തിരു നബി(സ)യെ കുറിച്ചുള്ള ഐ ജിയുടെ പ്രഭാഷണം; ഇന്‍റര്‍നെറ്റില്‍ വന്‍ ഹിറ്റായി മാറുന്നു..

ഒരു ദിവസം മാത്രം പതിനയ്യായിരത്തോളം കേള്‍വിക്കാര്‍ 
തിരുവനന്തപുരം: വിശുദ്ധ റമദാന്‍ മാസത്തില്‍ ഇന്റെര്‍നെറ്റിലെ യൂറ്റ്യൂബില്‍ പോസ്റ്റ് ചെയ്യപ്പെട്ട ഐ ജി ഡോ. അലക്‌സാണ്ടര്‍ ജേക്കബിന്റെ തിരു നബി (സ) യെ കുറിച്ചുള്ള വസ്തുനിഷ്ടമായ  പ്രഭാഷണം ശ്രദ്ധേയമാവുന്നു. 
ഇസ്ലാമികാദര്‍ശങ്ങളെപ്പറ്റിയും തിരുമേനിയെ പറ്റിയും ആധികാരികമായി സംസാരിക്കുന്ന ശബ്ദരേഖയാണ് ഓഗസ്‌റ്റ് അഞ്ചിന് പോസ്റ്റ് ചെയ്‌തിരിക്കുന്നത്. ഒരൊറ്റദിവസംകൊണ്ട് പതിനയ്യായിരത്തോളം ആളുകള്‍ കാണുകയും നൂറുകണക്കിന് അനുകൂല- പ്രതികൂല കമന്റുകള്‍ ഇതിന് ലഭിക്കുകയും ചെയ്‌തുകൊണ്ടിരിക്കുന്നു.
ഇതേസമയം, പോസ്റ്റില്‍ ഉളള​ശബ്ദം ഐ ജിയുടേത് അല്ല എന്ന കമന്റുകളും ശക്തമായി നിലനില്‍ക്കുന്നു. പോസ്റ്റിന്റെ ആധികാരികതയെയും അതിലെ വിഷയത്തെയും ചൊല്ലി വിവിധ ആളുകള്‍ കമന്റുകളിലൂടെ ഏറ്റുമുട്ടുന്നുമുണ്ട്. അലക്‌സാണ്ടര്‍ ജേക്കബിന്റെ പ്രഭാഷണത്തിന് ഡി ജി പി ജേക്കബ് പുന്നൂസിന്റെ നിശ്ചല ചിത്രമാണ് നല്‍കിയിരിക്കുന്നതെന്നും ചിലര്‍ വാദിക്കുന്നു 
തന്റെ ജന്‍മനാടായ തുമ്പമണ്ണിലെ മുസ്ലീങ്ങളുടെ ചരിത്രം ഓര്‍മിപ്പിച്ചാണ് ഐ ജിയുടെ പ്രഭാഷണം തുടങ്ങുന്നത്. പിന്നീട് മുഹമ്മദ് നബിയുടെ പ്രസക്തിയും പ്രാധാന്യവും വിവരിച്ച് ഇസ്ലാമിന്റെ വിവിധ വശങ്ങളിലേക്ക് പ്രഭാഷണം കടക്കുന്നു. ഏകദേശം ഒരു മണിക്കൂര്‍  ദൈര്‍ഘ്യമുളള​പ്രഭാഷണം ഇസ്ലാമിന്റെയും പ്രവാചകന്റെയും ചരിത്രം അനാവരണം ചെയ്യുന്നു.

വിശ്വവിഖ്യാത ചരിത്രകാരനായ ആര്‍നോള്‍ഡ് ജെ ടോയന്‍ബിയെ ഉദ്ധരിച്ചാണ് അലക്‌സാണ്ടര്‍ ജേക്കബ് പ്രഭാഷണത്തിന്റെ ആധികാരികത ഉറപ്പാക്കുന്നത്. പിന്നീട് പ്രവാചകന്റെ ജീവിതം, ഇരുണ്ടയുഗം, പ്രവാചകന്‍ ലോകത്തെ മാറ്റിമറിച്ചത്, പ്രവാചകന്‍ മുന്നോട്ടുവച്ച രാഷ്ട്രീയം, വിദ്യാഭ്യാസത്തിന് നല്‍കിയ പ്രാധാന്യം, ഏകദൈവ വിശ്വാസം, മനുഷ്യാവകാശം, മാനവികത, ഇഹ-പരലോകജീവിതം തുടങ്ങി വിവിധ ദര്‍ശനങ്ങള്‍ വിശദവും വ്യക്തവുമായി അദ്ദേഹം വിവരിക്കുന്നു. അതുകൊണ്ടുതന്നെ പ്രവാചക സ്നേഹി കള്‍ക്കിടയിലെന്ന പോലെ  ചരിത്ര സ്നേഹികള്‍ ക്കിടയിലും വമ്പിച്ച ഹിറ്റായി ഈ പ്രഭാഷണം മാറികൊണ്ടിരിക്കുക്കയാണ്.