Showing posts with label Rabi'-al-awwal. Show all posts
Showing posts with label Rabi'-al-awwal. Show all posts

സമസ്‌ത ബഹ്റൈന്‍ മൌലിദ്‌ മജ്‌ലിസ് ഇന്നും നാളെയും മനാമയില്‍

മനാമ: നബിദിനത്തോടനുബന്ധിച്ച് സമസ്ത ബഹ്റൈന്‍ കേന്ദ്ര കമ്മറ്റി സംഘടിപ്പിക്കുന്ന പ്രത്യേക മൗലിദ് മജ് ലിസ് ഇന്ന്(ചൊവ്വ) രാത്രി 7.30 നും നാളെ(ബുധന്‍) പുലര്‍ച്ചെ 4.30 നും മനാമയില്‍ നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. 
ഇന്ന് രാത്രി ഇശാ നമസ്കാരാനന്തരം മനാമ യമനി പള്ളിയിലാണ് പ്രത്യേക മൗലിദ് സദസ്സ് സംഘടിപ്പിച്ചിരിക്കുന്നത്. പ്രമുഖ പണ്ഢിതര്‍ സംബന്ധിക്കുന്ന ചടങ്ങില്‍ പ്രവാചക പ്രകീര്‍ത്തനങ്ങളും ഉദ്‌ബോധന പ്രഭാഷണവും പ്രാര്‍ത്ഥനാ സദസ്സും നടക്കും. തുടര്‍ന്ന് അന്നദാനവും നടക്കും. മൌലിദ്‌ മജ്‌ലിസില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന വിശ്വാസികള്‍ ഇന്ന് ഇശാ നമസ്‌കാരത്തിന്‌ പള്ളിയിലെത്തിചേരണം.
നാളെ (ബുധനാഴ്ച) പുലര്‍ച്ചെ 4.30 ന് നടക്കുന്ന മൗലിദ് മജ് ലിസ് സമസ്ത ഓഫീസിനു സമീപമുള്ള അബൂസുറ മസ്ജിദിലാണ് സംഘടിപ്പിച്ചിരിക്കുന്നത്. പ്രവാചകന്‍ മുഹമ്മദ് നബി(സ) ഭൂജാതനായ റബീഉല്‍ 12ലെ പുലര്‍ച്ച സമയത്തെ അനുസ്മരിച്ചും അതില്‍ സന്തോഷം പ്രകടിപ്പിച്ചുമുള്ള ഈ സംഗമത്തില്‍ വര്‍ഷം തോറും നിരവധി വിശ്വാസിളാണ് പങ്കെടുത്തു വരുന്നത്. ഇരു ചടങ്ങുകള്‍ക്കും സമസ്‌ത ബഹ്റൈന്‍ പ്രസിഡന്റ്‌ സയ്യിദ്‌ ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍ നേതൃത്വം നല്‍കും-+973-33842672.

റബീഉല്‍ അവ്വല്‍ മാസം ആരംഭിചു; നബിദിനം ഡിസംബര്‍ 24ന് വ്യാഴാഴ്ച്ച

കോഴിക്കോട്: സഫര്‍ 29ന് മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്തതിനാല്‍ 30 പൂര്‍ത്തീകരിച്ച് ഞായര്‍ റബീഉല്‍ അവ്വല്‍ ഒന്നായിരിക്കുമെന്നും ഡിസംബര്‍ 24ന് (വ്യാഴം) റബീഉല്‍ അവ്വല്‍ 12 ആയിരിക്കുമെന്നും ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, പാണക്കാട് സയ്യിദ് നാസര്‍ഹയ്യ് ശിഹാബ് തങ്ങള്‍, കാഞ്ഞങ്ങാട് ഖാസി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, കാസര്‍കോഡ് ഖാസി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ എന്നിവര്‍ അറിയിച്ചു.

റബീഉല്‍ അവ്വല്‍ മാസപ്പിറവി അറിയിക്കണം

കോഴിക്കോട്: ഇന്ന് റബീഉല്‍ അവ്വല്‍ മാസപ്പിറവി കാണാന്‍ സാധ്യതയുള്ളതിനാല്‍ പിറവി ദര്‍ശിക്കുന്നവര്‍ വിവരമറിയിക്കണമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ (0483 2836700), സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ (0483 2710146), കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി (9447172149), കാഞ്ഞങ്ങാട് ഖാസി സയ്യിദ് മുഹമ്മദ് ജിഫ്്‌രി മുത്തുക്കോയ തങ്ങള്‍ (9446629450), കാസര്‍കോട് ഖാസി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ (9447630238) കോഴിക്കോട് ഖാസി പാണക്കാട് സയ്യിദ് നാസര്‍ അബ്ദുല്‍ഹയ്യ് തങ്ങള്‍ (ഫോണ്‍: 9745637811, 9447405099), ഹാജി കെ.വി ഇമ്പിച്ചമ്മദ് (ഫോണ്‍: 0495 2703366, 9895271685) എന്നിവര്‍ അറിയിച്ചു.

“തിരു നബി സഹിഷ്ണൂതയുടെ സ്‌നേഹദൂതര്‍” സമസ്‌ത ബഹ്‌റൈന്‍ നബിദിന കാമ്പയിന്‍ സ്വാഗത സംഘം രൂപീകരിച്ചു

മനാമ: “തിരു നബി(സ) സഹിഷ്ണൂതയുടെ സ്‌നേഹദൂതര്‍” എന്ന പ്രമേയത്തില്‍ സമസ്‌ത കേരള സുന്നി ജമാഅത്ത്‌ ബഹ്റൈന്‍ കമ്മറ്റി ഒരു മാസം നീണ്ടു നില്‍ക്കുന്ന നബിദിന കാമ്പയിന്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. 
ഈ മാസം 11, വെള്ളിയാഴ്ച മുതല്‍ മീലാദ് കാമ്പയിന്‌ തുടക്കമാവും. കാമ്പയിന്‍ ഭാഗമായി റബീഉല്‍ അവ്വല്‍ 1 മുതല്‍ 12- –ാം രാവ്‌ വരെ, മനാമയിലെ സമസ്‌ത കേന്ദ്ര മദ്രസ്സാ ഹാളിലും വിവിധ ഏരിയാ കേന്ദ്രങ്ങളിലും പ്രവാചക പ്രകീര്‍ത്തനങ്ങളും പ്രഭാഷണങ്ങളുമടങ്ങുന്ന മൌലിദ്‌ സദസ്സുകള്‍ നടക്കും. തുടര്‍ന്ന്‌ റബീഉല്‍ അവ്വല്‍ 12ന്‌ വിപുലമായ മൌലിദ്‌ സദസ്സ്‌ മനാമയിലെ പള്ളിയില്‍ വെച്ച്‌ നടക്കും.
ഒരു മാസം നീണ്ടു നില്‍ക്കുന്ന കാമ്പയിന്റെ ഭാഗമായി വൈവിധ്യമാര്‍ന്ന പരിപാടികളാണ്‌ സമസ്‌ത ആസൂത്രണം ചെയ്‌തിരിക്കുന്നത്‌. വിവിധ ചടങ്ങുകളിലായി ബഹ്‌റൈനിലെ മത–സാമൂഹിക–രാഷ്‌ട്രീയ രംഗത്തെ പ്രമുഖരും സ്വദേശി പ്രമുഖരും സംബന്ധിക്കും. 
പരിപാടിയുടെ വിജയത്തിനായി സയ്യിദ്‌ ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍ മുഖ്യ രക്ഷാധികാരിയും എസ്‌.എം.  അബ്‌ദുല്‍ വാഹിദ്‌ ചെയര്‍മാനുമായി വിപുലമായ ഒരു സ്വാഗത സംഘം രൂപീകരിച്ചിട്ടുണ്ട്‌. 
സ്വാഗത സംഘം ഭാരവാഹികള്‍ 
മുഖ്യ രക്ഷാധികാരി : സയ്യിദ് ഫക്‌റുദ്ദീന്‍ കോയ തങ്ങള്‍. ചെയര്‍മാന്‍ : എസ്.എം. അബ്ദുല്‍ വാഹിദ്, വൈ. ചെയര്‍മാന്‍ : കളത്തില്‍ മുസ്തഫ, ജനറല്‍ കണ്‍വീനര്‍: ഉമറുല്‍ ഫാറൂഖ് ഹുദവി, ജോ. കണ്‍വീനര്‍ : ഹാഫിള് ശറഫുദ്ദീന്‍ മൌലവി,അശ്‌റഫ് അന്‍വരി, ഖാസിം റഹ് മാനി, മൂസ ഫളീല, ഒ.വി.അബ്ദുല്‍ ഹമീദ്. ഫൈനാന്‍സ് കണ്‍വീനര്‍ : വി.കെ. കുഞ്ഞഹമദ് ഹാജി,

"നബിദിനം : ബിദ്അത്താരോപണവും വസ്തുതയും" ഉസ്താദ്‌ ഹമീദ് ഫൈസി അമ്പലക്കടവ് എഴുതുന്നു..

ര്‍ത്തമാനകാലത്തെ നബിദിന പരിപാടികള്‍ക്ക് കൂടുതല്‍ വികാസം വന്നിരിക്കുന്നു. പ്രവാചക ജീവചരിത്രം, കുടുംബവൈശിഷ്ട്യം, പ്രത്യേകതകള്‍, അമാനുഷിക സംഭവങ്ങള്‍, ഇസ്‌ലാമിക നിയമങ്ങളുടെ ശാസ്ത്രീയത, ഖുര്‍ആനിന്റെ അതുല്യത തുടങ്ങിയവ ചര്‍ച്ച ചെയ്യുന്ന പഠന ക്ലാസുകളും ക്യാംപയിനുകളും സംഘടിപ്പിക്കുകയും പ്രവാചകചര്യ പിന്‍പറ്റേണ്ടതിന്റെ പ്രാധാന്യം സമൂഹത്തെ ബോധ്യപ്പെടുത്തുകയും ചെയ്യുക. ഇത് നബി (സ) ജനിച്ച റബീഉല്‍ അവ്വല്‍ 12നോ ആ മാസമോ അതിനോടനുബന്ധിച്ചോ നടത്തുമ്പോള്‍ നബിദിനപരിപാടി എന്ന് വിശേഷിപ്പിക്കപ്പെടുന്നു.
അനുസ്മരണം നടത്തുന്നതിന്റെ രേഖകള്‍
വിവിധ പ്രവാചകന്‍മാരുടെയും മറ്റും ചരിത്രം അനുസ്മരിക്കാന്‍ വിശുദ്ധ ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നു.
''പ്രവാചകരെ, ഇബ്രാഹിം നബി (അ) യെ ഈ വേദഗ്രന്ഥത്തില്‍ താങ്കള്‍ അനുസ്മരിക്കുക.''
''പ്രവാചകരെ, മൂസാ നബി (അ) യെ ഈ വേദഗ്രന്ഥത്തില്‍ താങ്കള്‍ അനുസ്മരിക്കുക.''
''പ്രവാചകരെ ഇസ്മാഈല്‍ നബി (അ) യെ ഈ വേദഗ്രന്ഥത്തില്‍ താങ്കള്‍ അനുസ്മരിക്കുക.''
പ്രത്യേകദിവസങ്ങള്‍ അനുസ്മരിക്കുന്നതിന് പ്രമാണത്തിന്റെ പിന്‍ബലമുണ്ട്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു:
''അല്ലാഹുവിന്റെ ചരിത്രപ്രധാനമായ ദിവസങ്ങള്‍ താങ്കള്‍ അവരെ ഓര്‍മിപ്പിക്കുക.'' (ഇബ്രാഹിം : 5)
അനുസ്മരണ പരിപാടികള്‍ കൊണ്ടെന്തു നേട്ടമെന്നാണു ചിലരുടെ സംശയം. ഖുര്‍ആന്‍ പരയുന്നു : ''പ്രവാചകരെ, ഈ പ്രവാചക ചരിത്രങ്ങള്‍ താങ്കളെ നാം കേള്‍പ്പിക്കുന്നത് താങ്കളുടെ മനസ് ദൃഢീകരിക്കുന്നതിന് വേണ്ടിയാണ്.'' (ഹൂദ് : 120) ഇതര പ്രവാചകന്‍മാരുടെ ചരിത്രം അനുസ്മരിക്കുന്നത് നമ്മുടെ നബി തിരുമേനി (സ) ക്ക് മനോബലം നല്‍കുമെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു. നമ്മുടെ പ്രവാചകരുടെ ചരിത്രം അനുസ്മരിക്കുന്നത് നമുക്ക് ധൈര്യവും മനോദാര്‍ഢ്യവും നല്‍കുമെന്ന കാര്യം ഇതില്‍ നിന്നു വ്യക്തമാണ്.
ജന്മദിനത്തിനെന്ത് പ്രാധാന്യം?
ജനിച്ചദിവസത്തിനെന്ത് പ്രാധാന്യം? കര്‍മത്തിനല്ലേ മഹത്വം? പ്രവാചകരായ മുഹമ്മദ് നബി (സ) പോലും ജനിക്കുമ്പോള്‍ കേവലം 'ആമിന പെറ്റ മുഹമ്മദ് 'മാത്രം. നബിദിന വിമര്‍ശകരില്‍ ചിലരുടെ ശൈലിയാണിത്! യാറസുലല്ലാഹ് ഞങ്ങളോട് ക്ഷമിച്ചാലും.

വിമര്‍ശകരുടെ പ്രവാചക പ്രകീര്‍ത്തനം സ്വാഗതാര്‍ഹം–മൂസ മൌലവി വണ്ടൂര്‍

മനാമ: ഏറെ വൈകിയാണെങ്കിലും ഈ അവസരത്തില്‍ തന്നെ പ്രവാചക പ്രകീര്‍ത്തനത്തിന്റെ അത്തസത്ത തിരിച്ചറിഞ്ഞു ഇവിടെയുള്ള മൌലിദ്‌ വിമര്‍ശകരും മാതൃഭാഷയില്‍ വിവിധ പേരുകളിലായി പ്രവാചക പ്രകീര്‍ത്തന സദസ്സുകള്‍ ഒരുക്കുന്നത്‌ സ്വാഗതാര്‍ഹമാണെന്നും ഈ വിഷയത്തിലെങ്കിലും വിമര്‍ശകര്‍ അവരുടെ പൂര്‍വ്വഗാമികളുടെ വഴിയിലേക്ക്‌ നീങ്ങിയതില്‍ സന്തോഷമുണ്ടെന്നും സമസ്‌ത ബഹ്‌റൈന്‍ കോ–ഓര്‍ഡിനേറ്റര്‍ മൂസ മൌലവി വണ്ടൂര്‍ അഭിപ്രായപ്പെട്ടു.
“മുത്തുനബി സ്‌നേഹത്തിന്റെ തിരുവസന്തം” എന്ന പ്രമേയത്തില്‍ സമസ്‌ത കേരള സുന്നി ജമാഅത്ത്‌ ബഹ്‌റൈന്‍ കേന്ദ്രകമ്മറ്റി റബീഉല്‍ അവ്വലില്‍ നടത്തുന്ന മീലാദ്‌ കാമ്പയിന്റെ ഭാഗമായി ജിദ്‌ഹഫ്‌സില്‍ സംഘടിപ്പിച്ച സ്വലാത്ത്‌ മജ്‌ലിസില്‍ സംസാരിക്കുകയായിരുന്നുവദ്ധേഹം.
അറബി ഭാഷയിലായാലും അല്ലെങ്കിലും മൌലിദ്‌ കൊണ്ടുദ്ദേശിക്കുന്നത്‌ പ്രവാചക പ്രകീര്‍ത്തനങ്ങളുടെ പദ്യ–ഗദ്യ രൂപങ്ങളിലുള്ള അവതരണമാണ്‌. ഇതാവട്ടെ ഏറെ പുണ്ണ്യമുള്ളതും സച്ചരിതരായ മുന്‍ഗാമികളുടെ ചര്യയുമാണ്‌.
മൌലിദിനെയും നബിദിനാഘോഷത്തെയും വിമര്‍ശിക്കുമ്പോള്‍ പോലും അഭിനവ വിമര്‍ശകരുടെ പ്രഭാഷണത്തിന്റെ മുഖവര തന്നെ മാതൃഭാഷയിലുള്ള പ്രവാചക പ്രകീര്‍ത്തനങ്ങളോയാണ്‌ ആരംഭിക്കുന്നത്‌. ഇതു തന്നെയാണ്‌ ആഗോള തലത്തിലിന്നു നടക്കുന്ന മൌലിദുകളുടെ ലക്ഷ്യമെന്നും അദ്ദേഹം വിശദീകരിച്ചു.

പ്രവാചകസ്‌മരണയില്‍ നാടെങ്ങും നബിദിനാഘോഷങ്ങള്‍ സമുചിതം

തിരുമേനി(സ)യുടെ 1488ാം ജന്മദിനം നാടെങ്ങും സമുചിതമായി ആഘോഷിക്കുക്കയാണ്.റബീഉല്‍ അവ്വല്‍ 12നു മുമ്പും ശേഷവുമായി സംസ്ഥാനത്തിനകത്തും പുറത്തുമുള്ള മദ്രസ്സകള്‍തോറും വിദ്യാര്‍ഥി കളുടെ പരിപാടി കളുമാ യാണ്‌ നബിദിനം ആഘോഷിക്കുന്നത്‌. 
കഴിഞ്ഞ ദിവസം സംസ്ഥാനത്തെ പള്ളികള്‍ തോറും പുലര്‍ച്ചെ സുബഹിക്കു മുമ്പായി  മൌലിദ്‌ മജ്‌ലിസുകള്‍ നടന്നു. ഭൂരിഭാഗം സ്ഥലങ്ങളിലും മീലാദ് റാലിയും നടന്നു. റാലിക്ക് ശേഷം അന്നദാനവും നടത്തി. മദ്‌റസകളില്‍ വൈകീട്ട് വിദ്യാര്‍ഥികളുടെ കലാവിരുന്ന് നടക്കുകയാണ്.
മേപ്പറമ്പില്‍ ഹയാത്തുല്‍ ഇസ്‌ലാം മദ്രസയില്‍ നടന്ന നബിദിനാഘോഷം എസ്.വൈ.എസ് സംസ്ഥാന വൈസ്പ്രസിഡന്റ് പി.കെ ഇമ്പിച്ചിക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ് പി.എ അബ്ദുല്‍ഗഫൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍സെക്രട്ടറി എം.ആസാദ് വൈദ്യര്‍ സ്വാഗതം പറഞ്ഞു. മഹല്ല് ഖത്തീബ് ശുഹൈബ് ഹുദവി മുഖ്യപ്രഭാഷണം നടത്തി. ഹംസ മുസ്‌ലിയാര്‍, ബഷീര്‍ ഹുദവി, ഖാദര്‍ ഉലൂമി, പി.സി ഹബീബ്, കരീം പങ്കെടുത്തു.ടി.എച്ച്.എ കബീര്‍ അന്‍വരി ഉദ്ഘാടനം ചെയ്തു. പി.എ സിദ്ദീഖ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. ഹംസ ഫൈസി കട്ടുപ്പാറ, പി.സൈനുദ്ദീന്‍ ഫൈസി, നാസര്‍ ഫൈസി, വി.പി സുലൈമാന്‍ മുസ്‌ലിയാര്‍ പങ്കെടുത്തു. ടി.കെ മുഹമ്മദ്കുട്ടി ഫൈസി സ്വാഗതവും ഇ.ടി.എ റഷീദ് നന്ദിയും പറഞ്ഞു.
പട്ടാമ്പി: പട്ടാമ്പി ഏരിയയിലെ മദ്രസകളുടെ സംയുക്താഭിമുഖ്യത്തില്‍ മീലാദ് റാലിയും സമ്മേളനവും നടത്തി. ഐ.വി.എസ് സെക്കന്ററി മദ്രസ പട്ടാമ്പി, ജമാഅത്തുല്‍ ഇഖ്‌വാന്‍ മദ്രസ മെലെ പട്ടാമ്പി, നജ്മുല്‍ഹുദാ മദ്രസ കോളജ് സ്ട്രീറ്റ്, അല്‍മദ്രസത്തുല്‍ ഇസ്‌ലാഹിയ്യ മേലെ പട്ടാമ്പി, പി.എം.എ മന്‍ഫഉല്‍ഉലൂം ബര്‍ദിദാറുല്‍ ഉലൂം മദ്രസ കോഴിക്കുന്ന്, തന്‍വീറുല്‍ വില്‍ദാന്‍ ഗ്രീന്‍പാര്‍ക്ക്, ദാറുല്‍ഉലൂം മദ്രസ മമ്മിപ്പടി, റൗളത്തുല്‍ഉലൂം മദ്രസ തോട്ടുങ്ങല്‍, പി.എം.എസ് റൗളത്തുല്‍ഉലൂം മദ്രസ പരുവക്കടവ്, ഇര്‍ശാദുല്‍ ഇസ്‌ലാം മദ്രസ ഞാങ്ങാട്ടിരിക്കടവ് എന്നീ മദ്രസകള്‍ പങ്കെടുത്ത റാലിയുടെ സമാപന മീലാദ് സമ്മേളനത്തില്‍ ചെയര്‍മാന്‍ എന്‍.സൈതലവി മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു.
പാലക്കാട്‌ ഒറ്റപ്പാലം പഴയലെക്കിടി എം.യു മദ്രസയുടെ ആഭിമുഖ്യത്തില്‍ നടന്ന ഘോഷയാത്രക്ക് പി.കെ ഇമ്പിച്ചിക്കോയ തങ്ങള്‍, വി.എ.സി കുട്ടിഹാജി, അബ്ദുല്‍സമദ് ഫൈസി, വി.കെ.എം മൊയ്തീന്‍, വി.എ ഖാലിദ്, സി.എം കുഞ്ഞിമൊയ്തു, കെ.സുലൈമാന്‍, പി.എ ഷൗക്കത്തലി, വി.എ കുഞ്ഞിബാവ, വന്നേരി യൂസഫ്, എം.കെ ഹംസ, തെച്ചിങ്ങത്തൊടി അലി, അയൂബ് റഹ്മാനി, ഫള്‌ലുല്‍ റഹ്മാന്‍, മുഹമ്മദലി മുസ്‌ലിയാര്‍, ഫൈസല്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കി. ഈസ്റ്റ് ഒറ്റപ്പാലം സുബ്ബാത്തുല്‍ ഇസ്‌ലാം മദ്രസ വിദ്യാര്‍ത്ഥികളുടെ ഘോഷയാത്രക്ക് മുനീര്‍ദാരിമി, ഇബ്രാഹിം മുസ്‌ലിയാര്‍, സുഹൈല്‍ വാഫി, ഷഫീഖ് ഹുദവി, പി.എം.എ ജലീല്‍, എ.പി അബൂബക്കര്‍, എം.വി അമീര്‍ അലി, വി.പി അഷ്‌റഫ് നേതൃത്വം നല്‍കി. ഒറ്റപ്പാലം എം.യു മദ്രസ വിദ്യാര്‍ത്ഥികളുടെ ഘോഷയാത്രക്ക് എ.ബാപ്പുട്ടിഹാജി, ടി.എ ഹംസഹാജി, അബ്ദുല്‍ഗഫൂര്‍ അല്‍ഹൈത്തമി, സി.എ കലാം, പി.പി ഹംസ, പി.കുഞ്ഞിമോന്‍ നേതൃത്വം നല്‍കി.
ഷൊര്‍ണൂര്‍: സംയുക്ത മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഷൊര്‍ണൂരില്‍ നബിദിനറാലി നടത്തി. ഷൊര്‍ണൂര്‍, കെ.കെ കോളനി, കുളപ്പുള്ളി മഹല്ലുകളാണ് റാലിയില്‍ പങ്കെടുത്തത്. കുളപ്പുള്ളി ജുമാമസ്ജിദ് പരിസരത്ത് നിന്നാരംഭിച്ച റാലി ഷൊര്‍ണൂര്‍ നുസ്രത്തുല്‍ ഇസ്‌ലാം മദ്രസയില്‍ സമാപിച്ചു. വൈകീട്ട് ഷൊര്‍ണൂരിലും കുളപ്പുള്ളിയിലും അന്നദാന വിതരണം നടത്തി. കെ.കെ കോളനിയില്‍ ഇന്ന് വൈകീട്ട് അന്നദാന വിതരണം നടക്കും.
പാറമ്മല്‍ ഹയാത്തുല്‍ ഇസ്‌ലാം മദ്രസയുടെ നേതൃത്വത്തില്‍ നടത്തിയ നബിദിനാഘോഷത്തിന് കബീര്‍ അന്‍വരി നാട്ടുകല്‍, എം.എസ് അലവി, മുഹമ്മദ് പട്ടിശ്ശീരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പുതുമനക്കുളമ്പ് നൂറുല്‍ ഇസ്‌ലാം മദ്രസയുടെ നബിദിനഘോഷയാത്രക്ക് സദര്‍ മുഅല്ലിം സി.പി ഹംസ ഫൈസി, സെക്രട്ടറി ഹംസ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
തോട്ടക്കര തര്‍ബ്ബിയത്തുല്‍ ഇസ്‌ലാം മദ്രസ വിദ്യാര്‍ത്ഥികളുടെ ഘോഷയാത്രക്ക് മുതീഉല്‍ഹഖ്, എം.ഉമറുല്‍ ഫാറൂഖ്, പി.ടി നാസര്‍, പി.ഉമര്‍, എം.അബ്ദുലു, എം.മുഹമ്മദ്കുട്ടി, മോഡേണ്‍ മുഹമ്മദ്, ടി.എ ശിഹാബുദ്ദീന്‍ നേതൃത്വം നല്‍കി. നെല്ലിക്കുറുശ്ശി ഇസ്സത്തുല്‍ ഇസ്‌ലാം മദ്രസ വിദ്യാര്‍ത്ഥികള്‍ നടത്തിയ ഘോഷയാത്രക്ക് സി.മുഹമ്മദ് ഫൈസി, അബ്ദുല്‍റഹ്മാന്‍ അന്‍വരി, എ.മൊയ്തീന്‍, പി.മുഹമ്മദ്ഹാജി, എം.കെ ഉമര്‍ മാസ്റ്റര്‍, സലാം അന്‍വരി, ജാഫര്‍ അന്‍വരി നേതൃത്വം നല്‍കി. ആനപള്ള്യാല്‍ ശംസുല്‍ഹുദ മദ്രസ വിദ്യാര്‍ത്ഥികള്‍ നടത്തിയ ഘോഷയാത്രക്ക് ടി.കെ അഷ്‌റഫ്, സി.പി ശംസുദ്ദീന്‍, അബ്ദുല്‍റഷീദ് മുസ്‌ലിയാര്‍, പി.പി കമ്മു, സി.പി റസാക്ക്, കെ.വീരാന്‍ നേതൃത്വം നല്‍കി.
ചുനങ്ങാട് (മലപ്പുറം) സുല്ലമുസല്ലാം മദ്രസ വിദ്യാര്‍ത്ഥികള്‍ നടത്തിയ ഘോഷയാത്രക്ക് ഹുസൈന്‍ ഫൈസി, ടി.സൈതലവി ഹാജി, കെ.മുഹമ്മദ്, ടി.ടി ഹൈദര്‍, പി.ഹൈദ്രു, ടി.വി അബ്ബാസ്, എ.മുഹമ്മദ്, ടി.ടി മൊയ്തീന്‍കുട്ടിഹാജി നേതൃത്വം നല്‍കി. തിരുണ്ടിക്കല്‍ ഹയാത്തുല്‍ ഇസ്‌ലാം മദ്രസ വിദ്യാര്‍ത്ഥികള്‍ നടത്തിയ ഘോഷയാത്രക്ക് എന്‍.പി മുഹമ്മദലി വാഫി, മുസ്തഫ തിരുണ്ടിക്കല്‍, കെ.അബ്ദുല്‍ജലീല്‍, ടി.ഹസനാര്‍, ടി.ഹംസ നേതൃത്വം നല്‍കി.
മണ്ണൂര്‍, കിഴക്കുമ്പുറം, പത്തിരിപ്പാല, മംഗലം, ലെക്കിടി, ലെക്കിടി കൂട്ടുപാത, പാലപ്പുറം, വാണിയംകുളം, വരോട്, പനമണ്ണ, പത്തംകുളം, പാലക്കോട്, പാവുക്കോണം, അനങ്ങനടി തുടങ്ങിയ സ്ഥലങ്ങളിലും

മീനടത്തൂരില്‍ നബിദിനാഘോഷത്തിനിടെ വിഘടിത അക്രമം; മര്‍ദ്ദനത്തില്‍ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു

മീനടത്തൂര്‍: സമസ്ത കേരളഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകാരമുള്ള സമസ്തയുടെ കീഴിലുള്ള മീനടത്തൂര്‍ മിസ്ബാഹുല്‍ അനാം മദ്രസയിലെ വിദ്യാര്‍ത്ഥികള്‍ നടത്തിയ നബിദിന ഘോഷയാത്രക്കിടെ വിഘടിതരുടെ അക്രമം.
ഇന്നലെ രാവിലെ ഘോഷയാത്രക്കിടയില്‍ ചെമ്പ്ര ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ സിയാറത്ത് നടത്തിയ ശേഷം നബിദിന റാലി ആരംഭിക്കാനിരിക്കെ വിഘടിതര്‍ എസ്.എസ്.എഫിന്റെ പതാകയുമായി മനപൂര്‍വം സംഘര്‍ഷമുണ്ടാക്കാന്‍ എത്തുകയായിരുന്നു. സംഘാടകര്‍ ഇതിനെ എതിര്‍ത്തതിനെ തുടര്‍ന്ന് രംഗം ശാന്തമായി റാലി തുടര്‍ന്നു.
പിന്നീട് റാലി അവസാനിച്ച് 11.30 ന് റാലിക്ക് ശേഷം ഭക്ഷണം വിതരണം ചെയ്തുകൊണ്ടിരിക്കെ നേരത്തെ പ്രശ്‌നമുണ്ടാക്കിയ 30 ഓളം പ്രവര്‍ത്തകര്‍ സംഘടിച്ചു വന്നു മദ്രസ കമ്മിറ്റി ഭാരവാഹികളെയും പ്രവര്‍ത്തകരെയും മര്‍ദ്ദിക്കുകയായിരുന്നു. രക്ഷിതാക്കളടക്കം നൂറുകണക്കിനാളുകള്‍ നോക്കി നില്‍ക്കെയായിരുന്നു അക്രമം.
വിഘടിത മര്‍ദ്ദനത്തില്‍ മീനടത്തൂര്‍ കൂറമ്പത്ത് ഇര്‍ഷാദ് (30), ചെമ്പ്ര ചെറിയ കല്ലിയാപ്പുറത്ത് കരീം (35) എന്നിവര്‍ക്ക് പരിക്കേറ്റു. ന് സാരമായി പരിക്കേറ്റു. ഇര്‍ശാദിനെ താനൂര്‍ പി.എച്ച്.സിയില്‍ പ്രവേശിപ്പിച്ചു. രണ്ടാഴ്ച മുമ്പും വിഘടിതര്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമിച്ചിരുന്നു. അക്രമത്തില്‍ മീനടത്തൂര്‍ ടൗണ്‍ മഹല്ല് കമ്മിറ്റിയും മദ്രസാ കമ്മിറ്റിയുടെ പ്രതിഷേധിച്ചു. താനൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

നൂറുന്‍ അലാ നൂര്‍ ക്ലാസ്സ്‌ റൂം റെക്കോര്‍ഡ്‌ ; KICR മീലാദ് ഓണ്‍ലൈൻ കാമ്പയിന്‍ (RECORDS)

നൂറുന്‍ അലാ നൂര്‍ ക്ലാസ്സ്‌ റൂംKICR മീലാദ് ഓണ്‍ലൈൻ കാമ്പയിന്‍ ഇതുവരെ  അവതരി പ്പിച്ച വിഷയാവതരണങ്ങളും സംശയനിവാരണങ്ങളും കേള്‍ക്കാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക. 

വൈവിധ്യമാര്‍ന്ന പരിപാടികളുമായി SKSSF റബീഅ് കാമ്പയിന്‍ ആചരിക്കാന്‍ നേതാക്കളുടെ ആഹ്വാനം

“മുത്തുനബി സ്‌നേഹത്തിന്റെ തിരു വസന്തം” എന്ന പ്രമേ യത്തില്‍ നടക്കുന്ന SKSSF നബിദിന കാമ്പയിന്‍ വൈവിധ്യമാര്‍ന്ന പരിപാടികളുമായി ശാഖകള്‍ തോറും ആചരിക്കാന്‍ നേതാക്കള്‍ ആഹ്വാനം ചെയ്‌തു. നേതാക്കളുടെ അഭ്യര്‍ത്ഥന അടങ്ങിയ കത്തും പ്രോഗ്രാം സര്‍ക്കുലറും മറ്റു വിശദാംശങ്ങളും വായിക്കാൻ താഴെ ക്ലിക്ക്‌ ചെയ്യുക. കാമ്പയിനുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ www.skssfrabee.in സൈറ്റ്‌ വഴിയും ലഭ്യമാണ്‌  Link: സര്‍ക്കുലര്‍ | ലെറ്റര്‍

"പ്രവാചകര്‍ (സ്വ); അതുല്യമായ വ്യക്തിത്വം" പരമ്പര- ഭാഗം-3

അധികാരം ആ കൈകളിലെത്തിയപ്പോള്‍..

ക്രിസ്ത്വബ്ദം 631. പ്രവാചകര്‍ അനുയായികളോടൊപ്പം തന്റെ ജന്മ നാടായ മക്കയിലേക്ക് തിരിച്ചുവരുന്നു. ഏകദൈവവിശ്വാസത്തിലേക്ക് ജനങ്ങളെ ക്ഷണിച്ചു എന്ന ഏകകാരണം കൊണ്ട് ഒമ്പത് വര്‍ഷം മുമ്പ് തന്നെയും അനുയായികളെയും ജന്മനാട് ഉപേക്ഷിച്ച് പലായനം ചെയ്യാന്‍ നിര്‍ബദ്ധരാക്കിയവരാണ് മക്കാനിവാസികള്‍. ഇന്ന് പ്രവാചകരുടെ അനുയായികള്‍ ഏറെയാണ്, ശക്തിയും സന്നാഹവും വേണ്ടത്രയുണ്ട്. മക്കയില്‍ പ്രവേശിക്കാന്‍ അനുവദിക്കരുതെന്നും പ്രതിരോധിക്കണമെന്നും ആദ്യമൊക്കെ പലരും അഭിപ്രായപ്പെട്ടെങ്കിലും പ്രവാചകരും അനുയായികളും കടന്നുവരുന്നത് കണ്ടതോടെ അവരെല്ലാം ആ ചിന്ത ഉപേക്ഷിച്ച്, സുരക്ഷിത താവളങ്ങള്‍ തേടി ഉള്‍വലിഞ്ഞു. വിജയശ്രീലാളിതനായ പ്രവാചകര്‍ കഅ്ബാലയത്തിന് സമീപമെത്തി. രക്ഷപ്പെടാനാവാതെ പലരും അവിടെ കുടുങ്ങിനില്‍പ്പുണ്ട്. ചുറ്റുപാടുമുള്ള കുന്നുകളിലൊളിച്ചവരും വീടുകള്‍ക്കുള്ളില്‍ വാതിലടച്ചിരുന്നവരും ആ രംഗം വീക്ഷിക്കുന്നുണ്ട്. തന്നെയും അനുയായികളെയും പീഢിപ്പിച്ചവരോട് എന്തെങ്കിലും പ്രതികാരനടപടി ഉണ്ടാവാതിരിക്കില്ലെന്ന് അവരൊക്കെ ന്യായമായും പ്രതീക്ഷിച്ചു. എന്നാല്‍ ചരിത്രം പോലും മൂക്കത്ത് വിരല്‍ വെച്ചുപോയ രംഗങ്ങളാണ് പിന്നീട് അവിടെ കാണാനായത്. സ്വതസിദ്ധമായ പുഞ്ചിരിയോടെ പ്രവാചകര്‍ അവരെ അഭിസംബോധനചെയ്തു, അവിടന്ന് ചോദിച്ചു, നിങ്ങളോട് ഞാന്‍ എങ്ങനെ പെരുമാറുമെന്നാണ് നിങ്ങള്‍ കരുതുന്നത്? പ്രതീക്ഷ ഒട്ടുമില്ലെങ്കിലും അവര്‍ ഇങ്ങനെ പ്രതിവചിച്ചു, താങ്കള്‍ മാന്യനായ ഒരു സഹോദരനാണ്, താങ്കളുടെ പിതാവും അങ്ങനെത്തന്നെയായിരുന്നല്ലോ. അത് പറയുമ്പോഴും അവരുടെ കാല്‍മുട്ടുകള്‍ വിറക്കുന്നുണ്ടായിരുന്നു, വാക്കുകള്‍ പുറത്തുവരാതെ അവര്‍ ഗദ്ഗദകണ്ഠരാവുന്നുണ്ടായിരുന്നു.

സമസ്‌ത ബഹ്‌റൈന്‍ നബിദിന കാമ്പയിന്‍ ഏരിയാതല പ്രചരണങ്ങള്‍ ഊര്‍ജ്ജിതം

ബഹ്‌റൈനിലുടനീളം ലഘുലേഖ വിതരണം 
സമസ്‌ത ബഹ്‌റൈന്‍ നബിദിന കാമ്പയിന്റെ ഭാഗമായി പുറ
ത്തിറക്കിയ ലഘുലേഖയുടെ പ്രകാശനം പ്രസിഡന്റ്‌ സയ്യിദ്‌
ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍ പ്രകാശനം ചെയ്യുന്നു
മനാമ: “മുത്തുനബി സ്‌നേഹത്തിന്റെ തിരു വസന്തം” എന്ന പ്രമേ യത്തില്‍ സമസ്‌ത കേരള സുന്നി ജമാഅത്ത്‌ ബഹ്‌ റൈന്‍ കേന്ദ്രകമ്മറ്റി റബീ ഉല്‍ അവ്വലില്‍ നടത്തുന്ന ഒരു മാസത്തെ നബിദിന കാമ്പയിന്റെ പ്രചര ണപ്രവര്‍ത്തനങ്ങള്‍ ഊ ര്‍ജ്ജിതമായി മുന്നേറു ന്നതായി കഴിഞ്ഞ ദിവസം മനാമ സമസ്‌താലയത്തില്‍ ചേര്‍ന്ന നബിദിന സ്വാഗത സംഘ യോഗം വില യിരുത്തി.
ഒരു മാസം നീണ്ടുനില്‍ക്കുന്ന കാമ്പയിന്റെ ഭാഗമായി കഴിഞ്ഞ വ്യാഴാഴ്‌ച പുറത്തിറക്കിയ കാമ്പയിന്‍ വിശദീകരണ–സന്ദേശ ലഘുലേഖ വിവിധ ഏരിയാ കേന്ദ്രങ്ങളും പള്ളികളും കേന്ദ്രീകരിച്ച്‌ ബഹ്‌റൈനിലുടനീളം വിതരണം പൂര്‍ത്തിയാക്കിയിട്ടുണ്ട്‌. 
ലഘുലേഖ
വ്യാഴാഴ്‌ച മനാമ കേന്ദ്ര ആസ്ഥാനത്ത്‌ നടന്ന ചടങ്ങില്‍ പ്രസിഡന്റ്‌ സയ്യിദ്‌ ഫഖ്‌റുദ്ധീന്‍ കോയ തങ്ങളാണ്‌ ലഘുലേഖ പുറത്തിറക്കിയത്‌.
കാമ്പയിന്റെ ഭാഗമായി നബിദിന കലാസാഹിത്യ മത്സരങ്ങളും പ്രവാചക പ്രകീര്‍ത്തന–ഉദ്‌ബോധന–മൌലിദ്‌ മജ്‌ലിസുകളുമടങ്ങുന്ന ഏരിയാ തല സമ്മേളനങ്ങള്‍ വരും ദിവസങ്ങളില്‍ വിവിധ ഏരിയകളിലായി നടക്കും. 
ഈ മാസം 12ന്‌ റിഫയിലും 24ന്‌ ഖുദൈബിയയിലും ജിദാലിയിലും 14ന്‌ ഹമദ്‌ടൌണിലും 17ന്‌ ഹൂറ, ഉമ്മുല്‍ ഹസം, ദാറുഖുലൈബ്‌, സല്‍മാനിയ്യ, സനാബിസ്‌ തുടങ്ങിയ ഏരിയകളിലും വിവിധ പരിപാടികളോടെ ഏരിയാ മീലാദ്‌ കാമ്പയിന്‍ പരിപാടികള്‍ നടത്താന്‍ യോഗത്തില്‍ തീരുമാനമായി. മനാമയിലെ കേന്ദ്ര മദ്രസ്സാ വാര്‍ഷിക സമ്മേളനം ഫെബ്രുവരി 14നും നബിദിന കാമ്പയിന്‍ സമാപന സമ്മേളനം ഫെബ്രുവരി 7നു നടത്താനും യോഗത്തില്‍

നബിദിനം; ബഹ്‌റൈനില്‍ സര്‍ക്കാര്‍ അവധി തിങ്കളാഴ്‌ച; UAE-യില്‍ അവധി 12ന്, കുവൈത്തില്‍16ന്

കേരളത്തില്‍ സര്‍ക്കാര്‍ അവധിയും നബിദിനവും 14 ന് ചൊവ്വാഴ്‌ച 
മനാമ. പ്രവാചക ജത്തദിനത്തോടനുബന്ധിച്ചുള്ള അവധി പ്രഖ്യാപിച്ച്‌ ബഹ്‌റൈന്‍ പ്രധാനമന്ത്രി പ്രിന്‍സ്‌ ഖലീഫ പ്രത്യേക സര്‍ക്കുലര്‍ ഇറക്കി. പ്രവാചക ജത്തദിനമായ റബീഉല്‍അവ്വല്‍ 12 ജനുവരി 13 തിങ്കളാഴ്‌ച ആയതിനാല്‍ പ്രസ്‌തുത ദിവസം മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധിയായിരിക്കുമെന്ന്‌ സര്‍ക്കുലറില്‍ വ്യക്തമാക്കി.
പൊതുവെ മാസപ്പിറവി വിഷയത്തിൽ സൗദി അറേബ്യയെ പിന്തുണയ്ക്കുന്ന താണ് ബഹ്‌റൈൻ അടക്കമുള്ള ജി.സി.സി. രാജ്യങ്ങളുടെ രീതി യെങ്കിലും  നബി ദിനത്തിൽ സൗദി അറേബ്യ ലീവ് പ്രഖ്യാപിക്കാറില്ലതതിനാൽ നബിദിന ലീവിൽ ഭിന്ന രീതിയിലാണ്‌ വിവിധ രാജ്യങ്ങലിലെ പ്രഖ്യപങ്ങൾ.  
നബിദിനം 13 തിങ്കള്‍ ആണെങ്കിലും കുവൈത്തില്‍ അവധി 16ന് അനുവദിച്ചതായി സിവില്‍ സര്‍വീസ് കമ്മീഷന്‍ നേരത്തെ അറിയിച്ചിട്ടുണ്ട്. എല്ലാ വര്‍ഷവും മിഅറാജ് അവധി ആഴ്ച്ചയിലെ തുടക്കത്തിലോ മധ്യത്തിലോ വന്നാല്‍ അടുത്ത വ്യാഴാഴ്ച്ച നിശ്ചയിക്കുന്ന വഴക്കം പരിഗണിച്ചാണ് കൌണ്‍സിൽ ഓഫ് മിനിസ്റ്റെർ ഇപ്രകാരം തീരുമാനിച്ചിരിക്കുന്നത്.
അതേ സമയം യു.എ.ഇ-യിൽ സര്‍ക്കാര്‍ അവധി 12ന് ഞായറാഴ്ചയാണ്. ജനവരി 12ന് പൊതു മേഖലാ സ്ഥാപനങ്ങള്‍ക്കും മന്ത്രാലയ ഓഫീസുകള്‍ക്കും അവധിയായിരിക്കുമെന്ന് ഹ്യൂമന്‍ റിസോഴ്‌സസ് ഫെഡറല്‍

"പ്രവാചകര്‍ (സ്വ); അതുല്യമായ വ്യക്തിത്വം" പരമ്പര- ഭാഗം-2

ഭാഗം 2 – ഉപദേശങ്ങള്‍
ധര്‍മ്മയുദ്ധത്തിന് തീര്‍ത്ത നിര്‍വ്വചനം
നിവാര്യഘട്ടത്തില്‍ യുദ്ദത്തിനായി പുറപ്പെടാനിരിക്കുന്ന തന്റെ അനുയായികളോട് പ്രവാചകരുടെ ഉപദേശം ഇങ്ങനെയായിരുന്നു, അല്ലാഹുവിനെ ഭയന്നുകൊണ്ടായിരിക്കണം നിങ്ങളുടെ എല്ലാ പ്രവര്‍ത്തനങ്ങളും, അല്ലാഹുവിന്റെ പേരിലായിരിക്കണം നിങ്ങള്‍ യുദ്ധം ചെയ്യുന്നത്, അത് അല്ലാഹുവിന് വേണ്ടി മാത്രമായിരിക്കണം, നിങ്ങള്‍ യുദ്ധം ചെയ്യുക, ഒരിക്കലും അതില്‍ ചതിയോ വഞ്ചനയോ ചെയ്യരുത്, യുദ്ധത്തില്‍ മരിക്കാനിടയാവുന്നവരെ ഒരിക്കലും അംഗച്ചേദം ചെയ്യരുത്, കൊച്ചുകുട്ടികളെയോ വൃദ്ധരെയോ സ്ത്രീകളെയോ ആരാധനാമഠങ്ങളിലിരിക്കുന്ന പുരോഹിതരെയോ നിങ്ങള്‍ സ്പര്‍ശിക്കുകപോലും അരുത്, നന്മ മാത്രമായിരിക്കണം നിങ്ങളുടെ ഉദ്ദേശ്യം, നന്മ ചെയ്യുന്നവരെയാണ് അല്ലാഹുവിന് ഇഷ്ടം.
ധര്‍മ്മയുദ്ധമെന്ന് പലരും പലപ്പോഴും പറയാറുണ്ടെങ്കിലും യഥാര്‍ത്ഥ ധര്‍മ്മയുദ്ധത്തിന് പ്രായോഗികമായി നിര്‍വ്വചനം തീര്‍ക്കുകയും നടപ്പിലാക്കുകയും ചെയ്യുകയായിരുന്നു ഇതിലൂടെ പ്രവാചകര്‍. അതോടൊപ്പം ഇതര മതങ്ങളോടും മതസ്ഥരോടുമുള്ള ഇസ്ലാമിന്റെ സമീപനം സുവ്യക്തമാക്കുന്നത് കൂടിയാണ് ഈ വാക്കുകള്‍. ലോകചരിത്രത്തില്‍തന്നെ മതസൌഹാര്‍ദ്ദത്തിന്റെയും പരസ്പരബഹുമാനത്തിന്റെയും സമാനമായ പ്രഖ്യാപനങ്ങള്‍ മറ്റൊരു മതനേതാവില്‍നിന്ന് കാണുക സാധ്യമല്ല, യുദ്ധമുഖത്ത് സ്വീകരിക്കേണ്ട സമീപനമാണ് മേല്‍വാക്കുകളിലൂടെ വരച്ചുകാണിക്കുന്നത് എന്ന്കൂടി പരിഗണിക്കുമ്പോള്‍ പ്രതിപക്ഷബഹുമാനത്തിന്റെ ഉദാത്തമായ രേഖാചിത്രം കൂടിയാണ് ഇത്.

SKSSF റബീഅ് കാമ്പയിന്‍ : ദേശീയ സെമിനാര്‍ 20 ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍

ഓണ്‍ലൈന്‍ റജിസ്‌ട്രേഷന് www.skssfrabee.in വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. 
കോഴിക്കോട് : മുത്തുനബി സ്‌നേഹത്തിന്റെ തിരുവസന്തം എന്ന പ്രമേയത്തില്‍ എസ്.കെ. എസ്.എസ്.എഫ്. സംസ്ഥാന കമ്മിറ്റി നടത്തുന്ന റബീഅ് കാമ്പയിന്റെ ഭാഗമായുള്ള ദേശീയ സെമിനാര്‍ ജനുവരി 20 ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നടക്കും. 
ഇന്ത്യയില്‍ വിരചിതമായ പ്രവാചക പ്രകീര്‍ത്തന കാവ്യത്തെ കുറിച്ച് നടക്കുന്ന സെമിനാറില്‍ അറബി ഇംഗ്ലീഷ് മലയാളം എന്നീ മൂന്ന് സെഷനുകളുണ്ടാകും. 
ഓരോ സെഷനുകളിലും ഇന്ത്യയിലെ പ്രമുഖ യൂണിവേഴ്‌സിറ്റിയിലെ അധ്യാപകരും ഗവേഷണ വിദ്യാര്‍ത്ഥികളും വിവിധ വിഷയത്തില്‍ പ്രബന്ധം അവതരിപ്പിക്കും. കേരളത്തില്‍ അറബി ഭാഷയില്‍ പ്രവാചക പ്രകീര്‍ത്തന കാവ്യത്തെ കുറിച്ച് രചിച്ച പ്രമുഖ രചയിതാക്കളെ ചടങ്ങില്‍ ആദരിക്കും. ഓണ്‍ലൈന്‍ റജിസ്‌ട്രേഷന് www.skssfrabee.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ : 8891117177

"നൂറുന്‍ അലാ നൂര്‍" KICR മീലാദ്‌ കാമ്പയിൻ ഇന്ന്‌


"മൌലിദുകളിലെ വിമര്‍ശിക്കപ്പെടുന്ന വരികള്‍"- "നൂറുന്‍ അലാ നൂര്‍" KICR മീലാദ്‌ കാമ്പയിൽ: പ്രഭാഷണം (Record)

For more KICR Records, Pls click here: www.sunni-gallery.blogspot.com

"പ്രവാചകര്‍ (സ്വ); അതുല്യമായ വ്യക്തിത്വം" പരമ്പര- ഭാഗം-1

ഭാര്യ ഖദീജ (റ) ക്ക് പറയാനുള്ളത്

"പ്രവാചകത്വത്തിന്റെ തുടക്കമെന്നോണം ദിവ്യസന്ദേശവുമായെത്തിയ ജിബ്രീല്‍ എന്ന മാലാഖയെ കണ്ട് പ്രവാചകര്‍ (സ്വ) പേടിച്ചു പോയി. ഭയചകിതനായി പനിപിടിച്ചാണ് വീട്ടിലേക്ക് തിരിച്ചെത്തിയത്. ആ ചരിത്രസന്ധിയില്‍ അവരെ സമാശ്വസിപ്പിച്ചുകൊണ്ട് പ്രിയപത്നി ഖദീജ (റ) പറഞ്ഞ വാക്കുകള്‍ ഇന്നും ചരിത്രത്തില്‍ തെളിഞ്ഞുകിടക്കുന്നു. പതിനഞ്ചുവര്‍ഷക്കാലത്തെ ഭാര്യാ-ഭര്‍തൃജീവിതത്തിലൂടെ പ്രവാചകരെ അടുത്തറിഞ്ഞവരായിരുന്നു മഹതി ഖദീജ. ആ വാക്കുകള്‍ ഇങ്ങനെ വായിക്കാം, താങ്കള്‍ ഒന്ന്കൊണ്ടും ഭയപ്പെടരുത്, ഇല്ല, അല്ലാഹു ഒരിക്കലും താങ്കളെ നിസ്സാരനാക്കുകയില്ല, കാരണം, താങ്കള്‍ കുടുംബബന്ധം ചേര്‍ക്കുന്നവരാണ്, ജീവിതത്തില്‍ സത്യം മാത്രം പറയുന്നവരാണ്, ഇതരരുടെ പ്രയാസങ്ങളും പ്രാരാബ്ധങ്ങളും സ്വയം ഏറ്റെടുത്ത് അവര്‍ക്ക് ആശ്വാസം പകരുന്നവരാണ്, അതിഥികളെ യഥോചിതം സ്വീകരിക്കുന്നവരാണ്, സത്യത്തിന്റെയും ധര്‍മ്മത്തിന്റെയും മാര്‍ഗത്തില്‍ ആര്‍ക്ക് പ്രയാസങ്ങള്‍ നേരിട്ടാലും അവരെയെല്ലാം സഹായിക്കുന്നവരാണ്, ആയതിനാല്‍ അല്ലാഹു താങ്കളെ ഒരിക്കലും നിസ്സാരപ്പെടുത്തുകയില്ല.

പൊഴുതനയിൽ ത്രിദിന മീലാദ് മീറ്റ് ജനുവരി 17, 18, 19 തിയ്യതികളിൽ

പൊഴുതന: ഈ വര്‍ഷത്തെ നബിദിനം വിപുലമായി ആഘോഷി ക്കുന്നതിന്റെ ഭാഗമായി പൊഴുതന മുത്താരിക്കുന്നിലെ പള്ളി കമ്മിറ്റിയുടെ കീഴില്‍ സ്വാഗതസംഘം രൂപീകരിച്ചു. നബിദിന ത്തോടനുബന്ധിച്ച് ജനുവരി 17, 18, 19 തിയ്യതികളിലായി ത്രിദിന മീലാദ് മീറ്റ് എന്ന പേരില്‍ പരിപാടികള്‍ നടത്താന്‍ തീരുമാനിച്ചു.
17 ന് വെള്ളിയാഴ്ച ആസിഫ് വാഫി റിപ്പണ്‍ മതപ്രഭാഷണവും 18 ന് ശനിയാഴ്ച ആനമങ്ങാട് അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ ദിക്ര്‍ ദുആ മജ്‌ലിസും 19 ന് ഞായറാഴ്ച പൊതുസമ്മേളനവും വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും തുടര്‍ന്ന് അന്നദാനവും സമ്മാനദാനവും നടക്കും.
ജനുവരി 12 ന് ഞായറാഴ്ച വനിതാസംഗമവും പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും നടക്കും. 14 ന് രാവിലെ 9 മണിക്ക് ഘോഷയാത്രയും തുടര്‍ന്ന് 2 മണിക്ക് ജഅ്ഫര്‍ ഹൈത്തമിയുടെ നേതൃത്വത്തില്‍ മയ്യിത്ത് പരിപാലനക്ലാസ്സും 15ന് ബുധനാഴ്ച യുവസംഗമവും നടക്കും.
സ്വാഗതസംഘം ഭാരവാഹികളായി പി ഹുസൈന്‍, പൊട്ടേങ്ങല്‍ മരക്കാര്‍, വി പി അബ്ദുല്ല