കുപ്രചരണങ്ങളോട് പാണക്കാട് സയ്യിദ്‌ ഹൈദര്‍ അലി ശിഹാബ്‌ തങ്ങള്‍ പ്രതികരിക്കുന്നു

പ്രവാചക തിരുമേനിയുടെതെന്നു അവകാശപ്പെടുന്ന എന്നാല്‍ അത് തെളിയിക്കുന്ന സനദ്‌-പരമ്പര രേഖകളില്ലാത്ത 'പ്രവാചക തിരുകേശം' ( ഇത് വ്യാജ മുടിയെന്നു പ്രമുഖ സുന്നീ പണ്ഡിതര്‍ ആധികാരികമായി പ്രസ്താവിച്ചിട്ടുണ്ട്) സൂക്ഷിക്കാന്‍ കോഴിക്കോട്‌ ജില്ലയില്‍ ഒരു ഉള്‍പ്രദേശത്ത് പള്ളിയുള്‍പ്പെടുന്ന  വമ്പിച്ച ആഡംബര മ്യൂസിയം പണിയുവാന്‍ ഒരു വിഭാഗം ആള്‍ക്കാര്‍ കോടിക്കണക്കിന് രൂപ സമാഹരിക്കുന്നതിന്റെ ഭാഗമായി   'മുടിമുക്കിയ വെള്ളം' വിതരണം നടത്തിയും ക്യാഷ്‌ കൂപ്പണുകളിലൂടെയും വീടു-സ്ഥാപാനന്തരം കയറി ഇറങ്ങുകയും പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടില്‍ വരികയും സംഭാവന ആവശ്യപ്പെടുകയും ഉണ്ടായീ. ബഹുമാനപ്പെട്ട ഹൈദര്‍ അലി ശിഹാബ്‌ തങ്ങള്‍ പാണക്കാട് തറവാടിന്‍റെ എക്കാലത്തെയും ആ മഹത്തായ  ആദിത്യ മര്യാതയോടെ സ്വീകരിച്ച് സംഭാവന കൊടുത്തുവിടുകയുമുണ്ടായി. പക്ഷെ അതവിടെ തീര്‍ന്നില്ല! തങ്ങള്‍ സംഭാവന തരുന്നതിന്റെ ഫോട്ടോ ഈ പിരിവുകാര്‍ മൊബൈലില്‍ എടുക്കുകയും അത് പ്രിന്‍റ് ചെയ്തും ഇമെയില്‍ ഫോര്‍വേര്‍, ഫ്ലെക്സ്‌ ബോര്‍ഡ്‌ വഴിയും പലരെയും കാട്ടി  തെറ്റിദ്ധരിപ്പിച്ച് പണസമാഹരണം ഗംഭീരമാക്കുകയും  വ്യാജ മുടിയെന്നു പ്രസ്താവിച്ച പ്രമുഖ സുന്നീ പണ്ഡിതരെ പരിഹസിക്കുവാനും തുടങ്ങിയന്നറിഞ്ഞ തങ്ങളവറുകള്‍ പുറത്തുവിട്ട പ്രസ്താവന താഴെ വായിക്കാം...തങ്ങള്‍ ഡയരക്ടറായ ചന്ദ്രിക പത്രം പ്രസിദ്ധീകരിച്ചത്‌.

ചന്ദ്രിക - 15/4/2011