തൃശൂരിൽ നിന്നുള്ള വ്യാജ വാര്‍ത്ത; മാധ്യമ ഭീകരത തിരിച്ചറിയണം - എസ്.കെ.എസ്.എസ്.എഫ്

കോഴിക്കോട്: വ്യാജ വാര്‍ത്തകള്‍ സൃഷ്ടിച്ച് ബോധപൂര്‍വ്വം തെറ്റിദ്ധാരണ പരത്തുന്ന മാധ്യമ ഭീകരത സമൂഹവും അധികൃതരും തിരിച്ചറിയ ണമെന്ന് എസ്. കെ. എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. ഭീകര പ്രവര്‍ത്തന ങ്ങളുമായി ബന്ധപ്പെടുത്തി തൃശൂര്‍ മുളങ്കുന്നത്ത് കടവ് ഗവ. മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥി അറസ്റ്റിലായി എന്ന വ്യാജ വാര്‍ത്ത ചമച്ച് ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ചത് പത്ര മുത്തശ്ശിമാരുടെ നുരഞ്ഞുപൊങ്ങുന്ന വര്‍ക്ഷീയതയാണ് പ്രകടമാക്കുന്നത്.
ഇത്തരം വിഷയങ്ങളില്‍ പുകമറ സൃഷ്ടിക്കാ നല്ല വ്യക്തത വരുത്താനാണ് മാധ്യമങ്ങള്‍ ശ്രമിക്കേ'ത്. വര്‍ക്ഷീയ ഭീകര പ്രവര്‍ത്ത നങ്ങളെന്ന് തെളിഞ്ഞാല്‍ അത് പുറത്ത് കൊണ്ഡൂവരേണ്ഡതും കുറ്റവാളികളെ ശിക്ഷിക്കേണ്ഡതുമാണ്. എന്നാല്‍ കഴിഞ്ഞ ദിവസം പുറത്ത് വന്ന വാര്‍ത്ത പൂര്‍ണമായും വ്യാജമാണെന്ന് സ്ഥിരീകരിക്കപ്പെടുകയും അതിന്റെ വസ്തുതകള്‍ പുറത്ത് വന്നതുമാണ്.
എന്നിട്ടും ബന്ധപ്പെട്ട പത്ര വിഷയത്തില്‍ ദുരൂഹ തയുണ്ഡാക്കി തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത് ഗൂഢാലോചനയുടെ ഭാഗമാണ്. ഒരു പ്രത്യേക മതവിഭാഗത്തെ ബോധപൂര്‍വ്വം ഭീകരമുദ്രചാര്‍ത്തി തെരെ ഞ്ഞടുപ്പ് കാലത്ത് അപകടകരമായി വിഷം വിതറുകയാണ് ഇത്തരം മാധ്യമങ്ങള്‍ ചെയ്യുന്നത്. എന്നാല്‍ മതത്തിന്റെ പേരില്‍ തന്നെ പീഢനയും ചൂഷണങ്ങളും നട ക്കുന്നതിന്റെ അരമന രഹസ്യങ്ങള്‍ പുറത്ത് വന്നിട്ടും അതിന്റെ നേരെ കണ്ണടക്കുന്ന ഇത്തരക്കാരുടെ 'ഉദ്ദേശ്യശുദ്ധി' വ്യക്തമാണെന്ന് യോഗം ചൂണ്ഡീക്കാട്ടി. അബ്ദുല്‍ സലാം ദാരിമി കിണവക്കല്‍, പി എം റഫീഖ് അഹമ്മദ് തിരൂര്‍, ഇബ്രാഹിം ഫൈസി ജെഡിയാര്‍, നവാസ് പാനൂര്‍, അയ്യൂബ് കൂളിമാട് അബ്ദുറഹീം ചുഴലി എന്നിവര്‍ സംസാരിച്ചു വൈസ് പ്രസിഡേണ്ട് സിദ്ധിഖ് ഫൈസി വെണ്‍മണല്‍ അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി ഓണംപിള്ളി മുഹമ്മദ് ഫൈസി സ്വാഗതവും സത്താര്‍ പന്തല്ലൂര്‍ നമ്പിയും പറഞ്ഞു.