‘ഇസ്ലാമിക്‌ സെന്ററുകള്‍ ’ ഇനി മുതല്‍ ‘സമസ്‌ത കേരള ഇസ്ലാമിക്‌ സെന്ററുകള്‍’ ആക്കിമാറ്റാന്‍ നാഷണല്‍ കമ്മറ്റി നിര്‍ദേശം

 ‘‘വിശ്വാസി: പ്രകോപനങ്ങള്‍ക്കും പ്രലോപനങ്ങള്‍ക്കും മദ്ധ്യെ’’ യൂണിറ്റുകളില്‍ പഠന ക്യാമ്പുകള്‍ നടക്കും 
സൌദി: സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ആശയാദര്‍ങ്ങള്‍ പ്രചരിപ്പിക്കാനായി രാജ്യത്തെ വിവിധ യൂണിറ്റുകളില്‍ പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക്‌ സെന്ററുകള്‍ 2013 ജനുവരിയോടെ സമസ്‌ത കേരള ഇസ്ലാമിക്‌ സെന്ററുകളായി അറിയപ്പെടുമെന്നും ഇക്കാര്യം വിളമ്പരം ചെയ്യാനായി യൂണിറ്റുകളില്‍ പഠന ക്യാമ്പുകള്‍ സംഘടിപ്പിക്കുമെന്നും ഇസ്ലാമിക്‌ സെന്റര്‍ സൌദി നാഷണല്‍ കമ്മറ്റി ഭാരവാഹികള്‍ അറിയിച്ചു.
നിലവില്‍ സംഘടനാ ആസ്ഥാനങ്ങള്‍ക്ക്‌ ‘ഇസ്ലാമിക്‌ സെന്റര്‍’ എന്നു മാത്രം ഉപയോഗിച്ചു വരുന്നതുമായി ബന്ധപ്പെട്ടുണ്ടായ ചില പരാതികളും നിര്‍ദേശങ്ങളും കോഴിക്കോട്‌ ഇസ്ലാമിക്‌ സെന്റര്‍, സ്റ്റേറ്റ്‌ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ എന്നീ നേതൃത്വവുമായി പങ്കുവെച്ചതിനെ തുടര്‍ന്നാണ്‌ നിലവിലുള്ള ഇസ്ലാമിക്‌ സെന്ററുകളെ ‘സമസ്‌ത കേരള’ ചേര്‍ത്ത്‌ പുന:നാമകരണം ചെയ്യാന്‍ തീരുമാനിച്ചതെന്ന്‌ ഇസ്ലാമിക്‌ സെന്ററുകളുടെ സൌദി നാഷണല്‍ കമ്മറ്റി ജനറല്‍ സെക്രട്ടറി അസ്‌ലം അടക്കാത്തോട്‌ അറിയിച്ചു.
ഇതു സംബന്ധിച്ച വിളമ്പരം പൊതു ജനങ്ങള്‍ക്കും വിശ്വാസികള്‍ക്കുമിടയില്‍ എത്തിക്കാനായി വിവിധ കര്‍മ്മപദ്ധതികള്‍ക്കും നാഷണല്‍ കമ്മറ്റി അന്തിമ രൂപം നല്‍കി.
ഇതിന്റെ ഭാഗമായി ‘‘വിശ്വാസി: പ്രകോപനങ്ങള്‍ക്കും പ്രലോപനങ്ങള്‍ക്കും മദ്ധ്യെ’’ എന്നപേരില്‍ 2013 ജനുവരി 15 നു മുമ്പായി എല്ലാ ശാഖകളിലും രണ്ടു മണിക്കൂറില്‍ ചുരുങ്ങാത്ത പൊതു പഠന ക്യാമ്പുകള്‍ സംഘടിപ്പിക്കാനും ശാഖാ കമ്മറ്റികള്‍ക്ക്‌ നിര്‍ദേശം നല്‍കിയ്‌ട്ടുണ്ട്‌
സമസ്‌തയുടെ സാമൂഹ്യ പ്രവര്‍ത്തനങ്ങളും പ്രവാസികളുടെ പ്രശ്‌നങ്ങളും പരിഹാരവും ചുണ്ടിക്കാണിക്കുന്നതുമായ പ്രസ്‌തുത ക്യാമ്പുകള്‍ക്ക്‌ ആവശ്യമായ നിര്‍ദേശങ്ങളും വിഷയ സൂചകങ്ങളടങ്ങിയതുമായ നാഷണല്‍ കമ്മറ്റി സര്‍ക്കുലര്‍ എല്ലാ യൂണിറ്റുകള്‍ക്കും അയച്ചിട്ടുണ്ടെന്നും ഇനിയും ലഭിച്ചിട്ടില്ലാത്തവര്‍ നാഷണല്‍ കമ്‌മറ്റിയുമായി ഉടന്‍ ബന്ധപ്പെടണമെന്നും സൌദി നാഷണല്‍ കമ്മറ്റി ഭാരവാഹികള്‍ അഭ്യര്‌ത്ഥി ച്ചു.