സമസ്ത: സ്‌കൂള്‍വര്‍ഷ പൊതുപരീക്ഷ: 95.02% വിജയം; റാങ്കുകള്‍ അധികവും പെണ്‍കുട്ടികള്‍ക്ക്

ചേളാരി : സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് സ്‌കൂള്‍ വര്‍ഷ കലണ്ടര്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്ന കേരളം, കര്‍ണാടക, കുവൈത്ത്, ഖത്തര്‍ എന്നീ പ്രദേശങ്ങളിലെ മദ്‌റസകളിലായി 2014 മാര്‍ച്ച് 29, 30 തിയ്യതികളില്‍ നടന്ന പൊതുപരീക്ഷയില്‍ 5,7,10,+2 ക്ലാസുകളില്‍ 95.02% പേര്‍ വിജയിച്ചു.
അഞ്ചാം തരത്തില്‍ 177 സെന്ററുകളില്‍ നിന്ന് പരീക്ഷക്കിരുന്ന 5651 പേരില്‍ 5195 പേര്‍ പാസായി 91.93 ശതമാനം. 334 ഡിസ്റ്റിംഷനും, 1178 ഫസ്റ്റ് ക്ലാസും, 775 സെക്കന്റ് ക്ലാസും, 2908 തേര്‍ഡ്ക്ലാസും ലഭിച്ചു. ഏഴാം തരത്തില്‍ 144 സെന്ററുകളില്‍ നിന്ന് പരീക്ഷക്കിരുന്ന 4391 പേരില്‍ 4313 പേര്‍ വിജയിച്ചു. 98.22 ശതമാനം. 1115 ഡിസ്റ്റിംഗ്ഷനും, 1690 ഫസ്റ്റ് ക്ലാസും, 576 സെക്കന്റ് ക്ലാസും, 932 തേര്‍ഡ്ക്ലാസും ലഭിച്ചു. പത്താം തരത്തില്‍ 41 സെന്ററുകളില്‍ നിന്ന് പരീക്ഷക്കിരുന്ന 743 പേരില്‍ 738 പേര്‍ വിജയിച്ചു. 99.33 ശതമാനം. 95 ഡിഷ്റ്റിംഷനും, 291 ഫസ്റ്റ് ക്ലാസും, 139 സെക്കന്റ് ക്ലാസും, 213 തേര്‍ഡ്ക്ലാസും ലഭിച്ചു. പ്ലസ്ടുവിന്  7 സെന്ററുകളില്‍ നിന്ന് പരീക്ഷക്കിരുന്ന 46 പേരില്‍ എല്ലാവരും വിജയിച്ചു. 100 ശതമാനം. 13 ഡിഷ്റ്റിംഷനും, 12 ഫസ്റ്റ് ക്ലാസും, 7 സെക്കന്റ് ക്ലാസും, 14 തേര്‍ഡ്ക്ലാസും ലഭിച്ചു.
അഞ്ചാം തരത്തില്‍ മലപ്പുറം ജില്ലയിലെ കോഴിച്ചെന റെയിഞ്ച് കുറ്റിപ്പാല ഗാര്‍ഡന്‍വാലി ഇംഗ്ലീഷ് മീഡിയം മദ്‌റസ (7943)യിലെ റിശാദ കെ D/o. അബ്ദുന്നാസര്‍ (രജി.നമ്പര്‍ 4357) 500ല്‍ 494 മാര്‍ക്ക് വാങ്ങി ഒന്നാം സ്ഥാനവും, വളവന്നൂര്‍ റെയിഞ്ച് കടുങ്ങാത്തുക്കുണ്ട് ബാഫഖി യത്തീംഖാന പ്രൈമറി മദ്‌റസ (6549)യിലെ ഫാത്തിമ മിന്‍ഷ ഒ D/o. മന്‍സൂര്‍ അബ്ദുല്‍ജലാല്‍ (രജി. നമ്പര്‍. 3984) 500ല്‍ 491 മാര്‍ക്ക് നേടി രണ്ടാം സ്ഥാനവും, പറപ്പൂര്‍ റെയിഞ്ച് മലബാര്‍ കാമ്പസ്-പുതുപ്പറമ്പ് മലബാര്‍ ഇംഗ്ലീഷ് സ്‌കൂള്‍ മദ്‌റസ(7679)യിലെ ഫാത്തിമ ടി ടി D/o. മുഹമ്മദ് അഷ്‌റഫ് (രജി. നമ്പര്‍.4536) 500ല്‍ 489 മാര്‍ക്ക് വാങ്ങി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഏഴാം തരത്തില്‍ മലപ്പുറം ജില്ലയിലെ കാവന്നൂര്‍ റെയിഞ്ച് റഹ്മത്ത് നഗര്‍ നജ്മുല്‍ഹുദാ മജ്മഅ് മലബാര്‍ അല്‍ ഇസ്‌ലാമിയ്യ മദ്‌റസ(7357)യിലെ ശാജി മുനവ്വര്‍ സജാദ് പി S/o. അലി (രജി.നമ്പര്‍ 1954)  400ല്‍ 395 മാര്‍ക്ക് വാങ്ങി ഒന്നാം സ്ഥാനവും,  കോഴിച്ചെന റെയിഞ്ച് കുറ്റിപ്പാല ഗാര്‍ഡന്‍വാലി ഇംഗ്ലീഷ് മീഡിയം മദ്‌റസ (7943)യിലെ മുസൈന ഫര്‍സാന എ പി D/o. മുഹമ്മദലി (രജി.നമ്പര്‍.3481), റിഫ കെ കെ D/o. ഷാജി (രജി.നമ്പര്‍.3485) എന്നീ വിദ്യാര്‍ത്ഥികള്‍ 400ല്‍ 393 മാര്‍ക്ക് വാങ്ങി രണ്ടാം സ്ഥാനവും, വളവന്നൂര്‍ കടുങ്ങാത്തുകുണ്ട് ബാഫഖി യത്തീംഖാന പ്രൈമറി മദ്‌റസ (6549)യിലെ ബുഷ്‌റ എന്‍ D/o. അശ്‌റഫ് (രജി.നമ്പര്‍ 3085), ഫര്‍സാന തസ്‌നി സി D/o. ഹസ്സന്‍ (രജി.നമ്പര്‍.3079), ഹിസാന നസ്‌റിന്‍ ടി പി D/o. മുഹമ്മദ് മന്‍സൂര്‍ (രജി.നമ്പര്‍.3089)  എന്നീ വിദ്യാര്‍ത്ഥികള്‍ക്ക് 400ല്‍ 392 മാര്ക്ക് വാങ്ങി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
പത്താം തരത്തില്‍ മലപ്പുറം ജില്ലയിലെ കൊളത്തൂര്‍ ഇശാഅത്തുത്തഖ്‌വാ ഇസ്‌ലാമിക് മദ്‌റസ (8449)യിലെ സന നസ്‌ലി പി സി D/o. ശംസുദ്ദീന്‍ (രജി. നമ്പര്‍. 481), നസീല മോള്‍ എന്‍ D/o. മുഹമ്മദ് അലി എന്നീ വിദ്യാര്‍ത്ഥികള്‍ 400ല്‍ 388 മാര്‍ക്ക് നേടി ഒന്നാം സ്ഥാനവും, ഹസ്രത്ത്‌നഗര്‍- താനൂര്‍ കെ.കെ.ഹസ്രത്ത് മെമ്മോറിയല്‍ സെക്കണ്ടറി മദ്‌റസ(7550)യിലെ മുഫീദ മോള്‍ എം.വി. D/o. ഉമര്‍ (രജി.നമ്പര്‍ 200), കോഴിക്കോട് ജില്ലയിലെ മുക്കം മസ്‌ലിം യത്തീംഖാനയിലെ (1512) ഉമ്മുസല്‍മ എം D/o. മുഹമ്മദ് (രജി.നമ്പര്‍: 138) എന്നീ വിദ്യാര്‍ത്ഥികള്‍ക്ക് 400ല്‍ 378 മാര്‍ക്ക് വാങ്ങി രണ്ടാം സ്ഥാനവും, മലപ്പറും ജില്ലയിലെ ഹസ്രത്ത്‌നഗര്‍- താനൂര്‍ കെ.കെ.ഹസ്രത്ത് മെമ്മോറിയല്‍ സെക്കണ്ടറി മദ്‌റസ(7550)യിലെ നഫീസ കെ കെ S/o. അബ്ദുല്‍ജലീല്‍ (രജി.നമ്പര്‍:211) 400ല്‍ 373 മാര്‍ക്ക്  വാങ്ങി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
പ്ലസ്ടു ക്ലാസില്‍ കാസര്‍ഗോഡ് ജില്ലയിലെ ഉദുമ പടിഞ്ഞാര്‍ അല്‍മദ്‌റസത്തുല്‍ ഇസ്‌ലാമിയ്യ(8809)യിലെ ആയിശത്തുശാക്കിറ ടി കെ D/o. അബ്ദുല്ലകുഞ്ഞി (രജി.നമ്പര്‍ 9) 400ല്‍ 385 മാര്‍ക്ക് വാങ്ങി ഒന്നാം സ്ഥാനവും, മലപ്പുറം ജില്ലയിലെ പുന്നക്കാട് ദാറുന്നജാത്ത് യതീംഖാന മദ്‌റസ(1066)യിലെ നിളാമുദ്ദീന്‍ സി ടി S/o. അബ്ദുല്‍മജീദ് (രജി.നമ്പര്‍.44) 400ല്‍ 384 മാര്‍ക്ക് വാങ്ങി രണ്ടാം സ്ഥാനവും, ഉദുമ പടിഞ്ഞാര്‍ അല്‍മദ്‌റസത്തുല്‍ ഇസ്‌ലാമിയ്യ(8809)യിലെ റാഹില ശറിന്‍ പി എ D/o. അബ്ദുറഹ്മാന്‍ 400ല്‍ 381 മാര്‍ക്ക് വാങ്ങി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പൊതുപരീക്ഷാ ഫലം www.samastha.info, www.result.samastha.info എന്നീ വെബ്‌സൈറ്റുകളില്‍ ലഭിക്കുന്നതാണ്. മാര്‍ക്ക്‌ലിസ്റ്റ് അതാത് സെന്ററുകളിലേക്ക് തപാലില്‍ അയച്ചിട്ടുണ്ട്. പുനര്‍മൂല്യ നിര്‍ണയത്തിനുള്ള അപേക്ഷ 2014 മെയ് 5 വരെ സ്വികരിക്കുമെന്ന് പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അറിയിച്ചു.