മലപ്പുറം ജില്ലയിലെ നിര്‍ധനരായ പത്തോളം ആളൂകള്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുന്നതിന്‍റെ ആദ്യഘട്ടം മൂന്ന് വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്നു : റിയാദ്


റിയാദ് : റിയാദ് മലപ്പുറം ജില്ല സുന്നി സെന്‍റര്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ പത്തോളം നിര്‍ധനരായ ആളുകള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കുന്നതിന്‍റെ ഒന്നാം ഘട്ടം മൂന്ന് വീടുകള്‍ക്കുള്ള ആളുകളെ ഉസ്താദ് ആലിക്കുട്ടി മുസ്‍ലിയാര്‍ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്നു.

പ്രോത്സാഹന സമ്മാനം നല്‍കി


ഖുര്‍ആന്‍ സ്റ്റഡി സെന്‍ററിന്‍റെ കീഴില്‍ നടന്നുവരുന്ന ഖുര്‍ആന്‍ ക്ലാസിന്‍റെ രണ്ടാം ഘട്ട പരീക്ഷയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ മുഹമ്മദിന് അശ്റഫ് തങ്ങള്‍ ചെട്ടിപ്പടി സ്വര്‍ണ്ണമെഡല്‍ സമ്മാനിക്കിക്കുന്നു.

ബീമാപ്പള്ളി സഹായ നിധി: റിയാദ് സെന്‍റര്‍ സംഭാവന നല്‍കി



കോഴിക്കോട് : ബീമാപ്പള്ളി വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ ആശ്രിതരെയും പരിക്കേറ്റവരെയും സഹായിക്കുന്നതിന്ന് വേണ്ടി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി സ്വരൂപിക്കുന്ന സഹായ നിധിയിലേക്ക് റിയാദ് ഇസ്‍ലാമിക് സെന്‍റര്‍ വക സംഭാവന നല്‍കി. കമ്മിറ്റി ഭാരവാഹികളായ എം. മൊയ്തീന്‍ കോയ, ഹംസക്കോയ പെരുമുഖം, അബ്ദുസ്സ്വമദ് എന്നിവര്‍ സംസ്ഥാന പ്രസിഡന്‍റ് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളെ തുക ഏല്‍പ്പിച്ചു. ബശീര്‍ പനങ്ങാങ്ങര, ജി.എം. സ്വലാഹുദ്ദീന്‍ ഫൈസി, റശീദ് ഫൈസി വെള്ളായിക്കോട്, സ്വലാഹുദ്ദീന്‍ ഫൈസി വെന്നിയൂര്‍ , കെ.എന്‍ . എസ്. മൗലവി എന്നിവര്‍ സംബന്ധിച്ചു.

തീവ്രവാദ പ്രവണതകള്‍ ആശങ്കാജനകം - എസ്.കെ.എസ്.എസ്.എഫ് : ദുബൈ

ദുബൈ : ഇസ്‍ലാമിനെയും മുസ്‍ലിംകളെയും തെറ്റിദ്ധരിപ്പിക്കുന്ന വിധം കേരളത്തില്‍ ചില മുസ്‍ലിം ചെറുപ്പക്കാര്‍ തീവ്രവാദ പ്രവണതകളിലും രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുന്നത് ആശങ്കാജനകവും പ്രതിഷേധാര്‍ഹവുമാണെന്ന് ദുബൈ മലപ്പുറം ജില്ലാ എസ്.കെ.എസ്.എസ്.എഫ് പ്രസ്താവിച്ചു.

ഏറ്റവും വൈകി കോഴിക്കോട് ഇരട്ട സ്ഫോടന കേസിലും ചില പേരുകള്‍ പുറത്തു വരുന്പോള്‍ സമുദായത്തിന് ദുഷ്പേരുണ്ടാക്കുന്ന വിധത്തിലാണ് കാര്യങ്ങളുടെ പോക്ക്. എന്നാല്‍ ഇത്തരം ദുഷ്പ്രവണതകള്‍ വളരെ ഒറ്റപ്പെട്ടതാണെന്നും സമുദായത്തിന്‍റെ പൊതുധാര എന്നും വിധ്വംസക പ്രക്രിയകള്‍ക്കെതിരെയാണെന്ന വസ്തുത അധികൃതരും വാര്‍ത്താ മാധ്യമങ്ങളും വിസ്മരിക്കരുതെന്നും യോഗം വിലയിരുത്തി. തീവ്രവാദ പ്രവര്‍ത്തനങ്ങളെ ദശാബ്ദങ്ങള്‍ക്ക് മുന്പേ തള്ളിപ്പറഞ്ഞ എസ്.കെ.എസ്.എസ്.എഫ് പൊതുസമൂഹത്തിന്‍റെ അംഗീകാരവും പ്രശംസയുമര്‍ഹിക്കുന്നുവെന്നും സംഘടന മേല്‍ രംഗത്ത് കൂടുതല്‍ കര്‍മ്മസജ്ജമാവേണ്ടതുണ്ടെന്നും പ്രസ്താവനയില്‍ പറഞ്ഞു.

വിശുദ്ധ റമളാനോടനുബന്ധിച്ച് റമളാനു മുന്പും റമളാനിലും ഉദ്ബോധന സദസ്സുകളും ആത്മീയ പഠന സംസ്കരണ വേദികളും സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. സംഘടനാ ചലനങ്ങളും പ്രസ്ഥാനിക സ്പന്ദനങ്ങളും നേരിലറിയാന്‍ www.skssfnews.blogspot.com എന്ന ബ്ലോഗ് സൗകര്യപ്രദമാണെന്നും യോഗം അറിയിച്ചു.

അബ്ദുല്‍കരീം എടപ്പാള്‍ അധ്യക്ഷത വഹിച്ച യോഗം ഹംസ മൗലവി പോത്തന്നൂര്‍ ഉദ്ഘാടനം ചെയ്തു. ഹക്കീം ഫൈസി, അലവിക്കുട്ടി ഹുദവി, നുഅ്മാന്‍ എം.വി., സാദിഖ് ഇ.എം., ഹാറൂന്‍‍ റഫീഖ്, ഇസ്ഹാഖ് കുന്നക്കാവ്, വി.കെ.എ. റശീദ് തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ത്വയ്യിബ് ഹുദവി സ്വാഗതവും ഓര്‍ഗനൈസിങ്ങ് സെക്രട്ടറി ഉബൈദ് റഹ്‍മാനി നന്ദിയും പറഞ്ഞു.

ബറാഅത്ത് രാവ് - പുണ്യങ്ങള്‍ പെയ്തിറങ്ങുന്ന പവിത്രരാവ് : അന്‍വര്‍ ഹുദവി

അന്‍വര്‍ ഹുദവി

പ്രപഞ്ച പരിപാലകനായ അള്ളാഹുവിന്‍റെ അതി മഹത്തരമായ അനുഗ്രഹങ്ങളും ഔദാര്യങ്ങളും ഏറെ വര്‍ഷിക്കപ്പെടുന്ന അനുഗ്രഹീത മാസമത്രെ വിശുദ്ധ ശഅ്ബാന്‍ . മനുഷ്യരുടെ ചെയ്തികള്‍ വാനലോകത്തേക്ക് ഉയര്‍ത്തപ്പെടുന്നത് ശഅ്ബാന്‍ മാസത്തിലാണ്. തിരു നബി(സ) ഏറെ സ്നേഹിക്കുകയും മഹത്വവല്‍ക്കരിക്കുകയും സുകൃതങ്ങള്‍ കൊണ്ട് ധന്യമാക്കുകയും ചെയ്ത മാസവുമത്രെ ശഅ്ബാന്‍ .

ഉസാമത് ബ്നു സൈദ് (റ) വില്‍ നിന്ന് നിവേദനം ചെയ്യുന്നു. അദ്ദേഹം ചോദിച്ചു - അള്ളാഹുവിന്‍റെ തിരുദൂദരേ, താങ്കള്‍ ശഅ്ബാനില്‍ നോന്പ് അനുഷ്ടിക്കുന്നത് പോലെ മറ്റൊരു മാസത്തിലും നോന്പെടുക്കുന്നതായി ഞാന്‍ കാണുന്നില്ല. തിരുനബി (സ) പറഞ്ഞു. റജബ്, റമളാന്‍ മാസങ്ങള്‍ക്കിടയില്‍ വരുന്ന ശഅ്ബാനിനെക്കുറിച്ച് ജനങ്ങള്‍ അശ്രദ്ധരാണ്. പ്രപഞ്ച നാഥനിലേക്ക് മനുഷ്യ രാശിയുടെ കൃത്യങ്ങള്‍ ഉയര്‍ത്തപ്പെടുന്ന മാസമാണ് ശഅ്ബാന്‍ . അതിനാല്‍ എന്‍റെ അമലുകള്‍ ഞാന്‍ നോന്പുകാരനായിരിക്കെ അള്ളാഹുവിലേക്ക് ഉയര്‍ത്തപ്പെടാന്‍ ഇഷ്ടപ്പെടുന്നു. (നസാഈ 2357).

ആയിശ (റ) പറയുന്നു. തിരുനബി(സ) റമളാന്‍ അല്ലാതെ ഒരു മാസം പൂര്‍ണ്ണമായും നോന്പനുഷ്ടിച്ചതായി ഞാന്‍ കണ്ടിട്ടില്ല. ശഅ്ബാന്‍ മാസത്തേക്കാള്‍ കൂടുതല്‍ നോന്പെടുത്ത മറ്റൊരു മാസവും ഞാന്‍ കണ്ടിട്ടില്ല. (മുസ്‍ലിം 1156). റമളാനു ശേഷം നബി (സ) ഏറെ പ്രാധാന്യം നല്‍കിയിരുന്നത് ശഅ്ബാനിന് ആയിരുന്നുവെന്ന് ഇത് ബോധിപ്പിക്കുന്നു.ട

ഇമാം തുര്‍മുദി (റ) നിവേദനം ചെയ്യുന്നു. അനസ് (റ)വില്‍ നിന്ന്. - തിരുനബി (സ) യോട് ചോദിക്കപ്പെട്ടു. റമളാനു ശേഷം നോന്പനുഷ്ടിക്കല്‍ പുണ്യമുള്ള മാസമേതാണ്. തിരുനബി(സ) പറഞ്ഞു. ശഅ്ബാന്‍ - റമളാനിനോടുള്ള ആദരവ് പ്രകടമാക്കാന്‍ .

ബറാഅത്ത് രാവ്

ഇമാം ഇബ്നു മാജ (റ) നിവേദനം ചെയ്യുന്നു. അലി(റ) വില്‍ നിന്ന്. - നബി(സ) പറയുന്നു. ശഅ്ബാന്‍ പതിനഞ്ച് ആഗതമായാല്‍ അതിന്‍റെ രാവിനെ നിങ്ങള്‍ നിസ്കാരം കൊണ്ട് സജീവമാക്കുകയും പകലില്‍ നോന്പെടുക്കുകയും ചെയ്യുക. കാരണം, അന്ന് സൂര്യാസ്തമയത്തോടെ അള്ളാഹു താഴേ ആകാശത്തേക്ക് ഇറങ്ങി വന്നുകൊണ്ട് ചോദിക്കുന്നു. - പാപമോചനം നടത്തുന്നവരില്ലേ, ഞാന്‍ അവര്‍ക്ക് പൊറുത്തുകൊടുത്തിരിക്കുന്നു. ഔദാര്യം തേടുന്നവരില്ലേ, ഞാന്‍ അവര്‍ക്ക് ഔദാര്യം ചെയ്തിരിക്കുന്നു. വൈഷമ്യങ്ങള്‍ കൊണ്ട് പരീക്ഷിക്കപ്പെട്ടവരില്ലേ, ഞാന്‍ അവര്‍ക്ക് സൗഖ്യം പ്രദാനം ചെയ്തിരിക്കുന്നു. അങ്ങനെ അങ്ങനെ (ഓരോ വിഭാഗത്തെയും അള്ളാഹു വിളിച്ച് അവന്‍റെ അനുഗ്രഹങ്ങളുടെ കവാടങ്ങള്‍ തുറന്നു കൊടുക്കുന്നു.). ഇത് പ്രഭാതം വരെ തുടരുകയും ചെയ്യുന്നു.

ഇമാം അഹ്‍മദ് (റ), തുര്‍മുദി (റ), ഇബ്നു മാജ തുടങ്ങിയവര്‍ നിവേദനം ചെയ്ത ഹദീസില്‍ ഇപ്രകാരം കാണാം. ആയിശ (റ) പറയുന്നു. ഒരു രാത്രിയില്‍ തിരുനബി(സ) യെ ഞാന്‍ കാണാതായി. ഞാന്‍ അന്വേഷിച്ചു പുറത്തിറങ്ങി. അന്നേരം അവിടുന്ന് ബഖീഇല്‍ (മദീനയിലെ മഖ്ബറ) ആകാശത്തേക്ക് തല ഉയര്‍ത്തി നില്‍പ്പായിരുന്നു. അവിടുന്ന് ചോദിച്ചു. അള്ളാഹു നിന്നോടും എന്നോടും അന്യായം ചെയ്തതായി നീ ധരിച്ചോ? . ഞാന്‍ പറഞ്ഞു. താങ്കള്‍ മറ്റേതെങ്കിലും ഭാര്യമാരുടെ അടുത്തേക്ക് പോയതായിരിക്കുമെന്നാണ് ഞാന്‍ ഊഹിച്ചത്. അപ്പോള്‍ തിരുനബി(സ) പറഞ്ഞു. ശഅ്ബാന്‍ പതിനഞ്ചിന് അള്ളാഹു ഒന്നാം ആകാശത്തേക്ക് ഇറങ്ങി വരികയും കല്‍ബ് ഗോത്രക്കാരുടെ ആടുകളുടെ രോമത്തിന്‍റെ അളവിനേക്കാള്‍ കൂടുതല്‍ പേര്‍ക്ക് പൊറുത്തു കൊടുക്കുകയും ചെയ്യുന്നതാണ്.

ഇബ്നുമാജ (റ) നിവേദനം ചെയ്യുന്നു. ശഅ്ബാന്‍ പതിനഞ്ചിന് അള്ളാഹു പ്രത്യക്ഷപ്പെടുകയും സത്യനിഷേധിയും മനസ്സില്‍ വിദ്വേഷം വെച്ചു നടക്കുന്നവനുമല്ലാത്ത മുഴുവന്‍ വിശ്വാസികള്‍ക്കും അവന്‍ പൊറുത്തു കൊടുക്കുകയും ചെയ്യുന്നു. - ഇതേ ആശയം ദ്യോതിപ്പിക്കുന്ന ധാരാളം ഹദീസുള്‍ വേറെയും നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്.

ഉപര്യുക്ത ഹദീസുകളടെ പ്രാമാണികതയുടെ പിന്‍ബലത്തില്‍ പൂര്‍വ്വികരായ സ്വാത്വികര്‍ ഈ രാവിന്ന് ഏറെ പവിത്രത നല്‍കുകയും ഇബാദത്തുകള്‍ കൊണ്ട് ധന്യമാക്കുകയും ചെയ്യുക പതിവായിരുന്നു. താബിഉകളില്‍ പ്രമുഖരായ ഖാലിദ് ബ്നു മഅ്ദാന്‍ (റ) മക്ഹൂല്‍ , ലുക്മാനുബ്നു ആമിര്‍ തുടങ്ങിയവര്‍ ഇത്തരത്തില്‍ പ്രാധാന്യം കല്‍പ്പിക്കുകയും ജനങ്ങള്‍ ഈ ദിനത്തെ മഹത്വവല്‍ക്കരിക്കുന്നതില്‍ അവരെ പിന്‍പറ്റുകയും ചെയ്തിരുന്നതായി ചരിത്രത്തില്‍ കാണാം. ബറാഅത്ത് രാവില്‍ പള്ളിയില്‍ ജമാഅത്ത് ആയി നിസ്കാരം നിര്‍വ്വഹിക്കുന്നതിനെ പലരും എതിര്‍ത്തിട്ടുണ്ടെങ്കിലും ഇമാം ഔസാഈ (റ) അടക്കമുള്ള കര്‍മ്മശാസ്ത്ര പണ്ഡിതര്‍ പറയുന്നത് ഈ രാത്രിയില്‍ ഒറ്റക്ക് നിസ്കാരത്തില്‍ ചെലവഴിക്കുന്നത് നിരുത്സാഹപ്പെടുത്തേണ്ടതില്ല എന്നാണ്.

ഉമര്‍ ബ്നു അബ്ദുല്‍ അസീസ് (റ) ല്‍ നിന്ന് നിവേദനം ചെയ്യപ്പെടുന്നു. അദ്ദേഹം തന്‍റെ ബസ്വറയിലെ ഗവര്‍ണ്ണര്‍ക്ക് ഇപ്രകാരം എഴുതി അറിയിച്ചു. വര്‍ഷത്തിലെ നാല് രാത്രികള്‍ നീ ്പ്രത്യേകം ശ്രദ്ധിക്കുക. അള്ളാഹു അവന്‍റെ അനുഗ്രഹങ്ങള്‍ ചൊരിയുന്ന മഹത്തര രാത്രികളത്രെ അവ. റജബിലെ ആദ്യരാത്രി, ശഅ്ബാന്‍ പതിനഞ്ച് രാവ്, രണ്ട് പെരുന്നാള്‍ രാവുകള്‍ എന്നിവയാണവ. ഇമാം ശാഫിഈ (റ) ല്‍ നിന്നും ഇതേ ആശയം ഉദ്ധരിക്കപ്പെട്ടിരിക്കുന്നു.

കഅ്ബ് (റ) ല്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. ശഅ്ബാന്‍ പതിനഞ്ചിനു രാത്രിയില്‍ അള്ളാഹു ജിബ്‍രീല്‍ (അ) നെ സ്വര്‍ഗ്ഗത്തിലേക്ക് അയക്കുകയും സ്വര്‍ഗ്ഗത്തോട് അണിഞ്ഞൊരുങ്ങാന്‍ ആജ്ഞാപിക്കുകയും ചെയ്യുമത്രെ. അദ്ദേഹം പറയും. - നിശ്ചയം അള്ളാഹു ഈ രാത്രിയില്‍ ആകാശത്തിലെ നക്ഷത്രങ്ങളുടെയും രാപ്പകലുകളുടെയും വൃക്ഷങ്ങളിലെ ഇലകളുടെയും എണ്ണം കണക്കെ ആളുകളെ നരക മോചനം നല്‍കുന്നതാണ്.

അത്വാഅ്ബ്നു യസാര്‍ (റ) പറയുന്നു. - ലൈലത്തുല്‍ ഖദ്ര്‍ കഴിഞ്ഞാല്‍ ശഅ്ബാന്‍ പതിനഞ്ചിലെ രാത്രിയേക്കാള്‍ മഹത്ത്വരമായ മറ്റൊരു രാവില്ല. സത്യനിഷേധികളും, വിദ്വേഷവും പകയും കൊണ്ടു നടക്കുന്നവരും, കുടുംബ ബന്ധം ഛിദ്രമാക്കുന്നവരുമൊഴികെ മുഴുവന്‍ അടിമകള്‍ക്കും അള്ളാഹു പൊറുത്തു കൊടുക്കുന്നു.

ബറാഅത്ത് എന്നാല്‍ മോചനം എന്നര്‍ത്ഥം. ജീവിച്ചിരിക്കുന്നവര്‍ക്കും മരിച്ചവര്‍ക്കും മോചനത്തിന്‍റെ പ്രവിശാലമായ വാതായനങ്ങള്‍ തുറക്കപ്പെടുന്ന സുധന്യ സന്ധ്യയാണ് ബറാഅത്ത് രാവിന്‍റെ വാചകാര്‍ത്ഥം തന്നെ പ്രകാശിതമാക്കുന്നത്.

വിശുദ്ധ ഖുര്‍ആനിലെ സുറത്തു ദുഖാനിലെ മൂന്നാം സൂക്തത്തില്‍ പ്രതിപാദിക്കപ്പെട്ട ലൈലത്തുല്‍ മുബാറക കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് ലൈലത്തുല്‍ ഖദര്‍ ആണെന്നാണ് മിക്ക മുഫസ്സിറുകളും രേഖപ്പെടുത്തിയത്. ശഅ്ബാന്‍ പതിനഞ്ചാം രാവാണെന്ന് അഭിപ്രായപ്പെടുന്ന പ്രമുഖരും ഉണ്ട്.

ബറാഅത്ത് രാവിന്‍റെ മഹത്വങ്ങള്‍ വിവരിക്കുന്ന പ്രമാണങ്ങള്‍ വിശദമാക്കിയ ശേഷം ശൈഖ് ഇബ്നു ഹജര്‍ അല്‍ ഹൈതമി (റ) പറയുന്നു - ചുരുക്കത്തില്‍ ഈ രാവിനു ഏറെ ശ്രേഷ്ഠതയുണ്ട്. ഇതില്‍ സവിശിഷ്ടമായ പാപമോചനവും പ്രാര്‍ത്ഥനക്ക് പ്രത്യേകം സാഫല്യവും ലഭിക്കുന്നു. അതുകൊണ്ടാണ് ഈ രാത്രിയില്‍ പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിക്കുമെന്ന് ഇമാം ശാഫിഈ (റ) പ്രസ്താവിച്ചത്. (ഫതാവല്‍ കുബ്റാ)

ഖുര്‍ആനില്‍ നിന്ന് പ്രത്യേകമായ ചില അധ്യായങ്ങള്‍ ഓതി പ്രാര്‍ത്ഥന നടത്തല്‍ പ്രത്യേകം സുന്നത്താണെന്ന് ഉലമാക്കള്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ശൈഖ് അബ്ദു റഹ്‍മാനുബ്നു തരീം (റ) വിന്‍റെ രിസാലയില്‍ ഇങ്ങനെ ഉദ്ധരിക്കുന്നു - ബറാഅത്ത് രാവില്‍ ഇശാ മഗ്‍രിബിന്‍റെ ഇടയില്‍ സൂറത്ത് യാസീന്‍ മൂന്ന് തവണ തുടര്‍ച്ചയായി, ഇടയില്‍ മറ്റു സംസാരങ്ങളൊന്നുമില്ലാതെ പാരായണം ചെയ്യല്‍ അത്യാവശ്യമാണ്. അവയില്‍ ഒന്നാമത്തേത് തന്‍റെയും താന്‍ സ്നേഹിക്കുന്നവരുടെയും ദീര്‍ഘായുസ്സിന്നും, രണ്ടാമത്തേത് ഭക്ഷണ പാനീയങ്ങളില്‍ അഭിവൃദ്ധി ലഭിക്കുവാനും, മൂന്നാമത്തേത് ഇഹപര വിജയികളില്‍ ഉള്‍പ്പെടുത്താനുള്ള നിയ്യത്തോട് കൂടിയായിരിക്കണം.

ആയുസ്സില്‍ ബറകത്ത് ലഭിക്കുവാനും ഭക്ഷണത്തില്‍ അഭിവൃദ്ധി ഉണ്ടാകാനും സൗഭാഗ്യ സിദ്ധമായ അന്ത്യം (ഹുസ്നുല്‍ ഖാതിമ) ലഭിക്കാനും ശഅ്ബാന്‍ പതിനഞ്ചാം രാവില്‍ ഓരോ യാസീന്‍ ഓതുകയെന്നുള്ളത് മുന്‍ഗാമികളില്‍ നിന്ന് അനന്തരമായി ലഭിച്ചതാണ്. (ഇത്ഹാഫ് 3/427)

ഹദീസുകളുടെയും പ്രാമാണികമായ മഹദ് വചനങ്ങളുടെയും അടിസ്ഥാനത്തില്‍ ഏറെ സവിശേഷതയും പ്രാധാന്യവും പുണ്യവുമുള്ള രാവാണ് ശഅ്ബാന്‍ പതിനഞ്ചാം രാവ് എന്ന് മനസ്സിലാക്കാവുന്നതാണ്. ഈ രാവിനെ ആദരിക്കുകയും ആരാധനകള്‍ കൊണ്ട് ധന്യമാക്കുകയും ചെയ്യുന്ന രീതി‍ മഹാന്മാരായ പൂര്‍വ്വികരില്‍ നിന്ന് ലഭിച്ച അമൂല്യമായ പൈതൃകമാണ്. പൈതൃകത്തിന്‍റെ കണ്ണികളില്‍ കോര്‍ത്തിണക്കപ്പെട്ട വിശുദ്ധ പാതയാണ് ഇസ്‍ലാമിന്‍റെ മുസ്തഖീമായ പാത.

നാഥാ, നീ ഞങ്ങളെ മുസ്തഖീം ആയ പാതയില്‍ വഴി നടത്തേണമേ. ആമീന്‍ . . .

റമളാന്‍ കാന്പയിന്‍







അന്‍വാര്‍ മദ്ഹ് ഗാനങ്ങള്‍ പുറത്തിറങ്ങി


അന്‍വാര്‍ മദ്ഹ് ഗാനങ്ങളുടെ സിഡി എസ്.കെ.എസ്.എസ്.എഫ് സ്റ്റേറ്റ് പ്രസിഡന്‍റ് അബ്ബാസലി ശിഹാബ് തങ്ങള്‍ പ്രകാശനം ചെയ്യുന്നു.


മുഹമ്മദ് ഫൈസിയുടെ കുടുംബത്തിനുള്ള വീട് നിര്‍മ്മാണം പുരോഗമിക്കുന്നു. : ദുബായ്






ദുബായ് : യു.എ.ഇ. യില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ ലീവിന് നാട്ടിലെത്തിയപ്പോള്‍ വാഹനാപകടത്തില്‍ മരണപ്പെട്ട മുഹമ്മദ് ഫൈസിയുടെ കുടുംബത്തിന് യു.എ.ഇ. എസ്.കെ.എസ്.എസ്.എഫ് നിര്‍മിച്ച് നല്‍കുന്ന വീടിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു വരുന്നു. അപകടത്തില്‍ സാരമായി പരിക്കേറ്റ് അവശയായി കഴിയുന്ന ഭാര്യയും എട്ടും അഞ്ചും മൂന്നും വയസ്സുള്ള മൂന്ന് കുരുന്നുകളുമടങ്ങുന്നതാണ് ഫൈസിയുടെ അനാഥ കുടുംബം. ഏകദേശം ആറര ലക്ഷം രൂപയാണ് വീടിന്‍റെ പൂര്‍ത്തീകരണത്തിന് ചിലവ് പ്രതീക്ഷിക്കുന്നത്. നിര്‍മാണ ചിലവിലേക്കുള്ള ആദ്യഗഡു ദുബായ് എസ്.കെ.എസ്.എസ്.എഫ് സെക്രട്ടറി ശക്കീര്‍ കോളയാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ക്ക് കൈമാറി. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി വൈസ് പ്രസിഡന്‍റ് ഹബീബ് ഫൈസിയാണ് വീട് നിര്‍മ്മാണ സമിതിയുടെ കണ്‍വീനര്‍ . വീടിന്‍റെ കുറ്റിയടിക്കല്‍ കര്‍മ്മം സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിര്‍വ്വഹിച്ചു. നാസര്‍ഫൈസി കൂടത്തായി, ശക്കീര്‍ കോളയാട്, മുസ്തഫ അശ്റഫി, ഹബീബ് ഫൈസി തുടങ്ങിയവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.

സഹചാരി

ഓണ്‍ലൈന്‍ ക്ലാസ്

കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക:www.keralaislamicroom.com

കാലികം




Font missing ?

If you can't read this Malayalam blog in your computer, please follow instructions below

first install the font Anjali Old Lipi from here (Click here). Install this font in the Fonts Folder , which is in the control panel of your computer (Start>Control Panel>Fonts). or (c:/>windows>fonts). open this font file and click on'Done' which is in top of the file. Then, restart your computer.

സമസ്ത

കേരള സംസ്ഥാനത്തെ മൊത്തം ജനസംഖ്യയുടെ 24.7 ശതമാനം വരുന്ന കേരള മുസ്‍ലിംകള്‍ക്ക് തങ്ങളെ ഇന്ത്യയിലെ ഇതര മുസ്‍ലിം സമാജങ്ങളില്‍ നിന്നും വേര്‍തിരിച്ചു നിര്‍ത്തുന്ന ഒട്ടേറെ സവിശേഷതകളും പ്രത്യേകതകളും ഉണ്ട്. ഉത്തരേന്ത്യയെ അപേക്ഷിച്ച് വളരെ നേരത്തെ തന്നെ ഇസ്‍ലാമിന്‍റെ പ്രകാശം എത്തിയത് ദക്ഷിണേന്ത്യയിലാണ്. അറബ് കച്ചവടക്കാരും മതപ്രബോധകരും ജീവിത വിശുദ്ധിയും സ്വഭാവ മഹിമയും കൈമുതലാക്കി കേരളത്തില്‍ മതപ്രചരണം നടത്തുകയുണ്ടായി. അറേബ്യന്‍ ഇസ്‍ലാമുമായുള്ള ബന്ധവും ഇന്ത്യോ പേര്‍ഷ്യന്‍ ഇസ്‍ലാമുമായുള്ള അകല്‍ച്ചയും ഇതര സ്റ്റേറ്റുകളിലെ മുസ്‍ലിംകളില്‍ നിന്നും കേരളീയ മുസ്‍ലിംകളെ വ്യതിരിക്തരാക്കുന്നു. കേരളത്തിലെ മുസ്‍ലിംകള്‍ ശാഫിഈ മദ്ഹബ് ആണ് പിന്തുടര്‍ന്ന് പോരുന്നത് എന്നത് ഇതിന്‍റെ നിദര്‍ശനമാണ്.

ഉത്തരേന്ത്യന്‍ മുസ്‍ലിംകളെ പോലെ അവര്‍ ഒരിക്കലും ഭരണം നടത്തിയിട്ടില്ല. പ്രത്യുത സ്വയം പര്യാപ്തരായ കച്ചവടക്കാരും മത്സത്തൊഴിലാളികളും കര്‍ഷകരുമൊക്കെയായി കാലാകാലങ്ങളില്‍ അവര്‍ ജീവിച്ചു പോന്നു.

മുസ്‍ലിംകളെ അമുസ്‍ലിംകളില്‍ നിന്നും മാറ്റി നിര്‍ത്താനുതകുന്ന ഭാഷാപരമായ പ്രതിസന്ധികളും കേരളത്തിലുണ്ടായിരുന്നില്ല. എല്ലാ കേരളീയരും സംസാരിക്കുന്നത് ദ്രാവിഡ ഭാഷയായ മലയാളമാണ് എന്നതും കേരള മുസ്‍ലിംകള്‍ ഒരിക്കലും മാതൃഭാഷയായി ഉറുദു ഉപയോഗിക്കുകയുണ്ടായില്ല എന്നതും തന്നെ കാരണം. എല്ലാത്തിനുമുപരി കേരള മുസ്‍ലിംകള്‍ ബഹുമുഖമായൊരു മതനേതൃത്വം കൊണ്ട് അനുഗ്രഹീതമായിരുന്നുവെന്നത് സവിശേഷ പ്രധാനമര്‍ഹിക്കുന്ന കാര്യമാണ്. വിശ്രുതരായ സാദാത്തുക്കളും മഹാരഥന്മാരായ മതപണ്ഡിത വരേണ്യരും സ്വാത്വികരായിരുന്ന മഹല്‍വ്യക്തിത്വങ്ങളുമെല്ലാം ഒരുമിച്ച് പ്രയാസങ്ങള്‍ക്കും വറുതികള്‍ക്കും മദ്ധ്യേ പോയ നൂറ്റാണ്ടുകളുടെ നീളം കേരള മുസ്‍ലിംകള്‍ക്ക് ശക്തമായ നേതൃത്വം നല്‍കുകയുണ്ടായി. ലോകത്തുടനീളം ഇസ്‍ലാമിന് പലതരത്തിലുള്ള വ്യാഖ്യാനങ്ങള്‍ രൂപം കൊണ്ടെങ്കിലും ഇരുപതാം നൂറ്റാണ്ടിനു മുന്പ് ആദര്‍ശപരമായ വ്യതിയാനങ്ങളും വിയോജിപ്പുകളും കേരള മുസ്‍ലിംകള്‍ക്കിടയില്‍ തുലോം വിരളമായേ ഉടലെടുത്തിട്ടുണ്ടായിരുന്നുള്ളൂ. മതവിശ്വാസികള്‍ക്കെതിരെയുള്ള എല്ലാ അതിക്രമങ്ങളെയും ചെറുത്തു തോല്‍പ്പിക്കാന്‍ ഇവിടത്തെ മതനേതൃത്വം പ്രത്യേകം ശ്രദ്ധിച്ചതുകൊണ്ടായിരുന്നു ഇങ്ങനെ സംഭവിച്ചത്. പുതിയ കാലത്തിനനുസൃതമായി സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും ഇസ്‍ലാമിക വിജ്ഞാനം പകര്‍ന്നു നല്‍കുന്നതിനായി ഈ അദ്ധ്യാത്മിക നേതൃത്വം നാനോന്മുഖമായ വിദ്യാഭ്യാസ രീതികള്‍ തന്നെ ആവിഷ്കരിച്ചുവെന്നത് വളരെ ശ്രദ്ധേയമാണ്.

മതരംഗത്തെ പ്രാഥമിക വിദ്യാഭ്യാസത്തിനായി ഓത്തുപള്ളികളും, ഉന്നത വിദ്യാഭ്യാസത്തിനായി ദര്‍സുകളും പൊതു വിദ്യാഭ്യാസം ലക്ഷ്യം വെച്ചുകൊണ്ട് വഅള് പരിപാടികളും പ്രഭാഷണ സദസ്സുകളും കേരളത്തില്‍ നിലവിലുണ്ടായിരുന്നു. ഈ സംരംഭങ്ങള്‍ക്കെല്ലാം തന്നെ അവയുടേതായ നേട്ടങ്ങളുണ്ടായിരുന്നുവെങ്കിലും പല പരിമിതികളും ഉണ്ടായിരുന്നുവെന്നതും ഇവിടെ ചേര്‍ത്തു വായിക്കേണ്ടതുണ്ട്. ഇരുപതാം നൂറ്റാണ്ടിന്‍റെ പിറവിയോടെ ജീവിതത്തിന്‍റെ എല്ലാ തുറകളിലും ആധുനിക പാശ്ചാത്യ സംസ്കാര രീതികള്‍ കടന്നുകയറ്റം നടത്തിയപ്പോള്‍ മറ്റേതു സമുദായങ്ങളേയുമെന്ന പോലെ കേരള മുസ്‍ലിംകള്‍ക്കിടയിലും മാറ്റത്തിന്‍റെ കൊടുങ്കാറ്റുകള്‍ ആഞ്ഞടിക്കുകയുണ്ടായി. സര്‍വ്വ മേഖലകളിലും മുസ്‍ലിംകളുടെ പരിതസ്ഥിതി ദയനീയവും ശോചനീയവുമാക്കിത്തീര്‍ത്ത, ഏതാണ്ട് നാല് ശതകങ്ങളോളം അധിനിവേശ ശക്തികള്‍ മുസ്‍ലിംകള്‍ക്കെതിരെ അഴിച്ചു വിട്ട ക്രൂരതകളുടെയും അതിക്രമങ്ങളുടെയും പരിണതിയായുണ്ടായ 1921 ലെ ദുരന്തപൂര്‍ണ്ണമായ സംഭവ വികാസങ്ങള്‍ ആധുനികവല്‍ക്കരണ പ്രവണതകള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം പകരുകയാണ് ചെയ്തത്.

ഈ സ്ഥിതി വിശേഷങ്ങള്‍ വ്യത്യസ്തമായ മൂന്ന് പ്രതികരണങ്ങളാണ് കേരള മുസ്‍ലിംകളില്‍ ഉളവാക്കിയത്. സമൂഹത്തിലെ ഒരുപറ്റം വിശിഷ്യാ ചില വരേണ്യ വിഭാഗക്കാരും കുറേ പ്രഖ്യാപിത ബുദ്ധിജീവികളും മതത്തെ പിന്നോക്കാവസ്ഥയുടെ സ്രോതസ്സായി മുദ്രകുത്തി, മതവിരോധികളായി മാറാനും ആധുനികതയേയും പാശ്ചാത്യ സംസ്കാരത്തെയും സന്പൂര്‍ണ്ണമായി വേള്‍ക്കാനും ധൈര്യം കാണിച്ചു. രണ്ടാമതൊരു പ്രതികരണമുണ്ടായത് വഹാബിസം പോലുള്ള ഇസ്‍ലാമിലെ പുത്തന്‍ പ്രസ്ഥാനങ്ങളില്‍ ആകൃഷ്ടരായ ആധുനിക വിദ്യാഭ്യാസം നേടിയ ചില വ്യക്തികളില്‍ നിന്നും മതവിദ്യാഭ്യാസം സ്വീകരിച്ച മറ്റു ചില ആളുകളില്‍ നിന്നുമാണ്. പാരന്പര്യത്തെ തീര്‍ത്തും നിരാകരിക്കുകയും നൂറ്റാണ്ടുകളായി പ്രവര്‍ത്തിച്ചു പോരുന്ന മതനേതൃത്വത്തെയും ഭൂരിപക്ഷം വരുന്ന അവരുടെ അനുയായികളെയും ഇസ്‍ലാമിക വിരുദ്ധരായി ചിത്രീകരിക്കുകയും പ്രമാണങ്ങള്‍ക്ക് വിരുദ്ധമായി മതത്തെ ദുര്‍വ്യാഖ്യാനം ചെയ്യുകയും ചെയ്ത ഇക്കൂട്ടരാകട്ടെ പരിഷ്കൃത ഇസ്‍ലാമിന് വേണ്ടി മുറവിളി കൂട്ടി. മാത്രവുമല്ല, മതത്തിന്‍റെ ആധികാരിക വ്യാഖ്യാനങ്ങളെ ഇവര്‍ തിരസ്കരിക്കുകയും തലമുറകളായി സത്യസന്ധമായി കൈമാറ്റം ചെയ്യപ്പെട്ടു പോന്ന മിക്ക വിജ്ഞാനീയങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും നിശിതമായി വിമര്‍ശിക്കുകയും ചെയ്തു.

സാദാത്തുക്കളും പണ്ഡിതന്മാരും സൂഫിവര്യന്മാരും അടങ്ങുന്ന ആത്മീയ നേതൃത്ത്വത്തിന്‍റെ ഭാഗത്തു നിന്നാണ് മൂന്നാമതൊരു പ്രതികരണമുണ്ടായത്. ഒരുഭാഗത്ത് മുസ്‍ലിം സമുദായത്തെ പാശ്ചാത്യ അനിസ്‍ലാമിക സംസ്കാരത്തിന്‍റെ അധിനിവേശത്തില്‍ നിന്നും പരിരക്ഷിച്ചു നിര്‍ത്തേണ്ട ബാധ്യതയുണ്ടായിരുന്ന ഈ മഹാരഥന്മാര്‍ക്ക് മറുഭാഗത്ത് പരിഷ്കൃത നവോത്ഥാന പ്രസ്ഥാനക്കാരാല്‍ പാരന്പര്യ ഇസ്‍ലാം കൈമോശം വന്നുപോകുന്നതിനെയും ചെറുക്കേണ്ടതുണ്ടായിരുന്നു. ഈ രണ്ടു വെല്ലുവിളികളെയും ഒരേ സമയം തരണം ചെയ്യുന്നതിനായി കേരളത്തിലെ ആധ്യാത്മിക പണ്ഡിത നേതൃത്വം ഇസ്‍ലാമിക വിദ്യാഭ്യാസം പുനരുജ്ജീവിപ്പിക്കുന്നതിനെ കുറിച്ചും മഹത്തായ പാരന്പര്യ വിജ്ഞാനങ്ങളെ പ്രസരിപ്പിക്കുന്നതിനെ കുറിച്ചും സാന്പ്രദായിക ആചാരാനു,ഷ്ഠാനങ്ങളെ സംരക്ഷിക്കുന്നതിനായി സംഘടിക്കേണ്ടതിനെ കുറിച്ചും പുതിയ വ്യാഖ്യാനങ്ങളെയും പ്രവണതകളെയും പറ്റി ബഹുജനത്തെ കൂടുതല്‍ ബോധവല്‍ക്കരിക്കുന്നതിനെ കുറിച്ചുമെല്ലാം ചിന്തിച്ചു. പാരന്പര്യത്തിലധിഷ്ഠിതമായ ഈ പ്രതികരണത്തിന്‍റെ ഫലമായിരുന്നു യഥാര്‍ത്ഥത്തില്‍ സമസ്തകേരള ജംഇയ്യത്തുല്‍ ഉലമ രൂപീകരണം.

കേരള മുസ്‍ലിംകള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ ജനപിന്തുണയാര്‍ജ്ജിച്ച പ്രശസ്തരായ സുന്നി പണ്ഡിത മഹത്തുക്കളുടെ കൂട്ടായ്മയാണ് സമസ്ത എന്ന പേരില്‍ വിശ്രുതമായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. വ്യക്തിഗത നേതൃത്വത്തില്‍ നിന്നും സംഘടിത പ്രസ്ഥാനങ്ങളിലേക്കുള്ള ഒരു മൗലികമായ മാറ്റം കേരള മുസ്‍ലിംകള്‍ക്കിടയില്‍ പൊതുവെ ദൃശ്യമായത് 1921 ന് ശേഷമുള്ള കാലഘട്ടത്തിലാണ്. ഈ മാറിയ സാഹചര്യങ്ങളോട് പാരന്പര്യത്തെ ഉയര്‍ത്തിപ്പിടിച്ച പണ്ഡിതവരേണ്യര്‍ നടത്തിയ പ്രതികരണത്തിന്‍റെ ഫലമായാണ് സമസ്ത പിറവിയെടുക്കുന്നത്.

പാശ്ചാത്യന്‍ നടപ്പുരീതികളിലുള്ള ആധുനികവല്‍ക്കരണ ശ്രമങ്ങള്‍ക്ക് വേഗം കൂടുന്നതും മുഹമ്മദ് ഇബ്നു അബ്ദുല്‍ വഹാബ് (1702 – 1793) ന്‍റെ നൂതന ആശയങ്ങളും റശീദ് റിള (1865 – 1935) യുടെ സലഫിസവും മുഹമ്മദ് അബ്ദു (1814 – 1897) വിന്‍റെ ഇസ്‍ലാമിക ആധുനികതയും ജമാലുദ്ദീന്‍ അഫ്ഗാനി (1939 – 1997) യുടെ പാന്‍ ഇസ്‍ലാമിസവും ഉത്തരേന്ത്യയിലെ ത്വരീഖെ മുജാഹിദീനു പോലുള്ള നവ ചിന്താ ധാരകളും കേരള മുസ്‍ലിംകള്‍ക്കിടയില്‍ പടര്‍ന്നുപിടിക്കുന്നതും ഈ പണ്ഡിതന്മാരെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു.

സീതി സാഹിബ്, കെ.എം. മൗലവി, ഇ.കെ. മൗലവി തുടങ്ങിയ നേതാക്കളുടെ കീഴില്‍ 1922 ല്‍ തിരുകൊച്ചി സംസ്ഥാനത്തെ കൊടുങ്ങല്ലൂരില്‍ രൂപീകൃതമായ കേരള മുസ്‍ലിം ഐക്യ സംഘത്തിലൂടെയാണ് ആദ്യമായി പുതിയ വാദഗതികള്‍ പുറത്തുവരാന്‍ തുടങ്ങിയത്. സംസ്ഥാനത്ത് അങ്ങിങ്ങായി ചിന്നിച്ചിതറിക്കിടന്നിരുന്ന നൂതന പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുവാന്‍ ഈ സംഘടന യത്നിച്ചു. പിന്നീട് ഇവര്‍ 1924 ല്‍ ആലുവയില്‍ നടന്ന ഒരു ദ്വിദിന സമ്മേളനത്തില്‍ വെച്ച് കേരള ജംഇയ്യത്തുല്‍ ഉലമ എന്ന പേരില്‍ ഒരു പണ്ഡിത സംഘടന രൂപീകരിച്ചു. ഈ ദ്വിദിന സമ്മേളനത്തില്‍ ഒരുപാട് പണ്ഡിതന്മാര്‍ പ്രത്യേക ക്ഷണിതാക്കളായിരുന്നു. എന്നാല്‍ കേരളത്തിലെ പ്രമുഖരായ യാഥാസ്ഥിതിക പണ്ഡിതന്മാര്‍ തുടക്കത്തില്‍ പരസ്യമായി കേരള ജംഇയ്യത്തുല്‍ ഉലമയെ എതിര്‍ക്കാന്‍ മുന്പോട്ടു വന്നിട്ടില്ലെന്നത് ഒരു പച്ചയായ യാഥാര്‍ത്ഥ്യമാണ്. പൊന്നാനിയിലെ മഖ്ദൂമികളുടെ കാര്‍മികത്വത്തിലുള്ള മഹാന്മാരായ പണ്ഡിതമഹത്തുക്കളുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കു കീഴില്‍ പുഷ്കലമാകുകയും നൂറ്റാണ്ടുകളായി മുസ്‍ലിംകള്‍ നിരാക്ഷേപം അനുവര്‍ത്തിച്ചു പോരുന്നതുമായ പാരന്പര്യ ഇസ്‍ലാമിനെ ആക്രമിക്കാന്‍ ഇക്കൂട്ടര്‍ തങ്ങളുടെ സംഘടനാ വേദികള്‍ മെല്ലെ മെല്ലെ ഉപയോഗപ്പെടുത്താന്‍ തുടങ്ങി. നിരവധി ഇസ്‍ലാമിക ആചാരാനുഷ്ഠാനങ്ങളെ ഇവര്‍ ശിര്‍ക്കും ബിദ്അത്തുമായി പ്രഖ്യാപിക്കുകയും നൂറ്റാണ്ടുകള്‍ പഴക്കമുള്ള കേരള മുസ്‍ലിംകളുടെ പരന്പരാഗത മൂല്യങ്ങളെ അനിസ്‍ലാമികമായും വ്യതിയാനങ്ങളായും ചിത്രീകരിക്കുകയും ചെയ്തു.

ഇത്തരമൊരു നിര്‍ണ്ണായക ഘട്ടത്തില്‍ കേരളത്തിലെ ഇസ്‍ലാമിക പാരന്പര്യത്തെ സംരക്ഷിച്ചു നിര്‍ത്തേണ്ടതിന്‍റെയും പുതിയ വ്യാഖ്യാനങ്ങള്‍ക്കെതിരെ സന്ധിയില്ലാ സമരം ചെയ്യേണ്ടതിന്‍റെയും അനിവാര്യത ഇവിടത്തെ സച്ചരിതരായ സലഫു സ്വാലിഹീങ്ങളും പണ്ഡിതന്മാരുടെയും നേതൃത്വത്തില്‍ സാഹചര്യത്തിന്‍റെ അനിവാര്യതയായി രൂപം കൊണ്ടതാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. അന്നും ഇന്നും കേരള മുസ്‍ലിംകളുടെ ആധികാരിക പരമോന്നത മത വേദിയാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. ലോകത്ത് പോലും എവിടെയും കാണാത്ത മത വിദ്യാഭ്യാസത്തിന്‍റെ പ്രകാശം കേരളത്തില്‍ പ്രകടമാകുന്നതിന്‍റെ ചാലകശക്തിയും സമസ്തയുടെ സാന്നിദ്ധ്യം തന്നെ. തീര്‍ച്ച.. അല്‍ഹംദുലില്ലാഹ്.

ഗവണ്‍മെന്‍റ് സംവിധാനത്തേക്കാള്‍ ക്രിയാത്മകമായി എണ്ണയിട്ട യന്ത്രം പോലെ 8800 ല്‍ അധികം മദ്‍റസകളും ഒട്ടേറെ യതീംഖാനകളും അറബി കോളേജുകളും മത ഭൗതിക സമന്വയ കലാലയങ്ങളും സമസ്തക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നു. കേരളീയ മുസ്‍ലിം സമൂഹം ബഹുഭൂരിപക്ഷവും സമസ്തക്ക് പിന്നിലാണ് അണിനിരന്നിട്ടുള്ളത് എന്നതിന് കാലം സാക്ഷിയാണ്.

സാത്വികരും പാണ്ഡിത്യത്തിന്‍റെ നിരകുടങ്ങളുമായ നാല്‍പത് പണ്ഡിതന്മാരുടെ കരങ്ങളിലാണ് സമസ്തയുടെ നേതൃത്വം എന്നത് തന്നെ മുസ്‍ലിം കൈരളിയുടെ സൗഭാഗ്യമാണ്. അള്ളാഹു നമ്മുടെ നേതാക്കള്‍ക്ക് ദീര്‍ഘായുസ്സും ആഫിയത്തും നല്‍കട്ടെ... ആമീന്‍ .

ഹദീസിലൂടെ

അബൂഹുറൈറയില്‍ നിന്ന് നിവേദനം. അള്ളാഹുവിന്‍റെ ദൂതര്‍ (സ്വ) പറയുന്നു. അള്ളാഹുവില്‍ നിന്നുള്ള പ്രതിഫലം ആഗ്രഹിച്ച് ആത്മാര്‍ത്ഥമായി ഒരാള്‍ ഒരു വ്യക്തിയുടെ മയ്യിത്തിനെ പിന്തുടരുകയും നിസ്കാരം കഴിഞ്ഞ് മയ്യിത്തിനെ മറവ് ചെയ്യപ്പെടുന്നത് വരെ കൂടെത്തന്നെ ഉണ്ടാവുകയും ചെയ്താല്‍ തീര്‍ച്ചയായും രണ്ട് കീറാത്ത് (ഒരു അളവ്) കൂലിയുമായാണ് അവന്‍ മടങ്ങുന്നത്. ഓരോ ഖീറാത്തും ഉഹ്ദ് മലയോളം പോന്നതാണ്. മയ്യിത്തിന്‍റെ പേരില്‍ നിസ്കരിച്ച് മറവ് ചെയ്യപ്പെടുന്നതിന്‍റെ മുന്പ് തന്നെ അവര്‍ മടങ്ങുന്നുവെങ്കില്‍ അവന്‍ ഒരു ഖിറാത്ത് കൂലിയുമായും മടങ്ങുന്നു. (സ്വഹീഹുല്‍ ബുഖാരി, ഹദീസ് നന്പര്‍ 47)

തന്‍റെ മുസ്‍ലിം സഹോദരങ്ങള്‍ ആരെങ്കിലും മരണപ്പെട്ടാല്‍ അവന്‍റെ മയ്യിത്ത് പരിപാലനത്തില്‍ സജീവ പങ്കാളിയാവുക എന്നത് ഒരു സാമൂഹ്യ ബാദ്ധ്യതയെന്നതിലുപരി പ്രതിഫലം നല്‍കപ്പെടുന്ന ഒരു പുണ്യ കര്‍മ്മമായാണ് ഇസ്‍ലാം ദര്‍ശിക്കുന്നത്. ഇത്തരത്തിലുള്ള ഇസ്‍ലാമിക വീക്ഷണമാണ് ഇസ്‍ലാമിക സമൂഹത്തിലെ കെട്ടുറപ്പിന്‍റെ അടിത്തറയായി വര്‍ത്തിക്കുന്നത്. മരണപ്പെട്ട വ്യക്തികളുടെ ബന്ധുക്കള്‍ക്ക് അനുശോചനങ്ങള്‍ നല്‍കി അവരുടെ ദുഃഖത്തില്‍ പങ്കാളികളാകാനും ഇസ്‍ലാം വിശ്വാസികളോട് ആജ്ഞാപിക്കുന്നുണ്ട്. സന്തോഷത്തിലെന്ന പോലെ ദുഃഖത്തിലും നിങ്ങള്‍ പരസ്പരം സഹകരണ മനോഭാവവും അനുകന്പയും കാണിക്കണമെന്ന ഇസ്‍ലാമിന്‍റെ ദര്‍ശനങ്ങള്‍ പാശ്ചാത്യ സംസ്കാരത്തിന് സ്വപ്നം കാണാനെങ്കിലും കഴിയുമോ?.

ഖുര്‍ആനിലൂടെ

മനുഷ്യ സമൂഹമേ, നിങ്ങളെ നാം ഒരാണില്‍ നിന്നും പെണ്ണില്‍ നിന്നുമാണ് സൃഷ്ടിച്ചത്. നിങ്ങള്‍ പരസ്പരം തിരിച്ചറിയാന്‍ വേണ്ടി മാത്രമാണ് നിങ്ങളെ സമുദായങ്ങളും ഗോത്രങ്ങളുമാക്കി തിരിച്ചത്. നിശ്ചയം അള്ളാഹുവിന്‍റെ അടുത്ത് മഹത്വമുള്ളവര്‍ ഭയഭക്തിയുള്ളവര്‍ മാത്രമാണാ (സൂറത്തുല്‍ ഹുജറാത്ത് /13)

ആഗോള മനുഷ്യന്‍റെ ഏകത്വമാണ് വിശുദ്ധ ഖുര്‍ആന്‍ ഈ സൂക്തത്തിലൂടെ ലക്ഷീകരിക്കുന്നത്. ലോകത്തുള്ള മുഴുവന്‍ മനുഷ്യരും മറ്റു അനേകം ജീവികളും സ്രഷ്ടാവായ നാഥന്‍റെ സൃഷ്ടികളാണ്. മനുഷ്യ സമുദായം ഒരേ ആണ്‍പെണ്‍ പിതാവിന്‍റെ സന്താനങ്ങളാണ്. മനുഷ്യപിതാവ് ആദമിന്‍റെയും ഭാര്യ ഹവ്വയുടെയും സന്തതികളായാണ് ഭൂമിയിലഖിലം ഈ കുലം പ്രസരിച്ചത്. അത് തന്നെ ഖുര്‍ആന്‍ പറയുന്നതും. നിങ്ങളെ നാം ഒരാണില്‍ നിന്നും പെണ്ണില്‍ നിന്നും പടച്ചിരിക്കുന്നു.
മനുഷ്യര്‍ പരസ്പരം ജാതിയുടെയും മതത്തിന്‍റെയും എന്തിന് വര്‍ണ്ണത്തിന്‍റെ പേരില്‍ വരെ പരസ്പരം കലഹിക്കുകയും ഇല്ലാതാക്കുകയും ചെയ്യുന്ന ഇക്കാലത്ത് മാനുഷികത്വത്തിന്‍റെ ഏറ്റവും വലിയ പ്രഖ്യാപനവുമായാണ് ഖുര്‍ആന്‍ കടന്നു വരുന്നത്. മനുഷ്യനെ സംബന്ധിച്ച് വര്‍ണ്ണ, വര്‍ഗ്ഗ വ്യത്യാസങ്ങള്‍ക്ക് സ്ഥാനമില്ലെന്നും ദൈവഭക്തി വരിച്ചവരാണ് അവന്‍റെയടുക്കല്‍ ഉത്തരമെന്നും ഈ സൂക്തം പഠിപ്പിക്കുന്നു. കാരണം മനുഷ്യകുലത്തെ അവന്‍ സൃഷ്ടിച്ചത് തന്നെ അവനെ അംഗീകരിക്കാനും ആരാധനകള്‍ നിറവേറ്റാനുമാണ്. ഈ ലക്ഷ്യം തിരിച്ചറിയുകയും പടച്ചവനെ ഭയപ്പെടുകയും ചെയ്യുകയെന്നതാണ് സ്ഥാനത്തിന്‍റെ മാനദണ്ഡം. അല്ലാതെ കറുപ്പോ , വെളുപ്പോ, കുലമഹിമയോ അല്ല യഥാര്‍ത്ഥ മഹത്ത്വം തീരുമാനിക്കുന്നത്. അതിനാല്‍ ദൈവ ഭക്തിയും നിഷ്കളങ്കതയും കൈമുതലാക്കി ഇസ്‍ലാമിന്‍റെ രാജപാതയില്‍ മുന്നേറാന്‍ നാം ശ്രമിക്കണം.

എസ്.കെ.എസ്.എസ്.എഫ്. ധാര്‍മ്മിക വിദ്യാര്‍ത്ഥി പ്രസ്ഥാനം

കേരള മുസ്‍ലിംകളുടെ ആധികാരിക പരമോന്നത മത വേദിയാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. മുസ്‍ലിം കേരളം നേരിട്ട മതപരമായ പ്രതിസന്ധിയുടെ പരിഹാരമായാണ് സമസ്തയുടെ രൂപീകരണം ഉണ്ടായത്. മുസ്‍ലിം ലോകത്ത് പോലും എവിടെയും കാണാത്ത മതവിദ്യാഭ്യാസത്തിന്‍റെ പ്രകാശം കേരളത്തില്‍ പ്രകടമാകുന്നതിന്‍റെ ചാലകശക്തിയും സമസ്തയുടെ സജീവ സാന്നിധ്യം തന്നെ - തീര്‍ച്ച.

ഗവണ്‍മെന്‍റ് സംവിധാനത്തേക്കാള്‍ ക്രിയാത്മകമായി എണ്ണയിട്ട യന്ത്രം പോലെ 8800 ല്‍ പരം മത കലാലയങ്ങളുടെ നിയന്ത്രണം ഏറ്റെടുത്ത സമസ്തയുടെ പിന്നില്‍ തന്നെയാണ് കേരളീയ മുസ്‍ലിം സമൂഹം എന്നത് കാലം സാക്ഷിയാണ്. സാത്വികരും പാണ്ഡിത്യത്തിന്‍റെ നിറകുടങ്ങളുമായ 40 പണ്ഡിതന്മാരുടെ കരങ്ങളിലാണ് സമസ്തയുടെ നേതൃത്വം എന്നത് മുസ്‍ലിം കൈരളിയുടെ സൗഭാഗ്യമാണ്.

സമസ്തയുടെ സന്ദേശം സമൂഹത്തിന്‍റെ വിവിധ ഘടകങ്ങളില്‍ എത്തിക്കുന്നതിന് കീഴ്ഘടകങ്ങള്‍ സജീവമായി പ്രവര്‍ത്തിച്ചു വരുന്നു. ഇതില്‍ ഏറ്റവും പ്രവര്‍ത്തനനിരതവും സമസ്തയുടെ ഊന്ന്‍വടിയുമെന്ന് വിശേഷിപ്പിക്കാവുന്ന ഒരു പ്രസ്ഥാനമാണ് എസ്.കെ.എസ്.എസ്.എഫ്.

മത കലാലയങ്ങളിലെ വിദ്യാര്‍ത്ഥികളും ഭൗതിക കലാലയങ്ങളിലെ വിദ്യാര്‍ത്ഥികളും ഒരിക്കലും കൂട്ടിമുട്ടാത്ത രണ്ട് റെയില്‍ പാളങ്ങളെ പോലെ മുന്നോട്ടുപോകുന്ന ദുഃഖകരമായ അവസ്ഥയുടെ മോചനത്തിനാണ് എസ്.കെ.എസ്.എസ്.എഫ് രൂപീകൃതമായത്. മത ഭൗതിക വിദ്യാര്‍ത്ഥികള്‍ സംഘടിച്ച് ധാര്‍മ്മിക സനാതന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ഒരു പുതിയ വിദ്യാര്‍ത്ഥി സമൂഹത്തിന്‍റെ പുനഃസൃഷ്ടിയാണ് എസ്.കെ.എസ്.എസ്.എഫ് വഴി നടന്നു വരുന്നത്. മറ്റു വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളില്‍ നിന്ന് വിഭിന്നമായി വിജ്ഞാനം, വിനയം, സേവനം എന്ന സമൂഹം ഇന്ന് ഏറെ കൊതിക്കുന്ന പ്രമേയമാണ് എസ്.കെ.എസ്.എസ്.എഫിന്‍റെ മുഖമുദ്ര. മുസ്‍ലിം സമൂഹത്തിന്‍റെ പൊതു പ്രശ്നങ്ങള്‍ , നവീന വാദങ്ങളുടെ പൊള്ളത്തരം, അധാര്‍മ്മികത, അനാശാസ്യ പ്രവര്‍ത്തനങ്ങളുടെ ദുരന്തഫലം തുടങ്ങി നിരവധി വിഷയങ്ങള്‍ കേന്ദ്രീകരിച്ച് എസ്.കെ.എസ്.എസ്.എഫ് നടത്തിയിട്ടുള്ള കാന്പയിനുകള്‍ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാണ്.

പുസ്തകങ്ങള്‍



ഫലസ്ഥീന്‍ ജൂതര്‍ക്കെന്തധികാരം? / പ്രൊ. കെ. ആലിക്കുട്ടി മുസ്‍ലിയാര്‍


ഭൂമിശാസ്ത്രപരമായ അതിരുകളും സ്വതന്ത്ര അധികാരങ്ങളോടു കൂടിയ ഭരണകൂടവുമുള്ള മേഖലയെയാണല്ലോ നാം രാഷ്ട്രമെന്നു വിളിക്കുന്നത്. വ്യവസ്ഥാപിത ഭരണകൂടത്തിനു കീഴില്‍ ഒരു നിശ്ചിത ഭൂപ്രദേശത്ത് സന്പൂര്‍ണ്ണ സ്വാതന്ത്ര്യമനുഭവിച്ച് അതിവസിച്ചുവരുന്ന ജനവിഭാഗമെന്നാണ് രാഷ്ട്രത്തിനു നല്‍കിവരുന്ന ഏറ്റവും അധുനികവും ശാസ്ത്രീയവുമായ നിര്‍വ്വചനം. ഭൂപ്രദേശം, ജനസമൂഹം, ഭരണഘടന, നിയമ നിര്‍മ്മാണ - നിര്‍വ്വഹണ സമിതികള്‍ , ഉന്നതാധികാരസഭ, നീതിന്യായ പീഠം എന്നിവയെല്ലാമാണ് ആധുനിക രാഷ്ട്രസങ്കല്‍പ്പത്തിന് അനുപേക്ഷണീയ ഘടകങ്ങള്‍. സാമൂഹ്യജീവിതം സുഗമവും സമാധാനപൂര്‍ണ്ണവുമാക്കാന്‍ ഓരോ വ്യക്തിയും നിര്‍വ്വഹിക്കേണ്ട ബാധ്യതകള്‍ , പകരം സമൂഹമവന് അനുവദിക്കുന്ന ആനുകൂല്യങ്ങള്‍ വ്യക്തികള്‍ അങ്ങുമിങ്ങും വകവെച്ചു കൊടുക്കേണ്ട അവകാശങ്ങള്‍ തുടങ്ങിയവ കൃത്യവും കാര്യക്ഷമവുമായി നിര്‍വ്വഹിക്കാനവസരമൊരുക്കലാണ് ഭരണകൂടത്തിന്‍റെ ചുമതല.

ഭരണാധികാരി / അലി അഹ്‍മദ് ബാകസീര്‍

നമുക്ക് നിലനില്‍ക്കാനും എന്തെങ്കിലും പ്രവൃത്തികള്‍ ചെയ്യാനും ഊര്‍ജ്ജം ആവശ്യമാണ്. ഭക്ഷണ പഥാര്‍ത്ഥങ്ങളില്‍ നിന്നാണ് നാമിതാര്‍ജ്ജിക്കുന്നത്. അതുകൊണ്ടു തന്നെ ആഹാര സന്പാദനത്തെ നമുക്ക് ജീവിതത്തിന്‍റെ അടിസ്ഥാന ഘടകമായി ഗണിക്കാം. സന്പാദന - ഉപഭോഗ മേഖലകളിലെല്ലാം ഇതര ജീവികളില്‍ നിന്ന് വ്യത്യസ്തവും ഉല്‍കൃഷ്ടവുമായ രീതിയാണ് മനുഷ്യര്‍ അനുവര്‍ത്തിക്കുന്നത്. തൊഴില്‍ വഴി ആഹാരം കണ്ടെത്തി പരസ്പര കച്ചവടക്കൈമാറ്റങ്ങളിലൂടെ ആവശ്യമുള്ളവ കൈവശപ്പെടുത്തി സംസ്കരിച്ച ശേഷം മാത്രം ഉപയോഗിക്കുന്നു. ജീവിതത്തിന്‍റെ ഭിന്ന തുറകളില്‍ പുരോഗതി കൈവരുന്നതോടെ ഇത്തരം മേഖലകളില്‍ വ്യക്തികള്‍ക്കും രാഷ്ട്രങ്ങള്‍ക്കു തന്നെയും സ്വയം പര്യാപ്തത നഷ്ടപ്പെടുകയും കൂടുതല്‍ കൂടുതല്‍ സങ്കീര്‍ണ്ണവും അഗ്രാഹ്യവുമായി മാറുന്നു.



പ്രവാചക ജീവിതം / ഒരുസംഘം ലേഖകര്‍



റബീഉല്‍ അവ്വല്‍ മാസത്തിലെ ജനനം, നബി(സ) സത്യവിശ്വാസികള്‍ക്ക് സന്തോഷവാര്‍ത്തയും ഇരുവീട്ടിലെയും ഭയപ്പാടുകളില്‍ നിന്നും ഭീതിയില്‍ നിന്നുമുള്ള കാവലും ലോകര്‍ക്ക് കാരുണ്യവും സത്യനിഷേധികള്‍ക്ക് പെട്ടെന്നുള്ള ശിക്ഷയില്‍ നിന്നുള്ള സംരക്ഷണവുമാണെന്നതിലേക്കും നബി(സ) യുടെ സ്ഥാനം മഹത്തരമാണെന്നതിലേക്കും അള്ളാഹുവില്‍ നിന്നുള്ള വ്യക്തമായ സൂചനയാകുന്നു. അള്ളാഹു പറയുന്നു. . അങ്ങ് അവരിലുണ്ടായിരിക്കേ അള്ളാഹു അവരെ ശിക്ഷിക്കുന്നവനല്ല. അപ്പോള്‍ ഭക്ഷ്യവസ്തുക്കള്‍ സുഭിക്ഷമായി നല്‍കപ്പെടുകയും അനുഗ്രഹങ്ങള്‍ ചൊരിയുകയും ചെയ്തു. അടിമകളെ നേരായ മാര്‍ഗ്ഗത്തിലേക്ക് വഴിനടത്താന്‍ നബി(സ) യെ നിയോഗിച്ചത് അള്ളാഹുവിന്‍റെ ഏറ്റവും വലിയ അനുഗ്രഹമാണ്.







പ്രവാചക പ്രകീര്‍ത്തനം / ഒരു സംഘം ലേഖകര്‍







വ്യക്തിജീവിതത്തെക്കുറിച്ചെന്ന പോലെ സാമൂഹ്യ ജീവിതത്തെ കുറിച്ചും വ്യക്തമായ സമീപനം ഇസ്‍ലാമിനുണ്ട്. വ്യക്തികള്‍ ചേര്‍ന്നാണല്ലോ സമൂഹം രൂപപ്പെടുന്നത്. സ്വാഭാവികമായും ഭിന്നസ്വഭാവക്കാരും വീക്ഷണഗതിക്കാരുമുണ്ടാവും. ഛിദ്രതയുടെയും ചേര്‍ച്ചയുടെയും ഗുണങ്ങള്‍ വ്യത്യസ്ത അനുപാതങ്ങളിലാണെങ്കിലും എല്ലാവരിലും കുടികൊള്ളുന്നുണ്ട്. ഇതില്‍ ചേര്‍ച്ചയെ പ്രതിനിധാനം ചെയ്യുന്ന സംഘബോധം, പരസ്പര സ്നേഹം, ആത്മാര്‍ത്ഥത, അര്‍പ്പണബോധം എന്നിവയെ പരമാവധി പുറത്തുകൊണ്ടുവരാന്‍ ശ്രമിക്കുകയും ഛിദ്രതയുടെ ഘടകങ്ങളായ ശത്രുത, വിഭാഗീയത, അസൂയ തുടങ്ങിയവയെ നിര്‍വ്വീര്യമാക്കുകയും ചെയ്യുന്നതിലൂടെയാണ് സമൂഹത്തിന് അഭിവൃദ്ധി കൈവരിക്കാനാവുന്നത്. ഓരോ വ്യക്തിയും തന്‍റെ അവകാശങ്ങള്‍ ചോദിച്ചുവാങ്ങുകയും ഉത്തരവാദിത്തങ്ങള്‍ നിര്‍വ്വഹിക്കുകയും ചെയ്യുന്പോഴേ ഇതു സാധ്യമാവൂ. മുഖ്യധാരയില്‍ നിന്ന് ഒറ്റപ്പെട്ട് കഴിഞ്ഞുകൂടുന്നത് അനഭിലഷണീയമാണ്.








നേര്‍വഴി / നാട്ടികയുടെ പ്രഭാഷണങ്ങള്‍








കേരളത്തില്‍ മുസ്‍ലിംകള്‍ക്കിടയില്‍ ഒന്നിലധികം സംഘനടകള്‍ രംഗത്തു പ്രവര്‍ത്തിക്കുന്നുണ്ട്. ഈ സംഘടനകളൊക്കെ തങ്ങളുടേതായ മതപരമായ വീക്ഷണം വിശദീകരിച്ചുകൊണ്ടുള്ള പ്രഭാഷണങ്ങളും ലേഖനങ്ങളുമൊക്കെ സംഘടിപ്പിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. നാം ഈ സംഗമത്തെ കാണുന്നത് വൈജ്ഞാനികമായ ഒരു ചര്‍ച്ച എന്ന നിലക്കാണ്. ഈ വൈജ്ഞാനിക ചര്‍ച്ചയും ഓരോരുത്തരും തങ്ങളുടേതായ നിലപാടിന്‍റെ ഇസ്‍ലാമിക മാനം കേള്‍വിക്കാരെ, വായനക്കാരെ നല്ല നിലയില്‍ പറഞ്ഞറിയിക്കുക എന്നതാണ് പ്രബോധനകന്‍റെ ചുമതല
















സുന്നീവിശ്വാസാദര്‍ശം / എഡിറ്റര്‍ : ഡോ. ബഹാഉദ്ധീന്‍ മുഹമ്മദ് നദ്‍വി
















അസന്തുലിത സാമൂഹ്യഘടനയുടെ ഏറ്റവും വലിയ പ്രതീകമാണ് ലിംഗവിവേചനം. സ്ത്രീ പുരുഷന്മാര്‍ക്കിടയില്‍ പ്രാകൃത്യാ ഉള്ള ആകാരപരവും വികാരപരവുമായ വൈജാത്യങ്ങളെ അടിസ്ഥാനമാക്കി സ്ത്രീക്കെതിരെ ഹീനവും മനുഷ്യത്വരഹിതവുമായ സമീപനമായിട്ടാണ് ഒട്ടുമിക്ക ജനവിഭാഗങ്ങളും കൈകൊണ്ടിരിക്കുന്നത്. ചരിത്രത്തിന്‍റെ പിന്നാന്പുറങ്ങളിലേക്കിറങ്ങിച്ചെല്ലും തോറും ഈ വിവേചനം കൂടുതല്‍ ഹംസ്രരൂപം പ്രാപിക്കുന്നതായാണ് കാണാന്‍ സാധിക്കുന്നത്.
















ഇസ്‍ലാമിക കല / മോയിന്‍ മലയമ്മ
















കലകള്‍ സംസ്കാരങ്ങളുടെ കണ്ണാടിയാണ്. ഒരു നഗരത്തിന്‍റെ സ്വഭാവവും ആത്മാവും ഇത് പ്രതിഫലിപ്പിക്കുന്നു. കേവലം ഭൗതികതയുമായി പിണഞ്ഞിരിക്കുന്പോള്‍ കലാമുഖം പരുഷമായിരിക്കും. അല്ലെങ്കില്‍ കലാകാരന്‍റെ മനോഗതം പോലെ നിര്‍മലമോ കളങ്കപൂര്‍ണ്ണമോ ആയിരിക്കും. അഥവാ, കലകള്‍ സാഹചര്യത്തിന്‍റെ സൃഷ്ടികളാണ്. അതിന് ധരിപ്പിക്കപ്പെടുന്ന കഞ്ചുകം പോലെയായിരിക്കും അതിന്‍റെ സ്വഭാവവും പ്രസരിപ്പും. ഇവിടെ മത പരിവേഷം നല്‍കുന്പോള്‍ കലകള്‍ ആ മതത്തിന്‍റെ സ്വന്തമായി മാറുന്നു. പിന്നെ ഇത് പ്രതിനിധീകരിക്കുന്ന പ്രസ്ഥാനത്തിന്‍റെ പ്രസരണവും ആശയ വ്യന്യാസവുമാണ് ഇതിലൂടെ നടക്കുന്നത്.

ഖാഫില പ്രോഗ്രാം








അഡ്രസ്സുകള്‍ അയച്ചു തരിക


വീഡിയോ






















സ്ഥാപനങ്ങള്‍

വിദ്യാസന്പന്നരും, നവീന കാലഘട്ടത്തിന്റെ വെല്ലുവിളികളെ അഭിമുഖീകരിക്കുവാനും, പുതിയ ലോകക്രമത്തിന്റെ ചുറ്റുപാടുകളെ അടുത്തറിയാനും പ്രാപ്തിയും കഴിവുമുള്ള അഭ്യസ്ത വിദ്യരായ തലമുറ ഏതൊരു സമൂഹത്തിന്െയും സ്വപ്നമാണ്. നാളെയുടെ ഭാവിവാഗ്ദാനങ്ങളായ വിദ്യാര്ത്ഥി സമൂഹത്തെ വാര്ത്തെടുക്കുന്നതിനായി സമസ്തയും അതിന്റെ കീഴ്ഘടകങ്ങളും വ്യത്യസ്തമായ കലാലയങ്ങളിലൂടെയും സ്ഥാപനങ്ങളിലൂടെയും ശ്രമിക്കുന്നു. ഭൗതികതയുടെ അതിപ്രവാഹത്തിനിടയിലും മതകീയ ആദ്ധ്യാത്മിക വിദ്യാഭ്യാസം അതിന്റെ തനിമയോടും തന്മയത്വത്തോടെയും ആര്ജ്ജിച്ചു കൊണ്ടുള്ള ഒരു വിദ്യാര്ത്ഥി നിരയെയാണ് സമസ്ത വിഭാവനം ചെയ്യുന്ന നൂതന വിദ്യാഭ്യാസ സമിതിയുടെ സവിശേഷത. വൈജ്ഞാനിക മേഖലകളില്ഇതിനകം തങ്ങളുടെതായ വ്യക്തിമുദ്രകള്പതിപ്പിച്ച് പ്രശോഭിച്ചു നില്ക്കുന്ന വിദ്യാര്ത്ഥികള്പ്രസ്തുത സ്ഥാപനങ്ങളുടെ സംഭാവനകളാണ്. ദീനീസേവനവും വൈജ്ഞാനികോന്നമനവും മാത്രം മുഖമുദ്രയാക്കിയ ഇത്തരം സ്ഥാപനങ്ങള്സമസ്തക്ക് അതിന്റെ പ്രൗഢിയും യശസ്സും വര്ദ്ധിപ്പിച്ചു നല്കുന്ന അതിദുര്ഗങ്ങളായി ഇന്നും നിലകൊള്ളുന്നു.

ജാമിഅഃ നൂരിയഃ അറബിക് കോളെജ്, പട്ടിക്കാട്
തെന്നിന്ത്യയില്ഇതിനകം പ്രശസ്തവും പ്രമുഖവുമായിത്തീര്ന്ന മതകലാലയങ്ങളിലൊന്നാണിത്. 1962 ല്തുടക്കം കുറിക്കപ്പെട്ട മഹല്സ്ഥാപനം അതിന്റെ പ്രവര്ത്തനപഥത്തില്അരദശാബ്ദത്തോളം പൂര്ത്തിയാക്കിയിരിക്കയാണിപ്പോള്‍. ഇവിടെ നിന്നും പഠനസപര്യ പൂര്ത്തിയാക്കി മൗലവി ഫാസില്ഫൈസി (എം.എഫ്.എഫ്) ബിരുദം നേടിയ പണ്ഡിത വ്യൂഹം ഇന്ന് കേരളത്തിനകത്തും പുറത്തും സേവന തല്പ്പരതയോടെ സമുദായ സേവനത്തില്വ്യാപൃതരായി കഴിയുന്നു.
മുത്വവ്വല്‍ , മുഖ്തസര്കോഴ്സുകളിലേക്ക് പ്രവേശനം നല്കപ്പെടുന്ന ഇവിടെ അനിവാര്യമായ ഭൗതിക വിഷയങ്ങളും അഭ്യസിപ്പിക്കപ്പെടുന്നു. വിദ്യാര്ത്ഥികളുടെ നാനോന്മുഖ അഭിവൃദ്ധിക്കായി സ്ഥാപിതമായ നൂറുല്ഉലമാ എന്ന വിദ്യാര്ത്ഥി സമാജം സ്തുത്യര്ഹമായ പ്രവര്ത്തനങ്ങളുമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു. ഇതിന്റെ മേല്നോട്ടത്തില്പുറത്തിറങ്ങുന്ന അല്മുനീര്മാസിക വിഭവസമൃദ്ധമായ ഒരു കനപ്പെട്ട സൃഷ്ടിയാണ്. നൂരിയ്യഃ യതീംഖാന, ജാമിഅഃ അപ്ലൈഡ് സയന്സ് കോളെജ്, ഇസ്ലാമിക് ലൈബ്രറി എന്നിവയും അനുബന്ധ സ്ഥാപനങ്ങളാണ്.

ദാറുല്ഹുദാ ഇസ്ലാമിക് അക്കാദമി, ചെമ്മാട്
ആഗോളതലത്തില്ഇസ്ലാമിക മതപ്രബോധനം ക്രിയാത്മകവും സൃഷ്ടിപരവും കാര്യക്ഷമവുമായി നടത്തുകയെന്ന മഹിതമായൊരു ലക്ഷ്യപ്രാപ്തിക്കായി രണ്ട് ദശാബ്ദത്തോളമായി പ്രവര്ത്തിച്ചു കൊണ്ടിരിക്കുന്ന ഒരു മഹനീയ സ്ഥാപനമാണ് ദാറുല്ഹുദാ ഇസ്ലാമിക് അക്കാദമി.

അന്വരിയ്യഃ അറബിക്ക കോളെജ്, പൊട്ടച്ചിറ
സുപ്രസിദ്ധ സൂഫിവര്യനും മഹാമനീഷിയുമായിരുന്ന ബീരാന്ഔലിയ മുഖേന ഇസ്ലാം മതമാശ്ലേഷിച്ച പൊട്ടച്ചിറ ബീവി ഫാത്വിമ ഉമ്മയാണ് മതവിജ്ഞാന സൗധം സ്ഥാപിക്കുന്നതില്താല്പര്യമെടുത്ത് പ്രവര്ത്തിക്കാന്മുന്നോട്ടു വന്നത്. മൗലവി ഫാസില്അന്വരി ആണ് ഇവിടെ നിന്നും നല്കപ്പെടുന്ന ബിരുദം. പുറമെ വിവിധ ഭാഷകളിലും പരിശീലനം നല്കപ്പെട്ടുകൊണ്ടിരിക്കുന്നു. വിദ്യാര്ത്ഥി കൂട്ടായ്മയായ അന്വാറുത്വുലബ സ്റ്റുഡന്്സ് അസോസിയേഷന്റെ കീഴില്അല്അസ്ഹര്കൈയ്യെഴുത്തു മാസിക പുറത്തിറങ്ങുന്നു.

ദാറുന്നജാത്ത് ഇസ്ലാമിക് സെന്റര്‍ , കരുവാരക്കുടണ്ട്
ശരീഅത്ത് കോളെജ്, എയ്ഡഡ് അറബിക് കോളെജ്, ഇംഗ്ലീഷ് മീഡിയം സ്കൂള്‍ (സി.ബി.എസ്.) വനിതാ കോളെജ്, അനാഥ അഗതി മന്ദിരം എന്നിവയാണ് ദാറുന്നജാത്ത് കമ്മിറ്റി നടത്തിവരുന്ന പ്രധാന സ്ഥാപനങ്ങള്‍ . കാലിക്കറ്റ് യൂണിവേഴ്സിറ്റി അംഗീകൃത കോഴ്സായ അഫ്സലുല്ഉലമാ പരീക്ഷകളില്പലപ്പോഴായി ഉന്നത വിജയം നേടി സ്ഥാപനം അതിന്റെ മേല്വിലാസം സ്ഥാപിച്ചു കഴിഞ്ഞിട്ടുണ്ട്. നജാത്ത് സ്റ്റുഡന്റ്സ് അസോസിയേഷന്‍ , നജാത്ത് ഓള്ഡ് സ്റ്റുഡന്്സ് അസോസിയേഷന്എന്നിവ യഥാക്രമം സ്ഥാപക വിദ്യാര്ത്ഥികള്ക്കായും പൂര്വ്വ വിദ്യാര്ത്ഥികള്ക്കായും പ്രവര്ത്തിക്കുന്ന സംഘങ്ങളാണ്. അന്നജാത്ത്, മര്മരം എന്നിവയാണ് സ്ഥാപനത്തിന്റെ പ്രധാന കൈയെഴുത്തു മാസികകള്‍ . അക്ഷരം എന്നത് നജാത്ത് കാന്പസ് മാസികയാണ്.

ശംസുല്ഉലമാ ഇസ്ലാമിക് അക്കാദമി
വയനാട് ജില്ലയിലെ കല്പറ്റക്കടുത്ത് വെങ്ങപ്പള്ളിയിലാണ് സ്ഥാപനം. വയനാട് ജില്ലാ എസ്.കെ.എസ്.എസ്.എഫ് ആണ് ഇത് നടത്തുന്നത്. വാഫീ ബുരുദമാണ് നല്കുന്നത്.

ദാറുല്ഹിദായ ഇസ്ലാമിക് കോംപ്ലക്സ്, എടപ്പാള്
മത ഭൗതിക വിദ്യാഭ്യാസം പൂര്ണ്ണാര്ത്ഥത്തില്ആര്ജ്ജിച്ചെടുത്ത ഒരു വിദ്യാര്ത്ഥി സമൂഹമാണ് ഹിദായയുടെ പ്രഥമ ലക്ഷ്യം. ഒരു വ്യാഴവട്ടക്കാലം നീളുന്നതാണ് സ്ഥാപനത്തിന്റെ ഉദ്ദിഷ്ട കോഴ്സിന്റെ കാലാവധി. നഴ്സറി സ്കൂള്‍ , ഓര്ഫനേജ് എന്നിവ അനുബന്ധ സ്ഥാപനങ്ങളാണ്. അല്ഹിദായ എന്ന പേരില്ഒരു മലയാള മാസിക പ്രസിദ്ധീകരിക്കപ്പെടുന്നു.

കോട്ടുമല അബൂബകര്മുസ്ലിയാര്സ്മാരക ഇസ്ലാമിക് കോംപ്ലക്സ്, മലപ്പുറം
സമസ്തയെന്ന പ്രസ്ഥാനത്തിന് ഊര്ജ്ജവും ചേതനയും പകര്ന്നു നല്കി അതിന്റെ അഭിവൃദ്ധിക്കായി സര്വ്വസ്വം സമര്പ്പിച്ച മഹാനായ പണ്ഡിതനും യുഗപ്രഭാവനുമായ കോട്ടുമല അബൂബകര്മുസ്ലിയാരുടെ സ്മരണാര്ത്ഥം സ്ഥാപിതമായ വിജ്ഞാന സൗധമാണ് കോട്ടുമല ഇസ്ലാമിക് കോംപ്ലക്സ്. മതവിഷയങ്ങള്സന്പൂര്ണ്ണമായ അര്ത്ഥത്തില്അഭ്യസിക്കപ്പെടുന്നുവെന്നതിനു പുറമെ വ്യത്യസ്ത ഭാഷകളിലും തൊഴിലധിഷ്ഠിത മേഖലകളിലും പരിശീലനം നല്കപ്പെടുന്നു. നസ്വീഹത്തുത്വുലബ സ്റ്റുഡന്റ്സ് അസോസിയേഷന്എന്ന വിദ്യാര്ത്ഥി സംഘടനക്ക് കീഴില്നസ്വീഹത്ത് എന്ന തലക്കെട്ടോടെ ത്രിഭാഷാ കൈയെഴുത്ത് മാസിക പുറത്തിറങ്ങുന്നു. പട്ടിക്കാട് ജാമിഅഃ നൂയയ്യഃയുമായി ഇതിനകം സ്ഥാപനം അഫിലിയേറ്റു ചെയ്തിട്ടുണ്ട്.

ദാറുല്ഉലൂം അറബിക് കോളെജ്, സുല്ത്താന്ബത്തേരി
കടമേരി റഹ്മാനിയ്യഃ അറബിക് കോളെജിന്റെ സിലബസിനനുസൃതമായി ആറു വര്ഷം നീളുന്ന മുഖ്തസര്കോഴ്സിലേക്കാണ് ഇവിടെ പ്രവേശനം നല്കുന്നത്. മറ്റു സ്ഥാപനങ്ങളിലെന്ന പോലെ പ്രത്യേക മുന്ഗണനാ ക്രമമൊന്നുമില്ലാത്ത മത ഭൗതിക വിദ്യാഭ്യാസം സംയുക്തമായി സമ്മേളിപ്പിച്ചു കൊണ്ടുള്ള വിദ്യാഭ്യാസ രീതിയാണ് ഇവിടെയും അനുവര്ത്തിക്കപ്പെടുന്നത്. വിവിധ രീതിയിലുള്ള ഭാഷാ പരിജ്ഞാനവും ഇവിടെ ലഭ്യമാണ്. സീനത്തുത്വുലബ സ്റ്റുഡന്റ്സ് അസോസിയേഷന്എന്ന വിദ്യാര്ത്ഥി സംഘടനക്കു കീഴില്പ്രസംഗ തൂലികാ മേഖലകളിലെ പരിപോഷണത്തിനായി ബഹുമുഖ പദ്ധതികള്നടപ്പാക്കപ്പെടുന്നു. ഇതോടൊപ്പം കാര്ഷിക പരിശീലനത്തിനുള്ള സൗകര്യവുമുണ്ട്.

മര്ക്കസുസഖാഫത്തില്ഇസ്ലാമിയ്യഃ , കുണ്ടൂര്
മത ഭൗതിക വിഷയങ്ങളില്നല്കുന്ന വിദ്യാഭ്യാസത്തിനു പുറമെ ആനുകാലിക ലോകസാഹചര്യത്തിനനുസൃതമായ നൂതന സാങ്കേതിക രംഗത്തെ പരിജ്ഞാനവും നല്കപ്പെടുന്നുണ്ടിവിടെ. മദ്റസ ഏഴാം ക്ലാസ് വിജയിച്ചവര്ക്കാണ് പ്രവേശനം. വിദ്യാര്ത്ഥികളുടെ കലാ കായിക സാംസ്കാരിക രംഗങ്ങളിലെ ഉന്നമനത്തിനായി തസ്ഖീഫുത്വുലബാ സ്റ്റുഡന്റ്സ് അസോസിയേഷന്പ്രവര്ത്തനപഥത്തില്സജീവമാണ്.

റശീദിയ്യഃ അറഭിക് കോളെജ്. എടവണ്ണപ്പാറ
ഒരുകാലത്ത് മതവിദ്യാഭ്യാസ രംഗത്ത് ശ്ലാഘനീയവും പ്രസക്തവുമായ സേവനങ്ങളും സംഭാവനകളുമര്പ്പിച്ച് പ്രമുഖമായൊരു വിജ്ഞാന സൗധമായി തലയുയര്ത്തി നിന്നിരുന്ന വാഴക്കാട് ദാറുല്ഉലൂം ചില അവാന്തര കക്ഷികളുടെ സ്വാര്ത്ഥമായ ഇംഗിതങ്ങള്ക്കും താല്പര്യങ്ങള്ക്കുമൊത്ത് പ്രവര്ത്തിക്കാന്തുടങ്ങിയിടത്തു നിന്നുമാണ് റശീദിയ്യഃയുടെ പിറവി. എട്ട് വര്ഷത്തെ വാഫി കോഴ്സാണ് പ്രധാനമായും പഠിപ്പിക്കപ്പെടുന്നത്. വിവിധ ഭാഷകള്‍ , വ്യത്യസ്ഥ മത ഭൗതിക വിഷയങ്ങള്എന്നിവകളില്ക്രിയാത്മകമായ പരിശീലനമാണ് നല്കപ്പെടുന്നത്. ആര്ട്സ് കോളെജില്കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ബിരുദാനന്തര ബിരുദം വരെയുള്ള വിദ്യാഭ്യാസത്തിന് സൗകര്യമുണ്ട്. സ്കൂള്പത്താം തരമാണ് അടിസ്ഥാന യോഗ്യത. പത്താം തരം വരെയുള്ക്കൊള്ളുന്ന റശീദിയ്യഃ സെക്കന്ററി മദ്റസ അനുബന്ധ സ്ഥാപനമാണ്. വിദ്യാര്ത്ഥികള്ക്കും പൂര്വ്വ വിദ്യാര്ത്ഥികള്ക്കുമായി റശീദിയ്യ സ്റ്റുഡന്റ്സ് അസോസിയേഷന്‍ , റശീദിയ്യ ഓള്ഡ് സ്റ്റുഡന്റ്സ് അസോസിയേഷന്എന്നിവ പ്രവര്ത്തിച്ചു വരുന്നു.

ദാറുന്നജാത്ത് അറബിക് കോളെജ്, മണ്ണാര്ക്കാട്
യതീംഖാന, അറബിക് കോളെജ്, സെക്കന്ററി മദ്റസ, ഹൈസ്കൂള്‍ , ഇംഗ്ലീഷ് മീഡിയം സ്കൂള്‍ , നഴ്സറി സ്കൂള്എന്നിവ നജാത്ത് കമ്മിറ്റിക്കു കീഴില്പ്രവര്ത്തിച്ചു വരുന്ന സ്ഥാപനങ്ങളാണ്. 1995 - 96 ലാണ് സ്ഥാനപത്തിനു തുടക്കം കുറിക്കപ്പെടുന്നത്. പുതുമയാര്ന്നതും വ്യത്യസ്തവുമായ പാഠ്യപദ്ധതിയാണ് നഴ്സറി സ്കൂളിനായി തയ്യാറാക്കിയിരിക്കുന്നത്.

ബാഫഖീ യതീംഖാന, വളവന്നൂര്
പട്ടിക്കാട് ജാമിഅഃ നൂരിയ്യഃയുടെ പാഠ്യപദ്ധതിക്കനുസൃതമായി നടന്നു വരുന്ന സ്ഥാപനത്തില്മുഖ്തസര്കോഴ്സിനു പുറമെ വിവിധ ഭാഷകളിലുള്ള പഠന സൗകര്യവും, തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ ചുവടുവെച്ച് പ്രസ്തുത മേഖലകളില്വിദഗ്ദ പരിശീലനവും നല്കപ്പെടുന്നു. .ടി.സി., വി.എച്.എസ്.സി., യതീംഖാന, സെക്കന്ററി മദ്റസ, കന്പൂട്ടര്അക്കാദമി, ടൈപ്പ്റൈറ്റിംഗ് ഇന്സ്റ്റിറ്റ്യൂട്ട്, ഇംഗ്ലീഷ്മീഡിയം സ്കൂള്‍ , എല്‍ .പി. - യു.പി. സ്കൂളുകള്‍ , ബോര്ഡിംഗ് സ്കൂള്‍ , ടെക്നിക്കല്സെന്റര്‍ , ആതുരാലയങ്ങള്എന്നിവയാണ് അനുബന്ധ സ്ഥാപനങ്ങള്‍ . മിസ്ഹാബുല്ഹുദാ എന്ന പേരിലാണ് വിദ്യാര്ത്ഥി സംഘടന പ്രവര്ത്തിക്കുന്നത്. അല്മിസ്ബാഹ് , അല്ഫത്ഹ് എന്നീ മാസികകള്പുറത്തിറക്കുന്നു.

അന്വാറുല്ഇസ്ലാം അറബിക് കോളെജ്, തിരൂര്ക്കാട്
തന്വീറുല്ഇസ്ലാം അസോസിയേഷന്നടത്തുന്ന പ്രസ്തുത സ്ഥാപനത്തില്അഫ്സലുല്ഉലമാ, ബി.. എന്നീ അറബിക് കോഴ്സുകള്നടത്തപ്പെടുന്നു. കോഴ്സുകളിലൊക്കെയും പ്രവേശനപ്പരീക്ഷയിലൂടെയാണ് പ്രവേശനം നല്കപ്പെടുന്നത്. പ്രസംഗ പരിശീലനം, തൊഴിലധിഷ്ഠിത പരിശീലനം എന്നിവക്കും മുന്ഗണന നല്കുന്നുണ്ട്. അന്വാറുല്ഇസ്ലാം സ്റ്റുഡന്റ്സ് അസോസിയേഷന്റെ കീഴില്അല്അന്വാര്ത്രിഭാഷാ മാസിക പുറത്തിറങ്ങുന്നു.

ഒളവട്ടൂര്നുസ്റത്തുല്ഇസ്ലാം അറബിക് കോളെജ്
വാഫി കോഴ്സ് അനുസരിച്ചുള്ള സമന്വയ വിദ്യാഭ്യാസമാണ് പ്രധാനമായും ഇവിടെ നല്കപ്പെടുന്നത്. പഠനം പൂര്ക്കിയാക്കിയിറങ്ങുന്ന പ്രസ്തുത സ്ഥപാനത്തിലെ വിദ്യാര്ത്ഥികള്ഭൗതികം വിദ്യാഭ്യാസ രംഗത്ത് യൂണിവേഴ്സിറ്റി അംഗീകൃത ബിരുദധാരിയായിരിക്കും. വനിതാ കോളെജ്, സെക്കന്ററി മദ്റസ, ഹൈസ്കൂള്എന്നിവ അനുബന്ധ സ്ഥാപനങ്ങളാണ്.

മഅ്ദനുല്ഉലൂം അറബിക് കോളെജ്, കൊല്ലൂര്വിള
കൊല്ലൂര്വിള മുസ്ലിം ജമാഅത്ത് ഏറ്റെടുത്ത് നടത്തുന്ന സ്ഥാപനം അതിന്റെ പ്രവര്ത്തന പഥത്തില്അരശതാബ്ദം പിന്നിട്ടു കഴിഞ്ഞിരിക്കുകയാണിപ്പോള്‍ . ഒട്ടേറെ വിദ്യാര്ത്ഥികള്അദ്ധ്യയനം നടത്തിക്കൊണ്ടിരിക്കുന്ന സ്ഥാപനം ദക്ഷിണ കേരളത്തിലെ പ്രമുഖ കലാലയങ്ങളിലൊന്നായി ഗണിക്കപ്പെടുന്നു.

മര്കസുദഅ്വത്തില്ഇസ്ലാമിയ്യഃ , കളമശ്ശേരി
എറണാകുളം ജില്ലയിലെ വ്യാവസായിക കേന്ദ്രമായ കളമശ്ശേരിയില്പ്രവര്ത്തിച്ചു കൊണ്ടിരിക്കുന്ന ഒരു ഇസ്ലാമിക കേന്ദ്രമാണിത്. മര്ക്കസ് ആര്ട്സ് ആന്റ് സയന്സ് കോളെജ് ഇതിന്റെ കീഴില്പ്രവര്ത്തിക്കുന്ന ഒരു സുപ്രധാന സ്ഥാപനമാണ്. 1987 ഒക്ടോബര്മാസം പ്രവര്ത്തനമാരംഭിച്ച സ്ഥാപനം അറബിക് വിദ്യാഭ്യാസത്തിന് ഊന്നല്നല്കുന്നു. പഠനകുസൃതികള്ക്കായി അതിവിശാലമായ ലൈബ്രറി സൗകര്യം ഏര്പ്പെടുത്തിയിട്ടുണ്ട്.

യമാനിയ്യ അറബിക് കോളെജ്, കുറ്റിക്കാട്ടൂര്
ശംസുല്ഉലമാ ഇസ്ലാമിക് സെന്ററിനു കീഴില്നടത്തപ്പെടുന്ന സ്ഥാപനമാണിത്. മതവിഷയങ്ങള്ക്ക് ഊന്നല്നല്കിയുള്ള പാഠ്യപദ്ധതിയാണിവിടെ. കൂടാതെ ബോര്ഡിംഗ് മദ്റസയും ഇതിനു കീഴിലായുണ്ട്.

ദാറുറഹ് അറബിക് കോളെജ്, തൊഴിയൂര്
1985 ലാണ് തൃശൂര്ജില്ലയിലെ തൊഴിയൂര്ആസ്ഥാനമാക്കി ദാറുറഹ് എന്ന പേരില് സ്ഥാപനം നിലവില്വരുന്നത്. ചാവക്കാട് താലൂക്കിലെ മുസ്ലിം ഓര്ഫനേജ് അസോസിയേഷനാണ് സ്ഥാപനത്തിന്റെ കൈകാര്യകര്തൃത്വവും നടത്തിപ്പു ചുമതലയും. റഹ്മത്തുത്വലബാ എന്ന സമാജം കോളെജ് അന്തേവാസികള്ക്കായി നടന്നു വരുന്നു. അമൂല്യ ഗ്രന്ഥങ്ങളാല്സന്പന്നമായ ലൈബ്രറി സ്ഥാപനത്തിന് മുതല്കൂട്ടാണ്.

ദാറുല്ഖൈറാത്ത് കോളെജ്, ഒറ്റപ്പാലം
രണ്ട് ദശാബ്ദത്തോളം പഴക്കമുള്ള കിഴക്കേ ഒറ്റപ്പാലം മഹല്ല് ജമാഅത്ത് കമ്മിറ്റിയാണ് സ്ഥാപനത്തിന്റെ ഭരണനിര്വ്വഹണം നടത്തിപ്പോരുന്നത്. പ്രാരംഭ ദശയില്ഓത്തുപള്ളിയായിരുന്ന ഇത് കാലാന്തരത്തില്‍ 1957 ല്അറബിക് കോളെജായി ഉയര്ത്തി. ജില്ലയിലെ പ്രമുഖ ദീനീ സ്ഥാപനങ്ങളിലൊന്നാണിത്.

ജന്നത്തുല്ഉലൂം അറബിക് കോളെജ്, പാലക്കാട്
മുഹ്യുദ്ദീന്പള്ളി ജമാഅത്തിന്റെ കീഴില്നഗരഹൃദയത്തില്സ്ഥിതി ചെയ്യുന്ന സ്ഥാപനമാണ് ജന്നത്തുല്ഉലൂം. 1967 ല്ആരംഭിച്ച സ്ഥാപനം മത വിദ്യാഭ്യാസ രംഗത്ത് സ്തുത്യര്ഹമായ രീതിയില്പ്രവര്ത്തിച്ചു വരുന്നു.

ദാറുല്മആരിഫ് അറബിക് കോളെജ്, മടുങ്ങാക്കാട്
കോഴിക്കോട് ജില്ലയിലെ പുതുപ്പാടി ഒടുങ്ങാക്കാട് പള്ളിയോടനുബന്ധിച്ചു നടത്തപ്പെടുന്ന അറബിക് കോളെജില്യൂണിവേഴ്സിറ്റികളുടെ കോഴ്സുകളും വിവിധ ഭാഷാ പരിജ്ഞാനവും നല്കപ്പെടുന്നു. കൂടാതെ വനിതാ അറബിക് കോളെജും ഇതിനു കീഴില്നടത്തപ്പെടുന്നു. മജ്ലിസ് ആര്ട്സ് ആന്റ് സയന്സ് കോളെജ്, മജ്ലിസ് നഗര്വളാഞ്ചേരി മജ്ലിസു ദഅ്വത്തില്ഇസ്ലാമിയ്യഃയുടെ നേതൃത്വത്തില്നടന്നു വരുന്ന ശരീഅത്ത് കോളെജ് എന്ന പള്ളി ദര്സില്അനേകം വിദ്യാര്ത്ഥികള്ദര്സ് സന്പ്രദായത്തിലൂടെ വിദ്യാഭ്യാസം ആര്ജ്ജിക്കുന്നു. ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇതിനു കീഴിലായുണ്ട്. ലൈബ്രറി സയന്സ്, വിവിധ ശാസ്ത്ര ശാഖകള്എന്നിവയില്നല്കപ്പെടുന്ന ബിരുദങ്ങളാണ് മുന്ഗണനാ ക്രമത്തിലുള്ളത്. കന്പ്യൂട്ടര്‍ , ലൈബ്രറി സൗകര്യങ്ങളും ലഭ്യമാണ്.

ഫാത്വിമ സഹ്റാ ഇസ്ലാമിക് വനിതാ കോളെജ്, ചെമ്മാട്
ചെമ്മാട് കേന്ദ്രമായി മജ്ലിസു ദഅ്വത്തില്ഇസ്ലാമിയ്യയുടെ നേതൃത്വത്തില്നടന്നു വരുന്ന സ്ഥാപനമാണിത്. ഇസ്ലാമിക ചട്ടക്കൂടിലും ശിക്ഷണത്തിലുമായി വളര്ന്നു വരുന്ന സ്ത്രീ തലമുറയെ വാര്ത്തെടുക്കുകയെന്ന ഉദ്ദേശ്യലക്ഷ്യത്തോടെ പെണ്കുട്ടികള്ക്കു മാത്രമായി ഹോസ്റ്റല്സൗകര്യ സഹിതം സ്ഥാപിക്കപ്പെട്ട ചുരുക്കം ചില സ്ഥാപനങ്ങളിലൊന്നാണിത്. മത ഭൗതിക വിഷയങ്ങളില്നല്കപ്പെടുന്ന പരിശീലനത്തിന് പുറമെ ഭാഷാ നൈപുണ്യം കരസ്ഥമാക്കാനുള്ള ഉപാധികളും ലഭ്യമാണ്. പുറമെ പെണ്കുട്ടികള്ക്ക് അവശ്യം അറിഞ്ഞിരിക്കേണ്ട ഹോംസയന്സ്, മിഡിവൈഫറി, തയ്യല്‍ , അലങ്കാര വസ്തുക്കളുടെ നിര്മ്മാണം, നഴ്സിംഗ് എന്നിവയിലും വിദഗ്ദ്ധോപദേശവും പരിശീലനവും നല്കപ്പെടുന്നു. ഏഴു വര്ഷമാണ് പഠന കാലാവധി. ഒരുവര്ഷം 45 പേര്ക്കാണ് പ്രവേശനം നല്കുന്നത്.

ജാമിഅഃ അസ്അദിയ്യഃ ഇസ്ലാമിയ്യഃ , പാപ്പിനിശ്ശേരി
ഉത്തര കേരളത്തില്ഇസ്ലാമിക പഠനം അതിന്റെ പൂര്ണ്ണാര്ത്ഥത്തില്നല്കുന്ന സ്ഥാപനങ്ങളുടെ ദൗര്ലബ്യത്തെയും അസാന്നിദ്ധ്യത്തെയും കുറിച്ചുള്ള ചര്ച്ചകളും കൂടിയാലോചനകളുമാണ് സ്ഥാപനത്തിന്റെ പിറവിയിലേക്ക് വഴി തെളിയിച്ചത്. മതരംഗത്ത് മുഖ്തസര്വരെയും ഭൗതിക വിദ്യാഭ്യാസ മേഖലയില്ബിരുദാനന്തര ബിരുദവുമാണ് ഇവിടെ നിന്നും നല്കപ്പെടുന്നത്. കലാ - സാഹിത്യ മത്സരങ്ങള്‍ , സംവാദങ്ങള്‍ , പ്രസംഗ പരിപോഷണത്തിനായി സമാജങ്ങള്‍ , വിവിധ കലാ വേദികള്എന്നിങ്ങനെ ക്രിയാത്മകമായ പ്രവര്ത്തനങ്ങളിലൂടെ തങ്ങളുടെ സജീവ സാന്നിദ്ധ്യം സ്ഥാപനം ഉറപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. ബോര്ഡിംഗ് മദ്റസയും അനാഥ അഗതി മന്ദിരവും അനുബന്ധ സ്ഥാപനങ്ങളാണ്.

മര്ക്കസു ദഅ്വത്തില്ഇസ്ലാമിയ്യഃ , നീലേശ്വരം
സമസ്ത കാസര്ഗോഡ് ജില്ലാ കമ്മിറ്റിയുടെ കീഴില്നടന്നു വരുന്ന സ്ഥാപനമാണിത്. അറബിക് കോളെജിനു പുറമെ ഹിഫ്ളുല്ഖുര്ആന്കോളെജും പ്രവര്ത്തിച്ചു വരുന്നു. കലാ സാഹിത്യ സാംസ്കാരിക രംഗങ്ങളില്വൈവിധ്യമാര്ന്ന സംരംഭങ്ങളുമായി വിദ്യാര്ത്ഥി സമാജം സജീവമായി പ്രവര്ത്തിക്കുന്നു.

അല്ഹസനാത്ത്, മാന്പുഴ
മത - ഭൗതിക വിദ്യാഭ്യാസ രംഗത്ത് വിജയകരമായി മുന്നേറുന്ന കിഴക്കന്ഏറനാട്ടിലെ സ്ഥാപനമാണിത്. മാന്പുഴ മഹല്ല് കമ്മിറ്റിക്കു കീഴിലാണ് സ്ഥാപനം നിലകൊള്ളുന്നത്. മത ഭൗതിക സമന്യയ വിദ്യാഭ്യാസ രംഗത്ത് വ്യത്യസ്തമായൊരു പാഠ്യപദ്ധതി തന്നെ സ്ഥാപനത്തിനുണ്ട്. പതിറ്റാണ്ടുകളായി വിപുലമായ രീതിയില്നടത്തപ്പെടുന്ന മാന്പുഴ ദര്സിനോടനുബന്ധമായാണ് സ്ഥാപനം പ്രവര്ത്തിക്കുന്നത്. കൂടാതെ ഹിഫ്ളുല്ഖുര്ആന്കോളെജും അനുബന്ധമായി നടത്തപ്പെടുന്നു.

ജാമിഅ അസ്ഹരിയ്യ, പയ്യന്നൂര്
ഹദീസ് - തഫ്സീര്വിഷയങ്ങളില്അഗാധ പഠനത്തിനായി ദൗറത്തുല്ഹദീസ് തഫ്സീര്എന്ന ഏക വര് കോഴ്സ് സ്ഥാപനത്തിന്റെ പ്രത്യേകതയാണ്. കൂടാതെ മതവിദ്യാഭ്യാസത്തിനായി എട്ട് വര്ഷത്തെ വിവിധ കോഴ്സുകളും ഇവിടെ നടത്തപ്പെടുന്നു. പയ്യന്നൂര്ടൌണ്ജുമാ മസ്ജിദ് കമ്മിറ്റിക്കു കീഴിലാണ് സ്ഥാപനം നടത്തപ്പെടുന്നത്.

മജ്മഅ് മലബാര്ഇസ്ലാമി, കാവനൂര്
ഇസ്ലാമിക് ആന്റ് ആര്ട്സ് കോളെജ് (വാഫി സിലബസ്), നഴ്സറി സ്കൂള്‍ , ഇംഗ്ലീഷ് മീഡിയം സ്കൂള്‍ , യതീംഖാന, കംപ്യൂട്ടര്സെന്റര്എന്നീ സ്ഥാപനങ്ങളുടെ സമുച്ഛയമാണ് കാവനൂര്മജ്മഅ്.

കടമേരി റഹ്മാനിയ്യ അറബിക് കോളെജ്
മൂന്നര ദശാബ്ദം ഇതിനകം പിന്നിട്ടുകഴിഞ്ഞ വൈജ്ഞാനിക സമുച്ഛയം മത - ഭൗതിക രംഗത്ത് വിപ്ലവാത്മക പുരോഗതിയാണ് കൈവരിച്ചത്. പ്രശസ്തമായ ഒരു അറബിക് കോളെജിനു പുറമെ ബോര്ഡിങ്ങ് മദ്റസ, അഗതി വിദ്യാകേന്ദ്രം, വനിതാ കോളെജ്, ഹൈസ്കൂള്‍ , ഹയര്സെക്കന്ററി സ്കൂള്‍ , പബ്ലിക് സ്കൂള്‍ , കന്പൂട്ടര്അക്കാദമി, ടെക്നിക്കല്ഇന്സ്റ്റിറ്റ്യൂട്ട്, കുതുബ്ഖാന തുടങ്ങി വിവിധങ്ങളായ പഠന കേന്ദ്രങ്ങള്ഇന്ന് ഇതിനുകീഴിലുണ്ട്. ഓരോന്നിനും പ്രത്യേകം പ്രത്യേകം സൗകര്യങ്ങളും സംവിധാനങ്ങളുമുണ്ട്.

വനിതാ ശരീഅത്ത് കോളേജ്
സമൂഹത്തിന്റെ പാതിയും കുടുംബത്തിന്റെ ഭരണാധിപയുമായ സ്ത്രീ സമൂഹത്തെ അഹ്ലുസ്സുന്നത്തി വല്ജമാഅത്തിന്റെ# ആശയാദര്ശങ്ങളില്അടിയുറപ്പിച്ചു നിറുത്തുന്നതിനും ഭാവി കുടുംബ ജീവിതത്തില്തങ്ങളിലര്പ്പിതമായ ഉത്തമ സമൂഹ സൃഷ്ടിപ്പിനുതകുന്നതുമായ മതവിജ്ഞാനത്തോടൊപ്പം ബി., അഫ്ളലുല്ഉലമ ഡിഗ്രിയും കമ്പ്യൂട്ടര്‍, ഹോം സയന്സ്, എംബ്രോയിഡറി എന്നിവയില്പരിശീലനവും നല്കി പ്രാപ്തരാക്കുക.
ഖുര്ആന്‍, ഹദീസ്, ഫിഖ്ഹ്, ചരിത്രം, വിശ്വാസം, ആദര്ശം എന്നിവക്ക് പുറമെ ഗൃഹഭരണം, ശിശു പരിപാലനം, തുടങ്ങി ഉത്തമ കുടുംബിനിയാവാന്ആവശ്യമായ എല്ലാ മതഭൗതിക വിജ്ഞാനങ്ങളിലും പ്രത്യേക അധ്യാപനവും ഉദ്ബോധന പരിശീലനവും നല്കുക തുടങ്ങിയ ഉദ്ദേശ്യത്തോടെ ചേളാരിക്കു സമീപം പ്രവര്ത്തിക്കുന്ന സ്ഥാപനമാണിത്.
തികച്ചും ശാന്തവും സുരക്ഷിതവുമായ അന്തരീക്ഷത്തില് സ്ഥാപനത്തിന് പ്രാപ്തരായ സ്ത്രീകള്തന്നെ നേതൃത്വം നല്കുന്നു. എല്ലാ അധ്യായ വര്ഷങ്ങളിലും പെണ്കുട്ടികള്ക്ക് ആവശ്യമെങ്കില്ഹോസ്റ്റല്സൗകര്യത്തോടെ ഇവിടെ പ്രവേശനം ലഭിക്കും.

മുഅല്ലിം ട്രെയിനിംഗ് സെന്റര്
മദ്റസാ പ്രസ്ഥാനം അനുദിനം പുരോഗമിച്ചു വരികയാണ്. മേഖലയില്പ്രാപ്തരും പരിചയ സമ്പന്നരുമായ അധ്യാപകരുടെ ക്ഷാമം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ ചേളാരി സമസ്താലയത്തില്പ്രവര്ത്തിക്കുന്ന സ്ഥാപനമാണിത്. പ്രായോഗിക പരിജ്ഞാനവും അധ്യായന സാങ്കേതിക വിദ്യകളും ഭാഷാ പരിജ്ഞാനങ്ങളും അധ്യാപന മനഃശാസ്ത്രവുമെല്ലാം നല്കി മുഅല്ലിംകളെ പരിശീലിപ്പിച്ചെടുക്കുകയാണിവിടെ.
മുഅല്ലിം ട്രൈനിംഗ് സെന്ററില്നിന്നും പത്ത് ബാച്ചുകള്ഇതിനകം പഠനം പൂര്ത്തിയാക്കി. തുടര്പഠനത്തോടൊപ്പം കേരളത്തിന്റെ വിവിധ ഭാഗങ്ങളില്സേവനം ചെയ്തു വരുന്നു. ഒരു വര്ഷമാണ് കോഴ്സ് കാലം. സൗജന്യ താമസ ഭക്ഷണത്തിനു പുറമെ സ്റ്റൈപന്റും നല്കിയിരുന്നു.

മുഅല്ലിം ഓഫ്സെറ്റ്
ജംഇയ്യത്തുല്മുഅല്ലിമീനു കീഴില്പ്രവര്ത്തിക്കുന്ന ഒരു സംരഭമാണിത്. പ്രസിദ്ധീകരണങ്ങള്‍, ഓഫീസ് സംബന്ധമായ പ്രസ് വര്ക്കുകള്‍, മദ്റസകളിലേക്കുള്ള ചോദ്യപ്പേപ്പറുകള്തുടങ്ങി എല്ലാവിധ അച്ചടികളും ഇവിടെ നടക്കുന്നു. ആധുനിക രീതിയിലുള്ള കളര്പ്രിന്റിംഗ് അടക്കം എല്ലാ സംവിധാനങ്ങളും ഇവിടെയുണ്ട്.

മുഅല്ലിം കോംപ്ലക്സ്
കോഴിക്കോട് നഗരത്തില്ബേബി ഹോസ്പിറ്റലിനു സമീപം ബൈപ്പാസ് റോഡില്തലയുയര്ത്തി നില്ക്കുന്ന ജംഇയ്യത്തുല്മുഅല്ലിമീന്വകയായുള്ള സ്ഥാപനമാണിത്. ഷോപ്പിംഗ് കോംപ്ലക്സ്, ഓഫീസ് സൗകര്യങ്ങള്‍, കാര്പാര്ക്കിംഗ് തുടങ്ങി എല്ലാവിധ സംവിധാനങ്ങളും ഇവിടെയുണ്ട്. സന്തുഷ്ട കുടുംബം, കുരുന്നുകള്എന്നിവയുടെ സബ് ഓഫീസ് ബില്ഡിംഗില്പ്രവര്ത്തിക്കുന്നു.

മുഅല്ലിം പബ്ലിഷിംഗ് ബ്യൂറോ
അഹ്ലുസ്സുന്നത്തി വല്ജമാഅത്തിന്റെ ആശയാദര്ശങ്ങളുടെ അടിസ്ഥാനത്തില്ബഹുജനങ്ങള്ക്ക് വായിച്ചു മനസ്സിലാക്കാന്ഉതകുന്ന ബ്രഹത്ഗ്രന്ഥങ്ങളും മുസ്ലിം സമുദായത്തിന്ഖറെ ശരിയായ സംസ്കൃതിക്കും ധാര്മിക ഉന്നമനത്തിനും ഉതകുന്ന പ്രായത്തിനും വിഭാഗത്തിനും അനുയോജ്യമായ ഇസ്ലാമിക സാഹിത്യങ്ങളും ലഭ്യമാക്കുക, സുന്നി എഴുത്തുകാര്ക്കും സാഹിത്യകാരന്മാര്ക്കും പ്രോത്സാഹനം നല്കുക എന്നിവയാഓണ് ബ്യൂറോയുടെ ലക്ഷ്യം. ഏതാനും പുസ്തകങ്ങളും പ്രസിദ്ധീകരിച്ചു കഴിഞ്ഞു.

ദാറുസ്സലാം അറബിക് കോളേജ്,
മര്ക്കസുത്തര്ബിയ്യത്തുല് ഇസ്ലാമിയ്യ, വളാഞ്ചേരി
ഇസ്ലാഹുല് ഉലൂം അറബിക് കോളേജ്, താനൂര്
സബീലുല് ഹിദായ അറബിക് കോളേജ്, പറപ്പൂര്
മഊനത്തുല് ഇസ്ലാം എഡ്യൂക്കേഷണല് ഇന്സ്റ്റിറ്റ്യൂഷന്, പൊന്നാനി
മലബാര് ഇസ്ലാമിക് കോളേജ്, ചാട്ടാഞ്ചാല്
ദാറുല് ഇര്ശാദ് അക്കാദമി, ഉദുമ
മാലിക് ദീനാര് ഇസ്ലാമിക് കോളേജ്, തളങ്കര
ദാറുല് ഹസനാത്ത് ഇസ്ലാമിക് കോളേജ്, കണ്ണാടിപ്പറന്പ്
ദാറുത്തഖ് ഇസ്ലാമിക് അക്കാദമി, ത്രൃശൂര്
ബൂസ്താനുല് ഉലൂം, മാനിയൂര്
ദാറുന്നജാത്ത് ഇസ്ലാമിക് കോംപ്ലക്സ്, വല്ലപ്പുഴ
അല് അന്വര് അറബിക് കോളേജ്, ചെറുവന്നൂര്
ദാറുന്നജാത്ത് ഇസ്ലാമിക് സെന്റര് കൂനാഞ്ചേരി
മന്ഹജുറശാദ്, ചാലേന്പ്ര
ഹൈദ്രോസ് മുസ്ലിയാര് ഇസ്ലാമിക് & ആര്ട്ട്സ്, പറപ്പൂര്
സി.എം. മഖാം ഇസ്ലാമിക് & ആര്ട്ട്സ് കോളേജ്, മടവൂര്
മിസ്ബാഹുല് ഹുദാ ഇസ്ലാമിക് & ആര്ട്ട്സ് കോളേജ്, കുറ്റ്യാടി 30.മുനവ്വറുല് ഇസ്ലാം അറബിക് കോളേജ്, തൃക്കരിപ്പൂര്
ദാറുല് മഅ്രിഫ് അറബിക് കോളേജ്, ചേലാവൂര്
ലത്തീഫിയ്യ ദഅ് കോളേജ്, ശിരിയ
ദാറുല് ഉലൂം ഇസ്ലാമിക് & ആര്ട്ട്സ് കോളേജ്, തൂത
ഉമ്മുല് ഖുറാ ഇസ്ലാമിക് & ആര്ട്ട് കോളേജ്, മതമംഗലം
സുബുലുറശാദ് ഇസ്ലാമിക് & ആര്ട്ട് കോളേജ്, ഇരിങ്ങാട്ടിരി
ദാറുസ്സബാഹ് ഇസ്ലാമിക് അക്കാദമി, മുക്കം
ബാഫഖി ഇസ്ലാമിക് & ആര്ട്ട്സ് കോളേജ്, കാല്പ്പാക്കഞ്ചേരി
പൂക്കോയ തങ്ങള് ഇസ്ലാമിക് & ആര്ട്ട്സ് കോളേജ്, കാട്ടിലങ്ങാടി
മജ്ലിസ് എഡ്യൂക്കേഷണല് ഇന്സ്റ്റിറ്റ്യൂഷന്, വളാഞ്ചേരി