അറബിക് സര്‍വ്വകാശാല : SKSSF കലക്‌ട്രേറ്റ് മാര്‍ച്ച് ഡിസം.17ന്

കോഴിക്കോട് : നിര്‍ദ്ദിഷ്ട അന്താരാഷ്ട്ര അറബിക് സര്‍വ്വകലാശാല യാഥാര്‍ത്ഥ്യമാക്കണമെ് ആവശ്യപ്പെട്ട് എസ് കെ എസ് എസ് എഫ് സംസ്ഥാനത്തെ എല്ലാ കലക്‌ട്രേറ്റകളിലേക്കും ഡിസം.17ന് രാവിലെ 11 മണിക്ക് ബഹുജനമാര്‍ച്ച് നടത്തും.
നേരത്തെ മര്‍ച്ചിന്റെ പ്രഖ്യാപനം സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളാണ് നിർവഹിച്ചത്. 
കോഴിക്കോട് എസ് കെ എസ് എസ് എഫ് സംഘടപ്പിച്ച് സമരപ്രഖ്യാപന കണ്‍വെന്‍ഷനില്‍ വെച്ചായിരുന്നു പ്രഖ്യാപനം നിര്‍വ്വഹിക്കപ്പെട്ടത്. അറബി ഭാഷ ഒരു സമുദായത്തിന്റെ മാത്രം ഭാഷയായി പ്രചരിപ്പിച്ച് കേരളത്തിന്റെ വൈജ്ഞാനിക സാമ്പത്തിക മേഖലക്കു ഗുണകരമാവുന്ന സാധ്യതകളെ തുരങ്കം വെക്കുന്ന പ്രവണത ശരിയല്ലന്ന് അബ്ബാസലി തങ്ങള്‍ പറഞ്ഞു. ദാറുല്‍ ഹുദാ ഇസ്‌ലാമിക് സര്‍വ്വകാശാല വൈസ് ചാന്‍സിലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ഉദ്ഘാടനം ചെയ്തു. അറബിക് സര്‍വകാശാലയുടെ കാര്യത്തില്‍ അധികൃതര്‍ ഒട്ടക പക്ഷിയുടെ നയമാണ് സ്വീകരിക്കുന്നത് അദ്ദേഹം പറഞ്ഞു. ലോകത്ത് വിദ്യാഭ്യാസ മേഖലയില്‍ ഇംഗ്ലീഷിന്. തൊട്ടു പിറകില്‍ നില്‍ക്കു അറബിയുടെ പുതിയ സാധ്യതകളെ തള്ളിപ്പറയുന്നത് വിവരക്കേടാണെന്നും അദ്ദേഹം പറഞ്ഞു.

ലിംഗ സമത്വത്തിന്റെ പേരിലുള്ള മുറവിളി കരുതലോടെ കാണണം: എസ്.കെ.എസ്.എസ്.എഫ്

കോഴിക്കോട്: ലിംഗ സമത്വത്തിന്റെ പേരിലുള്ള മുറവിളികളെ കരുതലോടെകാണണമെന്നും ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെഉദ്ദേശ ശുദ്ധി സംശയാസ്പദവുംദുരൂഹവുമാണെന്നാണ് കഴിഞ്ഞ വര്‍ഷം നടന്ന ചുംബന സമരത്തിന് നേതൃത്വം നല്‍കിയവര്‍. ഇന്ന് ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസില്‍ അഴിക്കുള്ളിലായ സംഭവം നമ്മെ ബോധ്യപ്പെടുത്തുന്നതെന്ന് എസ്.കെ.എസ്.എസ്.എഫ് സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. മറ്റൊരു കലാലയത്തില്‍കോഴ്‌സ് പൂര്‍ത്തീകരിക്കാനാവാതെകോഴിക്കോട് ഫറോഖ്‌കോളേജില്‍ചേര്‍ന്ന കുട്ടിയുടെതായി ചാനലുകളിലും മറ്റു മാധ്യമങ്ങളിലും വന്ന വാര്‍ത്തയില്‍ നിന്നും മനസ്സിലാകുന്നത് പഠിക്കാനല്ല ആണിനെയും പെണ്ണിനെയും ഒരു ബെഞ്ചിലിരുത്തി വിപ്ലവം തീര്‍ക്കാനാണ്‌കോളേജിലെത്തിയതെന്നാണ് . 
ഇന്ത്യയിലെ ഒരു കലാലയത്തിലുമില്ലാത്ത ഈ രീതി ഫറോഖ്‌കോളേജില്‍ മാത്രംവേണമെന്ന് ശഠിക്കുന്നതിന്റെ പിന്നിലെ ഗൂഢാലോചന രാഷ്ട്രീയ പാര്‍ട്ടികളും രക്ഷിതാക്കളുംതിരിച്ചറിയണം. പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള സ്ഥാപനത്തെ പുതിയ വിവാദങ്ങളുടെ നൂലാമാലകളില്‍കുരുക്കിടാനുള്ള നീക്കം സാംസ്‌കാരിക കേരളം ശക്തിമായി നേരിടുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി.

അറബിക് സര്‍വ്വകലാശാല രാഷ്ടിയ പാര്‍ട്ടികള്‍ നിലപാട് വ്യക്തമാകണം : എസ്.കെ.എസ്.എസ്.എഫ്

കോഴിക്കോട് : യു.ഡി.എഫ് പ്രകടന പത്രകയില്‍ പ്രഖ്യാപിച്ചതും എല്‍.ഡി.എഫ് ഭരണക്കാലത്ത് നിയോഗിക്കപ്പെട്ട പാലോളി കമ്മീഷന്‍ ശുപാര്‍ശ ചെയ്തുതമായ അന്താരാഷ്ട്ര അറബിക് സര്‍വ്വകലാശാല യാഥാര്‍ത്ഥ്യമാക്കണമെന്ന് മുറുവിളി ഉയറുന്ന സാഹചര്യത്തില്‍ കേരളത്തിലെ രാഷ്ടീയ പാര്‍ട്ടികള്‍ നിലപാട് വ്യക്തമാകണമെന്ന് എസ്.കെ.എസ്.എസ്.എഫ് മേഖലാ തല സമര സംഗമം ആവശ്യപ്പെട്ടു. കോഴിക്കോട് ഇസ്‌ലാമിക് സെന്ററില്‍ നടന്ന സംഗമം സയ്യിദ് മുബഷിര്‍ തങ്ങള്‍ ജമലുല്ലൈലിയുടെ അദ്ധ്യക്ഷതയില്‍ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് ഉദ്ഘാടനം ചെയ്തു. ഓണംപിള്ളി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. സി.എച്ച്. ത്വയ്യിബ് ഫൈസി, സത്താര്‍ പന്തല്ലൂര്‍, റഷിദ് ഫൈസി വെള്ളായിക്കോട്, റഫീഖ് അഹമ്മദ്, പി.എ പരീദ്കുഞ്ഞ് എറണാകളും, ഒ.പി. അഷ്‌റഫ്, സലാം ഫറോഖ്, ഹസന്‍ ഫൈസി സംസാരിച്ചു. ഡിസംബര്‍ 17ന് നടക്കുന്ന കലക്ട്രേറ്റ് മാര്‍ച്ച് വിജയിപ്പിക്കന്‍ പ്രവര്‍ത്തകര്‍ കര്‍മ്മരംഗത്തിറങ്ങണമെന്ന് സംഗമം ആവശ്യപ്പെട്ടു.

പൗരസത്യ ശാസ്ത്ര പഠനങ്ങള്‍ക്ക് ഗവേഷണ സംരംഭങ്ങള്‍ ഒരുക്കണം : കാലിക്കറ്റ് സര്‍വ്വകലാശാല സെമിനാര്‍

തേഞ്ഞിപ്പലം: പൗരസ്ത്യ രാജ്യങ്ങളിലെ ശാസ്ത്ര ഗവേഷണങ്ങളും പഠനങ്ങളും സമകാലിക ഗവേഷണ രംഗത്ത് സജീവ ചര്‍ച്ചക്കു വിധേയമാക്കണമെന്നു അന്താരാഷ്ട്ര പ്രകാശ വര്‍ഷത്തിന്റെ ഭാഗമായി കാലിക്കറ്റ് സര്‍വ്വകലാശാല സംഘടിപ്പിച്ച ദേശീയ സെമിനാര്‍ അഭിപ്രായപ്പെട്ടു. വിജ്ഞാന പ്രചരണത്തിലും ശാസ്ത്ര ഗവേഷണത്തിലും അനല്‍പമായ പങ്കാണ് അറബ് രാജ്യങ്ങളുള്‍പ്പെടെ പൗരസ്ത്യദേശങ്ങള്‍ വര്‍ഷങ്ങളിലൂടെ ലോകത്തിനു നല്‍കിയത്. ശാസ്ത്രീയ കണ്ടുപിടുത്തങ്ങളുടെയും സിദ്ധാന്തങ്ങളുടേയും നേര്‍രേഖ വരച്ച ജ്ഞാന പ്രതിഭകളും അവരുടെ ഗവേഷണ സംരംഭങ്ങളും നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണെന്നു സെമിനാര്‍ അഭിപ്രായപ്പെട്ടു. അറബ് ശാസ്ത്ര പണ്ഡിതന്‍ ഇബ്‌നു ഹൈഥമിന്റെ കിതാബുല്‍ മനാളിര്‍(ബുക്ക് ഓഫ് ഓപ്റ്റിക്‌സ്) രചനയുടെ ആയിരം വര്‍ഷം പിന്നിടുന്നതിനോടനുബന്ധിച്ച് യുനസ്‌കോ ആവിഷ്‌കരിച്ച പ്രകാശ വര്‍ഷം 2015 നോടനുബന്ധിച്ച് കാലിക്കറ്റ് സര്‍വകലാശാല അറബിക് വിഭാഗവും എസ്.കെ.എസ്.എസ്.എഫ് വിദ്യാഭ്യാസ വിഭാഗമായ ട്രെന്റും ചേര്‍ന്നാണ് ദേശീയ സെമിനാര്‍ ഒരുക്കിയത്. ഊര്‍ജ്ജതന്ത്രത്തില്‍ അഗാധ ജ്ഞാനം പകരുന്ന ഇബ്‌നു ഹൈഥമിന്റെ പ്രകാശ സിദ്ധാന്തങ്ങളുടെ അമൂല്യരചനയാണ് കിതാബുല്‍ മനാളിര്‍. ആധുനിക ശാസ്ത്ര ഗവേഷണ രംഗത്ത് വെളിച്ചം വീശുന്ന ഗ്രന്ഥം സമകാലിക ശാസ്ത്ര പഠന രംഗത്ത് അമൂല്യ സംഭാവനയാണെന്നും പൗരസ്ത്യ ശാസ്ത്ര പണ്ഡിതരുടെ ഇത്തരം കൃതികള്‍ അക്കാദമിക് തലത്തില്‍

അന്താരാഷ്ട്ര പ്രകാശ വര്‍ഷം 2015, ദേശീയ സെമിനാറിന് യു.എന്‍ അംഗീകാരം

കോഴിക്കോട് : വിഖ്യാത ശാസ്ത്രഞ്യന്‍ ഇബ്‌നുല്‍ ഹൈഥമിന്റെ കിതാബുല്‍ മനാളിര്‍ പ്രമേയമാക്കി ഐക്യരാഷ്ടസഭ അന്താരാഷ്ട്ര പ്രകാശ വര്‍ഷം ആഘോഷിക്കുന്നതിന്റെ ഭാഗമായി കാലികറ്റ് യൂണിവേ്‌സിറ്റിയും എസ്.കെ.എസ്.എസ്.എഫ് വിദ്യാഭ്യാസ വിഭാഗമായ ട്രെന്റും സംയുക്തമായി സംഘടിപ്പിക്കുന്ന ദേശീയ സെമിനാറിന് യൂ.എന്‍ അംഗീകാരം.
ഇന്ന് കാലിക്കറ്റ് യുണിവേഴ്‌സിറ്റി സെമിനാര്‍ ഹാളില്‍ നടക്കുന്ന. പരിപാടികയാണ് ഐക്യരാഷ്ട സഭയുടെ വെബ്‌സൈറ്റില്‍ ഔദ്യോഗിക അറിയിപ്പായി പ്രസിദ്ധീകരിച്ചിരികന്നുത്. പ്രകാശ വര്‍ഷം ആഘോഷിക്ഷിക്കുന്നതിന്റെ ഭാഗമായി യൂണസ്‌കോയുടെ നേതൃത്വത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിവിധ സെമിനാകളും മറ്റുപരിപാടികളും നടന്നു വരികയാണ്. യുനെസ് കോയുടെ ഈ ചാര്‍ട്ടിലാണ് ടെന്റും കാലികറ്റ് യൂണിവേ്‌സിറ്റി അറബിക്ക് വിഭാഗവുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സെമിനാര്‍ സംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

വിഘടിത വിഭാഗത്തിനെതിരെ കടുത്ത വെല്ലുവിളികളുയര്‍ത്തി കുറ്റ്യാടിയില്‍ വിശദീകരണ സമ്മേളനം

ജിശാന്‍ മാഹി, മുഹമ്മദ് യാമന്തളി, അന്‍സാര്‍ മാസ്റ്റര്‍ എന്നിവരുടെ സുപ്രധാന വെളിപ്പെടുത്തലുകള്‍ (RECORD)
സമസ്ത കേരള ഇസ്ലാമിക് ക്ലാസ്സ് റൂമില്‍ നടന്ന തത്സമയ സംപ്രേഷണത്തില്‍ നിന്ന്. പ്രോഗ്രാമിന്‍റെ കൂടുതല്‍ റെക്കോര്‍ഡുകള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ വ്യാജ പ്രചാരണങ്ങളില്‍ വഞ്ചിതരാവരുതെന്ന് അധികൃതര്‍

പെരിന്തല്‍മണ്ണ: പട്ടിക്കാട് ജാമിഅഃ നൂരിയ്യഃയിലെ അധ്യാപകരേയും വിദ്യാര്‍ത്ഥികളേയും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പു രാഷ്ട്രീയവുമായി ബന്ധപ്പെടുത്തി ചില തല്‍പര കേന്ദ്രങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ വ്യാജവും അപലപനീയവുമാണെന്ന് ജാമിഅഃ നൂരിയ്യഃ സെക്രട്ടറി ഹാജി കെ.മമ്മദ് ഫൈസി അറിയിച്ചു.
ഓണ്‍ലൈനിലെ ബൈലക്സ് മെസ്സഞ്ചറില്‍ പ്രവര്‍ത്തിക്കുന്ന സമസ്ത കേരള ഇസ്ലാമിക് ക്ലാസ്സ് റൂമില്‍ നടന്ന വരുന്ന പ്രതിദിന ന്യൂസ് ടൈമിലൂടെയാണ് അദ്ധേഹം ഇക്കാര്യം അറിയിച്ചത്.
ഇത്തരം വ്യാജ നിര്‍മ്മിതികളില്‍ ആരും വഞ്ചിതരാകരുതെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നേരിട്ട് നടത്തുന്ന ജാമിഅഃ നൂരിയ്യഃ അറബിക് കോളേജ് സമസ്തയുടെ നിലപാടുകള്‍ പൂര്‍ണ്ണമായും പിന്തുടരുന്ന മഹത്തായ സ്ഥാപനമാണെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം പോസ്റ്റിനുപിന്നിലുള്ളവര്‍ ആരെന്ന് പോസ്റ്റിലെ ചില വാചകങ്ങള്‍ തന്നെ സൂചിപ്പിക്കുന്നുണ്ടെന്നും ഇത്തരം വ്യാജ പോസ്റ്റുകള്‍ പിന്‍വലിച്ചില്ലെങ്കില്‍ സൈബര്‍