വ്യാപാരവ്യാവഹാരങ്ങള്

ലാഭക്കൂര് കച്ചവടം

ലാഭം രണ്ട് പേര്ക്കും കൂടി എന്ന വ്യവസ്ഥയില് കച്ചവടം ചെയ്യാന് വേണ്ടി മറ്റൊരാള്ക്ക് ധനം കൊടുക്കുന്നതിന് ഖിറാള്(ലാഭക്കൂര് കച്ചവടം) എന്ന് പറയുന്നു. നാട്ടില് സാധാരണ വിനിമയം ചെയ്യപ്പെടുന്ന നാണയത്തില് മാത്രമേ ഖിറാള് അനുവദിനീയമാകൂ. ലാഭം മൂലധനത്തിന്റെ ഉടമസ്ഥനും ക്രിയവിക്രയം നടത്തുന്നവനും കൂടിയായിരിക്കുമെന്ന നിബന്ധനയോട് കൂടി മുതലുടമയുടെ ഭാഗത്ത് നിന്ന് സമ്മതം വ്യക്തമാക്കിക്കൊണ്ടുള്ള വാക്യം കൊണ്ട് മാത്രമെ ഖിറാള് സാധുവാകൂ. ഉദാഹരണമായി ഇന്നതില് ഞാന് നീയുമായി ഖിറാള് നടത്തുന്നു, ക്രിയവിക്രയം നടത്തുന്നവന്റെ ഭാഗത്ത് നിന്ന് ഉടന് വാങ് മൂലം ഖബൂല് ഉണ്ടാവല് അനിവാര്യമാണ്. ഇത് വാങ്ങി അത് കൊണ്ട് കച്ചവടം നടത്തുക തുടങ്ങി അജ്ഞാരൂപത്തിലുള്ള വാക്യങ്ങളില് പ്രവര്ത്തി മുഖേനയുള്ള ഖബൂല് മതി എന്ന് പറയപ്പെട്ടിട്ടുണ്ട്. ഉടമസ്ഥനും ക്രയവിക്രയം നടത്തുന്നവനും സാമ്പത്തിക കൈകാര്യത്തിനര്ഹരായിരിക്കല് ശര്ഥാണ്.

പങ്കാളിത്തം

ശിര്ക്കത്ത്(പങ്കാളിത്തം) രണ്ട് ഇനമുണ്ട്. ഒന്ന് അനന്തരാവകാശം വഴിക്കോ പങ്ക് ചേര്ന്ന് വാങ്ങല്കൊണേ്ടാ രണ്ടാളുകല് ഉടമയാക്കിയതിലുള്ള ശിര്കത്ത്. രണ്ടാമത്തേത് നാല് വിഭാഗമാക്കിത്തിരിക്കാം. ഒന്നാമത്തേത് സാധൂകരണമുള്ളതാണ്. കച്ചവടാവശ്യാര്ചത്ഥം 2 പേര് അവരുടെ ധനത്തില് പങ്കാളികളാവലാണത്. മറ്റു മൂന്നും സ്വീകാര്യമല്ല. രണ്ട് പേര് അവരുടെ തൊഴിലില് നിന്ന് ലഭിക്കുന്ന സമമായോ ഏറ്റവ്യത്യാസത്തോടു കൂടിയോ കൂറാവുക. ഉത്തരവാദിത്തത്തില് അവധിക്കോ റൊക്കത്തിനോ വാങ്ങുന്നതിന്റെ ലാഭത്തില് രണ്ട് പേര് കൂറാവുക. ശരീരം കൊണ്ടും ധനം കൊണ്ടും ലഭിക്കുന്ന അധ്വാന ഫലത്തിലും ലാഭത്തിലും കടം വരി കയാണെങ്കില് ഇരുവര്ക്കും അത് ബാധകമാണെന്ന വ്യവസ്ഥയോടെ കൂറാവുക, തുടങ്ങിയവ സാധൂകരിക്കാത്ത ശിര്ക്കത്തിനുദാഹരണം.

വിറ്റും വാങ്ങിയും കൈകാര്യം നടത്താനുള്ള അനുവാദത്തിന്റെ മേല് അറിയിക്കുന്ന വാക്ക് ഇരുവരില് നിന്നുമുണ്ടാവല് ശിര്ക്കത്തിന്റെ ശര്ഥാകുന്നു. ഞങ്ങള് പങ്കുകാരായി എന്ന് മാത്രം പറഞ്ഞാല് അത് കൈകാര്യാനുമതിയാവുന്നില്ല. ഉപദ്രവകരമല്ലാത്ത മസ്ഹത്ത് നോക്കിയുള്ള കൈകാര്യത്തിന് പങ്കാളികളില് ഓരോരുത്തര്ക്കും അധികാരമുണ്ടായിരിക്കും. കൂടുതല് വിലക്ക് വാങ്ങാന് ആഗ്രഹിക്കുന്നവരുള്ളപ്പോള് ചരക്ക് നിലവാര വിലക്ക് വില്ക്കരുത്. വരള്ച്ച പോലോത്ത നിര്ബന്ധിത സാഹചര്യങ്ങളുണെ്ടങ്കിലല്ലാതെ മറ്റവന്റെ അനുവാദം കൂടാതെ ധനവുമായി യാത്ര ചെയ്യുകയോ അതിന് ചരക്ക് വാങ്ങി വയ്ക്കുകയോ ചെയ്യരുത്. അതുമായി യാത്ര ചെയ്തവന് അതിന് ഉത്തരവാദിയാകും. എങ്കിലും അവന്റെ കൈകാര്യം സാധുവാകുന്നതാണ്.

ശുഫ്അത്ത്

രണ്ടാള്ക്ക് കൂട്ടവകാശമുള്ള ഭൂമിയില് നിന്ന് ഒരാള് തന്റെ വിഹിതം മറ്റെയാളുടെ അനുവാദം കൂടാതെ മൂന്നാമതൊരാള്ക്ക് വിറ്റാല് മൂന്നാവന് വിറ്റവന് കൊടുത്ത സംഖ്യ തിരിച്ച് കൊടുത്ത് ഭൂമി അധീനപ്പെടുത്താനും വിറ്റയാളുടെ വില്പ്പന ദുര്ബലപ്പെടുത്താനും മറ്റെയാള്ക്ക് അധികാരമുണ്ട്. അങ്ങനെ ചെയ്യുന്നതിന് ശുഫ്അത്ത് എന്ന് പറയുന്നു.പങ്കാളിക്ക് മാത്രമെ ശുഫ്അത്ത് ഉള്ളൂ. അയല്വാസിക്കില്ല. ഇത് തന്നെ ഭവനം, കെട്ടിടം, മരം, പഴം മുതലായവയോട് കൂടി ഭൂമി വിറ്റതില് മാത്രം. മരം മാത്രമോ അഥവാ മരവും അതിന്റെ മുരട് നില്ക്കുന്ന സ്ഥലവും മാത്രമോ വിറ്റതിലും കിണര് വിറ്റതിലും ശുഫ്അത്തില്ല. അധീനപ്പെടുത്തി എടുക്കുന്നവന് ശുഫ്അത്ത് നിയമപ്രകാരം ഞാനിത് അധീനപ്പെടുത്തി എടുത്തു എന്ന് പറയാതെ അവന്നത് ഉടമയാവുകയില്ല. അതോടൊപ്പം വാങ്ങിയവന്ന് വില കൊടുക്കുകയും വേണം.

കൂലിക്ക് കൊടുക്കല്

അറബി ഭാഷയില് കൂലി എന്ന പദത്തിന് പറയുന്ന പേരാണ് ഇജാറത്ത്. പ്രതിഫലം വാങ്ങി പ്രത്യേക നിബന്ധനകളോട് കൂടി ഒരു സാധനത്തിന്റെ പ്രയോജനത്തെ മറ്റൊരാള്ക്ക് ഉടമയാക്കിക്കൊടുക്കലാണ്ശറഇല് അതിന്റെ വ്യവസ്ഥ. ഈജാബും ഖബൂലും കൊണ്ടാണ് ഇത് സാധുവാകുന്നത്. ഈജാബിന് ഉദാ: ഇത് ഞാന് നിനക്ക് കൂലിക്ക് തന്നു. ഖബൂലിന് ഉദാ: ഞാന് കൂലിക്ക് വാങ്ങി. വാക്യം കൂടാതെ പരസ്പരം വാങ്ങുകയും കൊടുക്കുകയും ചെയ്യുന്നതിലുള്ള അഭിപ്രായ വ്യത്യാസം ഇജാറത്ത്, പണയം, പാരിതോഷികം എന്നിവയിലും വരുമെന്ന് ഇമാം നവവി() പറഞ്ഞിട്ടുണ്ട്. ഒരു സാധനത്തിന്റെ വിലയാകുവാന് പറ്റുന്നതും ഉത്തരവാദിത്തത്തില് പറഞ്ഞതാണെങ്കില് ഇടപാട് നടത്തുന്ന രണ്ട് പേര്ക്കും സംഖ്യയും വര്ഗ്ഗവും ഗുണവും അറിയുന്നതുമായ കൂലിക്ക് പകരം മാത്രമേ ഇജാറത്ത് സാധുവാകുകയുള്ളൂ. നേരെ മറിച്ച് നിജപ്പെട്ട ഒരു സാധനമാണ് കൂലി എങ്കില് അത് കണ്ടാല് മതി. തടിയെ പൂര്ണ്ണമായി എടുക്കലിനെ ഉള്പ്പെടുത്താത്തതും ഇടപാടില് അതുള്പ്പെടാതിരിക്കലാണ് അതിന്റെ രൂപം. വാടക കൊടുത്തവന് ലഭ്യമാവുന്നതുമായ അളവും ഗുണവും അറിയപ്പെട്ട മൂല്യവത്തായ പ്രയോജനത്തിലേ ഇജാറത്ത് സാധ്യമാവൂ.

മുസാഖാത്ത് (നനക്കുവാന് ഏല്പ്പിക്കല്)

ഇടപാടില് നിജമാക്കപ്പെട്ടതും ഇരുവരും കണ്ടതും കുഴിച്ചിട്ടതുമായ ഈത്തപ്പഴം, മുന്തിരി മരങ്ങള് നനച്ചും പരിപാലിച്ചും സംരക്ഷിക്കാന് വേണ്ടി, ഇപ്പോള് അതിന്മേലുള്ളതോ ഇനി ഉണ്ടാകുന്നതോ ആയ പഴങ്ങള് രണ്ട് പേര്ക്കും കൂടിയാണെന്ന വ്യവസ്ഥയില് അതിന്റെ ഉടമ മറ്റൊരാളുമായി നടത്തുന്ന മുസാഖാത്ത് (നനക്കുവാനേല്പ്പിക്കല്) അനുവദിനീയമാണ്. ഈത്തപ്പഴം, മുന്തിരി മരങ്ങളോട് ചേര്ന്ന് കൊണ്ടല്ലാതെ സ്വന്തമായി മറ്റ് മരങ്ങളുടെ കാര്യത്തില് ഇത് അനുവദിനീയമല്ല. മറ്റു മരങ്ങളിലും ഇത് അനുവദിനീയമെന്ന് ഇമാം ശാഫഈയുടെ ഒരു ഖദീമായ അഭിപ്രായമുണ്ട്. ഇമാം മാലിക്, അഹ്മദ് എന്നിവരുടെ അഭിപ്രായവും ഇതുതന്നെ. ഇമാം ശാഫിഈയുടെ ഒരു പറ്റം ശിഷ്യന്മാര് അഭിപ്രായത്തിന് പ്രാമാണികത കല്പ്പിച്ചിട്ടുണ്ട്. മരം അഥവാ അതിന്മേല് കായ്ക്കുന്ന പഴം രണ്ട് പേര്ക്കും കൂടിയാണെന്ന വ്യവസ്ഥയില് കുഴിച്ചിടാത്ത വൃക്ഷത്തെ നട്ടു നനക്കുവാന് മുസാഖാത്ത് അനുവദിനീയമല്ല.

മുസാറഅത്ത്(കൃഷി ചെയ്യാന് കൊടുക്കല്)

ഭൂമിയില് നിന്ന് കിട്ടുന്ന വിളവിന്റെ നിശ്ചിത വിഹിതം നല്കാമെന്ന വ്യവസ്ഥയില് വിത്ത് ഉടമസ്ഥന് നല്കിക്കൊണ്ട് കൃഷിചെയ്യാന് ഭൂമി മറ്റൊരാളെ ഏല്പിക്കുന്നതിന് മുസാറഅത്ത് എന്ന് പറയുന്നു. വിത്ത് ഉടമസ്ഥന് നല്കാതെ ഏല്പിക്കുന്നതിന് മുഖാബറത്ത് എന്നും പറയുന്നു. ഇവ രണ്ടും നിരോധിതമായതിനാല് രണ്ടും ബാത്വിലാണ്. ചില പണ്ഡിതന്മാര് അനുവദനീയമാക്കിയിട്ടുണ്ട്. പ്രാമാണികാഭിപ്രായ പ്രകാരം മുസാറഅത്ത് മാത്രം നടത്തിയാല് വരുമാനം വിത്തിന്റെ ഉടമസ്ഥന് ആയിരിക്കും. കൃഷിചെയ്തവന് അവന്റെ ജോലിയുടെയും മൃഗങ്ങളുടെയും ഉപകരണങ്ങളുടെയും കൂലി നല്കല് ഉടമസ്ഥന് നിര്ബന്ധമാകും. ഭൂമി വാരത്തിന് കൊടുക്കുക മാത്രം ചെയ്താല് ആദായം കൃഷിചെയ്തവനാകുന്നതും ഭൂമിയുടെ ഉടമക്ക് അതിന്റെ സാധാരണ കൂലി നല്കാന് അവന് ബാധ്യസ്ഥനാകുന്നതുമാണ്.

തിരൂര്‍ക്കാട് അന്‍വാറുല്‍ ഇസ്‍ലാം സ്ഥാപനങ്ങളുടെ നാല്‍പ്പതാം വാര്‍ഷികം ഫെബ്രുവരി 12, 13 തിയ്യതികളില്‍

പെരിന്തല്‍മണ്ണ : തിരൂര്‍ക്കാട് അന്‍വാറുല്‍ ഇസ്‍ലാം സ്ഥാപനങ്ങളുടെ നാല്‍പ്പതാം വാര്‍ഷികം വിപുലമായ പരിപാടികളോടെ ആഘോഷിക്കും. ഫെബ്രുവരി 12, 13 തിയ്യതികളില്‍ നടക്കുന്ന സമ്മേളനത്തില്‍ മത സാമൂഹിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. 1970 ല്‍ തന്‍വീറുല്‍ ഇസ്‍ലാം അസോസിയേഷന്‍റെ കീഴില്‍ തുടക്കം കുറിച്ച സ്ഥാപനത്തിന്‍റെ കീഴില്‍ ഇപ്പോള്‍ യതീംഖാന ബോര്‍ഡിംഗ് മദ്റസ, അറബിക് കോളേജ്, ഇംഗ്ലീഷ് സ്കൂള്‍ , ഹയര്‍ സെക്കന്‍ററി , ഐ.ടി.സി. തുടങ്ങിയവ പ്രവര്‍ത്തിക്കുന്നു. പാണക്കാട് പി.എം.എസ്.എ. പൂക്കോയ തങ്ങളായിരുന്നു സ്ഥാപനത്തിന്‍റെ പ്രഥമ പ്രസിഡന്‍റ്.

തുടര്‍ന്ന സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളായിരുന്നു സ്ഥാപനത്തെ ദീര്‍ഘകാലം നയിച്ചത്. ഹൈദരലി ശിഹാബ് തങ്ങളാണ് ഇപ്പോഴത്തെ പ്രസിഡന്‍റ്. സമ്മേളനത്തിനായി 313 അംഗ സ്വാഗത സംഘം രൂപീകരിച്ചു. പ്രഫ. കെ. ആലിക്കുട്ടി മുസ്‍ലിയാരാണ് സംഘാടക സമിതി ചെയര്‍മാന്‍. ഹാജി. കെ. മമ്മദ് ഫൈസി ജനറല്‍ കണ്‍വീനറും കെ. ആലിഹാജി, തോന്നിക്കര അബ്ദുഹാജി എന്നിവര്‍ കണ്‍വീനറുമാണ്. വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്.

ജാമിഅ അസ്അദിയ്യ - ഖുര്‍ആന്‍ ഹിസ്ബ് ക്ലാസ് സമാപിച്ചു



പാപ്പിനിശ്ശേരി വെസ്റ്റ് : ജാമിഅ അസ്അദിയ്യ ഇസ്‍ലാമിയ്യ അറബിക് & ആര്‍ട്ട്സ് കോളേജില്‍ ഒരു മാസത്തിലധികമായി തുടര്‍ന്നു വരുന്ന ഖുര്‍ആന്‍ ഹിസ്ബ് ക്ലാസ് സമാപിച്ചു. സമാപന യോഗം സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി പി.കെ.പി. അബ്ദുസ്സലാം മുസ്‍ലിയാര്‍ ഉദ്ഘാടനം ചെയ്തു. ഹാഫിസ് കെ.കെ. അബ്ദുല്‍ ഖാദര്‍ മൗലവി അധ്യക്ഷത വഹിച്ചു. അബൂ സുഫ്‍യാന്‍ ബാഖവി, സാബിത്ത് ബാഖവി, അബ്ദുന്നാസിര്‍ ഹൈത്തമി, അബ്ദുല്‍ ഫത്താഹ് ദാരിമി പ്രസംഗിച്ചു. ബി. യൂസുഫ് ബാഖവി സ്വാഗതവും അബ്ദുല്‍ വാഹിദ് അസ്അദി നന്ദിയും പറഞ്ഞു.

കെ.ടി. മാനു മുസ്‍ലിയാര്‍ അനുസ്മരണ സമ്മേളനം - ജിദ്ദാ ഇസ്‍ലാമിക് സെന്‍റര്‍, ദാറുന്നജാത്ത് ജിദ്ദാ കമ്മിറ്റി


SKSSF monthommal ശാഖ ഇരുപതാം വാര്‍ഷികത്തിന് തുടക്കം കുറിച്ചു.

കക്കാട് : 'സ്വദായെ ഇത്തിഹാദ്' എസ്.കെ.എസ്.എസ്.എഫ്. Manthommal ശാഖ ഇരുപതാം വാര്‍ഷികത്തിന് തുടക്കം കുറിച്ചു. 20/01/2010 ബുധനാഴ്ച നടന്ന പ്രഖ്യാപന സമ്മേളനം സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ചേലക്കാട് മുഹമ്മദ് മുസ്‍ലിയാര്‍ അധ്യക്ഷത വഹിച്ചു. അബ്ദുറസാഖ് ബുസ്താനി മുഖ്യപ്രഭാഷണം നടത്തി. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 'സ്വദായെ ഇത്തിഹാദ്' ന്‍റെ കര്‍മ്മപദ്ധതി ഹാഷിം മാസ്റ്റര്‍ അവതരിപ്പിച്ചു.


ഫിഖ്ഹും തസവ്വുഫും പരസ്പര പൂരകങ്ങളായ രണ്ടു വശങ്ങള്

ഇസ്ലാമിക ശരീഅത്തിന്റെ അവിഭാജ്യ ഘടകങ്ങളാണ് ഫിഖ്ഹും തസ്വവ്വുഫും. ഒന്നില്ലാതെ മറ്റേത് അര്ത്ഥപൂര്ണ്ണമാവുകയില്ല. അതുകൊണ്ട് തസ്വവ്വുഫില്ലാത്ത ഫിഖ്ഹ്, ഫിഖ്ഹില്ലാത്ത തസ്വവ്വുഫ് തുടങ്ങിയ സങ്കല്പ്പങ്ങള് തന്നെ ശരിയല്ല. പ്രത്യക്ഷ കര്മങ്ങളെ സംബന്ധിക്കുന്നതാണെല്ലോ ഫിഖ്ഹ്. അവ മാത്രം നന്നായാല് പോര, മനസ്സും ആന്തരിക ചലനങ്ങളും കൂടി സംസ്കരിക്കപ്പെട്ടതാണ്. അത് തസ്വവ്വുഫ് എന്നു കരുതി ബാഹ്യകര്മ്മങ്ങളെ അവഗണിച്ചു മുന്നോട്ടു പോകാന് പറ്റുമോ . . അതും പാടില്ല. ഇന്ന് ഉദ്ദേശിക്കപ്പെട്ട അര്ത്ഥമായിരുന്നില്ല ആദ്യകാലത്ത് പ്രവാചകന്മാരുടെയും അനുയായികളുടെയും കാലത്ത് ഫിഖ്ഹിനുണ്ടായിരുന്നത്. ഇന്നത്തേക്കാള് വിശാലമായ അര്ത്ഥമായിരുന്നു അന്നതിന്ന്.
സൂറത്തുത്തൌബയില് അള്ളാഹു ഉപദേശിക്കുന്നു. - മടങ്ങിയെത്തുന്പോള് സൂക്ഷ്മത പാലിക്കുന്നവനായി അവര്ക്ക് താക്കീത് നല്കുവാനും മതകാര്യങ്ങള് പഠിപ്പിക്കാനുമായി (ലിയതഫഖഹൂ..) അവരില് ഓരോ വിഭാഗത്തില് നിന്നും ഓരോ സംഘം എന്തുകൊണ്ട് പോകുന്നില്ല (സൂക്തം 122) ആയത്തിലെ -ഇല്മ് പഠിപ്പിക്കുവാന് വേണ്ടി - എന്നതിനെ ഒന്നിരിക്കല് - എന്തുകൊണ്ട് പോകുന്നില്ല - എന്നതിനോടോ(ഫലൌലാ നഫറുന് ) ഓരോ സംഘം എന്തുകൊണ്ട് നബിയുടെ കൂടെ ഇരിക്കുന്നില്ല എന്ന സാങ്കല്പ്പിക വ്യാഖ്യാനത്തോടോ ബന്ധിപ്പിക്കാവുന്നതാണ്. ആദ്യത്തേതു പ്രകാരം ഫലൌലാ നഫറുന് എന്നതിന്റെ അര്ത്ഥം എന്തുകൊണ്ട് അറിവ് പാലിക്കാന് പോകുന്നില്ല എന്നായി മാറുന്നു. ചുരുക്കത്തില് ഓരോ തറവാട്ടില് നിന്നും ഓരോ നാട്ടില് നിന്നും ഓരോ വിഭാഗം ആളുകള് ഫിഖ്ഹ് പഠിക്കാന് വേണ്ടി നാടുവിട്ടു പോകുകയോ നാട്ടില് സൌകര്യമുണ്ടെങ്കില് അവിടെ വെച്ചു തന്നെ പഠിക്കുകയോ ചെയ്യണമെന്ന് പ്രസ്തുത ആയത്തിലൂടെ അള്ളാഹു സഗൗരവം ഉപദേശിക്കുന്നു. ഇത്തരക്കാര് നാടുവിട്ടുപോയി മടങ്ങി വരുന്പോള് അവശേഷിക്കുന്ന ആളുകള് കൂടി അവര് പഠിച്ച കാര്യങ്ങള് പറഞ്ഞു കൊടുക്കണം. ഇതുകേട്ട് അവരും നന്നായിത്തീരുന്നതിന്ന് വേണ്ടിയാണിത്. ആയത്തിലെ ഫിര്ഖത്ത് എന്നതില് കുടുംബം, തറവാട്, തുടങ്ങിയ അര്ത്ഥമുണ്ട്. മഹാനായ ഇബ്നു അബ്ബാസ് (റ) പറയുന്നു. - നാടുവിട്ടു പഠിക്കുന്ന ഇല്മ് അനുഗ്രഹം ചെയ്യപ്പെട്ട അറിവാണ്. ഇവിടെ ആയത്തില് പരാമര്ശിച്ച ഫിഖ്ഹിന്റെ അര്ത്ഥം ഫുഖഹാക്കളും മുഹദ്ദിസുകളും മുഫസ്സിറുകളും പറയുന്നത് ഇഹലോകത്തും പരലോകത്തും സൃഷ്ടികള്ക്ക് ഗുണമോ ദോഷമോ ഉള്ളത് എന്നാണ്. നിദാന ശാസ്ത്ര ഗ്രന്ഥങ്ങളിലും ഇതു കാണാവുന്നതാണ്. ഈയര്ത്ഥത്തില് ആത്മ ശുദ്ധീകരണവും പെടുന്നു. വിവിധ വിധിവിലക്കുകളും പെടുന്നു. അതുകൊണ്ട് ഖുര്ആന്റെ ഭാഷയില് ഫിഖ്ഹ് എന്നാല് ഇന്നത്തെ അര്ത്ഥത്തിലെ ഫിഖ്ഹും തസവ്വുഫും രണ്ടും കൂടി ചേര്ന്നതാണ്. ഒന്നു മാത്രമല്ല. വെറും ആത്മ ശുദ്ദീകരണം ചേര്ന്നാലോ കേവലം വിവിധ വിലക്കുകള് ചേര്ന്നാലോ ഖുര്ആനിലെ ഫിഖ്ഹ് ആകുന്നില്ല. പ്രവാചകര് (സ) പറഞ്ഞു. ഒരാളെക്കൊണ്ട് അള്ളാഹു ഗുണം ഉദ്ദേശിച്ചാല് അവനെ അല്പ്പാല്പ്പം ഫിഖ്ഹ് പഠിക്കുന്ന ആളായി മാറ്റുകയും അവന് നേര്വഴി തോന്നിപ്പിച്ചു കൊടുക്കുകയും ചെയ്യും. ഇവിടെയും ഫിഖ്ഹില് തസ്കിയത്തു കൂടി ഉള്പ്പെടുന്നു.
ഫിഖ്ഹിന് തഖ്വ എന്നും പറയാറുണ്ട്. കല്പ്പിച്ചവ ചെയ്യുകയും വിരോധിച്ചവ ഒഴിവാക്കുകയുമാണ് തഖ്വ. കല്പ്പിച്ച കാര്യങ്ങള് വുജൂബും സുന്നത്തും പെടുന്നു. നിരോധിക്കപ്പെട്ടവയില് ഹറാമും കറാഹത്തും പെടുന്നു. ഇതുവരെ പറഞ്ഞ കാര്യങ്ങളില് നിന്നെല്ലാം വ്യക്തമാകുന്നത് ആദ്യകാലങ്ങളില് ഫിഖ്ഹ് എന്ന് പറഞ്ഞാല് തന്നെ ഇന്നത്തെ ഫിഖ്ഹും തസ്വവ്വുഫും മറ്റു വിജ്ഞാന ശാഖകളും ഉള്ക്കൊണ്ടിരുന്നെന്നാണ്. പില്ക്കാലത്ത് ഇവ വേര്തിരിച്ചു മനസ്സിലാക്കപ്പെടാന് ചില കാരണങ്ങളുമായി അഥവാ, അഹ്ലുസ്സുന്നത്തി വല് ജമാഅയെ നഖശിഖാന്തം എതിര്ക്കുന്ന ബിദഈ പ്രസ്താനക്കാര് ഇസ്ലാമിലെ വിവിധ വിജ്ഞാന ശാഖകളെ ആക്ഷേപിച്ചും എതിര്ത്തും രംഗത്തുവന്നു. അങ്ങനെ ഓരോ വിഷയവും വേര്തിരിച്ച് കേന്ദ്രീകരിക്കുവാനും അതിലെ സംശയങ്ങള് ദുരീകരിച്ച് ബിദ്അത്ത് ചിന്താഗതിക്കാരുടെ വായടക്കുവാനും പണ്ഡിതന്മാര് നിര്ബന്ധിതരായി. ബിദ്അത്തുകാര് വിധിവിലക്കുകള് പരാമര്ശിക്കുന്ന വിജ്ഞാന മേഖലയെ ആക്ഷേപിച്ചപ്പോള് ഉലമാഇന്ന് അതില് പ്രത്യേകം ഗ്രന്ഥങ്ങള് രചിക്കേണ്ടി വന്നു. ഹറാം, കറാഹത്ത്, ഹലാല് . .. . തുടങ്ങിയവ മാത്രം പെടുന്ന ഫിഖ്ഹിന് സ്വന്തമായി കേന്ദ്രീകരിക്കേണ്ടി വന്നു. അങ്ങനെയാണ് ഇമാം ശാഫിഈ (റ) യുടെ ഉമ്മ് മുതല് സൈനുദ്ധീന് മഖ്ദൂം (റ) യുടെ ഫതഹുല് മുഈന് വരെയുള്ള കിതാബുകള് ശുചീകരണം, നിസ്കാരം, നോന്പ്, ഹജ്ജ്, കച്ചവടം, ഇടപാടുകള് , വിവാവം, വിവാഹ മോചനം തുടങ്ങി അടിമ സ്ത്രീ-പുരുഷന്മാരെ മോചിപ്പിക്കുക വരെയുള്ള വിഷയങ്ങള് പരാമര്ശിച്ചു കൊണ്ട് രചിക്കപ്പെടുന്നത്. പതുക്കെ പതുക്കെ ഇതുമാത്രം ഫിഖ്ഹ് എന്ന പദം കൊണ്ട് ഉദ്ദേശിച്ചു തുടങ്ങി. പ്രതിയോഗികള് തസ്വവ്വുഫിനെ ആക്ഷേപിച്ചപ്പോള് അസൂയ, പൊങ്ങച്ചം, ദേഷ്യം, ലോകമാന്യം, ദുന്യാവു സന്പാദിക്കാനുള്ള ആഗ്രഹം തുടങ്ങിയ കാര്യങ്ങളില് നിന്ന് മനുഷ്യരെ സംസ്കരിക്കുവാനായി ഇഹ്യാ ഉലൂമുദ്ദീന് മുതല് അദ്കിയ അടക്കമുള്ള നിരവധി ഗ്രന്ഥങ്ങള് രചിക്കപ്പെട്ടു. അങ്ങനെ പരാമര്ശിച്ചുകൊണ്ട് ശര്ഹുല് മഖാസ്വിദ്, ശര്ഹുല് അഖാഇദ്, സനൂസി തുടങ്ങിയ കിതാബുകളും രംഗപ്രവേശം ചെയ്തു. ഇങ്ങനെയാണ് പ്രവാചകരുടെ (സ) കാലത്ത് ഫിഖ്ഹ് എന്ന പേരിലറിയപ്പെട്ട വിജ്ഞാനങ്ങള് . ഫിഖ്ഹ്, തസ്വവ്വുഫ്, അഖീദ എന്നിങ്ങനെ പലതായി വിഭജിക്കപ്പെടുന്നത്. അതുകൊണ്ടാണ് ഈ വകുപ്പുകളെല്ലാം അടങ്ങിയതാണ് പ്രവാചകരുടെ സുന്നത്ത്. അവിടത്തെ ത്വരീഖത്ത്, ശരീഅത്ത് എന്നെല്ലാം പറയുന്പോള് തിരുദൂതര് പറഞ്ഞതും പ്രവര്ത്തിച്ചതും അനുവദിച്ചതുമായ കാര്യങ്ങളാണ്. പ്രവാചകരുടെ ത്വരീഖത്തിനേയും ശരീഅത്തിനേയും ശരീഅത്തിനേയും ഇങ്ങനെയാണ് പണ്ഡിതന്മാര് സംഗ്രഹിച്ചു കാണിച്ചത്. ഇതില് നിന്ന് ആവുന്നതെല്ലാം ജീവിതത്തില് പകര്ത്തുകയാണ് ഓരോ സത്യവിശ്വാസിയും ചെയ്യേണ്ടത്. പക്ഷേ, ഇക്കാര്യങ്ങളെല്ലാം നമുക്ക് പഠിപ്പിച്ചു തരാന് ശരിയായ ഉസ്താദുമാര് ആവശ്യമാണ്. വളഞ്ഞ അധ്യാപകരെ ഇപ്പണിക്കു പറ്റിക്കോളണമെന്നില്ല. പ്രവാചകരുടെ (സ) കാലത്തെ വിശാലമായ ഫിഖ്ഹില് നിന്ന് ചിലത് തള്ളിക്കളയുക, ചിലതു മാത്രം സ്വീകരിക്കുക, ചിലതിനെ ആക്ഷേപിക്കുക ഇതൊന്നും ശരീഅത്ത് അനുവദിച്ച കാര്യങ്ങളല്ല. ആരായിരുന്നലും പിഴച്ച വഴികളോ ആശയങ്ങളോ ഉണ്ടെങ്കില് അവര്ക്ക് കാര്യം മനസ്സിലാക്കിക്കൊടുക്കുക. പരിധി വിട്ടാല് ആവശ്യത്തിന് ആക്ഷേപിക്കുകയും ചെയ്യുക. ഇതാണ് പണ്ഡിതന്മാരുടെ കര്ത്തവ്യം. പ്രവാചകന് (സ) പറയുന്നു. - ശരീഅത്ത് പഠിച്ച് അതനുസരിച്ച് പ്രവര്ത്തിക്കുകയാണെങ്കില് അറിയാത്ത കാര്യങ്ങള് അള്ളാഹു അവകാശമായി നല്കുന്നതാണ്. ഇങ്ങനെ ലഭിക്കുന്ന അറിവുകളാണ് ലദുന്നിയായ ഇല്മ്. അള്ളാഹു നല്കുന്ന പ്രകാശം, ഉള്സാരങ്ങള് എന്നെല്ലാം പണ്ഡിതന്മാര് ഇതിനെ വിശദീകരിച്ചത് കാണാം. അള്ളാഹു പറയുന്നു. - അള്ളാഹുവിനെ സൂക്ഷിക്കുക. അവന് നിങ്ങള്ക്ക് പഠിപ്പിച്ചു തരുന്നതാണ്. എല്ലാ കാര്യങ്ങളെ കുറിച്ചും അള്ളാഹു ഏറ്റവും അറിയുന്നവനാകുന്നു. (ബഖറ 282). ഇവിടെ സൂക്ഷിക്കുക (തഖ്വ) എന്നാല് അള്ളാഹുവിന്റെ കല്പ്പനകള് നിറവേറ്റുകയും നിരോധനങ്ങള് വെടിയുകയുമാണ്. അപ്പോള് ബാഹ്യവും ആന്തരികവുമായ പ്രവര്ത്തനങ്ങള് തഖ്വയുടെ പരിധിയില് പെട്ടു. അതുരണ്ടും മുറപ്രകാരം മുന്നോട്ടു നീങ്ങണം. എന്നാലാണ് അള്ളാഹുവിന്റെ അസ്റാറുകള് നമുക്ക് തുറന്നു കിട്ടുക. ഇതിനു വിരുദ്ധമായി കല്പ്പനകളില് ചിലത് എടുക്കുക, ചിലത് തള്ളുക, വിരോധിച്ച ചിലത് ചെയ്യുക, ചിലത് ഒഴിവാക്കുക, മറ്റു ചിലത് ആവശ്യം വരുന്പോള് ചെയ്യാന് ഒരുക്കിവെക്കുക ഇങ്ങനെ ചെയ്യുന്ന ധാരാളം ആളുകള് ദുനിയാവ് സന്പാദിക്കുന്നവരും അല്ലാത്തവരുമായ നിരവധി ആളുകള് പലപ്പോഴായി ലോകത്തുണ്ടായിട്ടുണ്ട്. ഇവരില് ചിലര് ഫുഖഹാക്കള് എന്ന വകപ്പുകാരെ നിശിധമായി വിമര്ശിച്ചുകൊണ്ടിരിക്കും. ചിലവിഭാഗം സൂഫികളേയും അവരുടെ പ്രവര്ത്തനങ്ങളേയും ചീത്തപറഞ്ഞുകൊണ്ടിരിക്കും. ചിലര് അഖീദയില് പ്രാവീണ്യം നേടിയ പണ്ഡിതന്മാര്ക്ക് നേരെ ആക്ഷേപങ്ങള് ഉന്നയിച്ചുകൊണ്ടിരിക്കും. ഇത്തരം കാര്യങ്ങളെല്ലാം പില്ക്കാലത്ത് ഉടലെടുത്ത ബിദ്അത്തുകളാണ്. പ്രവാചകന്മാരുടെയോ സ്വഹാബത്തിന്റെയോ കാലത്ത് മുന്പറഞ്ഞ വകുപ്പുകളില് ചിലത് ചിലതിനെ ആക്ഷേപിക്കാറുണ്ടായിരുന്നില്ല. ഫിഖ്ഹ്, തസവ്വുഫ്, അഖീദ മൂന്നും ഒരേ നിലക്കു പ്രവര്ത്തിക്കുകയായിരുന്നു അവര്. ആലമുല് അര്വാഹില് വെച്ച് അള്ളാഹുവുമായി വാദപ്രതിവാദം നടത്തി തെറ്റിപ്പിരിഞ്ഞ ഇബ്ലീസിന്റെ പിന്നണിയാണ്ശരീഅത്തിന്റെ വഴികളില് സമുദായത്തിനിടയില് കുഴപ്പങ്ങള് സൃഷ്ടിക്കുന്നത്. നന്നെക്കൊണ്ട് കഴിയുന്ന സഹായങ്ങളെല്ലാം ഇത്തരക്കാര്ക്ക് ഇബ്ലീസ് ചെയ്തുകൊണ്ടിരിക്കും. അങ്ങനെ പിഴച്ച മശാഇഖഉമാര് ഒലിയാക്കളുടെയും ശൈഖുമാരുടെയും ഖുതുബുകളുടെയും രൂപത്തില് പുറത്തുവന്നുകൊണ്ടിരിക്കും. യഥാര്ത്ഥ പണ്ഡിതന്മാരാണ് അതാതു കാലത്തെ ഇത്തരക്കാരുടെ പൊള്ളത്തരങ്ങളെ കുറിച്ച് പൊതുജനങ്ങളെ ബോധവാന്മാരാക്കുന്നത്. എക്കാലത്തും അതുണ്ടായിട്ടുണ്ട്. ഇക്കാലത്ത് നടന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. അളളാഹു നമ്മെ രക്ഷിക്കട്ടെ.

തസ്വവ്വുഫ് എങ്ങനെ വന്നു?

ഒരിക്കല് ഞങ്ങള് എല്ലാവരും കൂടിഇരിക്കുകയായിരുന്നു. പെട്ടന്നവിടെ വെള്ള വസ്ത്രധാരിയായ ഒരു അപരിചിതന് കടന്നുവന്നു. അയാള് പ്രവാചക(സ്വ)നഭിമുഖമായി ഇരിന്നു.
ഓ മുഹമ്മദ്, എനിക്ക് ഇസ്ലാമിനെ കുറിച്ച് പറഞ്ഞു തരൂ.
ഇസ്ലാം അല്ലാഹു മാത്രമാണ് യഥാര്ഥ ദൈവമെന്നും മുഹമ്മദ് അവന്റെ ദൂതനാണെന്നും വിശ്വസിക്കലും നിസ്കാരം, നോമ്പ്, സകാത്ത്, ഹജ്ജ് എന്നിവ നിര്വഹിക്കലുമാണ്. അദ്ദേഹം പറഞ്ഞു: താങ്കള് സത്യം പറഞ്ഞു.
ഇനി ഈമാനെന്തെന്ന് പറഞ്ഞ് തരൂ.
അല്ലാഹുവിലും പ്രവാചകരിലും മലക്കുകളിലും കിതാബുകളിലും അന്ത്യനാളിലും ദൈവീക വിധിയിലും വിശ്വസിക്കുക. അദ്ദേഹം പറഞ്ഞു: താങ്കള് സ്ത്യം പറഞ്ഞു.
ഇനി എനിക്ക് ഇഹ്സാന് എന്തെന്ന് പറഞ്ഞു തരൂ.
അല്ലാഹു താങ്കളെ കാണുന്നുണ്ടെന്ന പോലെ അവനെ ആരാധിക്കുക, താങ്കള് അവനെ കാണുന്നില്ലെങ്കിലും അവന് താങ്കളെ കാണുന്നുണ്ട്.
ഇനി എനിക്ക് അന്ത്യനാളിനെ കുറിച്ച് പറഞ്ഞു തരൂ.........

മനുഷ്യജീവിതത്തില് മൂന്ന് ഉള്ളടക്കങ്ങളാണ് ആവശ്യമായിട്ടുള്ളത്. അവന്റെ നിലനില്പിന് ഒഴിച്ച് കൂടാനാവാത്ത കാര്യങ്ങള്.
സത്യവിശ്വാസവും കര്മാനുഷ്ഠാനങ്ങളും ആത്മ പരിശുദ്ധിയുമാണവ.
ആദ്യരണ്ടു കാര്യങ്ങളും മൂന്നാമത്തെത് കൊണ്ട് മഹത്വവല്ക്കരിക്കപ്പെടുന്നതാണ്. വിശ്വാസം സത്യമല്ലാതിരുന്നാല് മാര്ഗഭ്രംശം സംഭവിച്ച് വഴികേടിലാവുകയും സ്വയം അവിശുദ്ധിയില് ലയിക്കേണ്ടി വരികയും ചെയ്യും.
എന്നാല്, ഈ മൂന്ന് വശങ്ങള് തന്നെയാണ് ഒരു മതത്തെ പൂര്ണമാക്കുന്നതും. അതുകൊണ്ട് സത്യമതമായ ഇസ്ലാമിലും അവക്ക് വളരെ പ്രാധാന്യം നല്കുന്നുണ്ട്. മുകളില് നാം പറഞ്ഞത് ആരോഗദൃഢഗാത്രനായ ഒരു യുവാവിന്റെ രൂപത്തില് ജിബ്രീല്(അ) മുഹമ്മദ് നബി(സ്വ)യുടെ അടുത്ത് വന്ന പ്രശസ്തമായ ഒരു ഹദീസാണ്. ഇതിലൂടെയാണ് മുഴുവന് അനുചരരും ദീനിന്റെ അന്തസത്ത പഠിച്ച് മനസ്സിലാക്കിയത്.
ഈമാനിന്റെയും(സത്യവിശ്വാസം) ഇസ്ലാമിന്റെയും(കര്മാനുഷ്ഠാനങ്ങള്) ഇഹ്സാനിന്റെയും(ആത്മവിശുദ്ധി) സമ്മേളനമാണ് മതമെന്നത് നബി(സ്വ)യുടെ വിശദീകരണത്തിലൂടെ അവരെല്ലാവരും മനസ്സിലാക്കി.
മനുഷ്യജീവിത്തിന്റെ മൂന്ന് പ്രാരംഭ ഘട്ടങ്ങളെയാണ് ഇസ്ലാം അഭിമുഖീകരിക്കുന്നത്. അവന്റെ ശിഷ്ഠ ജീവിതത്തില് ആധിപത്യം ചെലുത്തുന്നവയയാണത്. ഇവ ശരീരമെന്നും മനസ്സെന്നും ആത്മാവെന്നും വിളിക്കിപ്പെടുന്നു. അഥവാ കര്മവും അവബോധവും അന്തസത്തയും.
ശരീരം പ്രവര്ത്തനങ്ങളുടെ മണ്ഡലമാണ്.
ആചാരാനുഷ്ഠാന മുറകളും സാമൂഹ്യ ബന്ധവും മനസ്സുമായി ബന്ധപ്പെട്ടു കിടക്കുന്നു. വിശ്വാസത്തിന്റെയും അറിവിന്റെയും അവബോധത്തിന്റെയും മനസ്സിലാക്കിയെടുക്കലിന്റെയും രംഗമാണിത്.
സ്വന്തത്തെ ആഴത്തിലറിഞ്ഞ് പരംപൊരുളും സത്യവും ദൈവവുമായ പരമയാഥാര്ത്ഥ്യവുമായി നേരിട്ടുള്ള വിലയം പ്രാപിക്കലാണ് ആത്മീയത.
മൊത്തത്തില് ഇസ്ലാമിക വിജ്ഞാനീയങ്ങളുടെ ചാലകശക്തികളാണ് ഇവകള്. കര്മാനുഷ്ഠാനങ്ങളും, ലോകത്തെയും അല്ലാഹുവിനെയും പറ്റി യഥാവിധി മനസ്സിലാക്കലും ധര്മനിഷ്ഠയും ന•യുമായുള്ള സ്ഥിര സമ്പര്ക്കവുമാണത്.

പിന്നീട്, ഇസ്ലാമിക ചിന്തകരും പണ്ഡിതരും ഇവ മൂന്നു പ്രത്യേക ഇനങ്ങളാക്കി വേര്തിരിച്ചെടുത്തു. ദൈവിക ലക്ഷ്യപ്രാപ്തിക്ക് വേണ്ടിയുള്ള ലോകക്രമത്തത്തെ സൃഷ്ടിച്ചെടുക്കുന്നതിന് ഈ ശരീരവും ആത്മാവും മനസ്സും ഒന്നിച്ച് കൊണ്ട് വരാനുള്ള അടിസ്ഥാന നിര്ദ്ദേശങ്ങള് മുഹമ്മദ് നബി(സ്വ) തങ്ങള് നിര്ദ്ദേശിച്ചിരുന്നു. ശേഷം, പണ്ഡിതന്മാര് അവര്ക്ക് ധരിപ്പിക്കപ്പെട്ട നിര്ദ്ദേശത്തിന്റെ പ്രാധാന്യത്തിനനുസരിച്ച് വിഭിന്നങ്ങളാക്കുകയും അവകളെ പ്രയോഗവല്ക്കരിക്കാനുള്ള കഠിനശ്രമങ്ങളില് മുഴുകുകയും ചെയ്തു. ചിലര് ശരീരത്തിനും മറ്റുചിലര് മനസ്സിലും ശ്രദ്ധ കേന്ദ്രീകരിക്കുകയും ദൈവത്തെയും അവന്റെ സൃഷ്ടികര്മങ്ങളെയും മനസ്സിലാക്കുവാന് ശ്രമിക്കുകയും ചെയ്തു. മറ്റുചിലരാവട്ടെ, ആത്മാവിനെ ശക്തിപ്പെടുത്തുന്നതിലൂടെ ശരീരവും മനസ്സും ആര്ജിച്ചെടുക്കുന്നതിലാണ്. മനുഷ്യാസ്ഥിത്വത്തിന്റെ കേന്ദ്രബിന്ദുവെന്ന് ഗ്രഹിക്കുകയും പരമമായ യാഥാര്ത്ഥ്യത്തിലേക്കുള്ള സന്നിവേശം ലക്ഷ്യമിടുകയും ചെയ്തു.
അങ്ങനെ ഒരു വിഭാഗം ശരീരം കൊണ്ട് ചെയ്യേണ്ട കര്മാനുഷ്ഠാനങ്ങളുടെ രൂപവും ഭാവവും വിശകലനം ചെയ്യുന്ന ഫിഖ്ഹില്(ഇസ്ലാം കാര്യങ്ങള്) ശ്രദ്ധ കേന്ദീകരിച്ചു.
മനസ്സു കൊണ്ട് ചെയ്യേണ്ട വിശ്വാസ കാര്യങ്ങളില് ഇസ്ലാമിന്റെ ശത്രുക്കള് അരുതാത്തത് കടത്തിക്കൂട്ടിയപ്പോള് നെല്ലും പതിരും വേര്ത്തിരിക്കാന് കര്മരംഗത്തിറങ്ങി അഖീദഃ(ഈമാന് കാര്യങ്ങള്) എന്ന വിശയത്തിന് രൂപം നല്കി
അതേ സമയം മനുഷ്യന് അവന്റെ നാഥനെ യഥാവിധി മനസ്സിലാക്കാതെ ജീവിച്ച് തുടങ്ങിയപ്പോള് നാഥനിലേക്കുള്ള വഴി കാണിച്ചു കൊടുക്കാന് ആത്മീയതയുടെ മാര്ഗവുമായി മറ്റൊരു വിഭാഗം തസവുഫ്(ഇഹ്സാന്) എന്ന വിജ്ഞാന ശാഖയുമായി രംഗത്തെത്തി.
എന്നാല് ഈ മൂന്ന് വിഭാഗവും ഫിഖ്ഹും അഖീദയും തസ്വവുഫും ഒന്നിച്ച് കൊണ്ട് പോകുന്നവരായിരുന്നു. കാരണം ഇസ്ലാം ഇത് മൂന്നും സമ്മേളിക്കുന്നതാണ്. നാം ഇവിടെ ചര്ച്ച ചെയ്യുന്നത് ഇതിലെ തസ്വവുഫും അതില് പഠനം നടത്തിയ പണ്ഡിതരെക്കുറിച്ചുമാണ്.