കോണ്‍ഗ്രസ്‌ മുസ്‌ലിം സമുദായത്തെ അവഗണിച്ചു: എസ്‌.കെ.എസ്‌.എസ്‌.എഫ്‌

കോഴിക്കോട്‌: കേന്ദ്രമന്ത്രിസഭാ പുന:സംഘടനയില്‍ കോണ്‍ഗ്രസ്സ്‌ കേരള മുസ്‌ലിംകളെ പൂര്‍ണ്ണമായും അവഗണിചെന്ന്‌ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ സംസ്‌ഥാന സെക്രെട്ടിയേറ്റ്‌ കുറ്റപെടുത്തി. സമുദായിക സന്തുലിത വാദമുയര്‍ത്തി കേരളീയ സമൂഹത്തില്‍ ഉയര്‍ന്നുവന്ന സമ്മര്‍ദ ഗ്രൂപ്പുകള്‍ കീഴടങ്ങിയാതാണ്‌ പുതിയ മന്ത്രിമാരെ നിര്‍ണയിച-തിലൂടെ വ്യക്തമാകുന്നത്‌. ലോക്‌സഭാ,രാജ്യസഭ,നിയമസഭ തെരെഞ്ഞെടുപ്പുകളിലെ സ്‌ഥാനാര്‍ത്ഥി നിര്‍ണയത്തിലെല്ലാം മുസ്ലിം സമുദായത്തോട്‌ വിവേചനപരമായ നിലപാട്‌ സ്വീകരിച- കോണ്‍ഗ്രസ്സ്‌ കേരളത്തിലെ ഏഴ്‌ കേന്ദ്രമാന്ത്രിമാരില്‍ മുസ്ലിം സമുദായത്തെ പരിഗണിക്കാത്തത്‌ പാര്‍ട്ടിയുടെ മതേതര പാരമ്പര്യത്തിന്‌ മങ്ങലേല്‍പിക്കുന്നതാണ്‌ സമുദായിക സന്തുലിതാവസ്‌ഥയുടെ പേര്‌ പറഞ്ഞ്‌ ബഹളമുണ്ടാക്കുന്ന കേരളത്തിലെ സാംസ്‌കാരിക നേത്രത്വം ഈ കാര്യത്തില്‍ എന്തു പറയുന്നു എന്ന്‌ അറിയാന്‍ താല്‍പര്യമുണ്ടെന്ന്‌ യോഗം അഭിപ്രായപെട്ടു. പ്രസിഡണ്ട്‌ പാണക്കാട്‌ സയ-ിദ്‌ അബ-ാസലി ശിഹാബ്‌ തങ്ങള്‍ അധ്യക്ഷത വഹിച-ു
നാസര്‍ ഫൈസി കൂടത്തായി, ബഷീര്‍ പനങ്ങാങ്ങര, അലി കെ വയനാട്‌, സിദ്ദീഖ്‌ ഫൈസി വെണ്മണല്‍, ഹബീബ്‌ ഫൈസി കോട്ടോപാടം, റഹീം ചുഴലി, നവാസ്‌ പാനൂര്‍, സൈദലവി റഹ്‌മാനി, അബ്‌ദുള്ള കുണ്ടറ ചര്‍ച-യില്‍ പങ്കെടുത്തു. ജന:സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ്‌ ഫൈസി സ്വാഗതവും അയ-ൂബ്‌ കൂളിമാട്‌ നന്ദിയും പറഞ്ഞു.