മമ്പ ഉല്‍ ഹുദാ മദ്രസയുടെ അമ്പതാം വാര്‍ഷികാഘോഷത്തിന്റെ സമാപനസമ്മേളനം പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്തു.

വിവിധ സെഷനുകളിലായി അധ്യാപകരെ ആദരിക്കല്‍, പഠന പ്രചോദന ക്ലാസ്, വനിതാ ക്ലാസ്, സുവനീര്‍ പ്രകാശനം, കലാപരിപാടികള്‍, രക്തഗ്രൂപ്പ് നിര്‍ണയ ക്യാമ്പ് എന്നിവ നടന്നു.

സ്വാഗതസംഘം ചെയര്‍മാന്‍ പി.ബഷീര്‍ഹാജി അധ്യക്ഷതവഹിച്ചു. ജന. കണ്‍വീനര്‍ സക്കരിയ പൂഴിക്കല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുസ്തഫ ഫൈസി വടക്കുംമുറി മുഖ്യപ്രഭാഷണം നടത്തി. എം.കെ.മൊയ്തീന്‍, ഡി.പി.കുഞ്ഞോന്‍, നാസര്‍ എടരിക്കോട് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

എ.മരക്കാര്‍ ഫൈസി പ്രാര്‍ഥനാസമ്മേളനത്തിന് നേതൃത്വംനല്‍കി. വിവിധ സെഷനുകളില്‍ പി.എം.കുട്ടിമൗലവി ക്ലാരി, പി.പി.ഹമീദ്‌കോയ, ഇസ്മായില്‍ , എം.സി.അബൂബക്കര്‍ ദാരിമി, തടത്തില്‍ മമ്മാലിക്കുട്ടി എന്നിവര്‍ സംസാരിച്ചു. ടി.മജീദ് നന്ദി പറഞ്ഞു.

മദ്രസ കെട്ടിട ശിലാസ്ഥാപനം

തിരുനാവായ: എടക്കുളം ഇര്‍ശാദുസ്സ്വിബിയാന്‍ മദ്രസ കെട്ടിടത്തിന്റെ ശിലാസ്ഥാപനം പാണക്കാട് മുനവ്വറലി ശിഹാബ്തങ്ങള്‍ നിര്‍വഹിച്ചു. മഹല്ല് പ്രസിഡന്റ് എന്‍.വി. അബ്ദുല്ലഹാജി അധ്യക്ഷത വഹിച്ചു. കെ.എം. കുട്ടി, ഇ.പി. കുട്ട്യാപ്പ, സി.പി. അഹമ്മദ്കുട്ടിഗുരുക്കള്‍, സി.പി. മുയ്തീന്‍ഹാജി എന്നിവര്‍ പ്രസംഗിച്ചു.

എജ്യുഫെസ്റ്റ് പുസ്തകമേള തുടങ്ങി

തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥി യൂണിയന്‍, അല്‍ഹുദാ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍(അസാസ്)ന് കീഴില്‍ എജ്യുഫെസ്റ്റ് മെഗാ പുസ്തകമേള തുടങ്ങി. ബുക്‌ഫെസ്റ്റ്, ഡിക്‌ഫെസ്റ്റ്, സി.ഡി. ഫെസ്റ്റ് എന്നിങ്ങനെ മൂന്ന് ഇനങ്ങളായി തിരിച്ചാണ് മേള നടക്കുന്നത്. ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി മേള ഉദ്ഘാടനം ചെയ്തു. പ്രൊഫ. കെ.സി.മുഹമ്മദ് ബാഖവി, പി.ഇസ്ഹാഖ് ബാഖവി, അലി മൗലവി ഇരിങ്ങല്ലൂര്‍ എന്നിവര്‍ സംസാരിച്ചു. കെ.ആസിഫ് സ്വാഗതവും കെ.ശറഫുദ്ദീന്‍ നന്ദിയും പറഞ്ഞു.

ദുബൈ എസ്.കെ.എസ്.എസ്.എഫ്. മെന്പര്‍ഷിപ്പ് കാന്പയിന് തുടക്കമായി



ദുബൈ : ദുബൈ SKSSF മെന്പര്‍ഷിപ്പ് കാന്പയിന്‍ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ ദേര സുന്നി സെന്‍ററില്‍ ചേര്‍ന്ന ദുബൈ എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. മെയ് 15 മുതല്‍ 25 വരെയുള്ള ദിവസങ്ങളിലാണ് കാന്പയിന്‍ നടക്കുന്നത്. മെയ് 28 വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്ക് ദുബൈ കെ.എം.സി.സി ഓഡിറ്റോറിയത്തില്‍ ജനറല്‍ കൗണ്‍സില്‍ മീറ്റ് നടക്കും. കൗണ്‍സില്‍ മീറ്റില്‍ പുതിയ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുക്കും. കാന്പയിന്‍ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം എസ്.കെ.എസ്.എസ്.എഫ്. യു.എ.ഇ. ജനറല്‍ സെക്രട്ടറി ഫൈസല്‍ നിയാസ് ഹുദവി നിര്‍വ്വഹിച്ചു. വിവിധ ജില്ലാ കമ്മിറ്റികളെ പ്രതിനിധീകരിച്ച് ഹുസൈന്‍ ദാരിമി, മുസ്തഫ ദാരിമി, മന്‍സൂര്‍ മൂപ്പന്‍, ത്വല്‍ഹത്ത് ദാരിമി, ശറഫുദ്ദീന്‍ ചപ്പാരപ്പടവ്, അബ്ദുല്‍ ഖാദര്‍ അസ്അദി, അബ്ദുല്‍ കരീം എടപ്പാള്‍, അബ്ദുല്ല റഹ്‍മാനി, മഹ്ശൂഖ്, വാജിദ് റഹ്‍മാനി, ഹാഫിള് നുഅ്മാന്‍ ദാരിമി, അബ്ദുല്ല മൗലവി നുച്യാട്, റാഫി പെരുമുക്ക് തുടങ്ങിയവര്‍ പ്രസംഗിച്ചു. അബ്ദുല്‍ ഹഖീം ഫൈസി അധ്യക്ഷത വഹിച്ചു. ഷക്കീര്‍ കോളയാട് സ്വാഗതവും യൂസഫ് കാലടി നന്ദിയും പറഞ്ഞു.


ഷക്കീര്‍ കോളയാട് : 050-7396263

അസ്‌അദിയ്യ: പ്രചരണം ഉദ്‌ബോധനം നടത്തുക.


കണ്ണൂര്‍ : സമസ്‌ത കണ്ണൂര്‍ ജില്ലാ ഘടകത്തിന്റെ കീഴില്‍ പാപ്പിനിശ്ശേരി വെസ്റ്റില്‍ പ്രവര്‍ത്തിക്കുന്ന ഉന്നത മത ഭൗതിക സമന്വയ വിദ്യാഭ്യാസ സമുച്ചയമായ ജാമിഅ: അസ്‌അദിയ്യ: ഇസ്‌ലാമിയ്യ: അറബിക്‌ & ആര്‍ട്‌സ്‌ കോളേജ്‌ പ്രചാരണ ക്യാമ്പയിന്റെ ഭാഗമായി 25നു മഹല്ലു തലങ്ങളില്‍ നടക്കുന്ന `ഒരു ദിന വരുമാനം ദീനി വിജ്‌ഞാനത്തിന്‌ `ഫണ്ട്‌ ശേഖരണം വിജയിപ്പിക്കുന്നതിനു ഇന്ന്‌ വെള്ളിയാഴ്‌ച്ച ജുമുഅ: ക്ക്‌ ശേഷം മഹല്ലുകളില്‍ ഉദ്‌ബോധനം നടത്തണമെന്ന്‌ സമസ്‌ത കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്‌ പി.കെ.പി.അബ്ദുസ്സലാം മുസ്‌ ലിയാര്‍, ജനറല്‍ സെക്രട്ടറി മാണിയൂര്‍ അഹ്‌ മദ്‌ മൗലവി, ട്രഷറര്‍ സയ്യിദ്‌ ഹാഷിം കുഞ്ഞി തങ്ങള്‍ എന്നിവര്‍ മഹല്ല്‌ ഭാരവാഹികളോടും ഖത്തിബുമാരോടും അഭ്യര്‍ത്ഥിച്ചു.

സുന്നി ബാല വേദി കുവൈത്ത്‌ കമ്മിറ്റി ഭാരവാഹികള്‍

കുവൈത്ത്‌ സിറ്റി : സമസ്‌ത കേരള സുന്നി ബാല വേദി കുവൈത്ത്‌ കമ്മിറ്റിയുടെ 2010 2011 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ശുഐബ്‌ (പ്രസിഡന്‍റ്) ആദില്‍ ,നിദ്‌വാന്‍ (വൈസ്‌ പ്രസിഡന്‍റ്) റാഷിദ്‌ (ജന:സെക്രട്ടറി) ജസീല്‍, ജുമാസ്‌ (ജോ: സെക്രട്ടറി) സജ്ജാദ്‌ (ട്രഷറര്‍) എന്നിവരെ ഭാരവാഹികളായും ഷമീം,ഷാനില്‍, നബീല്‍,ഇസ്‌മാഈല്‍, മിഷാന്‍,റഊഫ്‌, ഫായിസ്, അബ്ദുല്ല എന്നിവരെ വര്‍ക്കിംഗ്‌ കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു. ദറുത്തര്‍ബിയ മദ്‌റസയില്‍ ചേര്‍ന്ന ജനറല്‍ ബോഡിയോഗത്തില്‍ ശുഐബ്‌ അദ്ധ്യക്ഷത വഹിച്ചു. സിദ്ധീഖ്‌ ലത്വീഫി ഉദ്‌ഘാടനം ചെയ്‌തു. മുജീബ്‌ റഹ്‌മാന്‍ ഹൈതമി തെരഞ്ഞെടുപ്പ്‌ നിയന്ത്രിച്ചു. ടി മുഹമ്മദലി, ഹമീദ്‌അന്‍വരി, അശ്‌റഫ്‌ ദാരിമി, അബ്ദുല്ല മൗലവി, ഹംസ ദാരിമി, ഇ.എസ്‌ അബ്ദുറഹിമാന്‍ ഹാജി ശറഫുദ്ധീന്‍ കുഴിപ്പുറം എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി റാഷിദ്‌ സ്വാഗതവും സജ്ജാദ്‌ നന്ദിയും പറഞ്ഞു.

ഷൗക്കത്തിന്റെ വേര്‍പാടില്‍ നാട്‌ തേങ്ങി

നാദാപുരം : കഴിഞ്ഞാഴ്‌ച്ച ബൈക്കപകടത്തില്‍ മരണപ്പെട്ട മീത്തല്‍വയല്‍ പാറേന്റെമീത്തല്‍ ഷൗക്കത്തിന്റെ(29) വിയോഗം നാടിനെ കണ്ണീരിലാഴ്‌ത്തി. സൗമ്യസ്വഭാവക്കാരനായിരുന്ന ഷൗക്കത്ത്‌ നാട്ടുകാരുടെ പ്രിയപ്പെട്ടവനായിരുന്നു. മീത്തല്‍വയല്‍ മഹല്ല്‌ കമ്മിറ്റി ജോയിന്റ്‌ സെക്രട്ടറിയായിരുന്ന അദ്ദേഹം സമസ്‌തയുടെയും SKSSFന്റെയും സജീവ പ്രവര്‍ത്തകനായിരുന്നു. പിതാവ്‌:മൊയ്‌തു മാതാവ്‌:ബിയ്യാത്തു ഭാര്യ:സല്‍മ മക്കള്‍:നിയ ഫാത്തിമ (രണ്ടര വയസ്സ്‌), സിനാന്‍ (15 ദിവസം). സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍,സയ്യിദ്‌ സ്വാദിഖലി ശിഹാബ്‌ തങ്ങള്‍, കോഴിക്കോട്‌ ഖാസി സയ്യിദ്‌ മുഹമ്മദ്‌ കോയ ജമലുല്ലൈലി തങ്ങള്‍,ആര്‍.വി.കുട്ടിഹസന്‍ ദാരിമി,സി.എച്ച്‌.മഹ്‌മൂദ്‌ സഅദി തുടങ്ങിയ നേതാക്കള്‍ മരണവീട്‌ സന്ദര്‍ശിച്ചു.
അദ്ദേഹത്തിനു വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും മയ്യിത്ത്‌ നമസ്‌കരിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

മത പ്രബോധന രംഗത്ത് മുഅല്ലിംകള്‍ ജാഗ്രത പാലിക്കുക : പി.കെ.പി. അബ്ദുസ്സലാം മുസ്‍ലിയാര്‍



കണ്ണൂര്‍ : വളര്‍ന്നു വരുന്ന തലമുറ ഇസ്‍ലാമിക രീതിയില്‍ വളര്‍ത്തി കൊണ്ടു വരുന്നതിന് മുഅല്ലിംഗള്‍ ജാഗ്രത പാലിക്കണമെന്ന് സമസ്ത കേരള ഇസ്‍ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി പി.കെ.പി. അബ്ദസ്സലാം മുസ്‍ലിയാര്‍. കണ്ണൂര്‍ ഇസ്‍ലാമിക് സെന്‍ററില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍റെ ജില്ലാ കൌണ്‍സില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് സമൂഹത്തില്‍ കാണുന്ന എല്ലാ അനിസ്‍ലാമിക തീവ്രവാദ ചിന്താഗതികള്‍ക്കും കാരണം മത വിദ്യയുടെ അഭാവമാണെന്നും അത്തരമൊരു സാഹചര്യത്തില്‍ സമൂഹത്തില്‍ നേര്‍ വഴി കാട്ടിക്കൊടുക്കേണ്ട ബാധ്യത സമസ്തക്കും സമസ്തയുടെ കീഴിലുള്ള മുഅല്ലിംകള്‍ക്കുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുസ്തഫ ദാരിമി അടിവാരം അധ്യക്ഷത വഹിച്ചു. ഇബ്‍റാഹീം ബാഖവി പൊന്ന്യം, കെ. മഹ്‍മൂദ് മൗലവി, എ.കെ. അബ്ദുല്‍ ബാഖി, ശമീര്‍ അസ്‍ഹരി, നൌഷാദ് റഹ്‍മാനി, നസീര്‍ ദാരിമി, കെ.വി. ഇബ്റാഹീം മൗലവി, യു.പി. ഇസ്‍മാഈല്‍ മൗലവി, അബ്ദുറഹ്‍മാന്‍ ഫൈസി ചര്‍ച്ചയില്‍ പങ്കെടുത്തു. മൊയ്തു മൗലവി മക്കിയാട് സ്വാഗതവും ശുക്കൂര്‍ ഫൈസി നന്ദിയും പറഞ്ഞു.

മൂല്യവത്തായ രചനകള്‍ സൃഷ്ടി പരതയുടെയും പ്രതിബദ്ധതയുടെയും ഉപോല്‍പന്നം



ജിദ്ദ : മൂല്യവത്തായ രചനകള്‍ സൃഷ്ടി പരതയുടെയും പ്രതിബദ്ധതയുടെയും ഉപോല്‍പന്നമാണെന്നും മാപ്പിള സാഹിത്യ രംഗത്ത് തനിമയിലൂന്നിയ പുതിയ വഴികളും ശീലുകളും സൃഷ്ടിക്കപ്പെടേണ്ടതുണ്ടെന്നും ജിദ്ദ ഇസ്ലാമിക് സെന്‍റര്‍ തൊങ്കല്‍ കലാ വേദി സംഘടിപ്പിച്ച ശില്‍പാലയം 2010 അഭിപ്രായപ്പെട്ടു.


വിപണന തന്ത്രങ്ങളില്‍ നിന്ന് ഉരുവം കൊള്ളുന്ന പുതിയ രചനകളില്‍ ഇശലും മാപ്പിളയും സാഹിത്യവുമൊക്കെ മേന്പൊടിക്ക് ചേര്‍ക്കുന്ന ചേരുവകള്‍ മാത്രമാണ്. വിറ്റു കാശാക്കുക എന്ന സങ്കുചിതത്വ മനസ്ഥിതി തന്നെയാണ് മറ്റേതു രംഗത്തുമെന്ന പോലെ മപ്പിള സാഹിത്യത്തിലും അരങ്ങു തകര്‍ക്കുന്നത്.


ഇസ്‍ലാമിക സംസ്കൃതിയുടെ മുഴുവന്‍ ആവിഷ്ക്കാരങ്ങളും ഭംഗിയായി നിര്‍വ്വഹിച്ച അറബി മലയാള ഭാഷ സ്വയം അസ്തിത്വമുള്ള ഭാഷയായിരുന്നു. ഏതാണ്ടെല്ലാ വിഷയങ്ങലിലുമായി നൂറുക്കണക്കിന് ഗ്രന്ഥങ്ങളും കൈയ്യെഴുത്ത് കോപ്പികളും ആ ഭാഷയില്‍ വിരചിതമായിട്ടുണ്ട്. അക്കാലത്തെ മുസ്‍ലിംകള്‍ ആ ഭാഷയില്‍ നൂറു ശതമാനം സാക്ഷരത നേടിയവരായിരുന്നു വിഷയാവതാരകന്‍ ചൂണ്ടിക്കാട്ടി.


ടി.എച്ച്. മുഹമ്മദ് ദാരിമി, അബ്ദുസ്സലാം ഫൈസി ഇരിങ്ങാട്ടിരി, ഉമര്‍ അഞ്ചവിടി, ഉസ്‍മാന്‍ ഇരിങ്ങാട്ടിരി തുടങ്ങിയവര്‍ ഇസ്‍ലാമിന്‍റെ കലാ വീക്ഷണം, മാപ്പിള സാഹിത്യവും അറബി മലയാളവും, മാപ്പിളപ്പാട്ട് രചനയും അവതരണവും, മാപ്പിള സാഹിത്യത്തിന്‍റെ ആധുനിക സാധ്യതകള്‍ എന്നീ വിഷയങ്ങളില്‍ ക്ലാസ്സെടുത്തു.


മുസ്തഫ കുണ്ടോട്ടി, ഹമീദ് കിഴിശ്ശേരി, അന്‍സാര്‍ തിരൂരങ്ങാടി, പി. അസ്‍ലം മാസ്റ്റര്‍, ആദില്‍, ഹിഷാം, അസ്‍ലം സലീം, ഇസ്‍മാഈല്‍ മുഹി, ശിഹാബ് സി.കെ., മുഹമ്മദ് റബീഅ്, തുടങ്ങിയ യുവ ഗായകര്‍ അണിനിരന്ന തൊങ്കല്‍ കലാ സായാഹ്നവും അബ്ദുല്‍ കരീം ഫൈസി കീഴാറ്റൂര്‍, സൈതലവി ഫൈസി പൂക്കോട്ടും പാടം എന്നിവരുടെ നേതൃത്വത്തില്‍ നടന്ന കാരാഗൃഹത്തിലെ പനിനീര്‍ പൂവ് എന്ന കഥാ കഥനവും അവതരണ മികവു കൊണ്ടും വ്യത്യസ്തത കൊണ്ടും ശ്രദ്ധേയമായി.


തൊങ്കല്‍ കലാവേദി ജിദ്ദയിലലെ യുവ ഗായകര്‍ക്കായി ജൂണ്‍ അവസാന വാരത്തില്‍ റിയാലിറ്റി പടപ്പാട്ട് മത്സരം സംഘടിപ്പിക്കുമെന്നും മൂന്നു ഘട്ടങ്ങളിലായി നടക്കുന്ന മത്സരത്തില്‍ ഫൈനലിലെത്തുന്ന വിജയികള്‍ക്ക് പ്രശംസാ പത്രവും സമ്മാനവും നല്‍കുമെന്നും തൊങ്കല്‍ കലാവേദി ഭാരവാഹികള്‍ അറിയിച്ചു.


- മജീദ് പുകയൂര്‍ -

പ്രവാസികളേ ഒരു നിമിഷം...

പ്രവാസം.....
ഉരുകിയൊലിക്കുന്ന വിയര്പ്പു കണങ്ങള്ക്കും നശിച്ചു കൊണ്ടിരിക്കുന്ന ജീവിതത്തിനും മുന്നില് നിസ്സഹായരായി തല കുനിക്കുന്ന പ്രവാസികള്.
ഊണും ഉറക്കവും ഇല്ലാതെ മാസാമാസം കിട്ടുന്ന ശമ്പളത്തില് അധിക ഭാഗവും തന്റെ കുടുംബത്തിലേക്ക് അയച്ച് അവരെ സസുഖം വാഴ്ത്തുന്നവരാണ്. എന്നാല് നാം ഓരോരുത്തരും മനസ്സിലാക്കുക .കാലം കുടുതല് ദുഷിച്ചിരിക്കുന്നു ചുറ്റും നടക്കുന്ന സംഭവങ്ങള് അതാണ് ചുണ്ടി കാണിക്കുന്നത്. സ്ത്രീസുരക്ഷ ഇന്നൊരു കേട്ട്കേള്വി മാത്രമാണ് .സ്ത്രീ ചതിക്കപ്പെടാനും നശിക്കാനും ഒളിച്ചോടാനും എല്ലാം കാരണം സ്ത്രീ തന്നെയാണ് . എങ്കിലും അതില് വലിയൊരു പങ്ക് പ്രവാസികളായ നമുക്കും ഇല്ലേ ?.... ഒരുനിമിഷം ആലോചിച്ചു നോക്കൂ നാം ഒഴുക്കുന്ന വിയര്പ്പിന്റെ ഫലം മാസാമാസം നാട്ടിലേക്കു വിടുമ്പോള് നാം അറിയുന്നുവോ ഏതെല്ലാം വഴിയിലാണ് കാശിന്റെ ചെലവെന്ന്.
ഇപ്പോഴുള്ള അവസ്ഥ മിക്കവാറും വീടുകളില് ഉമ്മയും രണ്ടോ മൂന്നോ കുഞ്ഞുങ്ങളും മാത്രമായിരിക്കും. എന്നാലും അമിതമായി വരുന്ന കരണ്ട് ബില്ലും മൊബൈല് ചാര്ജും കഴിഞ്ഞാല് മറ്റുള്ള ഫാഷന് തരംഗങ്ങളിലേക്ക് ഒഴുകുന്ന കാശിന്റെ കണക്കു അറ്റമില്ലാത്തതാണ്. ഭീമമായ വില കൊടുത്തു വാങ്ങിയ സാരിയും ചുരിദാറും ആവട്ടെ ഒരു പ്രാവശ്യം ഒരു പാര്ട്ടിക്ക് ഉപയോഗിച്ചുവെങ്കില് മറ്റൊരു പാര്ട്ടിക്ക് അത് പോര പിന്നീട് അതുപയോഗി ച്ചാല് താന് തരം താണു എന്ന മനസ്ഥിതി. ഇത് നാം തന്നെയല്ലേ വരുത്തിവെക്കു ന്നത്.
ഒരുമാസം എത്ര കണ്ടു ചെലവ് വരുമെന്നതിന്റെ അല്പം കുറവ് വരുത്തി അയച്ചു കൊടുക്കുക തന്റെ ജോലിയും കഷ്ട്ടപ്പാടും അവരെ പറഞ്ഞു ബോധ്യപ്പെടുത്തുക. ആ വരുമാനത്തിലമര്ന്ന ജീവിത ശൈലിക്ക് അവരെ നിര്ബന്ധിതരാക്കുക. സെല്ഫോണിന്റെ ദുരുപയോഗം ഇന്ന് മിക്കവാറും കുടുംബങ്ങളില് ഒളിച്ചോട്ടത്തിലാണ് കലാശിക്കുന്നത്. ഗള്ഫുകാരുടെ കുടുംബത്തെ കുറിച്ച് ചെറിയൊരു അന്വേഷണത്തില് മിക്ക വീട്കളിലും രാവിലെ ഒന്പതു മണിയോടെ വീട്ടമ്മമാര് തനിച്ചാണ്. ഈ സമയം അപഹരി ക്കുന്നത് ദൃശ്യ മാധ്യമങ്ങളാണ് സീരിയലുകളും സിനിമകളും ഭൌതിക ജീവിത ത്തിലെ ആഡംബര ത്തോടുള്ള അമിതമായ ആര്ത്തി ഫാഷന്, മോഡല്, സിരിയല്, സിനിമ, രംഗത്തേക്കുള്ള യുവതികളുടെ ഒഴുക്ക് മഴവെള്ള പ്പാചിലിനെകാളും ശക്തിആര്ജ്ജിച്ചിരിക്കയാണ്. ഈ കാലഘട്ടം മാധ്യമങ്ങളും സമുഹവും അവര്ക്ക് നല്കുന്ന പരിഗണനയുടെ ഫലമായി പണവും പ്രശസ്തിയും ആഗ്രഹിച്ച് കടിഞ്ഞാന് വിട്ട കുതിരയെ പോലെ ഓടുന്ന യുഗം. ഇതിനിടയില് ജീവിതത്തിലെ പലതും ഹോമിക്കപ്പെടുന്നു.
ക്രുരമായ കുറ്റകൃത്യങ്ങള് വേണ്ട രീതിയില് ചിട്ടപ്പെടുത്താത്ത അവതരണം നമ്മുടെ കുട്ടികളിലും സ്ത്രീകളിലും വരുത്തുന്ന മാറ്റങ്ങള് ഭയാനകമാണ്. പുരുഷന്മാരില്ലാത്ത വീട്ടില് അതിന്റേതായ അച്ചടക്കങ്ങള് പാലിക്കേണ്ടത് സ്ത്രീകളാണ്. ബാക്കി ഭാഗം പ്രവാസികളായ നമ്മുടെ കൈകളിലാണ് തന്റെ മക്കള് സെല്ഫോണിനോ കംപ്യുട്ടറിനോ ആവശ്യപ്പെട്ടാല് ഒന്നും ആലോചി ക്കാതെ തന്റേ കയ്യിലില്ലാത്ത കാശിനു പരക്കം പാഞ്ഞു നാട്ടിലേക്ക് അയക്കു മ്പോള് ചിന്തിക്കുക. ശേഷം അവയെ ദുരുപയോഗപ്പെടുത്താതിരിക്കാന് ഉത്തര വാദപെട്ടവരെ പറഞ്ഞു ഏല്പ്പിക്കുക. കമ്പ്യുട്ടറിന്റെയും സെല്ഫോണി ന്റെയും ദുരുപയോഗം ഇന്ന് നിത്യ കാഴ്ചയാണ് ബ്ലൂട്ടൂത്ത് വഴി വരുന്ന വൃത്തിഹീനമായ കാഴ്ചകളും കോളുകളും പകര്ത്തി മറ്റുള്ളവരുടെ മൊബൈലില് സെന്റ് ചെയ്യുമ്പോള് ഓര്ക്കുക തനി ക്കുമുണ്ട് സിസ്റ്റവും സെല്ലും ഉപയോഗിക്കുന്ന മക്കള് എന്നുള്ളകാര്യം. എന്റെ മക്കള്ക്ക് ഒന്നിനും ഒരു കുറവും വരരുത് എന്റെ കാലത്ത് എനിക്ക് അതിനൊന്നും ഭാഗ്യമുണ്ടായില്ല എന്ന വേവലാതിയാണ് പലപ്പോഴും നമ്മെ ഇതിനെല്ലാം പ്രകോപിപ്പിക്കുന്നത്.
നമ്മുടെ കുടുംബത്തിന്റെ കടിഞ്ഞാണ് നമ്മുടെ കയ്കളിലാണ് കാശിന്റെ ഉറവിടം നാമാണെങ്കില് തേരാളിയും നാം തന്നെയാണ് ആവശ്യവും, അനാവശ്യവും, അത്യാവശ്യവും തരം തിരിക്കുക. അത്യാവശ്യത്തെ സീകരിക്കുക, അനാവശ്യത്തെ ഒഴിവാക്കുക ആവശ്യത്തെ ചുറ്റുപാടുകളുടെ അവസ്ഥക്ക് അനുസരിച്ച് നീങ്ങുക . തന്റേ കുടുംബം കുടുംബിനിയുടെ കയ്യില് ചിട്ടയിലാണോ എന്ന് പരിശോധിക്കുക. അല്ലെങ്കില് നമ്മുടെ വിയര്പ്പുകണങ്ങള് ഉരുകിയത് നമുക്കുതന്നെ വിനയായി മാറും. വീട്ടിലെ സെല്ലും ലോക്കല് ഫോണും ദുരുപയോഗം ചെയ്യാതിരിക്കാന് ശ്രദ്ധിക്കുക. കംപ്യുട്ടറും ടിവിയും പൊതു സ്ഥലങ്ങളില് സ്ഥാപിക്കുക. ഒഴിവു സമയങ്ങളില് മാത്രം മാധ്യമങ്ങളെ ആശ്രയിക്കുക. നാം നമ്മള്ആണെന്ന് മനസ്സിലാക്കുക.മറ്റുള്ളവരെ പ്പോലെ ആവാന് ശ്രമിക്കാതിരിക്കുക. തനിക്കു കിട്ടുന്ന വരുമാനത്തിന്റെ ചുടും ചൂരും അവരെ പറഞ്ഞു മനസ്സിലാക്കുക

സമസ്ത ഇസ്‌ലാമിക കലാസാഹിത്യ മത്സരങ്ങള്‍ക്ക് ദാറുന്നജാത്ത് കാമ്പസ് ഒരുങ്ങി

പാലക്കാട്: സമസ്ത ഇസ്‌ലാമിക കലാസാഹിത്യ മേളയ്ക്കായി മണ്ണാര്‍ക്കാട് ദുറുന്നജാത്ത് കാമ്പസ് ഒരുങ്ങി.

മൂന്നുദിവസങ്ങളിലായാണ് മത്സരങ്ങള്‍. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, സൂപ്പര്‍ സീനിയര്‍ എന്നീ വിഭാഗങ്ങളിലായി മദ്രസ വിദ്യാര്‍ഥികള്‍ക്കും മുഅല്ലിം വിഭാഗത്തില്‍ അധ്യാപകര്‍ക്കും മലയാളം, അറബിക്, തമിഴ്, കന്നഡ, ഉറുദു ഭാഷകളില്‍ മത്സരങ്ങളുണ്ടെന്ന് സ്വാഗതസംഘം ചെയര്‍മാന്‍ സി.കെ.എം. സ്വാദിഖ് മുസ്‌ലിയാരും കണ്‍വീനര്‍ ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദ്‌വി പത്രസമ്മേളനത്തില്‍ പറഞ്ഞു.

സംസ്ഥാനത്തെ 14 ജില്ലകളില്‍നിന്നുള്ളവര്‍ കൂടാതെ ദക്ഷിണകന്നഡ, നീലഗിരി, കുടക്, കന്യാകുമാരി എന്നീ ജില്ലകളില്‍നിന്നുള്ളവരും മത്സരത്തിനുണ്ട്. മൊത്തം 109 ഇനങ്ങളിലാണ് മത്സരം.

വെള്ളിയാഴ്ച നടക്കുന്ന സാംസ്‌കാരിക ഘോഷയാത്രയില്‍ മേഖലയിലെ 200 മദ്രസകളെയും 11 റേഞ്ചുകളെയും പ്രതിനിധാനംചെയ്തുള്ള സംഘങ്ങളുണ്ടാകും. 6 മണിക്ക് കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ മേള ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് കലാനിശയുണ്ട്.

22ന് രാവിലെ എട്ടുമുതല്‍ എട്ട് വേദികളിലായി നടക്കുന്ന മത്സരങ്ങള്‍ ഞായറാഴ്ച സമാപിക്കും.

ഖാസിയുടെ മരണം: കണ്‍വെന്‍ഷന്‍ നാളെ

കാസര്‍കോട്: ഖാസി സി.എം. അബ്ദുള്ള മൗലവിയുടെ മരണത്തെക്കുറിച്ച് സി.ബി.ഐ. അന്വേഷണപരിധിയില്‍ ലോക്കല്‍ പോലീസിന്റെ അനാസ്ഥ ഉള്‍പ്പെടുത്തണമെന്നു ആവശ്യപ്പെട്ട് ഖാസി സംയുക്തസമരസമിതിയും കീഴൂര്‍ സംയുക്തജമാഅത്ത് കര്‍മസമിതിയും 21 ന് മൂന്നിന് മേല്‍പ്പറമ്പില്‍ കണ്‍വെന്‍ഷന്‍ നടത്തും. അഡ്വ. കെ.പി.രാമചന്ദ്രന്‍ ഉദ്ഘാടനംചെയ്യും.ഖാസിമരണം അന്വേഷിച്ച പോലീസുദ്യോഗസ്ഥന് നല്‍കുന്ന സ്വീകരണച്ചടങ്ങില്‍ പ്രതിഷേധിക്കുമെന്നും ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സ്വീകരണത്തിന് വന്‍തുക പിരിച്ചെടുത്ത സംഭവത്തെ കുറിച്ച് അന്വേഷണംവേണമെന്നും ആവശ്യപ്പെട്ടു.ഇ.അബ്ദുള്ളക്കുഞ്ഞി, വി.കെ.പി.മുഹമ്മദ്, ഹമീദ് കുണിയ, താജുദ്ദീന്‍ ചെമ്പിരിക്ക, ഇബ്രാഹിം ചെര്‍ക്കള എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

എസ്.കെ.എസ്.എസ്.എഫ്. ദശവാര്‍ഷികം ആഘോഷിച്ചു

മുട്ടില്‍: എസ്.കെ.എസ്.എസ്.എഫ്. മുട്ടില്‍ യൂണിറ്റ് ദശവാര്‍ഷികം മൂന്നു ദിവസങ്ങളിലായി ആഘോഷിച്ചു. സമാപന സമ്മേളനം നാസര്‍ ഫൈസി കൂടത്തായി ഉദ്ഘാടനം ചെയ്തു. മുസ്തഫ അധ്യക്ഷതവഹിച്ചു. എം.വി.ശ്രേയാംസ്‌കുമാര്‍ എം.എല്‍.എ., പി.സുബൈര്‍, മുഹമ്മദ്ഷാ, എന്‍.കെ.റഷീദ് തുടങ്ങിയവര്‍ സംസാരിച്ചു. ഹാരിസ് ബാഖവി റിലീഫ് വിതരണവും അഹമ്മദ്കുട്ടിഫൈസി അവാര്‍ഡു വിതരണവും നിര്‍വഹിച്ചു. സഈദ് ഫൈസി കൊല്ലം മതപ്രഭാഷണം നടത്തി. കോഴിക്കോട് ഖാസി സയ്യിദ്മുഹമ്മദ് ജമലുല്ലൈലി തങ്ങള്‍ ദിക്‌റ് ദു ആ മജ്‌ലിസിന് നേതൃത്വം നല്‍കി.

എസ്.കെ.എസ്.ബി.വി വ്യക്തിത്വ വികസന ക്ലാസ് നടത്തി

ഊരകം: എസ്.കെ.എസ്.ബി.വി റെയ്ഞ്ച് കമ്മിറ്റി വിദ്യാര്‍ഥികള്‍ക്കായി വ്യക്തിത്വവികസന ക്ലാസ് നടത്തി. പി.കെ. അസ്‌ലു ഉദ്ഘാടനംചെയ്തു. ശാഹിന്‍അലി ശിഹാബ് തങ്ങള്‍ അധ്യക്ഷതവഹിച്ചു. ഉസ്മാന്‍ ഫൈസി, മൊയ്തീന്‍കുട്ടി ഹാജി, റഷീദ്, എ.പി. മുഹമ്മദ്കുട്ടി മുസ്‌ലിയാര്‍, കെ.ടി. അമാനുള്ള, സലീം ഫൈസി, കെ. അബൂബക്കര്‍ എന്നിവര്‍ പ്രസംഗിച്ചു.

Career Path...Informative for student

സ്പോക്കണ്‍ ഇംഗ്ലീഷ് ക്ലാസ്

റിയാദ് : റിയാദിലെ മലയാളികള്‍ക്ക് സ്പോക്കണ്‍ ഇംഗ്ലീഷ് പരിജ്ഞാനം നേടിക്കൊടുക്കുക എന്ന ലക്ഷ്യത്തോടെ സുന്നി യുവജന സംഘം റിയാദ് സെന്‍ട്രല്‍ കമ്മിറ്റി രൂപീകരിച്ച ഇസ്റ്റിറ്റ്യൂട്ടിന്‍റെ കീഴില്‍ നടത്തിയിരുന്ന സ്പോക്കണ്‍ ഇംഗ്ലീഷ് കോഴ്സിന്‍റെ ആദ്യ ബാച്ച് വിജയകരമായി പൂര്‍ത്തീകരിച്ചിരിക്കുന്നു. രണ്ടാം ബാച്ചിന്‍റെ ക്ലാസ് 21-05-2010 വെള്ളിയാഴ്ച ആരംഭിക്കും. വ്യാഴം, വെള്ളി എന്നീ ദിവസങ്ങളിലാണ് ക്ലാസ് നടക്കുക. അടിസ്ഥാന വിദ്യാഭ്യാസമുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും അനായാസം ഇംഗ്ലീഷ് സംസാരിക്കാന്‍ പരിശീലിപ്പിക്കാന്‍ കഴിയുന്ന പ്രത്യേക സിലബസനുസരിച്ചു കഴിവുറ്റ ടീച്ചേഴ്സിന്‍റെ കീഴിലാണ് ക്ലാസ് നടത്തുന്നത്. ക്ലാസില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ കോ-ഓര്‍ഡിനേറ്റര്‍മാരായ നൌഷാദ് ഹുദവി (0561313391), സുബൈര്‍ ഹുദവി (0507873738), നൌഷാദ് അന്‍വരി (0551316015) എന്നിവരുമായി ബന്ധപ്പെടാം.

ഹബീബ് റഹ്മാന് സ്വീകരണം: സമുദായത്തിന് അപമാനം

ഉദുമ (കാസറഗോഡ്) : പാണ്ഡിത്യംകൊണ്ടും ജീവിത രീതികൊണ്ടും ലോകശ്രദ്ധ പറ്റിയ മഹാനായ പണ്ഡിതനായ ഖാസി സി.എം മൗലവിയുടെ മരണാനന്തരം അവഹേളിച്ച ഒരു പൊലീസ് ഉദ്യോഗസ്ഥന് സ്വീകരണം നല്‍കുന്നവര്‍ മുസ്ലീം സമുദായത്തിന് അപമാനമാണെന്ന് എസ്.കെ.എസ്.എസ്.എഫ് ഉദുമ മേഖല എക്‌സിക്യുട്ടീവ് യോഗം പ്രസ്താവിച്ചു. പണ്ഡിതന്റെ മരണം ലോകത്തിന്റെ മരണമാണെന്ന് പ്രഖ്യാപിച്ച നബിതിരുമേനിയുടെ സമുദായം അങ്ങനെയുള്ള പണ്ഡിതനെ അവഹേളിച്ച പൊലീസ്‌കാരനെ സ്വീകരിക്കുന്നത്, ഈ സമൂഹത്തിന് അപമാനമാണെന്ന് യോഗം അഭിപ്രായപ്പെട്ടു.

പ്രസിഡണ്ട് അന്‍സാരി ചെമ്പരിക്ക അധ്യക്ഷത വഹിച്ചു. അബ്ദുല്ല മൗലവി മേല്‍പറമ്പ്, അഷ്‌റഫ് വള്ളിയോട്, ഇംഭാദ് പള്ളിപ്പുഴ,അബുസമദ് ദേളി, ഫഹദ് ഉദുമ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ജാമിഅ അസ്അദിയ്യ പ്രചാരണ കാന്പയിന്‍

കണ്ണവം ടൗണിലെ എസ്‌വൈഎസ്, എസ്‌കെഎസ്എസ്എഫ് ഓഫിസുകള്‍ക്കു നേരെ ആക്രമണം

ചിറ്റാരിപ്പറമ്പ്: കണ്ണവം ടൗണിലെ എസ്‌വൈഎസ്, എസ്‌കെഎസ്എസ്എഫ് ഓഫിസുകള്‍ക്കു നേരെ ആക്രമണം. ഓഫിസിന്റെ ചുവരിലും മറ്റ് ഭാഗങ്ങളിലും അക്രമികള്‍ കരിഓയില്‍ ഒഴിച്ച് മലിനമാക്കി. ഞായറാഴ്ച രാത്രിയിലാണ് സംഭവം.കഴിഞ്ഞ രണ്ടു മാസം മുന്‍പും ഈ ഓഫിസില്‍ സാമൂഹികവിരുദ്ധര്‍ കരിഓയില്‍ ഒഴിച്ചിരുന്നു. കണ്ണവം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.സംഭവത്തില്‍ എസ്‌വൈഎസ്, എസ്‌കെഎസ്എസ്എഫ് ടൗണ്‍ കമ്മിറ്റി പ്രതിഷേധിച്ചു. പ്രസിഡന്റ് എസ്.എം.കെ.യൂസഫ് ഹാജി അധ്യക്ഷത വഹിച്ചു. എ.ടി.അബൂബക്കര്‍ ഹാജി, എന്‍.എം.പോക്കര്‍ ഹാജി, വി.കെ.അസീസ്, ടി.പി.കാസിം, പി.കെ.മൂസ എന്നിവര്‍ പ്രസംഗിച്ചു.

മദ്രസ സമാധാനത്തിന്റെ ചാലകശക്തി: ഹൈദരലി തങ്ങള്‍

എരവന്നൂര്‍: സമാധാനത്തിന്റെയും സൗഹാര്‍ദത്തിന്റെയും ചാലക ശക്തിയായി പ്രവര്‍ത്തിക്കാന്‍ മദ്രസാ പ്രസ്ഥാനത്തിന് കഴിയുന്നുണ്ടെന്ന് എസ്‌വൈഎസ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മഅ്ദനുല്‍ ഉലൂം മദ്രസ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഓഡിറ്റോറിയം കേന്ദ്ര റയില്‍വെ സഹമന്ത്രി ഇ.അഹമ്മദ് ഉദ്ഘാടനം ചെയ്തു. പി.അബ്ദുറഹിമാന്‍ ആധ്യക്ഷ്യം വഹിച്ചു. ചെറുശേരി സൈനുദ്ദീന്‍ മുസല്യാര്‍, എം.എ.റസാഖ്, മടവൂര്‍ ഹംസ, കെ.പി.മാമുഹാജി, എം.ഖാസിം മുസല്യാര്‍, ഇ.പി.അഹമ്മദ് കുട്ടി ഹാജി, യു.പി.അസീസ്, പി.സി.ഈസ മൗലവി എന്നിവര്‍ പ്രസംഗിച്ചു.

ദൈവ സ്മരണയിലൂടെ ജീവിത വിജയം കൈവരിക്കണം മുജീബ് ദാരിമി

ദമ്മാം : പ്രതിസന്ധികളും ദുരിതങ്ങളും നേരിടുന്ന സമൂഹത്തിന്‍റെ രക്ഷക്ക് പുണ്യ കര്‍മ്മങ്ങള്‍ ചെയ്തുകൊണ്ട് അള്ളാഹുവിലേക്ക് അടുക്കല്‍ മാത്രമാണ് പരിഹാര മാര്‍ഗ്ഗമെന്നും പരീക്ഷണങ്ങള്‍ ഉണ്ടാകുന്പോള്‍ ദൈവ സ്‍മരണയിലൂടെ വിജയം കൈവരിക്കണമെന്നും പ്രമുഖ മത പണ്ഡിതനും ചിന്തകനുമായ മുജീബ് റഹ്‍മാന്‍ ദാരിമി അഭിപ്രായപ്പെട്ടു. സുന്നി യുവജന സംഘം ദമ്മാം സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച മാസാന്ത മതപ്രഭാഷണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂസുഫ് ഫൈസി വാളാട് യോഗം ഉദ്ഘാടനം ചെയ്തു. സി.എച്ച്. മൗലവി അധ്യക്ഷത വഹിച്ചു. അഹ്‍മദ് കുട്ടി തേഞ്ഞിപ്പലം സ്വാഗതവും ഖാസിം ദാരിമി കാസര്‍ക്കോട് നന്ദിയും പറഞ്ഞു.

-കബീര്‍ ഫൈസി പുവ്വത്താണി-

ശിലാസ്ഥാപനം നാളെ

ഗ്രാമത്തി: ഇസ്സത്തുല്‍ ഇസ്‌ലാം ഹയര്‍ സെക്കന്‍ഡറി മദ്രസക്ക് നിര്‍മിക്കുന്ന കെട്ടിടത്തിന്റെ തറക്കല്ലിടല്‍ കര്‍മം ബുധനാഴ്ച നാലിന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും.

അക്രമത്തില്‍ പ്രതിഷേധം

കോടിയേരി: മൂഴിക്കരയില്‍ പള്ളിക്ക് സമീപം ബോംബ് എറിയുകയും ബോര്‍ഡുകളും കമാനവും നശിപ്പിക്കുകയും ചെയ്തതില്‍ എസ്‌കെഎസ്എസ്എം, എസ്‌വൈഎസ് സംയുക്തയോഗം പ്രതിഷേധിച്ചു. അബ്ദുള്‍ലത്തീഫ് അധ്യക്ഷനായി.

കുറ്റകൃത്യങ്ങള്‍ക്കെതിരെ മഹല്ല് കമ്മിറ്റികള്‍ ജാഗ്രത പാലിക്കണം

കൊയിലാണ്ടി: സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങളും ദുരാചാരങ്ങളും തടയുന്നതില്‍ മഹല്ല് കമ്മിറ്റികള്‍ ജാഗ്രത പാലിക്കണമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. നടേരി ചെറുവൊടി ജുമാ മസ്ജിദ് മഹല്ല് സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അബ്ദുല്‍ഹഖിം ബാഫഖി അധ്യക്ഷതവഹിച്ചു. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍, അബ്ദുസമദ് പൂക്കോട്ടൂര്‍, റഹ്മത്തുല്ല സഖാഫി എളമരം, മുസ്തഫ മുണ്ടുപാറ, സക്കരിയ്യ ഫൈസി, അഡ്വ. കുല്‍സു, എം. അബൂബക്കര്‍, മമ്മിളി അബ്ദുറഹിമാന്‍ എന്നിവര്‍ പ്രസംഗിച്ചു.

എസ്.കെ.എസ്.എസ്.എഫ്. വാര്‍ഷികം

കൊടുവള്ളി: എസ്.കെ.എസ്.എസ്.എഫ്. മങ്ങാട് ശാഖാ കമ്മിറ്റി 20-ാം വാര്‍ഷികം ആഘോഷിക്കും. മെയ് 22, 23, 24 തീയതികളില്‍ നടത്തുന്ന പരിപാടിയില്‍ പ്രമുഖര്‍ പ്രഭാഷണം നടത്തും.

ഹജ്ജ് വളണ്ടിയര്‍: അപേക്ഷ ക്ഷണിച്ചു

കൊണ്ടോട്ടി: ഈ വര്‍ഷത്തെ ഹജ്ജ് സീസണില്‍ ഹജ്ജ് വളണ്ടിയര്‍മാരായി സേവനമനുഷ്ഠിക്കാന്‍ താത്പര്യമുള്ള സര്‍ക്കാര്‍ ജീവനക്കാരായ മുസ്‌ലിം പുരുഷന്മാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.25നും 50നും മധ്യേ പ്രായമുള്ളവരും ഹജ്ജ് സേവനകാര്യങ്ങളില്‍ മുന്‍പരിചയമുള്ളവരും ആരോഗ്യവാന്മാരും, ഇംഗ്ലീഷ്, ഹിന്ദി, അറബി ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ കഴിവുള്ളവരും ആയിരിക്കണം. കേന്ദ്ര ഹജ്ജ് കമ്മിറ്റിയോ, സംസ്ഥാന ഹജ്ജ് കമ്മിറ്റിയോ സംഘടിപ്പിച്ച ഹജ്ജ് ട്രെയിനിങ് ക്യാമ്പില്‍ പങ്കെടുത്തവരായിരിക്കണം. അപേക്ഷകരുടെ കുടുംബാംഗങ്ങളാരും ഈ വര്‍ഷം ഹജ്ജിന് ഉണ്ടായിരിക്കാന്‍ പാടില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളും പഞ്ചായത്ത്‌രാജ്-നഗരപാലിക സ്ഥാപനങ്ങളുമായും ബന്ധപ്പെട്ട ജീവനക്കാര്‍ അപേക്ഷിക്കേണ്ടതില്ല.നിശ്ചിത ഫോറത്തിലുള്ള അപേക്ഷയിന്മേല്‍ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ പതിച്ച്, പേര്, മേല്‍വിലാസം, എസ്.റ്റി.ഡി. കോഡോടുകൂടിയ ഫോണ്‍ നമ്പര്‍, ജനന തിയ്യതി, ജോലി, വിദ്യാഭ്യാസ യോഗ്യത, അറിയാവുന്ന ഭാഷകള്‍ എന്നിവ ഇംഗ്ലീഷില്‍ പൂരിപ്പിച്ച് യോഗ്യത തെളിയിക്കുന്ന രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം താഴെ പറയുന്ന വിലാസത്തില്‍ ഓഫീസ് മേധാവിയുടെ ശുപാര്‍ശയോടെ സമര്‍പ്പിക്കണം.അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂണ്‍ 15 വൈകുന്നേരം മൂന്നു മണി വരെ. കവറിന് മുകളില്‍ 'ഹജ്ജ് വളണ്ടിയര്‍ അപേക്ഷ' എന്ന് എഴുതണം.
അപേക്ഷാഫോറം ഹജ്ജ് കമ്മിറ്റി ഓഫീസില്‍ നിന്ന് നേരിട്ടും www.keralahajcommittee.org, haj.kerala.nic.in എന്നീ വെബ്‌സൈറ്റുകളില്‍ നിന്നും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0483-2710717 എന്ന നമ്പറിലോ നേരിട്ടോ ബന്ധപ്പെടുക.
വിലാസം: എക്‌സിക്യൂട്ടീവ് ഓഫീസര്‍, കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി, കാലിക്കറ്റ് എയര്‍പോര്‍ട്ട് പി.ഒ, മലപ്പുറം-673 647.

അനുസ്മരണവും പ്രാര്‍ത്ഥനാസംഗമവും

തിരൂരങ്ങാടി: ദാറുല്‍ഹുദ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി ഭൗതികവിഭാഗം തലവന്‍ പ്രൊഫ: ഇ. മുഹമ്മദ് അനുസ്മരണവും പ്രാര്‍ത്ഥനാ സംഗമവും നടത്തി. ദാറുല്‍ ഹുദയില്‍ നടന്ന ചടങ്ങ് ബഹാവുദ്ദീന്‍ മുഹമ്മദ് നദ്‌വി ഉദ്ഘാടനം ചെയ്തു.അലി മൗലവി ഇരിങ്ങല്ലൂര് അധ്യക്ഷത വഹിച്ചു. യു. മുഹമ്മദ്ശാഫി, ശറഫുദ്ദീന്‍ ഹുദവി ആനമങ്ങാട്, സി.എച്ച്. ശരീഫ് ഹുദവി, ഇസ്ഹാഖ് ബാഖവി ചെമ്മാട്, സി. യൂസഫ് ഫൈസി, കെ.സി. മുഹമ്മദ് ബാഖവി, ഉനൈസ് പാതാര്‍, എം.കെ. ജാബിര്‍ തൃക്കരിപ്പൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
ദാറുല്‍ഹുദ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥി സംഘടനയുടെ നൂറുദിന കര്‍മ്മപരിപാടിക്ക് കാമ്പസ്സില്‍ തുടക്കമായി. സുഹൈല്‍ കെ. ഹിദായ അധ്യക്ഷത വഹിച്ചു. ഫാറൂഖ് സി. മൂന്നിയൂര്‍, യൂനുസ് അസ്‌ലം, ഉനൈസ് പാതാര്‍ എന്നിവര്‍ പ്രസംഗിച്ചു.

മാമ്പുഴ അലിഹസ്സന്‍ മുസ്‌ലിയാര്‍ ആണ്ടുനേര്‍ച്ച

കരുവാരകുണ്ട്: മാമ്പുഴ അലിഹസ്സന്‍ മുസ്‌ലിയാര്‍ ആണ്ടുനേര്‍ച്ചയ്ക്കുള്ള പന്തലിന്റെ കാല്‍നാട്ടല്‍ കര്‍മ്മം ഒ.കെ. കുഞ്ഞാപ്പ തങ്ങള്‍ നിര്‍വഹിച്ചു. ആണ്ടുനേര്‍ച്ച 24 മുതല്‍ 30 വരെ കരുവാരകുണ്ട് മാമ്പുഴയില്‍ നടക്കും. നേര്‍ച്ചയോടനുബന്ധിച്ച് ഉദ്ഘാടന സമ്മേളനം, മതപ്രഭാഷണ സദസ്സ്, വിദ്യാര്‍ഥി ബോധനം, മഹല്ല് സംഗമം, ദുആ സദസ്സ്, അന്നദാനം, മൗലീദ് പാരായണം, സിയാറത്ത് തുടങ്ങിയവ നടക്കും. നേര്‍ച്ചയുടെ ഉദ്ഘാടനം 24ന് വൈകീട്ട് 7.30ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും.കാല്‍നാട്ടല്‍ കര്‍മ്മത്തിന് പി. സൈതാലി മുസ്‌ലിയാര്‍, കുഞ്ഞിമുഹമ്മദ് ബാഖവി, സെക്രട്ടറി പി.കെ. കുഞ്ഞിമുഹമ്മദ് തുടങ്ങിയവര്‍ സംബന്ധിച്ചു.

യാത്രയയപ്പ് നല്‍കി


കുവൈത്ത് സിറ്റി : ഉപരിപഠനത്തിനായി നാട്ടില്‍ പോകുന്ന സമസ്ത കേരള സുന്നി ബാലവേദി കുവൈത്ത് സിറ്റി കമ്മിറ്റി ട്രഷററും ദാറുത്തര്‍ബിയ്യ മദ്റസ വിദ്യാര്‍ത്ഥിയുമായ മുഹമ്മദ് സഹലിന് സുന്നി ബാലവേദിയുടെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി. ദാറുത്തര്‍ബിയ മദ്റസ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ പ്രസിഡന്‍റ് ശുഐബ് അധ്യക്ഷത വഹിച്ചു. സദര്‍ മുഅല്ലിം മുഹമ്മദലി മൗലവി ഉദ്ഘാടനം ചെയ്തു. മുജീബ് റഹ്‍മാന്‍ ഹൈതമി, അശ്റഫ് ദാരിമി, ഹമീദ് അന്‍വരി, സിദ്ദീഖ് ലത്ത്വീഫി, അബ്ദുല്ല മൗലവി, ഹംസ ദാരിമി, ശറഫുദ്ദീന്‍ കുഴിപ്പുറം, ഇ.എസ്. അബ്ദുറഹ്‍മാന്‍ ഹാജി എന്നിവര്‍ സംസാരിച്ചു. റാശിദ് സ്വാഗതവും ജസില്‍ നന്ദിയും പറഞ്ഞു.

ദുബൈ സുന്നി സെന്‍ററിന്‍റെ ഈ വര്‍ഷത്തെ ഹജ്ജ് സര്‍വീസ് രജിസ്ട്രേഷന്‍ ഉദ്ഘാടനം സയ്യിദ് ഹാമിദ് കോയമ്മ തങ്ങല്‍ നിര്‍വ്വഹിക്കുന്നു.

ശിരോ വസ്ത്രം പ്രിന്‍സിപ്പലിന്‍റെ നടപടി സാംസ്കാരിക കേരളത്തിന് അപമാനം - എസ്.വൈ.എസ്. ദമാം

ദമാം : ശിരോ വസ്ത്രം ധരിക്കാന്‍ അനുവദിക്കാതെ ഒന്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ടി.സി. കൊടുത്ത് പറഞ്ഞുവിട്ട ആലപ്പുഴ ഗുരുപുരം ബിലിവേഴ്സ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ പ്രിന്‍സിപ്പലിന്‍റെ നടപടി തികച്ചും പ്രതിഷേധാര്‍ഹമാണെന്നും സാംസ്കാരിക കേരളത്തിന്ന് അപമാനമാണെന്നും ദമാം എസ്.വൈ.എസ്. സെന്‍ട്രല്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു. ഇത്തരം മതസൗഹാര്‍ദ്ദത്തെ തകര്‍ക്കുന്ന സംഭവങ്ങള്‍ തുടച്ചുനീക്കാനുള്ള മുന്‍കരുതലുകള്‍ ഗവണ്‍മെന്‍റ് സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

ആനമങ്ങാട് അബൂബക്കര്‍ ഹാജി, സക്കരിയ്യാ ഫൈസി പന്തല്ലൂര്‍, അശ്റഫ് ബാഖവി താഴെക്കോട്, ഹമീദ് മുസ്‍ലിയാര്‍ പെര്‍ള, സി.എച്ച്. മുഹമ്മദ് മുഗു., ജലാലുദ്ദീന്‍ മുസ്‍ലിയാര്‍, കബീര്‍ താനൂര്‍, ഖാസിം ദാരിമി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. കബീര്‍ ഫൈസി പുവ്വത്താണി സ്വാഗതവും അഹ്‍മദ് കുട്ടി തേഞ്ഞിപ്പലം നന്ദിയും പറഞ്ഞു.

ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍ രജിട്രേഷന്‍ ആരംഭിച്ചു.


അല്‍ ജുബൈല്‍ : SYS ജുബൈല്‍ കമ്മിറ്റിയുടെ കീഴില്‍ ആരംഭിക്കുന്ന ഖുര്‍ആന്‍ സ്റ്റഡി സെന്‍ററിന്‍റെ രജിസ്ട്രേഷന്‍ SKSSF പ്രസിഡന്‍റ് നൌഷാദില്‍ നിന്ന് ഫോറം സ്വീകരിച്ചുകൊണ്ട് SYS ജുബൈല്‍ കമ്മിറ്റി പ്രസിഡന്‍റ് കോട്ട അബ്ദുറഹ്‍മാന്‍ ഹാജി ഉദ്ഘാടനം ചെയ്യുന്നു. സെക്രട്ടറി ബഷീര്‍ ബാഖവി, കണ്‍വീനര്‍ ശിഹാബുദ്ദീന്‍ ബാഖവി, സുബൈര്‍ മൗലവി തുടങ്ങിയവര്‍ സമീപം

19ന് SKSSF ബഹുജന ധര്‍ണ്ണ സംഘടിപ്പിക്കുന്നു

ചെമ്മനാട് (കാസറഗോഡ്) : പ്രമുഖ പണ്ഡിതന്‍ ഖാസി സി.എം അബ്ദുല്ല മൗലവിയെ മരണാനന്തരം അപമാനിച്ച എസ്.പിക്ക് പൗരാവലി നല്‍കുന്ന സ്വീകരണത്തില്‍ പ്രതിഷേധിച്ച് കൊണ്ട് മെയ് 19ന് ബഹുജനധര്‍ണ്ണ എസ്.കെ എസ്.എഫ് ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റി ചെമ്മനാട് ജംഗ്ഷനില്‍ സംഘടിപ്പിക്കും.
സമുദായത്തിന് ആകമാനം വേദനിപ്പിച്ച ഒരു പൊലീസുകാരന്‍ സ്വീകരണം നല്‍കുന്നത് ലജ്ജാകരമാണെന്ന് പഞ്ചായത്ത് യോഗം ചൂണ്ടിക്കാട്ടി.

"പറയൂ.. എന്തിനാണ് നീ ചിരിച്ചത്?" "അത്.. അത്..." അവള് പൂര്ത്തിയാക്കാന് മടിച്ചു നിന്നു.

അന്നും പതിവുപോലെ ഭരണാധികാരിയുടെ മുറി വൃത്തിയാ ക്കുകയായിരുന്നു അവള്. പട്ടുമെത്തക്കു മീതെ വിരിച്ച പഴയ വിരിപ്പുകള് മാറ്റിയിടുന്നതിനിടയില് മെത്തയിലുരസിയ വിരലുകള്..."ഹാ! എന്തൊരു മാര്ദ്ദവത്വം.. എന്തൊരു സുഖമായിരിക്കും അതില്കിടന്നുറങ്ങാന്‍..."

അടുത്ത്വാങ്ങിയ പുതിയ മെത്തയാണ്‌. പഴയത്കേടുവന്നിട്ടോ പഴകിയിട്ടോ ഒന്നുമല്ല ഇത്വാങ്ങിയിട്ടുള്ളത്‌. പുതിയ പുതിയ രീതിയിലുള്ളത്കാണുമ്പോള്അങ്ങിനെ വാങ്ങുക തന്നെ. അല്ലെങ്കിലും ഈയിടെ കൊട്ടാരത്തിലുണ്ടാകുന്ന ധൂര്ത്ത്അതിരു കടക്കുന്നുണ്ട്‌. ജനങ്ങള്ക്കിടയില്അതൊരു സംസാരവിഷയവുമാണ്‌. മുമ്പുള്ളവരൊക്കെ എത്ര ലളിത ജീവിതം നയിച്ചവരായിരുന്നു. ഓരോന്നോര്ത്ത്അവള്പഴയ വിരിപ്പ്മാറ്റി പുതിയതൊരെണ്ണം വിരിച്ചു. 'ഹാ! എത്ര മനോഹരം!' അവള്ക്ക്അതിലൊന്ന് ഇരിക്കണമെന്ന് തോന്നി. അങ്ങനെ രണ്ടും കല്പിച്ച്അവളതിലിരുന്നു. ഇരുന്നപ്പോള്അതിന്റെ സുഖത്തില്അവള്ക്കതിലൊന്ന് കിടക്കാനൊരു മോഹം. പാവം. അതുവരെയുള്ള ജോലി നല്കിയ ക്ഷീണവും പരുക്കന്പായയില്കിടന്നു പരിചയമുള്ള അവള്ക്ക് പട്ടുമെത്തയുടെ മൃദുലത നല്കിയ സുഖവും അറിയാതെ അവളെ ചെറിയൊരു മയക്കത്തിലേക്ക്തള്ളിയിട്ടു. അതാ വരുന്നു ഭരണാധികാരി. പോരേ പൂരം. "എന്ത്‌? കൊട്ടാരത്തിലെ തൂപ്പുകാരി രാജാവിന്റെ പട്ടുമെത്തയില്കയറിക്കിടക്കുക യോ? " അയാള്കോപം കൊണ്ട്വിറച്ചു. ചമ്മട്ടിയുമായി വന്ന് അട്ടഹസിച്ചു. അവള്ഞെട്ടിയെഴുന്നേറ്റു. കോപാകുലനായി ചമ്മട്ടിയുമേന്തി നില്ക്കുന്ന ഭരണാധികാരിയെക്കണ്ട്അവള്ഭയന്ന് വിറച്ചു. "അത്രക്കായോ? അടിച്ചുതളിക്കാരിക്ക്കേറിക്കിടക്കാനുള്ളതാണോ നാട്വാഴുന്ന ഭരണാധികാരിയുടെ പട്ടുമെത്ത??" ചാട്ട വായുവില്ഉയര്ന്നു താണു. വേദനകൊണ്ട്അവള്പുളഞ്ഞു. അവള്കെഞ്ചി. ഇനിയും തന്നെ അടിക്കരു തെന്ന്. പക്ഷെ, ചമ്മട്ടി വീണ്ടും വായുവില്ഉയര്ന്നു താണു കൊണ്ടിരുന്നു.പെട്ടെന്ന് അവള്പൊട്ടിച്ചിരിക്കാന്തുടങ്ങി. ഭരണാധികാരി അമ്പരന്നു. ഇതെന്തു കഥ. ഇതുവരെ വേദന കൊണ്ട്പുളഞ്ഞ അവള്പെട്ടെന്ന് പൊട്ടിച്ചിരിക്കാന്‍..???

അയാള്അടി നിര്ത്തി. ജ്വലിക്കുന്ന കോപത്തിനിടയിലും അവളുടെ ചിരിയുടെ പൊരുളറിയാന്ജിജ്ഞാസയായി.

"പറയൂ.. എന്തിനാണ്നീ ചിരിച്ചത്‌?" ഭരണാധികാരി ചോദിച്ചു.

"അത്‌.. അത്‌..." അവള്പൂര്ത്തിയാക്കാന്മടിച്ചു നിന്നു. "പറയൂ.. എന്താണെങ്കിലും പറയൂ." അയാള്അവളെ നിര്ബന്ധിച്ചു. അവള്പറഞ്ഞുതുടങ്ങി.

"അത്‌.. ഇത്തിരി നേരം പട്ടുമെത്തയില്കിടന്ന് സുഖമാസ്വദി ച്ചതിന്എനിക്ക്ലഭിച്ച ശിക്ഷ ഇതാണെങ്കില്ജീവിതകാലം മുഴുവന്ഇത്തരം പട്ടുമെത്തകളില്കിടന്ന് സുഖമനുഭവിക്കുന്ന നിങ്ങളെപ്പോലുള്ളവര്ക്ക്ലഭിക്കുവാനിരിക്കുന്ന ശിക്ഷയെക്കു റിച്ചോര്ത്ത്ചിരിച്ചുപോയതാണ്‌." ഇപ്പോള്കരഞ്ഞത്ഭരണാധികാരിയായിരുന്നു. കാരണം കുറച്ചുമുമ്പ്അദ്ദേഹത്തിന്റെ കൈയ്യിലെ ചമ്മട്ടി അവളിലേല്പിച്ച പ്രഹരത്തേക്കാള്മൂര്ച്ചയുണ്ടായിരുന്നു അവളില്നിന്നുമുതിര്ന്ന വാക്ശരങ്ങള്ക്ക്‌.... ഭരണാധികാരി നിന്ന് വിറയ്ക്കാന്തുടങ്ങി. അയാള്ക്ക്ബോധോദയമുണ്ടായി. തന്റെ തെറ്റില്മനസ്ഥാപവും. വഴി മാറിയാണ്സഞ്ചാരമെന്നദ്ദേഹം തിരിച്ചറിഞ്ഞു. തന്റെ മുറി മാത്രമല്ല മനസ്സും അടിച്ചു വൃത്തിയാക്കിയ തൂപ്പുകാരി പെണ്ണിനോട്അയാള്മാപ്പുപറഞ്ഞു. മനുഷ്യന്‍, സുഖസൗകര്യങ്ങള്വന്നണയുമ്പോള്പലതും മറക്കാറുണ്ട്‌. നിലയും വിലയുമൊക്കെ വിട്ട്പലതും ചെയ്യാറുമുണ്ട്‌. അതിലൊന്നാണ്ജീവിത സൗകര്യങ്ങളില്വിശാലതയും സുഭിക്ഷതയുമൊക്കെ കൈവരുമ്പോള്അതു നല്കിയ സ്രഷ്ടാവിനെ മറന്നുകൊണ്ട്ധൂര്ത്തിലും പൊങ്ങച്ചത്തിലും മുഴുകി ആര്ഭാടജീവിതം നയിച്ച്ദൈവകോപത്തിനിരയാക്കുന്ന പ്രവര്ത്തികളില്മുഴുകുക എന്നത്‌. പിശാചിന്റെ സഹോദരങ്ങളാകാന്നല്ല ഒന്നാം തരം യോഗ്യതയായ പൊങ്ങച്ചവും ധൂര്ത്തും പക്ഷെ, പലരും അത്ര ഗൗരവുമുള്ള ഒരു സംഗതിയായി കാണാറില്ല എന്നതാണ്സത്യം. മുകളില്കണ്ട കഥയിലെ ഭരണാധികാരിയെപ്പോലെ തന്നെയാണ്ഇക്കാര്യത്തില്നമ്മില്പലരും. മനസ്സ്വൃത്തിയാക്കുന്ന ഒരു തൂപ്പുകാരിയുടെ അഭാവത്തില്നാമത്തിരിച്ചറിയാതെ പോവുന്നു എന്ന് മാത്രം. ഇനി ഉണ്ടായാല്തന്നെ തന്നിലേക്കൊന്ന് തിരിഞ്ഞ്നോക്കി അത്മാലിന്യമാണെന്ന് തിരിച്ചറിഞ്ഞ്അതവിടെ നിന്ന് ഒഴിവാക്കാനുള്ള ഒരു മനസ്സും സന്നദ്ധതയും നമുക്കുണ്ടാകുമോ? മരണാനന്തര ജീവിതത്തില്വിശ്വസിക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം തൂപ്പുകാരി പെണ്ണിന്റെ വാക്കുകള്ഇരുത്തി ചിന്തിപ്പിക്കേണ്ടതുണ്ട്‌. ജീവിതത്തില്സുഖ സൗകര്യങ്ങള്അനുഭവിക്കുന്നതും അല്ലാഹു അവന്റെ ദാസന്മാര്ക്കായി നല്കുന്ന അനുഗ്രഹങ്ങള്ഉപയോഗപ്പെടു ത്തുന്നതുമൊന്നും ഒരു തെറ്റായ കാര്യമല്ല. പക്ഷെ, എന്ത്വന്നാലുമെനിക്കാസ്വദിക്കണം മുന്തിരിച്ചാറുപോലുള്ളൊരീ ജീവിതം എന്നതിനോട്സത്യമതം യോജിക്കുന്നില്ല. തനിക്കനുവദിക്കപ്പെട്ടതു മാത്രമേ ഒരു ദൈവവിശ്വാസിക്ക്അനുഭവിക്കാന്പാടുള്ളൂ. അനുവദിക്കപ്പെട്ടതു തന്നെയും അനുഭവിക്കുന്നതിനെ സംബന്ധിച്ച്അവന്ചോദ്യം ചെയ്യപ്പെടുമെന്നു് ഉറച്ചു വിശ്വസിക്കേണ്ടവനാണ്ഒരു യഥാര്ത്ഥ ദൈവവിശ്വാസി. പക്ഷെ, പലപ്പോഴും ഈയൊരു യാഥാര്ത്ഥ്യം വിശ്വാസികള്എന്നവകാശപ്പെടുന്നവര്തന്നെ പാടേ വിസ്മരിക്കുന്നതായാണ്അനുഭവങ്ങള്‍. എങ്ങിനെയെങ്കിലും അടിച്ചുപൊളിച്ചു ജീവിക്കുക എന്നതായി മാറിയിരിക്കുന്നു ഇന്ന് മറ്റുള്ളവരെപ്പോലെ വിശ്വാസികളെന്നവകാശപ്പെടുന്ന വരുടെയും ജീവിത രീതി. അതുകൊണ്ട്തന്നെ നേരും നെറിയുമൊന്നും അതിനിടയില്വിഷയമേ അല്ല. മനുഷ്യ ജീവിതത്തിന്റെ യഥാര്ത്ഥ ലക്ഷ്യം മറന്നുകൊണ്ടുള്ള വികലമായുള്ള കാഴ്ചപ്പാടുകളാണ്ഇന്ന് സമൂഹത്തില്അരങ്ങുതകര്ക്കുന്ന സകലവിധ അധാര്മ്മികതകളുടെയും മൂല കാരണം. വ്യക്തമായ ലക്ഷ്യത്തോടെ മാന്യനായ മനുഷ്യനായി ജീവിക്കുന്നതിനുപകരം എങ്ങിനെയെങ്കിലുമൊക്കെ ജീവിക്കുക ജീവിച്ചു തീര്ക്കുക എന്നാവുമ്പോള്അവിടെ പല ധാര്മ്മിക മൂല്യങ്ങളും തകര്ന്നു വീഴാതിരിക്കില്ല. താനാരാണെന്നും താനെന്തിനുവേണ്ടി സൃഷ്ടിക്കപ്പെട്ടുവെന്നും തന്റെ ജീവിതലക്ഷ്യം എന്താണെന്നും മനസ്സിലാക്കാതെ സമൂഹത്തില്തന്റെ സ്റ്റാറ്റസ്കീപ്പ്ചെയ്യാനും പൊങ്ങച്ചത്തിനും കാലികളെപ്പോലെ വെറും തിന്നാനും കുടിക്കാനും രമിക്കാനും അടിച്ചുപൊളിക്കാനുമൊക്കെ മാത്രമായി ജീവിതം മാറുമ്പോള്അവിടെ നേരുകള്ക്കും നെറികള്ക്കും പ്രസക്തിയില്ലാതാവുന്നു. "ഇന്നത്തെക്കാലത്ത്അതൊക്കെ നോക്കാന്നിന്നാല്‍ .." "ജീവിച്ചു പോകേണ്ടേ.." "ചേരയെ തിന്നുന്ന നാട്ടില്ചെന്നാല്നടുക്കഷ്ണം നോക്കി തിന്നേണ്ടേ..." എന്നൊക്കെ പറഞ്ഞാണ്പലരും മതപരമായി തെറ്റാണെന്ന് സ്വയം ബോധ്യമുള്ള കാര്യങ്ങളെ നിസ്സാരവല്ക്കരിച്ച്ന്യായീകരിക്കാറ്‌. ഇവിടെയാണ്യഥാര്ത്ഥ ദൈവത്തിലും മരാണാനന്തര ജീവിതത്തിലും വിശ്വസിക്കുന്ന ഒരു വിശ്വാസി മറ്റുള്ളവരില്നിന്നും വ്യതിരിക്തനാകുന്നത്‌. അവനെ സംബന്ധിച്ചിടത്തോളം ചേരയുടെ നടുക്കഷ്ണത്തിന്വേണ്ടി കൈനീട്ടും മുമ്പ്ചേര തനിക്ക്തിന്നാന്അനുവദിക്കപ്പെട്ടതാണോ എന്ന് ചിന്തിക്കേണ്ടതുണ്ട്‌. കാലഘട്ടത്തിനും അവസരത്തിനു മനുസരിച്ച്തന്റെ ആദര്ശവും മുറുകെപ്പിടിക്കുന്ന മൂല്യങ്ങളും മാറ്റുന്നവനല്ല ഒരു വിശ്വാസി. ജീവിച്ചു പോകേണ്ടേ എന്ന ചിന്തയേക്കാള്മരിച്ചുപോവണമല്ലോ എന്നതാണവന്റെ മുമ്പിലെ വിഷയം. അതുകൊണ്ട്തന്നെ "ആഘോഷിക്കൂ ഓരോ നിമിഷവും" എന്നതുപോലുള്ള വര്ത്തമാനകാല സന്ദേശങ്ങള്അവനുള്ക്കാനാവില്ല. അതെ അവനുമുമ്പില്മരണാനന്തര ജീവിതമെന്ന യാഥാര്ത്ഥ്യം പലപരിമിതികളും നിശ്ചയിക്കുന്നു. താന്ചെയ്യുന്ന തെറ്റുകളും പാപങ്ങളും മാത്രമല്ല താനനുഭവിക്കുന്ന സുഖാനുഗ്രഹങ്ങള്വരെ അവിടെ ചോദ്യം ചെയ്യപ്പെടുമെന്ന വിശ്വാസമാണ്അവനെ നയിക്കുന്നത്‌.

ഒരിക്കല്നബി തിരുമേനിയും അബൂബക്കര്‍ () ഉമര്‍ () എന്നിവരും വളരെ വിശന്നു വലഞ്ഞ ഒരവസരത്തില്ഒരു അന്സാരി അവരെ സല്ക്കരിക്കുകയുണ്ടായി. ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോള്തിരുമേനി ഇങ്ങിനെ പറഞ്ഞു: "തീര്ച്ചയായും ഖിയാമത്തുനാളില്ഇതിനെക്കുറിച്ച്നിങ്ങള്ചോദ്യം ചെയ്യപ്പെടും. നിങ്ങളുടെ വീട്ടില്നിന്ന് വിശപ്പാണ്നിങ്ങളെ പുറത്താക്കിയത്‌. എന്നിട്ട്നിങ്ങള്ക്ക്ഇത്‌ (സല്ക്കാരം) ലഭിക്കാതെ മടങ്ങേണ്ടി വന്നില്ല.ഇത്അല്ലാഹു നല്കിയ സുഖാനുഗ്രഹമാകുന്നു. (മുസ്ലിം)വിശ്വാസികള്വളരെ ഗൗരവപൂര്വ്വം ചിന്തിക്കേണ്ട ഒരു സംഗതിയിലേക്ക്മുകളിലെ സംഭവം വിരല്ചൂണ്ടുന്നു. കത്തിജ്വലിക്കുന്ന നരകം കണ്മുമ്പില്ഹാജരാക്കപ്പെട്ട്ഇഹത്തില്വെച്ച്മനുഷ്യന്അനുഭവിച്ചതും ആസ്വദിച്ചതുമായ എല്ലാസുഖ സൗകര്യങ്ങളെക്കുറിച്ചും അതെങ്ങിനെ കിട്ടി എന്തില്വിനിയോഗിച്ചു എന്നൊക്കെ മനുഷ്യന്ചോദ്യം ചെയ്യപ്പെടും. അല്ലാഹു പറയുന്നു.

"തീര്ച്ചയായും, കേള്വി, കാഴ്ച, ഹൃദയം എന്നിവയെപ്പറ്റി യെല്ലാം ചോദ്യം ചെയ്യപ്പെടുന്നതാണ്‌.. (ഇസ്രാഅ്:36)

പ്രവാചകന്പറഞ്ഞു: അഞ്ചുകാര്യങ്ങളെക്കുറിച്ച്ചോദ്യം ചെയ്യപ്പെടാതെ ഖിയാമത്ത്നാളില്ആദമിന്റെ പുത്രന്റെ കാല്പാദങ്ങള്വിചാരണ സ്ഥലം വിട്ടുനീങ്ങുകയില്ല. അവന്റെ ആയുഷ്കാലത്തെപ്പറ്റി. അത്എങ്ങിനെ വിനിയോഗിച്ച്തീര്ത്തുവെന്നും, അവന്റെ യുവത്വത്തെപ്പറ്റി അത്എന്തില്നശിപ്പിച്ചുവെന്നും അവന്റെ ധനത്തെപ്പറ്റി അത്എവിടെനിന്ന് സമ്പാദിച്ചുവെന്നും എങ്ങനെ ചെലവഴിച്ചുവെന്നും അവന്അറിയാവുന്ന കാര്യത്തില്അവന്എന്ത്പ്രവര്ത്തിച്ചുവെന്നും. (തിര്മുദി) അല്ലാഹുവിനെ ഭയപ്പെടുന്ന മരണാനന്തരം ഉയിര്ത്തെഴുന്നേല്പ്പിക്കപ്പെടുമെന്ന് വിശ്വസിക്കുന്ന ഏതൊരാളെയും ആഴത്തില്ചിന്തിപ്പിക്കാന്പര്യാപ്തമാണ്മുകളിലെ സംഭവവും അല്ലാഹുവിന്റേയും അവന്റെ പ്രവാചകന്റേയും വചനങ്ങളും.വിശപ്പിന്റെ കാഠിന്യത്താല്ഇരിക്കപ്പൊറുതിയില്ലാതെ വീട്വിട്ടിറങ്ങിയ പ്രവാചകന്വഴിക്കു വെച്ച്അതേ പ്രശ്നത്താല്പുറത്തിറങ്ങിയ തന്റെ സഖാക്കളെ കണ്ട്മുട്ടുകയും അവരെകൂട്ടി ഒരു അന്സാരിയുടെ വീട്ടില്ചെന്ന് അവിടെ വെച്ച്വയറ്നിറച്ചൊന്ന് ഭക്ഷണം കഴിച്ചതിനെ സംബന്ധിച്ച്പോലും നാളെ അല്ലാഹുവിന്റെ മുമ്പില്സമാധാനം പറയേണ്ടി വരുമെങ്കില്ജീവിതത്തില്അല്ലാഹു നമുക്ക്നല്കിയ എത്ര എത്ര അനുഗ്രഹങ്ങള്ക്ക്നാം കണക്ക്പറയേണ്ടിവരും???

വിശപ്പും പട്ടിണിയും മാറി ഒരു നേരമെങ്കിലും വയറുനിറച്ചാഹാരം കഴിച്ച ദിവസങ്ങള്നമ്മുടെ പൂര്വ്വീകര്ക്ക്അത്യപൂര്വ്വമായിരുന്നെങ്കില്ഇന്നത്തെ തലമുറക്ക്ഓരോ വൈകുനേരവും എന്താണ്കഴിക്കേണ്ടതെന്നും ഏവിടെനിന്നാണ്കഴിക്കേണ്ടതെന്നും അറിയാത്തതിലാണ്വിഷമം. ലോകത്തിന്റെ പലഭാഗത്തും ഒരു നേരത്തെ ഭക്ഷണത്തിന്വേണ്ടി മനുഷ്യന്കേഴുമ്പോള്ആര്ഭാട കല്യാണങ്ങള്ക്കും മാമൂല്സദ്യകള്ക്കുമൊക്കെയായി ഭക്ഷ്യ വിഭവങ്ങളൊരുക്കി നാം എത്രയാണ്ധൂര്ത്തടിക്കുന്നത്‌. ഒരാഴ്ചയില്ഏഴു ദിവസങ്ങളില്ധരിക്കാനായി 14 ഉം 21 കൂട്ടം വസ്ത്രങ്ങളുള്ളവരും പുതിയ മോഡലുകള്കാണുമ്പോള്വീണ്ടും വീണ്ടും പുതിയത്വാങ്ങി അലമാര നിറക്കുന്നവര്നമ്മുടെ കൂട്ടത്തില്എത്രയോ പേര്‍. മൊബൈല്ഇല്ലാത്തവര്ഇന്ന് ചുരുക്കം. ഒരു അത്യാവശ്യം എന്നതിലുപരി മറ്റുപലതിനുമല്ലേ ഇന്നു പലരും അത്വാങ്ങുന്നത്‌? കുറഞ്ഞ വേതനത്തിന്ജോലി ചെയ്യുന്നവര്വരെ ആവശ്യമില്ലെങ്കിലും ബ്ലൂടൂത്തും ഡബിള്ക്യാമറയും മറ്റ്ആധുനിക സൗകര്യങ്ങളു മുള്ള ഒരു മോബൈല്ഫോണ്വാങ്ങുന്നതും ലാപ്ടൊപ്പ്വാങ്ങുന്നതുമൊക്കെ ജീവിതത്തിലെ ഒരു ലക്ഷ്യമായി കാണുന്നത്വരെ കാര്യങ്ങള്എത്തിനില്ക്കുന്നു. അതുപോലെ തന്നെയാണ്വാഹനത്തിന്റെ കാര്യത്തിലായാലും വീടുവെക്കുന്ന കാര്യത്തിലായാലുമൊക്കെ. അത്യാവശ്യങ്ങളും അനാവശ്യങ്ങളും തിരിച്ചറിയാതെ തന്റെ സാധ്യതയെ ക്കുറിച്ചും അസാധ്യതയെക്കുറിച്ചും ബോധമില്ലാതെ സമൂഹത്തില്തങ്ങളുടെ ചുറ്റുപാടുകളോട്മല്സരിക്കാനും പെരുമകാണിക്കാനുമൊക്കെയാണ്ഇന്ന് പലരും തങ്ങളുടെ വിലപ്പെട്ട ജീവിതം ഉഴിഞ്ഞുവെക്കുന്നത്‌. പക്ഷെ, അതെല്ലാം ഏതുവരെ???

സ്രഷ്ടാവായ അല്ലാഹു തന്നെ പറയുന്നു.: "പരസ്പരം പെരുമനടിക്കുക എന്ന കാര്യം നിങ്ങളെ അശ്രദ്ധയിലാക്കിയിരിക്കുന്നു. നിങ്ങള്ശവകുടീരങ്ങള്സന്ദര്ശിക്കുന്നതുവരേക്കും. നിസ്സംശയം, നിങ്ങള്പിന്നീട്അറിഞ്ഞുകൊള്ളും. പിന്നെയും നിസ്സംശയം നിങ്ങള്വഴിയെ അറിഞ്ഞുകൊള്ളും. നിസ്സംശയം നിങ്ങള്ദൃഢമായ അറിവ്അറിയുമായിരുന്നെങ്കില്‍. ജ്വലിക്കുന്ന നരകത്തെ നിങ്ങള്കാണുക തന്നെ ചെയ്യും. പിന്നെ തീര്ച്ചയായും നിങ്ങള്അതിനെ ദൃഢമായും കണ്ണാല്കാണുക തന്നെ ചെയ്യും. പിന്നീട് ദിവസത്തില്സുഖാനുഭവങ്ങളെപ്പറ്റി തീര്ച്ചയായും നിങ്ങള്ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും. (വി. ഖുര്ആന്‍)

അതെ, ജീവിതലക്ഷ്യത്തെക്കുറിച്ച്ബോധമില്ലാതെ, സ്വന്തത്തിനുവേണ്ടി ജീവിക്കാന്മറന്ന് പെരുമകാണിക്കാനും മറ്റുള്ളവരോട്മല്സരിക്കാനുമൊക്കെയായി ജീവിതം ഉഴിഞ്ഞുവെച്ച്‌, ലഭിക്കപ്പെടുന്ന അനുഗ്രങ്ങള്ക്ക്സ്രഷ്ടാവിനോട്നന്ദികാണിക്കാതെ അവനെ മറന്ന് തിന്നും കുടിച്ചും ആടിയും പാടിയും രസിച്ചും മദിച്ചുമൊക്കെ കാലം എത്ര കഴിച്ചുകൂട്ടിയാലും ഒരു നാള്ശവകുടീരത്തില്തനിക്കായി തയ്യാറാക്കപ്പെട്ട്കുഴിമാടം സന്ദര്ശിക്കാതിരിക്കാനാവില്ലല്ലോ. ചിരിയുടേയും കളിയുടേയും ആരവങ്ങള്ക്കിടയില്ആര്ക്കറിയാം അടക്കം ചെയ്യുന്ന ആറടി മണ്ണിനുതാഴെ കാത്തിരിക്കുന്നത്നരകക്കുഴിയല്ലെന്ന്...

അല്ലാഹു നമ്മെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കട്ടെ.ആമീന്‍