മുടി വിവാദം : സംവാദത്തില്‍ നിന്നും വിഘടിതര്‍ മുങ്ങി


താനൂര്‍: മുടി വിവാദത്തിന്റെ പേരില്‍ നടത്താനിരുന്ന സംവാദ ചര്‍ച്ചയില്‍ നിന്നും എ.പി വിഭാഗം മുങ്ങി. മുടി വിഷയവുമായി ബന്ധപെട്ട് പണ്ഡിത സംവാദം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി വ്യാഴാഴ്ച്ച താനൂര്‍ ടി.ബയില്‍ നടത്താനിരുന്ന ചര്‍ച്ചയില്‍ നിന്നാണ് എ.പി വിഭാഗം മുങ്ങിയത്. ഇരു വിഭാഗം സുന്നികളില്‍ നിന്നും അഞ്ചു പേര്‍ വീതം പങ്കെടുത്ത് ചര്‍ച്ച സംഘടിപ്പിക്കാനായിരുന്നു ധാരണ. ചര്‍ച്ചയില്‍ എ.പി വിഭാഗത്തെ പ്രതിനിധീകരിച്ച് താനാളൂര്‍ സെക്ടര്‍ പ്രസിഡന്റ് ബഷീര്‍ സഖാഫിയും,സമസ്തയെ പ്രതിനിധീകരിച്ച് താനൂര്‍ മണ്ഡലം ട്രഷറര്‍ ഹകീം ഫൈസി കാളാടിന്റേയും നത്ര്ത്വത്തിലാണ് ചര്‍ച്ച തീരുമാനിച്ചത്. ഇരു വിഭാഗത്തിന്റേയും സ്ഥാപനങ്ങളോ, സ്ഥലങ്ങളോ വേണ്ട എന്ന കാരണത്താലായിരുന്നു താനൂര്‍ ടി.ബി തെരെഞെടുത്തത്. ചര്‍ച്ചക്കായി കാതിരുന്നിട്ടും എ.പി വിഭാഗം എത്തിയില്ല.
വിവാദ കേശത്തിന്റെ യാഥാര്‍ത്യം സമൂഹത്തെ ബോധ്യപ്പെടുത്താന്‍ സാധിക്കാത്ത എ.പി വിഭാഗം മാപ്പ് പറയുകയും,മുടിയുടെ പേരില്‍ നടത്തുന്ന സാമ്പത്തിക ചൂഷണം അവസാനിപ്പിക്കണമെന്നും താനൂര്‍ മണ്ഡലം എസ്.വൈ.എസ് നേതാക്കള്‍ പറഞ്ഞു.