അസം ഫണ്ട് വിജയിപ്പിക്കുക: സമസ്ത


കോഴിക്കോട്: ഭാരതത്തിന്റെ മഹത്തായ സഹിഷ്ണുതയും പാരസ്പര്യവും അടിക്കടി തകര്‍ക്കുന്നതിന് വര്‍ഗീയ ഫാസിസ്റ്റ് ശക്തി കള്‍ നിരന്തരം ശ്രമിച്ചുവരികയാണ്.  ഇന്ത്യയുടെ യശസ്സും പാരമ്പര്യവും നശിപ്പിച്ചു ലോകസമൂഹ ങ്ങള്‍ക്ക് മുമ്പില്‍ ഭാരതത്തെ അവഹേളിക്കാനാണ് വിദ്രോഹ ശക്തികള്‍ ശ്രമിക്കുന്നത്. വര്‍ഗീയ വെറിയുടെ ഇരകളായി മുസ്‌ലിം ന്യൂനപക്ഷം കൊടിയ ദുരിത ങ്ങളില്‍ അകപ്പെടുന്നു. 

ഗുജറാത്തിന്റെ മുറിവുകള്‍ ഇത്‌വരെ ഉണങ്ങിയിട്ടില്ല. വര്‍ഗീയ കലാപത്തെ തുര്‍ന്നു വിശുദ്ധറമദാനില്‍ ദുരിതക്കയത്തിലകപ്പെട്ട അസം മുസ്‌ലിംകളുടെ ക്ഷേമത്തിന് വേണ്ടി ബഹു പാണക്കാട് സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ച ഫണ്ട് വന്‍വിജയമാക്കുന്നതിന് കര്‍മരംഗത്തിറങ്ങാന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍, ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍,സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ്പ്രസിഡണ്ട്  ടി.കെ.എം. ബാവ മുസ്‌ലിയാര്‍, ജനറല്‍ സെക്രട്ടറി പി.കെ.പി. അബ്ദുസ്സലാം മുസ്‌ലിയാര്‍, കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍, എസ്.വൈ.എസ്. സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ പ്രസിഡണ്ട് സി.കെ.എം.സ്വാദിഖ് മുസ്‌ലിയാര്‍, ജനറല്‍ സെക്രട്ടറി ഡോ. ബഹാഉദ്ദീന്‍ നദ്‌വി എന്നിവര്‍ പുറപ്പെടുവിച്ച പ്രസ്താവനയില്‍ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.
അസമിലെ കെടുതിയില്‍ കഷ്ഠതയനുഭവിക്കുന്ന മതന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണവും സഹായവും ഉറപ്പ് വരുത്താനും കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങളോട് നേതാക്കള്‍ ആവശ്യപ്പെട്ടു.