മുന്നൂറോളം യുവ പണ്ഡിതർ കർമ ഭൂമിയിലേക്ക്..
കോഴിക്കോട്: നന്തി ജാമിഅ ദാറുസ്സലാം റൂബി ജൂബിലി സമ്മേളനത്തിനു ഉജ്ജ്വല സമാപ്തി. ഇസ്്‌ലാമിക മതപ്രചാരണവീഥിയില്‍ പാരമ്പര്യത്തിന്റെ കരുത്തു കാക്കുന്ന ദാരിമി പണ്ഡിതന്മാരുടെ പുതിയ പടയണി ഇന്നലെ നടന്ന റൂബിജൂബിലി സമാപനത്തോടെ കര്‍മപഥത്തിലിറങ്ങി.
സമസ്തയുടെ പണ്ഡിത കുലപതികളേയും സയ്യിദന്മാരേയും സാക്ഷിയാക്കി നടന്ന സമ്മേളനത്തിലാണ് ദഅ്‌വത്തിന്റെ പുതിയ വെല്ലുവിളികളെ അതിജയിക്കാന്‍ പ്രാപ്തരായ 270 പണ്ഡിത പ്രതിഭകളെ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സമൂഹത്തിന് സമര്‍പ്പിച്ചത്.
സനദ്്ദാന ചടങ്ങിനു സാക്ഷിയാകാന്‍ കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നും ആയിരങ്ങളാണെത്തിയത്.
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇസ്്‌ലാമിന്റെ യഥാര്‍ഥ മുഖം ലോകത്തിന് പരിചയപ്പെടുത്താന്‍ പണ്ഡിതര്‍ മാതൃക കാണിക്കണമെന്നു തങ്ങള്‍ പറഞ്ഞു.
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇസ്്‌ലാമിന്റെ യഥാര്‍ഥ മുഖം ലോകത്തിന് പരിചയപ്പെടുത്താന്‍ പണ്ഡിതര്‍ മാതൃക കാണിക്കണമെന്നു തങ്ങള്‍ പറഞ്ഞു.
ശംസുല്‍ ഉലമാ സ്മാരക അവാര്‍ഡ് സമസ്ത ട്രഷറര്‍ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്ക് ഹൈദരലി തങ്ങള്‍ സമ്മാനിച്ചു. ശംസുല്‍ ഉലമാ സ്മാരക ബൈത്തുസ്സലാം ഭവന പദ്ധതിയും ചടങ്ങില്‍ വച്ച് ഉദ്ഘാടനം ചെയ്തു.