പ്രവാചക സ്നേഹം

മുഹമ്മദ് നബി() മുസ്ലിംകള്ക്ക് ആരാണ്? കേവലമൊരു സന്ദേശവാഹകനും പ്രവാചകനുമാണോ? അല്ലെങ്കില്, മഹാനായ ഒരു ആചാര്യനും മാര്ഗദര്ശിയുമാണോ? അതോ, തങ്ങളുടെ ജീവനേക്കാള് വലിയ പ്രേമഭാജനവും ദൈവത്തിന്റെ പ്രഭാപൂരം ചൊരിയുന്ന നിത്യജ്യോതിസ്സുമാണോ? അവിടന്ന് വെളിപ്പെടുത്തിയ വേദഗ്രന്ഥവും അവിടത്തെ ഉപദേശങ്ങളും മാത്രമേ അവരെ സംബന്ധിക്കുന്നുള്ളൂ? മുഹമ്മദ് നബി() എന്ന ആള് അവരുടെ ഹൃദയത്തിലും ജീവിതത്തിലും കുടിപാര്പ്പിക്കപ്പെടേണ്തില്ലേ?

വിശുദ്ധ ഖുര്ആന്, മുഹമ്മദ് നബി()യും അനുയായികളും തമ്മിലുള്ള ബന്ധം നമ്മെ ഗ്രഹിപ്പിക്കുന്നതിങ്ങനെയാണ്: ''നബി വിശ്വാസികളോട് അവരവരുടെ ജീവനേക്കാള് അടുത്താണ്'' (അല്അഹ്സാബ് 6). വാക്യത്തിന്റെ ആകെത്തുക നമുക്ക് നല്കുന്നത് ചിന്തോദ്ദീപകമായ ഒരാശയമാണ്. സ്നേഹത്തെക്കാള് അന്യോന്യം അടുപ്പിക്കുന്ന ഘടകം വേറെയൊന്നില്ല. സ്നേഹമല്ലാത്ത ഏതൊരു ബന്ധത്തിനും അകലവും അതിരുമുണ്. സ്നേഹത്തിലൂടെയല്ലാതെ ആര്ക്കും ആരുമായും ജീവനേക്കാള് അടുത്തിരിക്കാനാവില്ല. അതിനാല്, മുഹമ്മദ് നബി ()യെ തന്റെ ജീവിതത്തിലേക്കു സ്വീകരിക്കുന്ന ഏതൊരു വ്യക്തിയും അവിടത്തോട് ഒരു പ്രണയ പ്രതിജ്ഞയില് ഏര്പ്പെടുകയാണ്. നബി()യുടെ സ്വന്തം വാക്കുകളിലൂടെ തന്നെ ഇക്കാര്യം വ്യക്തമാക്കപ്പെട്ടിട്ടുണ്. 'മിശ്കാത്തുല് മസ്വാബീഹ്' മുതലായ സമാഹാരങ്ങളില് കുറ്റമറ്റ നിലയില് ഉദ്ധരിക്കപ്പെട്ടിട്ടുള്ള ഒരു നബി വാക്യത്തില് ഇങ്ങനെ വായിക്കാം: ''നിങ്ങളിലൊരാള്ക്ക് സ്വന്തം ജീവനോടും മാതാപിതാക്കളോടും മക്കളോടും എന്നല്ല, മുഴുവന് മനുഷ്യരാശിയോടുമുള്ളതിനെക്കാള് സ്നേഹം എന്നോടായിരിക്കുന്നതു വരെ അയാള് യഥാര്ത്ഥ വിശ്വാസിയാകുന്നില്ലെന്ന് ഞാന് എന്റെ ജീവന്റെ ഉടമസ്ഥന്റെ പേരില് ആണയിട്ടു പ്രസ്താവിക്കുന്നു.''

മുഹമ്മദ് നബി() എന്ന ആളിനോടുള്ള വിശുദ്ധവും അഗാധവുമായ പ്രേമബന്ധത്തെയാണ് വാക്യം സൂചിപ്പിക്കുന്നത്. മുഹമ്മദ് നബി എന്ന ആളിനോടു തന്നെയാണിത്. അവിടന്ന് പഠിപ്പിച്ച പാഠങ്ങളോടോ ഉപദേശിച്ച ഉപദേശങ്ങളോടോ ചരിച്ച ചര്യയോടോ അല്ല. പാഠങ്ങളും ഉപദേശങ്ങളും ചര്യയും ഒരാള് ഇഷ്ടപ്പെടുന്നതും സ്വീകരിക്കുന്നതുമെല്ലാം അവിടന്ന് പഠിപ്പിച്ചതും ഉപദേശിച്ചതും ചരിച്ചതുമാണ് അവ എന്നതു കൊണ്ാണ്.

മാതാപിതാക്കളെയും മക്കളെയും മറ്റും അടുത്തു സ്നേഹിക്കുന്നതിനോടൊപ്പം അവര്ക്ക് അന്യമോ വിരുദ്ധമോ ആയ മൂല്യങ്ങളെ സ്നേഹിക്കാന് ഒരാള്ക്കു കഴിയും. രണ് സ്നേഹവും മനസ്സിന്റെ വ്യത്യസ്ത തലങ്ങളെ പുല്കുകയും സ്വാധീനിക്കുകയും ചെയ്യുകയെന്നതാണ് അന്നേരം അയാളില് സംഭവിക്കുന്നത്. ഇതിനര്ത്ഥം, മാതാപിതാക്കളോടും മക്കളോടും മറ്റും മനുഷ്യന് പുലര്ത്തുന്ന സ്നേഹം അവരുടെയൊക്കെ ആളത്വത്തിന്റെ നേരെയുള്ളതാണെന്നാണ്. സ്വന്തം ആത്മാവിനോടുള്ള ഒരാളുടെ സ്നേഹവും താനെന്ന ആളിനോടുള്ളതാണ്. ഇങ്ങനെ ചിന്തിക്കുമ്പോള് സിദ്ധിക്കുന്നത്, ഒരാള് സ്വന്തം ജീവനെയും മാതാപിതാക്കളെയും മക്കളെയുമെന്നല്ല, താന് സ്നേഹിക്കുന്ന ഏതൊരാളേക്കാളും മുഹമ്മദ് നബി() എന്ന ആളിനെ സ്നേഹിച്ചെങ്കിലേ യഥാര്ത്ഥ വിശ്വാസിയാകൂ എന്നതാണ്.

ഹസ്രത്ത് ഉമര്() ഒരിക്കല് നബി()യോടു പറഞ്ഞു: 'അല്ലാഹുവിന്റെ തിരുദൂതരേ, എനിക്ക് എന്നെക്കഴിച്ചാല് മറ്റെന്തിനേക്കാളും അങ്ങയോടാണ് സ്നേഹം.' ഇതു കേട്ടപ്പോള് അവിടന്ന് പറഞ്ഞു: 'അതു പറ്റില്ല ഉമറേ, താങ്കള്ക്കു താങ്കളോടുള്ളതിനേക്കാളും സ്നേഹം എന്നോടായിരിക്കണം.' തല്ക്ഷണം ഉമര്() പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, എനിക്കെന്തിലുമേറെ സ്നേഹം അങ്ങയോടാണ്. എന്നോടുള്ളതിനേക്കാളും.' 'എങ്കില് ശരി' അവിടന്ന് പ്രതിവചിച്ചു. മുഹമ്മദ് നബി() എന്ന ആളിനോടുള്ള സ്നേഹമല്ലാതെ, അവിടുത്തെ ചര്യയോടോ, അവിടന്ന് പഠിപ്പിച്ച പാഠങ്ങളോടോ ഉപദേശിച്ച മൂല്യങ്ങളോടോ ഉള്ള പ്രതിബദ്ധതയല്ല ഇവിടെ ഒന്നാം സ്ഥാനം നല്കിപ്പറഞ്ഞിരിക്കുന്നതെന്ന് വ്യക്തം. നബി() അവിടന്ന് ജനതക്ക് നല്കിയ ആശയങ്ങളോടും മൂല്യങ്ങളോടുള്ളമുള്ളതിനെക്കാള് കവിഞ്ഞ ബന്ധം അവിടുത്തെ ആളത്വത്തോടു ഘടിപ്പിച്ചുകൊണ്ുള്ള ഒരു സമീപനമായിരുന്നു അനുയായികളോട് പുലര്ത്തിയിരുന്നത്. അവിടന്ന് പലപ്പോഴായി പറഞ്ഞിട്ടുള്ള ഒരു വാചകം ശ്രദ്ധിക്കുക: ''ഞാന് ഏതൊരു വിശ്വാസിക്കും തനിക്കു താനെന്നതിനേക്കാള് വലിയ ബന്ധുവാകുന്നു. അതിനാല് ഒരാള് സ്വത്ത് വിട്ടേച്ച് മരിച്ചുപോയാല് അതയാളുടെ അനന്തരാവകാശികള് വീതിച്ചെടുത്തു കൊള്ളട്ടെ; കടം ബാക്കിവെച്ചു മരിച്ചാല് അതെന്നോടു ചോദിച്ചുകൊള്ളണം.'' ഒരാളുടെ കട ബാധ്യത മുഴുവന് യാതൊരുവിധ നിര്ബന്ധിതാവസ്ഥയുമില്ലാതെ തന്നെ ഏറ്റെടുക്കാന് തയ്യാറാക്കുന്ന ബന്ധം ഏതാണെന്ന് ഊഹിക്കാവുന്നതാണ്.

ഒരാള് നബി()യോടു ചോദിച്ചു: '' ലോകം എപ്പോഴാണ് അവസാനിക്കുക?'' നബി() തിരിച്ചു ചോദിച്ചു: ''അന്നത്തേക്കു വേണ്ി നീ എന്തൊക്കെയാണ് ഒരുക്കങ്ങള് ചെയ്തിട്ടുള്ളത്?'' ചോദ്യകര്ത്താവ്: ''ഞാന് അധികം നിസ്കരിച്ചോ നോമ്പനുഷ്ഠിച്ചോ ഉള്ള ഒരുക്കമൊന്നും ചെയ്തിട്ടില്ല. അല്ലാഹുവിനെയും അവന്റെ ദൂതരെയും സ്നേഹിക്കുന്നുണ്.'' ഇത് കേട്ടപ്പോള് നബി() പറഞ്ഞു: ''ഏതൊരാളും അയാളുടെ സ്നേഹിതരോടൊപ്പമായിരിക്കും.'' അല്ലാഹുവിനെയും അവന്റെ ദൂതരെയും സ്നേഹിച്ചവന് അല്ലാഹുവിന്റെയും അവന്റെ തിരുദൂതര് () യുടെയും ഒപ്പമായിരിക്കുമെന്നര്ത്ഥം. ഇവിടെ നബി()യെ സ്നേഹിക്കുകയെന്നു പറഞ്ഞതിന്റെ പൊരുള് മുഹമ്മദ് നബി() എന്ന ആളിനെ സ്നേഹിക്കല് തന്നെയാണ്. അതാണ് സത്യവിശ്വാസത്തിന്റെ പരിപൂര്ണതക്കുള്ള ആധാരമായി എടുത്തു പറഞ്ഞിരിക്കുന്നതും. മുഹമ്മദ് നബി() എന്ന ആളോടുള്ള അനുരക്തി മനസ്സില് മറ്റാരേക്കാളും അഗാധമായും ഉപരിയായും സ്ഥാനം പിടിക്കുകയും അവിടത്തെ ഹൃദയസര്വസ്വമായി വരിക്കുകയും ചെയ്യുന്ന ഘട്ടത്തിലാണ് ഒരാള്ക്ക് സത്യത്തിലുള്ള വിശ്വാസം പരിപൂര്ണത പ്രാപിക്കുന്നത്.

നബി()യെ സ്നേഹിക്കുകയെന്നാല് നബി()യെ സ്നേഹിക്കുകയെന്നു തന്നെ സാരം. നബി() യെ അനുസ്മരിക്കുകയെന്നല്ല. അനുസരണം സ്നേഹത്തിന്റെ ഫലമായും ഭയത്തിന്റെ ഫലമായും മറ്റു പലതിന്റെ ഫലമായും ഉണ്ാകാവുന്നതാണ്. എത്തരത്തിലുള്ള അനുസരണയും ഇസ്ലാമായി വിശേഷിപ്പിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യാം. എന്നാല്, സ്നേഹത്തിന്റെ ഫലമായുള്ള അനുസരണമാണ് വിശ്വാസത്തെ സമ്പൂര്ണ്ണമാക്കുന്നത്. നബി() തങ്ങളോടുള്ള സ്നേഹമാണ് ഒരു വിശ്വാസിയെ നബി()യില് ലയിപ്പിക്കുന്നത്. നാം ഒരാളെ വിശ്വസിക്കുമ്പോഴാണ് അയാളെ നമുക്കനുകരിക്കാന് കഴിയുന്നത്. അനുസരണമാകട്ടെ, വിശ്വസിക്കാതെയും നടക്കും. ഏതൊരു സംസ്കാരത്തിന്റെയും അടിസ്ഥാനം അനുകരണമാണ്. ഇസ്ലാമിക സംസ്കാരം നബി() യെ അനുകരിക്കലാണ്. അനുകരിക്കുകയെന്നാല് എതിര്ബുദ്ധി കൂടാതെ പിന്പറ്റുക. ''നിങ്ങള് അല്ലാഹുവിനെ സ്നേഹിക്കുന്നുവെങ്കില് എന്നെ പിന്പറ്റുകയാണ് ചെയ്യേണ്തെന്നും അപ്പോള് അല്ലാഹു നിങ്ങളെ സ്നേഹിക്കുമെന്നുമുള്ള കാര്യം അവിടത്തെ അനുയായികളെ അറിയിക്കാന് അല്ലാഹു നബി()യോടു ആവശ്യപ്പെട്ടിരിക്കുന്നു'' (ഖുര്ആന് 3:31).

നബി()യെ സ്നേഹിക്കാതെ നബി()യെ അനുകരിക്കാനാവില്ല. നരകത്തെഭയപ്പെട്ട് ഒരുപക്ഷേ, അനുസരിച്ചേക്കുമെന്നു മാത്രം. നബി()യെ സ്നേഹിക്കുകവഴിയാണ് അവിടന്ന്പഠിപ്പിച്ചതും പുലര്ത്തിയതുമായസംസ്കാരത്തെ ഒരാള്സ്വാംശീകരിക്കുന്നത്.

നബി()യോടുള്ള സ്നേഹം സൗകര്യമല്ല, കര്ത്തവ്യമാണ് മുസ്ലിംകള്ക്കു നല്കുന്നത്. ''എന്നെ സ്നേഹിക്കുന്നവന് ദരിദ്രനാവാന് ഒരുങ്ങിക്കൊള്ളണ'' മെന്ന് നബി() അരുളിയതിന്റെ പൊരുളെന്താണ്? പക്ഷേ, എല്ലാ അസൗകര്യങ്ങളെയും തിക്താനുഭവങ്ങളെയും സ്നേഹം മധുരമാക്കിത്തരും.

എന്നാല് എന്തുകൊണ് നാം നബി()യെ സ്നേഹിക്കണം? എങ്ങനെയാണതിനു കഴിയുക? സ്നേഹത്തിന്റെ അടിസ്ഥാനം അറിവാണ്. ഒരാളെ സൗന്ദര്യത്തിന്റെ പേരില് സ്നേഹിക്കണമെങ്കില് അയാളിലെ സൗന്ദര്യത്തെ കണ്െത്തുകയും അറിയുകയും വേണം. ഒരാളെ ബന്ധത്തിന്റെ പേരില് സ്നേഹിക്കണമെങ്കില് അയാളുമായുള്ള ബന്ധം അറിഞ്ഞിരിക്കണം. ഒരാളെ പാണ്ഡിത്യത്തിന്റെ പേരില് സ്നേഹിക്കണമെങ്കില് അയാളുടെ പാണ്ഡിത്യത്തെ കുറിച്ച് അറിവും ബോധവുമുണ്ായിരിക്കണം. ഒരാളെ ഉപകാരത്തിന്റെ പേരില് സ്നേഹിക്കണമെങ്കില് അയാള് ചെയ്ത ഉപകാരമെന്തെന്ന് അറിയുകയും ഓര്ക്കുകയും വേണം. അര്ത്ഥത്തില് മുഹമ്മദ് നബി()യെ സ്നേഹിക്കാന് കഴിയുക അവിടത്തെ സമഗ്രമായി അറിയുമ്പോഴാണ്. പ്രപഞ്ച സ്രഷ്ടാവ് സൃഷ്ടിച്ച എല്ലാ നല്ല ഗുണങ്ങളുടെയും പരിപൂര് സമ്മേളനമാണ് മുഹമ്മദ് നബി(). അവിടത്തെ ആളത്വം ഗുണങ്ങളിലും ഗുണങ്ങള് അവിടത്തെ ആളത്വത്തിലും വിലയിതമാണ്. നബിത്വസിദ്ധിക്കു മുമ്പേ ഗുണങ്ങളിലഖിലം അവിടത്തില് സമ്മേളിച്ചിരുന്നു. അവിടത്തെ പരിപൂര്ണതയെക്കുറിച്ചുള്ള അല്ലാഹുവിന്റെ അറിവാണ് അവിടത്തെ അന്ത്യപ്രവാചകനായി നിശ്ചയിച്ചത്. അവിടന്ന് എല്ലാ ദൈവിക ഗുണങ്ങളുടെയും പ്രകാശനവും എല്ലാ മാനുഷിക ഗുണങ്ങളുടെയും അന്ത്യവും മുദ്രയുമാണ്. എല്ലാ മനുഷ്യഗുണങ്ങളും അദ്ദേഹത്തില് ചെന്ന് അന്ത്യം കാണുന്നു. തിരുമേനി() എല്ലാ കളുടെയും ആസ്ഥാനമാകുന്നു. മുഹമ്മദായി ഭൂജാതനായതു മുതല്ക്കു തന്നെ ഇതെല്ലാം തിരുനബി () യിലുണ്. 'സ്തുതിക്കപ്പെട്ടവന്' എന്നര്ത്ഥമുള്ള മുഹമ്മദ് എന്ന അവിടത്തേക്കുള്ള നാമകരണം ദൈവികമായ പ്രചോദനത്താലായിരുന്നു. പിതാമഹനായ അബ്ദുല് മുഥ്ഥലിബിന് അവിടത്തേക്ക് മറ്റൊരു പേരിടാന് സ്വാതന്ത്ര്യമുണ്ായിരുന്നില്ല. അതിനാല് മുഹമ്മദ് എന്ന് പേര് വിളിച്ച് ചീത്ത പറയുന്നവര്ക്കു പോലും അവിടത്തെ പ്രകീര്ത്തിക്കേണ്ിവരുന്നു. ഭൂജാതനായി നാല്പതാം വയസ്സില് പ്രവാചകത്വപട്ടം കിട്ടുന്നതിനു മുമ്പേ അവിടന്ന് മുഹമ്മദായിട്ടുണ്. നബിയും റസൂലുമായിട്ടും അവിടന്ന് മുഹമ്മദ് തന്നെ. നബിത്വം ഭൂമിയിലെ അവിടത്തെ രണ്ാം പിറവിയാണ്. ഒന്നാം പിറവി മുഹമ്മദായിട്ടാണ്. ഒന്നാം പിറവിയില്ലാതെ രാം പിറവിയില്ല. അതിനാല് ഭൂജാതനായതു മുതല്ക്ക് നബിത്വ സാധ്യം വരെക്കുള്ള അവിടത്തെ ആളത്വത്തെ അപ്രധാനമായി കണ്ുകൂടാ. ഒന്നാം പിറവി മുതല് നബി പട്ടം കിട്ടുവോളം അവിടന്ന് സര്വ്വ സ്വീകാര്യനായ 'അല്അമീനാ'യിരുന്നു. അതിനാല്, രണ്ാം പിറവി മുതല്ക്ക് ദേഹവിയോഗം വരെയുള്ള ഇരുപത്തിമൂന്ന് കൊല്ലമേ അവിടത്തെ ജീവിതത്തില്നിന്ന് നമ്മെ സംബന്ധിക്കുന്നുള്ളൂവെന്ന് കാണുന്നതും മുഹമ്മദായിക്കൊുള്ള നാല്പതു വര്ഷത്തെ തള്ളുന്നതും അവിടത്തെ മുഴുവനായി ഉള്ക്കൊള്ളാതിരിക്കലാണ്. മുഴുവനായി ഉള്ക്കൊള്ളാതിരിക്കല് തിരുമേനി()യുടെ ആളത്വത്തെ വിഭജിക്കലാണ്. വിഭജിച്ചുകൊണ് ആര്ക്കും ആരെയും സ്മരിക്കാനാവില്ല.

നാം ഏത് ഗുണത്തിന്റെ പേരില് ആരെ സ്നേഹിക്കുമ്പോഴും ഗുണം അതിന്റെ പൂര്ണതയോടെ നബി()യിലുണ്. അതിനാല്, നബി()യെക്കുറിച്ചുള്ള അറിവ് കൂടുന്തോറും മറ്റുള്ള സ്നേഹിതന്മാരേക്കാളുപരി നാം അവിടത്തെ ആളത്വത്തില് ആകൃഷ്ടരായി അവിടത്തെ സ്നേഹിക്കും. അങ്ങനെ ദൈവത്തെ പ്രാപിക്കാന് നമുക്കു സാധിക്കും. ഇഖ്ബാലിന്റെ വാക്കുകള് കാണുക: ''നീ നിന്റെ സ്നേഹഭാജനത്തിന് (മുഹമ്മദ് -) സ്വയം സമര്പ്പിക്കുന്ന നിത്യകാമുകനാവുക. അങ്ങനെ എല്ലാ കുരുക്കുകളില് നിന്നും മുക്തനായി നിനക്ക് ദൈവത്തെ പ്രാപിക്കാം.

ഭൗതികമോ അഭൗതികമോ ആയ ഏതടിസ്ഥാനത്തില് ചിന്തിച്ചാലും മുഹമ്മദ് നബി ()യായിരിക്കും ഒരു മുസ്ലിമിന്റെ സ്നേഹ വസ്തു. അവിടുന്ന് ലോകത്തിനാകെയും കരുണയും വെളിച്ചവുമാണ്. വെളിച്ചമെന്നല്ല, വിളക്കു തന്നെയാണ്. അല്ലാഹു പറയുന്നു: ''നബിയേ, അങ്ങയെ നാം സാക്ഷിയും സന്തോഷവാര്ത്തയും മുന്നറിയിപ്പു നല്കുന്നവനും അല്ലാഹുവിന്റെ അനുമതിയോടെ അവനിലേക്കു വിളിക്കുന്നവനും സദാപ്രകാശം നല്കുന്ന ദീപവുമായിക്കൊണ്ാണ് അയച്ചിരിക്കുന്നത്.'' (ഖുര്ആന് 33:46) ജനങ്ങളോടു പൊതുവിലും, അനുയായികളോട് വിശേഷിച്ചും അവിടന്ന് പുലര്ത്തിയിട്ടുള്ള മനോഭാവമെന്തെന്ന് ഖുര്ആന് വ്യക്തമാക്കിയതിങ്ങനെയാണ്: ''നിങ്ങള്ക്കു നിങ്ങളില് നിന്നുള്ള ഒരു ദൈവദൂതന് വന്നിരിക്കുന്നു. നിങ്ങള് ക്ലേശിക്കുന്നത് അദ്ദേഹത്തിന് അസഹ്യമാണ്. നിങ്ങളുടെ കാര്യത്തില് അതീവ തല്പരനും, വിശ്വാസികളോട് അങ്ങേയറ്റം ദയാപരനും കരുണാമയനുമാണ് അദ്ദേഹം'' (ഖുര്ആന് 9:128). നാം നബി()ക്ക് നല്കുന്ന എല്ലാ സ്നേഹവും അവിടന്ന് നമ്മുടെ നേരെ പുലര്ത്തുന്ന സ്നേഹത്തിനുള്ള കൃതജ്ഞത പോലുമാകുന്നില്ല. നമ്മുടെ ഹൃദയം അവിടത്തോടുള്ള സ്നേഹം അനുഭവിക്കുന്നുണ്? അവിടത്തെ സ്മരിക്കുമ്പോള് നമുക്ക് കുളിര് തോന്നുന്നുണ്? നമ്മുടെ കണ്ണുകള് നനയുന്നുണ്? തിരുമേനി ()യെ നിര്ശംസിക്കുന്ന സ്വരം കേള്ക്കുമ്പോള് നാം രോഷാകുലരാകുന്നുണ്? അവിടത്തോടുള്ള പ്രണയ പരവശതയില് നമ്മുടെ മനസ്സ് തപിക്കുന്നുണ്? ഇതൊന്നുമില്ലെങ്കിലും നാം സത്യവിശ്വാസികളാണെന്ന വാദം നമുക്കുണ്? നാം നമ്മുടെ സത്വത്തെ മുഹമ്മദ് നബി()യില് നഷ്ടപ്പെടുത്തണം. അതാണ് നമ്മുടെ മുക്തിയുടെ മാര്ഗം..

പ്രതിഷേധസംഗമം 12ന്

മലപ്പുറം: സമസ്തകേരള ജംഇയ്യത്തുല്‍ ഉലമ വൈസ്​പ്രസിഡന്റ് സി.എം. അബ്ദുള്ളമുസ്‌ലിയാരുടെ മരണം സംബന്ധിച്ച അന്വേഷണം സി.ബി.ഐയെ ഏല്പിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭപരിപാടികളുടെ തുടക്കമായി എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് എന്നിവയുടെ നേതൃത്വത്തില്‍ മാര്‍ച്ച് 12ന് നാലിന് മലപ്പുറത്ത് പ്രതിഷേധസംഗമം സംഘടിപ്പിക്കും. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനംചെയ്യും. പ്രൊഫ. കെ. ആലിക്കുട്ടിമുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും.

മിലാദേശരീഫ് ആണ്ടുനേര്‍ച്ച സമാപിച്ചു

പട്ടാമ്പി: പുലാമന്തോള്‍ മദീനാനഗറില്‍ എട്ടുദിവസമായി നടന്ന മിലാദേശരീഫ് ആണ്ടുനേര്‍ച്ച സമാപിച്ചു. സമാപനപൊതുസമ്മേളനം പാണക്കാട് അബ്ബാസലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനംചെയ്തു.

സമസ്ത പ്രസിഡന്റ് കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍ ദുആക്ക് നേതൃത്വംനല്‍കി. കക്കാട് മുഹമ്മദ് ഫൈസി മിലാദ് പ്രഭാഷണംനടത്തി. പ്രവാചക മദ്ഹ് കീര്‍ത്തന സദസ്സിന് അബ്ദുറസാഖ് സുഹൈല്‍ നേതൃത്വംനല്‍കി. ശമീറലി ശിഹാബ്തങ്ങള്‍, സഈദ് ഫൈസി കൊല്ലം, ബീരാന്‍ ഫൈസി, അബ്ദുള്ളാ ആലിം ഫൈസി, ഹാഫിസ് അബ്ദുള്‍ അസീസ് മുസ്‌ലിയാര്‍, സയ്യിദ് ഫൈസാന്‍ ഹുസൈന്‍, അജ്മീര്‍, സയ്യിദ് മുത്തുക്കോയ തങ്ങള്‍, സയ്യിദ് അബ്ദുള്ളക്കോയ തങ്ങള്‍ എന്നിവര്‍ സംസാരിച്ചു.

കൂട്ട ദുആക്ക് ശേഷം ഭക്ഷണവിതരണത്തോടെ മിലാദാഘോഷങ്ങള്‍ സമാപിച്ചു.

ഖാസിയുടെ മരണം: എസ്.വൈ.എസ്.ധര്‍ണ 10ന്

കാസര്‍കോട്: സി.എം.അബ്ദുല്ല മൗലവിയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്നും അന്വേഷണം സി.ബി.ഐക്ക് വിടണമെന്നും ആവശ്യപ്പെട്ട് സുന്നിയുവജന സംഘം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പത്തിന് കളക്ടറേറ്റ്ധര്‍ണ നടത്താന്‍ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് എം.എം.ഖാസിം മുസ്ല്യാര്‍ അധ്യക്ഷത വഹിച്ച. എം.എസ്.തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കെ.പി.കെ.തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. തളങ്കര ഇബ്രാഹിം ഖലീല്‍, പി.എസ്.ഇബ്രാഹിം ഫൈസി, ടി.വി.അഹ്മദ് ദാരിമി, എ.കെ.ഹംസ കല്ലിങ്കാല്‍, സി.എം.ബദറുദ്ദീന്‍, ആലമ്പാടി സലാം ദാരിമി, അബ്ദുല്‍ഖാദിര്‍ മദനി പള്ളങ്കോട്, യു.സഹദ്, എ.പി.മുഹമ്മദ്പൂച്ചക്കാട്, ഇ.അബ്ബാസ് ഫൈസി എന്നിവര്‍ സംസാരിച്ചു.

മഹല്ല് ഫെഡറേഷന്‍ നേതൃപഠന ക്യാമ്പ് നടത്തി

കല്പറ്റ: സുന്നി മഹല്ല് ഫെഡറേഷന്‍ നേതൃപഠന ക്യാമ്പ് ജില്ലാ സെക്രട്ടറി എസ്. മുഹമ്മദ് ദാരിമി ഉദ്ഘാടനം ചെയ്തു.

സംസ്ഥാന സെക്രട്ടറി ഉമര്‍ ഫൈസി മുക്കം വിഷയം അവതരിപ്പിച്ചു.

ജില്ലാ പ്രസിഡന്റ് വി. മൂസക്കോയ മുസ്‌ല്യാര്‍ അധ്യക്ഷത വഹിച്ചു. എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന സെക്രട്ടറി കെ. അലി, കെ.എം.ആലി, എ.കെ. മുഹമ്മദ്കുട്ടിഹാജി, ഹാരിസ് ബാഖവി, ശംസുദ്ദീന്‍ റഹ്മാനി, എ.കെ. മുഹമ്മദ് ദാരിമി, കെ. മൊയ്തീന്‍, കെ.എ. നാസര്‍ മൗലവി, കെ.ടി. ഹംസ മുസ്‌ല്യാര്‍, കെ.കെ. അഹമ്മദ്ഹാജി, ഇബ്രാഹിം ഫൈസി എന്നിവര്‍ സംസാരിച്ചു.

നബിദിനം ആഘോഷിച്ചു

മേലാറ്റൂര്‍: വേങ്ങൂര്‍ മേഖലാ എസ്‌കെ.എസ്.എസ്.എഫ് കമ്മിറ്റി നബിദിനാഘോഷത്തിന്റെ ഭാഗമായി ഘോഷയാത്രയും പൊതുസമ്മേളനവും നടത്തി. ദഫ്മുട്ടിന്റെ അകമ്പടിയോടെ പട്ടിക്കാട് ജാമിഅഃ പരിസരത്തുനിന്നാരംഭിച്ച ഘോഷയാത്രയ്ക്ക് അരിക്കുഴിയന്‍ ഫാറൂഖ് മുസ്‌ലിയാര്‍, ഷംസുദ്ദീന്‍ ഫൈസി, ജബ്ബാര്‍ മദനി, മുസ്തഫ ഫൈസി, എന്നിവര്‍ നേതൃത്വംനല്‍കി. തുടര്‍ന്ന് വേങ്ങൂരില്‍ നടന്നപൊതുസമ്മേളനം മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനംചെയ്തു. മഹല്ല് ഹാസി ഹസ്സന്‍ ഫൈസി അധ്യക്ഷതവഹിച്ചു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ മുഖ്യപ്രഭാഷണം നടത്തി. കുഞ്ഞിമുഹമ്മദ് അഞ്ചച്ചവിടി പ്രസംഗിച്ചു.

അലിഗഢ് വി.സിക്ക് ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയില്‍ സ്വീകരണം നല്‍കി.

തിരൂരങ്ങാടി: അലിഗഢ് വി.സി പി.കെ.അബ്ദുല്‍അസീസിന് ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയില്‍ സ്വീകരണം നല്‍കി.

ദാറുല്‍ഹുദാ കാമ്പസിലെത്തിയ വി.സിയെ ദാറുല്‍ഹുദാ വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, സെക്രട്ടറി യു.ശാഫി ഹാജി, കെ.എം.സൈതലവി ഹാജി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ചടങ്ങില്‍ അലിഗഢ് കോര്‍ട്ട് മെമ്പറായി തിരഞ്ഞെടുക്കപ്പെട്ട പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളെ ആദരിച്ചു. ഇതോടനുബന്ധിച്ച് നടന്ന ചടങ്ങ് പ്രൊഫ. യു.വി.കെ.മുഹമ്മദ് ഉദ്ഘാടനംചെയ്തു. ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷതവഹിച്ചു. പ്രൊഫ. ഇ.മുഹമ്മദ്, ഡോ. അരീക്കല്‍ അബ്ദുര്‍റഹ്മാന്‍, അഡ്വ. സൈതലവി, കെ.നിസാര്‍ പറമ്പില്‍പീടിക, കെ.മുഈനുദ്ദീന്‍ ഓമച്ചപ്പുഴ എന്നിവര്‍ സംസാരിച്ചു.

അലിഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയില്‍ നിന്ന് അറബിക് പി.ജിയില്‍ ഗോള്‍ഡ് മെഡല്‍ നേടിയ വി.അഫ്‌ളല്‍ ഹുദവി ചങ്ങരംകുളം, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് അറബിക് പി.ജിയില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയ കെ.ടി.മുഹമ്മദ് അബ്ദുല്‍കരീം ഹുദവി പൈങ്കണ്ണൂര്‍, എ.പി.മുഹമ്മദ് ഇസ്മായില്‍ ഹുദവി ചെമ്മലശ്ശേരി, കെ.പി.ജഅഫര്‍ ഹുദവി കൊളത്തൂര്‍ എന്നിവര്‍ക്ക് ഉപഹാരം നല്‍കി

ഖാസിയുടെ മരണം സി.ബി.ഐ അന്വേഷിക്കണം-സമസ്ത

മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ വൈസ്​പ്രസിഡന്റും മംഗലാപുരം ചെമ്പരിക്ക ഖാസിയുമായിരുന്ന സി.എം. അബ്ദുള്ള മുസ്‌ലിയാരുടെ മരണത്തില്‍ നിഷ്പക്ഷ അന്വേഷണം നടത്തുന്നതിന് കേസ് സി.ബി.ഐയെ ഏല്‍പ്പിക്കണമെന്ന് സമസ്ത മുശാവറ യോഗം സര്‍ക്കാരിനോടാവശ്യപ്പെട്ടു. ഇതൊരു ആസൂത്രിത കൊലപാതകമാണെന്ന് നാട്ടുകാരും സംഘടന നേതാക്കളും പോലീസിനോട് പറഞ്ഞെങ്കിലും മുന്‍വിധിയോടെ സമീപിക്കാനാണ് പോലീസ് ശ്രമിച്ചതെന്നും യോഗം കുറ്റപ്പെടുത്തി.

ആനക്കര കോയക്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷതവഹിച്ചു. ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍, പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, എം.ടി. അബ്ദുള്ള മുസ്‌ലിയാര്‍, പി.കെ.പി. അബ്ദുസലാം മുസ്‌ലിയാര്‍, കാപ്പ് ഉമ്മര്‍ മുസ്‌ലിയാര്‍, എ.പി. മുഹമ്മദ് മുസ്‌ലിയാര്‍, പി.പി. മുഹമ്മദ് ഫൈസി, യു.എം. അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, പി.പി. ഉമ്മര്‍ മുസ്‌ലിയാര്‍, ഒ. കുട്ടി മുസ്‌ലിയാര്‍, ജബ്ബാര്‍ മുസ്‌ലിയാര്‍ എന്നിവര്‍ പ്രസംഗിച്ചു.

ഉണര്‍വ്വ് 2010 എസ്.വൈ.എസ്. പഠന ശിബിരം







മുഹബ്ബത്തെ റസൂല്‍ 2010 ഒരുക്കങ്ങള്‍ പൂര്‍ത്തിയായി



കുവൈത്ത് സിറ്റി : കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ സെന്‍റര്‍ കമ്മിറ്റി നബിദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന മുഹബ്ബത്തെ റസൂല്‍ 2010 ന്‍റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. മാര്‍ച്ച് അഞ്ചിന് അബ്ബാസിയ്യ ദാറുത്തര്‍ബിയ മദ്റസ ഓഡിറ്റോറിയത്തില്‍ ഒരുക്കുന്ന മര്‍ഹൂം ശിഹാബ് തങ്ങള്‍ നഗറില്‍ നടത്തപ്പെടുന്ന പരിപാടിയില്‍ എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന കമ്മിറ്റി അംഗവും പ്രമുഖ വാഗ്മിയുമായ മുസ്തഫ ഹുദവി ആക്കോട് മുഖ്യാതിഥിയായിരിക്കും.


ഉച്ചക്ക് ഒരുമണിക്ക് ആരംഭിക്കുന്ന പ്രവാചക കീര്‍ത്തനത്തിന് സിദ്ധീഖ് ഫൈസി, ഉസ്‍മാന്‍ ദാരിമി, മുസ്ഥഫ ദാരിമി, നാസര്‍ മൗലവി തുടങ്ങിയവര്‍ നേതൃത്വം നല്‍കും. ദഅ്വ വിംഗ് വൈസ് ചെയര്‍മാന്‍ മന്‍സൂര്‍ ഇര്‍ഫാനി പരീക്ഷ നടപടികള്‍ക്ക് നേതൃത്വം നല്‍കും.


വൈകുന്നേരം ഏഴ്മണിക്ക് ആരംഭിക്കുന്ന സമാപന പൊതുസമ്മേളനം സയ്യിദ് നാസര്‍ അല്‍ മശ്ഹൂര്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ശംസുദ്ധീന്‍ ഫൈസി എടയാറ്റൂര്‍ അധ്യക്ഷത വഹിക്കും. മുഹബ്ബത്തെ റസൂല്‍ 2010 സോവനീര്‍ അഡ്വ. ജാബിര്‍ അല്‍ അന്‍സി സിറ്റി ക്ലിനിക് എം.ഡി. നൌഷാദിന് നല്‍കി പ്രകാശനം ചെയ്യും. ഇസ്‍ലാം സ്നേഹതീരം തിരുനബി ശാന്തി ദൂതന്‍ എന്ന പ്രമേയത്തില്‍ മുസ്തഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും. തുടര്‍ന്ന് മദ്റസ വിദ്യാര്‍ത്ഥികളുടെയും ഇസ്‍ലാമിക് സെന്‍റര്‍ സര്‍ഗലയ വിംങ്ങിന്‍റെയും ദഫ് മേളകള്‍ അരങ്ങേറും. കുവൈത്തിലെ മത സാമൂഹിക സംസ്കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ വിവിധ ഭാഗങ്ങളില്‍ നിന്നും വാനഹ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതായും സംഘാടകര്‍ അറിയിച്ചു.

JIC fest


സ്ത്രീ പക്ഷം പ്രവാചക സന്ദേശം റിയാദ് എസ്. വൈ. എസ് സിമ്പോസിയം5 ന്

റിയാദ് : സ്ത്രീ പക്ഷം പ്രവാചക സന്ദേശം എന്ന പ്രമേയത്തില്‍ എസ്. വൈ. എസ് റിയാദ് കമ്മിറ്റി നടത്തുന്ന കാമ്പയിനിന്റെ ഭാഗമായി 5/03/2010 വെള്ളി ഹാഫ്മൂണ്‍ ഓടിറ്റൊരിയത്തില്‍ വെച്ച്സിമ്പോസിയം സംഘടിപ്പിക്കുന്നു. വര്‍ത്തമാന കാലത്ത് സ്ത്രീ പക്ഷ വിഷയം കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുകയും, സ്ത്രീയുടെ അവകാശങ്ങള്‍ ധ്വംസിക്കപ്പെടുകയും കേവലം പ്രദര്‍ശന വസ്തുവാക്കി കമ്പോള വല്‍ക്കരിക്കപ്പെടുകയും ചെയ്യുമ്പോള്‍ സ്ത്രീ പക്ഷം പ്രവാചക സന്ദേശത്തിന് വളരെ പ്രസക്തിയുണ്ട്. ഇത് ബോധ്യപ്പെടുത്തുകയാണ് സിമ്പോസിയത്തിന്റെ ലക്‌ഷ്യം.

വിവിദ മത സാംസ്കാരിക സംഘടനകളുടെ പ്രമുഖര്‍ സംബന്ധിക്കുന്ന പരിപാടി ബഹു: അഷ്‌റഫ്‌ തങ്ങള്‍ ചെട്ടിപ്പടി ഉദ്ഘാടനം ചെയ്യും, പ്രമുഖ ഖുര്‍'ആന്‍ പണ്ഡിതനും വാഗ്മിയും എസ്. വൈ. എസ് സെന്‍ട്രല്‍ കമ്മിറ്റി ചെയര്‍മാനുമായ ളിയാഉദ്ധീന്‍ ഫൈസി മോഡറെറ്റരായിരിക്കും ഒ. ഐ. സി. സി. നാഷണല്‍ കമ്മിറ്റി സാരഥി അജിത്‌ / കെ എം. സി.സി.
സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി അര്ശുല്‍ ആഹ്മദ് / കേളി സാംസ്കാരിക സമിതി ചെയര്‍മാന്‍ കെ . ടി . ബഷീര്‍ / ഐ . എന്‍. എല്‍ സാരഥി റഫീഖ് / എ . പി . ആഹ്മദ് എന്നിവര്‍ മുഖ്യ അതിതികളായിരിക്കും. ഹൈദരലി വാഫി വിഷയാവതരണം നടത്തി സംസാരിക്കും
ഉച്ചക്ക് നടക്കുന്ന ഉണര്‍വ്വ്. 2010 പഠന ശിബിരം എസ്. വൈ. എസ് ഉപാദ്ധ്യക്ഷന്‍ ജലാലുദ്ധീന്‍ അന്‍വരി ഉദ്ഘാടനം ചെയ്യും ബഷീര്‍ ഫൈസി അദ്ധ്യക്ഷത വഹിക്കും ഖുര്‍'ആണ്‍ ഉണര്‍ത്തുന്ന ചിന്ധകള്‍, സമസ്തയുടെ നാള്‍ വഴികള്‍ എന്നീ വിഷയങ്ങളില്‍ യഥാക്രമം ‍ മുസ്തഫ ബാഖവി പെരുമുഖം, അബ്ബാസ്‌ ഫൈസി പെരിഞ്ചേരി എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തും
സൈദലവി ഫൈസി പനങ്ങാങ്ങര, ബഷീര്‍ ഫൈസി ചെരക്കാപറമ്ബ്‌ , മൊയ്ദീന്‍ കുട്ടി തെന്നല , അബൂ ബക്കര്‍ ഫൈസി വെള്ളില , ഷാഫി ദാരിമി പാന്‍ഗ് , അബൂ ബക്കര്‍ ദാരിമി പൂക്കോട്ടൂര്‍ , കോയാമു ഹാജി , വി കെ മുഹമ്മദ്‌ എന്നിവര്‍ പങ്കെടുക്കും

ഇത് സംബന്ധമായി നടന്ന യോഗത്തില്‍ ലിയാഉദ്ധീന്‍ഫൈസി അധ്യക്ഷത വഹിച്ചു സൈതലവി ഫൈസി , ബഷീര്‍ഫൈസി, ജലലുധീന്‍ അന്‍വരി മൊയ്ദീന്‍ കുട്ടി തെന്നല ,മുഹമ്മദ്‌ ‌അലി എവിക്കാദ്, മുഹമ്മദ്‌ അലി ഹാജി ,സുബൈര്‍ ഹുദവി , നൌഷാദ് ഹുദവി എന്നിവര്‍ പങ്കെടുത്തു . നൌഷാദ അന്‍‍വരി സ്വാഗതവും ഇബ്രാഹിംവാവൂര്‍ നന്ദിയും പറഞ്ഞു.

- Noushad moloor -

ജിദ്ദ ഇസ്‍ലാമിക് സെന്‍റര്‍ കലാ മത്സരം മാര്‍ച്ച് 5 വെള്ളിയാഴ്ച

ജിദ്ദ : ജിദ്ദ ഇസ്‍ലാമിക് സെന്‍റര്‍ കലാ സാഹിത്യ മത്സരം 2010 മാര്‍ച്ച് 5 വെള്ളിയാഴ്ച രാവിലെ 9 മണി മുതല്‍ ബഗ്ദാദിയ്യ ദാറുസ്സലാം ഓഡിറ്റോറിയത്തില്‍ നടക്കും.

സീനിയര്‍ , ജൂനിയര്‍ , എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലായിരിക്കും മത്സരം. പതിനഞ്ച് വയസ്സിന് താഴെയുളളവരെ ജൂനിയര്‍ വിഭാഗത്തിലും മീതെയുള്ളവരെ സീനിയര്‍ വിഭാഗത്തിലുമാണ് പരിഗണിക്കുക.

ഖിറാഅത്ത്, മലയാള പ്രസംഗം, ഇംഗ്ലീഷ് പ്രസംഗം, നിമിഷ പ്രസംഗം, മലയാള ഗാനം, മാപ്പിളപ്പാട്ട്, പ്രബന്ധം, ഖിറാഅത്ത്, മെമ്മറി ടെസ്റ്റ് എന്നീ ഇനങ്ങളില്‍ സീനിയര്‍ വിഭാഗത്തിനും മലയാളഗാനം, മാപ്പിളപ്പാട്ട്, മെമ്മറി ടെസ്റ്റ്, കഥപറയല്‍ , പദപ്പയറ്റ് എന്നീ ഇനങ്ങളില്‍ ജൂനിയര്‍ വിഭാഗത്തിനും വെവ്വേറെ മത്സരമുണ്ടാകും.

മലയാള പ്രസംഗത്തിനും ഇംഗ്ലീഷ് പ്രസംഗത്തിനും പ്രത്യേകം വിഷയം നിജപ്പെടുത്തിയിട്ടില്ല. എങ്കിലും പ്രവാചക സംബന്ധിയായ വിഷയങ്ങള്‍ക്കാവും പരിഗണന.
നിമിഷ പ്രസംഗം, പ്രബന്ധം എന്നീ മത്സരങ്ങള്‍ക്കുള്ള വിഷയം തത്സമയം നല്‍കുന്നതാണ്. മാപ്പിളപ്പാട്ട് മത്സരത്തില്‍ ലക്ഷണമൊത്ത പാട്ടുകള്‍ക്ക് മാത്രമേ പരിഗണിക്കൂ. വിജയികള്‍ക്ക് സമാപന സമ്മേളനത്തില്‍ വെച്ച് സമ്മാനവും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 6430316