അംഗോളയില്‍ ഇസ്ലാം നിരോധിച്ചു; ഉടനെ പള്ളികള്‍ തകര്ത്തു കളയാന്‍ സര്‍ക്കാര്‍ ഉത്തരവ്

ഇസ്ലാം മതം നിരോധിക്കുന്നപ്രഥമ രാജ്യം; അംഗോളയിലുള്ളത് ഒരുലക്ഷത്തോളം വിശ്വാസികൾ
ന്യൂഡല്‍ഹി: ആഫ്രിക്കന്‍ രാജ്യമായ അംഗോളയില്‍ ഇസ്ലാം  മതം നിരോധിച്ചതായി റിപ്പോർട്ട് . ഇസ്ലാം മതം നിരോധിക്കുന്ന ലോകത്തിലെ ആദ്യ രാജ്യമാണ് അംഗോള.
ഇസ്ലാം നിരോധിച്ചതിന് പിന്നാലെ രാജ്യത്തെ എല്ലാ പള്ളികളും പൊളിച്ചുകളയാനും സര്‍ക്കാര്‍ ഉത്തരവിട്ടു. ഒരുലക്ഷത്തോളം മുസ്ലീം വിശ്വാസികളാണ് അംഗോളയിലുളളത്.
അംഗോളയുടെ സാസ്‌കാരിക പൈതൃകത്തിന് നിരക്കാത്ത മതമാണ് ഇസ്ലാം എന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം. ഇസ്ലാം മാത്രമല്ല, അംഗോളയുടെ പൈതൃകത്തിന് നിരക്കാത്ത എല്ലാ വിശ്വാസവും നിരോധിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
ഇസ്ലാം രാജ്യത്ത് പാടില്ലെന്ന നിയമം നടപ്പാക്കുകയാണ്. ഇനിയൊരു അറിയിപ്പുണ്ടാവുന്നത് വരെ രാജ്യത്തെ എല്ലാ മുസ്ലീം പള്ളികളും പൂട്ടിയിടണമെന്ന് അംഗോളയിലെ സാംസ്‌കാരിക മന്ത്രി റോസ ക്രൂസ് സില്‍വ പറഞ്ഞു.
മുസ്ലീങ്ങള്‍ തീവ്രാവാദം വളര്‍ത്തുന്നു. അവരുടെ സാന്നിധ്യം അംഗോള ആഗ്രഹിക്കുന്നില്ല. ഇസ്ലാമിന്റെ നേരിയ സ്വാധീനംപോലും അംഗോളയില്‍ ഉണ്ടാവാന്‍ പാടില്ല- അംഗോളന്‍ പ്രസിഡന്റ് ജോസ് എഡ്വാര്‍ഡോ ഡോസ് സാന്റോസ് പറഞ്ഞു. 16 ദശലക്ഷം ജനങ്ങളുളള അംഗോളയില്‍ ഭൂരിപക്ഷവും ക്രിസ്ത്യന്‍ മതവിശ്വാസികളാണ്. ഇതില്‍ 55 ശതമാനം കത്തോലിക്കാ വിശ്വാസികളാണ്.
25 ശതമാനം ആഫ്രിക്കന്‍ ക്രിസ്ത്യന്‍ സഭകളില്‍ വിശ്വസിക്കുന്നവരും.(അവ.ഓണ്‍ലൈൻ ഡസ്ക്)