നൌഷാദ്‌ അഹ്‌സനിയുമായി ഒരു ബന്ധവുമില്ല; വിഘടിത പ്രചരണം വ്യാജം–കോട്ടുമല ബാപ്പു മുസ്ലിയാര്‍

മലപ്പുറം: നൌഷാദ്‌ അഹ്‌സനിക്ക്‌ താന്‍ ചില ഓഫറുകള്‍ നല്‍കി എന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകളുമായി തനിക്ക്‌ ഒരു ബന്ധവുമില്ലെന്നും ജാമിഅയുടെ കീഴിലെ എഞ്ചിനീയറിംഗ്‌ കോളേജിലെ മീറ്റിംഗിലേക്ക്‌ വന്നപ്പോള്‍ മാത്രമാണ്‌ അദ്ധേഹത്തെ നേരില്‍ കണ്ടതെന്നും അതിനു മുമ്പോ ശേഷമോ അദ്ധേഹവുമായി താന്‍ ബന്ധപ്പെട്ടിട്ടില്ലെന്നും ശൈഖുനാ കോട്ടുമല ബാപ്പു മുസ്ലിയാര്‍ www.skssfnews.com പ്രതിനിധിയോട് പറഞ്ഞു.
ഒപ്പം, "ആര്‍ക്കെങ്കിലും ഓഫറുകള്‍ നല്‍കി ആളെ കൂട്ടേണ്ട അവസ്ഥ സമസ്‌തക്കില്ല. മറിച്ച്‌ ഇതര കക്ഷികള്‍ക്കൊക്കെ അത്‌ വേണ്ടി വരും. അവരുടെ അവസ്ഥവെച്ച്‌ സമസ്‌തയെ അളക്കാന്‍ ആരും ശ്രമിക്കേണ്ടതില്ല". "സമസ്‌ത എന്നത്‌ കേവല സംഘടനയല്ല. സുന്നത്ത്‌ ജമാഅത്തിന്റെ തനതു രൂപമാണ്‌. അതില്‍ നിന്നും വിട്ടു പോയവര്‍ക്കെല്ലാം എല്ലാ കാലത്തും തിരിച്ചു വരാമെന്നും അതിന്‌  ഓഫറുകളുടെ ആവശ്യമില്ലെന്നും" "നബി(സ)തങ്ങളുടെ പേരില്‍ വരെ കളവ്‌ പറഞ്ഞു നടക്കുന്നവര്‍ക്ക്‌ മറ്റാരെക്കുറിച്ചും എന്തും പറയാമെന്നും അതിലൊന്നും വിശ്വാസികള്‍ വഞ്ചിതരാകരുതെന്നും" കൂടെയുണ്ടായിരുന്ന മറ്റു നേതാക്കളും
പറഞ്ഞു.