കോഴിക്കോട്: തിരുനബി(സ)തങ്ങളുടെ പേരില്‍ വ്യാജകേശം ഇറക്കുമതി വെട്ടിലായ വിഘടിത വിഭാഗത്തിലെ മുടിഗ്രൂപ്പിന്റെ ഗതികേടുകള്‍ ഓണ്‍ലൈനും വിശദീകരണ വേദികളും വിട്ട് ഓണ്‍ലൈന്‍–അച്ചടി മാധ്യമങ്ങളിലേക്കും വ്യാപിക്കുന്നു.. വ്യാജ കേശം തിരിച്ചറിഞ്ഞ് സമസ്‌തയിലേക്ക് വന്ന നൌഷാദ് അഹ്‌സനിയുടെ വരവും പിന്നീട് )ടൈഗര്‍ ഫോഴ്സിന്റെ ഇടപെടലും()താല്‍ക്കാലിക തിരോധാന ചര്‍ച്ചകളും വ്യാപകമായതോടെയാണ് സംഭവത്തെ കുറിച്ചുള്ള കൂടുതല്‍ വെളിപ്പെടുത്തലുകളുമായി വിവിധ പത്രമാധ്യമങ്ങളും രംഗത്തിറങ്ങിയിരിക്കുന്നത്.
:"....മുഹമ്മദ് നബിയുടേതെന്ന് അവകാശപ്പെട്ട് കാരന്തൂര്‍ മര്‍ക്കസില്‍ സൂക്ഷീച്ചിരുന്ന മുടിയുടെ വിശ്വാസ്യത ചോദ്യം ചെയ്യുന്ന മുശാവറ തീരുമാനവും എ പി വിഭാഗം സുന്നി നേതാവ് ജിഷാന്‍ മാഹിയുടെ വെളിപ്പെടുത്തലുകളും കാന്തപുരം വിഭാഗം സമസ്തയില്‍ പൊട്ടിത്തെറി രൂക്ഷമാക്കുന്നു. വിവാദകേശത്തെ ചൊല്ലി വിവാദങ്ങള്‍ സംഘടനക്കകത്ത് തന്നെ രൂപപ്പെട്ട സാഹചര്യത്തില്‍ സമസ്തയുടെ പരമോന്നത സഭയായ മുശാവറ കഴിഞ്ഞ ദിവസമെടുത്ത തീരുമാനങ്ങളാണ് പുതിയ തര്‍ക്കങ്ങള്‍ക്കും പൊട്ടിത്തെറികള്‍ക്കും വഴിതുറന്നത്.
വര്‍ഷം തോറും നബിദിനത്തോടനുബന്ധിച്ച് മര്‍ക്കസില്‍ സംഘടിപ്പിക്കാറുള്ള കേശപ്രദര്‍ശനം നിര്‍ത്തിവെക്കാനാണ് മുശാവറ തീരുമാനിച്ചത്. സംഘടനയുടെ ബുദ്ധികേന്ദ്രവും മാധ്യമ പ്രവര്‍ത്തകനുമായ മുഹമ്മദ് രാമന്തളിയെ പുറത്താക്കിയതിനു പിറകെ പ്രമുഖ പ്രഭാഷകരായ നൗഷാദ് അഹ്‌സനിക്കും കുരുവട്ടൂര്‍ ഹാഫിള് അബ്ദുല്‍ ഹകീമിനും വിലക്കേര്‍പ്പെടുത്താനും തീരുമാനമായിട്ടുണ്ട്.
മുഹമ്മദ് രാമന്തളി, നൗഷാദ് അഹ്‌സനി തുടങ്ങിയവരെ വിചാരണ നടത്താന്‍ നേരത്തെ സമസ്ത തീരുമാനിച്ചത് ജൂണ്‍ 23ന് വര്‍ത്തമാനംറിപ്പോര്‍ട്ട് ചെയ്തിരുന്നു. മുടിവിവാദം കത്തിച്ച് നിര്‍ത്തി ഇ കെ വിഭാഗത്തിന് ആയുധം നല്‍കുന്നുവെന്നായിരുന്നു ഇവര്‍ക്കെതിരായ പ്രധാന ആരോപണം. ഇക്കാരണം പറഞ്ഞ് തന്നെ നേരത്തെ യുവപ്രഭാഷകനായ അബ്ദുല്‍ വഹാബ് സഖാഫിയെ സംഘടന ശാസിക്കുകയും പിന്നീട് കാസര്‍ഗോഡ് നടന്ന എസ് എസ് എഫ് കൗണ്‍സിലില്‍വെച്ച് മൂന്ന് മാസത്തേക്ക് സസ്‌പെന്റ് ചെയ്യുകയും ചെയ്തിരുന്നു.



