വര്‍ഗ്ഗീയത വളര്‍ത്തുന്ന പ്രസ്താവനകളില്‍നിന്ന് നേതാക്കള്‍ പിന്തിരിയണം എസ്.വൈ.എസ്.

My Photoകോഴിക്കോട്: ന്യൂനപക്ഷ സമുദായം പേര് നോക്കിയും ഭൂരിപക്ഷ സമുദായം ചിഹ്നം നോക്കിയുമാണ് വോട്ടുകള്‍ രേഖപ്പെടുത്താറുള്ളതെന്ന എസ്.എന്‍.ഡി.പി.യോഗം ജനറല്‍ സെക്രട്ടറി വെള്ളാപിള്ളി നടേശന്റെ തൊടുപുഴ പ്രസ്താവന, ഒരു നേതാവില്‍ നിന്ന് ഉണ്ടാവാന്‍ പാടില്ലാത്ത പരാമര്‍ശമായെന്ന് സുന്നിയുവജനസംഘം സംസ്ഥാനസെക്രട്ടറിമാരായ ഉമര്‍ഫൈസി മുക്കം, പി.പി.മുഹമ്മദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, കെ.എ.റഹ്മാന്‍ ഫൈസി പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറഞ്ഞു.
കേരളത്തിലെ മതന്യൂനപക്ഷങ്ങളെ വര്‍ഗീയനിറം നല്‍കി ഇകഴ്ത്തുന്നതിനും പൊതുധാരയില്‍ അവരെ ഒറ്റപ്പെടുത്തുന്നതിനും ബോധപൂര്‍വ്വം നടത്തുന്ന നീക്കത്തിന്റെ ഭാഗമായി വേണം ഇത് കാണാന്‍. മത-ജാതി-വര്‍ഗ വ്യത്യാസങ്ങളില്ലാതെ മാനവരാശിയെ ഒന്നായി കാണുകയും ഒരുമയുടെ സന്ദേശം പ്രചരിപ്പിക്കുകയും ചെയ്യുന്ന ഇസ്‌ലാമിന്റെ മഹത്വത്തെ നിരാകരിക്കുന്നത് ചരിത്ര ബോധമില്ലായ്മയാണ്.
ഒരു തെരഞ്ഞെടുപ്പിലും ഒരു ബൂത്തിലും മതന്യൂനപക്ഷങ്ങള്‍ വര്‍ഗീയമായി വോട്ട് രേഖപ്പെടുത്തിയതായി തെളിയിക്കാനാവില്ലെന്നിരിക്കെ തെറ്റായ സന്ദേശം ഭൂരിപക്ഷസമുദായത്തിന്‍ നല്‍കി വര്‍ഗീയവല്‍ക്കരണം നടത്തി അധികാരത്തിന്റെ അകത്തളങ്ങളില്‍ കയറി കൂടാനുള്ള നീക്കം അങ്ങേ അറ്റം ആപല്‍ക്കരമാണെന്നും നേതാക്കള്‍ പറഞ്ഞു.