ഖുര്‍ആന്‍ കാവ്യരൂപത്തിലാക്കിയ കെ.ജി രാഘവന്‍നായര്‍ നിര്യാതനായി

ഒറ്റപ്പാലം: വിശുദ്ധഖുര്‍ആന്‍ കാവ്യരൂപത്തിലാക്കിയ കെ.ജി രാഘവന്‍ നായര്‍ (102) നിര്യാതനായി. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ശനിയാഴ്ച രാത്രി സ്വവസതിയിലായിരുന്നു അന്ത്യം. ഖുര്‍ആന്‍ കാവ്യരൂപത്തിലാക്കി അവതരിപ്പിച്ച രാഘവന്‍ നായരുടെ അമൃതവാണി എന്ന പുസ്തകം ഏറെ ശ്രദ്ധനേടിയിരുന്നു.
ക്രൈസ്തവ ദര്‍ശനം, ആയിരത്തൊന്ന് രാവുകള്‍, നബിചരിതം, ഭാഷാതിരുക്കുറകള്‍, ഉപനിഷത്തുകള്‍ എന്നിവയും കാവ്യരൂപത്തിലാക്കിയിട്ടുണ്ട്. 1998ല്‍ സി.എച്ച് മുഹമ്മദ്‌കോയ മെമ്മോറിയല്‍ ബെസ്റ്റ് ലിറ്റേറേച്ചര്‍ അവാര്‍ഡ്, 1999ല്‍ എം.എസ്.എസ് സി.എന്‍ അഹമ്മദ് മൗലവി അവാര്‍ഡ് എന്നിവ ലഭിച്ചു.
1911 നവംബര്‍ 22ന് തിരുവല്ല പടിഞ്ഞാറ്റോത്തറയില്‍ കോവിലകത്ത് കല്യാണിയമ്മയുടെയും കൃഷ്ണപിള്ളയുടെയും മകനായിട്ടായിരുന്നു ജനനം. 1960ലാണ് ഒറ്റപ്പാലം ചുനങ്ങാട് പിലത്താറയിലേക്ക് താമസം മാറ്റുന്നത്. ഭാര്യ പരേതയായ കാര്‍ത്തിക. മക്കള്‍: ഉഷ (വിശാഖപട്ടണം), വിജയരാഘവന്‍ (ഡല്‍ഹി), മധു (അമേരിക്ക). മരുമക്കള്‍: സുകുമാരന്‍, ലാലി, രാജി.