ദമ്മാം സമസ്ത പലിശ വിരുദ്ധ കാംപയിന്‍ സമാപിച്ചു

അവിഹിതമായ സാമ്പത്തിക ക്രയവിക്രയങ്ങ ങ്ങളുടെ അനന്തര ഫലം മഹാ ദുരന്തം-ബഹാവുദ്ദീന്‍ നദ വി മാവൂര്‍ 
ദമ്മാം സമസ്ത ഇസ്ലാമിക് സെന്റെര്‍
സാരഥി 
 ബഹാവുദ്ദീന്‍ നദ വി മാവൂര്‍
സംസാരിക്കുന്നു 
 

ദമ്മാം . അന്യായമായതും അവി ഹിതവുമായ സാമ്പത്തിക ക്രയ വിക്രയങ്ങള്‍ മനുഷ്യനെ പല പ്പോഴും മഹാ ദുരന്തങ്ങ ളിലെക്കയിരിക്കും ചെന്നെത്തി ക്കുകയെന്ന്‍ സമസ്ത കേരള ഇസ്ലാമിക് സെന്റെര്‍ ദമ്മാം കമ്മിറ്റി ആക്ടിംഗ് പ്രസിഡണ്ടും യുവ പണ്ഡിതനുമായ ബഹാവുദ്ദീന്‍ നദ വി പറഞ്ഞു. എസ് .കെ.ഐ.സി ദമ്മാം കമ്മിറ്റി സംഘടിപ്പിച്ച പലിശ നീരാളിയുടെ ആലിംഗനം എന്ന ദ്വൈമാസ കാമ്പയിനിന്റെ സമാപന ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം .

അതിരുകളില്ലാത്ത മോഹങ്ങളും ആര്ത്തിയുമാണ് മനുഷ്യനെ പലിശയെന്ന മഹാ പാപത്തി ലേക്കും മറ്റു ചൂഷണ മാര്ഗ്ഗങ്ങളിലെക്കും ചെന്നെത്തിക്കുന്നത്  പലിശ യിലൂടെ അന്യന്റെ അവകാശങ്ങള്‍ ഭക്ഷിക്കുന്നവനെ കാത്തിരിക്കുന്നത് പരലോക്കത്ത് മാരകമായ ശിക്ഷയാണ് . ഇസ്ലാം വിഭാവനം ചെയ്യുന്ന ചൂഷണ മുക്ത പലിശരഹിത സാമ്പത്തിക വ്യവസ്ഥിതിയിലൂടെ ലോകം ഇന്ന് അഭിമുഖീകരിക്കുന്ന സാമ്പത്തിക ഞെരുക്കങ്ങ ള്‍ക്ക് പരിഹാരം കാണാനാവുമെന്നും അദ്ദേഹം പറഞ്ഞു.
പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ സാജിദ് ആറാട്ടുപുഴ സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഉമ്മര്‍ ഓമശേരി , ആലിക്കുട്ടി ഒളവട്ടൂര്‍ , നാസര്‍ ദാരിമി, ഹുസൈന്‍ ചെലെംബ്ര എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കാംപനിന്റെ ഭാഗമായി നടന്ന ഓപ്പണ്‍ ഫോറത്തില്‍ പലിശയുമായി ബന്ധപ്പെട്ട്ട സദസ്സ്യരുടെ സംശയങ്ങള്‍ക്ക്‌ അബൂ ജിര്ഫാസ് മൌലവി മറുപടി നല്‍കി.
പ്രമുഖ സാമ്പത്തിക വിദഗ്ദര്‍ നിര്ദേശി ച്ച പലിശരഹിത ഇസ്ലാമിക് ബാങ്കിംഗ് സമ്പ്രദായം കൊണ്ട് വരാന്‍ കേരള സര്‍ക്കാര്‍ ആര്‍ജ്ജവം കാണിക്ക നാ ണമെന്ന പ്രമേയം മുസ്തഫ ദാരിമി അവതരിപ്പിച്ചു. അസ്ലം മൌലവി സ്വാഗതവും മുജീബ് ചീക്കി ലോട്‌ നന്ദിയും പറഞ്ഞു. ഫൈസല്‍ മൌലവി ഖിരാ അ ത്ത് നടത്തി.