നിയമന സംവരണം പിന്നോക്ക സമുദായത്തിന്റെത് തിരിച്ച് നല്‍കണം: റഷീദ് ബെളിഞ്ചം

കാസര്‍കോട് : സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസരംഗത്ത് പ്രധാന തസ്തികകളിലെ നിയമനത്തില്‍ മുസ്ലിമീങ്ങള്‍ ഉള്‍പ്പെടെയുള്ള സംവരണ സമുദായത്തിന് അര്‍ഹമായ പ്രാതിനിധ്യം തിരിച്ചു നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് എസ്.കെ.എസ്.എസ്.എഫ്. ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ പതിമൂന്ന് സര്‍വ്വകലാശാലകളിലെ 52 സ്റ്റാറ്റിയൂട്ടറി പദവികളില്‍ മുസ്ലിം, എസ്.സി-എസ്.ടി. വിഭാഗങ്ങളുടെ പ്രതിനിധ്യം നാമമാത്രമായ 5.76 ഉം 3.84 ശതമാനവുമാണ്.ജനസംഖ്യാനുപാതികമായ സംവരണത്തിന്റെ അടുത്തുപോലും എത്താത്തതാണ് ഈ കണക്ക്.
 മറ്റു വിഭാഗങ്ങളുടെത് നായര്‍ സമുദായം 30.76 ശതമാനം, ഈഴവര്‍ 19.23 ശതമാനം, ക്രിസ്ത്യന്‍ 25 ശതമാനം, മറ്റു ഹിന്ദു വിഭാഗം 5.76 ശതമാനവുമാണ അഫ്‌ലിയേറ്റട്. കോളേജുകളുടെയും മറ്റു ഇതര സര്‍വ്വകലാശാലകളുടെയും ഉദ്യോഗസ്ഥ നിയമനങ്ങളില്‍ മുസ്ലിം വിഭാഗത്തിന്റെ പ്രാതിനിധ്യം അഞ്ചില്‍ താഴെ ശതമാനം മാത്രമാണ്. മുസ്ലിം സമുദായം അനര്‍ഹമായി പലതും നേടിയെന്ന് പറഞ്ഞ് മുറവിളികൂട്ടുകയാണ്. സമുദായ നേതാകളുടെ കുപ്പായമണിഞ്ഞ് വര്‍ഗ്ഗീയ-ഫാസിസ്റ്റ് ശക്തികള്‍ക്ക് കേരളത്തിന്റെ മണ്ണില്‍ വളക്കൂറുണ്ടാക്കാന്‍ ശ്രമിക്കുന്ന ഇത്തരക്കാര്‍ അവരുടെ സമുദായം നിയമനങ്ങളില്‍ നേടിയ അനര്‍ഹമായ സ്ഥാനങ്ങളൊക്കയും അര്‍ഹതപ്പെട്ട പിന്നോക്ക സമുദായങ്ങള്‍ക്ക് തിരിച്ചു നല്‍കാന്‍ ആര്‍ജ്ജവം കാണിക്കണമെന്നും അല്ലാത്തപക്ഷം സര്‍ക്കാര്‍ അത്തരം തസ്തികകളില്‍ പുനര്‍ നിയമനം നടത്തണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.