എന്തിനാണു്‌ അബു ഹുറയ്റ കരയുന്നതു്‌?

അബു ഹുറയ്റ (റ), തിഹാമയില്‍ കുറേ നാള്‍ താമസിച്ചു. ഹിജ്ര ഏഴാം വര്‍ഷത്തിന്‍റ്റെ തുടക്കത്തിലാണു അദ്ദേഹം മദീനയില്‍ എത്തിചേര്‍ന്നത്. ടെ അദ്ദേഹത്തിന്‍റ്റെ ഗോത്രവും ഉന്‍ടായിരുന്നു.റസൂല്‍(സ) കയ്ബറില്‍ പോയ സമയമായിരുന്നു അത്.അബു ഹുറയ്റ (റ) അഹല്‍ സുഫ്ഫ യിലെ മറ്റുള്ളവരോടൊപ്പം പ്രവാചകന്‍ വരുന്നതും കാത്തു താമസിചു.
അബു ഹുറയ്റ (റ) ഒറ്റയ്ക്കായിരുന്നു. അവിവാഹിതന്‍ കൂടെ തന്‍റ്റെ ഉമ്മ മാത്രം. അബു ഹുറയ്റ (റ) യുടെ ഉമ്മ അപ്പോഴും മുസ്ലിമായിരുന്നില്ല. തന്‍റ്റെ ഉമ്മ മുസ്ലിമാകു വാന്‍ അബു ഹുറയ്റ (റ) അങേയറ്റം ആഗ്രഹിച്ചിരുന്നു. അതിനു വേന്‍ടി അദ്ദേഹം ഒരുപാട് പ്രാര്‍ധിക്കുകയും, ശ്രമിക്കുകയും ചെയ്തു. പക്ഷേ അദ്ദേഹത്തിന്‍റ്റെ ഉമ്മ എല്ലാ തവണയും അതിനെ നിഷിതമായി എതിര്‍ത്തു.

ഒരു ദിവസം, അബു ഹുറയ്റ (റ) പതിവു പോലെ, തന്‍റ്റെ മാതാവിനെ ഇസ്ലാമിലേക്കു ക്ഷണിച്ചു. അല്ലാഹുവില്‍ മാത്രം വിഷ്വസിക്കുവാനും, പ്രവാചകനെ (സ) പിന്തുടരുവാ നും, അദ്ദേഹം തന്‍റ്റെ മാതാവിനോടു അപേക്ഷിച്ചു. പക്ഷേ, അവര്‍ അതിനെ എതിര്‍ക്കു കയും, പ്രവാചകനെ (സ) അവഹേളിച്ചു സംസാരിക്കുകയും ചെയ്തു.

നിറഞ്ഞ കണ്ണുകളോടുകൂടി അബു ഹുറയ്റ(റ), പ്രവാചകന്‍റ്റെ (സ) അടുക്കല്‍ ചെന്നു. "എന്തിനാണു്‌ അബു ഹുറയ്റ കരയുന്നതു്‌? പ്രവാചകന്‍ ചോദിച്ചു."ഞാന്‍ എന്‍റ്റെ ഉമ്മയെ സ്തിരമായി ഇസ്ലാമിലേക്കു ക്ഷണിക്കുന്നു. പക്ഷേ, എന്‍റ്റെ ഉമ്മ എപ്പൊഴും അതിനെ നിരസിക്കുന്നു. ഇന്നു ഞാന്‍ എന്‍റ്റെ ഉമ്മയെ വീന്‍ടും ഇസ്ലാമിലേക്കു ക്ഷണിച്ചു. പക്ഷേ എന്‍റ്റെ മനസ്സിന്നു വിഷമം വരുന്ന കാര്യങളാണു എന്‍റ്റെ ഉമ്മ എന്നോടു പറഞ്ഞത്. അബു ഹുറയ്റയുടെ ഉമ്മയുടെ മനസ്സിനെ ഇസ്ലാമിലേക്കു ചായ്ക്കുവാന്‍ അല്ലാഹുവിനോടു അങു്‌ ദയവു ചെയ്തു പ്രാര്‍ധിച്ചാലും." പ്രവാചകന്‍ (സ), അബു ഹുറയ്റയുടെ അഭ്യര്‍തന സ്വീകരിക്കുകയും, അല്ലാഹുവിനോടു അപ്രകാരം പ്രാര്‍ധിക്കുകയും ചെയ്തു.

അബു ഹുറയ്റ (റ) പറഞ്ഞു, "അതിനു ശേഷം ഞാന്‍ വീട്ടില്‍ ചെന്നു. വാതില്‍ അടഞ്ഞു കിടക്കുകയായിരുന്നു. അകത്ത് വെള്ളം ഒഴുകുന്ന ശബ്ദം ഞാന്‍ കേട്ടു. ഞാന്‍ അകത്ത് കയറുവാന്‍ ശ്രമിച്ചപ്പോള്‍ എന്‍റ്റെ ഉമ്മ എന്നൊടു ഇപ്രകാരം പറഞു. "അബു ഹുറയ്റ അവിടെ നില്ക്കുക!" അല്പ സമയത്തിന്നു ശേഷം എന്നോട് അകത്തു കയറി ചെല്ലുവാന്‍ പറഞ്ഞു. എന്നിട്ട് എന്നോടു ഇപ്രകാരം പറഞ്ഞു."ആരാധനയ്ക്കു അര്‍ഹന്‍ അല്ലാഹു വല്ലാതെ മറ്റാരുമില്ലെന്നും, മുഹമ്മദ് നബി അല്ലാഹുവിന്‍റ്റെ പ്രവ്വാചകനും അടിമയുമാണെന്നും ഞാന്‍ സാക്‌ഷ്യം വഹിക്കുന്നു." സന്തോഷം നിറഞ്ഞ മനസ്സുമ്മായി ഞാന്‍ പ്രവാചകന്‍റ്റെ അടുക്കലേക്കു തിരിച്ചു ചെന്നു. എന്നിട്ടു ഇപ്രകാരം പറഞു. "സ്വന്തോഷ വാര്‍ത്ത, അല്ലാഹുവിന്‍റ്റെ പ്രവാചകനെ. അല്ലാഹു അങയുടെ പ്രാര്‍തന്യ്ക്കു ഉത്തരം നല്കിയിരിക്കുന്നു. അല്ലാഹു, അബു ഹുറയ്റയുടെ ഉമ്മയെ ഇസ്ലാമിലേക്ക് തിരിചു.