വ്യാജ കേശം; ഖസ്റജിക്ക് ലഭിച്ചമുടിയും ബോംബെയിൽ നിന്ന്; സുന്നി നേതാക്കള്‍ കൂടുതൽ തെളിവുകൾ പുറത്തുവിട്ടു

മര്‍കസ് ലോകോളേജ് ഉദ്ഘാടന ചടങ്ങില്‍ ഹൈകോടതി ജസ്റ്റിസ് പങ്കെടു ക്കുന്നത് നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യതയെ ബാധിക്കുമെന്നും നേതാക്കള്‍
കോഴിക്കോട് : വ്യാജ കേശം ഉപയോഗിച്ച് പണപ്പിരിവ് നടത്തി നിര്‍മ്മിക്കുന്ന മര്‍ക്കസ് നോളജ് സിറ്റിയുടെ ഭാഗമായ മര്‍കസ് ലോകോളേജിന്റെ ഉദ്ഘാടന ചടങ്ങില്‍ കേരള ഹൈകോടതി ജസ്റ്റിസ് ബാബു മാത്യു പി. ജോസഫ് പങ്കെടുക്കുന്നത് രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യതയെ ബാധിക്കുമെന്ന് സുന്നി നേതാക്കള്‍ അഭിപ്രായപ്പെട്ടു.

കാന്തപുരത്തിന് വ്യാജകേശം കൈമാറിയ 
അബൂദാബിയിലെ അഹ്മദ് ഖസ്റജിക്ക് 
മുംബൈയിലെ ഇഖ്ബാല്‍ ജാലിയാവാല
യുടെ മകന്‍ ഇംറാന്‍ വ്യാജകേശ 
കെട്ട് കൈമാറുന്ന ഫോട്ടോ 
വ്യാജ കേശം ഉപയോഗിച്ച് പണപ്പിരിവു നടത്തി ആത്മീയ ചൂഷണം ചെയ്യുന്നതിനെതിരെയും അതുപയോഗിച്ചുള്ള ബിസ്നസ് സംരഭത്തിനെതിരെയുമുള്ള കേസ് ഹൈകോടതിയുടെ പരിഗണനയിലിരിക്കെ ആ സംരഭത്തിന്റെ തന്നെ ഭാഗമായ മര്‍കസ് ലോകോളേജിന്റെ ഇന്ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിലാണ് ജസ്റ്റിസ് പങ്കെടുക്കുമെന്ന് കാന്തപുരം പറയുന്നത്
. ഇത് ജനങ്ങള്‍ക്ക് നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം നഷ്ടപ്പെടാന്‍ കാരണമാവുമെന്നും കോടതിയുടെ അന്തസിനെ ബാധിക്കുമെന്നും സുന്നി നേതാക്കള്‍ അഭിപ്രായപ്പെട്ടു.
 തിരുകേശ വിവാദത്തെ തുടര്‍ന്ന് കാന്തപുരം ഗ്രൂപ്പ് വിട്ട ജിഷാന്‍ മാഹി കാന്തപുരം വിഭാഗം എസ്.വൈ.എസ്. അംഗത്വം രാജിവെച്ചതായി പ്രഖ്യാപിച്ചു. അബൂദാബിയിലെ അഹ്മദ് ഹസ്റജിയില്‍ നിന്നും മര്‍കസ് അധികൃതര്‍ കൊണ്ടുവന്ന മുടി മുംബൈയിലെ ഇഖ്ബാല്‍ മുഹമ്മദ് ജാലിയാ വാലയില്‍ നിന്നും അഹ്മദ് ഖസ്റജിയിലേക്ക് എത്തിയതാണെന്നതിന്റെ തെളിവും ഫോട്ടോയും പുറത്തുവിട്ടു.
പത്രസമ്മേളനത്തില്‍ എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറിമാരായ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, നാസര്‍ ഫൈസി കൂടത്തായി, കെ. മോയീന്‍ കുട്ടി മാസ്റ്റര്‍, എസ്. കെ. എസ്. എസ്. എഫ്. സംസ്ഥാന വര്‍ക്കിംഗ് സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍, ജി.എം. സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, സലീം എടക്കര, എം.പി. മുഹമ്മദ് മുസ്ലിയാര്‍ കടുങ്ങല്ലൂര്‍, മലയമ്മ മുഹമ്മദ് സഖാഫി, ജിഷാന്‍ മാഹി, മുഹമ്മദ് രാമന്തളി, അന്‍സാര്‍ മാസ്റ്റര്‍ പയ്യോളി സംബന്ധിച്ചു.
- SKSSF STATE COMMITTEE