രമേശ് ചെന്നിത്തലയുടെ പ്രസ്താവന അതിരുകടന്നത് : SYS ജിദ്ദ

ജിദ്ദ : കേരളത്തിലെ അനാഥാലയങ്ങളിലേക്ക് ഉത്തരേന്ത്യയില്‍ നിന്ന് കുട്ടികളെ കൊണ്ടുവന്ന നടപടി മനുഷ്യക്കടത്തായി ചിത്രീകരിച്ച് അഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നടത്തിയ പ്രസ്താവന അതിരുകടന്നതായിപ്പോയെന്നും അദ്ദേഹത്തെ പോലെ ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ ഈ രൂപത്തില്‍ പ്രതികരിച്ച നടപടി ശരിയായില്ലെന്നും സുന്നി യുവജന സംഘം ജിദ്ദ സെന്ട്രല്‍ കമ്മിറ്റി വാര്‍ഷിക ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. കേരളത്തിലെ മൊത്തം അനാഥാലയങ്ങളെ മോശമായി ചിത്രീകരിക്കാനും വര്‍ഗ്ഗീയ ദ്രുവീകരണമുണ്ടാക്കാനുമുള്ള ചില മാധ്യമങ്ങളുടെയും പോലീസ് അധികാരികളുടെയും നടപടി അപലപനീയമാണെന്നും യോഗം അഭ്യര്‍ത്ഥിച്ചു. കഴിഞ്ഞ യു.പി.എ. ഗവണ്‍മെന്റ് നിയമിച്ച ജസ്റ്റിസ് നരേന്ദ്ര കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഉത്തരേന്ത്യയിലെ മുസ്ലിംകളുടെ ദയനീയാവസ്ഥയെ കുറിച്ച് വ്യക്തമായി പറയുന്നുണ്ടെന്നും അവരുടെ ശാക്തീകരണം ലക്ഷ്യമാക്കി വളരെ സദുദ്ദേശത്തോടെ അനാഥകുട്ടികളെ കേരളത്തിലേക്ക് കൊണ്ടുവന്നതിനെ വളരെ മോശമായി ചിത്രീകരിച്ചത് ശരിയായില്ലെന്നും ഇവര്‍ക്കെതിരെ 370-ാം വകുപ്പനുസരിച്ച് ചുമത്തിയ കേസ് ഉടന്‍ പിന്‍വലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ബഗ്ദാദിയ്യ ദാറുസ്സലാം ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ സയ്യിദ് ഉബൈദുല്ല തങ്ങള്‍ അധ്യക്ഷത വഹിച്ചു. നൌഷാദ് അന്‍വരി വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ടും സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. 2014-2015 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ യോഗം തെരഞ്ഞെടുത്തു.
ഭാരവാഹികളായി അബ്ദുല്ല ഫൈസി കൊളപ്പറമ്പ് (ചെയര്‍മാന്‍), സി.എം. അലി മൌലവി നാട്ടുകല്‍ (പ്രസിഡന്റ്), സി.കെ.എ. റസാഖ് മാസ്റ്റര്‍, നജ്മുദ്ദീന്‍ ഹുദവി, എന്‍.പി.അബൂബക്കര്‍, അബ്ദുസ്സലാം ഫൈസി കടുങ്ങല്ലൂര്‍ (വൈസ് പ്രസിഡന്റുമാര്‍) അബൂബക്കര്‍ ദാരിമി ആലമ്പാടി (ജനറല്‍ സെക്രട്ടറി), സവാദ് പേരാമ്പ്ര, മുസ്തഫ ഹുദവി കൊടക്കാട്, സലീം വാഫി, അബ്ദുല്‍ ജലീല്‍ എടപ്പറ്റ (ജോ.സെക്രട്ടറിമാര്‍), നൌഷാദ് അന്‍വരി (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
- Abdul Majeed Pukayoor