ഭുവനേശ്വര്‍: പ്രവാചക ചിത്രം പ്രസിദ്ധീകരിച്ചതിന് ഒഡിഷയിലെ മുന്‍നിര പ്രാദേശിക പത്രത്തിന്‍െറ ലേഖകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒഡിയ ദിനപത്രം ‘സമാജി’ന്‍െറ ലേഖകനാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച രാത്രിയാണ് സബ് എഡിറ്റര്‍ ജിതേന്ദ്രപ്രസാദ് ദാസിനെ അറസ്റ്റ് ചെയ്തത്. മതവികാരം വ്രണപ്പെടുത്തിയതിനാണ് അറസ്റ്റെന്ന് കട്ടക്ക് ഡി വൈ എസ് പി പ്രവീണ്‍ കുമാര്‍ അറിയിച്ചു.
പത്രത്തിന്‍െറ നടപടിയില്‍ രോഷാകുലരായ ജനങ്ങള്‍ ചൊവ്വാഴ്ച പത്രത്തിന്‍െറ രണ്ട് ബ്രാഞ്ച് ഓഫിസുകള്‍ തകര്‍ത്തു. നബിദിനത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ചിത്രം പ്രസിദ്ധീകരിച്ചത്. ഇതത്തേുടര്‍ന്ന്, കട്ടക്കിലെ പത്രത്തിന്‍െറ പ്രധാന ഓഫിസിനു പുറത്തും ബലാസോര്‍, റൂര്‍കേല എന്നിവിടങ്ങളിലും വലിയ പ്രതിഷേധമുണ്ടായി. ബ്രാഞ്ച് ഓഫിസുകള്‍ക്കുമുന്നില്‍ നടന്ന പ്രതിഷേധം അക്രമാസക്തമായി. ബ്രാഞ്ചുകളിലെ കമ്പ്യൂട്ടറുകളും പ്രിന്‍റിങ് യന്ത്രങ്ങളും ജനം തകര്‍ത്തു.- സി.എച്ച്.ആർ