വ്യാജ കേശം; സമസ്ത കക്ഷി ചേർന്നു: വിശദമായ റിപ്പോര്‍ട്ട്‌ നല്‍കാൻ സർക്കാരിന് അഡ്വക്കറ്റ്‌ ജനറല്‍ സിന്റെ നിര്‍ദേശം

കൊച്ചി: വ്യാജ കേശം സംബന്ധിച്ചു വിശദമായ റിപോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ അഡ്വക്കറ്റ്‌ ജനറല്‍ ഓഫിസ്‌ സര്‍ക്കാരിനു നിര്‍ദേശം നല്‍കി. കേശത്തിന്റെ മറവില്‍ നടക്കുന്ന സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച്‌ അന്വേഷണം ആവശ്യപ്പെട്ടു ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന ഹരജിയില്‍ സമസ്‌തയെ  പ്രതി നിധീകരിച്ച് സമസ്ത കേരള ജംയ്യത്തുല്‍ മുഅല്ലിമീന്‍ സെക്രട്ടറി ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ്‌ നദ്‌ വി കക്ഷിചേര്‍ന്നതിന്റെ അടിസ്ഥാനത്തിലാണു മറുപടി സത്യവാങ്‌മൂലം സമര്‍പ്പിക്കാന്‍ എ.ജി ഓഫിസില്‍ നിന്നു സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടിരിക്കുന്നത്‌. കേശം സംബന്ധിച്ച്‌ അന്വേഷണം ആവശ്യപ്പെട്ട ഹരജിക്കാരന്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാരുടെ പ്രസംഗത്തിന്റെ ഓഡിയോ സി.ഡിയും ഹാജരാക്കിയിരുന്നു.
പള്ളി പണിയുന്നതിനായി ധനസമാഹരണം നടത്തുന്നതരത്തിലുള്ള പ്രസംഗത്തിന്റെ സി.ഡിയാണു കോടതിയില്‍ ഹാജരാക്കിയിട്ടുള്ളത്‌്‌. ഇസ്‌ലാം മതം പ്രവാചകന്റെ തലമുടിയെ കച്ചവടമാക്കാന്‍ അനുവദിക്കുന്നില്ല. പാവപ്പെട്ട, വിദ്യാഭ്യാസമില്ലാത്തവരുടെ മതവികാരത്തെ സ്വാര്‍ഥതാല്‍പ്പര്യത്തിന്‌ വേണ്‌ടി ഉപയോഗിക്കുന്നതു തടയണമെന്ന വടകര സോദേശി യു. സി. അബുവിന്റെ  ഹരജിയിലാണു സമസ്‌ത കേരള ജംയ്യത്തുല്‍ മുഅല്ലിമീന്‍ കക്ഷിചേര്‍ന്നിട്ടുള്ളത്‌.. 

സഊദി തൊഴില്‍ പ്രശ്‌നം: കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ ഇടപെടണം സമസ്ത

കോഴിക്കോട്: കേരളത്തിന്റെ രൂക്ഷമായ തൊഴിലില്ലായ്മക്ക് ഒരു പരിധിവരെ സഹായകമാവുകയും നമ്മുടെ ദരിദ്രനിര്‍മാര്‍ജനത്തില്‍ സൃഷ്ടിപരമായ പങ്കുവഹിക്കുകയും ഇന്ത്യയുടെ സമ്പദ് ഘടന പോലും മെച്ചപ്പെടുത്തുന്നതിന്നും, അനേകായിരം മതധര്‍മ സ്ഥാപനങ്ങള്‍, ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ഇതെല്ലാം നിര്‍വ്വഹിച്ചു പോരുന്നതിലും വലിയപങ്കുവഹിച്ചുവരുന്നത് വിദേശ രാജ്യങ്ങളില്‍ തൊഴിലെടുക്കുന്നവരിലൂടെയാണ്. സഊദി ഗവണ്‍മെന്റിന്റെ പുതിയ തൊഴില്‍ നിയമത്തിന്റെ ഭാഗമായി ഏകദേശം അഞ്ച് ലക്ഷത്തിലധികം കേരളക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടാനിടയുണ്ടെന്ന് പറയപ്പെടുന്നു. 
ഈ സാഹചര്യത്തില്‍ സംസ്ഥാന-കേന്ദ്ര ഗവണ്‍മെന്റുകള്‍ സഊദി ഗവണ്‍മെന്റുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തി പ്രശ്‌ന പരിഹാരങ്ങള്‍ ഉണ്ടാക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി ചെറുശ്ശേരരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി പി.കെ.പി. അബ്ദുസ്സലാം മുസ്‌ലിയാര്‍, കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍, എസ്.വൈ.എസ്. സംസ്ഥാന ജനറല്‍സെക്രട്ടറി പ്രൊ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജനറല്‍സെക്രട്ടറി ഡോ. ബഹാഉദ്ദീന്‍ നദ്‌വി, എസ്.എം.എഫ്. സംസ്ഥാന ട്രഷറര്‍ ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന പ്രസിഡണ്ട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ എന്നിവര്‍ പ്രധാനമന്ത്രിക്കും കേരള മുഖ്യമന്ത്രിക്കും അയച്ച അടിയന്തിര സന്ദേശത്തില്‍ ആവശ്യപ്പെട്ടു.

സൌദി സ്വദേശിവല്‍ക്കരണം; മുഖ്യമന്ത്രിയും സംഘവും ഡല്‍ഹിക്ക്‌

തിരുവനന്തപുരം: സൌദി സ്വദേശിവല്‍ക്കരണത്തെ തുടര്‍ന്നു പ്രവാസികളുടെ പ്രതിസന്ധി പരിഹരിക്കുന്നതിന്‌ ആവശ്യമായ കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ മുഖ്യമന്ത്രിയും മറ്റു നേതാക്കളും ഏപ്രില്‍ രണ്‌ടിനു ഡല്‍ഹിയിലേക്കു പോവും. പ്രധാനമന്ത്രി മന്‍മോഹന്‍ സിങുമായും വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദുമായും മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ചര്‍ച്ച നടത്തും.
സൌദിയില്‍ സ്വദേശിവല്‍ക്കരണ നിയമം കര്‍ശനമാക്കിയ സാഹചര്യത്തില്‍ മലയാളികള്‍ക്ക്‌ ആശങ്ക വേണെ്‌ടന്ന്‌ അടിയന്തരമായി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്‌ടി വ്യക്തമാക്കി. നിയമം കര്‍ശനമാക്കിയെങ്കിലും വലിയതോതില്‍ മലയാളികള്‍ നാട്ടിലേക്കു മടങ്ങിവരുന്നത്‌ തടയാനാവുമെന്നാണു പ്രതീക്ഷ. തിരിച്ചുവരുന്നതു കുറച്ചുപേര്‍ മാത്രമാണെങ്കിലും അവര്‍ക്കു വേണ്‌ടി എന്തെല്ലാം

മ്യാന്മറില്‍ മുസ്ലിംകള്‍ ഭയന്നോടുന്നു; കൊല്ലപ്പെട്ടവരുടെ എണ്ണം 42 ആയി

യാങ്കൂണ്‍: മധ്യ മ്യാന്മറിലെ സിറ്റ് ക്വിന്‍ ഗ്രാമത്തില്‍ 2000 പേരുണ്ട്. ഇവരില്‍ മുസ്്‌ലിം അംഗസംഖ്യ നൂറില്‍ കവിയില്ല. മുസ്്‌ലിം ന്യൂനപക്ഷങ്ങള്‍ക്കു നേരെ ബുദ്ധ വര്‍ഗീയവാദികള്‍ കലാപം തുടങ്ങിയതോടെ ഇവരെല്ലാം നാടുവിട്ടിരിക്കുകുയാണ്. ഇവര്‍ എവിടേക്കാണ് പോയതെന്നു പോലും അറിയില്ല. തങ്ങളുടെ വീടുകളും കടകളും പള്ളികളും തകര്‍ത്ത് കലാപകാരികള്‍ മുന്നേറിക്കൊണ്ടിരിക്കെ മുസ്്‌ലിം കുടുംബങ്ങളില്‍ പലരും അഭയാര്‍ത്ഥി ക്യാമ്പുകളിലേക്ക് നീങ്ങി. ചിലര്‍ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളില്‍ ഒളിച്ചു.
കലാപം തുടരുന്ന മീക്തില നഗരത്തില്‍ മുസ്്‌ലിം ഉടമസ്ഥതയിലുള്ള അവസാന കടയും ബുദ്ധമതക്കാര്‍ തകര്‍ത്തു. ഇതോടെ അടുത്ത ലക്ഷ്യം സിറ്റ് ക്വിന്‍

ബഹ്‌റൈന്‍ സമസ്‌ത ത്രിദിന മത പ്രഭാഷണ പരമ്പരക്ക് ഉജ്ജ്വല തുടക്കം; ഇന്ന് സമാപിക്കും

വിദേശികളെ സഹായിക്കുന്നതാണ്‌ ബഹ്‌റൈ ന്റെ പാരമ്പര്യം: ബഹ്‌റൈന്‍ എം.പി ആദില്‍ അസൂമി
ബഹ്‌റൈന്‍ സമസ്‌ത സംഘടിപ്പിച്ച കബീര്‍ബാഖവിയുടെ ത്രിദിന മത പ്രഭാഷണ പരമ്പരയുടെ ഉദ്‌ഘാടനം ബഹ്‌റൈന്‍ എം.പി ആദില്‍ അബ്‌ദുറഹ്മാന്‍ അല്‍ അസൂമി നിര്‍വ്വഹിക്കുന്നു. പ്രഭാഷണം പരിഭാഷപ്പെടുത്തിയ സയ്യിദ്‌ ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍ സമീപം
മനാമ: ബഹ്‌റൈനില്‍ ജോലിചെയ്യുന്ന വിദേശികളെ സ്വന്തം സഹോദരരായി പരിഗണിക്കുകയും അവരെ സഹായിക്കുകയും ചെയ്യുക എന്നതാണ്‌ ബഹ്‌റൈന്റെ പാരമ്പര്യമെന്നും ബഹ്‌റൈനികളെ പോലെ തന്നെ അവ ര്‍ക്കാവശ്യമായ സഹായ സഹകരണങ്ങള്‍ ചെയ്യാനും പ്രശ്‌നങ്ങള്‍ പരിഹരിക്കാനും തങ്ങള്‍ എപ്പോഴും ഒരുക്കമാണെന്നും ബഹ്‌റൈന്‍ എം.പി. ആദില്‍ അബ്‌ദുറഹ്മാന്‍ അല്‍ അസൂമി പ്രസ്‌താവിച്ചു.
സമസ്‌ത കേരള സുന്നി ജമാഅത്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം മനാമ പാക്കിസ്‌താന്‍ ക്ലബ്ബിലാരംഭിച്ച ഹാഫിള്‌ കബീര്‍ ബാഖവിയുടെ ത്രിദിന മത പ്രഭാഷണ പരമ്പര ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നുവദ്ധേഹം. രാജ്യത്തിന്റെ ന•ക്കും അഭിവൃദ്ധിക്കും വിദേശികള്‍ നല്‍കുന്ന സംഭാവനകളെ പ്രശംസിച്ചതോടൊപ്പം ഇത്തരം കൂട്ടായ്‌മകള്‍ക്കാവശ്യമായ സഹായങ്ങള്‍ ചെയ്യാന്‍ തങ്ങളും രാഷ്‌ട്ര നേതാക്കളും ഒരുക്കമാണെന്നും അദ്ധേഹം പറഞ്ഞു.
കേരളത്തിനകത്തും പുറത്തും ശ്രോതാക്കള്‍ തടിച്ചു കൂടുന്ന പ്രമുഖ പ്രഭാഷകനായ അഹ്‌മദ്‌ കബീര്‍ ബാഖവിയുടെ പ്രഭാഷണം ശ്രവിക്കാന്‍ ആദ്യ ദിനത്തില്‍ തന്നെ സ്‌ത്രീ പുരുഷ ഭേദമന്യെ നിരവധി ശ്രോദ്ധാക്കളാണ്‌

വ്യാജ കേശം; SKSSF പ്രതിഷേധം ഫലം കണ്ടു; സര്‍ക്കാര്‍ അന്വേഷണത്തിനൊരുങ്ങുന്നു

വ്യാജ കേശവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സര്‍ക്കാര്‍ അന്വേഷണം ആരംഭി ക്കുന്നത്‌ റിപ്പോര്‍ട്ടു ചെയ്‌ത ഇന്നത്തെ (30/3/2013, ശനി) ഒരു പത്രവാര്‍ത്ത

"വ്യാജ കേശം; ചൂഷണവും ടൌണ്‍ഷിപ്പുമാണ് മുഖ്യ ലക്ഷ്യം" ഉസ്താദ്‌ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി സംസാരിക്കുന്നു..

കേ ദാതാവ് എന്ന് പറയപ്പെടുന്ന യു.എ.ഇ പൗരന്‍ അഹ്മദ് ഖസ്‌റജിയുടെ വീട്ടില്‍ 2009-ല്‍ സംഘടിപ്പിക്കപ്പെട്ട ഒരു ചടങ്ങില്‍ അവിടെയുള്ള അലവിക്കുട്ടി ഹുദവി എന്ന ദാറുല്‍ ഹുദായിലെ പൂര്‍വവിദ്യാര്‍ഥി പങ്കെടുക്കുകയുണ്ടായി.
മുടി ദാതാവിന്റെ പിതാവ് അബൂദബി വഖ്ഫ് മന്ത്രി വര്‍ഷങ്ങള്‍ക്ക് മുമ്പ് ചികിത്സാവശ്യാര്‍ഥം കേരളത്തില്‍ വന്നപ്പോള്‍ അദ്ദേഹത്തിന്റെ കൂടെ ഈ മകനും കേരളത്തില്‍ വന്നിരുന്നു. അദ്ദേഹം അന്ന് ദാറുല്‍ ഹുദ സന്ദര്‍ശിക്കുകയും ചെയ്തിട്ടുണ്ടായിരുന്നു. അന്ന് അലവിക്കുട്ടി ഹുദവി ഇവിടത്തെ വിദ്യാര്‍ഥിയാണ്. അഹ്മദ് ഖസ്‌റജിയെ അന്നദ്ദേഹം ഇവിടെനിന്ന് പരിചയപ്പെട്ടിട്ടുമുണ്ടായിരുന്നു. 
വ്യാജ കേശ ശേഖര
ത്തിൽ നിന്ന്  ഒരു കെട്ട് 
അദ്ദേഹത്തിന്റെ വീട്ടില്‍ ചടങ്ങിന് ക്ഷണിക്കപ്പെട്ടപ്പോള്‍ അലവിക്കുട്ടി ഹുദവി അതില്‍ പങ്കെടുക്കുകയും പഴയ സൗഹൃദം പുതുക്കുകയും ചെയ്തു. ആ ചടങ്ങില്‍ വെച്ചാണ് റസൂലി(സ)ന്റെ കേശമെന്ന പേരില്‍ ഇപ്പോള്‍ വിവാദമായ തിരുകേശം പ്രദര്‍ശിപ്പിക്കപ്പെടുന്നത്. അലവിക്കുട്ടി ഹുദവി അന്ന് തന്റെ മൊബൈലില്‍ അതിന്റെ ഫോട്ടോ പകര്‍ത്തി. പിന്നീടത് ഞങ്ങള്‍ക്ക് കൈമാറി. മുടിയുടെ നീളവും ആധിക്യവും തന്നെ ഇതിന്റെ ആധികാരികതയില്‍ വലിയ സംശയങ്ങളുണ്ടാക്കുന്നതായിരുന്നു. 
അങ്ങനെയാണ് ഞങ്ങള്‍ അഹ്മദ് ഖസ്‌റജിയുടെ കുടുംബവുമായി നേരിട്ട് ബന്ധപ്പെടുന്നത്. ആ കുടുംബത്തിലെ മുതിര്‍ന്ന ആളും പണ്ഡിതനും ഗ്രന്ഥകാരനുമൊക്കെയായ മഹ്ഫൂള് ഖസ്‌റജിയുമായി ഞങ്ങള്‍ ബന്ധപ്പെട്ടു. അദ്ദേഹം നേരത്തെ ദാറുല്‍ ഹുദ സന്ദര്‍ശിച്ചിട്ടുണ്ടായിരുന്നു. വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് റിട്ടയര്‍ ചെയ്ത ഉദ്യോഗസ്ഥനാണദ്ദേഹം.  ഈ മുടിയുടെ ആധികാരികതയില്‍ അദ്ദേഹവും സംശയം പ്രകടിപ്പിച്ചു. അപ്പോള്‍ അതുമായി ബന്ധപ്പെട്ട് വല്ല രേഖയും സംഘടിപ്പിക്കാനാണ് പിന്നീട് ഞങ്ങള്‍ ശ്രമിച്ചത്. എന്നാല്‍, മുഹമ്മദ് ഖസ്‌റജിയുടെ പക്കലോ മക്കളിലോ അവരുടെ പിതൃവ്യരിലോ പുത്രന്മാരിലോ മുന്‍ഗാമികളിലോ പിന്‍ഗാമികളിലോ ആയ ഏതെങ്കിലും
ഖസ്‌റജികളുടെ വശം റസൂലിന്റേതെന്ന് പറയപ്പെടുന്ന ഒരു മുടിയും ഉണ്ടായിരുന്നില്ല എന്നാണ് ദാതാവിന്റെ ജ്യേഷ്ഠനായ ഹസന്‍ ഖസ്‌റജി രേഖാമൂലം ഞങ്ങളെ അറിയിച്ചത്. ഞങ്ങളിത് മാധ്യമങ്ങള്‍ക്ക് നല്‍കിയിരുന്നു. മാത്രവുമല്ല, 2006-ലാണ് മുടി ദാതാവായ അഹ്മദ് ഖസ്‌റജിയുടെ പിതാവ് മുന്‍ ദുബൈ മന്ത്രി ശൈഖ് മുഹമ്മദുല്‍ ഖസ്‌റജി മരണപ്പെടുന്നത്.
അതുവരെയും ഇങ്ങനെയൊരു കേശത്തെക്കുറിച്ച് അഹ്മദ് ഖസ്‌റജി എവിടെയും വെളിപ്പെടുത്തിയിട്ടുമില്ല. അഹ്മദ് ഖസ്‌റജി തിരുകേശമെന്ന പേരില്‍ തന്റെ കൈയിലുള്ള വ്യാജമുടികള്‍ ഉപയോഗിച്ച്
ഈജിപ്തിലെ ചില പണ്ഡിതന്മാരെ കൂട്ടുപിടിച്ച് ആത്മീയ ചൂഷണത്തിന് ശ്രമിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് ജ്യേഷ്ഠന്‍ യു.എ.ഇ ഉപപ്രധാനമന്ത്രിക്ക് കത്തെഴുതുന്നത്. ഈജിപ്തില്‍ നടത്തിയ ശ്രമം വിജയിക്കാതെ വന്നപ്പോഴാണ് കാന്തപുരത്തെ കൂട്ടുപിടിച്ച് അതേ ദൗത്യവുമായി അദ്ദേഹം കേരളത്തിലെത്തുന്നത്.

SKSSF മലപ്പുറം ജില്ലാ സര്‍ഗലയം മെയ്‌ രണ്ടാം വാരം എളയൂര്‍ യതീംഖാനയില്‍

ക്ലസ്റ്ററുകളിൽ  ഏപ്രില്‍ 15നകവും മേഖലകളിൽ ഏപ്രില്‍ 30നകവും സര്‍ഗലയം നടക്കും
മലപ്പുറം: എസ്‌.കെ.എസ്‌.എസ്‌.എഫിന്റെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന ഇസ്‌ലാമിക കലാ സാഹിത്യ മല്‍സരമായ സര്‍ഗലയത്തിന്റെ ജില്ലാതല മല്‍സര പരിപാടികള്‍ മെയ്‌ 11, 12 തിയ്യതികളില്‍ എളയൂര്‍ യതീംഖാനയില്‍ നടക്കും. ജനറല്‍ (വിഖായ),ദര്‍സ്‌ (ഹിദായ), അറബിക്‌ കോളജ്‌ (കുല്ലിയ്യ), റഗുലര്‍ കോളജ്‌ (കാംപസ്‌) എന്നീ നാലു വിഭാഗങ്ങളിലായി 84 ഇനങ്ങളില്‍ 1200 പ്രതിഭകളാണ്‌ ഈ കലാ സാഹിത്യവിരുന്നില്‍ മാറ്റുരയ്ക്കുന്നത്‌. 11ന്‌ സാംസ്‌കാരിക ഘോഷയാത്രയോടെ പരിപാടിക്ക്‌ തുടക്കമാവും.

ശാഖാതല മല്‍സരങ്ങള്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ പൂര്‍ത്തിയായി. 180 ക്ലസ്റ്ററുകളിലും ഏപ്രില്‍ 15നകവും 35 മേഖലകളിലും ഏപ്രില്‍ 30നകവും പൂര്‍ത്തിയാവും.

മെയ്‌ ഒന്നിന്‌ കൊണേ്‌ടാട്ടി ഏരിയ സര്‍ഗലയം മുണ്‌ടക്കുളം ശംസുല്‍ ഉലമ ഇസ്‌ലാമിക്‌ കോംപ്ലക്‌സിലും മെയ്‌ നാലിന്‌ മലപ്പുറം ഏരിയ സര്‍ഗലയം വള്ളുവമ്പ്രം ഹൈസ്‌കൂളിലും പെരിന്തല്‍മണ്ണ ഏരിയ സര്‍ഗലയം പനങ്ങാങ്ങര മദ്‌റസയിലും മെയ്‌ 3, 4 തിയ്യതികളില്‍ നിലമ്പൂര്‍ ഏരിയ സര്‍ഗലയം നിലമ്പൂര്‍ മര്‍ക്കസിലും മെയ്‌ 4, 5 തിയ്യതികളില്‍ തിരൂരങ്ങാടി ഏരിയ സര്‍ഗലയം ഉള്ളണം ലത്വീഫിയ്യ മദ്‌റസയിലും മെയ്‌ 5ന്‌ കുറ്റിപ്പുറം ഏരിയ സര്‍ഗലയം കാരത്തൂര്‍ മര്‍ക്കസിലും തിരൂര്‍ ഏരിയ സര്‍ഗലയം താനാളൂര്‍ ബയാനുല്‍ ഹുദാ മദ്‌റസയിലും കോട്ടക്കല്‍ ഏരിയ സര്‍ഗലയം പുതുപ്പറമ്പ്‌ ബയാനുല്‍ ഇസ്‌ലാം മദ്‌റസയിലും നടക്കും.


ഹാഫിള്‌ അഹ്‌മദ്‌ കബീര്‍ ബാഖവിക്ക്‌ ബഹ്‌റൈനില്‍ സ്വീകരണം നല്‍കി


സഊദി, പ്രവാസികളെ കൈയൊഴിയരുത്

പ്രവാസികളുടെ കാര്യത്തില്‍ ഭരണകൂട നയങ്ങള്‍ ഉദാസീനമാണ്. പ്രഖ്യാപനങ്ങളിലെ ധാരാളിത്തം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവാറില്ല. സഊദി അറേബ്യയിലെ സ്വദേശിവല്‍ക്കരണമാണ് ഏറ്റവുമൊടുവില്‍ പ്രവാസി ലോകത്തിന്റെ നീറുന്ന പ്രശ്‌നമായി ഉയര്‍ന്നുവന്നിരിക്കുന്നത്.
അഞ്ച് ലക്ഷത്തോളം ഇന്ത്യന്‍ പ്രവാസികളാണ് സഊദി 'ഭരണകൂടത്തിന്റെ പുത്തന്‍ നിലപാടില്‍ തൊഴില്‍രഹിതരാവാന്‍ പോവുന്നത്. ഇവരില്‍ മുക്കാല്‍ പങ്കും മലയാളികളും മലപ്പുറത്തുകാരുമാണ്. പ്രശ്‌നത്തിന്റെ സങ്കീര്‍ണതകള്‍ മാധ്യമങ്ങളിലുടെ പുറത്ത് വന്നയുടന്‍ പ്രവാസികാര്യ മന്ത്രാലയം ഇടപെടുകയും പുനരധിവാസമെന്ന പരിഹാരത്തില്‍ ചര്‍ച്ചകള്‍ ആരംഭിക്കുകയും ചെയ്തിരിക്കുന്നു. ചര്‍ച്ചകള്‍ക്ക് മുട്ടില്ലാത്ത നാടാണ് നമ്മുടേത്. വിവിധ തലങ്ങളില്‍ ചര്‍ച്ചകള്‍ പൊടിപൊടിക്കും.

സൌദി സ്വദേശിവല്‍ക്കരണം: പ്രവാസികള്‍ക്കായി പള്ളികളില്‍ കൂട്ടപ്രാര്‍ഥന


കൊണേ്‌ടാട്ടി: പ്രവാസികള്‍ക്കായി പള്ളികളില്‍ കൂട്ടപ്രാര്‍ഥന. ഇന്നലെ ജുമുഅ ഖുത്‌ബകളിലും നമസ്‌കാരത്തിനു ശേഷവുമാണു പള്ളികളില്‍ പ്രാര്‍ഥനകള്‍ നടന്നത്‌. മലബാറിലെ പള്ളികളുടെയും മദ്‌റസകളുടെയെല്ലാം അടിസ്ഥാനം സൌദി ഉള്‍പ്പെടെയുള്ള ഗള്‍ഫ്‌ രാജ്യങ്ങളിലെ പ്രവാസികളുടെ പണമാണ്‌. ഇവയുടെനിലനില്‍പ്പടക്കം പ്രതിസന്ധിയിലാവുന്ന രീതിയിലാണു സൌദിയില്‍ തൊഴില്‍ നിയമം വരുന്നത്‌.(-ഓണ്‍ലൈൻ ഡസ്ക്

ആശങ്കയ്ക്ക്‌ അടിസ്ഥാനമില്ല; മന്ത്രി ഇ അഹമ്മദ്‌ സൌദി രാജകുമാരനുമായി ചര്‍ച്ച നടത്തി

നിയമലംഘകര്‍ സൌദി വിടണമെന്ന്‌ ഇന്ത്യന്‍ എംബസി
ഔട്ട്‌ പാസ്‌ നല്‍കുന്നതിന്‌ സൌകര്യം ഒരുക്കിയിട്ടുണ്‌ട്‌
നിയമവിധേയമായി നില്‍ക്കുന്നവര്‍ ഭയപ്പെടേണ്‌ടതില്ല
ന്യൂഡല്‍ഹി: സൌദിഅറേബ്യയില്‍ നടക്കുന്ന സ്വദേശിവല്‍ക്കരണത്തില്‍ ഭയപ്പെടേണ്‌ടതില്ലെന്ന്‌ കേന്ദ്ര വിദേശകാര്യസഹമന്ത്രി ഇ അഹമ്മദ്‌. വിഷയത്തില്‍ സൌദി വിദേശകാര്യസഹമന്ത്രി അബ്ദുല്‍ അസീസ്‌ ബിന്‍ അബ്ദുല്ല അല്‍ സഅദ്‌ രാജകുമാരനുമായി താജിക്കിസ്‌താനിലെ ദിന്‍ഷാന്‍ബെയില്‍ മന്ത്രി ചര്‍ച്ച നടത്തി. 
ഏഷ്യന്‍ സഹകരണ സമ്മേളനത്തിലാണു ചര്‍ച്ച നടത്തിയത്‌. സ്വദേശിവല്‍ക്കരണംമൂലം തൊഴില്‍ നഷ്ടപ്പെടുമെന്ന ആശങ്കയിലാണ്‌ ഇന്ത്യയിലെ ലക്ഷക്കണക്കിനു കുടുംബങ്ങളെന്ന്‌ അഹമ്മദ്‌ സൌദി രാജകുമാരനെ അറിയിച്ചു. പ്രശ്‌നം പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടു മുഖ്യമന്ത്രി ഉമ്മന്‍ചാണ്‌ടി അയച്ച കത്തിന്റെ ഉള്ളടക്കം മന്ത്രി

കടമേരി റഹ്‌ മാനിയ്യ; റൂബി ജൂബിലി; റുബെക്‌സ്‌ എക്‌സിബിഷന്‍ ഏപ്രില്‍ 16 മുതല്‍


പ്രതിഷേധ സാഗരമിരമ്പി; വ്യാജന്മാർക്കും വഞ്ചകര്‍ക്കും താക്കീതായി SKSSF പ്രതിഷേധ റാലി

സർക്കാരിന്റെ വഞ്ചനക്ക്‌ കൂട്ടു നിന്നത് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടിയെന്ന് വെളിപ്പെടുത്തൽ 
സര്‍ക്കാറിന്റെ വാഗ്‌ദത്ത ലംഘനത്തിനും വ്യാജ കേശ ചൂഷണ ത്തിനുമെ തിരെ ആരംഭിക്കുന്ന സമരരമ്പരക്കു മുന്നോടിയായി കഴിഞ്ഞ ദിവസം എസ്‌. കെ.എസ്‌.എസ്‌.എഫ്‌. സംസ്ഥാന കമ്മറ്റി കോഴിക്കോട്ട്‌ നടത്തിയ പ്രതിഷേധ റാലിയുടെ മുന്‍ നിര
കോഴിക്കോട്: വ്യാജകേശം ഉപയോഗിച്ചുള്ള ആത്മീയ ചൂഷണം സംബന്ധിച്ച് സര്‍ക്കാര്‍ നടത്തിയ വാഗ്ദാന ലംഘനത്തിനും ചൂഷനതിനുമെതിരെ  എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി സംഘടിപിച്ച പ്രതിഷേധ റാലിയിൽ പ്രവാചക സ്നേഹികളുടെ പ്രതിഷേധമിരമ്പി.
വ്യാജകേശമുപയോഗിച്ചുള്ള ആത്മീയ ചൂഷണത്തെ കുറിച്ച് ഉന്നതതല പോലീസ് അന്വേഷണം നടത്താമെന്നും ഹൈക്കോടതിയില്‍ സമർപ്പിക്കപ്പെട്ട കള്ള  സത്യവാങ്മൂലം തിരുത്തി സമര്‍പ്പിക്കാമെന്നുമുള്ള മുഖ്യമന്ത്രിയുടെ ഉറപ്പ് ലംഘിക്കപെട്ടതിനെതിരെയാണ് ആയിരങ്ങൾ പങ്കെടുത്ത പ്രതിഷേധ റാലി നട ന്നത്. 
ലക്ഷ്യം കാണുന്നതു വരെ സമര പരമ്പര തീർക്കുമെന്ന പ്രഖ്യാപനവുമായി രംഗത്തിറങ്ങിയ സംഘടനയുടെ പ്രഥമ സൂചനാ സമരമാണ് ഇപ്പോൾ സംഘടിപ്പിച്ചിരിക്കുന്നതെന്ന് നേതാക്കൾ പറഞ്ഞു.  
ഈ സമരം ബന്ധപ്പെട്ടവർ ഉൾക്കൊണ്ട് തങ്ങൾക്കു നല്കിയ ഉറപ്പ് പാലിക്കുന്നില്ലെങ്കിൽ സമരം സമസ്ത ഏറ്റെടുക്കുമെന്നും അത് എല്ലാവർക്കും ബുദ്ധിമുട്ടുണ്ടാക്കുമെന്നും ഉൽഘാടനം നിർവഹിച്ച ശൈഖുനാ പ്രൊഫ. ആലിക്കുട്ടി മുസ്ലിയാർ മുന്നറിയിപ്പ് നൽകി. 
വ്യാജ കേശവുമായി ബന്ധപ്പെട്ടുണ്ടായ വാഗ്ദത്ത ലങ്നത്തിലും സര്‍ക്കാരിന്റെ വഞ്ചനക്കും പിന്നില്‍ പ്രവര്‍ത്തിച്ച മുഖ്യ കേന്ദ്രം മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയാണെന്ന് തങ്ങൾക്ക് വ്യക്തമായിട്ടുണ്ടെന്ന് നേതാക്കൾ പറഞ്ഞു.   മുസ്ലിം ലീഗിന്റെ മഹത്തായ പാരമ്പര്യവും പൈതൃകവും മറന്ന്‌ വ്യക്തിതാല്‍പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ശ്രമമാണു കുഞ്ഞലി ക്കുട്ടിക്കുള്ളതെങ്കിൽ ബന്ധപ്പെട്ട വേറെ   ടാൻ ഇനി ഏറെ അഹങ്കരിക്കേണ്ടി വരില്ലെന്നും പ്രതിസന്ധി ഘട്ടങ്ങളൊന്നും അടഞ്ഞ അദ്ധ്യായങ്ങളല്ലെന്നും അവ ഓര്‍മ്മിക്കണമെന്നും ഉമര്‍ ഫൈസി അടക്കമുള്ള ചില നേതാക്കള്‍ പ്രത്യേകം ഓര്‍മ്മിപ്പിച്ചു. 
പ്രതിഷേധ സംഗമത്തിന്റെ ഉൽഘാടനം ശൈഖുനാ പ്രൊഫ. ആലിക്കുട്ടി മുസ്ലിയാർ വൈകീട്ട് 4 മണിക്ക് പുതിയ സ്റ്റാന്റിനു സമീപമുള്ള സ്റ്റേഡിയം കോര്‍ണറില്‍ നിന്നും ആരംഭിച്ച പ്രതിഷേധ റാലി കെ.എസ്.ആര്‍.ടി.സി, ബാങ്ക് റോഡ്, സി.എച്ച് ഓവര്‍ ബ്രിഡ്ജ് വഴി ബീച്ചിലെ ഗുജറാത്തി സ്‌കൂള്‍ ഗ്രൗണ്ടില്‍ സമാപിച്ചു. തുടർന്നായിരുന്നു പ്രതിഷേധ സംഗമം നടന്നത്

സര്‍ക്കാര്‍ ഉറപ്പ് പാലിച്ചില്ലെങ്കില്‍ സമരം സമസ്ത ഏറ്റെടുക്കും: കെ.ആലിക്കുട്ടി മുസ്‌ലിയാര്‍

 SKSSF പ്രതിഷേധ റാലിക്കു ശേഷം നടന്ന പ്രതിഷേധ സമ്മേളനം സമസ്ത സെക്രട്ടറി പ്രൊഫ: കെ ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു
 കോഴിക്കോട്: പ്രവാചകന്റെ പേരില്‍ വ്യാജകേശം ഉപയോഗിച്ചുള്ള ചൂഷണത്തിനനുകൂലമായ നിലപാട് സര്‍ക്കാര്‍ തുടര്‍ന്നാല്‍ സമരം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഏറ്റെടുക്കുമെന്ന് സമസ്ത സെക്രട്ടറി പ്രൊഫ: കെ ആലിക്കുട്ടി മുസ്‌ലിയാര്‍ പ്രസ്താവിച്ചു. പ്രതിഷേധ റാലിയെ തുടർന്ന് നടന്ന പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേശത്തിന് പുറമെ പ്രവാചകന്റെ കബറിടത്തിലേതെന്ന പേരില്‍ മണ്ണ് കൊണ്ടുവന്നും ചൂഷണം തുടരുകയാണ്. ഇത്തരം പ്രവൃത്തികള്‍ക്ക് പ്രോത്സാഹനം തുടര്‍ന്നാല്‍ ശക്തമായ ജനകീയ പ്രചാരണത്തിലൂടെ പ്രക്ഷോഭം ശക്തിപ്പെടുത്തും.
സമസ്തക്ക് കീഴില്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന മസ്ജിദുകളും മറ്റു സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് ജനകീയ മുന്നേറ്റങ്ങള്‍ക്ക് തുടക്കം കുറിക്കും. സംസ്ഥാനത്തെ ചില പള്ളി മദ്‌റസകള്‍ കയ്യേറാന്‍ ശിഥിലീകരണ ശക്തികള്‍ നടത്തുന്ന അതിക്രമങ്ങളിലും സര്‍ക്കാര്‍ പക്ഷപാതപരമായ സമീപനമാണ് സ്വീകരിക്കുന്നത്. സര്‍ക്കാറിന്റെ ഇത്തരം നീക്കങ്ങള്‍ക്ക് ബന്ധപ്പെട്ടവര്‍ കനത്ത വില നല്‍കേണ്ടിവരും- അദ്ദേഹം ചൂണ്ടിക്കാട്ടി.
എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസ്ഡണ്ട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ഡോ: ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ഉമര്‍ ഫൈസി മുക്കം, അഷ്‌റഫ് ഫൈസി കണ്ണാടിപറമ്പ് , ഓണംപിള്ളി മുഹമ്മദ് ഫൈസി, ഇസ്മാഈല്‍ സഖാഫി തോട്ടുമുക്കം പ്രസംഗിച്ചു. സത്താര്‍ പന്തലൂര്‍ സ്വാഗതവും അയ്യൂബ് കൂളിമാട് നന്ദിയും പറഞ്ഞു.
റാലിക്ക് ഓണംപിള്ളി മുഹമ്മദ് ഫൈസി, സിദ്ദീഖ് ഫൈസി വെണ്‍മണല്‍, ഹബീബ് ഫൈസി കോട്ടോപ്പാടം, നവാസ് പാനൂര്‍, അബ്ദുള്ള കുണ്ടറ, അയ്യൂബ് കൂളിമാട്, ജി.എം സലാഹുദ്ദീന്‍ ഫൈസി വല്ലപുഴ, മുസ്തഫ അഷ്‌റഫി കക്കുപ്പടി, റഷീദ് ഫൈസി വെള്ളായിക്കോട്, അബ്ദുല്‍ ഖാദര്‍ ഫൈസി, ശാഹിദ് കോയ തങ്ങള്‍ തൃശ്ശുര്‍, ആശിഖ് കുഴിപ്പുറം, മജീദ് ഫൈസി ഇന്ത്യനൂര്‍, സുബൈര്‍ മാസ്റ്റര്‍, അബ്ദുസ്സലാം ദാരിമി കിണവക്കല്‍, ലത്തീഫ് മാസ്റ്റര്‍ പന്നിയൂര്‍, കെ.എന്‍.എസ് മൗലവി, ഒ.പി.എം അഷ്‌റഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
തിങ്ങി നിറഞ്ഞ സദസ്സ് 

എസ്.കെ.എസ്.എസ്.എഫ്.ജില്ലാ ഭാരവാഹികളുടെ യോഗം നാളെ

കാസര്‍കോട്: എസ്.കെ.എസ്.എസ്.എഫ്.കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ പുതുതായി തിരഞ്ഞെടുക്കപ്പെ' ഭാരവാഹികളുടെ യോഗം മാര്‍ച്ച് 30ന് ശനിയാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്ക് സമസ്ത ജില്ലാ ഓഫീസില്‍ ചേരും.മുഴുവന്‍ ജില്ലാ ഭാരവാഹികളും കൃത്യസമയത്ത് സംബന്ധിക്കണമെ് ജനറല്‍ സെക്ര'റി റഷീദ് ബെളിഞ്ചം അറിയിച്ചു.

ഹാഫിള്‌ കബീര്‍ ബാഖവിയുടെ ബഹ്‌റൈൻ ത്രിദിന പ്രഭാഷണ പരമ്പര ഇന്നു മുതല്‍

മനാമ: പ്രമുഖ വാഗ്മിയും യുവ പണ്‌ഢിതനുമായ ഹാഫിള്‌ അഹ്‌മദ്‌ കബീര്‍ ബാഖവിയുടെ ത്രിദിന മത പ്രഭാഷണ പരമ്പരക്ക്‌ ഇന്ന്‌ ബഹ്‌റൈനില്‍ തുടക്കമാവും. സമസ്‌ത കേരള സുന്നി ജമാഅത്ത്‌ ഗുദൈബിയ ഏരിയ സംഘടിപ്പിക്കുന്ന പ്രഭാഷണ പരമ്പര മനാമ പാക്കിസ്‌താന്‍ ക്ലബ്ബ്‌ ഓഡിറ്റോറിയത്തിലാണ്‌ സംഘടിപ്പിച്ചിരിക്കുന്നത്‌. ദിവസവും രാത്രി 8 മണിമുതല്‍ ആരംഭിക്കുന്ന പ്രഭാഷണ പരമ്പര ഇന്നു മുതല്‍ ഞായറാഴ്‌ച വരെ നീണ്ടു നില്‍ക്കും.
കേരളത്തിനകത്തും പുറത്തും ശ്രോതാക്കള്‍ തടിച്ചു കൂടുന്ന പ്രമുഖ പ്രഭാഷകനായ അഹ്‌മദ്‌ കബീര്‍ ബാഖവി ആദ്യമായാണ്‌ മത പ്രഭാഷണത്തിനായി ബഹ്‌റൈനിലെത്തുന്നത്‌ എന്നതിനാല്‍ ബഹ്‌റൈനിലെ എല്ലാ ഏരിയകളിലുള്ള സഹോദരീ സഹോദര•ാര്‍ക്ക്‌ സംബന്ധിക്കാനാവുന്ന വിധമുള്ള സൌകര്യം പാക്കിസ്‌താന്‍ ക്ലബ്ബിന്റെ അകത്തും പുറത്തുമായി സജ്ജീകരിച്ചിട്ടുണ്ടെന്ന്‌ സംഘാടകര്‍ അറിയിച്ചു. പതിവ്‌ വേദികളില്‍ നിന്നും വ്യത്യസ്‌തമായി ഹാളിനകവും പുറവും പ്രഭാഷകനെ കാണാനും കേള്‍ക്കാനും കഴിയുന്ന വിധമുള്ള ഡിജിറ്റല്‍ സൌകര്യമുള്ള ഡിസ്‌പ്ലെ സിസ്റ്റമാണ്‌ ഇതിനായി ഒരുക്കിയിരിക്കുന്നത്‌.
ചടങ്ങ്‌ ബഹ്‌റൈന്‍ പാര്‍ലിമെന്റ്‌ അംഗം ആദില്‍ അബ്‌ദുറഹ്മാന്‍ അല്‍ അസൂമി എം.പി. ഉദ്‌ഘാടനം ചെയ്യും. മനാമ മുന്‍സിപ്പല്‍ കൌണ്‍സിലര്‍ അബ്‌ദുറഹ്മാന്‍ ഗാസി അല്‍ ദൌസരി മുഖ്യാതിഥിയായിരിക്കും. സ്വാഗത സംഘം ചെയര്‍മാന്‍ കൂടിയായ സയ്യിദ്‌ ഫഖ്‌റുദ്ധീന്‍ തങ്ങള്‍ തേങ്ങാപട്ടണം അദ്ധ്യക്ഷത വഹിക്കും. എസ്‌.കെ.എസ്‌.എസ്‌.എഫ്‌ മുഖപ്രസിദ്ധീകരണമായ ഗള്‍ഫ്‌ സത്യധാര മാസികയുടെ ബഹ്‌റൈന്‍ തല പ്രകാശനവും പ്രചരണോദ്‌ഘാടനവും നടക്കും. സമസ്‌ത കേരള സുന്നി ജമാഅത്തിന്റെയും പോഷക സംഘടനകളുടെയും കേന്ദ്ര ഏരിയാ നേതാക്കളും പോഷക സംഘടനാ പ്രതിനിധികളും പങ്കെടുക്കും. വിശദവിവരങ്ങള്‍ക്ക്‌: 0097333257944.

ബഹ്‌റൈന്‍ മൊഗ്രാല്‍ പുത്തൂര്‍ മഹല്ല്‌ ജമാഅത്ത്‌ ജനറല്‍ ബോഡി ഇന്ന്‌()മനാമ സമസ്‌താലയത്തില്‍

മനാമ: കാസര്‍കോഡ്‌ ജില്ലയിലെ മൊഗ്രാല്‍ പുത്തൂര്‍ ഭാഗത്തെ അഞ്ച്‌ ജമാഅത്തുകളുള്‍ക്കൊള്ളുന്ന സംയുക്ത മഹല്ല്‌ ജമാഅത്തിന്റെ 36 ²ാ²ം വാര്‍ഷിക ജനറല്‍ ബോഡിയോഗം ഇന്ന്‌ (വെള്ളി) രാത്രി 7.30ന്‌ മനാമ ഗോള്‍ഡ്‌ സിറ്റിക്കു സമീപമുള്ള സമസ്‌താലയത്തില്‍ ചേരും. യോഗത്തില്‍ വരവ്‌ ചിലവ്‌കണക്കും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടക്കുന്നതിനാല്‍ ബന്ധപ്പെട്ട മുഴുവന്‍ ജമാഅത്ത്‌ അംഗങ്ങളും കൃത്യ സമയത്ത്‌ യോഗത്തില്‍ സംബന്ധിക്കണമെന്ന്‌ ജന.സെക്രട്ടറി പി.ബി.എ ബാവഹാജി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 00973 33786711 ല്‍ ബന്ധപ്പെടുക.

ഹജ്ജ്‌ അപേക്ഷ നാളെ വരെ സ്വീകരിക്കും

കൊണേ്‌ടാട്ടി: സംസ്ഥാന ഹജ്ജ്‌ കമ്മിറ്റിക്കു കീഴില്‍ ഹജ്ജിനു പോവാനുള്ള അപേക്ഷാ സമര്‍പ്പണം നാളെ അവസാനിക്കും. കഴിഞ്ഞ 20ന്‌ അവസാനിക്കേണ്‌ടതായിരുന്നെങ്കിലും കേന്ദ്ര ഹജ്ജ്‌ കമ്മിറ്റി 10 ദിവസംകൂടി നീട്ടുകയായിരുന്നു. ഇതുവരെയായി 41,000 അപേക്ഷകള്‍ കരിപ്പൂര്‍ ഹജ്ജ്‌ഹൌസില്‍ ലഭിച്ചിട്ടുണ്‌ട്‌. ഇതില്‍ 31,431 അപേക്ഷകളില്‍ ഡാറ്റാ എന്‍ട്രി പൂര്‍ത്തിയായി. 
നേരിട്ട്‌ അവസരം ലഭിക്കുന്ന 70നു മുകളില്‍ പ്രായമുള്ള എ കാറ്റഗറി വിഭാഗത്തില്‍ 1914 അപേക്ഷകള്‍ ലഭിച്ചു. കാറ്റഗറി ബി ഇനത്തില്‍ 4779 അപേക്ഷകളും ലഭിച്ചിട്ടുണ്‌ട്‌. നറുക്കെടുപ്പ്‌ ഏപ്രില്‍ 26ന്‌ കരിപ്പൂര്‍ ഹജ്ജ്‌ഹൌസില്‍ നടക്കും. കേരളത്തിന്റെ ഹജ്ജ്‌ ക്വാട്ട 9000 ആണെന്നാണു പ്രതീക്ഷ. മറ്റു സംസ്ഥാനങ്ങളില്‍ ഹജ്ജ്‌ അപേക്ഷ കുറഞ്ഞതിനാല്‍ കേരളത്തിന്‌ അധിക ക്വാട്ട ലഭിക്കുമെന്നാണു കരുതുന്നത്‌. ഇതോടെ മുന്‍വര്‍ഷത്തേക്കാള്‍ കൂടുതല്‍ തീര്‍ത്ഥാടകര്‍ക്ക്‌ ഹജ്ജിനു പോവാനാവും. കഴിഞ്ഞവര്‍ഷം 49,500 അപേക്ഷകള്‍ ലഭിച്ചിരുന്നു. ഫെബ്രുവരി 6 മുതലാണ്‌ ഹജ്ജ്‌ അപേക്ഷ സ്വീകരിച്ചുതുടങ്ങിയത്‌.

സൗദി സ്വദേശിവത്കരണം: ആശങ്ക ശക്തം; ഭീതി വേണ്ടെന്ന് എംബസി

ജിദ്ദ: സൗദി അറേബ്യയില്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ സ്വദേശിവത്കരണം ഊര്‍ജിതപ്പെടുത്താനും തൊഴില്‍രംഗം ചിട്ടപ്പെടുത്തുന്നതിന്റെ ഭാഗമായി അനധികൃത തൊഴില്‍സമ്പ്രദായം അവസാനിപ്പിക്കാനും ഭരണകൂടം നീക്കം ശക്തമാക്കിയത് പ്രവാസികളെ ആശങ്കയിലാഴ്ത്തി.
സ്വദേശിവത്കരണത്തിന് സൗദി സര്‍ക്കാര്‍ കൊണ്ടുവന്ന നിതാഖാത് പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ 10ല്‍ താഴെ ആളുകള്‍ തൊഴില്‍ ചെയ്യുന്ന സ്ഥാപനത്തിലും സ്വദേശിയെ നിയമിക്കണമെന്ന നിയമം പാലിക്കാന്‍ നിശ്ചയിച്ച അവസാന തീയതി ബുധനാഴ്ച അവസാനിച്ചു. വരുംദിവസങ്ങളില്‍ ഇത്തരം സ്ഥാപനങ്ങളില്‍ അധികൃതര്‍ പരിശോധന നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. സ്വദേശികളെ നിയമിക്കാത്ത സ്ഥാപനങ്ങള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

സ്വദേശിവത്കരണം ധൃതിപ്പെട്ട് നടപ്പാക്കില്ല- സൗദി തൊഴില്‍മന്ത്രി എന്‍ജി. ആദില്‍ ഫഖീഹ്

റിയാദ്: സ്വദേശിവത്കരണം നടപ്പാക്കുന്നതിന് മന്ത്രാലയം എടുക്കുന്ന തീരുമാനങ്ങള്‍ രാജ്യത്തെ സ്വകാര്യ മേഖലയെ പ്രതികൂലമായി ബാധിക്കുന്ന തരത്തില്‍ ധൃതിപ്പെട്ട് നടപ്പാക്കില്ലെന്ന് സൗദി തൊഴില്‍മന്ത്രി എന്‍ജി. ആദില്‍ ഫഖീഹ് പറഞ്ഞു. എന്നാല്‍ വിദേശികള്‍ തങ്ങളുടെ ഇഖാമയിലുള്ളതല്ലാത്ത പ്രൊഫഷനില്‍ ജോലി ചെയ്യുന്നത് കുറ്റകരമാണെന്നും അത്തരം നിയമലംഘനം പരിശോധന സമയത്ത് ശ്രദ്ധയില്‍പെട്ടാല്‍ തൊഴിലാളികളെ പിടികൂടുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ തൊഴില്‍മേഖല നിയമാനുസൃതമാക്കുകയും സ്വദേശികള്‍ക്ക്

എസ്.കെ.എസ്.എസ്.എഫ് പ്രതിഷേധ റാലിയും സംഗമവും ഇന്ന് കോഴിക്കോട്

റാലിയില്‍ പങ്കെടുക്കാൻ 4മണിക്ക്‌ സ്റ്റേഡിയം കോര്‍ണറില്‍ എത്തണം
കോഴിക്കോട്: വ്യാജകേശം ഉപയോഗിച്ചുള്ള ആത്മീയ ചൂഷണം സംബന്ധിച്ച് സര്‍ക്കാര്‍ നടത്തിയ വാഗ്ദാന ലംഘനത്തിനെതിരെ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി സംഘടിപിക്കു പ്രതിഷേധ റാലിയും പൊതു സമ്മേളനവും ഇന്ന്(വ്യാഴം) കോഴിക്കോട് നടക്കും.
വ്യാജകേശമുപയോഗിച്ചുള്ള ആത്മീയ ചൂഷണത്തെ കുറിച്ച് ഉതതല പോലീസ് അന്വേഷണം നടത്താമെന്നും ഹൈക്കോടതിയില്‍ അനുബന്ധ സത്യവാങ്മൂലം സമര്‍പ്പിക്കാമെന്നുമുള്ള മുഖ്യമന്ത്രിയുടെ ഉറപ്പാണ് ലംഘിക്കപെ'ത്. ശക്തമായ പ്രക്ഷോഭ പരിപാടികളുടെ മുാേടിയായി സംഘടന നടത്തു പ്രതിഷേധ റാലിയില്‍ ആയിരങ്ങള്‍ അണിനിരക്കും വൈകീ'് 4 മണിക്ക് പുതിയ സ്റ്റാന്റിനു സമീപമുള്ള സ്റ്റേഡിയം കോര്‍ണറില്‍ നി് ആരംഭിക്കു പ്രതിഷേധ റാലി കെ.എസ്.ആര്‍.ടി.സി, ബാങ്ക് റോഡ്, സി.എച്ച് ഓവര്‍ ബ്രിഡ്ജ് വഴി ബീച്ചിലെ ഗുജറാത്തി സ്‌കൂള്‍ ഗ്രൗണ്ടില്‍ സമാപിക്കും. 5.15 ന് നടക്കു സമാപന പൊതുസമ്മേളനത്തില്‍ സമസ്ത കേരള ജംഇയ്യതുല്‍ ഉലമയുടേയും കീഴ്ഘടകങ്ങളുടെയും പ്രമുഖ നേതാക്കള്‍ സംബന്ധിക്കും.

SKSSF പ്രതിഷേധ സംഗമം വിജയിപ്പിക്കുക: സമസ്ത

കോഴിക്കോട്: ജനാധിപത്യ മര്യാദകളും, രാജനീതിയും പാലിക്കാതെ സംസ്ഥാന സര്‍ക്കാര്‍ വ്യാജകേശം സംബന്ധിച്ച് ബഹു. കേരള ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലവും തുടര്‍ന്ന് സമസ്ത പ്രതിനിധികളുമായി മുഖ്യമന്ത്രിയും ബന്ധപ്പെട്ടവരും നടത്തിയ ഉഭയകക്ഷി ചര്‍ച്ചയും തീരുമാനവും നടപ്പിലാക്കാതെ സത്യവിരുദ്ധപക്ഷത്ത് നിലകൊണ്ട സംസ്ഥാന സര്‍ക്കാറിന്റെ നിലപാടിനെതിരില്‍ ഇന്ന് (വ്യാഴാഴ്ച) കോഴിക്കോട് എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന കമ്മിറ്റി നടത്തുന്ന പ്രതിഷേധ സംഗമം വന്‍വിജയമാക്കാന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് ആനക്കര സി.കോയക്കുട്ടി മുസ്‌ലിയാര്‍, ജനറല്‍സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, ട്രഷറര്‍ പാറന്നൂര്‍ പി.പി.ഇബ്രാഹീം മുസ്‌ലിയാര്‍ എന്നിവര്‍ ബന്ധപ്പെട്ടവരോട് അഭ്യര്‍ത്ഥിച്ചു. 
പരിപാടി ചരിത്ര സംഭവമാക്കാന്‍ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ട് ടി.കെ.എം.ബാവ മുസ്‌ലിയാര്‍, ജനറല്‍ സെക്രട്ടറി പി.കെ.പി.അബ്ദുസ്സലാം മുസ്‌ലിയാര്‍, സമസ്ത കേരള ജംഇയ്യത്തുല്‍ മുഫത്തിശീന്‍ പ്രസിഡണ്ട് കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍, എസ്.വൈ.എസ്. സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ പ്രസിഡണ്ട് സി.കെ.എം.സ്വാദിഖ് മുസ്‌ലിയാര്‍, മുസ്‌ലിം എംപ്ലോയീസ് അസോസിയേഷന്‍ സംസ്ഥാന അധ്യക്ഷന്‍ ഡോ.എന്‍.എ.എം.അബ്ദുല്‍ഖാദിര്‍, മദ്‌റസാ മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട് കുമരംപുത്തൂര്‍ എ.പി.മുഹമ്മദ് മുസ്‌ലിയാര്‍, സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന ട്രഷറര്‍ ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, ജംഇയ്യത്തുല്‍ മുദരിസീന്‍ സംസ്ഥാന അധ്യക്ഷന്‍ സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങള്‍, ആസ്പിര്‍ സംസ്ഥാന അധ്യക്ഷന്‍ അബ്ദുല്‍ഗഫൂര്‍ അല്‍ഖാസിമി എന്നിവരും അഭ്യര്‍ത്ഥിച്ചു.

പ്രതിഷേധ സംഗമം; തല്‍സമയ സംപ്രേഷണവും ചര്‍ച്ചയും ഓണ്‍ലൈനില്‍


കോഴിക്കോട്: വ്യാജ കേശം കൊണ്ടുള്ള ആത്മീയ ചൂഷണത്തിനനുകൂലമായി കേരള ഹൈകോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ തെറ്റായ സത്യവാങ്‌മൂലവുമായി ബന്ധപ്പെട്ട്‌ സമസ്‌ത നേതാക്കളുമായും പ്രതിനിധികളുമായും ബഹു.മുഖ്യമന്ത്രിയും ചില മന്ത്രിമാരും നടത്തിയ ഉഭയകക്ഷി ചര്‍ച്ചയും തീരുമാനവും നടപ്പിലാക്കാത്ത സാഹചര്യത്തില്‍
ബന്ധപ്പെട്ടവരുടെ വാഗ്‌ദത്ത ലംഘ നത്തിനും വഞ്ചനക്കുമെതിരെ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ സംസ്‌ഥാന കമ്മിറ്റി ഇന്ന്‌(വ്യാഴം) വൈകുന്നേരം നാലു മണിക്ക്‌ വമ്പിച്ച പ്രതിഷേധ റാലിയും തുടര്‍ന്ന്‌ പ്രതിഷേധ സംഗമവും കോഴിക്കോട്ട്‌ സംഘടിപ്പിക്കും.
പരിപാടിയുടെ തല്‍സമയ സംപ്രേഷണവും തുടര്‍ന്ന്‌ ചര്‍ച്ചയും ബൈലക്‌സ്‌ മെസ്സഞ്ചറിലെ കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമിലും മൊബൈലിലെ ഇന്റര്‍നെറ്റ്‌ റേഡിയോവിലും ലഭ്യമായിരിക്കുമെന്ന്‌  എസ്‌.കെ.എസ്‌.എസ്‌.എസ്‌.എഫ്‌ ഐ.ടി വിങ്‌ അറിയിച്ചു. 

പന്നൂര്‍ ഇസ്‌ലാമിക് സെന്റര്‍ വാര്‍ഷികം ഇന്ന്ആരംഭിക്കും

കൊടുവള്ളി: പന്നൂര്‍ ഇസ്‌ലാമിക് സെന്റര്‍ നാലാം വാര്‍ഷികവും എം.കെ. ഉസ്താദ് അനുസ്മരണവും 28-ന് വ്യാഴാഴ്ച വൈകിട്ട് ഏഴിന് പന്നൂരില്‍ നടക്കും. പി.പി. ഇബ്രാഹിം മുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്യും. അബ്ദുല്‍ബാരി ബാഖവി അനുസ്മരണപ്രഭാഷണം നടത്തും. വെള്ളി, ശനി ദിവസങ്ങളില്‍ എ.ടി. അബ്ദുറഹിമാന്‍ ദാരിമി ചീക്കോട്, വലിയുദ്ദീന്‍ ഫൈസി വാഴക്കാട് എന്നിവര്‍ മതപ്രഭാഷണം നടത്തും. ഞായറാഴ്ച നടക്കുന്ന ദിക്ര്‍ ദുആ മജ്‌ലിസിന് സൂഫിവര്യന്‍ അത്തിപ്പറ്റ ഉസ്താദ് നേതൃത്വം നല്കും.

പോര്‍ങ്ങോട്ടൂര്‍ ടൗണ്‍ SKSSFആത്മീയസമ്മേളനം

പോര്‍ങ്ങോട്ടൂര്‍ : എസ്.കെ.എസ്.എസ്.എഫ്-എ.എം.എസ്. പോര്‍ങ്ങോട്ടൂര്‍ ടൗണ്‍ കമ്മിറ്റി സംഘടിപ്പിച്ച ആത്മീയസമ്മേളനം കെ. അബ്ദുല്‍ബാരി ബാഖവി ഉദ്ഘാടനം ചെയ്തു. തണ്ടോറ മുഹമ്മദ് മുസ്‌ല്യാര്‍ അധ്യക്ഷതവഹിച്ചു. പി.കെ. സാജിദ് ഫൈസി, പി.കെ. മോയിന്‍കുട്ടി ഹാജി, കെ. മുഹമ്മദ്, കെ. സുലൈമാന്‍, കെ. ഇസ്മായില്‍ ഫൈസി എന്നിവര്‍ പ്രസംഗിച്ചു.

SKSSF മാനിപുരം ക്ലസ്റ്റര്‍ ട്രന്റ് സമ്മര്‍ മീറ്റ്-2013

കൊടുവള്ളി: എസ്.കെ.എസ്.എസ്.എഫ്. മാനിപുരം ക്ലസ്റ്റര്‍ സംഘടിപ്പിച്ച ട്രന്റ് സമ്മര്‍ മീറ്റ് 2013 പി.കെ. സാജിദ് ഫൈസി ഉദ്ഘാടനം ചെയ്തു. കെ.ടി. അബ്ദുള്ള റാഷിദ് അധ്യക്ഷതവഹിച്ചു. ഇ.ടി. അബ്ദുല്‍ ഗഫൂര്‍ ക്ലാസ്സെടുത്തു. എന്‍.കെ. ഇബ്രാഹിം സ്വാഗതവും എന്‍.കെ. ഫഹ്‌ലുറഹ്മാന്‍ നന്ദിയും പറഞ്ഞു.

ബഹ്‌റൈന്‍ സമസ്‌ത ത്രിദിന മതപ്രഭാഷണ പരമ്പര നാളെ മുതല്‍

ഹാഫിള്‌ കബീര്‍ ബാഖവി നാളെ ബഹ്‌റൈനിലെത്തും 
 കബീര്‍ ബാഖവി
മനാമ: പ്രമുഖ വാഗ്മിയും യുവ പണ്‌ഢിതനുമായ ഹാഫിള്‌ അഹ്‌മദ്‌ കബീര്‍ ബാഖവി നാളെ (വെള്ളി)ബഹ്‌റൈനിലെത്തും. സമസ്‌ത കേരള സുന്നീ ജമാഅത്ത്‌ ഗുദൈബിയ ഏരിയാ കമ്മറ്റി മനാമ പാക്കിസ്‌താന്‍ ക്ലബ്ബില്‍ സംഘടിപ്പിക്കുന്ന ത്രിദിന മത പ്രഭാഷണ പരമ്പരയില്‍ സംബന്ധിക്കാനാണ്‌ ബാഖവി ബഹ്‌റൈനിലെത്തുന്നത്‌. 
നാളെ മുതല്‍ ഞായറാഴ്‌ച കൂടിയ ദിവസങ്ങളിലായാണ്‌ ബാഖവി വിശ്വാസികളെ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കുന്നത്‌. കേരളത്തിനകത്തും പുറത്തും ശ്രോതാക്കള്‍ തടിച്ചു കൂടുന്ന പ്രമുഖ പ്രഭാഷകനായ അഹ്‌മദ്‌ കബീര്‍ ബാഖവി ആദ്യമായാണ്‌ മത പ്രഭാഷണത്തിനായി ബഹ്‌റൈനിലെത്തുന്നത്‌ എന്നതിനാല്‍ ബഹ്‌റൈനിലെ എല്ലാ ഏരിയകളിലുള്ള സഹോദരീ സഹോദര•ാര്‍ക്ക്‌ സംബന്ധിക്കാനാവുന്ന വിധമുള്ള സൌകര്യം പാക്കിസ്‌താന്‍ ക്ലബ്ബിന്റെ അകത്തും പുറത്തുമായി സജ്ജീകരിച്ചിട്ടുണ്ടെന്ന്‌ സംഘാടകര്‍ അറിയിച്ചു. 
പതിവ്‌ വേദികളില്‍ നിന്നും വ്യത്യസ്‌തമായി ഹാളിനകവും പുറവും പ്രഭാഷകനെ കാണാനും കേള്‍ക്കാനും കഴിയുന്ന വിധമുള്ള ഡിജിറ്റല്‍ സൌകര്യമുള്ള ഡിസ്‌പ്ലെ സിസ്റ്റമാണ്‌ ഇതിനായി ഒരുക്കിയിരിക്കുന്നത്‌. 
മാര്‍ച്ച്‌ 29 മുതല്‍ ദിവസവും രാത്രി 8.മണിക്ക്‌ ആരംഭിക്കുന്ന മതപ്രഭാഷണങ്ങളില്‍ അഭിനവ യുഗത്തില്‍ പ്രവാസികള്‍ക്കാവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ക്കൊപ്പം അവര്‍ ഉയര്‍ത്തി പിടിക്കേണ്ടതും ജീവിതത്തില്‍ പകര്‍ത്തേണ്ടതുമായ ഉന്നതമായ ധാര്‍മ്മിക മൂല്യങ്ങളും വിവിധ വിഷയങ്ങളും പ്രതിപാദിച്ച്‌ ബാഖവി പ്രഭാഷണം നടത്തും. 
വെള്ളിയാഴ്‌ച കാലത്ത്‌ 8.45ന്‌ ബഹ്‌റൈന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എത്തുന്ന ബാഖവിയെ സ്വീകരിക്കാന്‍ സമസ്‌ത കേരള സുന്നിജമാഅത്തിന്റെയും പോഷക സംഘടനകളുടെയും പ്രവര്‍ത്തകര്‍ ഒരുക്കങ്ങളാരംഭിച്ചു. ബന്ധപ്പെട്ട മുഴുവന്‍ പ്രവര്‍ത്തകരും കാലത്ത്‌ കൃത്യസമയത്ത്‌ എയര്‍പോര്‍ട്ടിലെത്തിച്ചേരണമെന്ന്‌ സംഘാടക സമിതിക്കുവേണ്ടി കണ്‍വീനര്‍ അഷ്‌റഫ്‌ കാട്ടില്‍പീടിക അറിയിച്ചു. വിശദവിവരങ്ങള്‍ക്ക്‌:.

വ്യാജ കേശ സത്യവാങ്‌മൂലം; പ്രവാച നിന്ദക്കും സര്‍ക്കാര്‍വഞ്ചനക്കുമെതിരെ നാടും നഗരവും ഒരുങ്ങി..SKSSF പ്രതിഷേധ റാലി നാളെ കോഴിക്കോട്ട്‌

റാലിയില്‍ പങ്കെടുക്കുന്നവര്‍ 4.മണിക്ക്‌ മുമ്പെ കോഴിക്കോട്‌സ്റ്റേഡിയം കോര്‍ണറില്‍ എത്തണം
കോഴിക്കോട്‌: വ്യാജ കേശവുമായി ബന്ധപ്പെട്ട്‌ നടക്കുന്ന ആത്മീയ ചൂഷണത്തിനനുകൂലമായി കേരള ഹൈകോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ തെറ്റായ സത്യവാങ്‌മൂലം തിരുത്താന്‍ തയാറാവാത്ത സാഹചര്യത്തില്‍ ബന്ധപ്പെട്ടവരുടെ വാഗ്‌ദത്തലംഘനത്തിനും വഞ്ചനക്കുമെതിരെ പ്രവാചക സ്‌നേഹികളെ അണിനിരത്തി സമസ്‌ത ആരംഭിക്കുന്ന വമ്പിച്ച പ്രക്ഷോഭത്തിന്റെയും സമരപരമ്പരകളുടെയും പ്രാരംഭമെന്നോണം പോഷക സംഘടനയായ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ സംസ്‌ഥാന കമ്മിറ്റി നാളെ(വ്യാഴം) വൈകിട്ട്‌ കോഴിക്കോട്ട്‌ വമ്പിച്ച പ്രതിഷേധ റാലിയും പ്രതിഷേധ സംഗമവും സംഘടിപ്പിക്കും. ഇതിനായി നാടെങ്ങും ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വിവിധ ജില്ലാ കേന്ദ്രങ്ങള്‍ അറിയിച്ചു. 
വിശ്വാസി ലോകം സ്വന്തം ജീവനേക്കാള്‍ സ്‌നേഹിക്കുന്ന മുഹമ്മദ്‌ നബി(സ)തങ്ങളുടെ പേരില്‍ ഇറക്കുമതി ചെയ്യപ്പെട്ട വ്യാജ കേശവും തുടര്‍ന്നു നടക്കുന്ന ആത്മീയ ചൂഷണങ്ങള്‍ക്കുമെതിരെ 
ശബ്‌ദമുയര്‍ത്തിയ സമസ്‌തയുടെയും എസ്‌.കെ.എസ്‌.എസ്‌.എഫ്‌്‌ നേതാക്കളുടെയും മുമ്പില്‍ പഞ്ചപുഛമടക്കി നടന്നിരുന്ന വ്യാജ കേശ വക്താക്കള്‍ക്കനുകൂലമായി കേരള ഹൈക്കോടതിയില്‍ സര്‍ക്കാര്‍ കള്ള സത്യവാങ്‌മൂലം സമര്‍പ്പിച്ചിക്കുകയായിരുന്നു. 
കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരെയും കേരള ആഭ്യന്തര വകുപ്പിനെയും എതിര്‍കക്ഷികളാക്കി വടകര സ്വദേശിയും പൊതു പ്രവര്‍ത്തകനുമായ യു.സി. അബു ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിട്ട്‌ ഹരജിയിലാണ്‌ വ്യാജ കേശത്തിന്റെ പേരില്‍ പിരിവ്‌ നടന്നിട്ടില്ലെന്നും ഇതിലുള്ള അ•കാണിച്ച്‌ സര്‍ക്കാര്‍ കള്ള സത്യവാങ്‌മൂലം നല്‍കിയിരുന്നത്‌.

ഇത്‌ വസ്‌തുതാ വിരുദ്ധമാണെന്നും വ്യാജ കേശത്തിന്റെ പേരിലുള്ള ചൂഷണത്തിന്‌ ബഹു.ഹൈദരലി ശിഹാബ്‌ തങ്ങളടക്കമുള്ളവര്‍ ഇരയായിട്ടുണ്ടെന്നും ആയതിനാല്‍ കള്ള സത്യവാങ്‌മൂലം സര്‍ക്കാര്‍ പിന്‍വലിക്കണമെന്നുമാവശ്യപ്പെട്ട്‌ എസ്‌.കെ.എസ്‌.എസ്‌.എഫ്‌്‌ ജനു.31ന്‌ പോലീസ്‌ കമ്മീഷണര്‍ ഓഫീസിലേക്ക്‌ മാര്‍ച്ച്‌ പ്രഖ്യാപിച്ചിരുന്നു. 

ഓണ്‍ലൈനിലും പ്രചരണം 
ശക്തം: ഫൈസ്‌ബുക്കിലും
 മറ്റും  പ്രചരിക്കുന്ന 
ചില പോസ്റ്റുകൾ 
എന്നാല്‍ വിഷയത്തില്‍ മുഖ്യന്ത്രി സമസ്‌ത നേതാക്കളെ ചര്‍ച്ചക്ക്‌ വിളിക്കുകയും 15 ദിവസത്തിനകം കള്ള സത്യവാങ്ങ്‌ മൂലം തിരുത്തി സമര്‍പ്പിക്കുമെന്ന്‌ നേതാക്കള്‍ക്ക്‌ ഉറപ്പ്‌ നല്‍കുകയും ചെയ്‌തിരുന്നു. 
സര്‍ക്കാറുമായി ചര്‍ച്ച നടത്തി. ചര്‍ച്ചയില്‍ ഉന്നയിച്ച എട്ട്‌ ആവശ്യങ്ങളില്‍ മിക്കവയും സര്‍ക്കാര്‍ അംഗീകരിച്ചു. അനുബന്ധ സത്യവാങ്‌മൂലം 15 ദിവസത്തിനകം നല്‍കുമെന്ന്‌ സര്‍ക്കാര്‍ ഉറപ്പുനല്‍കി. പക്ഷേ, ഒന്നരമാസം കഴിഞ്ഞിട്ടും നടപടിയുണ്‌ടായില്ല. 
ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ മാര്‍ച്ച്‌ നാലിന്‌ പ്രക്ഷോഭം പുനരാരംഭിക്കാന്‍ സംഘടന യോഗം വിളിച്ചിരുന്നു. തൊട്ടു തലേദിവസം രാത്രി മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഇടപെട്ടു. അഡീഷനല്‍ അഫിഡവിറ്റിന്‍െറയും അന്വേഷണത്തിന്‍െറയും എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയായതായിട്ടു ണ്ടെന്നും എ.ഡി.ജി.പി സെന്‍കുമാറിനെ അന്വേഷണ ചുമതല ഏല്‍പി ച്ചെന്നും മന്ത്രി കുഞ്ഞാ ലിക്കുട്ടി അറി യിച്ചിരുന്നു.
എന്നാല്‍, ഇതുവരെ ഒന്നും നടന്നില്ല. അന്വേഷണത്തിന്‌ ഉത്തരവിടുക പോലും ചെയ്‌തിട്ടില്ല. സര്‍ക്കാറിന്‍െറ ഈ വാഗ്‌ദത്ത ലംഘനത്തിനും വഞ്ചനക്കുമെതിരെയാണ്‌ എസ്‌.കെ.എസ്‌.എസ്‌.എഫ്‌്‌ ബഹു.ഹൈദരലി ശിഹാബ്‌ തങ്ങളുടെ സമ്മതത്തോടെ തന്നെ ഇപ്പോള്‍ പ്രക്ഷോഭം ആരംഭിക്കുന്നതെന്നും ഇനി വാഗ്‌ദാനങ്ങള്‍ വിശ്വസിച്ച്‌ പ്രക്ഷോഭരംഗത്തുനിന്ന്‌ പിന്‌മാറില്ലെന്നും സമസ്‌ത നേതാക്കള്‍ കഴിഞ്ഞ ദിവസം കോഴിക്കോട്‌ നടത്തിയ പത്രസമ്മേളത്തില്‍ പറഞ്ഞിരുന്നു. 
നാളെ വൈകീട്ട്‌ നാലു മണിക്ക്‌ കോഴിക്കോട്ടെ സ്റ്റേഡിയം കോര്‍ണറില്‍ നിന്ന്‌ ആരംഭിക്കുന്ന റാലി 5.15ന്‌ ബീച്ചിലെ ഗുജറാത്തി സ്‌കൂള്‍ ഗ്രണ്‌ടില്‍ സമാപിക്കും. റാലിയില്‍ പങ്കെടുക്കാനെ ത്തുന്നവരെല്ലാം 4.മണിക്ക്‌ മുമ്പായി സ്റ്റേഡിയം കോര്‍ണറില്‍ എത്തിച്ചേരണമെന്നും ബന്ധപ്പെവര്‍ അറിയിച്ചു. 

വിവാദ കേശം:എസ്.കെ.എസ്.എസ്.എഫ്. മാര്‍ച്ച് വിജയിപ്പിക്കുക

 കാസര്‍കോട്: വിവാദകേശത്തിനും വ്യാജപിരിവിനും അനുകൂലമായി കേരള സര്‍ക്കാര്‍ ഹൈക്കേടതിയില്‍ നല്‍കിയ സത്യവാങ്മൂലം പിന്‍വലിക്കണ മെന്നാവശ്യപ്പെട്ട് എസ്.കെ.എസ്. എസ്.എഫ്. നടത്തിവരുന്ന പ്രക്ഷോഭപരിപാടിയുടെ ഭാഗമായി ഇന്ന് വൈകുന്നേരം 4 മണിക്ക് കോഴിക്കോട്ട് വെച്ച് നടത്തുന്ന പ്രതിഷേധറാലിയില്‍ കാസര്‍കോട് ജില്ലയിലെ മുഴുവന്‍ ശാഖകളില്‍ നിന്നും പ്രവര്‍ത്തകര്‍ സംബന്ധിക്കണമെന്ന് ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം എന്നിവര്‍ അറിയിച്ചു.
ജില്ലാ ഭാരവാഹികളുടെ യോഗം 30ന് 
എസ്.കെ.എസ്.എസ്.എഫ്.കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ പുതുതായി തിരഞ്ഞെടുക്കപ്പെ' ഭാരവാഹികളുടെ യോഗം മാര്‍ച്ച് 30ന് ശനിയാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്ക് സമസ്ത ജില്ലാ ഓഫീസില്‍ ചേരും.മുഴുവന്‍ ജില്ലാ ഭാരവാഹികളും കൃത്യസമയത്ത് സംബന്ധിക്കണമെ് ജനറല്‍ സെക്ര'റി റഷീദ് ബെളിഞ്ചം അറിയിച്ചു.

ഗള്‍ഫ്‌ സത്യധാര; ബഹ്‌റൈന്‍ തല പ്രകാശനവും പ്രചരണോദ്‌ഘാനവും വെള്ളിയാഴ്‌ച മനാമയില്‍

ചടങ്ങ്‌ അഹ്‌മദ്‌ കബീര്‍ ബാഖവിയുടെ പ്രഭാഷണ വേദി 
മനാമ: എസ്‌.കെ.എസ്‌.എസ്‌.എഫ്‌ മുഖപത്രമായ ഗള്‍ഫ്‌ സത്യധാരയുടെ ബഹ്‌റൈന്‍ തല പ്രകാശനവും പ്രചരണോദ്‌ഘാടനവും മാര്‍ച്ച്‌ 29ന്‌ വെള്ളിയാഴ്‌ച മനാമ പാക്കിസ്‌താന്‍ ക്ലബ്ബില്‍ നടക്കും. 
സമസ്‌ത കേരള സുന്നി ജമാഅത്ത്‌ ഗുദൈബിയ ഏരിയാ കമ്മറ്റി സംഘടിപ്പിക്കുന്ന പ്രമുഖ വാഗ്മി ഹാഫിള്‌ അഹ്‌ മദ്‌ കബീര്‍ ബാഖവിയുടെ ത്രിദിന മത പ്രഭാഷണ പരമ്പരയുടെ ഉദ്‌ഘാടന വേദിയിലാണ്‌ ഗള്‍ഫ്‌ സത്യധാരയുടെ പ്രചാരണോദ്‌ഘാടനവും സംഘടിപ്പിച്ചിരിക്കുന്നത്‌. 
1997 ആഗസ്റ്റ്‌ 2ന്‌ പാണക്കാട്‌ സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങള്‍ കോഴിക്കോട്ട്‌ പ്രകാശനം ചെയ്‌ത്‌ ആരംഭിച്ച സത്യധാര മാസികയുടെ ഗള്‍ഫ്‌ പതിപ്പ്‌ കഴിഞ്ഞ വെള്ളിയാഴ്‌ചയാണ്‌ പുറത്തിറങ്ങിയത്‌. 
\അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക്‌ സെന്ററില്‍ നടന്ന ചടങ്ങില്‍ പാണക്കാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങളാണ്‌ ഗള്‍ഫ്‌ സത്യധാര പ്രകാശനം ചെയ്‌തത്‌.
മനാമ പാക്കിസ്‌താന്‍ ക്ലബ്ബില്‍ നടക്കുന്ന ചടങ്ങില്‍ ബഹ്‌റൈന്‍ സമസ്‌ത, എസ്‌.കെ.എസ്‌.എസ്‌.എഫ്‌ നേതാക്കളും ഏരിയാ പ്രതിനിധികളും പോഷക സംഘടനാ ഭാരവാഹികളും സംബന്ധിക്കുമെന്ന്‌ ബഹ്‌റൈന്‍ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ അറിയിച്ചു.

ഹറമില്‍ വരുന്ന വിശ്വാസികള്‍ ഹറമിന്റെ പവിത്രത കാത്തു സൂക്ഷിക്കണം: ഹറം ഇമാം ശൈഖ് സുദൈസ്‌.

മക്ക:ഹറമില്‍ ഉംറക്കും സന്ദര്‍ശനത്തിനുമായി വരുന്ന വിശ്വാസികള്‍ ഹറമിന്റെ പവിത്രതക്ക് കളങ്കം വരുത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുത് എന്ന് ഹറം ഇമാം ശൈഖ് അബ്ദുല്‍ റഹ്മാന്‍ അല സുദൈസ്‌ വിശ്വാസികളെ ഓര്‍മ്മിപ്പിച്ചു,, ആരാധനകള്‍ കൊണ്ട് ധന്യമാക്കേണ്ട വിലപ്പെട്ട സമയം മൊബൈല്‍ ക്യാമറ കൊണ്ട് ഫോട്ടോ എടുത്തു കളിച്ചു നടക്കുകയാണ് പല യുവാക്കളും ചെയ്യുന്നത്, ഇത് ഹറമിന്റെ പരിശുദ്ധിക്കും പവിത്രതക്കും എതിരാണ്, സ്ത്രീകള്‍ ഹറമില്‍ ത്വഫാഫിനു വരുമ്പോള്‍ മാന്യമായി വസ്ത്രം ധരിക്കണം , പല സ്ത്രീകളും പുരുഷന്മാരെ ആകര്‍ഷിക്കുന്ന വിധം ഫാഷന്‍ വസ്ത്രങ്ങള്‍ ധരിച്ചുകൊണ്ടാണ് ഹറമില്‍ വരുന്നത്, ഇത് ഇസ്ലാം ഒരിക്കലും അനുവദിക്കുന്നില്ല, ഹറം വളരെ പരിശുദ്ധവും പരിപാവനവും ആയ സ്ഥലമാണ്, അതിന്റെ പവിത്രതക്ക് കളങ്കം വരുത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങളില്‍ നിന്നും വിശ്വാസികള്‍ വിട്ടു നില്‍ക്കണമെന്നും ഹറം ഇമാം വിശ്വാസികളെ ഉല്‍ബോധിപ്പിച്ചു, തിങ്കളാഴ്ച ഇശാ നിസ്കാരത്തിനു ശേഷം ഹറമില്‍ വെച്ച് നടത്തിയ പ്രസംഗത്തിലാണ് ശൈഖ് സുദൈസ്‌ വിശ്വാസികള്‍ക്ക് ഈ ഉപദേശം നല്‍കിയത്

ഖുദ്‌സിന്റെ സംരക്ഷണത്തിന് 100 കോടി ഡോളര്‍ സ്വരൂപിക്കും

ദോഹ: മുല്ലപ്പൂ വിപ്ലവങ്ങളുടെ അലകള്‍ അടങ്ങാത്ത അറബ് ലോകത്തിന്റെ രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങളെ ഇഴകീറി വിലയിരുത്തുന്ന 24-ാമത് അറബ് ലീഗ് ഉച്ചകോടിക്ക് ദോഹയില്‍ തുടക്കമായി. 
വിപ്ലവാനന്തര രാജ്യങ്ങളിലെ രാഷ്ട്രീയ-സാമ്പത്തിക പ്രതിസന്ധികളും സിറിയ, ഫലസ്തീന്‍ ഉള്‍പ്പെടെ അറബ് ലോകത്തിന്റെ നീറുന്ന പ്രശ്‌നങ്ങളും ചര്‍ച്ചയാകുന്ന ഉച്ചകോടിയില്‍ സിറിയന്‍ പ്രതിപക്ഷ നേതാവിന്റെ സാന്നിധ്യമാണ് ഏറെ ശ്രദ്ധേയമായത്. ദോഹ ഷെരാട്ടണ്‍ ഹോട്ടലിലെ ദഫ്‌ന ഹാളില്‍ ഇന്നലെ കാലത്ത് 11ന് ആരംഭിച്ച സമ്മേളനം ഖത്തര്‍ അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനി ഉദ്ഘാടനം ചെയ്തു. സിറിയക്കു വേണ്ടി ഒഴിഞ്ഞുകിടന്ന ഔദ്യോഗിക ഇരിപ്പിടത്തിലേക്ക് ഖത്തര്‍ അമീര്‍ പ്രതിപക്ഷ സഖ്യത്തിന്റെ പ്രസിഡണ്ട് മുആസ് അല്‍ഖാതിബിനെ ക്ഷണിച്ചിരുത്തി.

ജാമിഅഃ ജൂനിയര് കോളേജസ് സംയുക്ത വിദ്യാര്ത്ഥി സംഘടന രൂപീകരിച്ചു

പെരിന്തല്‍മണ്ണ: സംസ്ഥാനത്തിനകത്തും പുറത്തുമായി നിലകൊള്ളുന്ന ജാമിഅഃ അഫ്‌ലിയേറ്റഡ് കോളേജുകളിലെ സംയുക്ത വിദ്യാര്‍ത്ഥി സംഘടന രൂപീകൃതമായി. സജ്ദ (സ്റ്റുഡന്‍സ് അസോസിയേഷന്‍ ഓഫ് ജാമിഅഃ ഫോര്‍ ഡിവോട്ടഡ് ആക്ടിവിറ്റീസ്) എന്ന പേരിലാണ് സമിതി അറിയപ്പെടുക.പ്രസിഡണ്ട് മുഹമ്മദ് അജ്മല്‍ പി.കെ (ഇമാം ഗസ്സാലി അക്കാഡമി, കൂളിവയല്‍) ജനറല്‍ സെക്രട്ടറി ഉവൈസ് ഇ.കെ (കോട്ടുമല ഇസ്‌ലാമിക് കോംപ്ലക്‌സ്, മലപ്പുറം) ട്രഷറര്‍ റിയാസ് ഇ (അല്‍ ഹസനാത്, മാമ്പുഴ). 
യാസിര്‍ പി (ദാറുന്നജാത്ത്, കരുവാരക്കുണ്ട്), മുഹമ്മദ് ജൂറൈജ്. എന്‍ (ബദരിയ്യ, വേങ്ങര) വൈസ് പ്രസിഡണ്ടുമാര്‍. ലുഖ്മാനുല്‍ ഹകീം പി (മര്‍കസ്, നിലമ്പൂര്‍), മുഹമ്മദ് മുസ്തഫ സി (മുനവ്വിറുല്‍ ഇസ്‌ലാം തൃക്കരിപ്പൂര്‍), അബ്ദുസലാം എ (ദാറുല്‍ ഖൈറാത്, ഒറ്റപ്പാലം) ജോയിന്റ് സെക്രട്ടറിമാര്‍ എന്നിവരാണ് ഭാരവാഹികള്‍.
യോഗം പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു ഹാജി കെ. മമ്മദ് ഫൈസി അദ്ധ്യക്ഷത വഹിച്ചു. വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, പുത്തനഴി മൊയ്തീന്‍ ഫൈസി പ്രസംഗിച്ചു. ഹംസ റഹ്മാനി കൊണ്ടിപറമ്പ് സ്വാഗതവും അജ്മല്‍ പി.കെ നന്ദിയും പറഞ്ഞു.

ദാറുല്‍ ഹുദ: അസം കേന്ദ്രത്തിനു സയ്യിദ്‌ മുനവ്വറലി ശിഹാബ്‌ തങ്ങൾ തറക്കല്ലിട്ടു

കേരളത്തിനു പുറത്ത്‌ ദാറുല്‍ഹുദായുടെ മൂന്നാമത്‌ കേന്ദ്രം
പാണക്കാട് സയ്യിദ്‌ മുനവ്വറലി ശിഹാബ്‌ തങ്ങള്‍ ദാറുല്‍ഹുദാ അസം ഓഫ് കാമ്പസിന്റെ ശിലാസ്ഥാപന കര്‍മ്മം നിര്‍വ്ഹിച്ചപ്പോള്‍
ഗുഹാവത്തി: ദക്ഷിണേന്ത്യയിലെ പ്രമുഖ ഇസ്‌ലാമിക വിദ്യാഭ്യാസ സ്ഥാപനമായ ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്സിറ്റിയുടെ മൂന്നാമത് ഓഫ് കാമ്പസിന് അസമിലെ ബോര്‍പ്പെട്ട ജില്ലയിലെ ബൈശ വില്ലേജില്‍ ശിലാസ്ഥാപനം കര്‍മ്മം നിര്‍വഹിച്ചു. ദാറുല്‍ഹുദാ നാഷണല്‍ പ്രോജക്ട് ചെയര്‍മാന്‍ സയ്യിദ്‌ മുനവ്വറലി ശിഹാബ്‌ തങ്ങളാണ് ദാറുല്‍ഹുദാ വൈസ്‌ ചാന്‍സിലര്‍ ഡോ. ബഹാഉദ്ദീന്‍ നദവിയുടെ സാന്നിധ്യത്തില്‍ ഞായറാഴ്ച രാവിലെ ചടങ്ങളില്‍ ശിലാസ്ഥാപന കര്‍മ്മം നിര്‍വഹിച്ചത്‌.  
കേരളത്തിനു പുറത്ത്‌ ദാറുല്‍ഹുദാ നിര്‍മിക്കുന്ന മൂന്നാമത്‌ കേന്ദ്രമാണ് അസമിലേത്. നേരത്തെ ആന്ധ്രപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലെ പുങ്കന്നൂരും പശ്ചിമബംഗാളിലെ ബീര്‍ഭൂം ജില്ലയിലെ ഭീംപൂരിലും നേരത്തെ ഓരോ കേന്ദ്രങ്ങള്‍ തുടങ്ങിയിരുന്നു. ഇതിനു പുറമേ, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും നേപ്പാളില്‍ നിന്നുമുള്ള 350-ഓളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന നാഷണല്‍ ഇന്‍സ്റിറ്റ്യൂട്ട് നേരത്തെ ത്തന്നെ മലപ്പുറം ജില്ലയിലെ ചെമ്മാട് സ്ഥിതി ചെയ്യുന്ന ദാറുല്‍ഹുദായിലെ പ്രധാന കാമ്പസില്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്.
അസം കേന്ദ്രം പ്രവര്‍ത്തനം സജ്ജമാവുന്നതോടെ അസമിനു പുറമേ അയല്‍ സംസ്ഥാനങ്ങളായ സിക്കിം, അരുണാചല്‍ പ്രദേശ്‌, മേഘാലയ, നാഗാലാന്‍ഡ്, മിസോറം, ത്രിപുര, മണിപ്പൂര്‍, ബീഹാര്‍ തുടങ്ങിയവക്കും അതിന്റെ ഗുണഫലങ്ങള്‍ ലഭ്യമാവുമെന്ന് വൈസ്‌ ചാന്‍സിലര്‍ ഡോ. ബഹാഉദ്ദീന്‍ നദവി പറഞ്ഞു. 
അസം പാര്‍ലമെന്ററി ആന്റ് അഗ്രികള്‍ച്ചറല്‍ വകുപ്പ് മന്ത്രി നിലോമണി സെന്‍ദേക, അലി ഹുസൈന്‍ എം.എല്‍.എ, ഷുക്കൂറലി എം.എല്‍.എ, മുസ്‌ലിം ലീഗ് അസം സ്റ്റേറ്റ് പ്രസിഡന്റ് ദിലേര്‍ ഖാന്‍ അഹമ്മദ് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ദാറുല്‍ ഹുദാ മാനേജിംഗ് കമ്മിറ്റി വൈസ് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സെക്രട്ടറിമാരായ ഡോ.യു.വി.കെ മുഹമ്മദ്, യു.ശാഫി ഹാജി, രജിസ്ട്രാര്‍ സുബൈര്‍ ഹുദവി ചേകന്നൂര്‍, കെ.ടി ജാബിര്‍ ഹുദവി, പി.കെ മുഹമ്മദ് ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു.

SKSSF കാസര്‍കോട്ജില്ലാ കമ്മിറ്റി താജുദ്ദീന്‍ ദാരിമി പ്രസിഡണ്ട് റഷീദ് ബെളിഞ്ചം സെക്രട്ടറി

കാസര്‍കോട്: പോരിടങ്ങളില്‍ സാഭിമാനം എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ്. സംഘടിപ്പിച്ച മെമ്പര്‍ഷിപ്പ് കാമ്പയിന് കാസര്‍കോട് ജില്ലയില്‍ സമാപനം കുറിച്ചു നടന്ന കൗണ്‍സില്‍ മീറ്റില്‍ 2013-2015 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. താജുദ്ദീന്‍ ദാരിമി പടന്ന പ്രസിഡണ്ടും റഷീദ് ബെളിഞ്ചം ജനറല്‍ സെക്രട്ടറിയും ഹാശിം ദാരിമി ദേലമ്പാടി ട്രഷററുമായ കമ്മിറ്റിയില്‍ സുഹൈര്‍ അസ്ഹരി പള്ളങ്കോട് വര്‍ക്കിംഗ് സെക്രട്ടറിയും ഹാരിസ് ദാരിമി ബെദിര, സി.പി.മൊയ്തു മൗലവി ചെര്‍ക്കള, സിദ്ദീഖ് അസ്ഹരി പാത്തൂര്‍, സലാം ഫൈസി പേരാല്‍, വൈസ് പ്രസിഡണ്ട് മാരും ഹമീദ് ഫൈസി കൊല്ലമ്പാടി, മുനീര്‍ ഫൈസി ഇടിയടുക്ക, എം.പി.കെ.പള്ളങ്കോട്, സെക്രട്ടറി മാരും മുഹമ്മദലി കോട്ടപ്പുറം, ശമീര്‍ മൗലവി കുന്നുംങ്കൈ, മഹമൂദ് ദേളി, ഓര്‍ഗനൈസിംഗ് സെക്രട്ടറിമാരാണ്. 
കൗണ്‍സില്‍ മീറ്റ് ഇബ്രാഹിം ഫൈസി ജെഡിയാറിന്റെ അധ്യക്ഷതയില്‍ എസ്.വൈ.എസ്.ജില്ലാ ജനറല്‍ സെക്രട്ടറി അബ്ബാസ് ഫൈസി പുത്തിഗ ഉല്‍ഘാടനം ചെയ്തു. എസ്.വി.മുഹമ്മദലി മാസ്റ്റര്‍, ബഷീര്‍ ദാരിമി തളങ്കര, അബൂബക്കര്‍ സാലുദ് നിസാമി തുടങ്ങിയവര്‍ പ്രസംഗിച്ചു.സലാഹുദ്ദീന്‍ ഫൈസി വല്ലപുഴ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതവും താജുദ്ദീന്‍ ദാരിമി പടന്ന നന്ദിയും പറഞ്ഞു.

എസ്.കെ.എസ്.എസ്.എഫ് ജില്ലാ കാമ്പസ് മീറ്റ്

മലപ്പുറം: എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ സാമൂഹിക ക്ഷേമ പദ്ധതിയായ വിഷന്‍15 ന്റെ ഭാഗമായുള്ള ജില്ലാ കാമ്പസ് മീറ്റ് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി കെ.എ.റഹ്മാന്‍ ഫൈസി ഉദ്ഘാടനം ചെയ്തു.ജില്ലയിലെ കാമ്പസുകളില്‍ നടപ്പാക്കുന്ന എസ്.ഐ.ടി പദ്ധതിക്ക് രൂപം നല്‍കി.കാമ്പസ് ന്യൂസ് ലെറ്റര്‍ കാമ്പസ് ഇന്‍സൈഡര്‍ ലോഗോ പ്രകാശനം നിര്‍വ്വഹിച്ചു. ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍ അദ്ധ്യക്ഷത വഹിച്ചു.ഖയ്യൂം മാസ്റര്‍ കടമ്പോട്,വി.കെ.ഹാറൂണ്‍ റശീദ്,ജഹ്ഫര്‍ ഫൈസി പഴമള്ളൂര്‍,ടി.സി നാസര്‍ മാസ്റര്‍,ജൌഹര്‍ കാളമ്പാടി,റാശിദ് പടിക്കല്‍ പ്രസംഗിച്ചു.
ജില്ലാ കാമ്പസ് വിംഗ് രൂപീകരിച്ചു.സയ്യിദ് ഹക്കീം തങ്ങള്‍ മലപ്പുറം ഗവര്‍മന്റ് കോളേജ്(ചെയര്‍മാന്‍),മുഹമ്മദ് മുനീര്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി കാമ്പസ്,മുഹമ്മദ് അസ്ഹറുദ്ദീന്‍ ടി.എം.ജി കോളേജ് തിരൂര്‍(വൈ.ചെയര്‍മാന്‍),സഫറുദ്ദീന്‍ ജംസ് കോളേജ് രാമപുരം(ജനറല്‍ കണ്‍വീനര്‍),അബ്ദുറഹീം മഞ്ചേരി കോ ഓപ്പറേറ്റീവ് കോളേജ്,സഫ്വാനുല്‍ അമീര്‍ കരുവാരകുണ്ട് നജാത്ത് കോളേജ്(ജോ.കണ്‍വീനര്‍)താജുദ്ദീന്‍ ഖിദ്മത്ത് കോളേജ് എടക്കുളം(ട്രഷറര്‍).

ധാര്‍മ്മികതയുടെ നിലനില്‍പിന് മാധ്യമങ്ങളുടെ പങ്ക് നിസ്തുലം : ഹൈദരലി ശിഹാബ് തങ്ങള്‍

അബുദാബി : സാമൂഹിക ധാര്‍മികത നിലനിര്‍ത്താനും നിലപാടുകളുടെ നില പാടുകളെ ക്രമീക രിക്കുതിലും മാധ്യമങ്ങള്‍ക്ക് വലിയ പങ്ക് വഹി ക്കാനുണ്ടെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു . സത്യധാര ഗള്‍ഫ് എഡിഷന്റെ പ്രകാശനം നിര്‍വഹിച്ച് അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററില്‍ സാമൂഹിക സാംസ്‌കാരിക പ്രമുഖരുടെയും വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിുള്ള പ്രവര്‍ത്തകരുടെയുയും തിങ്ങി നിറഞ്ഞ സദസ്സിനെ അഭിസംബോധനം ചെയ്തു സംസാരിക്കുകയായിരുന്നു തങ്ങള്‍. സത്യധാര മാനേജിംഗ് ഡയറക്ടര്‍ സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.
സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ പ്രാര്‍ഥന നിര്‍വഹിച്ചു. പത്മശ്രീ എം.എ. യൂസുഫലി, സമ്മേളനം ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് മുഖ്യപ്രഭാഷണം നടത്തി. ഓണമ്പിള്ളി മുഹമ്മദ് ഫൈസി ഗള്‍ഫ് സത്യധാരയെ പരിചയപ്പെടുത്തി. 
പത്മശ്രീ ബി.ആര്‍ ഷെട്ടി, പുത്തൂര്‍ റഹ്മാന്‍, പി. ബാവ ഹാജി, യഹ്‌യ തളങ്കര, ഇബ്രാഹീം എളേറ്റില്‍, സോഷ്യല്‍ സെന്റര്‍ പ്രസിഡണ്ട് കെ.ബി മുരളി, ശംസുദ്ധീന്‍ നെല്ലറ, എം.പി.എം റശീദ്, അന്‍വര്‍ നഹ, സുധീര്‍ കുമാര്‍ ഷെ'ി, സയ്യിദ് വി.പി പൂക്കോയ തങ്ങള്‍, ഹംസ ഹാജി മൂിയൂര്‍, ഇ.കെ മൊയ്തീന്‍ ഹാജി, സയ്യിദ് ശുഹൈബ് തങ്ങള്‍, ഹുസൈന്‍ ദാരിമി, ഗംഗാധരന്‍ (ഇന്ത്യന്‍ മീഡിയാ ഫോറം), മനോജ് പുഷകര്‍ (മലയാളി സമാജം), അബ്ദുസ്സലാം (ഇന്ത്യാ സോഷ്യല്‍ സെന്റര്‍), എിവര്‍ സംസാരിച്ചു. 
വിവിധ ജി.സി.സി. രാജ്യങ്ങളെ പ്രതിനിധീകരിച്ച് മുനീര്‍ കാളാവ് (ഖത്തര്‍), അബ്ദുറഹ്മാന്‍ ഹാജി, അശ്‌റഫ് ക'ില്‍ പീടിക, നൗഷാദ് വാണിമേല്‍ (ബഹ്‌റൈന്‍), റഫീഖ് ചിറ്റാരിപ്പറമ്പ്, ഇസ്മാഈല്‍ മ'ൂര്‍ (ഒമാന്‍), ശംസുദ്ധീന്‍ ഫൈസി (കുവൈത്ത്), അബൂബകര്‍ ഫൈസി ചെങ്ങമനാട് (സഊദ് അറേബ്യ) തുടങ്ങിയവര്‍ പങ്കെടുത്തു.
ഹസം ഹംസ ഖിറാഅത്ത് നടത്തി. ഡോ. അബ്ദുറഹ്മാന്‍ ഒളവ'ൂര്‍ സ്വാഗതവും സയ്യിദ് അബ്ദുറഹ്മാന്‍ തങ്ങള്‍ നന്ദിയും പറഞ്ഞു.
ഗള്‍ഫ് സത്യധാര പ്രകാശന ചടങ്ങ്