സി പി എം വര്‍ഗീയതക്ക് ചുട്ടുപിടിക്കരുത്: എ സ് കെ ഐ സി

റിയാദ്: സി പി എം മൂന്ന് പതിററാണ്ട് ഭരിച്ച പശ്ചിമ ബംഗാളില്‍ പോലും സി പി എമിനെ മൂന്നാം സ്ഥാനത്തേക്ക് തളളി പശുരാഷ്ട്രീയം രണ്ടാം സ്ഥാനത്തേക്ക് കടന്നു വരുമ്പോഴും സി പി എമിന് കഴിഞ്ഞ തെരെഞ്ഞെടുപ്പിനേക്കാള്‍ ഒരുലക്ഷം വോട്ട് കുടുതല്‍ നല്‍കിയ മലപ്പുറം തെരെഞ്ഞെടുപ്പിനെ അഭിനന്ദിക്കേണ്ടതിനു പകരം നൂനപക്ഷ വര്‍ഗീയത കണ്ടെത്താനുളള ശ്രമം പ്രതിഷേധാര്‍ഹമാണന്ന് എസ്.കെ.ഐ.സി സഊദി നാഷണല്‍ കമ്മിററി നേതാക്കള്‍ പറഞ്ഞു. ഹൈദരലിതങ്ങളെ സ്വാമി ആദിത്യനാഥിനോട് ഉപമിച്ച പാര്‍ട്ടി സെക്രട്ടറിയുടെ പ്രസ്താവനയും കടകം പിളളിയുടെ വിലയിരുത്തലും വര്‍ഗീതക്ക് ചുട്ടു പിടിക്കലാണെന്നും മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ മലപ്പുറത്ത് ഹിന്ദുക്കള്‍ ഭീതിയിലാണെന്ന സംഘപരിവാര്‍ പ്രചരണം അടിസ്ഥാന രഹിതമാണെന്ന് മലപ്പുറം തെരെഞ്ഞെടുപ്പ് തെളിയിക്കുന്നുവെന്നും എസ് കെ ഐ സി സൗദി നാഷണല്‍ കമ്മിററി ഭാരവാഹികളായ അബൂ ബക്കര്‍ ഫൈസി ചെങ്ങമനാട്, അലവിക്കുട്ടി ഒളവട്ടൂര്‍, സെയ്തു ഹാജി മുന്നിയൂര്‍, അബ്ദുറഹ്മാന്‍ മൗലവി ഓമാനൂര്‍ തുടങ്ങിയവര്‍ പ്രസ്താവിച്ചു.
- Aboobacker Faizy