"ഭീഷണി സ്വാഗതാര്‍ഹമെന്നും വക്കീല്‍ നോട്ടിസ് അയച്ചാൽ മറുപടി നല്‍കാമെന്നും" മുജീബ് ഫൈസി പൂലോട്

നേരത്തെ മര്‍കസില്‍ ജോലിചെയ്യുമ്പോള്‍ കാന്തപുരത്തിന്റെ അറിവോടെ തന്നെ വ്യാജമുടിക്ക് ഖാദിരി സില്‍സില ഉപയോഗിച്ച് കള്ള സനദ് ഉണ്ടാക്കാന്‍ കൂട്ടു നിന്ന സാലിഹ് സഖാഫിയാണ് നിലവിലെ പ്രശ്നങ്ങളുടെ ഹേതു.
മുമ്പ് ജിശാന് മാഹിയുമായുള്ള ഒരു സംഭാഷണത്തില്‍ കാന്തപുരത്തെ ആക്ഷേപിച്ചതിനുപുറമെ കൂടെയുള്ള മുശാവറാംഗങ്ങള്‍ ഉള്‍പ്പെടെയുള്ള പണ്ഢിതരും നേതാക്കളും പ്രവര്‍ത്തകരുമെല്ലാം കഴുതകളാണെന്നും സത്യം എത്ര വ്യക്തമായാലും അവര്‍ക്കൊരു കുലുക്കവുമുണ്ടാകില്ലെന്നും അദ്ധേഹം കുറ്റപ്പെടുത്തിയിരുന്നു.
ഇതേ ചൊല്ലിയാണിപ്പോള്‍ നേതാക്കള്‍ക്കും അണികള്‍ക്കുമിടയില്‍ മുറുമുറുപ്പും വാഗ്വാദവും നടക്കുന്നത്. നേരത്തെ മര്കസിലെ വിദ്യാര്‍ത്ഥികള്‍ക്കിടയിലും ഇതുമായി ബന്ധപ്പെട്ടു ആരോപണ പ്രത്യാരോപണങ്ങളുമുയര്ന്നിരുന്നു.
ഇതേ തുടര്‍ന്നാണ് സ്വാലിഹ് സഖാഫി ഓണ്‍ലൈനിലൂടെ തന്റെ ക്ലിപ്പ് പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ഭീഷണി മുഴക്കിയത്.
ജിഷാന്‍ മാഹിയുമായുള്ള തന്റെ തന്റെ സംസാരം ക്ലിപ്പാക്കുമെന്ന് കരുതിയിരുന്നില്ലെന്നും ജിശന്റെ അന്വേഷണത്തിന്റെ ആവശ്യാര്‍ത്ഥം താന്‍ സംസാരിച്ച കാര്യങ്ങള്‍ ഇപ്രകാരം പുറത്തുവിട്ടതില്‍ അമര്‍ശം
രേഖപ്പെടുത്തിയ അദ്ധേഹം, തന്റെ ക്ലിപ്പ് ഇനിയും പ്രചരിപ്പിക്കുന്നവര്‍ അതു നിര്‍ത്തിവെക്കണമെന്നും അല്ലാത്ത പക്ഷം നിയമനടപടികള്‍ സ്വീകരിക്കുമെന്നുമാണ് ഓണ്‍ലൈനിലൂടെ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
സഖാഫിയുദെ ഭീഷണിക്കു മുമ്പിൽ ജിശാന് വിറക്കുന്നു.. (ജിശാന്റെ ഫൈസ് ബുക്ക് അറിയിപ്പ്) |
ഇതോടെ, "താന്‍ ആരെയും ഭയക്കുന്നില്ലെന്നും പ്രതിബദ്ധത നബി(സ)തങ്ങളോടു മാത്രം" എന്നു അവകാശപ്പെട്ടു 'ഹഖ്' വിളിച്ചു പറയാന്‍ രംഗത്തിറങ്ങിയ ജിശാന് മാഹിക്കും മുട്ടു വിറച്ചു. ഉടനെ സാലിഹ് സഖാഫിയുടെ ഭീഷണി പ്രകാരം ക്ലിപ്പുകള്‍ പ്രചരിപ്പിക്കുന്നത് നിര്‍ത്തിവെക്കാനും ഇല്ലെങ്കില്‍..
നിയമ നടപടികളുണ്ടാകുമെന്നോര്മിപ്പിച്ചു കൊണ്ടുള്ള അഭ്യര്‍ത്ഥന ജിശാനും തന്റെ ഫൈസ് ബുക്കിലൂടെ അറിയിച്ചു.
നിയമ നടപടികളുണ്ടാകുമെന്നോര്മിപ്പിച്ചു കൊണ്ടുള്ള അഭ്യര്‍ത്ഥന ജിശാനും തന്റെ ഫൈസ് ബുക്കിലൂടെ അറിയിച്ചു.
എന്നാല്‍ സഖാഫിയുടെയും ജിശാന്റെയും ഭീഷണികള്‍ക്കും അഭ്യര്‍ത്ഥനകള്‍ക്കും പുല്ലു വില പോലും കല്‍പ്പിക്കാതെയാണ് ഇപ്പോഴും ഓണ്‍ലൈനിലൂടെയും അല്ലാതെയും പ്രസ്തുത ക്ലിപ്പുകള്‍ പ്രചരിക്കുന്നത്.
നബി(സ)തങ്ങളുടെ പേരിലും മറ്റു 40ഓളം മഹാന്മാരുടെ പേരിലും പച്ചക്കള്ളം കെട്ടിവെച്ച് സനദുണ്ടാക്കി വിശ്വാസികളെ വഞ്ചിച്ച സഖാഫിയുടെ ഭൌതിക ലോകത്തെ കേസും കോടതിയും വിചാരണയും ഞങ്ങള്‍ക്കു ഭയമില്ലെന്ന കമന്റുകളോടെയാണിപ്പോള് ഇത്തരം ക്ലിപ്പുകള്‍ യൂടൂബിലൂടെയും ഫൈസ്ബുക്കിലൂടെയും പൂര് വോപരി ശക്തമായി ഷെയർ ചെയ്യപ്പെടുന്നത്.
വിവാദമായ ക്ലിപ്പ് ഭാഗം താഴെ കേള്‍ക്കാം. (അതിനു മുമ്പ് ക്ലിപ്പിലെ പ്രധാന ഭാഗങ്ങള്‍ ഇപ്രകാരം സംഗ്രഹിക്കാം.)
"ഈ വ്യാജ സനദ് നിര്‍മ്മാണത്തിലൂടെ നരകത്തിലെ സീറ്റ് നാം ഉറപ്പിച്ചിരിക്കുകയാണ്.
ഇതിലൂടെ നബി(സ)യെ കൂടാതെ, മുഹ് യുദ്ധീന്‍ ശൈഖടക്കമുള്ള 40ല്‍ പരം ഔലിയാക്കളെയും മഹാന്മാരെയും പറ്റി നാം കളവ് പറഞ്ഞു.
ഈ സത്യം പുറത്തു വന്നാല്‍ ഒരു വിശ്വാസിക്കും കാന്തപുരത്തിനൊപ്പം നില്‍ക്കാനാവില്ല
പക്ഷെ നമ്മുടെ മുശാവറാംഗങ്ങളടക്കമുള്ള പണ്ഢിതരും നേതാക്കളും പ്രവര്‍ത്തകരുമെല്ലാം കഴുതകളാണ്.
(അതു കൊണ്ടാണവരെല്ലാം കാന്തപുരത്തിനൊപ്പം നില്‍ക്കുന്നത് എന്നര്‍ത്ഥം. ഈ സത്യം വളരെ മുമ്പെ നമുക്കറിയിച്ചു തന്ന മഹാനായ ശംസുല്‍ ഉലമയുടെ വാക്കുകള്‍ എത്ര ശരി)
കാന്തപുരം കോട്ടക്കലില്‍ വെച്ച് ഈ കള്ള ഖാദിരി സനദ് വായിക്കുമ്പോള്‍ താന്‍ കരയുകയായിരുന്നു.
മര്കസിലെ സഖാഫിമാര്ക്കിടയില് കൂടുതല്‍ ശമ്പളവും സ്ഥാനവും ഉള്ളതു കൊണ്ടും തന്റെ പള്ള പ്രശ്നവും കൊണ്ടായിരുന്നു താന്‍ അത് എതിര്‍ക്കാതിരുന്നതും അനുസരിച്ചതും. ഇപ്പോള്‍ കുറ്റബോധം തോന്നുന്നു.
ഇതൊന്നും സഹിക്കാന്‍ കഴിയാതെയാണ് താന്‍ മര്‍കസ് വിട്ട് വിദേശത്തേക്കു പോന്നത്."
ഇനി ആ സംഭാഷണം ഇവിടെ കേള്‍ക്കാം നേരത്തെ കോഴിക്കോട് നടന്ന വിശദീകരണ സമ്മേളനത്തിന്റെ തല്‍സമയ സംപ്രേഷണത്തിലൂടെ താഴെ കേള്‍ക്കാം. കൂടുതൽ വ്യക്തമുള്ള ലിങ്കിനു ഇവിടെ ക്ലിക്ക് ചെയ്യുക
ഏതായാലും ഇക്കാര്യം പ്രചരിപ്പിക്കരുതെന്ന് ഭീഷണി മുഴക്കുന്ന സഖാഫിക്ക്, നേരത്തെ അദ്ധേഹം എഴുതിയ ഒരു കുറിപ്പിനുള്ള മറുപടി കൂടി ഉള്‍പ്പെടുത്തി ഉസ്താദ് മുജീബ് ഫൈസി പൂലോട് തന്റെ ഫൈസ്ബുക്കിലൂടെയും
മറുപടി നല്‍കിയിട്ടുണ്ട്.അതിവിടെ വായിക്കാം :
മറുപടി നല്‍കിയിട്ടുണ്ട്.അതിവിടെ വായിക്കാം :
സുന്നി പ്രവര്‍ത്തകര്‍ക്ക് സ്നേഹ പൂര്‍വ്വം.
വ്യാജ മുടിയുടെ നാള് വഴികളില്‍ സംഭവിച്ച അന്തര്‍ നാടകങ്ങളെ കുറിച്ച് പുറത്തു വന്ന പല സത്യങ്ങളും അതിന്റെ ആളുകളെ വേദനി പിചിട്ടുണ്ടാവാം .
ദുര ഭിമാനം വെടിഞ്ഞു സത്യ തിലേക്കു കടന്നു വരാനുള്ള അവസരമായി ഇതിനെ കാണുന്നതിനു പകരം ;വീണ്ടും പള്ള പ്രശ്നം വിചാരിച്ചു നില്ക്കുന്ന വല്ല പുഴ ക്കാരന്റെ പോസ്റ്റ് വഴിച്ചപ്പോള്‍ പ്രധികരിക്കണമെന്നു തോന്നിയതിനാല്‍ ആണ് ഈ കുറിപ് .
.....താങ്കളുടെ പേരു ഇതിനു മുമ്പും ചര്‍ച്ച ചെയ്തിട്ടുണ്ട്.
താങ്കളുടെ സഹ പ്രവര്‍ത്തകരായ ചിലരിലൂടെ.
അതിനു ഒന്ന് കൂടി ബലം നല്കുന്ന വിധത്തില്‍ രേഖ കളുമായി ജിശാന് പ്രധ്യഷപെട്ടു എന്ന് മാത്രം....
താങ്ങള്ക്ക് skssf നെ കുറിച്ചോ...സമസ്തയെ കുറിച്ചോ അറിയില്ല എന്ന്
തങ്ങളുടെ സംസാരത്തില്‍ നിന്നും.,ഈ കുറിപ്പില്‍ നിന്നും മനസ്സിലായി.
പഠിക്കാന്‍ പള്ള പ്രശ്നം തടസ്സമാവില്ല എങ്കില്‍ സാഹചര്യം ഒരുക്കാന്‍ താങ്കള്‍ തയ്യാറുണ്ടോ...?
താങ്കളുടെ കുറിപ്പില്‍ പറഞ പ്രകാരം...,ജിശാനെ ഉത്തരവാദ പെടുത്തിയ പ്രകാരം അദ്ദേഹം ചര്‍ച്ച ചെയ്യുകയും.,തനിക്കു സംഭവിച്ച ദുര്യോഗങ്ങള് ഓരോന്ന് വ്യക്ത മാകുകയും ചെയ്തു.അതില്‍ സാക്ഷികളായ ഓരോരുത്തരെയും വ്യക്ത മാകുകയും,പരാമര്ശികുകയും ബാകി ഉള്ള വരെ വേണ്ടി വന്നാല്‍ പരാമര്‍ശിക്കുമെന്ന് പറയുകയും ചെയ്തു.
പള്ള പ്രശ്നം കാരണം വസ്തുതകള്‍ തുറന്നു പറയാന്‍ മടിക്കുന്ന താങ്കളും അല്ലാഹുവിനെ ഭയ പെടാത്ത വരുടെ കൂട്ടത്തില്‍ ഉള്‍പെടുന്നു എന്ന് താങ്കളുടെ തന്നെ ശബ്ദ രേഖ സാക്ഷ്യ പെടുത്തുന്നു ...
ശിഖണ്ടി കളോട് ഞങ്ങള്‍ സംസാരിക്കാറില്ല എങ്കിലും സുന്നി വിശ്വാസി ആണെന്ന് വ്യക്ത മാക്കിയ സ്ഥിതിക്ക് പറഞ്ഞു എന്ന് മാത്രം.
മന സാക്ഷിയോട് അല്‍പ്പമെങ്കിലും കൂറ് പുലര്‍ത്തണം എന്നും ,സത്യത്തിനു മുമ്പില്‍ ഒരു മനുഷ്യനെയും ഭയ പെടരുത് എന്ന് അഭ്യര്ത്തിക്കുന്നു .
താങ്കള്‍ പ്രചരിപ്പിച്ച കാര്യത്തില്‍ സത്യ മുണ്ടെന്നും ,തിരുത്തണമെന്നും താങ്കള്‍ എഴുത്തിലും ആവശ്യപെട്ടത് ഞങ്ങള്‍ സ്വാകതം ചെയ്യുന്നു...
ഇത് തിരുത്താ വര്‍ക്ക് കീഴില്‍ തന്നെ ഭാത്യതയും കടപ്പാടും ഓര്‍ത്തു നിന്നാല്‍ സൂറത്തുല്‍ ഫുര്ഖനില് 27 ,28 ,29 ,ആയതില്‍ പരാമര്ശിചവ ഒരാവര്‍ത്തി നോകുക .
താങ്കള്‍ പിന്നീട് എഴുതി പരധൂഷണ തെ കുറിച്ച് .എന്നാല്‍ ഇമാം നവമി (റ)ന്റെ റിയാള് സാലിഹീനില് 256 -ആം അധ്യായത്തില്‍
''ബാബു മാ യുബാഹു മിനല്‍ ഗീബത്തി''
എന്ന തലകെട്ട് നല്കി രേഖ പെടുത്തിയ ത് ഒരാവര്‍ത്തി വായിക്കണം .
മുസ്ലിംകളുടെ വിശ്വാസവും കര്‍മവും രക്ഷപെടുത്താന്‍ ഫാസിക്കിന്റെ ഫിസ്കും..,മുബ്തതിന്റെ ബിത്അത്തും ഒക്കെ തുറന്നു പറയാം ....അല്ലെങ്കില്‍ വിശ്വാസിയുടെ വിശ്വാസം വ്രണപെടും .ന്യൂ സിലാന്ടില് കിതാബ് ഇല്ല എങ്കില്‍ നെറ്റില്‍ ലഭിക്കും ,.നോകുക.
താങ്കള്‍ തുടര്‍ന്ന് എഴുതി :സ്വകാര്യ സംഭാഷണ ശലകങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന്.ഈ ഭീഷണിയും സ്വാഗതാര്‍ഹം .നമുക്ക് ഈ പ്രവര്‍ത്തനം തുടക്ക മിട്ടിടത് നിന്ന് തന്നെ നിയമ നടപടിയും ആരംഭിക്കാം .ആദ്യം ശൈഖുന മാരുടെയും യും മൌലാന മാരുടേയും അടുക്കല്‍ നിന്ന് നമുക്ക് തുടങ്ങാം...വക്കീല്‍ നോട്ടിസ് അയക്കുക .,മറുപടി തരാം .
സകാഫീ..താങ്കള്‍ക്ക് തൌബ ചെയ്യാനും ,സത്യം ലോകത്തിനു പറയാനും ഉള്ള അവസരമായി ഇതിനെ കാണണം.
താങ്കള്‍ സത്യം മനസ്സിലായിട്ടും തുറന്നു പറയാന്‍ മടിക്കുന്ന കപടന് ആണ് എന്ന് എല്ലാവര്ക്കും അറിയാം ..ഇനിയും ഇതാവര്‍ത്തി ക്കാതെ സത്യം തുറന്നു പറയാന്‍ അള്ളാഹു തൌഫീഖ് നല്കട്ടെ .
മുജീബ്ഫൈസി പൂലോട്