കാന്തപുരം സമുദായത്തോട് മാപ്പ് പറയണം : ദമാം ഇസ്‌ലാമിക് സെന്‍റര്‍

ദമ്മാം : പിണറായി വിജയനെ പോലുള്ള നിരീഷര വാദികള്‍ പ്രവാചകന്‍റെ മുടിയും നകവുമൊക്കെ മാലിന്യമാണെന്ന് പറയാന്‍ ഇട നല്‍കും വിദം പ്രവാചകനെ ദുരുപയോഗം ചെയ്ത കാന്തപുരം മുസ്ലിം സമൂഹത്തോട് മാപ്പ് പറയണമെന്ന് ഇസ്‌ലാമിക് സെന്‍റര്‍ കിഴക്കന്‍ പ്രവിശ്യാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു .മതം അറിയാത്തവരും നിരീഷര വാദികളും ഇസ്ലാമിനെ അറിയാതെ ഇസ്ലാമിന്‍റെ ശിആരുകളെ വിമര്‍ശിക്കാന്‍ മുതിരരുത് .പ്രവാചകന്‍റെ മുടി യാഥാര്‍ത്ഥ്യമാനെങ്കില്‍ അത് കത്തില്ല. അത് പിണറായി മനസ്സിലാക്കണം .പിണറായിയുടെ പ്രസ്താവന ദൂര വ്യാപക പ്രത്യാഘാതം ഉണ്ടാക്കും. പിണറായി പ്രസ്താവന പിന്‍വലിച്ചു മുസ്ലിം സമൂഹത്തോട് മാപ്പ് പറയണമെന്നും യോഗം ആവശ്യപ്പെട്ടു .പൊതു സമൂഹം ഈ വിഷയത്തില്‍ ഇടപടാന്‍ തുടങ്ങിയ സാഹചര്യതിലെങ്കിലും കാന്തപുരം മുടി കത്തിച്ചു ഇസ്ലാമിന്‍റെ അഭിമാനം സംരക്ഷിക്കാന്‍ മുന്നോട്ടു വരണമെന്നും യോഗം ആവശ്യപ്പെട്ടു . ആക്ടിംഗ് പ്രസിഡന്‍റ് ഹുസൈന്‍ ചെലേന്പ്ര അദ്ധ്യക്ഷത വഹിച്ചു. മുസ്തഫ ദാരിമി നിലന്പൂര്‍ , യു. കെ. ഹുസൈന്‍ ഓമശ്ശേരി, മാഹിന്‍ വിഴിഞ്ഞം, അബ്ദുല്‍ റഹ്മാന്‍ മലയമ്മ ,റഷീദ് ദാരിമി ,പ്രസംഗിച്ചു.ഉമര്‍ ഓമശ്ശേരി സ്വാഗതവും അസ്ലം മൗലവി കണ്ണൂര്‍ നന്ദിയും പറഞ്ഞു.