പൈതൃകഭൂമിയില്‍ ഉജ്ജ്വല വരവേല്‍പ്‌

കോഴിക്കോട് : മുസ്‌ലിം പൈതൃകത്തിന്‍റെ ഹൃദയഭൂമിയില്‍ വിമോചന യാത്രക്ക്‌ രാജകീയ വരവേല്‍പ്‌. ആത്മീയ ചൂഷണത്തിനെതിരെയുള്ള സന്ധിയില്ലാ സമരമുഖത്തേക്ക്‌ വിമോചനത്തിന്‍റെ കാഹളവുമായി പ്രവഹിച്ച ജനമുന്നേറ്റം അക്ഷരാര്‍ത്ഥത്തില്‍ നാദാപുരത്തിന്‍റെ നഗരവീഥികളെ പ്രകമ്പനം കൊള്ളിച്ചു. നൂറുകണക്കിന്‌ വാഹനങ്ങളുടെ അകമ്പടിയോടെ ജില്ലാ അതിര്‍ത്തിയില്‍ സ്വീകരിച്ചാനയിച്ച യാത്രാസംഘത്തെ കാണാന്‍ ദേശീയ പാതയോരത്ത്‌ വന്‍ജനാവലി തന്നെ കാത്തരിപ്പുണ്ടായിരുന്നു. നാദാപുരത്ത്‌ നടന്ന സ്വീകരണ പൊതുയോഗത്തില്‍ ആയിരങ്ങളാണ്‌ കപട ആത്മീയതയോട്‌ വിസമ്മതം പ്രഖ്യപിച്ച്‌ സാക്ഷ്യം വഹിക്കാനെത്തിയത്‌. സ്വീകരണ മഹാസമ്മേളനം കോഴിക്കോട്‌ ഖാളി സയ്യിദ്‌ മുഹമ്മദ്‌ കോയ തങ്ങള്‍ ജമലുല്ലൈലി ഉദ്‌ഘാടനം ചെയ്‌തു. സി.പി.സി തങ്ങള്‍ ആദ്ധ്യക്ഷം വഹിച്ചു. ജാഥാകാപ്‌ററന്‍ അബ്ദുല്‍ ഹമീദ്‌ ഫൈസി നന്ദി പ്രഭാഷണം നടത്തി. ഒണംപിള്ളി മുഹമ്മദ്‌ ഫൈസി, നാസര്‍ ഫൈസി കൂടത്തായ്‌, സത്താര്‍ പന്തല്ലൂര്‍, മുസ്ഥഫ മാസ്റ്റര്‍ മുണ്ടുപാറ, റഹീം മാസ്‌റ്റര്‍ ചുഴലി, നവാസ്‌ പാനൂര്‍, .പി അഷ്‌റഫ്, അശ്‌റഫ്‌ സഖാഫി, മുജീബ്‌ ഫൈസി പൂലോട്, സി.എച്ച്‌ മഹ്‌മൂദ്‌ സഅ്‌ദി, അബ്ദുസ്സമദ്‌ ഫൈസി തുടങ്ങിയവര്‍ പ്രസംഗിച്ചു.