പരീക്ഷക്കാലം, മക്കളെ ആത്മവിശ്വാസത്തിന്‍റെ തുരുത്തിലേക്ക് കൈപിടിച്ച് കൂട്ടുക

രീക്ഷക്കാലമാണിത്. അധ്യയന വര്‍ഷത്തിന്‍റെ അവസാന നാളുകള്‍. നമ്മുടെ വീട്ടിലെ കുട്ടികള്‍ തങ്ങളുടെ ഭാവിയെ കരുപ്പിടിപ്പിക്കുന്നതിനായി ആഞ്ഞുപിടിക്കുന്ന ദിനങ്ങള്‍. ഒരു വര്‍ഷം മൊത്തം പഠിച്ച കാര്യങ്ങളുടെ കണക്കെടുപ്പ് ഈ ദിനങ്ങളിലായി നടക്കുകയാണ്.
വിദ്യാര്‍ഥി ഏത് ക്ലാസുകാരനാണെങ്കിലും പരീക്ഷ ഭാരമായി തോന്നുന്നത് സ്വാഭാവികമാണ്. ചെറിയ കുട്ടികള്‍ മുതല്‍ ഉയര്‍ന്ന ക്ലാസില്‍ പഠിക്കുന്നവുരം ഡോക്ടറേറ്റിന് ടെസ്റ്റെഴുതുന്ന വിദ്യാര്‍ഥിക്കും വരെ പരീക്ഷ ചൂട് തന്നെയാണ്. കാരണം അതവനെ അളക്കുന്ന ഒരേര്‍പ്പാടാണ്.
മറ്റുള്ളവര്‍ക്ക് മുന്നില്‍ സ്വയത്തെ കൂടുതല്‍ പ്രകടിപ്പിക്കാനുള്ള ത്വര മനുഷ്യസഹജമാണ്. വിദ്യാര്‍ഥികളാകുമ്പോള്‍ അത് ആ ത്വര ആവശ്യമായി വരികയും ചെയ്യുന്നു. അര മാര്‍ക്കന്‍റെ വ്യത്യാസത്തില്‍ മാത്രം അറിയപ്പെട്ട കോളജ് കാമ്പസിലെ എന്ജിനീയറിങ്ങ് പഠനം മുടങ്ങി പോകുന്ന പുതിയ കാലത്ത് പ്രത്യേകിച്ചും.
എങ്കില് പോലും പരീക്ഷക്കാലം അനാവശ്യമായ ഒരു ഭാരമായി പോകുന്നുണ്ടോ നമ്മുടെ മക്കള്‍ക്ക് എന്ന് സംശയിച്ചു തുടങ്ങേണ്ടിയിരിക്കുന്നു. വിദ്യാര്‍ഥിയുടെ മനസ്സില്‍ നേരത്തെയുണ്ടാകുന്ന ഇത്തിരി പോന്ന സമ്മര്‍ദത്തെ ചില ബാഹ്യഘടകങ്ങള്‍‌ ചേര്‍ന്ന് സങ്കീര്‍ണമായ ഒരു ഏങ്കോണിപ്പാക്കി തീര്‍ക്കുന്നുണ്ട്.
വര്‍ഷാവസാനം വരെ പഠിച്ചത് മനസ്സിന്‍ ഒരു മൂലയില് ‍ഒതുക്കിവെച്ചു വേണം വിദ്യാര്‍ഥിക്ക് പരീക്ഷറൂമില് കയറാന്‍. അതെ കുറിച്ചുള്ള ചിന്ത അവനെ ആദ്യമെ ഭയത്തിലാക്കുന്നു. ആ ഭയത്തില് നിന്ന് രക്ഷപ്പെടാനായി പുസ്തകം ഒരിക്കല് ‍പോലും മറിച്ചു നോക്കതെ പരീക്ഷ അറ്റന്‍ഡു ചെയ്തിരുന്ന ചില സുഹൃത്തുക്കളുണ്ടായിരുന്നു കൂടെ പഠനകാലത്ത്.
പരീക്ഷാറൂമിന്‍റെ പൊതുഘടനയും റൂമിലെ തന്‍റെ ഇരിപ്പിടവും വിദ്യാര്‍ഥിക്ക് ഭയമുണ്ടാക്കുന്ന ഘടകങ്ങള്‍ തന്നെയാണ്. പരീക്ഷറൂമില്