"വിവാഹ പ്രായം: മതവിരുദ്ധ പക്ഷത്ത്‌ നില്‍ക്കുന്നവരെ സമുദായം ഒറ്റപ്പെടുത്തും"– സുന്നി നേതാക്കള്‍

കോഴിക്കോട്‌: മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹ പ്രായവുമായി ബന്ധപ്പട്ട്‌ മുസ്‌ലിം പണ്ഡിത നേതൃത്വം പല തവണ നിലപാട്‌ വ്യക്തമാക്കിയതാണ്‌. ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന അവകാശ–അധികാരങ്ങളുടെ വെളിച്ചത്തില്‍ ഇവ്വിഷയകമായി നിയമോപദേശം തേടാനുള്ള പണ്ഡിത നേതൃത്വത്തിന്റെ തീരുമാനം പൌരാവകാശങ്ങളുടെ ഭാഗമാണ്‌.ഇത്തരം സാഹചര്യത്തില്‍ പണ്ഡിത നേതൃത്വത്തെ നിരന്തരമായി അപലപിക്കുകയും ഇസ്‌ലാമിക ശരീഅത്തിനെ പ്രാകൃതമായി വിശേഷിപ്പിക്കുകയും ചെയ്യുന്ന എം.എസ്‌.ഫ്‌ സംസ്ഥാന പ്രസിഡ-ിന്റെയും യൂത്ത്‌ ലീഗ്‌ അഖിലേന്ത്യാ കണ്‍വിനറുടെയും നിലപാടുകള്‍ അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്‌. കേരള മുസ്‌ലിം പൈതൃക തനിമകളെ പരിഹസിച്ചുകൊ-്‌ ശരീഅത്ത്‌ വിരുദ്ധ നിലപാട്‌ എടുക്കുന്നവര്‍ സമുദായ രാഷ്‌ട്രീയത്തിന്‌ തന്നെ നാണക്കേടാണ്‌.ഇത്തരം വിഷയങ്ങളില്‍ അപക്വമായ അഭിപ്രായ പ്രടനങ്ങള്‍ നടത്തുന്നവര്‍ സ്വന്തം പൈതൃകത്തെയാണ്‌ ചോദ്യം ചെയ്യുന്നത്‌.ശരീഅത്ത്‌ വിരുദ്ധ കാലത്ത്‌ ധീരമായ നിലപാടെടുത്തപ്രസ്ഥാനത്തിന്റെ വിദ്യാര്‍ഥി യുവജന നേതൃത്വത്തില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കലാണ്‌ ഇവര്‍ക്ക്‌
അഭികാമ്യമെന്നും സുന്നി നേതാക്കളായ ഡോ.ബഹാഉദ്ധീന്‍ നദ്‌വി കൂരിയാട്‌ (ജനറല്‍ സെക്രട്ടറി,സമസ്‌ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍)ഉമര്‍ ഫൈസി മുക്കം (സെക്രട്ടറി ,സുന്നി മഹല്ല്‌ ഫെഡറേഷന്‍)അബ്‌ദുല്‍ ഹമീദ്‌ ഫൈസി അമ്പലക്കടവ്‌ (സെക്രട്ടറി,സുന്നി യുവജന സംഘം) നാസര്‍ ഫൈസി കൂടത്തായി (സെക്രട്ടറി,സുന്നി യുവജന സംഘം) ഓണംപിള്ളി മുഹമ്മദ്‌ ഫൈസി (ജനറല്‍ സെക്രട്ടറി,എസ്‌.കെ.എസ്‌.എസ്‌.എഫ്‌) എന്നിവര്‍ സംയുക്ത പ്രസ്‌താവനയില്‍ പറഞ്ഞു.