യു.എ.ഇ യില്‍ നാളെ റമദാന്‍ ഒന്ന്


അബൂദബി: വിശ്വാസി സമൂഹം പ്രതീക്ഷയോടെ കാത്തിരിക്കുന്ന വ്രത വിശുദ്ധിയുടെ ദിനങ്ങള്‍ക്ക് നാളെ തുടക്കം.
ഇന്നലെ യു.എ.ഇയിലെവിടെയും ചന്ദ്രപ്പിറവി കണ്ടതായി വിവരമില്ലാത്തതിനാല്‍ ഇന്ന് ശഅ്ബാന്‍ 30 പൂര്‍ത്തീകരിച്ച് നാളെ റമദാന്‍ വ്രതത്തിന് തുടക്കം കുറിക്കുമെന്ന് മാസപ്പിറവി നിരീക്ഷണ സമിതി അറിയിച്ചു. സൗദിയിലും നാളെയാണ് റമദാന്‍ ആരംഭിക്കുന്നത്.
മനസിനെയും ശരീരത്തെയും വ്രത വിശുദ്ധിയുടെ പൂവിതള്‍കൊണ്ട് മിനുക്കിയെടുക്കുന്ന റമദാനെ വരവേല്‍ക്കാന്‍ വിശ്വാസി സമൂഹം തയാറായി കഴിഞ്ഞു. ഇന്ന് സൂര്യനസ്തമിക്കുന്നതോടെ റമദാന് ആരംഭം കുറിക്കും. പള്ളികളില്‍ ഇശാ നമസ്‌കാരാനന്തരം 'തറാവീഹ്' നമസ്‌കാരം നടക്കും. പുലര്‍ച്ചെ അത്താഴം കഴിഞ്ഞ് സുബ്ഹിയോടെ വ്രതാരംഭമായി. സ്വയം നോമ്പനുഷ്ഠിക്കുന്നതോടൊപ്പം നോമ്പുകാരനെ നോമ്പ് തുറപ്പിച്ചും പുണ്യങ്ങള്‍ സ്വരുക്കൂട്ടുവാന്‍ വിശ്വാസികള്‍ ഒരുങ്ങിക്കഴിഞ്ഞു.

റംസാന്‍ മാസപ്പിറവി അറിയിക്കണം


കോഴിക്കോട്: ആഗസ്ത് ഒന്നിന് തിങ്കളാഴ്ച റംസാന്‍ മാസപ്പിറവി കാണുന്നവര്‍ വിവരം നല്‍കണമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ (0483 - 2836700), സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാര്‍ (0483-2710146). കോഴിക്കോട് മുഖ്യഖാസി കെ.വി. ഇമ്പിച്ചമ്മദ് (9895271685, 0495-2703366)  കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍ (0495 -3219318, 9447172149). കോഴിക്കോട് വലിയ ഖാസി പാണക്കാട് സയ്യിദ് നാസിര്‍ അബ്ദുല്‍ ഹയ്യ് ശിഹാബുദീന്‍ ബാഅലവി തങ്ങള്‍ (9745637811, 9745637911, 9447405099) എന്നിവര്‍ അറിയിച്ചു. മാസപ്പിറവി സംബന്ധമായ വിവരങ്ങള്‍ കൈമാറാന്‍ കോഴിക്കോട് ഇസ്ലാമിക്‌ സെന്‍റെറില്‍ പ്രത്യേക ഹെല്‍പ് ലൈന്‍ ആരംഭിച്ചു. .ബന്ടപ്പെടെണ്ട നമ്പര്‍:0495-2700177.

"റമദാന്‍ പൊരുളറിയുക; ചിത്തം ശുദ്ധമാക്കുക" SKSSF റമളാന്‍ കാമ്പയിന് തുടക്കമായി

കാസര്‍കോട് : റംസാന്‍ ചിത്തം ശുദ്ധമാക്കി പുതിയ ഒരു ജീവിതം നയിക്കാന്‍ മുസ്ലിം സമൂഹത്തിന് ലഭിച്ച സുവര്‍ണ്ണാവസരമാണെന്നും അത് ഉപയോഗപ്പെടുത്തി മുന്‍ഗാമികള്‍ അനുഷ്ടിച്ചത്‌പോലെ നോയമ്പ് അനുഷ്ടാനം പരിപൂര്‍ണ്ണമാക്കാന്‍ ഓരോര്‍ത്തരും സ്വമേധയാ തയ്യാറാകണമെന്ന് മംഗലാപുരം-ചെമ്പരിക്ക സംയുക്ത ഖാസി ത്വാഖ അഹമ്മദ് മുസ്ലിയാര്‍ അല്‍അസ്ഹരി പ്രസ്താവിച്ചു. റമളാന്‍ പൊരുളറിയുക ചിത്തം ശുദ്ധമാക്കുക എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാകമ്മിറ്റി സംഘടിപ്പിക്കുന്ന റമളാന്‍ കാമ്പയിന്‍ മഞ്ചേശ്വരം കജയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ ആക്ടിംഗ് പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം, പാത്തൂര്‍ അഹമ്മദ് മുസ്ലിയാര്‍, മുഹമ്മദ് ഹനീഫ് നിസാമി, ഷരീഫ് മൗലവി, എ.കെ.എം.അഷ്‌റഫ്, മുഹമ്മദ് ഫൈസി കജ, അബ്ദുല്ല മദനി, സിദ്ദീഖ് അസ്ഹരി പാത്തൂര്‍, സെഡ്.എ.കയ്യാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

"വ്ര് തം വിശുദ്ധിക്ക്" SYS റമളാന്‍ കാമ്പയിന് തുടക്കമായി

കണ്ണൂര്‍: എസ്.വൈ.എസ്. സംസ്ഥാനവ്യാപകമായി നടത്തുന്ന റംസാന്‍ കാമ്പയിനിന്റെ ജില്ലാതല ഉദ്ഘാടനം മന്ത്രി ഡോ. എം.കെ.മുനീര്‍ നിര്‍വഹിച്ചു. മാണിയൂര്‍ അഹമ്മദ് മൗലവി അധ്യക്ഷനായി. കോഴിക്കോട് ഖാസി ജമലുലൈലി തങ്ങള്‍, സയിദ് അസ്ലം തങ്ങള്‍, മലയമ്മ അബൂബക്കര്‍ ബാഖവി, അബ്ദുറഹ്മാന്‍ കല്ലായി, വി.കെ.അബ്ദുള്‍ഖാദര്‍ മൗലവി, മൊയ്തു മക്കിയാട്, പി.പി.മുഹമ്മദ് കുഞ്ഞി, മുസ്തഫ ഹുദവി, മുനീര്‍ ദാരിമി എന്നിവര്‍ സംസാരിച്ചു. അഹമ്മദ് തേര്‍ളായി സ്വാഗതവും സത്താര്‍ കൂടാളി നന്ദിയും പറഞ്ഞു

പട്ടിക്കാട്‌ ജാമിഅ നൂരിയ്യ അറബിക്‌ കോളേജ്‌ വാര്‍ഷിക പരീക്ഷാ ഫലം പ്രഖ്യാപിച്ചു

ഫൈസാബാദ്‌ : പട്ടിക്കാട്‌ ജാമിഅ നൂരിയ്യ അറബിക്‌ കോളേജില്‍ നടന്ന മൗലവി ഫാസില്‍ ഫൈസി ബിരുദ പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. മുഹമ്മദ്‌ ശരീഫ്‌. എം.ടി.പി കൈക്കോട്ടുകടവ്‌, കാസര്‍ഗോഡ്‌ (No:86) s/o കെ.കെ മുസ്ഥഫ ഒന്നാം റാങ്കും എം.ടി അബ്‌ദുല്‍ ഖാദര്‍ പനങ്ങാങ്ങര (No:89) s/o എം.ടി അബ്‌ദുല്ല മുസ്‌ലിയാര്‍ രണ്ടാം റാങ്കും, സഈദ്‌ . പി.സി തോട്ടേക്കാട്‌ (No:41) s/o പി.സി കുഞ്ഞാന്‍ മുസ്‌ലിയാര്‍ മൂന്നാം റാങ്കും പങ്കിട്ടു. റിസല്‍ട്ട്‌ www.samastha.net എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്‌. 

ഡിസ്റ്റിംഗ്‌ഷന്‍ : 
11, 47, 55, 102, 103, 107, 111, 112, 121.

ഫസ്റ്റ്‌ ക്ലാസ്‌ :
9, 12, 22, 32, 37, 38, 40, 44, 48, 50, 62, 74, 75, 79, 80, 81, 82, 87, 92, 96, 97, 99, 100, 101, 116, 118, 120, 122, 123, 124, 125, 126.

സെക്കന്റ്‌ ക്ലാസ്‌ : 
4, 5, 6, 7, 8, 10, 13, 14, 15, 16, 17, 18, 31, 34, 35, 39, 42, 43, 49, 56, 57, 58, 59, 60, 61, 63, 64, 65, 71, 76, 83, 85, 90, 93, 94, 95, 98, 105, 113, 119, 159.

തേര്‍ഡ്‌ ക്ലാസ്‌ :
1, 2, 3, 19, 20, 21, 23, 24, 25, 26, 27, 28, 29, 30, 33, 36, 45, 46, 51, 52, 53, 54, 66, 67, 68, 69, 70, 72, 73, 77, 78, 84, 88, 91, 104, 106, 108, 109, 110, 114, 115, 117, 127, 129, 130, 131, 132, 133, 134, 137, 138, 139, 140, 141, 142, 143, 144, 145, 146, 147, 148, 149, 150, 151, 152, 153, 154, 155, 156, 157, 158, 160, 411, 412, 413. 

സി.ബി.ഐ. നടപടി പ്രതിഷേധാര്‍ഹം - SKSSF

ദുബൈ : പ്രമുഖ പണ്ഡിതനും സമസ്ത ഉപാധ്യക്ഷനുമായിരുന്ന സി.എം. അബ്ദുല്ല മൗലവിയുടെ മരണത്തെ കുറിച്ചുള്ള അന്വേഷണം പത്ത് മാസം കഴിഞ്ഞിട്ടും ഒരു തെളിവും ശേഖരിക്കാതെ ഉന്നതര്‍ക്ക് വേണ്ടി കേസ് അവസാനിപ്പിക്കാനുള്ള സി.ബി.. നടപടി പ്രതിഷേധാര്‍ഹമാണെന്ന് ദുബൈ കാസര്‍ഗോഡ് ജില്ലാ എസ്.കെ.എസ്.എസ്.എഫ്. കമ്മിറ്റി അഭിപ്രായപ്പെട്ടു. ഹബീബുറഹ്‍മാന്‍, അശ്റഫ് എന്നീ പോലീസുകാരുടെ നടപടി ആദ്യം മുതലേ വിവാദമായ സാഹചര്യത്തില്‍ അവരെയും അന്വേഷണ പരിധിയില്‍ കൊണ്ടുവന്ന് തുടരന്വേഷണം നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു. ശാഫി ഹാജി ഉദുമ അധ്യക്ഷത വഹിച്ചു. അബ്ദുല്‍ കബീര്‍ അസ്അദി, ത്വാഹിര്‍ മുഗു, ഇല്‍യാസ് കട്ടക്കാല്‍, സ്വാബിര്‍ മെട്ടമ്മല്‍ സംസാരിച്ചു. അശ്ഫാഖ് മഞ്ചേശ്വരം സ്വാഗതവും കെ.വി.വി. കുഞ്ഞബ്ദുല്ല വള്‍വക്കാട് നന്ദിയും പറഞ്ഞു

ക്യാന്പസ് വിംഗ് ബ്ലോഗിംഗ് മത്സരം നടത്തുന്നു

ഹിരോഷിമയുടെ ചരിത്രം തിരുത്തിയെഴുതപ്പെട്ട ദിനത്തിന്‍റെ ഓര്‍മ്മകള്‍ക്കു മുന്പില്‍ പൊതുസമൂഹത്തിനിടയില്‍ യുദ്ധക്കൊതികള്‍ക്കും സാമ്രാജ്യത്വ കടന്നു കയറ്റത്തിനുമെതിരെ ഒരു ചിന്താശകലം ഉണ്ടാക്കുന്നതിന് വേണ്ടി ഓണ്‍ലൈനില്‍ ബ്ലോഗിംഗ് മത്സരം നടത്തുന്നു.

വിഷയം : ഹിരോഷിമ

ബ്ലോഗിങ്ങിന്‍റെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തി നിങ്ങളുടെ ബ്ലോഗിനെ സമൂഹത്തില്‍ ഉപകാരപ്പെടുത്തുക. പോസ്റ്റുകളുടെ ലിങ്ക് ക്യാന്പസ് വിംഗ് മെയിലിലേക്ക് അയച്ചു തരിക, വിലാസം skssfcwblog@gmail.com

അവസാന തിയ്യതി ഓഗസ്റ്റ് 9 രാത്രി 12 മണി.

കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക www.skssfcwblog.blogspot.com

മദ്യപാനികള്‍ മനുഷ്യരെ കൊല്ലുന്നത് സര്‍ക്കാറിന്‍റെ നിഷ്ക്രിയത്വം മൂലം - SKSSF

കോഴിക്കോട് : സന്പൂര്‍ണ്ണ മദ്യനിരോധനമാണ് സര്‍ക്കാറിന്‍റെ ലക്ഷ്യമെന്ന വ്യവസായ മന്തി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവന സ്വാഗതാര്‍ഹമെന്ന് എസ്.കെ.എസ്.എസ്.എഫ്. ക്യാന്പസ് വിംഗ്. എന്നാല്‍ മലപ്പുറം കൊണ്ടോട്ടിക്കടുത്ത് മദ്യപാനികളുടെ വാഹനമിടിച്ച് 5 പേര്‍ മരണത്തിന് കീഴടങ്ങിയത്, നാളിത് വരെയുള്ള സര്‍ക്കാറിന്‍റെ നിഷ്ക്രിയത്വത്തിന്‍റെ ദുരന്ത ഫലമാണെന്ന് എസ്.കെ.എസ്.എസ്.എഫ്. ക്യാന്പസ് വിംഗ് അഭിപ്രായപ്പെട്ടു. മദ്യപാനികളുടെ കൂത്താട്ടത്തിന് ഇരയാകുന്ന സാധാരണ മനുഷ്യരെ രക്ഷിക്കാന്‍ സര്‍ക്കാറുകള്‍ക്ക് ബാധ്യതയുണ്ട്. ഇവര്‍ നിയമത്തിന്‍റെ പഴുതിലൂടെ രക്ഷപ്പെടുന്നത് അഥവാ അര്‍ഹിക്കുന്ന ശിക്ഷ ലഭിക്കാതിരിക്കുന്നത് മറ്റൊരു ഓസ്‍ലോ ദുരന്തത്തിലേക്ക് ആണ് കേരളത്തെ കൊണ്ട് പോകുന്നതെന്ന് സര്‍ക്കാര്‍ മറക്കാതിരിക്കട്ടെ. വിഷയത്തിന്‍റെ ഗൗരവം അറിയിച്ചു മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് പരാതി നല്‍കുമെന്നും എസ്.കെ.എസ്.എസ്.എഫ്. ക്യാന്പസ് വിംഗ് പത്രക്കുറിപ്പില്‍ അറിയിച്ചു.
- ശാബിന്‍ മുഹമ്മദ് -

ദാറുല്‍ ഹുദാ ദഅ്‌വാപര്യടനം 2ന്‌ തുടങ്ങും

തിരൂരങ്ങാടി : ദാറുല്‍ ഹുദാ ഇസ്ലാമിക്‌ യൂനിവേഴ്‌സിറ്റിക്ക്‌ കീഴില്‍ വര്‍ഷംതോറും നടത്താറുള്ള ദേശീയ ദഅ്‌വാപര്യടനം 2ന്‌ തുടങ്ങും. ഉത്തരേന്ത്യയിലെയും ദക്ഷിണേന്ത്യയിലെയും വിവിധ കേന്ദ്രങ്ങളില്‍ നടത്തപ്പെടുന്ന പര്യടനത്തിന്‌ ദാറുല്‍ ഹുദയിലെ അറുപതോളം വിദ്യാര്‍ത്ഥി പ്രതിനിധികള്‍ നേതൃത്വം നല്‍കും. ബീഹാറിലെ പൂര്‍ണിയ, റേഫിഗഞ്ച്‌, അക്കോല, സുമറാവൂണ്‍ മഹാരാഷ്‌ട്രയിലെ ബോബെ, ഭീവണ്ടി മേഘാലയിലെ ഷില്ലോംഗ്‌ ആസാമിലെ ബേര്‍പ്പട്ട ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം, ഒംഗോള്‍ കര്‍ണാടകയിലെ ഷിറൂര്‍, റാണിബന്നൂര്‍, ഷഗ്‌നൂര്‍, ഹവേരി ഒറീസയിലെ നബ്‌റംഗ്‌പൂര്‍ ചത്തീസ്‌ഗഢിലെ ജഗ്‌ദല്‍പൂര്‍ തുടങ്ങിയ ഇരുപതോളം സ്ഥലങ്ങളിലേക്കാണ്‌ ഈ വര്‍ഷത്തെ ദഅവാ പര്യടനം. സംഘം ഓഗസ്റ്റ്‌ രണ്ടാം തീയ്യതി യാത്ര തിരിക്കും.

സുബൈര്‍ ഹുദവിക്ക്‌ ഡോക്‌ടറേറ്റ്‌

തിരൂരങ്ങാടി : വാഗ്മിയും എഴുത്തുകാരനും ദാറുല്‍ഹുദാ ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റി രജിസ്‌ട്രാറുമായ സുബൈര്‍ ഹുദവി ചേകനൂര്‍ ഡോക്‌ടറേറ്റ്‌ നേടി. ജവഹര്‍ലാല്‍ നഹ്‌റു യൂണിവേഴസിറ്റിയിലെ സ്‌കൂള്‍ ഓഫ്‌ ലാംഗ്വേജ്‌ ലിറ്ററേചര്‍ ആന്റ്‌ കള്‍ചറല്‍ സ്റ്റഡീസില്‍ നിന്നും 'മതപഠനം; കേരളവും ഇന്തോനേഷ്യയിലെ ജാവയും തമ്മിലൊരു താരതമ്യ പഠനം' എന്ന വിഷയത്തിലായിരുന്നു പി.എച്ച്‌.ഡി കരസ്ഥമാക്കിയത്‌. പ്രൊഫ. മുജീബുര്‍റഹ്‌മാന്റെ കീഴിലായിരുന്നു ഗവേഷണം.

ദാറുല്‍ഹുദാ ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റിയില്‍ നിന്ന്‌ ഇസ്‌ലാമിക്‌ ആന്റ്‌ കണ്ടംപററി സ്റ്റഡീസില്‍ ഹുദവി ബിരുദം നേടിയ ഇദ്ദേഹം ഹൈദരാബാദ്‌ ഉസ്‌മാനിയ്യാ യൂനിവേഴ്‌സിറ്റിയില്‍ നിന്ന്‌ സോഷ്യോളജിയില്‍ ബിരുദവും മധുര കാമരാജ്‌ യൂനിവേഴ്‌സിറ്റിയില്‍ നിന്ന്‌ സോഷ്യോളജിയിലും ജെ.എന്‍.യു വില്‍ നിന്ന്‌ അറബിയില്‍ ബിരുദാനന്തര ബിരുദവും നേടി. `കേരളത്തിലെ പ്രാഥമിക വിദ്യഭ്യാസത്തില്‍ സമസ്‌തയുടെ പങ്ക്‌ 'എന്ന വിഷയത്തില്‍ ജെ.എന്‍.യു വില്‍ നിന്ന്‌ എംഫിലും കരസ്ഥമാക്കിയിട്ടുണ്ട്‌.

ഖത്തര്‍, യു.എ.ഇ, സിങ്കപ്പൂര്‍. ഇന്തോനേഷ്യ, മലേഷ്യ, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ച ഇദ്ധേഹം നിരവധി ദേശീയ അന്തര്‍ദേശീയ സെമിനാറുകളില്‍ പ്രബന്ധം അവതരിപ്പിച്ചിട്ടുണ്ട്‌.കോട്ടലില്‍ അബ്‌ദുറഹ്‌മാന്‍ ഹാജിയുടെയും ആയിശ ഹജ്ജുമ്മയുടെയും പുത്രനാണ്‌. ഭാര്യ: നസീറ. മക്കള്‍ മുഹമ്മദ്‌ സുഹൈര്‍, ആയിശ ബാനു, മുഹമ്മദ്‌ അഫ്‌റോസ്‌.

വ്രതാനുഷ്‌ഠാനത്തിലൂടെ ആത്മശുദ്ധി കൈവരിക്കുക - മുനവ്വറലി ശിഹാബ്‌ തങ്ങള്‍


ഷാര്‍ജ : വ്രതാനുഷ്‌ഠാനത്തിലൂടെ അള്ളാഹുവുമായുള്ള ആത്മീയ ബന്ധം ദൃഢമാക്കുകയും പൂര്‍ണ്ണമായ പ്രതിഫലം കരഗതമാക്കുകയും ചെയ്യാന്‍ വിശ്വാസികള്‍ തയ്യാറാകണമെന്ന്‌ പാണക്കാട്‌ മുനവ്വറലി ശിഹാബ്‌ തങ്ങള്‍ പറഞ്ഞു. ഖുര്‍ആനിന്റെ പ്രത്യയശാസ്‌ത്രമാണ്‌ ലോകത്ത്‌ ഉത്തമ സമൂഹത്തെ സൃഷ്ടിച്ചതെന്നും റമളാനിലൂടെ ഖുര്‍ആനിന്റെ സന്ദേശം സമൂഹത്തിലെത്തിക്കാന്‍ നാം തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. എസ്‌.കെ.എസ്‌.എസ്‌.എഫ്‌. യു.എ.ഇ. നാഷണല്‍ കമ്മിറ്റി ഷാര്‍ജ കെ.എം.സി.സി. ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഏകദിന പ്രവര്‍ത്തക ക്യാമ്പില്‍ റമളാന്‍ പൊരുളറിയുക; ചിത്തം ശുദ്ധമാക്കുക എന്ന പ്രമേയത്തെ ആസ്‌പദമാക്കിയുള്ള റമളാന്‍ കാമ്പയിന്‍ ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉസ്‌താദ്‌ അബ്ദുല്‍ ഗഫൂര്‍ ഖാസിമി പ്രമേയ പ്രഭാഷണം നടത്തി. നമ്മുടെ സംഘടന, അഹ്‌്‌ലന്‍ റമളാന്‍ എന്നീ വിഷയങ്ങളില്‍ മുജീബ്‌ ഫൈസി പൂലോട്‌ മുഖ്യപ്രഭാഷണം നടത്തി.
വിവിധ സെക്ഷനുകളിലായി അബ്ദുറഹ്‌്‌മാന്‍ മുസ്‌്‌ലിയാര്‍ കടവല്ലൂര്‍, അബ്ദുല്ല ചേലേരി, ശൗക്കത്തലി ഹുദവി, അലവിക്കുട്ടി ഫൈസി, സയ്യിദ്‌ അബ്ദുറഹ്‌്‌മാന്‍ തങ്ങള്‍, ഹുസൈന്‍ ദാരിമി, ശൗക്കത്തലി മൗലവി, അബ്ദുറസാഖ്‌ തുരുത്തി, അബ്ദുറസാഖ്‌ വളാഞ്ചേരി, അഹ്‌്‌മദ്‌ സുലൈമാന്‍ ഹാജി, ബശീര്‍ ബാഖവി, ചിമ്മന്‍ സുലൈമാന്‍ ഹാജി, അബ്ദുല്ല ബാഖവി, റഫീഖ്‌ കിഴിക്കര, റശീദ്‌ ഫൈസി എന്നിവര്‍ സംസാരിച്ചു. സയ്യിദ്‌ ശുഐബ്‌ തങ്ങള്‍ അധ്യക്ഷത വഹിച്ചു. കരീം എടപ്പാള്‍ സ്വാഗതവും മന്‍സൂര്‍ മൂപ്പന്‍ നന്ദിയും പറഞ്ഞു

ഉംറ തീര്‍ത്ഥാടകര്‍ക്ക് പ്രയാസങ്ങള്‍ സൃഷ്ടിക്കരുതെന്ന് രാജാവ്



മക്ക:പരിശുദ്ധ റമസാന്‍ ദിനരാത്രങ്ങള്‍ പുണ്യഭൂമിയില്‍ ചെലവഴിക്കാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആയിരങ്ങള്‍ ഹറമിലേക്കൊഴുകിത്തുടങ്ങി. മക്കയിലും മദീനയിലും ഉംറതീര്‍ഥാടകരടക്കമുള്ളവരെ സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയാക്കി. പുണ്യ നഗരങ്ങളിലെത്തുന്നവര്‍ക്ക് എല്ലാ വിധ സൗകര്യങ്ങളും ഒരുക്കണമെന്ന് വകുപ്പു മേധാവികളോട് ഭരണാധികാരിയും തിരുഗേഹങ്ങളുടെ സേവകനുമായ അബ്ദുല്ലാ രാജാവ് നിര്‍ദ്ദേശം നല്‍കി.

റമസാനോടൊപ്പം വേനലവധി കൂടി വന്നതോടെ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ പേര്‍ ഹറമില്‍ എത്തിത്തുടങ്ങി. നേരത്തെ പലയിടങ്ങളിലും രാഷ്ട്രീയ അസ്വസ്ഥകള്‍ കാരണം ഉംറക്ക് സാധിക്കാത്തവരും ഈ സമയത്ത് എത്തുന്നുണ്ട്. റമസാന്‍ 15 ഓടെ ഉംറ തീര്‍ഥാടകരുടെ വരവ് അന്തിമഘട്ടത്തിലെത്തുമെങ്കിലും ഹറമിലും പരിസരങ്ങളിലും ഉള്ള ഹോട്ടലുകളിലൊന്നും ഇപ്പോള്‍ തന്നെ റൂമുകള്‍ കിട്ടാനില്ല. ഇവയൊക്കെ വന്‍കിട ഏജന്‍സികള്‍ ബുക്ക് ചെയ്തിരിക്കുകയാണ്. അതേ സമയം ഉംറ തീര്‍ഥാടകര്‍ക്ക് ഹറമിലോ താമസസ്ഥലങ്ങളിലോ എയര്‍പോര്‍ട്ടിലോ മക്ക, മദീന യാത്രകളിലോ യാതൊരു ബുദ്ധിമുട്ടും ഉണ്ടാകരുതെന്നും പരാതികള്‍ ലഭിച്ചാല്‍ ഏജന്‍സികള്‍ക്കേതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ഹജ്ജ് മന്ത്രാലയം പത്രക്കുറിപ്പിലൂടെ അറിയിച്ചു. 
തീര്‍ഥാടകരുടെ പ്രവാഹം കണക്കിലെടുത്ത് ഇരുഹറം കാര്യാലയം, മക്ക മുനിസിപ്പാലിറ്റി, ആരോഗ്യം, ട്രാഫിക്, സുരക്ഷ, സിവില്‍ ഡിഫന്‍സ് എന്നീവകുപ്പുകള്‍ പ്രത്യേക കര്‍മ്മ പരിപാടികള്‍ ആസൂത്രണം ചെയ്തു. മസ്ജിദുല്‍ ഹറാമില്‍ തീര്‍ഥാടകരുടെ സേവനത്തിനായി 4000ത്തിലധികം ആളുകളെ നിയമിച്ചു. പഠനക്ലാസുകള്‍ക്കും സംശയ നിവാരണത്തിനുമായി പ്രത്യേക പണ്ഡിതരെ ചുമതലപ്പെടുത്തിയിട്ടുണ്ട്

വട്ടപ്പറമ്പ് ജുമാമസ്ജിദ് ഉദ്ഘാടനം

ആനക്കര: വട്ടപ്പറമ്പ് ജുമാമസ്ജിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഷിഹാബ് ജിഫ്രി തങ്ങള്‍ അധ്യക്ഷനായി. അബ്ദുള്‍ഖാദര്‍ ഫൈസി, ടി.പി. അബ്ദുള്ള മുസ്‌ലിയാര്‍, അലിക്കുട്ടി മുസ്‌ലിയാര്‍, കെ. ഉമര്‍ഹാജി, ചേക്കുട്ടി, അബ്ദുസമദ് പട്ടിത്തറ, സി.എം. അലി, പത്തില്‍ മൊയ്തുണ്ണി, ഹംസ ബാഗവി, കമറുദ്ധീന്‍ഫൈസി, സ്വലാഹുദ്ധീന്‍ ഫൈസി എന്നിവര്‍ പ്രസംഗിച്ചു.

"വിവാദ മുടി യും വിഘടിതരും" ആലപ്പുഴ വിശദീകരണ സമ്മേളനം ഇപ്പോള്‍ ക്ലാസ്സ്‌ റൂമില്‍

"വിവാദ മുടി യും വിഘടിതരും"   ആലപ്പുഴയില്‍ നടക്കുന്ന വിശദീകരണ സമ്മേളനത്തിന്റെ ലൈവ് ഇപ്പോള്‍ കേരള ഇസ്ലാമിക്‌ റൂമില്‍ നടക്കുന്നു.. വിശദ വിവരങ്ങള്‍ക്ക്  Beyluxe - ല്‍ KERALA ISLAMIC CLASS ROOM സന്ദര്‍ശിക്കുക : http://skssfnews.blogspot.com/p/class-room-programme-schedule.html

അവാസന വര്‍ഷ ഫൈസി ബിരുദപരീക്ഷ: ഒന്നാം റാങ്ക് മുഹമ്മദ്‌ ഷരീഫിന്

തൃക്കരിപ്പൂര്‍: പട്ടിക്കാട് ജാമിയ നൂരിയ അറബിക് കോളജ് വിദ്യാര്‍ഥി എം.ടി.പി മുഹമ്മദ്‌ ശരീഫിന് ഫൈസി ബിരുദ പരീക്ഷയില്‍ ഒന്നാം റാങ്ക്. തൃക്കരിപ്പൂര്‍ കൈക്കോട്ടുകടവ് സ്വദേശിയായ ശരീഫ് 400 ല്‍ 360 മാര്‍ക്ക് കരസ്ഥമാക്കി. രണ്ടു വര്‍ഷത്തെ ബിരുദ പരീക്ഷയില്‍ ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ കേന്ദ്ര ഭരണ പ്രദേശങ്ങളായ ലക്ഷദ്വീപ്, ആന്ഡമാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഇരുനൂറിലേറെ വിദ്യാര്‍ഥികളാണ് പങ്കെടുത്തത്. നേരത്തെ ഹൈദരാബാദ്‌ ജാമിഅ നിസമിയ്യയില്‍ നിന്നും നിസാമി ബിരുദം നേടിയിട്ടുള്ള മുഹമ്മദ്‌ ശരീഫ് ഇപ്പോള്‍ കൈക്കോട്ടുകടവ് മസ്ജിദില്‍ ഇമാമായി സേവനം അനുഷ്ഠിക്കുന്നു.
SKSSF കൈക്കോട്ട്‌കടവ്  ശാഖയുടെ ഉപഹാരം പാണക്കാട് സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ നല്‍കി. കൈക്കോട്ട്‌ കടവ്‌ ജമാഅത്ത്‌ ഖാസി സ്ഥാനം ഏറ്റെടുത്തശേഷം ആദ്യമായെത്തിയ  തങ്ങള്‍ക്ക്‌ കൈക്കോട്ടുകടവ് മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നല്‍കിയ സ്വീകരണയോഗത്തില്‍ വെച്ചാണ് പട്ടിക്കാട് ജാമിഅ നൂരിയയുടെ പ്രസിഡന്റ്‌ കൂടിയായ തങ്ങള്‍ ഉപഹാരം നല്‍കി ഷരീഫിനെ ആദരിച്ചത്.

Rahmathullah Qasimi Muthedam's 10th Ramadan Speech-2011


ഖാസിയുടെ മരണം : സത്യാവസ്ഥ എന്ത് ?


സിദ്ധീഖ്‌ നദ്‌`വി ഫൈസി ചേരൂര്‍

പ്രശസ്ത ഇസ്ലാമിക പണ്ഡിതനും, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡണ്ടും സര്‍വ്വാദരണീയനുമായിരുന്ന ഖാസി സി എം അബ്ദുല്ല മൗലവിയുടെ ദുരൂഹമരണം സംബന്ധിച്ച വിവാദം പുതിയ വഴിത്തിരിവില്‍ എത്തി നില്‍ക്കുകയാണ്. ലോക്കല്‍ പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലാതെ വന്നപ്പോള്‍ ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കുകയും, അതും കാര്യമായ പുരോഗതി നേടാതിരുന്നപ്പോള്‍ അന്വേഷണം സി ബി ഐ യെ ഏല്‍പ്പിക്കണമെന്ന ശക്തമായ മുറവിളി ഉയരുകയും, തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം സി ബി ഐ സംഘം അന്വേഷിച്ചു തുടങ്ങുകയും ചെയ്തു.
തുടര്‍ന്നും അവരുടെ അന്വേഷണം പത്തുമാസം പൂര്‍ത്തിയാക്കിയ ഘട്ടത്തില്‍ ഇടക്കാല റിപ്പോര്‍ട്ട് നല്‍കി തല്‍ക്കാലം അന്വേഷണം നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇപ്പോള്‍ സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡിപ്പാര്‍ട്ട്‌മെന്റ് തലത്തില്‍ നടക്കുന്ന കൂടിയാലോചനയ്ക്ക് ശേഷമേ ഇനി മുന്നോട്ടു അന്വേഷണം തുടരണോ വേണ്ടയോ എന്നതു സംബന്ധിച്ച തീരുമാനം ഉണ്ടാകൂ എന്നാണ് ബന്ധപ്പെട്ടവരില്‍ നിന്ന് മനസ്സിലാക്കാനായത്.
എന്നാല്‍, ഇതുവരെയുള്ള അന്വേഷണത്തിന്റെ ഫലമായി തയ്യാറാക്കി സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ട് ഔദ്യോഗികമായി പുറത്തുവിട്ടില്ലെങ്കിലും, പല പത്രങ്ങളും, മണത്തും ചോര്‍ത്തിയും കിട്ടിയ വിവരങ്ങളും മെനഞ്ഞെടുത്ത ഭാവനകളും കലര്‍ത്തി ഇതിനകം വാര്‍ത്തകള്‍ പുറത്തുവിട്ടു കഴിഞ്ഞു. മലയാള മനോരമയടക്കമുള്ള പത്രങ്ങള്‍ ഇതുസംബന്ധിച്ച് പ്രസിദ്ധീകരിച്ച വിവരങ്ങള്‍ അദ്ദേഹത്തിന്റെ ദാരുണ മരണത്തെത്തുടര്‍ന്ന് വേദനയില്‍ കഴിയുന്ന പരസഹസ്രങ്ങളെ കുത്തിനോവിക്കുന്ന തരത്തിലായിപ്പോയി. ആത്മഹത്യയെന്ന സാധ്യതപ്പോലും സങ്കല്‍പ്പിക്കുന്നത് ആ ധന്യ വ്യക്തിത്വത്തിന്റെ ആത്മാവിനോട് കാണിക്കുന്ന ക്രൂരതയായിരിക്കുമെന്ന് മനസ്സിലാക്കി വിഷയം ചര്‍ച്ചയാക്കുന്നതില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു, പരേതന്റെ ബന്ധുക്കളും, ശിഷ്യരും നാട്ടുകാരും, അനുയായികളുമടങ്ങിയ പരസഹസ്രവൃത്തങ്ങള്‍. മുമ്പ് ചില ഒറ്റപ്പെട്ട കേന്ദ്രങ്ങള്‍ ആത്മഹത്യാവാദവുമായി രംഗത്തു വന്നപ്പോള്‍ അത്തരം വാദങ്ങളെ തീര്‍ത്തും അവഗണിക്കുകയായിരുന്നു അവര്‍. ഇത്തരം ഒരു വിവാദം ഉയര്‍ത്തിക്കൊണ്ടുവന്നതിന്റെ താല്‍പ്പര്യങ്ങളെപ്പറ്റിയും ഗൂഡോദ്യോശങ്ങളെക്കുറിച്ചും ശരിക്കും ബോധവാന്‍മാരായിരുന്നു അവര്‍. 
എന്നാല്‍, സി ബി ഐ റിപ്പോര്‍ട്ടിന്റെ മറപിടിച്ചു സമൂഹത്തില്‍ സ്വാധീനമുള്ള ചില പത്രങ്ങള്‍ക്കൂടി വിഷയം ഏറ്റെടുത്തു പ്രചരിച്ചുതുടങ്ങിയപ്പോള്‍ ഗത്യന്തരമില്ലാതെ വിവാദത്തില്‍ കക്ഷി ചേരാന്‍ പരേതന്റെ ബന്ധുക്കളും, ശിഷ്യഗണങ്ങളും നിര്‍ബന്ധിതരായിരിക്കുകയാണ്.
കൊലപാതകമാവാന്‍ സാധ്യതയില്ലെന്ന് സമര്‍ത്ഥിക്കാന്‍ സി ബി ഐ ഉദ്ധരിച്ചതായി പത്രങ്ങള്‍ എടുത്തു പറഞ്ഞ ഒരു വാദം അദ്ദേഹം എല്ലാ വിഭാഗക്കാര്‍ക്കിടയിലും ഒരു പോലെ ആദരണീയനായതുകൊണ്ട് അദ്ദേഹത്തെ വധിക്കാന്‍ ആരെങ്കിലും ഗൂഡാലോചന നടത്തിയിരിക്കാന്‍ സാധ്യതയില്ലെന്നാണ്. ഈ വാദം നിലനില്‍ക്കുന്നതല്ല. ലോകത്ത് ബഹുഭൂരിഭാഗം അംഗീകരിക്കുകയും, ആദരിക്കുകയും ചെയ്യുന്ന മഹിത വ്യക്തിത്വങ്ങളെ അസൂയക്കൊണ്ടും അവരുടെ സാന്നിധ്യം തങ്ങളുടെ അധമതാല്‍പ്പര്യങ്ങള്‍ക്ക് വിഘാതമാകുന്നുവെന്ന് വരുമ്പോഴും കൊല നടത്താന്‍ ഗൂഡാലോചന നടത്തിയതിനും വിജയകരമായി നടപ്പില്‍ വരുത്തിയതിനും ചരിത്രത്തില്‍ എത്രയോ ഉദാഹരണങ്ങള്‍ ഉണ്ട്. ഇസ്ലാമിക ചരിത്രത്തിലും അത്തരം മഹാരഥന്‍മാര്‍ വധിക്കപ്പെട്ടതിനു തെളിവുകള്‍ കുറവല്ല. നന്മയുടെ നിറകതിര്‍ ചൊരിയുന്ന വിളക്കുമാടങ്ങള്‍ കത്തി നില്‍ക്കുന്നത് ഇരുട്ടിന്റെ ശക്തികള്‍ക്ക് എപ്പോഴും അരോചകവും, അസ്വാസ്ഥ്യജനകവുമായിരുന്നല്ലോ. സ്വാഭാവികമായും പൈശാചിക പ്രേരണയാല്‍ പ്രചോദിതരായ അധമശക്തികള്‍ ആ വിളക്കുമാടങ്ങളെ തച്ചുതകര്‍ക്കാന്‍ ശ്രമിക്കും.
പിന്നെ സര്‍വ്വാദരണീയനായതുകൊണ്ട് ആരും കൊല്ലാന്‍ മുന്നോട്ടുവരില്ലെന്ന് പറഞ്ഞ് ജനങ്ങളുടെ ഭാഗം ന്യായീകരിക്കാന്‍ ശ്രമിക്കുമ്പോള്‍ ഇങ്ങനെ സര്‍വ്വരുടെയും ആദരവിന് പാത്രമായ ഒരു വ്യക്തിത്വം എങ്ങനെ രൂപപ്പെട്ടു എന്ന് ചിന്തിക്കേണ്ടതല്ലേ ? കുലീനവും, വൈജ്ഞാനിക പ്രഭ ചൊരിഞ്ഞുനില്‍ക്കുന്നതുമായ കുടുംബ പശ്ചാത്തലവും കളങ്കരഹിതമായ മനസ്സും, കരളുറപ്പോടെയുള്ള പൊതുസേവനവും, മാതൃകായോഗ്യമായ പെരുമാറ്റ രീതിയും, സര്‍വ്വോപരി മഹിതമായ ഒരു ലക്ഷ്യത്തിന് സ്വയം സമര്‍പ്പിച്ച ജീവിതവുമായി എല്ലാവര്‍ക്കും വഴിക്കാട്ടിയായി നിന്നതുകൊണ്ടാണല്ലോ പരേതന്‍ ഈ ആദരവിന് അര്‍ഹനായത്. അത്തരം ഒരു വ്യക്തി, ഭീരുക്കളും വികാരജീവികളും ചപലമായ മനസ്സിന്റെ ഉടമകളും മാത്രം ചെയ്യാന്‍ മുതിരുന്ന ആത്മഹത്യയിലേക്ക് പാഞ്ഞടുത്തുവെന്ന് പറയുന്നത് എത്രമാത്രം ബാലിശമാണ് !
അതുപോലെ ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങള്‍ മാസങ്ങളോളം ചികഞ്ഞ് അന്വേഷിച്ച് അന്വേഷകര്‍ക്ക് കിട്ടിയത് ആകെക്കൂടി അദ്ദേഹത്തിന് കാല്‍മുട്ടിന് വേദനയുണ്ടായിരുന്നുവെന്നും, കരള്‍ സംബന്ധമായ അസുഖമുണ്ടായിരുന്നുവെന്നുമാണ്. ഇങ്ങനെയൊരു ന്യായീകരണത്തിലൂടെ ഇവര്‍ സമൂഹത്തിലേക്ക് നല്‍കുന്ന സന്ദേശം എത്രമാത്രം അപകടകരമാണ് ! ലോകത്ത് അദ്ദേഹത്തിന്റെ പ്രായത്തിലും നിലവാരത്തിലുമുള്ള എത്ര പേര്‍ ഇത്തരം സ്വാഭാവിക രോഗങ്ങളുടെ അടമകളായി പ്രയാസപ്പെടുന്നുണ്ട് ? അവര്‍ക്കൊന്നും തോന്നാത്ത ഒരു ദുര്‍വിചാരം, പാണ്ഡിത്യ മികവുകൊണ്ടും ആത്മീയ ശക്തക്കൊണ്ടും മഹിതമായ ലക്ഷ്യബോധം കൊണ്ടും അപാരമായ ഇച്ഛാശക്തിക്കൊണ്ടും മറ്റുള്ളവരില്‍ നിന്ന് എത്രയോ വേറിട്ടും ഉയര്‍ന്നും നില്‍ക്കുന്ന അപൂര്‍വ്വ വ്യക്തിത്വത്തെ മഥിച്ചുവെന്നും മുമ്പില്‍ ആലോചിക്കാതെ അദ്ദേഹം കടലില്‍ ചാടി ജീവനൊടുക്കി എന്നും പറഞ്ഞാല്‍ അതു വിശ്വസിക്കാന്‍ അദ്ദേഹത്തെ അടുത്തറിയുന്ന ഒരു കുട്ടിയെപ്പോലും കിട്ടില്ല.
സാധാരണഗതിയില്‍ ജീവിതത്തില്‍ നിരാശയും ഇച്ഛാഭംഗവും ബാധിച്ച, താങ്ങാനാവാത്ത മാനസിക സമ്മര്‍ദ്ദവും വിഭ്രാന്തിയും കൊണ്ട് പൊറുതിമുട്ടിയ അല്‍പ്പബുദ്ധികളുടെ അത്താണിയാണ് ആത്മഹത്യ. സ്വാഭാവികമായും പ്രത്യേക പ്രിയക്കാരും, പ്രത്യേക രീതിയിലുള്ള ജീവിതരീതിയുടെ ഉടമകളുമാണ് ഇത്തരം കടുംകൈ ചെയ്യാന്‍ മുന്നോട്ടുവരിക. ആത്മഹത്യ ചെയ്തവരുടെ ജീവിത പശ്ചാത്തലം പരിശോധിച്ചാല്‍ അത്തരം ചാപല്യത്തിന്റെ അടയാളങ്ങള്‍ കണ്ടെത്താന്‍ കഴിയും. ഇവിടെ ചെറുപ്പം മുതല്‍ മരിക്കുന്നതിന് ഏതാനും മണിക്കൂര്‍ മുമ്പു വരെ ദൈവീക ചിന്തയിലും വൈജ്ഞാനിക സംവാദനത്തിലും സേവനത്തിലും ജനങ്ങളെ നന്മയിലേക്കും ശക്തിയിലേക്കും വഴി നടത്തുന്നതിലും മുമ്പന്തിയില്‍ നിന്ന്, നേതൃപരമായ പങ്കുവഹിച്ചിരുന്ന ഒരു വ്യക്തിയില്‍ നിന്ന് ഒരിക്കലും അത്തരം ഒരു നീക്കം പ്രതീക്ഷിക്കാനാവില്ല. കൂടാതെ അദ്ദേഹത്തെ എന്തുതരം സമ്മര്‍ദ്ദമാണ് ഇത്തരം കടുത്ത തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചിരിക്കുകയെന്ന് ഒരാള്‍ക്കു പോലും ചൂണ്ടിക്കാട്ടാനില്ല. ശാരീരിക അവശതകള്‍ ഒരിക്കലും അദ്ദേഹത്തെ അലട്ടുന്ന പ്രശ്‌നമേ ആയിരുന്നില്ല. താന്‍ നട്ടുവളര്‍ത്തിയ ഒരു സ്ഥാപനത്തില്‍ നിന്ന് പടിയിറങ്ങേണ്ടി വന്ന ശേഷം വീട്ടിലിരിക്കുന്ന സമയത്ത് തന്റെ കര്‍ത്തവ്യബോധവും സേവന തൃഷ്ണയും അസ്വാസ്ഥ്യപ്പെടുത്തിയത് കൊണ്ടാണ് അറുപത് പിന്നിട്ട ഘട്ടത്തില്‍ വിശ്രമ ജീവിതം മാറ്റിവെച്ച് വലിയൊരു സ്ഥാപനത്തിന്റെ നിര്‍മ്മാണ യജ്ഞത്തിലേക്ക് എടുത്തുചാടിയത്. ആരും അദ്ദേഹത്തെ നിര്‍ബന്ധിച്ചില്ല. തന്റെ വിവിധ മഹല്ലുകളുടെ ഖാസി എന്ന ഉത്തരവാദിത്തവുമായി ബാക്കി സമയം വിശ്രമ ജീവിതം നയിക്കാന്‍ അദ്ദേഹം തെരഞ്ഞെടുത്തിരുന്നുവെങ്കില്‍ ആരും അതിനെ ചോദ്യം ചെയ്യുകയോ അതില്‍ അനൗചിത്യം കാണുകയോ ചെയ്യുമായിരുന്നില്ല. ഇത്തരമൊരു ഘട്ടത്തിലാണ് അദ്ദേഹം മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സിന് ബീജവാപം നല്‍കാനും അതിനെ നട്ടുനയിച്ച് ഇന്നത്തെ നിലയിലുള്ള ഒരു വലിയ സ്ഥാപനമായി ഉയര്‍ത്താനും നേതൃത്വം നല്‍കിയത്. ഈ സ്ഥാപനത്തിന്റെ നേതൃത്വം കേവലം ഒരലങ്കാരപദവിയായിരുന്നില്ല. മറിച്ച് അതിന്റെ സര്‍വ്വസ്വവുമായിരുന്നു. ഓഫീസ് കാര്യങ്ങള്‍ മുതല്‍, അടുക്കള കാര്യം വരെ അദ്ദേഹത്തിന്റെ ശ്രദ്ധ പതിഞ്ഞിരുന്നു. കത്തിടപാടുകള്‍ പോലും അദ്ദേഹം നേരിട്ടു സ്വന്തം കൈപ്പടക്കൊണ്ടാണ് പലപ്പോഴും നടത്തിയിരുന്നത്.
മരിക്കുന്നതിന്റെ തലേദിവസം മലബാര്‍ കോംപ്ലക്‌സിന്റെ ഗള്‍ഫിലെ പ്രവര്‍ത്തകനായ തന്റെ ബന്ധുവിനോട് ഗള്‍ഫിലെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താന്‍ വേണ്ട ഉപദേശങ്ങള്‍ നല്‍കുകയും പതിവുപോലെ താന്‍ വിലാസമടക്കം എഴുതിയ കത്തുകള്‍ വിവിധ കമ്മിറ്റികള്‍ക്ക് നല്‍കാനായി അദ്ദേഹത്തെ ഏല്‍പ്പിക്കുകയും ചെയ്തു. കൂടാതെ ഒന്നുരണ്ടു ആഴ്ചകള്‍ക്കു ശേഷം നടക്കുന്ന മീലാദ് പരിപാടികള്‍ വിപുലമായി നടത്തേണ്ടതിന്റെ പ്രാധാന്യം ഉണര്‍ത്തുകയും, അദ്ദേഹത്തില്‍ നിന്ന് സംഭാവന സ്വീകരിക്കുകയും ചെയ്യുന്നു, അന്നു തന്നെ വൈകുന്നേരം തന്റെ നാട്ടിലെ പള്ളിക്കമ്മിറ്റി സെക്രട്ടറിയെ വിളിച്ച് ഇന്നു റബ്ബീഉല്‍അവ്വല്‍ മാസപ്പിറവി കാണാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ നിങ്ങള്‍ ഒന്നുരണ്ടു പേര്‍ മാസപ്പിറ വീക്ഷിച്ച് എനിക്ക് റിപ്പോര്‍ട്ട് തരണമെന്നും ആവശ്യപ്പെടുന്നു. ഒരു ഖാസി എന്ന നിലയില്‍ പിറ്റേദിവസം മാസം ഉറപ്പിക്കേണ്ട ചുമതലാബോധത്തില്‍ നിന്നാണ് ആ ആവശ്യമുയര്‍ന്നത്. ആത്മഹത്യ ചെയ്യാന്‍ മാനസീകമായി ഒരുങ്ങിയ മനുഷ്യനില്‍ നിന്ന് അബോധമനസ്സിലൂടെയെങ്കിലും അതിനു ഉപോല്‍ബലകമായ വാക്കോ പ്രവര്‍ത്തിയോ നീക്കങ്ങളോ ഉണ്ടാകുമെന്നത് മനശാസ്ത്രപരമായ ഒരു യാഥാര്‍ത്ഥ്യമാണല്ലോ. ഇവിടെ തൊട്ടടുത്ത മണിക്കൂറുകളിലും, ദിവസങ്ങളിലും ആഴ്ചകളിലും തന്റെ പങ്കാളിത്തത്തിലും നേതൃത്വത്തിലും നടക്കേണ്ട കാര്യങ്ങളെക്കുറിച്ച് ചിന്തിച്ച് അതിനു അനുകൂലമായ കാല്‍വെയ്പ്പുകള്‍ നടത്തുന്ന മാനസീക സന്തുലിതത്വവും അവധാനതയും ഒത്തിണങ്ങിയ ദീര്‍ഘദര്‍ശിയും പക്വമതിയുമായ ഒരു പണ്ഡിതന്റെയും നായകന്റെയും റോളിലാണ് അവസാന നിമിഷം വരെ അദ്ദേഹം പെരുമാറിയത്. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഓരോഘട്ടങ്ങളും, ചലനങ്ങളും മന:ശാസ്ത്രത്തിന്റെ ഏത് മാനദണ്ഡങ്ങള്‍ വച്ച് പരിശോധിച്ചാലും ഒരു ആത്മഹത്യാ സാധ്യതയുടെ നേരിയ ശതമാനം പോലും കണ്ടെത്താനാവില്ല.
മറ്റൊരു കാര്യം, അദ്ദേഹത്തിന് പരാശ്രയം കൂടാതെ നടക്കാന്‍ കഴിഞ്ഞിരുന്നുവെന്നും അത് കൊണ്ട് സ്വന്തം നിലക്ക് പാറക്കെട്ടിലേക്ക് പാതിരാ നേരത്ത് സ്വയം നടന്നു ചെന്ന് കടലില്‍ ചാടിയതാകുമെന്നും സമര്‍ത്ഥിക്കാന്‍ ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്. മരണത്തിന് മുമ്പൊരു ദിവസം അദ്ദേഹം കാറില്‍ പള്ളിയുടെ അടുത്ത് വന്ന ഉയരത്തിലുള്ള തന്റെ പിതാവിന്റെയും, പിതാമഹന്മാരുടെയും ഖബറിടങ്ങളിലേക്ക് കയറിചെന്നുവെന്നുമാണ്. അദ്ദേഹത്തിന് മരിച്ച് കിടന്നതിന്റെ തൊട്ടടുത്തുള്ള പാറക്കെട്ടിലേക്ക് നടന്നടുക്കാന്‍ കഴിയുമായിരുന്നോ എന്നതല്ല പ്രസക്തം, അദ്ദേഹം അത് ചെയ്യുമോ എന്നതാണ്. തലേ ദിവസം തന്റെ സാത്വികനും നാട് മുഴുവന്‍ ഭക്തിയാദരവുകളോടെ ഓര്‍ക്കുന്ന പുണ്യ പുരുഷനുമായിരുന്ന പിതാവിന്റെയും പിതാമഹന്മാരുടെയും ചാരത്തേക്ക് അവരോ അല്ലാഹുവോ ഇഷ്ടപ്പെടാത്ത ഒരു ദുര്‍മരണത്തിന് പൊരുത്തവും ആശിര്‍വാദവും വാങ്ങാനായിരിക്കും ഇദ്ദേഹം ചെന്നതെന്ന് വിചാരിക്കുന്നത് ക്രൂരവും ഹീനവുമല്ലേ? സത്യത്തില്‍ തന്റെ അന്ത്യം അടുത്തുവെന്ന ഉള്‍വിളിയില്‍ പ്രചോദിതനായിട്ടായിരിക്കും ഒരു സുകൃതമെന്ന നിലക്ക് ആ സന്ദര്‍ശനത്തിന് സാഹസപൂര്‍വ്വം ഒരുങ്ങി പുറപ്പെട്ടത്.
ഇനി എല്ലാം മാറ്റിവച്ചു അദ്ദേഹം ആത്മഹത്യ ചെയ്യാന്‍ തന്നെ തീരുമാനിച്ചുവെന്ന് സങ്കല്‍പ്പിക്കുക. അതിന് ഇത്രയേറെ കഷ്ടപ്പെട്ട് പാതിരാവിന്റെ മറവില്‍ അത്ര ദൂരെയുള്ള പാറക്കെട്ടില്‍ ചെന്ന് കടലില്‍ ചാടുക എന്ന അവിവേകം ചെയ്തു, താന്‍ അതുവരെ ഏതൊരു നാടിന്റെയും, സമുദായത്തിന്റെയും, കുടുംബത്തിന്റെയും താങ്ങും തണലും മതിപ്പിന്റെയും, അഭിമാനത്തിന്റെയും, കേന്ദ്രബിന്ദുവായി നിലകൊണ്ടുവോ അവരെയെല്ലാം അപമാനത്തിന്റെയും, ആശങ്കയുടെയും അരക്ഷിതാവസ്ഥയുടെയും മുള്‍ മുനയില്‍ നിര്‍ത്തുമായിരുന്നോ ? മരണം സ്വയം തെരഞ്ഞെടുക്കുകയാണെങ്കില്‍ അതിലും സുരക്ഷിതവും, സൗകര്യപ്രദവും, ബുദ്ധിപരവുമായ ഒരു രീതി തെരഞ്ഞെടുക്കുവാന്‍ അദ്ദേഹത്തിന് നിശ്ചയമായും കഴിയുമായിരുന്നു. തന്റെ വീടിനുള്ളില്‍ കിടന്ന കിടപ്പിലോ, ഇരുന്ന ഇരിപ്പിലോ ഞൊടിയിടയില്‍ ജീവിതം അവസാനിപ്പിക്കാനുള്ള വഴികളൊന്നും അദ്ദേഹത്തിന് ആരും പറഞ്ഞുകൊടുക്കേണ്ടിവരില്ല. വര്‍ഷങ്ങളായി പ്രമേഹത്തിന് ഇന്‍സുലിന്‍ സ്വയം കുത്തിവെക്കുന്ന അദ്ദേഹം പതിവായി ഒന്നിലധികം ഗുളികകള്‍ കഴിച്ചുകൊണ്ടിരിക്കുന്ന വ്യക്തി, ആ മരുന്നുകള്‍ കഴിക്കാതിരിക്കുകയോ, കൂടുതല്‍ കഴിക്കുകയോ ചെയ്താല്‍ പോലും അതു ജീവന് ഭീഷണിയാകുമായിരുന്നു. ആരും സംശയിച്ചും പോസ്റ്റുമോര്‍ട്ടത്തിനോ അന്വേഷണത്തിനോ ആവശ്യപ്പെടാനും ഇറങ്ങില്ലായിരുന്നു. ജീവിതത്തിലുടനീളം ഏറ്റവും സൂക്ഷ്മതയും ജാഗ്രതയും വിവേകവും പക്വതയും ദീര്‍ഘവീക്ഷണവും, ക്രാന്ത ദര്‍ശിത്വവും പ്രകടിപ്പിച്ച ഒരു മഹത് വ്യക്തി മരണത്തിനായി ഇത്ര ഹീനവും, അതിവേഗപരവുമായ ഒരു മാര്‍ഗ്ഗം തെരഞ്ഞെടുക്കുമെന്ന് ആര്‍ക്കെങ്കിലും സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല.
അതുപോലെ മരിക്കുന്നതിനു മാസങ്ങള്‍ക്കു മുമ്പ് മാരകമായ കരള്‍രോഗം അനുഭവപ്പെട്ട് മംഗലാപുരത്ത് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ അദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍മാര്‍ക്ക് ആദ്യം രോഗലക്ഷണങ്ങളൊന്നും കണ്ടെത്താനായില്ല. കാര്യമായ കുഴപ്പമൊന്നുമില്ലെന്നും, അഡ്മിറ്റ് ചെയ്യേണ്ടതില്ലെന്നും നിര്‍ദ്ദേശിച്ച ഡോക്ടര്‍മാരോട് തനിക്ക് അസുഖമുണ്ടെന്നും, കൂടുതല്‍ വിദഗ്ധ പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ടപ്പോഴാണ് ഡോക്ടര്‍മാര്‍ വിദഗ്ധ പരിശോധന നടത്തി കരള്‍ രോഗം കണ്ടെത്തിയതും അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയത്. ഭിഷഗ്വരര്‍ക്ക് പോലും പ്രഥമ പരിശോധനയില്‍ കണ്ടെത്താന്‍ കഴിയാത്ത കാര്യം അദ്ദേഹം സ്വയം തിരിച്ചറിഞ്ഞിരുന്നുവെന്ന് മനസ്സിലാക്കണം.
ഒരു മേജര്‍ ഓപ്പറേഷന്‍ കഴിഞ്ഞ് ആശുപത്രിയില്‍ വിശ്രമിക്കുന്ന വേളയില്‍പ്പോലും ഗ്രന്ഥപാരായണത്തിലും ഗ്രന്ഥരചനയിലും കഴിച്ചുകൂട്ടിയ ഒരു മനുഷ്യനെക്കുറിച്ചാണ് ശാരീരിക അവശതയുടെ പേരില്‍ ആത്മഹത്യ ചെയ്തുവെന്ന് ഇവര്‍ ജല്‍പ്പിക്കുന്നത്. ആ അസുഖത്തിനു ശേഷം താന്‍ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് അദ്ദേഹത്തിന് പ്രതീക്ഷയുണ്ടായിരുന്നില്ല. അടുത്തവരോടൊക്കെ അതിനുശേഷം കിട്ടിയ ജീവിതം ശ്രഷ്ടാവിന്റെ പ്രത്യേക ദാനമായും, ബോണസായുമായാണ് വിശേഷിപ്പിച്ചിരുന്നത്. അതുകൊണ്ടുതന്നെ തുടര്‍ന്നുള്ള മാസങ്ങളില്‍ കിട്ടിയ ഒഴിവുവേളകള്‍ അദ്ദേഹം അള്ളാഹുവിനോട് നന്ദിയും കടപ്പാടും കൂടുതല്‍ പ്രകടിപ്പിക്കുന്നവിധമാണ് ചെലവഴിച്ചത്. ബുദ്ധപരിഭാഷ അടക്കം മൂന്ന് ഗ്രന്ഥങ്ങള്‍ രചിച്ചത് ഈ ഇടവേളയിലാണ്. തീവ്രപരിചരണ വിഭാഗത്തില്‍ വിശ്രമിക്കുന്ന വേളയില്‍ പോലും കിടന്ന നിലയില്‍ ഗ്രന്ഥങ്ങള്‍ നെഞ്ചത്ത് വെച്ച് വായിക്കുകയും, പുതിയ രചനയ്ക്ക് കുറിപ്പുകള്‍ തയ്യാറാക്കുകയും ചെയ്ത കര്‍മനല്‍ സുക്യത്തിന്റെ പ്രതിരൂപമായ ഒരു വ്യക്തിയാണത്രെ ശാരീരിക അവശതയുടെ പേരില്‍ അരുതാത്തത് ചെയ്യാന്‍ മുതിര്‍ന്നത് ! സത്യത്തില്‍ താന്‍ ഉയര്‍ത്തിപ്പിടിക്കുന്ന മഹിതമായ ലക്ഷ്യത്തിന്റെയും, ധര്‍മ്മത്തിന്റെയും സാക്ഷാത്ക്കാരത്തിന് ജീവിതം തികയാത്ത പോലെയാണ് വിശ്രമം അറിയാതെ അദ്ദേഹം കര്‍മ്മനിരതനായിരുന്നത്. ഒരു നൂറു ജന്മം കിട്ടിയാലും അതെല്ലാം വൈജ്ഞാനിക തൃഷ്ണ ശമിപ്പിക്കാനും സേവനദൗത്യം നിര്‍വ്വഹിക്കാനും ഇലാഹി പ്രീതി സമ്പാദിക്കാനും വേണ്ടി സ്വയം സമര്‍പ്പിക്കുമായിരുന്ന ഒരു സാത്വിക പ്രതിഭയെക്കുറിച്ച് സ്വയം മരണം പുല്‍കിയെന്ന് അനുമാനിക്കുന്നതു പോലും അക്ഷന്തവ്യമായ അപരാധമായിരിക്കുമെന്ന് ആ ധന്യ ജീവിതം സാക്ഷ്യപ്പെടുത്തുന്നു.
സത്യത്തില്‍ ചിലര്‍ മെനഞ്ഞെടുത്ത തിരക്കഥയ്ക്ക് അനുസൃതമായാണ് മരണത്തിന്റെ ആദ്യ മണിക്കൂര്‍ മുതല്‍ തന്നെ കാര്യങ്ങള്‍ നീങ്ങിയത്. സംഭവസ്ഥലത്ത് ഓടിയെത്തിയ അന്നത്തെ ഡി വൈ എസ് പി ഹബീബ് റഹ്മാന്‍ എല്ലാം തീരുമാനിച്ചുറപ്പിച്ച പോലെയാണ് ആദ്യം മുതല്‍ പെരുമാറിയത്. അപ്രതീക്ഷിതമായ സംഭവത്തിന്റെ ആഘാതത്തില്‍ നാട് വിറങ്ങലിച്ച് നില്‍ക്കുമ്പോള്‍ അത് ആത്മഹത്യയാണെന്ന മട്ടില്‍ പോസ്റ്റുമോര്‍ട്ടം പോലും നടത്താതെ സംസ്‌കരിക്കാനുള്ള ധൃതിയിലായിരുന്നു അദ്ദേഹം. ആത്മഹത്യയാണെന്ന തരത്തില്‍ ഇദ്ദേഹം സംസാരിച്ചപ്പോള്‍ അവിടെ തടിച്ചുകൂടിയ അന്യസമുദായക്കാരായ മത്സ്യത്തൊഴിലാളികള്‍ പോലും അദ്ദേഹത്തെ തിരുത്തിക്കൊണ്ട് ഏക സ്വരത്തില്‍ പ്രഖ്യാപിക്കുകയായിരുന്നു, 'ഇല്ല ഖാളിയാര്‍ച്ച ആത്മഹത്യ ചെയ്യില്ല ' കൂടാതെ ഇത്തരം ദുരൂഹമരണങ്ങളില്‍ സാധാരണ സ്വീകരിക്കാറുള്ള ഒരു നടപടിക്രമവും അവിടെ പാലിക്കപ്പെട്ടില്ല. മൃതദേഹത്തിലും പരേതന്‍ അവസാനം തങ്ങിയ മുറിയിലും വിരലടയാള വിദഗ്ധരടക്കമുള്ളവരെക്കൊണ്ട് ശാസ്ത്രീയ പരിശോധന നടത്തിയില്ല. അടഞ്ഞുകിടന്ന മുറി വിദഗ്ധ പരിശോധകര്‍ തുറന്ന് പരിശോധിക്കുന്നതിന് പകരം ഹബീബ് റഹ്മാന്‍ നേരിട്ട് അവിടെ കയറിച്ചെല്ലുകയായിരുന്നു. അവിടെയുണ്ടായിരുന്ന രേഖകളും മറ്റും ചികഞ്ഞു ഒരു തുണ്ടു കടലാസ് കയ്യിലെടുത്ത് ഇതാ ഞങ്ങള്‍ക്ക് കിട്ടേണ്ടത് കിട്ടി എന്നു പ്രഖ്യാപിച്ച അദ്ദേഹം, അതിന്റെ ഉള്ളടക്കത്തിന് മരണവുമായി ഒരു ബന്ധമില്ലെന്നും, ഖാസി പരിഭാഷപ്പെടുത്തിയ കാവ്യ ഗ്രന്ഥത്തിലെ ഒരു വരിയില്‍ കവി നടത്തിയ പ്രസ്താവനയുടെ പരിഭാഷയാണെന്നും വ്യക്തമായതോടെ അതിനെ ആത്മഹത്യാക്കുറിപ്പായി ചിത്രീകരിക്കാന്‍ വ്യഗ്രത കാട്ടിയവരും ഇളിഭ്യരാവുകയായിരുന്നു.
അന്നു രാവിലെ സ്വന്തം നിലയ്ക്ക് ഖാസിയുടെ മുറിയില്‍ കടന്ന് തിരച്ചില്‍ നടത്തിയ ഹബീബ് റഹ്മാന്‍ ഉച്ചയ്ക്ക് ശേഷം വീണ്ടും സ്ഥലത്തെ ബ്ലാക്ക് മെയിലിന് പേരുകേട്ട ഒരു സായാഹ്ന പത്രത്തിന്റെ അധ്യാപകനെയും കൂട്ടിയാണ് അവിടെയെത്തിയത്. തുടര്‍ന്ന് ആ കുറിപ്പ് അടക്കമുള്ളവ ക്യാമറയില്‍ പകര്‍ത്തുകയും ഇതിന്റെ നിജസ്ഥിതി അറിയുന്നതിനു മുമ്പ് പുറത്തുവിടരുതെന്ന ബന്ധുക്കളുടെ അഭ്യര്‍ത്ഥന അവഗണിച്ചുകൊണ്ട് പത്രക്കാര്‍ക്ക് നല്‍കുകയുമായിരുന്നു. അങ്ങനെയാണ് ചില പത്രങ്ങള്‍ പിറ്റേദിവസം മരണം ആത്മഹത്യയാണെന്നും, അതിലെ സൂചനയായി കുറിപ്പ് കിട്ടിയെന്നും അച്ചടിച്ചു വിട്ടത്.
തുടര്‍ന്നുള്ള ആഴ്ചകളില്‍ സുപ്രധാന തെളിവുകള്‍ ലഭ്യമാകേണ്ട നിര്‍ണ്ണായക ഘട്ടത്തില്‍ ഇതേ ഉദ്യോഗസ്ഥന്റെ നിയന്ത്രണത്തിലാണ് കാര്യങ്ങള്‍ നീങ്ങിയത്. സ്വാഭാവികമായും കാര്യങ്ങള്‍ തന്റെ നിലപാടിനനുകൂലമാക്കാനും അതിനു വിരുദ്ധമായ തെളിവുകള്‍ നശിപ്പിക്കാനും വേണ്ടത്ര സമയമാണ് ഇവിടെ ഒരുക്കപ്പെട്ടത്. അതിനുശേഷം വന്ന ക്രൈംബ്രാഞ്ച് അന്വേഷണവും, സി ബി ഐ അന്വേഷണവും ഒരു പുരോഗതിയും കാണാതെ ഇരുട്ടില്‍ തപ്പുകയായിരുന്നുവെങ്കില്‍ അതിനു വഴിയൊരുക്കിയത് ആ നിര്‍ണ്ണായക വേളയിലെ കളികളാണെന്ന് ബന്ധുക്കള്‍ ന്യായമായും സംശയിക്കുന്നു. അതുകൊണ്ട് ഇനി നടക്കേണ്ട അന്വേഷണം മരണദിവസം ലോക്കല്‍ പോലീസ് തട്ടിക്കൂട്ടിയ റിപ്പോര്‍ട്ടുകളുടെയോ, അജ്ഞാത കേന്ദ്രങ്ങളില്‍ രൂപപ്പെട്ട തിരക്കഥകളുടെയോ അടിസ്ഥാനത്തിലാകരുത്. പുതിയൊരു സി ബി ഐ ടീം എല്ലാം പൊളിച്ചെഴുതി അടിമുടി പുതിയ കാഴ്ചപ്പാടോടെ നടത്തുന്ന സമഗ്രവും, വസ്തുനിഷ്ഠവുമായ അന്വേഷണമാകണം. അതില്‍ ആരേയും രക്ഷിക്കാനോ, അകാരണമായി ശിക്ഷിക്കാനോ ഉള്ള വ്യഗ്രത ഉണ്ടാകരുത്. പിന്നെ കേസ് തേയ്ച്ചുമായ്ക്കാനും കുടുംബത്തെ നിര്‍വ്വീര്യമാക്കി നിര്‍ത്തി തുടരന്വേഷണം മരവിപ്പിക്കാനും ഉദ്ദേശിച്ച് കുടുംബവുമായി ബന്ധപ്പെട്ട് ആരും വിശ്വസിക്കാത്ത ചില കള്ളക്കഥകള്‍ മെനഞ്ഞെടുത്ത് ഉന്നതങ്ങളിലും ഉദ്യോഗസ്ഥതലങ്ങളിലും വരെ പ്രചരിപ്പിക്കപ്പെടുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. അത്തരം കല്‍പ്പിത കഥകള്‍ കേട്ട് കുടുംബാംഗങ്ങളോ പരേതനെ സ്‌നേഹിക്കുന്ന പരസഹസ്രം ജനങ്ങളോ നടത്തി നടുങ്ങിപ്പോകുമെന്നും, പ്രക്ഷോഭരംഗത്തു നിന്നും മാറി നില്‍ക്കുമെന്നും ആരെങ്കിലും വ്യാമോഹിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് നിരാശപ്പെടേണ്ടിവരുമെന്ന് മാത്രമേ ഇപ്പോള്‍ പറയുന്നുള്ളു. സത്യാവസ്ഥ പുറത്തുകൊണ്ടുവരുന്നതിന് ഏതറ്റംവരെ പോകേണ്ടി വന്നാലും പിന്‍മാറുന്ന പ്രശ്‌നമില്ല. വസ്തുതകള്‍ക്ക് മുകളില്‍ കള്ളക്കളികളുടെ ഏതു ഹിമാലയം തീര്‍ത്താലും ഒരു നാള്‍ സത്യം പുറത്തുവരും. അന്ന് ആര് വേഷം മാറ്റി വെക്കേണ്ടി വരുമെന്ന് (ആത്മഹത്യയാണെന്ന തന്റെ നിലപാടിനു വിരുദ്ധമായി അന്വേഷണ റിപ്പോര്‍ട്ട് വന്നാല്‍ തന്റെ പോലീസ് വേഷം മാറ്റിവെക്കുമെന്ന് ഹബീബ് റഹ്മാന്‍ പറഞ്ഞതായി ജനസംസാരമുണ്ട്). ജനം തീരുമാനിച്ചുകൊള്ളും. പണവും സ്വീധീനവും, അധികാരവുമുണ്ടെങ്കില്‍ ഏത് ഹീനകൃത്യം ചെയ്തും പ്രതികള്‍ക്ക് രക്ഷപ്പെടാമെന്ന ധാരണയ്ക്ക് ഇതോടെ അന്ത്യം കുറിക്കപ്പെടണം.

സി എം മരണം : സമസ്ത ആക്ഷന്‍ കമ്മിറ്റി സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍

കാസര്‍കോട് : ഖാസി സി.എം.അബ്ദുള്ള മൗലവിയുടെ മരണത്തിലെ അന്വേഷണം സി.ബി.ഐ.യുടെ പ്രത്യേകസംഘത്തെ ഏല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് സമസ്ത ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമരപ്രഖ്യാപന കണ്‍വെന്‍ഷനും സമസ്ത എണ്‍പത്തഞ്ചാം വാര്‍ഷിക സമ്മേളനത്തിന്റെ സംഘാടക സമിതി രൂപീകരണവും കാസര്‍കോട് ടൗണ്‍ ഹാളില്‍ വെച്ച് നടന്നു. ചെമ്പരിക്ക-മംഗലാപുരം ഖാസി ത്വാഖ അഹമ്മദ് മൗലവി സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. യു എന്‍ അബ്ദുല്‍ റഹ്മാന്‍ മൗലവി അധ്യക്ഷത വഹിച്ചു. പി പി മുഹമ്മദ് ഫൈസി, പി പി ഉമ്മര്‍ മുസ്ല്യാര്‍, ചെര്‍ക്കളം അബ്ദുല്ല, സി ടി അഹമ്മദലി, എം എസ് തങ്ങള്‍ മദനി, സയ്യിദ് ഹാദി തങ്ങള്‍, കെ എം അബ്ബാസ് ഫൈസി, സാലൂദ് അബൂബക്കര്‍ നിസാമി, ബഷീര്‍ വെള്ളിക്കോത്ത്, എസ് പി സലാഹുദ്ദിന്‍, ബി കെ അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി തുടങ്ങിയവര്‍ സംബന്ധിച്ചു. എം എ ഖാസി മുസ്ല്യാര്‍ സ്വാഗതവും ബഷീര്‍ മാസ്റ്റര്‍ ബെളിഞ്ചം നന്ദിയും പറഞ്ഞു




മക്ക ക്ലോക്ക് ടവര്‍ റമസാനില്‍ വിസ്മയച്ചെപ്പ് തുറക്കും



ലോകത്തിലെ ഏറ്റവും വലിയ സമയഗോപുരത്തിന്റെ പ്രൗഢി ദര്‍ശിക്കാനുള്ള ലോകത്തിന്റെ കാത്തിരിപ്പിന് അടുത്ത റമസാനില്‍ അന്ത്യമാകും. മക്ക റോയല്‍ ക്ലോക്ക് ടവര്‍ റമസാനില്‍ പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാകുന്നതോടെ ഗ്രീനിച്ച് മീന്‍ ടൈമിനു (ജി.എം.ടി) പകരമായി മക്ക മീന്‍ടൈമും (എം.എം.ടി) നിലവില്‍ വരും. ലണ്ടന്‍ ടവറിലുള്ള ബിഗ് ബന്‍ വാച്ചിന്റെ ആറിരട്ടി വലിപ്പമാണ് മക്ക ടവര്‍ വാച്ചിനുള്ളത്. നാല് വശത്തുമുള്ള ക്ലോക്കുകളില്‍ രണ്ടെണ്ണത്തിന് 80 മീറ്റര്‍ ഉയരവും 65 മീറ്റര്‍ വീതിയും 39 മീറ്റര്‍ വ്യാസവും രണ്ടെണ്ണത്തിന് 80 മീറ്റര്‍ ഉയരവും 65 മീറ്റര്‍ വീതിയും 25 മീറ്റര്‍ വ്യാസവുമുണ്ട്. 

ഭൂപ്രതലത്തില്‍ നിന്നു നാനൂറ് മീറ്ററിലധികം ഉയരത്തിലുള്ള ക്ലോക്ക് മക്കയിലെ മുഴുവന്‍ ജില്ലകളില്‍ നിന്നും കാണാനാകും. ജര്‍മനി, സ്വിറ്റ്സര്‍ലന്റ്് എന്നിവിടങ്ങളില്‍ നിന്നുള്ള എന്‍ജിനീയര്‍മാരും യൂറോപ്പില്‍ നിന്നുള്ള വിദഗ്ധരുമാണ് രൂപകല്‍പനയും നിര്‍മാണവും പൂര്‍ത്തിയാക്കിയത്. ക്ലോക്കിന് മുകളിലെ അല്ലാഹു അക്ബര്‍ എന്ന വാക്കിലെ ആദ്യ അക്ഷരത്തിനു ഇരുപത്തിമൂന്ന് മീറ്ററിലധികം ഉയരമുണ്ട്. 36,000 ടണ്ണാണ് ക്ലോക്കിന്റെ തൂക്കം. ആറു ടണ്‍ വീതം തൂക്കമുള്ള ക്ലോക്കിലെ മിനുട്ട് സൂചികള്‍ക്ക് 22 മീറ്ററും മണിക്കൂര്‍ സൂചികള്‍ക്ക് 17 മീറ്ററും നീളമുണ്ട്. അറ്റകുറ്റ പണികള്‍ക്കായി സൂചികള്‍ക്കകത്തു പ്രവേശിക്കാനും സാധിക്കും. രാത്രിയില്‍ ക്ലോക്കുകള്‍ക്ക് വര്‍ണം നല്‍കുന്നതിനു 20 ലക്ഷം എല്‍.ഇ.ഡി ലൈറ്റുകള്‍ ഉപയോഗിക്കും. ഇടിമിന്നല്‍ ഏല്‍ക്കാതിരിക്കാന്‍ പ്രത്യേക സംവിധാനവും ക്ലോക്കുകളില്‍ ഒരുക്കിയിട്ടുണ്ട്. പെരുന്നാള്‍ പ്രഖ്യാപനവും മാസപ്പിറവിയും അറിയിക്കുന്നതിനു ക്ലോക്കിന് മുകളില്‍ ഉഗ്രശേഷിയുള്ള 16 ലൈറ്റുകള്‍ തെളിയിച്ചു മാനത്തു വര്‍ണം വിരിയിക്കും. ഇവയില്‍ നിന്നുള്ള രശ്മികള്‍ക്ക് പത്തു കിലോമീറ്ററിലധികം നീളമുണ്ടാകും. ക്ലോക്കുകള്‍ക്ക് മുകളില്‍ സ്ഥാപിച്ചിരിക്കുന്ന ഉച്ചഭാഷിണിയിലൂടെ ഏഴു കിലോമീറ്റര്‍ ദൂരം ഹറമില്‍ നിന്നുള്ള ബാങ്ക് വിളി കേള്‍ക്കാന്‍ സാധിക്കും. ബാങ്ക് വിളി സമയത്ത് ക്ലോക്കുകള്‍ക്ക് മുകളില്‍ നിന്നു പച്ചയും വെള്ളയും നിറത്തിലുള്ള 21,000 വിളക്കുകള്‍ പ്രകാശിക്കും. മുപ്പതു കിലോമീറ്റര്‍ ദൂരം വരെ ഇത് കാണാനാകും. ലേസര്‍ രശ്മികള്‍ കൊണ്ട് പ്രവര്‍ത്തിക്കുന്ന ഘടികാരത്തിന്റെ വെള്ള, പച്ച, കറുപ്പ് നിറങ്ങളിലുള്ള പ്രതലത്തില്‍ നിന്ന് നമസ്കാര സമയങ്ങളിലും പെരുന്നാള്‍ പോലുള്ള വിശേഷ സന്ദര്‍ഭങ്ങളിലും പ്രത്യേക രശ്മികള്‍ ബഹിര്‍ഗമിക്കും. മഴ, കാറ്റ്, പൊടിപടലങ്ങള്‍ എന്നിവ കാരണമായുണ്ടാകുന്ന പ്രതികൂല കാലാവസ്ഥയെ അതിജീവിക്കാന്‍ ജര്‍മന്‍ നിര്‍മിത ഘടികാരത്തിന് ശേഷിയുണ്ട്. ഏഴ് കിലോമീറ്റര്‍ അകലെ നിന്നുവരെ ഗോപുരം കാണാനാകും. 
ടവറിനു മുകളിലെ നക്ഷത്രക്കലക്കുമുണ്ട് പ്രത്യേകതകളേറെ. ലോകത്തിലെ ഏറ്റവും വലിയ നക്ഷത്രക്കലയും സ്വര്‍ണ മിനാരവുമാണ് ടവറിലുള്ളത്. മക്കയില്‍ മസ്ജിദുല്‍ ഹറമിനോട് ചേര്‍ന്നുള്ള അബ്രാജ് അല്‍ബൈത്ത് ടവറിലാണ് (മക്ക റോയല്‍ ക്ലോക്ക് ടവര്‍) ക്ലോക്ക്. സഊദിയിലെ ഏറ്റവും വലിയ കെട്ടിടമാണിത്്. ബുര്‍ജ് ദുബൈ കഴിഞ്ഞാല്‍ ലോകത്ത് രണ്ടാം സ്ഥാനവും ഈ കെട്ടിടത്തിനാണ്. ഹറം പള്ളിയുടെ പ്രധാന കവാടത്തോട് ചേര്‍ന്ന് നിലകൊള്ളുന്ന ടവര്‍ വ്യത്യസ്ത പേരുകളിലുള്ള ഏഴു ടവറുകളുടെ കൂട്ടമാണ്. 76 നിലകളുള്ള ഹോട്ടല്‍ ടവര്‍, 48 നിലകള്‍ വീതമുള്ള ഹിജ്ര്‍, സംസം, 45 നിലകള്‍ വീതമുള്ള മഖാം, ഖിബ്്ല, 42 നിലകള്‍ വീതമുള്ള മര്‍വ, സഫ എന്നിങ്ങനെയാണ് ടവറുകള്‍ക്ക് നാമകരണം ചെയ്തിരിക്കുന്നത്. ഹോട്ടല്‍ ടവറിന് 595 മീറ്ററും ഹിജ്്ര്‍, സംസം എന്നിവക്ക് 260 മീറ്ററും മഖാം, ഖിബ്്ല എന്നിവക്ക് 250 മീറ്ററും മര്‍വ, സഫ എന്നിവക്ക് 240 മീറ്ററുമാണ് ഉയരം. പരമ്പരാഗത ഇസ്്ലാമിക വാസ്തുശില്‍പ രീതിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. 817 മീറ്ററാണ് മക്ക ടവറിന്റെ ഉയരം. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ടവറായ ബുര്‍ജ് ദുബൈക്ക് 828 മീറ്റര്‍ ഉയരമാണുള്ളത്. 3000 മുറികളുള്ള ഈ കെട്ടിടത്തിന്റെ എല്ലാ മുറികളില്‍ നിന്നും കഅബ നേരിട്ട് കാണാനാകും. ഫെയറമൗണ്ട് ഹോട്ടല്‍ ഗ്രൂപ്പ് നിയന്ത്രിക്കുന്ന ഹോട്ടലിന്റെ വരുമാനം മുഴുവനും വിശുദ്ധ മക്കയുടെ വികസനത്തിന് വഖഫ് ചെയ്തിട്ടുണ്ട്. 2004ലാണ് കെട്ടിടത്തിന്റെ പണി ആരംഭിച്ചത്. അടുത്ത വര്‍ഷമാണ് ഹോട്ടല്‍ തുറക്കുക

ഹജ്ജ്: 1952 പേരെ അസീസിയ കാറ്റഗറിയിലേക്ക് മാറ്റി

കരിപ്പൂര്‍: ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മത്തിന് സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് മക്കയിലെ താമസത്തിന് ഗ്രീന്‍ കാറ്റഗറിയില്‍ അപേക്ഷിച്ച 1952 പേരെ അസീസിയ കാറ്റഗറിയിലേക്ക് നറുക്കെടുപ്പിലൂടെ മാറ്റിയതായി കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ചു. ഗ്രീന്‍ കാറ്റഗറിയില്‍ അപേക്ഷിച്ച 70 വയസ്സിന് മുകളിലുള്ളവരെയും സഹായിയെയും (സി) ഇതില്‍ത്തന്നെ നിലനിര്‍ത്തിയിട്ടുണ്ട്. ഗ്രീന്‍ കാറ്റഗറിയില്‍ വേണ്ടത്ര സൗകര്യമില്ലാത്തതാണ് മാറ്റത്തിന് കാരണം. നറുക്കെടുപ്പിലൂടെ അസീസിയ കാറ്റഗറിയിലേക്ക് താമസ സൗകര്യം മാറ്റിയവര്‍ അസീസിയ കാറ്റഗറിക്കുള്‌ള പണമാണ് അടയ്‌ക്കേണ്ടത്. പണമടയ്ക്കുന്നത് സംബന്ധിച്ചുള്ള വിവരങ്ങള്‍ അടുത്ത ദിവസങ്ങളിലുണ്ടാകും.അസീസിയ കാറ്റഗറിയിലേക്ക് മാറ്റിയവരുടെ കവര്‍ നമ്പറുകള്‍ അറിയാന്‍  

വിവാദകേശം: പട്ടാമ്പി മണ്ഡലം എസ്.വൈ.എസ്. സംവാദം

പട്ടാമ്പി: വിവാദകേശത്തിന്റെ യാഥാര്‍ഥ്യം സമൂഹത്തെ ബോധ്യപ്പെടുത്തി എസ്.വൈ.എസ്. മണ്ഡലംകമ്മിറ്റി സംവാദം നടത്തി. സയ്യിദ് അബ്ദുറഹ്മാന്‍ ജിഫ്രി തങ്ങള്‍ അധ്യക്ഷതവഹിച്ചു. ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി വൈസ്ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ നദ്‌വി ഉദ്ഘാടനം ചെയ്തു. അബ്ദുള്‍ഹമീദ് ഫൈസി അമ്പലക്കടവ്, മുസ്തഫ അശ്‌റഫി കക്കുപടി, സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ എന്നിവര്‍ നേതൃത്വംനല്‍കി.

കുട്ടിക്കരി നിസ്‌കാരപ്പള്ളി ഉദ്ഘാടനം ചെയ്തു

തടിക്കടവ്: തര്‍ബിയത്തുല്‍ ഇസ്‌ലാം സംഘത്തിന്റെ കീഴില്‍ കുട്ടിക്കരിയില്‍ പണിത നിസ്‌കാരപ്പള്ളി പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഖത്തീബ് മുഹമ്മദ്‌സലാഹുദ്ദീന്‍ ബാഖവിയുടെ അധ്യക്ഷതയില്‍ എസ്.പി.അബ്ദുള്ളഹാജി, അഷ്‌റഫ് ഫൈസി, അബ്ദുറഹിമാന്‍ ഫൈസി, ഉമ്മര്‍ നദ്‌വി തോട്ടിക്കല്‍, കെ.വി.മുഹമ്മദ് കുഞ്ഞി അലിമംഗലം, കെ.പി.ഹസന്‍ ഹാജി, സി.എച്ച്.മുനീര്‍, ഹനീഫ ഹാജി, യൂനുസ് ഹാജി, കെ.എസ്.സാലിം, ഒ.മൊയ്തു, എം.ഹംസഹാജി, സി.എം.ഹംസ, കായക്കൂല്‍ സത്താര്‍, സി.കെ.മഹമൂദ് മൗലവി, ഹസന്‍ ദാരിമി, മുഹമ്മദ് ശരീഫ്, സമീര്‍ അസ്ഹാരി, സമദ് ദാരിമി, ശറഫുദ്ദീന്‍ ഹാജി, സി.അബ്ദുള്‍ഖാദര്‍ മൗലവി എന്നിവര്‍ പ്രസംഗിച്ചു. പി.എം. അബ്ദുള്‍റഷീദ് സ്വാഗതവും ഇ.മുസ്തഫ നന്ദിയും പറഞ്ഞു. മുഹമ്മദ് സലിം ഫൈസിയുടെ പ്രഭാഷണം നടത്തി.

ആത്മീയ ചൂഷണത്തിനെതിരെ എസ്.വൈ.എസ്. വടകര മണ്ഡലം സമ്മേളനം

വടകര: തിരുകേശത്തിന്റെ മറവില്‍ നടക്കുന്ന ആത്മീയ ചൂഷണത്തിനെതിരെ എസ്.വൈ.എസ്. വടകര മണ്ഡലം കമ്മിറ്റി സമ്മേളനം സംഘടിപ്പിച്ചു. നാസര്‍ ഫൈസി കൂടത്തായ് ഉദ്ഘാടനം ചെയ്തു. കെ.എം. കുഞ്ഞമ്മദ് മുസ്‌ല്യാര്‍ അധ്യക്ഷത വഹിച്ചു. കുഞ്ഞാലന്‍കുട്ടി ഫൈസി പ്രഭാഷണം നടത്തി. സി.എച്ച്. മഹമൂദ് സഅദി, മുഹമ്മദ് പടിഞ്ഞാറത്തറ, സി.പി. ശംസുദ്ദീന്‍ ഫൈസി എന്നിവര്‍ സംസാരിച്ചു.

ഓണമ്പിള്ളി മുഹമ്മദ് ഫൈസിയുടെ റമളാന്‍ പ്രഭാഷണം

റമളാന്‍: പൊരുളറിയുക... ചിത്തം ശുദ്ധമാക്കുക...

ഓണമ്പിള്ളി മുഹമ്മദ് ഫൈസിയുടെ
റമളാന് പ്രഭാഷണം

ഓഗസ്റ്റ് 14, 15, 16, 17, 18

രാവിലെ 8.30ന്

ടൗണ് ഹാള് മഞ്ചേരി

(സയ്യിദ് ഉമറലി ശിഹാബ് തങ്ങള് നഗര്)

സി എം മരണം: സമസ്ത ആക്ഷന്‍ കമ്മിറ്റിയുടെ സമരപ്രഖ്യാപനസമ്മേളനം നാളെ

കാസര്‍കോട്: ഖാസി സി.എം.അബ്ദുള്ള മൗലവിയുടെ മരണത്തിലെ അന്വേഷണം സി.ബി.ഐ.യുടെ പ്രത്യേകസംഘത്തെ ഏല്പിക്കണമെന്ന് ആവശ്യപ്പെട്ട് സമസ്ത ആക്ഷന്‍ കമ്മിറ്റി വ്യാഴാഴ്ച സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ നടത്തും. സമസ്ത എണ്‍പത്തഞ്ചാം വാര്‍ഷിക സമ്മേളനത്തിന്റെ ജില്ലാതല സംഘാടകസമിതി രൂപവത്കരണവും നടക്കും. ഉച്ചയ്ക്ക് രണ്ടുമണിക്ക് കാസര്‍കോട് ടൗണ്‍ ഹാളിലാണ് പരിപാടി.

ശഹീദേമില്ലത്ത്‌ ഖാസി സി.എം അബ്ദുള്ള മൌലവി, ചെമ്പരിക്ക


അല്ലയോ പ്രിയ ചെമ്പരിക്ക ഉസ്താദ്‌.................

ത്യാഗോജ്വലമായിരുന്നു അങ്ങയുടെ പ്രവര്‍ത്തനം...കഠിന പ്രയത്നശാലിയായ അങ്ങയുടെ പ്രവര്‍ത്തനഫലമായി സമുദായത്തിലെ ഒരുപാട് കുട്ടികള്‍ക്ക് അനാഥത്വം മറക്കാനായി...ഒരുപാട് വിദ്യാര്‍ഥികള്‍ക്ക് അറിവിന്‍റെ അക്ഷരച്ഞ്ഞാനം ഒരു നയാ പൈസ ചിലവില്ലാതെ പഠിക്കാനായി... അങ്ങ് പാവങ്ങളുടെ അത്താണിയായി...വിഷമമനുഭവിക്കുന്നവന്റെ കസറകൊട്ടെ പാണക്കടായിരുന്നു അങ്ങയുടെ ഭവനം...വിശക്കുന്നവന് അന്നം കൊടുക്കുന്ന രണ്ടു വമ്പിച്ച സ്ഥാപനങ്ങള്‍ അങ്ങ് ഈ മുസ്ലിം കാസറഗോടിന്നു സമ്മാനിച്ചു...ഈ രണ്ടു സ്ഥാപനത്തിലുമായി (മലബാര്‍ ഇസ്ലാമിക്‌ കോമ്പ്ലെക്സ്, ജാമി-അ: സ-അദിയ: അറബിയ: ദേളി) അനാഥനും അഗതിയും പാവപ്പെട്ടവന്റെ മകനും പാമരന്റെ മകനും കുബേരന്റെ മകനും പഠിക്കുന്നു.....അവര്‍ നേടുന്ന ഓരോ വിച്ജാന തുള്ളിയുളും അങ്ങ് കണ്ടു സന്തോഷിക്കുന്നുണ്ടാവും....
സമുദായത്തിനും ദീനിന്നും വിച്ജനത്തിനും വേണ്ടി അങ്ങ് ഓടിനടന്നു.....അങ്ങ്  എന്നും  എപ്പോഴും ഓട്ടത്തില്‍ തന്നെയായിരുന്നു... എല്ലാം റബ്ബിന്റെ ദീനിനെ സേവിക്കാനും റസൂലുള്ളഹിയുടെ ഉമ്മതിനെ സഹായിക്കുന്നതിനും വേണ്ടി മാത്രമായിരുന്നു....രോഗങ്ങള്‍ കൊണ്ട് കഷ്ടപ്പെട്ട് മംഗലാപുരം ആശുപത്രിയില്‍ കിടക്കുമ്പോഴും അങ്ങയുടെ മനസ്സ്‌ സമുദായവും ദീനുമായിരുന്നു...പിന്നീട് എല്ലാം സുഖമായി പുറത്ത്‌ വന്നപ്പോഴും അങ്ങ് വെറുതെയിരുന്നില്ല... അങ്ങയ്ക്കതറിയില്ലയിരുന്നു....
സര്‍ക്കാരിന്റെ ക്രൂരമായ അവഗണനമൂലം സമുദായമക്കള്‍ ദാരിദ്രവും കഷ്ടപ്പാടും  ഏറെ വിഷമതകളും അനുഭവിക്കുന്ന മംഗലാപുരം ആയിരുന്നു അങ്ങയുടെ അവസാന കാല പ്രവര്‍ത്തന മണ്ഡലം...അവരുടെ ഉന്നമനത്തിനായി  വമ്പിച്ച ദീനീ-ധര്‍മ്മ സ്ഥാപനം കൊണ്ടുവരാന്‍ പലേടത്തേക്കും ഓടികയായിരുന്നു അങ്ങ് ...  അന്നൊന്നും ഒരിക്കല്‍ പോലും 'ഞാനൊരു വ്രദ്ധനാണ്' എന്ന് ചിന്തിച്ചതേയില്ല എന്നേ അങ്ങയെ കാണുന്നവര്‍ക്ക് തോന്നുമായിരുന്നൂ...അത്രമാത്രം ത്യാഗപൂര്‍ണ്ണമായിരുന്നു അങ്ങയുടെ ജീവിതം...ഒരുപാട് ത്യാഗങ്ങള്‍ സമുദായത്തിന് വേണ്ടി സഹിച്ചു അങ്ങ്... വേദയും വിഷമങ്ങളും അനുഭവിക്കുന്നവരുടെ അത്താണിയായി പ്രവര്‍ത്തിച്ച അങ്ങ് മരിച്ചപ്പോള്‍ ജീവിതകാലത്ത്‌ ക്രൂരത കാട്ടിയ കഴുകന്മാരും അവരുടെ പിന്നാളന്മാരും പുതിയ കുറച്ചാള്‍ക്കാരും ചേര്‍ന്ന് അതൊരു ആഘോഷമാക്കി കൊണ്ട്നടന്നു...ഇപ്പോഴും നടക്കുന്നു!....അവരുടെ കരങ്ങളാല്‍ വധിക്കപ്പെട്ടു ശഹീധായ അങ്ങയുടെ മരണത്തെ അവര്‍ പണവും സ്വാധീനവും ഉപയോഗിച്ച് അതൊരു കൊലപാതകമല്ലാതാക്കി...പിടിച്ചെടുത്ത സ്പിരിറ്റ്‌ കന്നാസുകള്‍ പോലിസ്‌ കസ്റ്റഡിയില്‍ വെച്ച് പിന്നീട് പച്ചവെള്ളമായാത് പോലെ! അവര്‍ അങ്ങയുടെ മരണത്തെയും പണസ്വദീനങ്ങള്‍ ഉപയോഗിച്ച് കീഴ്മേല്‍ മറിച്ചു...കേസന്വേഷണ ഉദ്യോഗസ്ഥരെയും പത്രക്കാരെയും അവര്‍ വിലക്കുവാങ്ങി...!! പണം വാങ്ങി അവന്മാര്‍ അന്വേഷണ ഡയരികളില്‍ തിരുത്തല്‍ വരുത്തി...പണം വാങ്ങി മനോരമ അച്ചായനും മാധ്യമം ജമാഅത്തെ ഇസ്ലാമിക്കാരനും എ.പി വിഘടിതന്മാരും ഫിത്ന പ്രചരിപിച്ചു...! 
ഇല്ല............!!!   അവര്‍ക്കാര്‍ക്കും  മാപ്പില്ല! അവര്‍ അനുഭവിക്കുകതന്നെ ചെയ്യും... തീകുണ്ടങ്ങളും നരഗീയ ജീവിതങ്ങളും അവര്‍ അനുഭിച്ചുകൊണ്ടേ ഇരിക്കുക തന്നെ ചെയ്യും....തീര്‍ച്ച.....

--

സി.എം അബ്ദുള്ള മൌലവി കൊലപാതക കേസ്  - സി.ബി.ഐയുടെ പ്രത്യേക അന്വേഷണ ടീമിനെ ഏല്പിക്കുക  
-S. K. S. S. F.   ആക്ഷന്‍ കമ്മിറ്റി

S. K. S. S. F.  നടത്തുന്ന സമരപരിപാടികളെ പിന്തുണക്കുക


എസ്.കെ.എസ്.എസ്.എഫ്. ക്ലസ്റ്റര്‍ സമ്മേളനങ്ങള്‍ സംഘടിപ്പിക്കും

തിരൂര്‍: 'ലഹരി പടരുന്ന നഗരഗ്രാമങ്ങള്‍' , 'വിദ്യാഭ്യാസ രംഗത്തെ മൂല്യശോഷണം' , 'സ്വത്വം നഷ്ടപ്പെടുത്തുന്ന ആര്‍ഭാടങ്ങളും പൊങ്ങച്ചങ്ങളും' , 'ആത്മീയതയുടെ ലാഭക്കച്ചവടം' , 'ബിദഈ ആശയങ്ങളുടെ കടന്നുകയറ്റം' തുടങ്ങിയ വിഷയങ്ങളില്‍ ശക്തമായ ബോധവല്‍ക്കരണം ലക്‌ഷ്യം വെച്ച് എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന വ്യാപകമായി ക്ലസ്റ്റര്‍ സമ്മേളനങ്ങള്‍ സംഘടിപ്പിക്കും.
തിരൂര്‍ സാംസ്കാരിക സമുച്ചയം ഓഡിറ്റോറിയത്തില്‍ നടന്ന സംസ്ഥാന ലീഡര്‍സ് മീറ്റിലാണ് 'സത്സരണിക്കൊരു യുവജാഗ്രത' എന്ന പ്രമേയവുമായി ബോധവല്‍ക്കരണ സമ്മേളനങ്ങള്‍ നടത്താന്‍ തീരുമാനിച്ചത്‌. സപ്തംബര്‍ ഒന്ന് മുതല്‍ മുപ്പത്‌ വരെ ക്ലസ്റ്റര്‍ തലങ്ങളില്‍ പ്രവര്‍ത്തക കണ്‍വന്‍ഷന്‍, പ്രകടനം, പൊതുസമ്മേളനം തുടങ്ങിയ പരിപാടികളോടെ പ്രചരണം നടത്തും.
ലീഡഴ്സ്‌ മീറ്റ്‌ എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന ജനറല്‍ സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ്‌ ഫൈസിയുടെ അധ്യക്ഷതയില്‍ എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറി എം.പി.മുസ്തഫല്‍ ഫൈസി ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ഹമീദ്‌ ഫൈസി അമ്പലക്കടവ്‌, റഹ്മത്തുള്ള ഖാസിമി മൂത്തേടം ക്ലാസ്സെടുത്തു. കെ.കെ.എസ്.തങ്ങള്‍, എ.മരക്കാര്‍ ഫൈസി, പി.പി.മുഹമ്മദ്‌ ഫൈസി, ബഷീര്‍ മാസ്റ്റര്‍ പനങ്ങാങ്ങര, സത്താര്‍ പന്തല്ലൂര്‍, അയ്യൂബ് കൂളിമാട്, അബ്ദുറഹീം ചുഴലി, നവാസ്‌ പാനൂര്‍, സൈതലവി റഹ്മാനി ഗൂഡല്ലൂര്‍ പ്രസംഗിച്ചു. സ്വലാഹുദ്ദീന്‍ ഫൈസി വെന്നിയൂര്‍ സ്വാഗതവും റഫീഖ്‌ അഹ്മദ്‌ തിരൂര്‍ നന്ദിയും പറഞ്ഞു.