ന്യൂനപക്ഷ വിഭാഗങ്ങളുടെ സ്ഥാപനങ്ങള്‍ക്ക് വിദ്യാഭ്യാസാവകാശ നിയമം നിര്‍ബന്ധമല്ലെ് സുപ്രീംകോടതി വിധി വലിയ സാമൂഹിക പ്രത്യാഘാതങ്ങള്‍ക്ക് കാരണമാവും : SKSSF

കോഴിക്കോട് : ന്യൂനപക്ഷ വിഭാഗങ്ങളുടെ സ്ഥാപനങ്ങള്‍ക്ക് വിദ്യാഭ്യാസാവകാശ നിയമം നിര്‍ബന്ധമല്ലെ് സുപ്രീംകോടതി വിധിയുടെ ഗുണദോശങ്ങള്‍ ഗൗരവപൂര്‍വ്വം വിലയിരുത്താന്‍ കേരളസര്‍കാര്‍ തയാറാവണമെന്ന് SKSSF സംസ്ഥാന കമ്മിറ്റി. സുപ്രീം കോടതി വിധിയുടെ അന്തസത്ത ന്യൂനപക്ഷ സ്ഥാപനങ്ങളുടെ ഭരണഘടനാ സിദ്ധമായ അവകാശങ്ങളെ സ്ഥിരീകരിക്കുുവെങ്കിലും ഫലത്തില്‍ ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസവകാശ നിയമത്തിന്റെ ആനുകൂല്യം നഷ്ടപ്പെടാന്‍ വിധി കാരണമാവും. പര്യാപ്തമായ അടിസ്ഥാന സൗകര്യങ്ങള്‍ നേടാന്‍ കഴിഞ്ഞ ചില ന്യൂനപക്ഷ സ്ഥാപനങ്ങള്‍ മാത്രം വിധിയുടെ ഗുണഭോക്താക്കളായി മാറുകയും മറ്റുള്ളവര്‍ക്ക് പഠനാവസരം നഷ്ടപ്പെടുകയും ചെയ്യു സ്ഥിതിയുണ്ടാവും. ഇത് വലിയ സാമൂഹിക പ്രത്യാഘാതങ്ങള്‍ക്ക് കാരണമാവും. ഭരണഘടനാപരമായ അവകാശങ്ങള്‍ നിലനില്‍ക്കുംവിധം, കോടതിവിധിയുടെ നാനാവശങ്ങള്‍ പഠിച്ച് സമഗ്ര വിദ്യാഭ്യാസ രീതിക്ക് വേണ്ട നിയമപരിരക്ഷ നല്‍കാന്‍ സംസ്ഥാന സര്‍കാര്‍ നടപടികള്‍ എടുക്കണമെന്ന് SKSSF സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. ഓണംപിള്ളി മുഹമ്മദ് ഫൈസി, സത്താര്‍ പന്തലൂര്‍, ഇബ്രാഹീം ഫൈസി ജെഡിയാര്‍, സിദ്ധീഖ് ഫൈസി വെമണല്‍, റഹീം ചുഴലി, അബ്ദുല്ല കുണ്ടറ, നവാസ് പൂനൂര്‍, കെ എം ഉമര്‍ ദാരിമി, മുസ്തഫ അശ്‌റഫി കക്കുപടി, റശീദ് ഫൈസി വെള്ളായിക്കോട് , പി എം റഫീഖ് അഹമദ് തിരൂര്‍, കെ മമ്മുട്ടി മാസ്റ്റര്‍, ഷാനവാസ് കണിയാപുരം, അബ്ദുസലാം ദാരിമി കിണവക്കല്‍, അയ്യൂബ് കൂളിമാട് തുടങ്ങിയവര്‍ സംബന്ധിച്ചു.
- SKSSF STATE COMMITTEE