ശൈഖുല്‍ ജാമിഅ പ്രൊഫ. കെ ആലിക്കുട്ടി മുസ്്‌ലിയാര്‍ സമസ്ത ജനസെക്രട്ടറി

കോഴിക്കോട് : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ജന.സെക്രട്ടറിയായി പ്രൊഫ. കെ ആലിക്കുട്ടി മുസ്്‌ലിയാരെ തിരഞ്ഞെടുത്തതായി ബന്ധപ്പെട്ടവർ അറിയിച്ചു. 
ഇന്ന് (ശനിയാഴ്ച) രാവിലെ നടന്ന സമസ്ത കേന്ദ്ര കമ്മറ്റി മുശാവറയിലാണ് സമസ്ത വൈസ് പ്രസിഡണ്ട് കൂടിയായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ആലിക്കുട്ടി മുസ്ലിയാരുടെ പേര് പ്രഖ്യാപിച്ചത്. ജന.സെക്രട്ടറിയായിരുന്ന സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാരുടെ വിയോഗത്തെ തുടര്‍ന്നാണ് പുതിയ ജനറല്‍ സെക്രട്ടറിയെ തെരഞ്ഞെടുത്തത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് അദ്ധേഹം അന്തരിച്ചത്.
1986 മുതല്‍ സമസ്ത കേന്ദ്ര മുശാവറ അംഗമായ ആലിക്കുട്ടി മുസ്്‌ലിയാര്‍ 2010 മുതല്‍ സമസ്തയുടെ ജോ. സെക്രട്ടറിയുമാണ്. കൂടാതെ ആള്‍ ഇന്ത്യാ മുസ്ലിം പേഴ്‌സണല്‍ ലോ ബോര്‍ഡിന്റെ മെമ്പറുമാണ്. 2003-06 വരെ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാനായും 2006ല്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി വൈസ് ചെയര്‍മാനായും അദ്ദേഹം പ്രവര്‍ത്തിക്കുന്നുണ്ട്.







വെട്ടത്തൂര്‍ അന്‍വാറുല്‍ ഹുദാ ഇസ്ലാമിക് കോപ്ലക്‌സ് ജനറല്‍ സെക്രട്ടറി, തിരൂര്‍ക്കാട് അന്‍വാറുല്‍ ഇസ്ലാമിക് വിദ്യാഭ്യാസ കോംപ്ലക്‌സ് വൈസ് പ്രസിഡണ്ട്, പൊന്നാനി മഊനത്തുല്‍ ഇസ്‌ലാം അറബിക് കോളജ് പ്രസിഡണ്ട്, വടകര ഹുജ്ജത്തുല്‍ ഇസ്‌ലാം ഇസ്ലാമിക് കേംപ്ലക്‌സ് പ്രസിഡണ്ട് എന്നിവയുടെ മുഖ്യഭാരവാഹിത്വം വഹിക്കുന്നു.
തൂലികാ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ആലിക്കുട്ടി ഉസ്താദ് സുന്നീ യുവജന സംഘത്തിന്റെ മുഖപത്രമായ സുന്നി അഫ്കാര്‍ വാരിക, സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിദ്ധീകരണമായ അല്‍ മുഅല്ലിം മാസിക, അന്നൂര്‍ അറബി മാസിക, തിരൂര്‍ക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡാറ്റാ നെന്ന് ഫോര്‍ ഇസ്‌ലാമിക പ്രെപ്പഗേഷന്‍ പുറിത്തിറക്കുന്ന മുസ്‌ലിം ലോകം ഇയര്‍ ബുക്ക് എന്നീ നാലോളം പ്രസിദ്ധീകരണങ്ങളുടെ മുഖ്യ പത്രാധിപനായും സേവനമനുഷ്ഠിക്കുന്നുണ്ട്. കേരള മുസ്ലിം ഡാറ്റാബാങ്ക് വെബ്‌പോര്‍ട്ടല്‍ ചീഫ് എഡിറ്ററാണ്. ആഗോള തലത്തില്‍ ഇസ്‌ലാമിക മുന്നേറ്റം, പുണ്യ ഭൂമിയിലേക്ക് എന്നീ പുസ്തകങ്ങളും ഹജ്ജിനെ കുറിച്ചുള്ള മൂന്ന് പുസ്തകങ്ങളും ഉസ്താദ് രചിച്ചിട്ടുണ്ട്. 
മൂസ ഹാജി – ബിയ്യാത്തു കുട്ടി എന്നീ ദമ്പതികളുടെ മൂത്തമകനായി 1945 ലാണ് അദ്ധേഹത്തിന്‍റെ ജനനം. 1965 ല്‍ അമ്മാവന്‍ മമ്മുക്കുട്ടി ഹാജിയുടെ മകളായ ഫാത്വമയെ വിവാഹം ചെയ്തു. മൂസ ഫൈസി, അബൂബക്കര്‍, സൈനബ, ഖദീജ, മൈമൂന, മറിയം, ഹഫ്‌സ എന്നിവര്‍ മക്കളാണ്.
സമസ്ത ഇനി ഈ കരങ്ങളില്‍ ഭദ്രം; ശൈഖുല്‍ ജാമിഅയുടെ ചരിത്രം... 
സമസ്തയുടെ കര്‍മ്മ രംഗത്തേക്ക് ഉസ്താദ് കടന്ന് വരുന്നത് 1970 ല്‍ പെരിന്തല്‍ മണ്ണ താലൂക്ക് സമസ്ത ജനറല്‍ സെക്രട്ടറി യാവുന്നതോടെയാണ്...

എസ് കെ എസ് എസ് എഫ് കര്‍ണാടക സംസ്ഥാന സംഗമം ഫെബ്രുവരി 28 ന് ബംഗ്ലൂരുവില്‍

ബംഗ്ലൂരു: എസ് കെ എസ് എസ് എഫ് കര്‍ണാടക സംസ്ഥാന പ്രതിനിധി സംഗമം ഫെബ്രുവരി 28ന് ഞായറാഴ്ച ബംഗ്ലൂരുവില്‍ നടക്കും. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് സംസ്ഥാന തല സംഗമത്തില്‍ പങ്കെടുക്കുക. കാലത്ത് പത്ത് മണിക്ക് സീഷെല്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടി പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങുടെ അടിസ്ഥാനത്തില്‍ വിവിധ ജില്ലാകമ്മിറ്റികളും ചാപ്റ്റര്‍ കമ്മിറ്റികളും നിലവില്‍ വന്നു കഴിഞ്ഞു. വിവിധ വിഷയങ്ങളില്‍ ക്ലാസ്സുകള്‍ക്ക് പ്രമുഖ നേതാക്കള്‍ നേതൃത്വം നല്‍കും. പുതിയ കര്‍ണാടക സംസ്ഥാന കമ്മിറ്റി സംഗമത്തില്‍ നിലവില്‍ വരൂം.

സൈനുൽ ഉലമ ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്‌ലിയാര്‍ അനുസ്മരണ സമ്മേളനം 24ന്

കോഴിക്കോട് : എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്‌ലിയാര്‍ അനുസ്മരണ സമ്മേളനവും പ്രാര്‍ത്ഥന സംഗമവും 24ന് ബുധനാഴ്ച വൈകുന്നേരം 3 മണിക്ക് കോഴിക്കോട് നടക്കും. പ്രമുഖ പണ്ഡിതരും നേതാക്കളും സംബന്ധിക്കും.
ആഭിമുഖ്യത്തില്‍ ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്‌ലിയാര്‍ അനുസ്മരണ സമ്മേളനവും പ്രാര്‍ത്ഥന സംഗമവും 24ന് ബുധനാഴ്ച വൈകുന്നേരം 3 മണിക്ക് കോഴിക്കോട് നടക്കും. പ്രമുഖ പണ്ഡിതരും നേതാക്കളും സംബന്ധിക്കും.

എസ് കെ എസ് എസ് എഫ് സ്ഥാപക ദിനം പ്രാര്‍ത്ഥന ദിനമായി ആചരിക്കുക- നേതാക്കൾ

കോഴിക്കോട് : എസ് കെ എസ് എസ് എഫ് സ്ഥാപക ദിനമായ ഇന്ന് (വെള്ളി) കഴിഞ്ഞ ദിവസം മരണപ്പെട്ട സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്‌ലിയാര്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥന ദിനമായി ആചരിക്കാന്‍ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അഭ്യര്‍ത്ഥിച്ചു. സ്ഥാപക ദിനഘോഷവുമായിബന്ധപ്പെട്ട് ശാഖകമ്മിറ്റികളോട് നിര്‍ദ്ദേശിക്കപ്പെട്ട പരിപാടികള്‍ക്ക് പകരം ദിഖ്‌റ് ദുആ മജ്‌ലിസ് സംഘടിപ്പിക്കണമെന്ന് തങ്ങള്‍ ആവിശ്യപ്പെട്ടു. 

സൈനുൽ ഉലമ ചെറുശ്ശേരി ഉസ്താദ്‌ വഫാത്തായി

കൊണ്ടോട്ടി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി സൈനുൽ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ വഫാത്തായി. 78 വയസ്സായിരുന്നു ഇന്ന് രാവിലെ 6.20ന് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു. കുണ്ടോട്ടിയിലെ സ്വവസതിയില്‍ എത്തിച്ച ശേഷം ഉച്ചയ്ക്ക് 12മുതല്‍ ചെമ്മാട് ദാറുല്‍ ഹുദാ ഇസ്ലാമിക് യൂനിവേഴ്‌സിറ്റിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. ഖബറടക്കം വൈകിട്ട് 4.30 ദാറുല്‍ഹുദാ അങ്കണത്തില്‍.
മലപ്പുറം ജില്ലയിലെ അതിപ്രശസ്ത പണ്ഡിതകുടുംബമായ ഖാസിയാരകം കുടുംബത്തില്‍ ചെറുശ്ശേരി മുഹമ്മദ് മുസ് ല്യാര്‍ പാത്തുമ്മുണ്ണി ദമ്പതികളുടെ ഏകമകനായി 1937ലായിരുന്നു ജനനം. വീടിനു സമീപത്തെ ഖാസിയാരകം പള്ളിയില്‍ നിന്നു തന്നെയായിരുന്നു പ്രാഥമിക പഠനം. കൊണ്ടോട്ടി സ്‌കൂളില്‍ ഭൗതിക പഠനത്തിന് ശേഷം മഞ്ചേരി, ചാലിയം എന്നീ ദര്‍സുകളില്‍ മതപഠനം നടത്തി. ഓവുങ്ങല്‍ അബ്ദുര്‍റഹ് മാന്‍ മുസ് ല്യാര്‍, ഓടയ്ക്കല്‍ സൈനുദ്ദീന്‍ കുട്ടി മുസ് ല്യാര്‍
എന്നിവരായിരുന്നു പ്രധാന ഗുരുനാഥന്‍മാര്‍. പള്ളിദര്‍സുകളിലെ പഠനത്തിനു ശേഷം വളരെ ചെറുപ്രായത്തില്‍ തന്നെ മുദരിസായി സേവനനിരതനായി.
20 വര്‍ഷത്തോളം കൊണ്ടോട്ടി കോടങ്ങാട് ജുമാമസ്ജിദിലും 18 വര്‍ഷത്തോളം ചെമ്മാട് ജുമാമസ്ജിദിലും മുദരിസായിരുന്നു. 1994 മുതല്‍ ചെമ്മാട് ദാറുല്‍ ഹുദയിലായിരുന്നു സേവനം. എം.എം ബശീര്‍ മുസ്‌ലിയാരുടെ നിര്യാണത്തോടെ ദാറുല്‍ ഹുദയുടെ പ്രിന്‍സിപ്പല്‍ സ്ഥാനത്തെത്തി. ദാറുല്‍ ഹുദാ ഇസ് ലാമിക് യൂനിവേഴിസിറ്റിയായി ഉയര്‍ന്നപ്പോള്‍ അതിന്റെ പ്രൊ ചാന്‍സലറുമായി. ഇന്ത്യയിലെ തന്നെ മികച്ച മത ഭൗതിക കലാലയങ്ങളിലൊന്നാക്കി ദാറുല്‍ഹുദായെ മാറ്റിയെടുക്കുന്നതില്‍ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ് ലിയാര്‍ വഹിച്ച പങ്ക് ചെറുതൊന്നുമല്ല.
മൊറയൂര്‍ ബംഗാളത്ത് കമ്മദാജിയുടെ മകള്‍ മറിയുമ്മ, എ.ആര്‍ നഗര്‍ സ്വദേശി ഖദീജ എന്നിവര്‍ ഭാര്യമാരാണ്. മക്കള്‍: റഫീഖ്(ഗള്‍ഫ്), മുഹമ്മദ് സാദിഖ്, ഫാത്വിമ, റൈഹാനത്ത്. മരുമക്കള്‍: ഇസ്മാഈല്‍ ഫൈസി, സൈനുല്‍ ആബിദീന്‍. ഇസ് ലാമിക കര്‍മ ശാസ്ത്ര വിഷയങ്ങളില്‍ അഗാധ പാണ്ഡിത്യമുണ്ടായിരുന്ന ചെറുശ്ശേരിയെ സൈനുല്‍ ഉലമാ (പണ്ഡിതരിലെ ശോഭ) എന്നായിരുന്നു അനുയായികളും സഹപ്രവര്‍ത്തകരും ആദരപൂര്‍വം വിളിച്ചിരുന്നത്. 1980ല്‍ സമസ്ത മുശാവറയിലെത്തിയ ചെറുശ്ശേരി സമസ്ത ഫത്‌വ കമ്മിറ്റി ചെയര്‍മാന്‍ കൂടിയായിരുന്നു. ദീര്‍ഘകാലം സമസ്ത ജനറല്‍ സെക്രട്ടറിയായിരുന്ന ശംസുല്‍ ഉലമാ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാരുടെ നിര്യാണത്തെ തുടര്‍ന്നു 1996 ല്‍ സമസ്തയുടെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.

എസ്.കെ.എസ്.എസ്.എഫ് സ്ഥാപക ദിനം

കോഴിക്കോട് : എസ്.കെ.എസ്.എസ്.എഫ് സ്ഥാപക ദിനമായ ഫെബ്രുവരി 19-ന് വെള്ളിയാഴ്ച ശാഖ തലങ്ങളില്‍ സേവന ദിനമായി ആചരിക്കാന്‍ പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചൂ. വെള്ളിയാഴ്ച സംഘടനയുടെ അംഗീകൃത ശാഖകളില്‍ പതാക ഉയര്‍ത്തല്‍, സൗഹൃദ സംഗമം, ആദരിക്കല്‍, സേവന പ്രവര്‍ത്തനങ്ങള്‍ എന്നിവ നടക്കും. അതത് ശാഖയിലെ സംഘടനാ പ്രവര്‍ത്തകര്‍ക്ക് പുറമെ മഹല്ല്, സ്ഥാപന ഭാരവാഹികള്‍, സാമൂഹ്യ സംസ്‌കാരിക മേഖലയിലെ പ്രമുഖര്‍, മുന്‍കാല പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. അബ്ദുള്ള തങ്ങള്‍ ആലപ്പുഴ, അബ്ദുല്‍ റഹീം ചുഴലി, പ്രൊഫ ടി. അബ്ദുല്‍ മജീദ് കൊടക്കാട്, ആഷിക് കുഴിപ്പുറം, കെ.എന്‍.എസ് മൗലവി, കുഞ്ഞാലന്‍കുട്ടി ഫൈസി കോഴിക്കോട്, ടി.പി. സുബൈര്‍ മാസ്റ്റര്‍ കോഴിക്കോട്, മുസ്തഫ അഷ്‌റഫി കക്കുപ്പടി, ബഷീര്‍ ഫൈസി ദേശമംഗലം, സുബുലുസ്സലാം വടകര, ഹബീബ് ഫൈസി കോട്ടോപ്പാടം, ശൂഐബ് നിസാമി നീലഗിരി, അരിഫ് ഫൈസി കൊടഗ്, ഷഹീര്‍ പാപ്പിനിശ്ശേരി, അബ്ദുല്‍ സലാം ദാരിമി കിണവക്കല്‍, ആസിഫ് ദാരിമി പുളിക്കല്‍, വി.കെ. ഹാറൂണ്‍ റശീദ് മലപ്പുറം, നൗഫല്‍ കുട്ടമശ്ശേരി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

ജന സാഗരം ഒഴുകിയെത്തി; സമസ്ത 90ാം വാര്‍ഷികത്തിന് പ്രൗഢോജ്ജ്വല പരിസമാപ്തി


വരക്കല്‍നഗര്‍: പുണ്യങ്ങളുടെ നഗരിയില്‍ നിന്ന് വിടവാങ്ങുമ്പോള്‍ ഉയരുന്നത് ആദര്‍ശ വിശുദ്ധിയുടെ മഹോന്നതിയും സംഘബലത്തിന്റെ ഉള്‍കരുത്തും. കര്‍മ്മമണ്ഡലങ്ങളില്‍ അടിപതറാതെ നേര്‍വഴിയിലൂടെയുള്ള യാത്രയ്ക്ക് കരുത്താര്‍ജ്ജിച്ചാണ് ഓരോ മനസും വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗരിയില്‍ നിന്ന് പിരിയുന്നത്. പുണ്യമതത്തിന്റെ നേര്‍വാഹകരായി സകല പ്രതിസന്ധികള്‍ക്കെതിരെയും പോരാടാന്‍ തനിച്ചല്ല, മറിച്ച് ഒരു ആദര്‍ശസാഗരം തന്നെ കൂടെയുണ്ടെന്ന തിരിച്ചറിവ് ലോകത്തിന് നല്‍കി കൊണ്ടാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ 90 മാത് വാര്‍ഷിക മഹാസമ്മേളനത്തിന് സമാപ്തി കുറിക്കുന്നത്. പാരമ്പര്യത്തിന്റെയും പൈതൃകത്തിന്റെയും മഹത്വം പുതുതലമുറയ്ക്ക് കൈമാറി ആദര്‍ശപ്രസ്ഥാനം അജയ്യശക്തിയായി മലയാളമണ്ണില്‍ നിലകൊള്ളുന്നുവെന്ന ഉണര്‍ത്തലായി മാറി കാല്‍കോടിയോളം സുന്നികര്‍മ്മഭടന്മാര്‍ അണിനിരന്ന മഹാസമ്മേളനം.
 തെക്കന്‍കേരളം ആദ്യമായി ആതിഥേയത്വം വഹിച്ച സമസ്തയുടെ സമ്മേളനം പുത്തന്‍ ആശയങ്ങള്‍ക്കും വ്യതിചലനങ്ങള്‍ക്കും കേരളത്തിന്റെ മുസ്‌ലിം മനസിനെ മാറ്റാനാവില്ലെന്ന് ആഹ്വാനം ചെയ്യുകയായിരുന്നു. തൊഴിലാളി വിപ്ലവത്തിനും വിനോദസഞ്ചാരത്തിനും പേരുകേട്ട ആലപ്പുഴയുടെ മണ്ണില്‍ പുതുചരിത്രം തീര്‍ത്തു സുന്നിസാഗരം ഇരമ്പിയപ്പോള്‍ ആത്മീയതയുടെ പറുദീസയ്‌ക്കൊപ്പം സമാധാനത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും ശുഭസന്ദേശം കൂടി പകര്‍ന്നുനല്‍കാന്‍ കഴിഞ്ഞു. സമ്മേളന പ്രമേയങ്ങളെക്കാള്‍ ആത്മവിശുദ്ധിയുടെ വലിയ സന്ദേശവും ഉത്തരം കിട്ടുമെന്ന് ഉറപ്പുള്ള പ്രാര്‍ത്ഥനാസംഗമവുമാണ് സമസ്ത സമ്മേളനത്തെ ശ്രദ്ധേയമാക്കിയത്.
ആത്മചൈത്യനം തുളുമ്പുന്ന നേതൃത്വവും അച്ചടക്കമുള്ള അനുയായി വൃന്ദവുമുള്ള സമസ്തയുടെ സമ്മേളനം ഇവ രണ്ടിന്റെയും

SAMASTHA 90th ANNIVERSARY - LIVE TELECAST WITH RECORD-സമാപന സമ്മേളനം

SAMASTHA 90th ANNIVERSARY - LIVE TELECAST WITH RECORD-14-2-2016


സമ്മേളനത്തിന്‍റെഓഡിയോ ലൈവിനും ക്യാന്പുകളുടെ റെക്കോര്‍ഡിനും ഇവിടെ ക്ലിക്ക് ചെയ്യുക

സമസ്ത 90ാം വാര്‍ഷികം; ആലപ്പുഴ നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം: ഒരു റോഡിലും പാർക്കിംഗ് പാടില്ല

ആലപ്പുഴ (വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗര്‍): സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ വാർഷിക സമാപന സമ്മേളനത്തോടനുബന്ധിച്ച് ഇന്ന് ആലപ്പുഴ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഇന്ന് നഗരത്തിലെ ഒരു റോഡിലും പാർക്കിങ് അനുവദിക്കില്ല. ദേശീയപാതയിൽ കൊല്ലം ഭാഗത്തു നിന്ന് എറണാകുളം ഭാഗത്തേക്കു പോകേണ്ട വാഹനങ്ങൾ വൈഎംസിഎ പാലം വടക്കേ ജംക്‌ഷൻ വഴി ആലപ്പുഴ – ചേർത്തല കനാൽ കിഴക്കേ റോഡിലൂടെ കൊമ്മാടി ജംക്‌ഷനിലെത്തി വടക്കോട്ടു പോകണം. 
എറണാകുളം ഭാഗത്തു നിന്നു കൊല്ലം ഭാഗത്തേക്കു പോകേണ്ട വാഹനങ്ങൾ കലവൂർ ജംക്‌ഷനിൽ നിന്നു മണ്ണഞ്ചേരി ജംക്‌ഷനിലെത്തി തെക്കോട്ടു തിരിഞ്ഞ് ആലപ്പുഴ നഗരത്തിൽ ജില്ലാക്കോടതി പാലം – പൊലീസ് കൺട്രോൾ ജംക്‌ഷൻ – കല്ല‍ുപാലം – കൈതവന വഴി ദേശീയപാതയിൽ കയറി പോകണം. റയിൽവേ സ്റ്റേഷൻ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ദേശീയപാതയിൽ തിരുവാമ്പാടി ജംക്‌ഷനിൽ നിന്നു പടിഞ്ഞാറോട്ട് പോകണം. 
സമ്മേളനത്തിനുള്ള പ്രവർത്തകരുമായി ദേശീയ പാതയിൽ വടക്കു നിന്നെത്തുന്ന ഹെവി വാഹനങ്ങൾ കൊമ്മാടി ബൈപാസ് ഭാഗത്ത് പ്രവർത്തകരെ ഇറക്കിയ ശേഷം കൊമ്മാടി ബൈപാസ്, ആലപ്പുഴ - ചേർത്തല കനാൽ പടിഞ്ഞാറെ റോഡ്, തുമ്പോളി പള്ളി ഗ്രൗണ്ട്, തുമ്പോളി ഹോണ്ട ഷോറൂമിനു വടക്കുവശമുള്ള ഗ്രൗണ്ട്, കൊമ്മാടി ജം‌ക്‌ഷനു വടക്ക‍് ദേശീയപാതയുടെ പടിഞ്ഞാറുവശം എന്നിവിടങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യണം. 
ദേശീയപാതയിൽ തെക്കു ഭാഗത്ത് നിന്ന് എത്തുന്ന വലിയ വാഹനങ്ങൾ കളർകോട് ഭാഗത്ത് പ്രവർത്തകരെ ഇറക്കിയ ശേഷം കളർകോട് ബൈപാസ് ഭാഗത്തു പാർക്ക് ചെയ്യണം. സമ്മേളനത്തിനെത്തുന്ന ചെറിയ വാഹനങ്ങളിൽ പാസ് ഉള്ള വാഹനങ്ങൾ പൊലീസ് പരേഡ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം. മറ്റുള്ളവ വലിയകുളം ഗ്രൗണ്ട്, ലോറി സ്റ്റാൻഡിനു വടക്കുവശമുള്ള ഗ്രൗണ്ട്, റബർ ഫാക്‌ടറി ജംക്‌ഷനു വടക്കുള്ള ഡിസി മിൽസ് വക ഗ്രൗണ്ട് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം.
ട്രെയിലർ, കണ്ടെയിനർ ലോറി, ടാങ്കർ ലോറി എന്നിവ രാവിലെ 8 മണി മുതൽ സമ്മേളനം കഴിയുന്നതു വരെ ചേർത്തല മുതൽ അമ്പലപ്പുഴ വരെയുള്ള ഭാഗത്തു തടയും. ഫോം മാറ്റിങ്സിന് സമീപമുള്ള റയിൽവേ അടിപ്പാത എമർജൻസി റൂട്ട് ആയതിനാൽ ഈ റോഡിൽ പാർക്കിങ് അനുവദിക്ക‍ില്ല. കൂടുതൽ സമ്മേളന വാർത്തകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക 

സമസ്ത സമസ്ത 90ാം വാര്‍ഷികം; സമാപന മഹാസമ്മേളനം ഇന്ന്, സുന്നീ സാഗരമിരമ്പും

ആലപ്പുഴ നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം: ഒരു റോഡിലും പാർക്കിംഗ് പാടില്ല 
വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗര്‍(ആലപ്പുഴ): സുന്നീ കൈരളിയുടെ മഹാസമ്മേളനത്തിന് ഇന്നു സമാപ്തി. അറബിക്കടലിന്റെ തീരത്തെ സാക്ഷിയാക്കി സുന്നീ സാഗരത്തിന്റെ അജയ്യത വിളിച്ചോതുന്ന മഹാസമ്മേളനത്തിനും അത്യപൂര്‍വമായ പ്രാര്‍ഥനാനിമിഷങ്ങള്‍ക്കും സാക്ഷിയാകാന്‍ കിഴക്കിന്റെ വെനീസ് സജ്ജമായി. ആലപ്പുഴ നഗരത്തില്‍ നിന്ന് അഞ്ചു കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന ആലപ്പുഴ കടപ്പുറം അതിന്റെ ചരിത്രത്തില്‍ ഇതുവരെ ദര്‍ശിച്ചിട്ടില്ലാത്ത വിശാലമായ മനുഷ്യസാഗരത്തിനു വേദിയാകാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഉദ്‌ബോധനങ്ങളും പ്രാര്‍ഥനകളും നിറഞ്ഞ സമസ്തകേരള ജംഇയ്യത്തുല്‍ ഉലമയുടെ 90-ാമത് വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ചുള്ള ചതുര്‍ദിന ക്യാംപിനും ഇന്നു സമാപനം കുറിക്കും.
സമസ്ത കേരള ജംഇയത്തുല്‍ ഉലമ ഉപാധ്യക്ഷനും മംഗാലാപുരം ഖാസിയുമായിരുന്ന ചെമ്പരിക്ക സി.എം.അബ്ദുല്ല മുസ്‌ലിയാരുടെ കൊലപാതകം സംബന്ധിച്ച സി.ബി.ഐയുടെ പുനരന്വേഷണത്തിനുള്ള സമസ്തയുടെ നിയമപോരാട്ടങ്ങള്‍ക്കു ലഭിച്ച വിജയം സമ്മേളനത്തിനു കൂടുതല്‍ ആവേശം നല്‍കി. ആത്മഹത്യയെന്നു പറഞ്ഞ് അന്വേഷണം അവസാനിപ്പിക്കാനുള്ള സി.ബി.ഐയുടെ നീക്കത്തിനെതിരേയുള്ള എറണാകുളം സി.ജെ.എം കോടതിവിധിയെ സമ്മേളനം സ്വാഗതം ചെയ്തു. കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും അര്‍ഹിക്കുന്ന ശിക്ഷ നല്‍കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
വൈകിട്ട് അഞ്ചിന് നടക്കുന്ന മഹാസമ്മേളനത്തില്‍ ഇരുപത്തിയഞ്ച് ലക്ഷത്തോളം സുന്നി പ്രവര്‍ത്തകര്‍ പങ്കെടുക്കും. സമാപന സമ്മേളനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് ആനക്കര സി. കോയക്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും.
ശൈഖ് ബൂത്തിബിന്‍ സഈദ് ബിന്‍ ബൂത്തി അല്‍ മക്ക്ത്തൂം യു.എ.ഇ, മാജിദ് അഹ്മദ് ജുമാ അബ്ദുല്ലാ അല്‍ മര്‍സൂക്കി യു.എ.ഇ, മാജിദ് അബ്ദുല്ല ഹസന്‍ മാജിദ് യു.എ.ഇ, മുഹമ്മദ് അഹ്മദ് ജുമാ അബ്ദുല്ലാ അല്‍ മര്‍സൂക്കി യു.എ.ഇ, സയ്യിദ് ശരീഫ് ത്വാഹാ അലി അല്‍ ഹദ്ദാദ് കെനിയ, ശൈഖ് ഖത്താബ് ഖലീഫ കെനിയ, ശൈഖ് അബ്ദുന്നൂര്‍ ഇബ്‌ന് അബ്ദില്ലാഹ് അല്‍ മക്കിയ്യ് കെനിയ, ശൈഖ് സയ്യിദ് അബ്ദുല്‍ഖാദര്‍ അല്‍ ജീലി മദീന, ശൈഖ് ഹംദാന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പത്മശ്രീ എം.എ.യൂസഫലി, സയ്യിദ് മുഹമ്മദ് ജിഫ്്‌രി മുത്തുക്കോയ തങ്ങള്‍, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, വ്യവസായമന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി, ഇ.അഹമ്മദ് എം.പി, കെ.സി.വേണുഗോപാല്‍ എം.പി, എ.പി.മുഹമ്മദ് മുസ്‌ലിയാര്‍ കുമരംപുത്തൂര്‍, എം.ടി.അബ്ദുല്ല മുസ്്‌ലിയാര്‍, പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, ജി.സുധാകരന്‍ എം.എല്‍.എ, ഡോ. ടി.എം.തോമസ് ഐസക് എം.എല്‍.എ, അഡ്വ.എം.എം.ആരിഫ് എം.എല്‍.എ, സി.കെ.എം.സ്വാദിഖ് മുസ്‌ലിയാര്‍, പി.പി.ഉമര്‍ കൊയ്യോട്, തോമസ് ജോസഫ്, എം.എ.ശൂക്കൂര്‍, എ.എം.നസീര്‍ എന്നിവര്‍ സംബന്ധിക്കും. അബ്ദുസമദ് പൂക്കോട്ടൂര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ഓണംപിള്ളി മുഹമ്മദ് ഫൈസി എന്നിവര്‍ പ്രഭാഷണം നടത്തും. കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍ സ്വാഗതവും ഇസ്മാഈല്‍ കുഞ്ഞ് ഹാജി നന്ദിയും പറയും.-ജലീല്‍ അരൂക്കുറ്റി-സുപ്രഭാതം . 
കൂടുതൽ സമ്മേളന വാർത്തകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക 

SAMASTHA 90th ANNIVERSARY - LIVE TELECAST WITH RECORD-13-2-2016


സമ്മേളനത്തിന്‍റെഓഡിയോ ലൈവിനും ക്യാന്പുകളുടെ റെക്കോര്‍ഡിനും ഇവിടെ ക്ലിക്ക് ചെയ്യുക

ഏകസിവില്‍കോഡിനുള്ള ഗൂഢശ്രമം പ്രതിരോധിക്കണം: സമസ്ത

സമസ്ത സമ്മേളനം പൊതു സമ്മേളനത്തോടെ ഞായറാഴ്ച സമാപിക്കും 
വരക്കല്‍ മുല്ലക്കോയതങ്ങള്‍ നഗര്‍: വിവിധ മതവിഭാഗങ്ങളും ആശയങ്ങളും പാരസ്പര്യത്തോടെ ജീവക്കുന്ന ലോകത്തെ ഏറ്റവും വലിയ ജനായത്തരാജ്യമായ ഇന്ത്യയുടെ ഭരണഘടന രാജ്യത്ത് മതസ്വാതന്ത്ര്യവും വ്യക്തിസ്വാതന്ത്ര്യവും അനുവദിച്ചുതന്നിട്ടുണ്ടെന്നും ഈ വൈവിധ്യങ്ങള്‍ക്കിടയിലാണ് ഇന്ത്യയെന്ന രാഷ്ട്രം ശക്തമാകുന്നതെന്നും സമസ്ത സമ്മേളനപ്രമേയം വിലയിരുത്തി.
വിവിധ മതവിഭാഗങ്ങള്‍ ഒന്നിച്ചുജീവിക്കുന്ന രാജ്യത്ത് ഏകസിവില്‍കോഡ് നടപ്പാക്കാനുള്ള ഗൂഢശ്രമങ്ങള്‍ നടന്നുവരുന്നുണ്ട്. ഇത്തരം നീക്കത്തെ ചെറുത്തുതോല്‍പ്പിക്കണം. രാജ്യരക്ഷയും ക്ഷേമവും കൊതിക്കുന്ന മുഴുവനാളുകളും ഈ ശ്രമത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ മതസംഘടനയായ സമസ്തയോടൊപ്പം നില്‍ക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ഏകശിലാത്മകമായൊരു സന്ദേശം ഇന്ത്യ ഒരിക്കലും മുന്നോട്ടുവച്ചിട്ടില്ല. നാനാത്വത്തില്‍ ഏകത്വമെന്നത് ഇന്ത്യ ഉയര്‍ത്തിപ്പിടിക്കുന്ന അഭിമാന മുദ്രാവാക്യമാണ്. വൈദേശിക ശക്തികള്‍ക്കെതിരേയുള്ള വിമോചന പോരാട്ടരംഗത്ത് രാജ്യം ഒന്നിച്ചുനിന്നിട്ടുണ്ട്. സ്വതന്ത്രരാജ്യമെന്ന വികാരം രാഷ്ട്രത്തിന്റെ നെഞ്ചില്‍ ജ്വലിപ്പിച്ചു നിര്‍ത്തിയിട്ടുണ്ട്. എന്നാല്‍ ഉത്കണ്ഠാജനകമായ വാര്‍ത്തകളാണു ഭരണകൂടങ്ങളില്‍ നിന്നു വരുന്നത്. രാജ്യത്ത് അസഹിഷ്ണുത പടരുന്നു. ഭരണഘടനാപദവിയില്‍ ഇരിക്കുന്നവര്‍ പോലും രാജ്യത്തിന്റെ ബഹുസ്വരതയെ തകര്‍ക്കുന്ന വിധത്തില്‍ സംസാരിക്കുന്നുവെന്നും പ്രമേയം ചൂണ്ടിക്കാട്ടി.

SAMASTHA 90th ANNIVERSARY - LIVE TELECAST WITH RECORD-12-2-2016


സമ്മേളനത്തിന്‍റെഓഡിയോ ലൈവിനും ക്യാന്പുകളുടെ റെക്കോര്‍ഡിനും ഇവിടെ ക്ലിക്ക് ചെയ്യുക

സമസ്തഃ 90ാം വാര്‍ഷിക സമ്മേളനത്തിന് ഉജ്ജ്വല തുടക്കം


 ആലപ്പുഴ(വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗര്‍):തൊണ്ണൂറിന്റെ ആകാശപ്പരപ്പില്‍ നിറവിശുദ്ധിയുടെ നിലാവു പൊഴിക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നവതിയാഘോഷങ്ങള്‍ക്കു കിഴക്കിന്റെ വെനീസായ ആലപ്പുഴയില്‍ തുടക്കം. അഹ്‌ലുസ്സുന്നയുടെ നിലപാടുതറയിലുറച്ച ആശയസംവേദനങ്ങളുടെ നാലു ദിനരാത്രങ്ങള്‍ക്കാണ് അറബിക്കടലിന്റെ തീരം സാക്ഷ്യം വഹിക്കുന്നത്.
പാരമ്പര്യത്തിന്റെ കിരീടം അഭിമാനപൂര്‍വം തലയിലേറ്റി ദൂരെ കര്‍ണാടകയുടെ അങ്ങേയറ്റം മുതല്‍ കന്യാകുമാരി കുളച്ചല്‍ വരെയുള്ള ഗ്രാമാന്തരങ്ങളില്‍ നിന്നു ചെറു നീരൊഴുക്കായി, പുഴയായി, പിന്നെ കടലായി പതിനായിരങ്ങള്‍ സംഗമിക്കുകയാണ് ആലപ്പുഴ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍.
സമസ്ത ട്രഷറര്‍ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ആദര്‍ശവിശുദ്ധിയുടെ പതാക വാനിലുയര്‍ത്തിയതോടെ നാലുദിവസം നീളുന്ന സമ്മേളനത്തിനു നാന്ദിയായി.
പാല്‍വെളളക്കടലിലെ തിരമാലയാവാന്‍ ക്യാമ്പ് തുടങ്ങുന്നതിനു മുമ്പുതന്നെ പരസഹസ്രങ്ങളാണ് ആലപ്പുഴയിലെ ഇ.എം.എസ് സ്റ്റേഡിയത്തിലേക്ക് ഇരമ്പിയെത്തിയത്. പണ്ഡിത മഹത്തുക്കളേയും സാദാത്തീങ്ങളേയും സാക്ഷിയാക്കി ബഹ്‌റൈന്‍ ചീഫ് ജസ്റ്റിസ് ശൈഖ് ഹമദ് ബിന്‍ സാമീ അല്‍ഫാളില്‍ അല്‍ദൂസരി സമ്മേളനം ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടന സെഷനില്‍ പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ അനുഗ്രഹ പ്രഭാഷണം നടത്തി.

SAMASTHA 90th ANNIVERSARY - LIVE TELECAST

For more Live Records Please Click here (SKICR Live Records)

സമസ്ത 90ാം വാര്‍ഷിക സമ്മേളനം; തല്‍സമയ പ്രദര്‍ശനം ബഹ്‌റൈനിലും

മനാമ: വ്യാഴം മുതല്‍ ആലപ്പുഴയില്‍ ആരംഭിക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ 90ാം വാര്‍ഷിക സമ്മേളനത്തിന്റെ തല്‍സമയ സംപ്രേഷണം ബഹ്‌റൈനിലും ലഭ്യമായിരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
മനാമയിലെ സമസ്ത ആസ്ഥാനത്താണ് തല്‍സമയ സംപ്രേഷണത്തിന് സൗകര്യമേര്‍പ്പെടുത്തിയിരിക്കുന്നത്.
കൂടാതെ ഫെബ്രു.14 (ഞായറാഴ്ച) വരെ നീണ്ടു നില്‍ക്കുന്ന സമ്മേളനം പൂര്‍ണമായും എസ്.കെ.എസ്.എസ്.എഫിന്റെ ഓണ്‍ലൈന്‍ ചാനലായ സമസ്ത കേരള ഇസ്‌ലാമിക് ക്ലാസ് റൂമിലും www.kicrlive.com, www.skssfnews.com എന്നീ വെബ് സൈറ്റുകളിലും യൂടൂബിലെ SKICRTV യിലും അടുത്ത ദിവസം മുതല്‍ ലഭ്യമായിരിക്കും.
കെ.ഐ.സി.ആര്‍ ഇന്റര്‍നെറ്റ് റേഡിയോ, ലൈവ് ടിവി എന്നിവ വഴി മൊബൈലിലൂടെ HD സൗകര്യത്തോടെയും സമ്മേളനം തല്‍സമയം വീക്ഷിക്കാം. 24 മണിക്കൂറും മൊബൈലില്‍ ലഭ്യമാകുന്ന 'KICR SKSSF Radio' റേഡിയോ, ഗൂഗിള്‍ പ്ലെ സ്റ്റോര്‍ വഴി മൊബൈലില്‍ ഡൗണ്‍ ലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. samastha conference എന്ന പേരില്‍ സമ്മേളന വിവരങ്ങള്‍ പൂര്‍ണമായും ലഭിക്കുന്ന അപ്ലിക്കേഷനും ഇപ്പോള്‍ ഗൂഗിള്‍ പ്ലെ സ്റ്റോറില്‍ ലഭ്യമാണ്.

സമസ്ത 90ാം വാര്‍ഷിക സമ്മേളനം നാളെ മുതൽ

"സമസ്ത: നവതിയുടെ നിറവില്‍"- ശൈഖുനാ കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍ എഴുതുന്നു..

മുസ്‌ലിം കേരളത്തിന്റെ ആത്മാഭിമാനത്തിന്റെ അടിസ്ഥാനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ എന്ന പ്രസ്ഥാനമാണ്. കേരള മുസ്‌ലിം ചരിത്രം പഠനം നടത്തുന്ന ആര്‍ക്കും ഇത് ബോധ്യപ്പെടുന്നതുമാണ്. സമൂഹത്തില്‍ അശുഭകരമായ അപശബ്ദങ്ങള്‍ മുഴക്കാന്‍ ചിലര്‍ രംഗത്തുവന്ന ഘട്ടത്തിലാണ് സമസ്ത രൂപീകരിച്ചത്. സംഘടന രൂപീകരിച്ചത് മുതല്‍ ഇത്രയും കാലം, മുസ്‌ലിംകളുടെ വിശ്വാസത്തെയും ആചാരത്തെയും യാതൊരു പരുക്കുകളുമില്ലാതെ സമസ്ത കാത്തു പോന്നു. സമസ്ത സ്ഥാപിത ലക്ഷ്യമായി ഏറ്റെടുക്കുകയും ഇപ്പോഴും ഊന്നുകയും ചെയ്യുന്ന പ്രവര്‍ത്തന ദൗത്യം ഇതു തന്നെയാണ്.
നിരവധി കാര്യങ്ങളില്‍ ലോകത്തിനു മാതൃക സൃഷ്ടിച്ചു സമസ്ത.
അതില്‍ ഏറ്റവും പ്രധാനമാണ് മദ്‌റസ സംവിധാനം. പിഞ്ചുകുട്ടികള്‍ക്ക് മതം പഠിപ്പിക്കാനുള്ള സാഹചര്യം വ്യവസ്ഥാപിതമായി ഇവിടെ നിലനില്‍ക്കുന്നു. 1951ല്‍ സമസ്ത ആവിഷ്‌കരിച്ച പദ്ധതി കേരളത്തില്‍ ചുവട് പിടിക്കാന്‍ പലരും ശ്രമിച്ചു. സമസ്തയുടെ സ്വീകാര്യത അവര്‍ക്കൊന്നും നേടിയെടുക്കാന്‍ സാധിച്ചിട്ടില്ല. ഇന്ത്യയിലെ സമസ്തയുടെ പ്രവര്‍ത്തനങ്ങള്‍ ഉള്ള സ്ഥലങ്ങളിലെ ഇസ്‌ലാമിക നവോത്ഥാനവും ഇതര സ്ഥലങ്ങളിലെ സാമുദായിക ബോധവും പഠനവിധേയമാക്കിയാല്‍ സമസ്ത സമൂഹത്തില്‍ ചെലുത്തിയ സ്വാധീനം ബോധ്യമാകും. കാലഘട്ടം ആവശ്യപ്പെടുന്ന മാറ്റങ്ങള്‍ പരമ്പരാഗത മൂല്യങ്ങള്‍ ചോര്‍ന്നു പോകാതെ കാത്തു സൂക്ഷിക്കുന്നതില്‍ സമസ്ത ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. പള്ളി ദര്‍സുകളില്‍ നിന്നും അറബിക് കോളജുകളിലേക്കുള്ള മാറ്റം അതായിരുന്നു. സമന്വയ വിദ്യാഭ്യാസ രംഗത്ത് ലോകത്ത് സമസ്ത ഇതിനകം തന്നെ പുതിയ ചരിത്രം രചിച്ചിട്ടുണ്ട്.
മദ്‌റസ സംവിധാനം പോലെ ശ്രദ്ധേയമാണ് സമസ്ത നേതൃത്വം നല്‍കികൊണ്ടിരിക്കുന്ന മഹല്ലു സംവിധാനവും. കേരളത്തിലെ മഹല്ലുകളെ ഏകോപിച്ചുകൊണ്ട് സമസ്തക്ക് കീഴില്‍ മാതൃക സൃഷ്ടിക്കുകയാണ്. ആശയ പ്രചാരണത്തിനും സംസ്‌കരണത്തിനും പറ്റിയ നല്ലൊരു പരിസരത്തിനാണ് ഇതുവഴി സാഹചര്യമൊരുക്കാന്‍ സമസ്തക്ക് അവസരം കിട്ടിയിട്ടുള്ളത്. പുതിയ തലമുറയെ അഭിസംബോധന ചെയ്യാനും എല്ലാ തുറകളിലുമുള്ള ജനങ്ങളെ സംസ്‌കരിച്ചെടുക്കാനും സമസ്ത നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്. പ്രഖ്യാപിത ലക്ഷ്യത്തിന് അനുകൂലമായ ഘടകം സകല മേഖലകളിലും ഉണ്ടാക്കിയെടുക്കാന്‍ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ്, സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, സമസ്ത കേരള ജംഇയ്യത്തുല്‍ മുദരിസീന്‍, സുന്നി യുവജന സംഘം, സുന്നി മഹല്ല് ഫെഡറേഷന്‍, സമസ്ത കേരള മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷന്‍,
സമസ്ത കേരള എംപ്ലോയീസ് അസോസിയേഷന്‍, സമസ്ത കേരള സുന്നി സ്റ്റുഡന്‍സ് ഫെഡറേഷന്‍, സമസ്ത കേരള സുന്നി ബാലവേദി തുടങ്ങിയ കീഴ്ഘടകങ്ങള്‍ രൂപീകരിക്കുകയും വികേന്ദ്രീകരണ സ്വഭാവത്തോടെ അവക്ക് കീഴില്‍ കര്‍മ്മ പരിപാടികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കുകയും ചെയ്യുന്നു. 1926 മുതല്‍

സമസ്ത 90-ാം വാര്‍ഷികം; സമ്മേളന വാര്‍ത്തകള്‍ക്ക് വേണ്ടി ആരംഭിച്ച വെബ് സൈറ്റ് പ്രവര്‍ത്തനം സജീവം

കോഴിക്കോട്: സമസ്ത 90-ാം വാര്‍ഷികത്തോടനുബന്ധിച്ച് ആരംഭിച്ച സമ്മേളന വാര്‍ത്തകള്‍ക്കുള്ള വെബ് സൈറ്റിന്‍റെ പ്രവര്‍ത്തനം സജീവമാകുന്നു. സമ്മേളനവുമായി ബന്ധപ്പെട്ട വിവരങ്ങളും ഒരുക്കങ്ങളും വിവിധ സ്ഥലങ്ങളില്‍ നടക്കുന്ന സമ്മേളന വിശേഷങ്ങളും ഇതുവഴി ഇപ്പോള്‍ അപ്ഡേറ്റ് ചെയ്യുന്നുണ്ട്.
സമ്മേളനവുമായി ബന്ധപ്പെട്ട വാര്‍ത്തകളെല്ലാംInfo@samasthaconference.com എന്ന അഡ്രസ്സില്‍ അയച്ചു കൊടുക്കാവുന്നതാണ്. വെബ് സൈറ്റിന്‍റെ ഉദ്ഘാടനം നടന്നത് വെളിമുക്ക് ക്രസന്റ് ബോര്‍ഡിംഗ് മദ്‌റസ ഓഡിറ്റോറിയത്തിലാണ് നടന്നത്.