ഖാസി കേസ്‌; SKSSF പ്രക്ഷോഭം ശക്തമാക്കും

കാസര്‍കോട്‌ : സമസ്‌ത ഉപാധ്യക്ഷനും മംഗലാപുരം-ചെമ്പരിക്ക ഖാസിയുമായിരുന്ന സി.എം അബ്‌ദുല്ല മൗലവിയുടെ കൊലപാതക അന്വേഷണം ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ സി.ബി.ഐ യുടെ പ്രത്യേക വിംഗിനെ ഏല്‍പിക്കണമെന്നാവശ്യപ്പെട്ടും സി.ബി.ഐ യുടെ അന്വേഷണ സംഘം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച വാസ്‌തവ വിരുദ്ധമായ റിപ്പോര്‍ട്ടില്‍ പ്രതിഷേധിച്ചും SKSSF കാസര്‍കോട്‌ ജില്ലാ കമ്മിറ്റി നടത്തിവരുന്ന പ്രക്ഷോഭ പരിപാടികള്‍ ശക്തമാക്കാനും നിയമപരമായി നേരിടാനും ജില്ലാസെക്രട്ടറിയേറ്റിന്റെ അടിയന്തിരയോഗം തീരുമാനിച്ചു. പ്രാഥമിക അന്വേഷണം നടത്തിയ ലോക്കല്‍ പോലീസിനെ സംരക്ഷിക്കാനും അവരുടെ റിപ്പോര്‍ട്ടിനെ ശരിവെക്കാനും വേണ്ടി പുകമറ സൃഷ്‌ടിക്കുന്ന രൂപത്തില്‍ മാത്രമാണ്‌ സി.ബി.ഐ സംഘം അന്വേഷണം നടത്തിയത്‌. ഇതിനെ കോടതിയില്‍ നിയമപരമായി നേരിടാന്‍ വേണ്ട കാര്യങ്ങള്‍ ചെയ്യാന്‍ ജില്ലാകമ്മിറ്റി തീരുമാനിച്ചു. പ്രസിഡണ്ട്‌ ഇബ്രാഹിംഫൈസി ജെഡിയാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റഷീദ്‌ ബെളിഞ്ചം സ്വാഗതം പറഞ്ഞു. അബൂബക്കര്‍ സാലൂദ്‌ നിസാമി, ഹാരീസ്‌ ദാരിമി ബെദിര, എം.എ.ഖലീല്‍, ഹാഷിംദാരിമി ദേലംപാടി, മുഹമ്മദ്‌ ഫൈസി കജ, സത്താര്‍ ചന്തേര, മൊയ്‌തീന്‍ ചെര്‍ക്കള, കെ.എം.ശറഫുദ്ദീന്‍ തുടങ്ങിയവര്‍ സെക്രട്ടറിയേറ്റ്‌ യോഗത്തില്‍ സംബന്ധിച്ചു.