കുടുംബം - 4


എന്തെങ്കിലും കാരണവശാല്‍, വീട്ടുകാരന്‍ വീട്ടുകാരിയെ വിവാഹ മോചനം ചെയ്താല്‍ പോലും അവള്‍വീട്ടില്‍ നിന്ന് പുറത്തു പോകാനോ അവളെ പുറത്താക്കാനോ പാടില്ല. മടക്കിയെടുക്കാന്‍ സൗകര്യമാക്കത്തക്ക വിധം, വിവാഹമോചനം ചെയ്യപ്പെട്ടവള്‍ ‘ഇദ്ദ’യുടെ കാലത്ത് ഭര്‍ത്താവിന്റെ വീട്ടില്‍ തന്നെ അകന്ന് കഴിയണം. അക്കാലത്ത് അവള്‍ക്ക് ചെലവ് കൊടുക്കുകയും വേണം.
മതിയായ കാരണമുണ്ടെങ്കില്‍ പുരുഷന്നും സ്ത്രീക്കും പിണങ്ങിക്കൊണ്ട് തന്നെ വീട്ടിലോ പുറത്തോ താമസിക്കാം. ശറഈ നന്‍മ പരിഗണിക്കണമെന്നേയൊള്ളു. സ്ത്രീകളുമായി, ആവശ്യമാണെന്നു കണ്ടാല്‍ വീട്ടില്‍ കിടപ്പറയില്‍ പിണങ്ങി ക്കഴിയാന്‍ ഖുര്‍ആന്‍ കല്‍പ്പിക്കന്നുണ്ട്. റസൂല്‍ തിരുമേനി ഭാര്യമാരുമുണ്ടായ ഒരു സൗഹാര്‍ദ്ദപ്പിണക്കത്തില്‍ വീട്ടിനു പുറത്തു പിണങ്ങി ക്കഴിഞ്ഞ സംഭവം ബുഖാരി റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.
ഒരാള്‍ ഒറ്റക്ക് ഒരു വീട്ടില്‍ താമസിക്കാന്‍ പാടില്ല. ഒരാള്‍ തനിച്ച് വീട്ടില്‍ ഉറങ്ങുവാനും പാടില്ല. ഇബ്‌ന !ുഉമര്‍ റിപ്പോര്‍ട്ടു ചെയ്യുന്നു: ഒറ്റക്ക് ഒരു വീട്ടില്‍ രാപ്പാര്‍ക്കുന്നതും തനിച്ചു യാത്ര പോകുന്നതും നബി(സ) നിരോധിച്ചിരിക്കുന്നു. (അഹ്മദ് മുസ്‌നദ് 191)
കള്ളന്‍ വരികയോ ശത്രു അക്രമിക്കുകയോ പരസഹായം ആനിവാര്യമാകുന്ന രോഗം പിടി പെയുകയോ ചെയ്താല്‍ ഉണ്ടായെക്കാവുന്ന വിഷമം കണക്കിലെടുത്താണ് ഒറ്റക്കു ഉറങ്ങുന്നതിനെ തിരുനബി വിലക്കിയത്. ഒരാള്‍ കൂട്ടിനുണ്ടായാല്‍ ഉപകാര പ്പെടും. രോഗമായാല്‍ ശുശ്രൂഷിക്കുന്നതിന് അത്യാവശ്യമാണ്. മരിച്ചെന്നു വന്നാലും ഒരാള്‍ കൂടെ വേണം. അടഞ്ഞ വാതിലിനുള്ളില്‍ മരിച്ചു കിടക്കുന്നത് അടഞ്ഞ അധ്യായമാണ്. (അല്‍ഫഥുറബ്ബാനി 5:64)
ചുമരോ പാരപ്പെറ്റോ ഇല്ലാത്ത വീടിന്റെ മേല്‍ഭാഗത്ത് ഉറങ്ങുന്നതും നബി(സ) വിലക്കിയിരിക്കുന്നു. അവിടുന്ന് പറയുന്നു: വല്ല ആളും വീടിന്റെ മേല്‍ഭാരത്ത് കിടന്നുറങ്ങി ഉരുണ്ട് വീണാല്‍, ചുമരില്ലാത്ത സ്ഥലമായിരുന്നെങ്കില്‍ അവന്റെ കാര്യത്തില്‍ വീട്ടുകാരന്ന് യാതൊരു ഉത്തരമാദിത്തവുമില്ല. (അബൂദാവൂദ് സൂനന്‍5041)
ഉറക്കത്തില്‍ ചിലപ്പോള്‍ ഉരുണ്ടെന്നു വരും. എഴുന്നേറ്റു നടന്നെന്നും വരും. മറയോ, ചുമരോ ഇല്ലാത്ത തട്ടിന്‍ പുറത്ത് ഉറങ്ങിയാല്‍ ഉരുണ്ട് താഴെ വീണെന്നും വരും. ചിലപ്പോള്‍ ഇത് അന്ത്യയാത്രയാകും. അങ്ങനെ വന്നാല്‍ ആ അപകടത്തിലോ മരണത്തിലോ മറ്റാര്‍ക്കും ഉത്തരവാദിത്തമില്ല. അതിനാല്‍ വീട്ടുകാരെ ഇത് ബോധവല്‍കരിക്കണം.
വീട്ടിലെ പൂച്ച
പൂച്ച വളരുന്ന വീട് വീട്ടുകാരന്റെ നല്ല സ്വഭാവത്തിന്റെ ചിഹ്നമാണ്. അതിനെ ആക്രമി ക്കരുത്. അവക്കു തിന്നാന്‍ കൊടുക്കുന്നത് പുണ്യമാണ്. നജസ് തിന്നുന്നത് കാണാത്ത പക്ഷം ആ പൂച്ച വെള്ളത്തില്‍ തലയിടുന്നത് കൊണ്ട് ആ വെള്ളം നജസല്ല. ഭക്ഷണത്തില്‍ തലയിട്ട് ഭക്ഷണം കഴിക്കുന്നതിനും വിലക്കില്ല.
അബ്ദുല്ലാഹിബ്‌നു അബീ ഖതാദഃ ഉദ്ദരിക്കുന്ന ഒരു ഹദീസില്‍ ഇപ്രകാരം കാണാം: ഒരിക്കല്‍ തനിക്ക് വുളു ചെയ്യാനായി വെച്ച പാത്രത്തില്‍ പൂച്ച തലയിട്ടു. അദ്ദേഹം ആ വെള്ളം കൊണ്ട് വുളു എടുക്കുകയും ചെയ്തു. അനുയായികള്‍ പറഞ്ഞു: അബൂ ഖതാദഃ പൂച്ച ആ വെള്ളത്തില്‍ തലയിട്ടിരിക്കുന്നു. അദ്ദേഹം പറഞ്ഞു: തിരുമേനി പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. പൂച്ച വീട്ടിലെ ഒരംഗമാണ്, അത് നിങ്ങളുടെ വീട്ടില്‍ ചിറ്റിക്കറങ്ങുന്ന സ്ത്രീപുരുഷ വര്‍ഗം മാത്രമാണ്. (അഹ്മദ് മുസ്‌നദ് 5:309) മറ്റൊരു റിപ്പോര്‍ട്ടില്‍ പൂച്ച നജസാക്കില്ല എന്നുമുണ്ട്.
ഗൃഹ സംഗമം
കുടുംബ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അവസരമൊരുക്കണം. വീട്ടുകാര്യമായാലും നാട്ടുകാര്യമായാലും കൂടിയാലോചിക്കുന്ന സ്വഭാവമാണ് ഇസ്ലാമിന്റെത്. അക്കാര്യം ഖുര്‍ആന്‍ എടുത്ത് പറഞ്ഞിട്ടുണ്ട്. കുടുംബവുമായി ബന്ധപ്പെട്ട ആഭ്യന്തരമോ, അല്ലാത്തതോ ആയ കാര്യങ്ങള്‍ ഒരു മേശക്കു ചിറ്റുമിരുന്ന് ചര്‍ച്ച ചെയ്തു തീരുമാനിക്കുകയാണ് വേണ്ടത്. കുടുംബ ഭദ്രതക്ക് ഇത് അനിവാര്യമാണ്.
വീട്ടിലെ ഭരണീയരുടെ സകല കാര്യങ്ങളെ പറ്റിയും ഏല്‍പ്പിക്കപ്പെട്ട ഗൃഹനാഥന്‍ ആദ്യം ചോദ്യം ചെയ്യപ്പെടും. പക്ഷേ, കുട്ടികള്‍ വലുതാവും തോറും വീട്ടു ഭരണം കൂട്ടുത്തരമാദിത്തത്തില്‍ വരുന്നു. അതു കൊണ്ട് കൂടിയാലോചന അനിവാര്യമാകുകയും ചെയ്യുന്നു. നല്ല ഒരു കുടുംബം വാര്‍ത്തെയുക്കാന്‍ അദ്ദേഹത്തെ സഹായിക്കലും സഹകരിക്കലും കുടുംബാംഗങ്ങളുടെ കടമയാണ്. എല്ലാവരുടെയും അഭിപ്രായങ്ങള്‍ കൂടി സമാഹരിച്ച് അതില്‍ നിന്ന് ഉരുത്തിതയുന്ന സുന്ദരമായ ആദര്‍ശം കിട്ടാനാണ് കുടുംബ സംഗമം നടത്തുന്നത്. ഹജ്ജ്, ഉംറ, വ്രതം, ദാനധര്‍മങ്ങള്‍, കുടുംബബന്ധങ്ങം പുതുക്കാന്‍ഉള്ള യാത്ര, അനുവദനീയമായ ഉല്ലാസ യാത്ര, കല്യാണ ക്ഷണം, കല്യാണ സദ്യ, അഖീഖ:, വീടുമാറ്റം, സാധുസംരക്ഷണമാര്‍ഗങ്ങള്‍, കത്തെഴുത്ത്, കുടുംബ പ്രശ്‌നങ്ങള്‍, അത് പരിഹരിക്കേണ്ട മാര്‍ഗങ്ങള്‍ എന്നിവയെല്ലാം കൂടിയാലോചനകള്‍ വഴി തീരുമാനം കണ്ടെത്തുന്നതാണ് ഉത്തമം.
മാതാപിതാക്കള്‍ക്കും മക്കള്‍ക്കുമിടയില്‍ പ്രശ്‌നപരിഹാര മാര്‍ഗങ്ങളിലുണ്ടാ യേക്കാവുന്ന ഭിന്നാഭിപ്രായങ്ങളും ചര്‍ച്ച വഴി ഏകീകരിക്കാം. ആനുകൂല്യങ്ങള്‍, അവകാശങ്ങള്‍, അനന്തരം എന്നിവയിലും, വൈവാഹിക കുടുംബ സ്ഥാപനത്തിലും, പക്ഷപാത പരമോ തെറ്റിദ്ധാരണാജനകമോ ആയ തീരുമാനങ്ങള്‍ എടുക്കരുത്. ചില മക്കള്‍ക്ക് മാത്രം ഇഷ്ടദാനം ചെയ്യുന്നതും കുടുംബബന്ധം തകര്‍ക്കാന്‍ ഹേതുവാകും. മാത്രമല്ല അനന്തരക്കാരില്‍ ചിലരെ തടയാന്‍ വേണ്ടി സ്വത്ത ചിലരുടെ മേല്‍ ജീവിതകാലത്തു തന്നെ ‘തീര്’ കൊടുത്താല്‍ ‘വിചാരണ നാളില്‍’ അയാള്‍ക്ക് അല്ലാഹുവില്‍ നിന്ന് കിട്ടേണ്ട ആനുകൂല്യം അല്ലാഹു തടഞ്ഞു വെക്കുമെന്ന് ഹദീസില്‍ വന്നിരിക്കുന്നു.
കുട്ടികള്‍ തമ്മില്‍ സ്വരച്ചേര്‍ച്ചയുള്ളവരാക്കാന്‍ ഗൃഹനായകനും നായികയും തങ്ങളുടെ ചെറുപ്പത്തിലെ അനുഭവങ്ങള്‍ കുട്ടികള്‍ക്ക് വിവരിച്ചു കൊടുക്കണം. കുടുംബ കാര്യങ്ങ ളില്‍ അന്യര്‍ കൈകടത്താന്‍ അവസരം സൃഷ്ടിക്കരുത്.
ഭിന്നിപ്പും മക്കളും
അല്ലറചില്ലറ തര്‍ക്കം കുടുംബ ജീവിതത്തില്‍ ഉണ്ടായേക്കും. എങ്കിലും സന്ധി ഗുണപ്രദവും സത്യത്തിലേക്കുള്ള തിരിച്ചു വരവ് മഹത്തരവുമാണ്. പക്ഷേ വീട്ടിനക്കത്ത് വിപ്ലവകരമായ കുഴപ്പമുണ്ടാക്കുന്നത് അപകടം വരുത്തും. ഉമ്മയും വാപ്പയും പിണങ്ങുകയും പിതാവ് കുട്ടികളോട് “ഉമ്മയോട് മിണ്ടിപ്പോകരുത്” എന്നു പറയുകയും ചെയ്താല്‍ ആ വീട്ടിലുണ്ടാകുന്ന അവസ്ഥ ഓര്‍ത്തു നോക്കുക! ഉമ്മ മറിച്ചും! അതോയെ ആ കുടുംബം ആകെ കുഴപ്പത്തിലായി. അതിനാല്‍ വീട്ടില്‍ ഭിന്നിപ്പില്ലാതെ കഴിക്കണം.
വീട്ടിലെ ഭദ്രത
ദീനി കാഴ്ചപ്പാടില്‍ നടപടി ദൂഷ്യമുള്ളവന്‍, വീട്ടില്‍ കടക്കുന്നത് കരുതിയിരിക്കണം. തരുമേനി പറയുന്നത് കാണുക: ചീത്ത കൂട്ടുകാരോടൊപ്പം ഇരിക്കുന്നത് കൊല്ലന്റെ ആലയില്‍ ഇരിക്കുന്നതിന് സമമാണ്. (അബൂദാവൂദ്)
കൊല്ലന്റെ ഉലക്കക്കരികെയിരുന്നാല്‍ നിന്റെ ഭവനവും വസ്ത്രവും കത്താനിടയണ്ട്. ഒന്നുമില്ലെങ്കില്‍ അവന്റെ ദുര്‍ഗന്ധമെങ്കിലും നിനക്ക് ഉപദ്രവമാടിരിക്കും. (ബുഖാരി 4:323)
ഏതെങ്കിലും വിധത്തില്‍ വീട്ടില്‍ ഫസാദ് വളര്‍ന്നാല്‍ ആവീട് കരിഞ്ഞതു തന്നെ. എത്രയെത്ര വീടുകളുടെ ഭദ്രതയാണ് ഫസാദുകാരുടെ കരങ്ങളും നാക്കും തകര്‍ക്കുന്നത്. അത് കുടുംബത്തില്‍ ശത്രുത വിതക്കും. കുടുംബനാഥനെയും നായികയേയും തന്നില്‍ അകറ്റും. നാക്കിന്‍ തുമ്പില്‍ നിന്നടര്‍ന്നു വീഴുന്ന പരദൂഷണത്തിന്റെയും ഏഷണിയുടെയും കൈവിഷത്തിന്റെയും സിഹ്‌റിന്റെയും പേരില്‍ എത്രയെത്ര കുടുംബങ്ങളാണ് തകര്‍ന്ന തരിപ്പണമായത്.!
കുടുംബാംഗങ്ങള്‍ക്കിടയില്‍ കുഴപ്പത്തിന്റെ വിത്ത് പാകുന്നവര്‍ അല്ലാഹുവിന്റെ ശാപത്തിനിരയാകും. പാതാവിന്നും മക്കള്‍ക്കും ഇടയിലുള്ള ബന്ധം അകറ്റാന്‍ പ്രവര്‍ത്തിക്കുന്നവരത്രയും അല്ലാഹുവിന്റെ കോപത്തിനിരയായവരാണ്. പരദൂഷണവും ഏഷണിയുമായി കഴിയുന്ന സ്ത്രീകളെയും പുരഷന്‍മാരെയും അവര്‍ അയല്‍വാസികളാണെങ്കില്‍ പോലും വീട്ടിലേക്ക് അടുപ്പിക്കരുത്.
വീടിന്റെ ഉമ്മരപ്പടി(വീട്ടുകാരി)യാണ് ഇവിടെ അധികം ശ്രദ്ധ ചെലുത്തേണ്ടത്. ഒരിക്കല്‍ നബി(സ) അല്‍പം ഗൗരവത്തില്‍ അനുചരന്‍മാരോയാടി ഇങ്ങനെ ചോദിച്ചു: “ഏതു ദിവസമാണ് ഞാന്‍ ഇഹ്‌റാം ചെയ്യേണ്ടത്?”മൂന്നു പ്രാവശ്യം നബി(സ) ഇങ്ങനെ ആവര്‍ത്തിച്ചു. സഹാബാക്കള്‍ പറഞ്ഞു: ഹജ്ജുല്‍ അക്ബറിന്റെ ദിവസം. പിന്നീട് അവിടുന്ന് ഹജ്ജുല്‍ അക്ബറിലെ പൊതുപ്രസംഗത്തില്‍ ഇങ്ങനെ പറഞ്ഞു: നിങ്ങളുടെ സ്ത്രീകള്‍ നിങ്ങള്‍ക്കു ചെയ്തു തരേണ്ട അവകാശമെന്താണ ന്നറി യാമോ? നിങ്ങള്‍ക്കിഷ്ടമില്ലാത്തവരെ നിങ്ങളുടെ വീട്ടിലേക്ക് കടത്താതിരിക്കുക യാണവര്‍ വേണ്ടത്. അത്തരക്കാര്‍ നിങ്ങളുടെ വീട്ടില് പ്രവേശിക്കുകയോ, നിങ്ങളുടെ വിരിപ്പില്‍ സ്പര്‍ഷിക്കുകയോ ചെയ്യരുത്.(തിര്‍മദി)
സ്ത്രീകള്‍, അവരുടെ പിതാവോ ഭര്‍ത്താവോ ‘വീട്ടിലേക്ക് കടത്തരു’തെന്ന് പറഞ്ഞ അയല്‍ക്കാരികളെ പോലും വീട്ടിലേക്കു കടത്തരുത്. കുടുംബം നന്നാകാന്‍ ഈ അനുസരണം ആവശ്യമാണ്. വീട്ടുകാരന്റെ പ്രവര്‍ത്തനത്തില്‍ ഭംഗം വന്നാല്‍ പോലും സദുപദേശം ചെയ്യാന്‍ അധികാരം വീട്ടുകാരിക്കുണ്ട്. നല്ലൊരു വീടുണ്ടാകാന്‍ അത് അത്യാവശ്യമാണ്. ഗൃഹനാഥന്‍ സദാ വീട്ടിലുണ്ടാവുന്നത് കൊണ്ട് ധാരാളം ഗുണങ്ങ ളുണ്ട്. ‘ഞാനൊന്നുമറിഞ്ഞില്ല രാമനാരായണ’ എന്ന മട്ടില്‍ അങ്ങാടിയില്‍ മാത്രം സമയം പാഴാക്കരുത്.
സന്ദര്‍ഭോചിതം സന്താനങ്ങള്‍ക്കു വേണ്ട ശിക്ഷണം നല്‍കാന്‍ ഗൃഹനാഥന്റെ സാന്നിദ്ധ്യം ആവശ്യമാണ്. എങ്ങോട്ടെന്നില്ലാതെ, ഒന്നും പറയാതെ, വീട്ടില്‍ നിന്ന് ഇറങ്ങിത്തിരിക്കുന്നത് വീട്ടുടമക്ക് നന്നല്ല. കുട്ടികളെയും ഭാര്യയെയും മറ്റു കുടുംബാംഗ ങ്ങളെയും നിയന്ത്രിക്കുകയും നയിക്കുകയും ചെയ്യാന്‍ ഗൃഹനാഥന്റെ സാന്നിദ്ധ്യം വീട്ടില്‍ അനിവാര്യമാണ്.
കുടുംബം - 3
വീട്ടുകാരുടെ നിത്യദിനചര്യ ദീനി ശരീഅത്ത് നിയമമനുസരിച്ച് തന്നെ നടത്തുവാനും ദീനി കർമശാസ്ത്രം യഥാവിധി പഠിക്കുവാനും, സഹായകമായ ഒരു നല്ല ഗ്രന്ഥ ശേഖരം വീട്ടിൽ സജ്ജമാക്കണം. അത്യാവശ്യ വിവരങ്ങൾ നൽകുന്ന ഇസ്ലാമിക പുസ്തകങ്ങൾ അതിലുണ്ടായിരിക്കണം. എളുപ്പം ആശയം ഗ്രഹിക്കത്തക്ക പുസ്തകങ്ങളും അത്യാവശ്യം പത്ര മാസികാ-വാരികകളുമാണതിൽ വേണ്ടത്. വീട്ടിൽ ആവശ്യക്കാർക്കൊക്കെ എടുത്ത് ഉപയോഗിക്കത്തക്ക രീതിയിലാണ് ഇത്തരം ഗ്രന്ഥങ്ങൾ സജ്ജീകരിക്കേണ്ടത്. വീട്ടുകാരിൽ വായനാശീലം വളർത്തണം. വായിക്കാൻ പ്രേരിപ്പിക്കണം.വീട്ടിലെ മജ്ലിസ്’ ഹാളിലോ ബെഡ് റൂമിലോ സ്വീകരണ മുറിയിലോ ആയിരുന്നാൽ നന്ന്. സ്കൂൾ-മദ്രസ കുട്ടികൾക്കും, കോളേജുകാർക്കും ഉപകരിക്കുന്ന ഗൈഡുകളും മറ്റും വീട്ടിൽ വേണം.
വിവിധ മസ്‌അലകളിൽ സ്ത്രീകളെയും കുട്ടികളെയും വിജ്ഞരാക്കുന്ന ഗ്രന്ഥങ്ങളും അതിൽ ഉണ്ടായിരിക്കണം. എല്ലാ പ്രായക്കാർക്കും പൊതുവിൽ ഉപകാരപ്രദമായ ഗ്രന്ഥങ്ങളാണ് കണ്ടെത്തേണ്ടത്. കുട്ടികളുടെ കൂട്ടുകാർക്കും അഥിതികൾക്കും വായിക്കാൻ ഇവ കൊടുക്കുകയും ചെയ്യാം.
കുടുംബ സന്ദർശകർക്കും വീട്ടുകാർക്കും എളുപ്പത്തിൽ പ്രയോചനപ്പെടുന്ന രീതിയിൽ പുസ്തകങ്ങൾ വിഷയാടിസ്ഥാനത്തിൽ ക്രമീകരിച്ചു വെക്കണം. ആവശ്യമുള്ള വിഷയത്തിൽ വേണ്ട പുസ്തകം വേഗമ കണ്ടെത്താൻ കഴിയും വിധം പുസ്തകങ്ങൾക്കു നമ്പറും അവയുടെ ലിസ്റ്റും ഉണ്ടാക്കി വെക്കണം. ഖുർആൻ, ഹദീസ്, ഫിഖ്ഹ്, ചരിത്ര ഗ്രന്ഥങ്ങൾ എല്ലാം ധാരാളം ഇന്ന് മലയാളത്തിൽ ലഭ്യമാണ്. ‘സമസസ്ത’യുടെ പ്രഗദ്ഭരായ നേതാക്കളും എഴുത്തുകാരും രചിച്ച എല്ലാ ഗ്രന്ഥങ്ങളും വാങ്ങി വെക്കണം. വിശ്വാസപരമായും കർമപരമായും വഴി തെറ്റിക്കുന്ന ബിദഈ പ്രസ്ഥാനക്കാരുടെ ഗ്രന്ഥങ്ങൾ അതിലുണ്ടാവരുത്. കുടുംബത്തിൽ ഇസ്ലാമും ഈമാനും ഭദ്രമാക്കാൻ പറ്റിയ ഗ്രന്ഥങ്ങൾ പണ്ഡിതന്മാരോടന്വേഷിച്ചാൽ അറിയാം. അശ്ലീല സാഹിത്യഗ്രന്ഥങ്ങൾ കൊണ്ട് സംസ്കാരവും മലീമസമാക്കരുത്. സ്വഭാവസംസ്കരണത്തിനും കർമ ശാസ്ത്ര വിജ്ഞാനത്തിനും ഊന്നൽ നൽകുന്ന ഗ്രന്ഥങ്ങളാണ് വേണ്ടത്. കൂടാതെ ഇസ്ലാമിക ചരിത്ര ഗ്രന്ഥങ്ങളും വീട്ടിൽ വേണം.
ഇത്രയും പറഞ്ഞത് മനുഷ്യന്റെ ആത്മീയ ചികിത്സക്കാവശ്യമായവയാണ്. ശാരീരികമായ രോഗനിവാരണങ്ങൾക്കും, രോഗപ്രധിരോധത്തിനും ചികിത്ലക്കും വേണ്ട ഒരു പ്രഥമ ശുശ്രൂഷാ സംവിധാനവും (ഫസ്റ്റ് ഐഡ് ബോക്സ്) ചെറിയ ഒരു മരുന്നു ശേഖരണവും വീട്ടിലുണ്ടായിരിക്കാൻ കുടുംബനാഥൻ പ്രത്യേകം ഗൗനിക്കണം.
വീട്ടിൽ ടേപ്പ് റിക്കാർഡർ ഗുണത്തിനും ദോഷത്തിനും വക നൽകും. അത് അല്ലാഹുവിന്റെ പൊരുത്തത്തിലാക്കാനുള്ള ഉത്തരവാദിത്തം ഗൃഹനാഥനാണ്. അത് സാക്ഷാൽകരിക്കപ്പെടാൻ വീട്ടിൽ ഒരു കാസറ്റ് ശേഖരം വേണം. ഇസ്ലാമിക കാസറ്റുകളാണതിൽ വേണ്ടത്. പ്രസിദ്ധ സുന്നി പണ്ഡിതരുടെ ക്ലാസ്, വഅള്, പ്രസംഗം, വാഗ്വാദം, ഖുർആൻ പാരായണം എന്നിവയുടെ കാസറ്റുകളാണ് വേണ്ടത്. കുട്ടികളെ ഹിഫ്ല് പഠിപ്പിക്കാൻ കാസറ്റ് ഉപകരിക്കും. വീട്ടിൽ പിശാചിന്റെ കാസറ്റുകൾ വേണ്ട. അത് അകറ്റകു തന്നെ വേണം. അല്ലാഹുവിന്റെ മാർഗത്തിൽ നിന്നുള്ള ശബ്ദം മുഖരിതമായാൽ പിന്നെ അവിടെ പിശാചിന്റെ ശബ്ദം വളരില്ല.
വിവിധ പണ്ഡിത വീക്ഷണത്തിൽ ഫതിവ വിവരിക്കുന്ന മസ്‌അല നിറഞ്ഞ എത്രയോ ഇനം കാസറ്റുകളുണ്ട്. വീട്ടുകാർക്കും വിരുന്നുകാർക്കും അത് വിജ്ഞാനം നൽകും. മഹാൻമാരുടെയും പ്രഗൽഭ പണ്ഡിതരുടെയും പ്രഭാഷണങ്ങളുടെ കാസറ്റുകൾ വേണം. മസ്ജിദുൽ ഹറാമിലെയും മസ്ജിദുന്നബവിയിലെയും ഇമാമുമാരുടെ തറാവീഹ്, ഖിറാആത്ത് കാസറ്റുകൾ ഓരോ വീട്ടിലും അത്യാവശ്യമാണ്. ദൈനംദിന അദ്കാർ വിവരിക്കുന്നതും ഭാഗികമായിഖുർആൻ പഠിക്കാൻ സഹായകവുമായ കാസറ്റുകളും ഇന്ന് കടകമ്പോളങ്ങളിൽ സുലഭമാണ്. ഇത്തരം കാസറ്റുകൾ ശ്രവണത്തിന് വീട്ടുകാരെ, പ്രത്യേകിച്ച് കുട്ടികളെ തത്പരരാക്കണം. സദാചാരവിരുദ്ധ പ്രവർത്തനങ്ങളിൽ നിന്ന് അവരെ അകറ്റാൻ നിഷ്പ്രയാസം ഇങ്ങനെ സാദ്യമാകും.
ദീനി പഠനത്തിനു പറ്റിയ കാസറ്റുകൾ മറ്റുള്ളവർക്കു പകർത്താൻ കൊടുക്കുന്നതും, കേട്ട ശേഷം മറ്റുള്ളവർക്ക് കേൾക്കാൻ അവസരം കൊടുക്കുന്നതും വായ്പ കൊടുക്കുന്നതും പുണ്യമാണ്.
അടുക്കളയിൽ ഇത്തരം കാസറ്റുകളുടെ പ്രയോജനമുണ്ടായാൽ അത് കുടുംബിനികൾക്ക് വലിയ ഉപകാരമാവും. ഗീബത്തും നമീമത്തും സിനിമാപ്പാട്ടും ഒഴിഞഞു കിട്ടും.അനാവശ്യ മിമിക്രികളുടെയും, ഹാസ്യ നാടകങ്ങളുടെയും കാസറ്റുകൾ വേണ്ട. അവ കുടുംബത്തെ ധാർമികമമായി തകർക്കും.
സജ്ജനങ്ങളും, ദീനി വിദ്യാർത്ഥികളും പുണ്യപുരുഷൻമാരും വീട്ടിൽ സന്ദർശകരായി വന്ന് പ്രാർത്ഥിക്കണം. സൂറത്ത് നൂഹിൽ ഇതിന്റെ മഹത്വം കുറിക്കുന്ന ഒരു സൂക്തം കാണാം: “എനിക്കും മാതാപിതാക്കൾക്കും, എന്റെ വീട്ടിൽ കടന്നു വന്ന മുസ്ലിം സ്ത്രീ പുരഷൻമാർക്കും പാപമോക്ഷം നൽകണേ!” എന്ന പ്രാർത്ഥനയാണ് പ്രസ്തുത ആയത്തിൽ കാണുന്നത്.
വിശ്വാസ ദാർഡ്യമുള്ളവരുടെ ആഗമനം വീടിനെ പ്രകാശപൂരിതമാക്കും. അവരുടെ സംഭാഷണം മൂലം വീട്ടുകാർക്ക് ധാരാളം അമൂല്യനിധികൾ സമ്പാദിക്കാനാവും. സുഗന്ദ വ്യാപാരിയോട് നിനക്ക് സുഗന്ദം വാങ്ങാം അല്ലെങ്കിൽ അവൻ നിനക്ക് പൂശിത്തരും. അതുമല്ലെങ്കിൽ അവന്റെ പെട്ടിയിൽ നിന്നുയരുന്ന മണം നുകരാം. അത്തരക്കാരുമായുള്ള ഗൃഹനാഥന്റെ സംഭാഷണത്തിൽ നിന്ന കുട്ടികൾക്കും മറക്കു പിന്നിൽ നിന്ന് സംഭാഷണം ശ്രവിക്കുന്ന സ്ത്രീകൾക്കും വലിയ പാഠം ലഭിക്കുന്നു.
ശറഈ വിധി വീട്ടുകാരെ പഠിപ്പിക്കണം. റസൂൽ തിരുമേനി പറയുന്നു: പുരുഷൻമാരുടെ നിസ്കാരത്തെ സൂചിപ്പിച്ചു കൊണ്ട് (പുരുഷൻമാരുടെ നിസ്കാരങ്ങളിൽ നിന്ന്) ഫർളൊഴിച്ചുള്ളവ വീട്ടിൽ വെച്ച് നിസ്കരിക്കലാണ് ഉത്തമം. (അബൂദാവൂദ്)
അത്യാവശ്യ ഒഴിവ്കഴിവില്ലെങ്കിൽ പുരുഷൻമാർ ഫർള് നിസ്കാരം പള്ളിയ്‌ല് നടത്തണം. വീട്ടിൽ വെച്ചു സുന്നത്ത് നിസകരിക്കുന്നതിന് പള്ളിയിൽ വെച്ചു ജനസന്നിഹിതിയിൽ നിസ്കരിക്കുന്നതിനേക്കാൾ ശ്രേഷടതയുണ്ട്. ഒറ്റക്ക് നമസ്‌രിക്കുന്നതിനേക്കാൾ ജമാആത്തിൽ നമസ്കരിക്കുന്നതിന് ഇരുപത്തെഴ് ഇരട്ടി പ്രതിഫലമുണ്ടെന്ന പോലെ വീട്ടിൽ വെച്ച് സുന്നത്ത് ഒറ്റക്ക് നിസ്കരക്കുന്നതിന് ഇരുപത്തേഴിരട്ടി കൂലിയുണ്ട്. (ഇബ്നു അബീശൈബ - സ്വഹീഹുൽ ജാമിഅഃ 29/53)
പക്ഷെ, സ്ത്രീകൾ ഫർള് നിസ്കാരം കൊണ്ടും സുന്നത്ത് നിസ്കാരങ്ങൾ കൊണ്ടും വീട് ധനമം#ാക്കുകയാണ് വേണ്ടത്. അവർക്ക് വീടിന്റെ ഏറ്റവും ആന്തരിക ഭാഗത്ത് നിസ്കരിക്കുന്നത് ഏറ്റവും പുണ്യകരമാണ്.
നബി(സ) പറഞ്ഞു: സ്ത്രീകളുടെ നിസ്കാരത്തിൽ ഏറ്റവും പുണ്യമേറിയത് അവളുടെ വീടിന്റെ ഉീന്റെയുീൽ വെച്ചുള്ള നിസ്കാരമാണ്. (ത്വബാറാനി, സ്വഹീഹുൽ ജാമിഅഃ 3311)
പക്ഷേ, ഹജ്ജ് കാലത്ത് ചെയ്യുന്ന സൽകർമങ്ങൾക്ക് ഇത് ബാധകമല്ല. കഅബാശരീഫ് മസ്ജിദുൽ ഹറമിനുള്ളിലായതിനാൽ അവിടെ മസ്ജിദുൽ ഹറാമിലാണ് സ്ത്രീകൾക്കും പുണ്യമുള്ളത്.
സ്വന്തം വീട്ടിൽ അന്യർ ഇമാമത് നിൽക്കരുത്. ഗൃഹനാഥന്റെ ഇരിപ്പിടത്തിൽ അനുവാദം കൂടാതെ ഇരിക്കുകയുമരുത്. നബി(സ) പ്രസ്ഥാവിക്കുന്നു. ഒരാളുടെ അധികാര മേഖലയിൽ മറ്റൊരാൾ ഇരിക്കുകയോ, ഒരാളുടെ പ്രത്യേക ഇരിപ്പിടത്തിൽ അനുവാദം കൂടാതെ അന്യൻ കയറിയിരക്കുകയോ ചെയ്യരുത്. (തിർമുദി)
പള്ളിയിലും മറ്റും നിയമിതനായ ഇമാം ഉണ്ടായിരിക്കെ അവിടെ അന്യർ കയറി ഇമാമത്ത് അരുതെന്നും നാം കടന്നു ചെല്ലുന്ന വീട്ടിൽ ആ വീട്ടുകാരനാണ് ഇമാമത്ത് നിൽക്കേണ്ടതെന്നു അതേപോലെ, വീട്ടുകാരന്റെ വിരിപ്പിലോ, കട്ടിലിലോ, അനുവാദം കൂടാതെ ചേക്കറെരുതെന്നുമാണ് ഹദീസ് നൽകുന്ന പാഠം.
അന്യരുടെ വീട്ടിൽ നിന്ന് ഭക്ഷണം കഴിക്കാൻ വിളിച്ചാൽ അത് കഴിക്കുന്നതിൽ വിരോധമില്ല. അതു പോലെ, താക്കോൽ സൂക്ഷിപ്പുകാരന്റെ കൂടെ അവർക്കു വെറുപ്പില്ലെങ്കിൽ ഭക്ഷണം കഴിക്കാൻ കൂടുന്നതിനും ഇസ്ലാം വിലക്കു കൽപിച്ചിട്ടില്ല. സൂറത്തു നൂറിൽ ഇത് വ്യക്തമാകുന്നുണ്ട.
വീട്ടിലെ കുട്ടികളും വേലക്കാരും മാതാപിതാക്കളുടെ കിടപ്പറയിലേക്ക് അവർ പതിവായി ഉറങ്ങുന്ന സമയത്ത്, പ്രവേശക്കരുതെന്ന് പഠിപ്പിക്കണം.
കുടുംബം - 2
