കേരളത്തില്‍ ബലി പെരുന്നാള്‍ നവം:7ന് തിങ്കളാഴ്‌ച, അറഫ നോമ്പ് ഞായറാഴ്ച

കോഴിക്കോട്‌: ദുല്‍ഖഅദ്‌ 29നു മാസപ്പിറവി കണ്‌ടതായി വിവരം ലഭിക്കാത്തതിന്റെ അടിസ്ഥാനത്തില്‍ ദുല്‍ഹിജ്ജ: ഒന്ന്‌ ഒക്‌ടോബര്‍ 28  ന് ശനിയാഴ്‌ച ആരംഭിച്ചുവെന്നും തദടിസ്ഥാനത്തില്‍   കേരളത്തില്‍ ബലിപെരുന്നാള്‍ നവംബര്‍ ഏഴിന്‌ തിങ്കളാഴ്‌ചയായിരിക്കുമെന്നും  ഖാസിമാരായ പാണക്കാട്‌ സയ്യിദ് ഹൈദരലി ശിഹാബ്‌ തങ്ങള്‍, സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാര്‍, കോഴിക്കോട്‌ ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍മലപ്പുറം ഖാസി ഒ പി എം മുത്തുക്കോയതങ്ങള്‍  എന്നിവര്‍ പ്രഖ്യാ പിച്ചു. ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ നേതാക്കളും മറ്റു മുസ്ലിം സംഘടനാ നേതാക്കളും അപ്രകാരം അറിയിച്ചിട്ടുണ്ട്. ഈ ക്രമത്തില്‍ അറഫ നോമ്പ് അനുഷ്ടിക്കേണ്ടത് ഞായറാഴ്ച യായിരിക്കും.
അതെ സമയം മാസപ്പിറവി ദൃശ്യമായതിന്‍റെ അടിസ്ഥാനത്തില്‍ സൗദി അറേബ്യയിലും പരിസര ഗള്‍ഫ്‌ രാഷ്ട്രങ്ങളിലും ബലിപെരുന്നാള്‍ 6 ന് ഞായറാഴ്ചയാണ്. സൗദി അറേബ്യയിലെ സുപ്രീം ജുഡിഷ്യറി കൗണ്‍സിലാണ് ഇക്കാര്യം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്‌.

മദ്രസാ ധനസഹായ വിതരണം; ഇന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും

മദ്രസാ ഭാരവാഹികള്‍ രാവിലെ 9.30ന് എത്തണം
കോഴിക്കോട് : മദ്രസകളില്‍ സാധാരണ വിഷയങ്ങള്‍ക്ക് പുറമെ സയന്‍സ്, കണക്ക്, സോഷ്യല്‍ സ്റ്റഡീസ്, ഹിന്ദി, ഇംഗ്ലീഷ് എന്നിവ പഠിപ്പിക്കുന്നതിനുവേണ്ടി സാമ്പത്തിക സഹായം നല്‍കുന്ന "സ്കീം ഫോര്‍ പ്രൊവൈഡിംഗ് ക്വാളിറ്റി എഡ്യൂക്കേഷന്‍ ഇന്‍ മദ്രസ' (എസ്.പി.ക്യൂ.ഇ.എം) പദ്ധതിയില്‍ ഉള്‍പ്പെടുത്തി മദ്രസകള്‍ക്കുള്ള ധനസഹായ വിതരണം ഇന്ന് കാലത്ത് 10 മണിക്ക് കോഴിക്കോട് ടൗണ്‍ ഹാളില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും.
വിദ്യാഭ്യാസവകുപ്പുമന്ത്രി പി.കെ അബ്ദുറബ്ബ് അദ്ധ്യക്ഷത വഹിക്കും. കേന്ദ്ര ആഭ്യന്തരകാര്യ സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍, വ്യവസായഎെ.ടി വകുപ്പു മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, പഞ്ചായത്തുസാമൂഹ്യക്ഷേമവകുപ്പുമന്ത്രി ഡോ. എം.കെ. മുനീര്‍ എന്നിവര്‍ സംബന്ധിക്കും. പൂര്‍ണ്ണമായി കേന്ദ്ര സഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണിത്. 20092010 വര്‍ഷത്തിലെ അപേക്ഷകള്‍ പരിഗണിച്ച് 201011 വര്‍ഷത്തിലേക്ക് ആകെ 22,66,97,000 രൂപ ഗ്രാന്റായി അനുവദിച്ചു. അതില്‍ ഒന്നാം ഗഡുവായി 14,90,09,000 രൂപ 547 മദ്രസകള്‍ക്ക് വിതരണം ചെയ്യും. 444 മദ്രസാ അധ്യാപകര്‍ക്കും ട്രെയിനിംഗ് നല്‍കുന്നതിന് 21,66,000 രൂപയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ധനസഹായത്തിന് തെരഞ്ഞെടുത്ത മദ്രസാ ഭാരവാഹികള്‍ എെഡന്റിറ്റി സര്‍ട്ടിഫിക്കറ്റ് സഹിതം രാവിലെ 9.30ന് എത്തിച്ചേരണം.

ഗള്‍ഫില്‍ ബലി പെരുന്നാള്‍ ഞായറാഴ്ച; അറഫാ ദിനം നവം:5 ന്

ജിദ്ദ: വിശുദ്ധഹജ്ജിലെ സുപ്രധാനകര്‍മമായ അറഫാസംഗമം നവംബര്‍ അഞ്ചു ശനിയാഴ്ചയായിരിക്കുമെന്ന് സൗദി അറേബ്യയിലെ സുപ്രീം ജുഡിഷ്യറി കൗണ്‍സില്‍ പ്രഖ്യാപിച്ചു. അതനുസരിച്ച് നവംബര്‍ ആറ് ഞായറാഴ്ചയായിരിക്കും ബലിപെരുന്നാള്‍. വ്യാഴാഴ്ച അസ്തമയത്തിന് ശേഷം ഹജ്ജ് മാസപ്പിറവി ദൃശ്യമായതായി വിശ്വാസ്യയോഗ്യരായവര്‍ സാക്ഷ്യപ്പെടുത്തിയതിന്‍റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച ദുല്‍ ഹജ്ജ് മാസാരംഭമായി നിര്‍ണയിക്കുകയായിരുന്നു. 
വ്യാഴാഴ്ച അസ്തമയത്തിന് ശേഷം ചക്രവാളം നിരീക്ഷിക്കാനും നഗ്‌ന ദൃഷ്ടി കൊണ്ടോ ടെലിസ്‌കോപ്പ് കൊണ്ടോ ചന്ദ്രപ്പിറവി ദൃശ്യമായാല്‍ അക്കാര്യം അടുത്തുള്ള കോടതിയില്‍ സാക്ഷ്യപ്പെടുത്തണമെന്നും നേരത്തെ സുപ്രീം ജുഡീഷ്യറി പൊതുജനങ്ങളെ ആഹ്വാനം ചെയ്തിരുന്നു. 
അബുദാബി: ഒക്ടോബര്‍ 28ന് വെള്ളിയാഴ്ച ദുല്‍ ഹജ്ജ് മാസത്തിലെ ഒന്നാം ദിവസം ആരംഭിക്കുന്നതിനാല്‍ നവംബര്‍ ആറിന് ഞായറാഴ്ച ഈദുല്‍ അദ്ഹ ഒന്നാം ദിവസമായിരിക്കുമെന്ന് ഇസ്ലാമിക് ക്രസന്റ് ഒബ്സര്‍വേഷന്‍ പ്രൊജക്ട് (എെ.സി.ഒ.പി) പ്രവചിച്ചതായി യു.എ.ഇയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ "വാം' അറിയിച്ചു. യു.എ.ഇയിലെ താമസക്കാരെ സംബന്ധിച്ചിടത്തോളം ഇതുവഴി ഒമ്പതു ദിവസത്തെ അവധിക്കാണ് വഴിയൊരുങ്ങിയിരിക്കുന്നത്. 

സമസ്ത 85-ാം വാര്‍ഷികം; കുവൈത്ത് പ്രചരണം ഉദ്ഘാടനം ചെയ്തു

കുവൈത്ത് സിറ്റി : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ 85-ാം വാര്‍ഷിക സമ്മേളനത്തിന്‍റെ കുവൈത്തിലെ പ്രചരണോദ്ഘാടനം പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. അബ്ബാസിയ്യ റിഥം ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പരിപാടിയില്‍ ഇസ്‍ലാമിക് സെന്‍റര്‍ പ്രസിഡന്‍റ് സിദ്ധീഖ് ഫൈസി കണ്ണാടിപ്പറന്പ് അധ്യക്ഷത വഹിച്ചു. സെന്‍റര്‍ ചെയര്‍മാന്‍ ശംസുദ്ദീന്‍ ഫൈസി മുഖ്യപ്രഭാഷണം നടത്തി. സലാം വളാഞ്ചേസി, കെ.എം.സി.സി. ജന. സെക്രട്ടറി ബശീര്‍ ബാത്ത, കെ.കെ.എം.. പ്രസിഡന്‍റ് അബ്ദുല്‍ ഫത്താഹ് തയ്യില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഇസ്‍ലാമിക് സെന്‍റര്‍ ജന. സെക്രട്ടറി മുഹമ്മദലി പുതുപ്പറന്പ്, ട്രഷറര്‍ ഇ.എസ്. അബ്ദുറഹ്‍മാന്‍ ഹാജി, ഇല്‍യാസ് മൗലവി തുടങ്ങിയവര്‍ പ്രസംഗിച്ചു. ഉസ്മാന്‍ ദാരിമി അടിവാരം സ്വാഗതവും മുസ്തഫ ദാരിമി നന്ദിയും പറഞ്ഞു.  

സമസ്ത സമ്മേളനം വിജയിപ്പിക്കുക : കുഞ്ഞിക്കോയ മുസ്‍ലിയാര്‍

കൊടുവള്ളി : മുസ്‍ലിം കൈരളിയെ സത്യത്തിന്‍റെ പാതയില്‍ മുന്നോട്ട് നയിച്ച സമസ്തയുയെ 85-ാം വാര്‍ഷിക സമ്മേളനം വിജയിപ്പിക്കാന്‍ വാവാട് കുഞ്ഞിക്കോയ മുസ്‍ലിയാര്‍ ആഹ്വാനം ചെയ്തു. ചൂഷണ മുക്തി ധാര്‍മ്മിക ശക്തി എന്ന പ്രമേയത്തില്‍ SYS കൊടുവള്ളി പഞ്ചായത്ത് സമ്മേളനത്തില്‍ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാസര്‍ ഫൈസി, ബാവി ജീറാനി തുടങ്ങിയവര്‍ സംസാരിച്ചു.
- നാഫില്‍ പി.സി.

ബഷീര്‍ ഓമശ്ശേരിക്ക് യാത്രയപ്പ് നല്‍കി

ബഹ്റൈനിലെ പ്രവാസ ജീവിതം അവസാനിപ്പിച്ച്‌ ദമാമിലേക്ക് പോകുന്ന സുന്നി പ്രവര്‍ത്തകന്‍ ബഷീര്‍ ഓമശ്ശേരിക്ക് ബഹ്റൈനിലെ സുന്നി പ്രവര്‍ത്തകര്‍ യാത്രയപ്പ് നല്‍കുന്നു..ബഹ്‌റൈന്‍ സമസ്താലയത്തില്‍ നടന്ന യാത്രയയപ്പ് ചടങ്ങില്‍ സമസ്ത കോ-ordinator അബ്ദുറസാക്ക് നദ് വി ഉപഹാരം നല്‍കുന്നു.. ശറഫുധീന്‍ മാരായമംഗലം, ഉബൈദുല്ല റഹ് മാനി, ഹാഷിം കോക്കല്ലൂര്‍, മുസ്തഫ കളത്തില്‍, അബ്ദുള്ള ആയഞ്ചേരി, ലത്തീഫ് പൂള പ്പോയില്‍ , എം.ടി. സലിം , ശിഹാബ് കോട്ടക്കല്‍, സഈദ് ഇരിങ്ങല്‍ എന്നിവര്‍ സമീപം.

ബഹ്‌റൈന്‍ സമസ്‌ത ഹജ്ജ്‌ സംഘത്തിന്‌ യാത്രയയപ്പ്‌ നല്‍കി

സമസ്‌ത കേരള സുന്നി ജമാഅത്ത്‌ ബഹ്‌റൈന്‍ കമ്മറ്റി സംഘടിപ്പിച്ച ഹജ്ജ് യാത്രയപ്പ് സംഗമത്തില്‍ ഉസ്താദ്‌ സി.കെ.പി. അലി മുസ്ലിയാര്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കി സംസാരിക്കുന്നു
മനാമ : സമസ്‌ത കേരള സുന്നി ജമാഅത്ത്‌ ബഹ്‌റൈന്‍ കമ്മറ്റി യുടെ നേതൃത്വത്തില്‍ ഈ വര്‍ഷം ഹജ്ജിനു പുറപ്പെടുന്നവര്‍ക്ക്‌ കഴിഞ്ഞ ദിവസം സമസ്‌താലയത്തില്‍ യാത്രയയപ്പ്‌ നല്‍കി. ഉസ്‌താദ്‌ സലീം ഫൈസി ചടങ്ങ്‌ ഉദ്‌ഘാടനം ചെയ്‌തു. കുന്നോത്ത്‌ കുഞ്ഞബ്‌ദുല്ല ഹാജി അദ്ധ്യക്ഷത വഹിച്ചു. സി.കെ.പി അലി മുസ്‌ലിയാര്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കി. അബ്‌ദുറഹ്‌ മാന്‍ ഹാജി, അബ്‌ദുറസാഖ്‌ നദ്‌വി, ശറഫുദ്ധീന്‍ മാരായമംഗലം, മഹ്‌ മൂദ്‌ മാഹി, മുഹമ്മദ്‌ മാസ്റ്റര്‍, നൂറുദ്ധീന്‍ മുണ്ടേരി, ഉബൈദുല്ല റഹ്‌ മാനി, അബ്‌ദുലത്വീഫ്‌ ഹാജി, സൈദലവി മൌലവി, സീതിബാഖവി തുടങ്ങിയവര്‍ വിവിധ ഘടകങ്ങളെ പ്രതിനിധീകരിച്ചു സംസാരിച്ചു. റമളാനില്‍ കൂടുതല്‍ ഖുര്‍ആന്‍ ഖതം തീര്‍ത്ത വിദ്യാര്‍ത്ഥിക്ക്‌ ഏര്‍പ്പെടുത്തിയ അവാര്‍ഡിനര്‍ഹനായ മിദ്‌ലാജ്‌ അബൂബക്കറിന്‌ ടി.മുഹമ്മദലി അവാര്‍ഡ്‌ നല്‍കി. ശഹീര്‍ കാട്ടാമ്പള്ളി സ്വാഗതവും കളത്തില്‍ മുസ്ഥഫ നന്ദിയും പറഞ്ഞു.

ഇസ്‍ലാമിക് സെന്‍റര്‍ വായനാ വസന്തം 2012 ഉദ്ഘാടനം ചെയ്തു

ദമ്മാം : കേരളത്തിലെ പ്രമുഖരായ പണ്ഡിതന്മാരും എഴുത്തുകാരും രചിച്ച 10 ഇസ്‍ലാമിക പുസ്തകങ്ങള്‍ നാട്ടിലെ കുടുംബങ്ങളിലെത്തിച്ചു കൊടുക്കുവാന്‍ അവസരമൊരുക്കി ഈസ്റ്റേണ്‍ പ്രോവിന്‍സ് ഇസ്‍ലാമിക് സെന്‍റര്‍ വായന വസന്തം 2012 എന്ന പേരില്‍ കാന്പയിന്‍ ആചരിക്കുന്നു. നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ആളുകളെ വരിക്കാരായി ചേര്‍ക്കുകയും ജനുവരിയില്‍ പുസ്തകങ്ങള്‍ നാട്ടില്‍ എത്തിക്കുന്ന രീതിയുമാണ് സ്വീകരിച്ചിട്ടുള്ളത്. വഴിതെറ്റുന്ന കുടുംബിനി, കുട്ടികളുടെ ലോകം, സ്തീ രക്തങ്ങള്‍, മയ്യിത്ത് സംസ്കരണം, ഫാത്വിമ (), വിജയ സരണി, സ്വര്‍ഗ്ഗത്തിലെ വിശേഷങ്ങള്‍, കുട്ടികള്‍ക്ക് ഇസ്‍ലാമിക കഥകള്‍, സ്ത്രീ വീടിന്‍റെ വിളക്ക്, കുട്ടികളുടെ ശിഹാബ് തങ്ങള്‍ തുടങ്ങിയവയാണ് പുസ്തകങ്ങള്‍. കാന്പയിന്‍റെ ഉദ്ഘാടനം സഫ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഈസ്റ്റേണ്‍ പ്രൊവിന്‍സ് ഇസ്‍ലാമിക് സെന്‍റര്‍ പ്രസിഡന്‍റ് കെ. യൂസുഫ് ഫൈസി വാളാട് തുഖ്ബ ഇസ്‍ലാമിക് സെന്‍റര്‍ ട്രഷറര്‍ മാഹിന്‍ ഹാജിക്ക് ആദ്യ ഫോം വിതരണം ചെയ്ത് നിര്‍വ്വഹിച്ചു. വിശദ വിവരങ്ങള്‍ക്ക് 055 9159732 (അബ്ദുറഹ്‍മാന്‍ മലയമ്മ) എന്ന നന്പറില്‍ ബന്ധപ്പെടണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
- അസ്‍ലം മൗലവി

അന്പലക്കണ്ടി ക്ലസ്റ്റര്‍ സമ്മേളനത്തിന് പ്രൗഢോജ്വല സമാപ്തി

അന്പലക്കണ്ടി : സത്സരണിക്കൊരു യുവ ജാഗ്രത എന്ന പ്രമേയത്തില്‍ അന്പലക്കണ്ടി ക്ലസ്റ്റര്‍ SKSSF സമ്മേളനത്തിന് പ്രൗഢോജ്വല സമാപ്തി. സ്വാഗത സംഘം ചെയര്‍മാന്‍ മൂസക്കുട്ടി മുസ്‍ലിയാരുടെ അധ്യക്ഷതയില്‍ പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മുസ്‍ലിം ലീഗിനെ ഇരുട്ടില്‍ തകര്‍ക്കാന്‍ ശ്രമിക്കുന്ന വിഘടിതരോട് കൂട്ടു പിടിക്കുന്ന ചില ലീഗ് നേതാക്കള്‍ സമുദായത്തോട് മാപ്പ് പറയേണ്ടി വരുമെന്നും നബിയെ തന്നെ വഞ്ചിച്ച വിഘടിതര്‍ക്ക് രാഷ്ട്രീയ വഞ്ചന വലുതല്ലെന്നും മുഖ്യപ്രഭാഷണം നടത്തിയ SKSSF ജന. സെക്രട്ടറി ഓണന്പിള്ളി മുഹമ്മദ് ഫൈസി പറഞ്ഞു. മുജീബ് ഫൈസി പോലോട്, കെ.എന്‍.എസ്. മൗലവി, കുഞ്ഞാലന്‍ കുട്ടി ഫൈസി സംസാരിച്ചു. സിദ്ദീഖ് നാടമ്മെല്‍പൊയില്‍ സ്വാഗതവും അബ്ദുല്ലക്കുട്ടി വാഫി നന്ദിയും പറഞ്ഞു
- സഫീര്‍ ജാറംകണ്ടി

ആശംസകള്‍ . . .

- നൌഫല്‍ ഫൈസി

സംഘടനാ സംവിധാനം ശക്തിപ്പെടുത്തുക : അബൂബക്കര്‍ ഹുദവി മുണ്ടംപറന്പ്

അല്‍ജുബൈല്‍ : കേരളത്തില്‍ സുന്നത്ത് ജമാഅത്ത് ശക്തിപ്പെടുത്തുന്നതില്‍ സമസ്തക്കുള്ള പങ്ക് നിസ്തുലമാണെന്നും സമസ്തക്ക് ശക്തി പകരാന്‍ സംഘടനാ സംവിധാനം ശക്തിപ്പെടുത്തണമെന്നും പ്രമുഖ പ്രഭാഷകനും ജുബൈല്‍ ഘടകം SYS ദാഇയുമായ അബൂബക്കര്‍ ഹുദവി മുണ്ടംപറന്പ് ഉദ്ബോധിപ്പിച്ചു. സൗദിഅറേബ്യ കിഴക്കന്‍ പ്രവിശ്യ റഹീമ ഘടകം SYS രൂപീകരണ യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സമസ്തക്കെതിരെ എല്ലാ കാലത്തും പല ഭാഗത്ത് നിന്നും ശത്രുക്കള്‍ രംഗത്ത് വന്നിട്ടുണ്ട്. പക്ഷേ, എല്ലാത്തിനെയും വകഞ്ഞുമാറ്റി സമസ്ത അതിന്‍റെ ജൈത്രയാത്ര തുടരുകയാണ്. യോഗത്തില്‍ നൂറുദ്ദീന്‍ മൗലവി സംഘടനാ സംവിധാനത്തെ കുറിച്ച് ക്ലാസ്സെടുത്തു. സുബൈര്‍ മൗലവി അധ്യക്ഷത വഹിച്ചു. റാഫി ഹുദവി, അസീസ് കാരന്തൂര്‍, മുസ്തഫ തളിപ്പറന്പ്, ഉമ്മര്‍ കാസര്‍ഗോഡ്, ജംഷീര്‍ ചെമ്മാട്, ജവാസ് വാഴക്കാട്, മുഹമ്മദലി കോഴിക്കോട്, അനീസ് കണ്ണൂര്‍, അസീസ് മോങ്ങം പ്രസംഗിച്ചു.
- അബ്ദുസ്സലാം എന്‍..

റഹീമ SYS, SKSSF യൂണിറ്റ് രൂപീകരിച്ചു

അല്‍ജുബൈല്‍ : സൗദി അറേബ്യ ഈസ്റ്റേണ്‍ പ്രവിശ്യ റഹിമ ഘടകം SYS, SKSSF രൂപീകരിച്ചു. ഭാരവാഹികള്‍ : മുസ്തഫ തളിപ്പറന്പ (പ്രസി), ജവാസ് വാഴക്കാട് (വൈസ്. പ്രസി), ഉമര്‍ കാസര്‍ഗോഡ് (ജന.സെക്ര), മുഹമ്മദലി കോഴിക്കോട് (ജോ.സെക്ര). യോഗത്തില്‍ ജുബൈല്‍ ഘടകം ദാഇ അബൂബക്കര്‍ ഹുദവി മുണ്ടംപറന്പ് മുഖ്യപ്രഭാഷണം നടത്തി. നൂറുദ്ദീന്‍ മൗലവി ചുങ്കത്തറ, റാഫി ഹുദവി, സുബൈര്‍ മൗലവി, അസീസ് കാരന്തൂര്‍, അനീസ് കണ്ണൂര്‍, അസീസ് മോങ്ങം പ്രസംഗിച്ചു.
- അബ്ദുസ്സലാം

പാപ്പിനിശ്ശേരി ക്ലസ്റ്റര്‍ സമ്മേളനം നടത്തി

കണ്ണൂര്‍ : SKSSF പാപ്പിനിശ്ശേരി ക്ലസ്റ്റര്‍ സമ്മേളനം കല്ലൈക്കല്‍ ഇസ്സത്തുല്‍ ഇസ്‍ലാം മദ്റസയില്‍ (ശിഹാബ് തങ്ങള്‍ നഗര്‍) നടന്നു. അബുല്‍ ഹസന്‍ അലി ഖാസിമിയുടെ അധ്യക്ഷതയില്‍ SMF ജില്ലാ സെക്രട്ടറി എ.കെ. അബ്ദുല്‍ ബാഖവി ഉദ്ഘാടനം ചെയ്തു. ജഅ്ഫര്‍ സ്വാദിഖ് റഹ്‍മാനി പ്രഭാഷണം നടത്തി. സത്സരണിക്കൊരു യുവ ജാഗ്രത എന്ന വിഷയത്തില്‍ ബശീര്‍ അസ്അദി നംപ്രവും സുന്ന് ജമാഅത്ത് എന്ന വിഷയത്തില്‍ മൗലവി അഹ്‍മദ് തെര്‍ളായിയും ക്ലാസ്സെടുത്തു. യാസിര്‍ കെ.പി. സ്വാഗതവും മുഹമ്മദ് ലബീബ് നന്ദിയും പറഞ്ഞു.

SKSSF കൊടക്കാട് ക്ലസ്റ്റര്‍ സമ്മേളനം സമാപിച്ചു

മലപ്പുറം : ഒക്ടോബര്‍ 23 ന് പാലക്കാട് ചേറക്കോട് വെച്ച് നടന്ന SKSSF കൊടക്കാട് ക്ലസ്റ്റര്‍ സമ്മേളനം മുജീബ് റഹ്‍മാന്‍ ബാഖവി ഉദ്ഘാടനം ചെയ്തു. പി.എം.കെ. തങ്ങള്‍ അധ്യക്ഷത വഹിച്ചു. .പി. വിഭാഗത്തിന്‍റെയു വഹാബികളുടെയും കള്ളത്തരങ്ങള്‍ തുറന്നുകാട്ടി ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി. മുഹമ്മദ് ജാബിര്‍ കെ., അസ്ഗര്‍ വി.പി. തുടങ്ങിയവര്‍ പ്രസംഗിച്ചു.

മദ്രസശാക്തീകരണം ഉമറാ കൂട്ടായ്മയിലൂടെ

തൃക്കരിപ്പൂര്‍ : ഉമറാ കൂട്ടായ്മയിലൂടെ മദ്രസപ്രസ്ഥാന ശാക്തീകരണം സാധ്യമാക്കണമെന്ന് മാണിയൂര്‍ അഹമ്മദ് മൗലവി പറഞ്ഞു. സമസ്തകേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ തൃക്കരിപ്പൂര്‍ റെയിഞ്ച് മാനേജ്‌മെന്റ് അസോസിയേഷന്‍ ജനറല്‍ബോഡിയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതവിജ്ഞാന സ്രോതസ്സുകളായ പള്ളി ദര്‍സുകള്‍ ശോഷിക്കുന്ന സാഹചര്യത്തില്‍ മദ്രസ സംവിധാനങ്ങള്‍ നിലനിര്‍ത്തുക വഴി മികച്ചസേവനമാണ് ഉമറാ കൂട്ടായ്മ നിര്‍വഹിക്കുന്നതെന്ന് അദ്ദേഹംപറഞ്ഞു. ഹാരിസ് അല്‍ഹസനി മാവിലാടം സ്വാഗതവും കെ.പി.അഷ്‌റഫ് മുന്‍ഷി നന്ദിയും പറഞ്ഞു. 

ഭാരവാഹികള്‍ റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ : മാണിയൂര്‍ അഹമ്മദ് മൗലവി (പ്രസി), മൗലവി ഉസ്മാന്‍ ഹാജി, എം.കെ.എസ്.അഹമ്മദ് (വൈ. പ്രസി), കെ.ടി.അബ്ദുള്ള മൗലവി (സെക്ര.), ഹാരിസ് അല്‍ഹസനി, ഖമറുദ്ദീന്‍ ഫൈസി (ജോ. സെക്ര), എന്‍.മജീദ് ഹാജി (ട്രഷ). ക്ഷേമസമിതി: അബ്ദുള്‍റഹീം മൗലവി ഉദിനൂര്‍ (പ്രസി), എന്‍.മുഹമ്മദ്കുഞ്ഞി മൗലവി (സെക്ര). പരീക്ഷാബോര്‍ഡ്: എന്‍.സി.കുഞ്ഞുമുഹമ്മദ് മൗലവി (ചെയ.), മാനേജ്‌മെന്റ് അസോസിയേഷന്‍: ടി.പി.ശാഹുല്‍ഹമീദ് ഹാജി (പ്രസി.), യു.പി.സി.അഹമ്മദ് ഹാജി, മുഹമ്മദ് കുഞ്ഞി ഒളവ, എം.എ.സി.അബ്ദുള്ള ഹാജി (വൈ. പ്രസി), കെ.പി.അഷ്‌റഫ് മുന്‍ഷി (ജന. സെക്ര), എം.കെ.സെയ്ദ്, എം.കെ.മുഹമ്മദ്, എ.ജി.സിദ്ദിഖ് (ജോ. സെക്ര), എ.ജി.സി.മുസ്തഫ (ഖജാ). 
- അബ്ദുല്ല വള്‍വക്കാട്

SKSSF പാലക്കാട് മേഖലാ സമ്മേളനം 30 ന്

- ഇര്‍ശാദ് കെ..

സമസ്ത പ്രചാരണ കാന്പയിന്‍ സംഘടിപ്പിക്കും

കുവൈത്ത് : സമസ്ത 85-ാം വാര്‍ഷിക മഹാ സമ്മേളന പ്രചാരണത്തിന്‍റെ ഭാഗമായി കുവൈത്ത് കേരള സുന്നി മുസ്‍ലിം കൗണ്‍സില്‍ ത്രിമാസ കാന്പയിന്‍ സംഘടിപ്പിക്കുന്നു. കാന്പയിന്‍റെ ഭാഗമായി വിവിധ ബ്രാഞ്ച തല സമ്മേളനങ്ങള്‍ സംഘടിപ്പിക്കും. സുന്നി കൗണ്‍സില്‍ ആചരിക്കുന്ന കാന്പയിന്‍ ഫെബ്രുവരി 3 ന് കുവൈത്തില്‍ സമസ്ത നേതാക്കളുടെയും സാദാത്തീങ്ങളുടെയും സാന്നിദ്ധ്യത്തില്‍ പൊതു സമ്മേളനത്തോടെ സമാപിക്കും. സത്യസാക്ഷികളാവുക എന്ന പ്രമേയത്തില്‍ 2012 ഫെബ്രുവരി 23, 24, 25, 26 തിയ്യതികളില്‍ മലപ്പുറം വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറിലാണ് സമസ്ത സമ്മേളനം.

ഇത് സംബന്ധിച്ച യോഗത്തില്‍ അബ്ദുസ്സലാം മുസ്‍ലിയാര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ്നാസര്‍ മശ്ഹൂര്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ശംസുദ്ദീന്‍ മൗലവി, സൈദലവി ഹാജി, മരക്കാര്‍ ഹാജി സംബന്ധിച്ചു. യോഗത്തില്‍ പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിന് പോകുന്ന സുന്നി കൗണ്‍സില്‍ പ്രവര്‍ത്തകരായ അസീസ് ഹാജി, ഖലീല്‍ എന്നിവര്‍ക്ക് യാത്രയയപ്പും നല്‍കി. പി.കെ.എം. കുട്ടി ഫൈസി സ്വാഗതവും അബ്ദുല്‍ ഹക്കീം നന്ദിയും പറഞ്ഞു.

ബലിപെരുന്നാള്‍ യാത്ര

ഷാര്‍ജ : ഷാര്‍ജ സ്റ്റേറ്റ് SKSSF ന്‍റെ ആഭിമുഖ്യത്തില്‍ ബലിപെരുന്നാള്‍ രണ്ടിന് യു... യുടെ തലസ്ഥാന നഗരിയിലേക്കൊരു പഠന വിനോദ യാത്ര സംഘടിപ്പിക്കുന്നു. പ്രമുഖ പണ്ഡിതരുടെ നേതൃത്വം.. ആകര്‍ഷണീയമായ പ്രോഗ്രാമുകള്‍... പരിമിതമായ സീറ്റുകള്‍ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 050 6772059 (റസാഖ്), 055 7160552 (റഫീഖ്)
- ഇസ്ഹാഖ് കാരക്കുന്ന്, ഓര്‍ഗനൈസിംഗ് സെക്രട്ടറി, SKSSF ഷാര്‍ജ

സിംസാറുല്‍ ഹഖ് ഹുദവിയുടെ ഖുര്‍ആന്‍ ഇംഗ്ലീസ് കമന്‍ററി ലെസ്സണ്‍ എല്ലാ വ്യാഴാഴ്ചയും അബൂദാബിയില്‍



പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ക്ക് കുവൈത്ത് എയര്‍പോര്‍ട്ടില്‍ നല്‍കിയ സ്വീകരണത്തില്‍ നിന്ന്

അബൂദാബി സുന്നി പ്രവര്‍ത്തക സംഗമം നവ്യാനുഭവമായി

അബൂദാബി : സമസ്ത 85-ാം വാര്‍ഷിക മഹാ സമ്മേളന പ്രചാരണത്തോടനുബന്ധിച്ച് SKSSF അബൂദാബി സ്റ്റേറ്റ് സംഘടിപ്പിച്ച സുന്നി പ്രവര്‍ത്തക സംഗമം ശ്രദ്ധേയമായി. ഇസ്‍ലാമിക് സെന്‍റര്‍ റിലീജിയസ് വിംഗിന്‍റെ പ്രചാരണ കാന്പയിനോടനുബന്ധിച്ചാണ് പ്രോഗ്രാം നടന്നത്. സമസ്ത മഹാ സമ്മേളന സമാപനം വരെ പല ഘടങ്ങളിലായി പ്രോഗ്രാമുകള്‍ ആവിഷ്കരിച്ചതായും പ്രോഗ്രാം കണ്‍വീനര്‍ ഹാരിസ് ബാഖവി സ്വാഗത പ്രഭാഷണത്തില്‍ പറഞ്ഞു. ഉസ്താദ് പല്ലാര് മുഹമ്മദ് കുട്ടിയുടെ അധ്യക്ഷതയില്‍ റിലീജിയസ് വിംഗ് സെക്രട്ടറി ഉസ്മാന്‍ ഹാജി ഉദ്ഘാടനം ചെയ്തു. ഒരു പ്രവര്‍ത്തകന് സമൂഹത്തില്‍ ഉണ്ടായിരിക്കേണ്ട ധര്‍മ്മം, സംഘാടകന്‍റെ കഴിവ്, സംഘാടകന്‍റെ വ്യക്തിത്വ വികസനം എന്നിവയെല്ലാം ആസ്പദമാക്കി സയ്യിദ് അബ്ദുറഹ്‍മാന്‍ തങ്ങളുടെ പ്രസന്‍റേഷന്‍ സദസ്സ് ശ്രദ്ധയോടെ വീക്ഷിച്ചു. രണ്ടാം സെഷനില്‍ ഉസ്താദ് അലവിക്കുട്ടി ഹുദവിയുടെ സമസ്ത ക്വിസ് എന്ന പരിപാടിയും പ്രവര്‍ത്തകരില്‍ ആവേശം കൊള്ളിച്ചു. സമസ്തയുടെ യഥാര്‍ത്ഥ ചരിത്രവും കഴിഞ്ഞുപോയ മഹാന്മാരെ കുറിച്ചും തീര്‍ത്തും പ്രതിപാദിക്കുന്ന ക്വിസ് മത്സരം സദസ്സിന് ആവേശമായി. സയ്യിദ് നൂറുദ്ദീന്‍ തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. അസീസ് കളിയാട്, റശീദ് ഫൈസി, അബ്ദുസ്സമദ് ഹുദവി, കരീം ഹാജി എന്നിവര്‍ പ്രസംഗിച്ചു. റാഫി ഹുദവി രണ്ടാത്താണി നന്ദിയും പറഞ്ഞു.
- ശജീര്‍ ഇരിവേരി 

സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമയും മുസ്ലിംലീഗുമായുള്ള ബന്ധം അജഞ്ചലമായത്‌ : മുസ്‌തഫ മാസ്റ്റര്‍ മുണ്ടുപാറ

റിയാദ്‌ : സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമയും മുസ്ലിംലീഗും മലയാളക്കരയിലെ ഇസ്ലാമിക പ്രസ്‌താനത്തിന്റെ വളര്‍ചയില്‍ ഏറ്റവും ശ്രദ്ധേയമായ പങ്ക്‌ വഹിച്ച പ്രസ്‌താനങ്ങളാണെന്നും ഇവക്ക്‌ ഇടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുന്ന ഛിദ്രശക്തികളെ സമുദായം തിരിച്ചറിയണമെന്നും സുന്നി യുവജന സംഘം സംസ്‌ഥാന സെക്രട്ടറി മുസ്‌തഫ മാസ്റ്റര്‍ മുണ്ടുപാറ പ്രസ്‌താവിച്ചു. റിയാദ്‌ കോഴിക്കോട്‌ ജില്ലാ മുസ്ലിം ഫെഡറേഷന്‍ മെംബര്‍ഷിപ്പ്‌ വിതരണ ഉദ്‌ഘാടന സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു മാസ്റ്റര്‍ . 

മതവേദികള്‍ ഉപയോഗപ്പെടുത്തി ലീഗിനെ തകര്‍ക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ട കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ ഇപ്പോള്‍ ലീഗിന്റെ വക്താവായി രംഗത്ത്‌ വന്നത്‌ പരിഹാസ്യമാണ്‌. ശരീഅത്ത്‌ ഉള്‍പ്പെടെയുള്ള സമുദായത്തിന്റെ പൊതുവായ വിഷയങ്ങളില്‍ ഒന്നിച്ചു നിന്നുവെന്നതിന്റെ പേരില്‍ സമസ്‌തയില്‍ കുഴപ്പമുണ്ടാക്കിയവര്‍ മുസ്ലിംലീഗിന്റെ കാര്‍മികത്വത്തിലിള്ള പൊതു പ്ലാറ്റ്‌ഫോമില്‍ ഇരിപ്പിടം കിട്ടാന്‍ കാട്ടുന്ന വ്യഗ്രതയുടെ ദയനീയ ശബ്ദമാണ്‌ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന വിവാദത്തിലൂടെ പുറത്ത്‌ വന്നിരിക്കുന്നതെന്ന്‌ മാസ്റ്റര്‍ സദസ്സിനെ ഉദ്‌ബോധിപ്പിച്ചു. 
നാട്ടില്‍ നിന്നും ടെലഫോണിലൂടെ SKSSF  നേതാവ്‌ കെ. എന്‍. എസ്‌. മൗലവി അഭിസംബോധനം ചെയ്‌ത്‌ സംസാരിച്ചു. കോഴിക്കോട്‌ ജില്ലാ SKSSF കമ്മറ്റി നവംബറില്‍ അണ്ടോണയില്‍ വെച്ച്‌ നടത്തുന്ന ജില്ലാ കേമ്പിലേക്കുള്ള ഫണ്ട്‌ വടകര മുഹമ്മദ്‌ ഹാജിയില്‍ നിന്നും മുസ്‌തഫ മാസ്റ്റര്‍ ഏറ്റുവാങ്ങി. മെമ്പര്‍ഷിപ്പ്‌ ഉദ്‌ഘാടനം ഇസ്ലാമിക്‌ സെന്റര്‍ പ്രസിഡണ്ട്‌ മുസ്‌തഫ ബാഖവിക്ക്‌ നല്‌കിക്കൊണ്ട്‌ മാസ്റ്റര്‍ നിര്‍വഹിച്ചു.
യോഗത്തില്‍ അസീസ്‌ പുള്ളാവൂര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ്‌ അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു. ആശംസകള്‍ നേര്‍ന്നു കൊണ്ട്‌ അബൂബക്കര്‍ ഫൈസി ചെങ്ങമനാട്‌, എന്‍ സി മുഹമ്മദ്‌ കണ്ണൂര്‍ , വടകര മുഹമ്മദ്‌ ഹാജി, മൊയ്‌തീന്‍ കോയ കല്ലമ്പാറ, ഖലീല്‍ റൂബി തിരുവനന്തപുരം, റസാഖ്‌ വളക്കൈ എന്നിവര്‍ സംസാരിച്ചു. കൂടാതെ ഹുസ്സയില്‍ കുട്ടി അംബലക്കണ്ടി, മുസ്‌തഫ നരിക്കുനി, സമീര്‍ ഓമശ്ശേരി, ഉമ്മര്‍ മീഞ്ചന്ത, അബ്ദുറഹ്മാന്‍ കാസര്‍ഗോഡ്‌ എന്നിവര്‍ സംബന്ധിച്ചു. ഹനീഫ മൂര്‍ക്കനാട്‌ സ്വാഗതവും അബ്ദുല്‍ കരീം പയോണ നന്ദിയും പറഞ്ഞു.

മതവിശ്വാസിയല്ലാത്ത മനുഷ്യജീവിതം ദുസ്സഹം : ഡോ. ബഹാഉദ്ദീന്‍ നദ്‍വി കൂരിയാട്

ദോഹ : ലോക ജനസംഖ്യയിലെ 99 ശതമാനം ആളുകളും ദൈവ വിശ്വാസികളാണെന്നും മതവിശ്വാസമില്ലാതെ മനുഷ്യ ജീവിതം ദുസ്സഹമാണെന്നും പ്രമുഖ പണ്ഡിതനും ദാറുല്‍ ഹുദാ ഇസ്‍ലാമിക് സര്‍വ്വകലാശാല വൈസ് ചാന്‍സിലറുമായ ഡോ. ബഹാഉദ്ദീന്‍ നദ്‍വി കൂരിയാട് അഭിപ്രായപ്പെട്ടു. ഒന്പതാമത് ദോഹ മതസംവാദ സമ്മേളനത്തില്‍ സംബന്ധിക്കാനെത്തിയ അദ്ദേഹം മിഡിലീസ്റ്റ് ചന്ദ്രികയുമായി സംസാരിക്കുകയായിരുന്നു.
മതങ്ങള്‍ക്കിടയില്‍ വൈരുദ്ധ്യങ്ങള്‍ ചിലപ്പോഴെങ്കിലും അനുയായികള്‍ക്കിടയില്‍ സംഘര്‍ഷങ്ങളുണ്ടാക്കാന്‍ കാരണമായിട്ടുണ്ട്. മതങ്ങള്‍ പരസ്പര സംഘര്‍ഷത്തിന്‍റെ കാരണമാകുന്ന കാഴ്ച ഏറെ സങ്കടമാണ്. തമ്മില്‍ തല്ലാനോ അകാരണമായി ഇതര മതസ്ഥന്‍റെ രക്തം ചിന്താനോ ഒരു മതവും അനുശാസിക്കുന്നില്ല. സ്നേഹത്തിന്‍റെയും സഹവര്‍ത്തിത്വത്തിന്‍റെയും സന്ദേശമാണ് എല്ലാ മതങ്ങളും പ്രചരിപ്പിക്കുന്നത് അദ്ദേഹം വിശദീകരിച്ചു. മനുഷ്യരുടെ സുഗമമായ ഐഹിക പാരത്രിക ജീവിതമാണ് ഭൂരിഭാഗ മതങ്ങളും ലക്ഷ്യം വെക്കുന്നത്. ഭൂമിലോകത്തെ എല്ലാ മതങ്ങളും ഒരേ മൂല്യത്തില്‍ നിന്ന് വന്നതാണെന്ന് ഇതില്‍ നിന്ന് തന്നെ മനസ്സിലാക്കാം. ദൈവ വിശ്വാസത്തില്‍ നിന്ന് വിവിധ ഘടകങ്ങളാല്‍ മനുഷ്യ സമൂഹം പതുക്കെപ്പതുക്കെ അടര്‍ത്തപ്പെട്ടപ്പോഴാണ് മൗലിക വിശ്വാസത്തെ പുനസ്ഥാപിക്കാന്‍ പ്രവാചകര്‍ നിയോഗിക്കപ്പെട്ടത്. വിശുദ്ധ ഖുര്‍ആനില്‍ ഈ വസ്തുത വ്യക്തമാക്കിയിട്ടുണ്ട്. ഓരോ പ്രവാചകനും നിയോഗിക്കപ്പെട്ടപ്പോള്‍ വിമത വിശ്വാസ ആശയങ്ങളുമായി പ്രസ്തുത സമൂഹത്തിലെ ഒരു വിഭാഗം മുന്നോട്ട് പോവുകയും വിവിധ പേരുകളിലറിയപ്പെടുന്ന മതങ്ങള്‍ പിറവി കൊള്ളുകയുമാണ് ചെയ്തത്. ഇക്കാരണത്താല്‍ മതങ്ങള്‍ക്കിടയില്‍ സാദൃശ്യങ്ങളും സമാനതകളും കാണാവുന്നതാണ്. അതോടൊപ്പം പല കാര്യങ്ങളിലും വിയോജിപ്പുകളും വൈരുദ്ധ്യങ്ങളും കടന്നു കൂടുകയും ചെയ്തു. വിവിധ മതാനുയായികള്‍ക്കിടയില്‍ ആരോഗ്യപൂര്‍ണ്ണമായ സംഭാഷണങ്ങലും ആശയ വിനിമയങ്ങളും ഏറെ സഹായകമാവും. ഈ ലക്ഷ്യവുമായി ദോഹ ഇന്‍റര്‍നാഷണല്‍ സെന്‍റര്‍ ഫോര്‍ ഇന്‍റര്‍ ഫെയ്ത് ഡയലോഗ് എന്ന ഒരു കേന്ദ്രം സ്ഥാപിക്കാന്‍ സന്നദ്ധമായ ഖത്തര്‍ പ്രത്യേക പ്രശംസ അര്‍ഹിക്കുന്നതായും ബഹാഉദ്ദീന്‍ നദ്‍വി കൂരിയാട് പറഞ്ഞു.
- മജീദ് ഹുദവി

SKSSF കാടാമ്പുഴ ക്ലസ്റ്റര്‍ സമ്മേളനം സമാപിച്ചു

SKSSF കാടാമ്പുഴ ക്ലസ്റ്റര്‍ പൊതുസമ്മേളനം
 കെ.കെ.എസ്‌ തങ്ങള്‍ വെട്ടിച്ചിറ
ഉദ്‌ഘാടനം ചെയ്യുന്നു
കാടാമ്പുഴ : `സല്‍സരണിക്ക്‌ യുവജാഗ്രത' പ്രമേയവുമായി വിവിധ പരിപാടികളോടെ കാടാമ്പുഴയില്‍ സംഘടിപ്പിച്ച ക്ലസ്റ്റര്‍ സമ്മേളനം സമാപിച്ചു. ശംസുല്‍ ഉലമാ നഗറില്‍ നടന്ന പ്രവര്‍ത്തക സംഗമം വി.ടി.എസ്‌ മാനുട്ടി തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു. അഹമ്മദ്‌ ഫൈസി കക്കാട്‌, അലി മുസ്‌ലിയാര്‍, സുലൈമാന്‍ ലത്തീഫി, സുലൈമാന്‍ കല്ലാര്‍മംഗലം പ്രസംഗിച്ചു. വൈകീട്ട്‌ ഏഴു മണിക്ക്‌ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ നടന്ന പൊതുസമ്മേളനം കെ.കെ.എസ്‌ തങ്ങള്‍ വെട്ടിച്ചിറ ഉദ്‌ഘാടനം ചെയ്‌തു. ഇബ്രാഹീം യമാനി അധ്യക്ഷത വഹിച്ചു. മുഹമ്മദലി ദാരിമി, ജാബിര്‍ ഹുദവി തൃക്കരിപ്പൂര്‌, നാസര്‍ ഫൈസി, സി. മൂസ്സ ഹാജി, ഖാദര്‍ ഹുദവി, പി.പി. സിദ്ദീഖ്‌, സിദ്ദീഖ്‌ റഹ്‌മത്താബാദ്‌ പ്രസംഗിച്ചു. 

ക്ലീന്‍ അപ്‌ ദി വേള്‍ഡ്‌; ദുബൈ SKSSF ഹയാത്ത്‌ കോര്‍ണിഷ്‌ ശുചീകരിച്ചു

ദുബൈ മുനിസിപ്പാലിറ്റി സംഘടിപ്പിച്ച ക്ലീന്‍
അപ്‌ ദി വേള്‍ഡില്‍ പങ്കെടുത്ത  SKSSF
ദുബൈ സ്റ്റേറ്റ്‌ കമ്മിറ്റി ടീം
ദുബൈ : ദുബൈ മുനിസിപ്പാലിറ്റി സംഘടിപ്പിച്ച ക്ലീന്‍ അപ്‌ ദി വേള്‍ഡ്‌ സമാപനത്തോടനുബന്ധിച്ച്‌ SKSSF ദുബൈ സ്റ്റേറ്റ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ദേര ഹയാത്ത്‌ കോര്‍ണിഷ്‌ ശുചീകരിച്ചു. തെരഞ്ഞെടുക്കപ്പെട്ട 200 സന്നദ്ധ വളണ്ടിയര്‍മാരും ദുബൈ സുന്നി സെന്റര്‍ മദ്‌റസാ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും യജ്ഞത്തില്‍ പങ്കാളികളായി.

SKSSF ദുബൈ സ്റ്റേറ്റ്‌ പ്രസിഡന്റ്‌ അബ്‌ദുല്‍ ഹക്കീം ഫൈസി, നാഷണല്‍ കമ്മിറ്റി സെക്രട്ടറി ഹൈദരലി ഹുദവി, വര്‍ക്കിംഗ്‌ സെക്രട്ടറി കരീം എടപ്പാള്‍, കരീം ഹുദവി കാട്ടുമുണ്ട, മന്‍സൂര്‍ മൂപ്പന്‍, മൂസക്കുട്ടി കൊടിഞ്ഞി, അബ്‌ദുല്ല റഹ്‌മാനി, ഫാസില്‍ മെട്ടമ്മല്‍, യൂസുഫ്‌ കാലടി, ഹമീദ്‌ ഹാജി കുഞ്ഞിമംഗലം, ശറഫുദ്ദീന്‍ പെരുമളാബാദ്‌, സ്വാബിര്‍ മെട്ടമ്മല്‍, ഹാരിസ്‌ വയനാട്‌, സുലൈമാന്‍ കര്‍ണ്ണാടക, ദുബൈ സുന്നി സെന്റര്‍ മദ്‌റസാ സ്വദര്‍ മുഅല്ലിം നാസര്‍ മൗലവി, ഇബ്‌റാഹീം ഫൈസി പെരുമളാബാദ്‌, മുസ്‌തഫ ദാരിമി, ബശീര്‍ മൗലവി, ജംഷാദ്‌ ഹുദവി, അമീന്‍ വാഫി, എം.പി. നുഅ്‌മാന്‍, അലി പെരുമളാബാദ്‌ എന്നിവര്‍ നേതൃത്വം നല്‍കി.

- ശറഫുദ്ദീന്‍ പെരുമളാബാദ്‌, ഓര്‍ഗനൈസിംഗ്‌ സെക്രട്ടറി, SKSSF ദുബൈ സ്റ്റേറ്റ്‌ കമ്മിറ്റി

SKSSF ട്രെന്റ്‌ കാസര്‍ഗോഡ്‌ ജില്ലാ സമിതി നിലവില്‍ വന്നു

കാസര്‍കോട്‌ : വിദ്യാഭ്യാസ രംഗത്ത്‌ നവീന പദ്ധതികളുമായി വിദ്യാര്‍ത്ഥികളുടെ ഇടയില്‍ സൗജന്യ കോച്ചിംഗുകളും മറ്റും സംഘടിപ്പിക്കുന്നതിനും വിദ്യാര്‍ത്ഥികളുടെ കൂട്ടായ്‌മയായ ക്യാമ്പസ്‌ വിംഗിന്‌ നേതൃത്വം നല്‍കുന്നതിനും വേണ്ടി SKSSF കാസര്‍കോട്‌ ജില്ലാകമ്മിറ്റിക്ക്‌ കീഴില്‍ ട്രെന്റ്‌ ജില്ലാസമിതി രൂപീകരിച്ചു. ഇസ്‌മായില്‍ മാസ്റ്റര്‍ കക്കുന്നം ചെയര്‍മാനും ജാബിര്‍ ഹുദവി ചാനടുക്കം കണ്‍വീനറും സിറാജുദ്ദീന്‍ ഖാസിലൈന്‍, ശിഹാബ്‌ മിലാദ്‌, സഹദ്‌ അംഗടിമുഗര്‍ സ്ഥിരം സമിതി അംഗങ്ങളുമായ സമിതിയെയാണ്‌ SKSSF കാസര്‍കോട്‌ ജില്ലാ സെക്രട്ടറിയേറ്റ്‌ യോഗം തെരെഞ്ഞെടുത്തത്‌. ജില്ലാ പ്രസിഡണ്ട്‌ ഇബ്രാഹിം ഫൈസി ജെഡിയാര്‍ അധ്യക്ഷത വഹിച്ചു, ജനറല്‍ സെക്രട്ടറി റഷീദ്‌ ബെളിഞ്ചം, ഹാരീസ്‌ ദാരിമി ബെദിര, ബഷീര്‍ ദാരിമി തളങ്കര, എം.എ.ഖലീല്‍, ഹാഷീം ദാരിമി ദേലംപാടി, മുഹമ്മദ്‌ ഫൈസി കജ, ഹബീബ്‌ ദാരിമി പെരുമ്പട്ട, സത്താര്‍ ചന്തേര, മൊയ്‌തീന്‍ ചെര്‍ക്കള, കെ.എം.ശറഫുദ്ദീന്‍, മുഹമ്മദലി നീലേശ്വരം തുടങ്ങിയവര്‍ സംബന്ധിച്ചു. 

കോഴിക്കോട്‌ ഖാസിയും കൂടത്തായിയും ഇന്ന്‌ (29) മാര്‍പ്പനടുക്കയില്‍

കുമ്പഡാജ : സല്‍സരണിക്കൊരു യുവജാഗ്രത എന്ന പ്രമേയവുമായി SKSSF സംസ്ഥാനവ്യാപകമായി സംഘടിപ്പിക്കുന്ന ക്ലസ്റ്റര്‍ സമ്മേളനങ്ങളുടെ ഭാഗമായി കുമ്പഡാജ ക്ലസ്റ്റര്‍ സമ്മേളനവും റാലിയും ഇന്ന്‌ (29-10-2011 ശനി) വൈകുന്നേരം 4 മണിക്ക്‌ മാര്‍പ്പനടുക്ക ശഹീദേമില്ലത്ത്‌ സി.എം.ഉസ്‌താദ്‌ നഗറില്‍ വെച്ച്‌ നടക്കും. പരിപാടി കോഴിക്കോട്‌ വലിയ ഖാസി സയ്യിദ്‌ മുഹമ്മദ്‌ കോയ ജമലുലൈലി തങ്ങള്‍ ഉദ്‌ഘാടനം ചെയ്യും. SKSSF സംസ്ഥാന സീനിയര്‍ വൈസ്‌ പ്രസിഡണ്ട്‌ നാസര്‍ ഫൈസി കൂടത്തായി മുഖ്യപ്രഭാഷണം നടത്തും. സുന്നിയുവജന സംഘം ജില്ലാപ്രസിഡണ്ട്‌ എം.എ.ഖാസിം മുസ്ലിയാര്‍, സുന്നി മഹല്ല്‌ ഫെഡറേഷന്‍ ജില്ലാജനറല്‍ സെക്രട്ടറി പി.ബി.അബ്‌ദുറസാഖ്‌ എം.എല്‍.എ, എന്‍.എ.നെല്ലിക്കുന്ന്‌ എം.എല്‍.എ, SKSSF ജില്ലാ പ്രസിഡണ്ട്‌ ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജനറല്‍ സെക്രട്ടറി റഷീദ്‌ ബെളിഞ്ചം, ട്രഷറര്‍ ഹാരീസ്‌ ദാരിമി ബെദിര, ഫസലുറഹ്മാന്‍ ദാരിമി, എം. അബൂബക്കര്‍, ആലിക്കുഞ്ഞി ദാരിമി, മുനീര്‍ ഫൈസി, റസാഖ്‌ അര്‍ശദി കുമ്പഡാജ, ബഷീര്‍ മൗലവി കുമ്പഡാജ, അബ്‌ദുല്ല ഫൈസി കുഞ്ചാര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

പെരുന്നാള്‍ ദിനത്തിലെ പരീക്ഷയും കോണ്‍ടാക്‌ട്‌ ക്ലാസ്സുകളും മാറ്റി വെയ്‌ക്കണം : SKSSF

കാസര്‍കോട്‌ : നവംബര്‍ 7 ന്‌ ബലിപെരുന്നാള്‍ ആയിരിക്കാന്‍ സാധ്യതയുളളതിനാല്‍ നവംബര്‍ 7, 8 തീയ്യതികളില്‍ കണ്ണൂര്‍ സര്‍വ്വകലാശാല നടത്താന്‍ തീരുമാനിച്ച ഡിഗ്രി അഞ്ചാം സെമസ്റ്റര്‍ പരീക്ഷയും നവംബര്‍ 5,6 തീയ്യതികളില്‍ നടത്താന്‍ നിശ്ചയിച്ചിട്ടുളള ഹയര്‍സെക്കന്ററി കോണ്‍ടാക്‌ട്‌ ക്ലാസ്സുകളും മറ്റൊരു ദിവസത്തേക്ക്‌ മാറ്റിവെയ്‌ക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്ന്‌ SKSSF ജില്ലാപ്രസിഡണ്ട്‌ ഇബ്രാഹിം ഫൈസി ജെഡിയാര്‍ ജനറല്‍ സെക്രട്ടറി റഷീദ്‌ ബെളിഞ്ചം എന്നിവര്‍ സംയുക്ത പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു. കണ്ണൂര്‍ സര്‍വ്വകലാശാല പെരുന്നാള്‍ ദിവസം പരീക്ഷ നടത്താന്‍ തുനിഞ്ഞതുമായി ബന്ധപ്പെട്ട്‌ പരീക്ഷ കണ്‍ട്രോളറുമായി സംസാരിച്ചപ്പോള്‍ മാറ്റാന്‍ പറ്റുകയില്ലെന്ന ധിക്കാരപരമായ പെരുമാറ്റമാണ്‌ അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്നും ഇത്‌ പ്രതിഷേധാര്‍ഹമാണെന്നും നേതാക്കള്‍ പ്രസ്‌താവനയില്‍ കൂട്ടിച്ചേര്‍ത്തു.
- റഷീദ്‌ ബെളിഞ്ചം (SKSSF കാസര്‍ഗോഡ്‌ ജില്ലാ ജനറല്‍ സെക്രട്ടറി)

SKSSF ക്ലസ്റ്റര്‍ സമ്മേളനം വിജയിപ്പിക്കും

ബെളിഞ്ച : സല്‍സരണിക്കൊരു യുവജാഗ്രത എന്ന പ്രമേയവുമായി SKSSF കുമ്പഡാജ ക്ലസ്റ്റര്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന റാലിയും പൊതുസമ്മേളനവും വിജയിപ്പിക്കാന്‍ ബെളിഞ്ചം യൂണിറ്റ്‌ SKSSF പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. യൂണിറ്റ്‌ പ്രസിഡണ്ട്‌ അബ്‌ദുല്ല ഗോളിക്കട്ട അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ്‌ ബെളിഞ്ചം ഉദ്‌ഘാടനം ചെയ്‌തു. സിദ്ദീഖ്‌ ബെളിഞ്ചം, മൊയ്‌തീന്‍ കുട്ടി ബൈരമൂല, ബി.പി.അബ്‌ദുറഹ്മാന്‍ പള്ളം, അബ്‌ദുല്ല ഹാജി പൊസോളിഗ, ബി.എം.അഷ്‌റഫ്‌, ഹമീദ്‌ ബങ്കിളിക്കുന്ന്‌, അബൂബക്കര്‍ നെല്ലിത്തടുക്ക, സിദ്ദീഖ്‌ നെല്ലിത്തടുക്ക, അസീസ്‌ ദര്‍ഘാസ്‌, മസ്‌ഹൂദ്‌.ബി.എന്‍, അഷ്‌റഫ്‌.ബി.എന്‍, ജമാല്‍ നെടുമഞ്ചാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഹസ്സന്‍കുഞ്ഞ്‌ ദര്‍ഘാസ്‌ സ്വാഗതവും ശിഹാബ്‌.ബി.കെ നന്ദിയും പറഞ്ഞു.

SKSSF കുമ്പഡാജ ക്ലസ്റ്റര്‍ സമ്മേളനവും റാലിയും നാളെ (29 ശനി)

കുമ്പഡാജ : സല്‍സരണിക്കൊരു യുവജാഗ്രത എന്ന പ്രമേയവുമായി SKSSF സംസ്ഥാനവ്യാപകമായി സംഘടിപ്പിക്കുന്ന ക്ലസ്റ്റര്‍ സമ്മേളനങ്ങളുടെ ഭാഗമായി കുമ്പഡാജ ക്ലസ്റ്റര്‍ സമ്മേളനം നാളെ (28 ശനി) രാവിലെ മുതല്‍ മാര്‍പ്പനടുക്ക ശഹീദേമില്ലത്ത്‌ സി.എം.ഉസ്‌താദ്‌ നഗറില്‍ വെച്ച്‌ നടക്കും. രാവിലെ 9 മണിക്ക്‌ സമ്മേളന നഗരിയില്‍ സ്വാഗതസംഘം ചെയര്‍മാന്‍ കെ.എസ്‌.മുഹമ്മദ്‌ പതാക ഉയര്‍ത്തും. ഉച്ചയ്‌ക്ക്‌ 2 മണിക്ക്‌ കറുവത്തടുക്ക ഗവ.എല്‍.പി.സ്‌കൂളില്‍ നടക്കുന്ന പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ക്ലസ്റ്റര്‍ പ്രസിഡണ്ട്‌ ജലാലുദ്ദീന്‍ ദാരിമിയുടെ അധ്യക്ഷതയില്‍ ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ്‌ ബെളിഞ്ചം ഉദ്‌ഘാടനം ചെയ്യും. ഹനീഫ്‌ ഹുദവി ദേലംപാടി വിഷയം അവതരിപ്പിക്കും. ആലിക്കുഞ്ഞി ദാരിമി, മുനീര്‍ ഫൈസി, റസാഖ്‌ അര്‍ശദി, ബഷീര്‍ മൗലവി കുമ്പഡാജ, തുടങ്ങിയവര്‍ സംബന്ധിക്കും. വൈകുന്നേരം 4 മണിക്ക്‌ കറുവത്തടുക്കയില്‍ നിന്ന്‌ ആരംഭിക്കുന്ന റാലി കുമ്പഡാജ ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട്‌ എം.അബൂബക്കര്‍ ഉദ്‌ഘാടനം ചെയ്യും. 5 മണിക്ക്‌ നടക്കുന്ന പൊതുസമ്മേളനം ഫസലുറഹ്മാന്‍ ദാരിമിയുടെ അധ്യക്ഷതയില്‍ കോഴിക്കോട്‌ വലിയ ഖാസി സയ്യിദ്‌ മുഹമ്മദ്‌ കോയ ജമലുലൈലി തങ്ങള്‍ ഉദ്‌ഘാടനം ചെയ്യും. SKSSF സംസ്ഥാന സീനിയര്‍ വൈസ്‌ പ്രസിഡണ്ട്‌ നാസര്‍ ഫൈസി കൂടത്തായി മുഖ്യപ്രഭാഷണം നടത്തും. സുന്നിയുവജന സംഘം ജില്ലാപ്രസിഡണ്ട്‌ എം.എ.ഖാസിം മുസ്ലിയാര്‍, സുന്നി മഹല്ല്‌ ഫെഡറേഷന്‍ ജില്ലാജനറല്‍ സെക്രട്ടറി പി.ബി.അബ്‌ദുറസാഖ്‌ എം.എല്‍.എ, എന്‍.എ.നെല്ലിക്കുന്ന്‌ എം.എല്‍.എ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ ജില്ലാ പ്രസിഡണ്ട്‌ ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജനറല്‍ സെക്രട്ടറി റഷീദ്‌ ബെളിഞ്ചം, ട്രഷറര്‍ ഹാരീസ്‌ ദാരിമി ബെദിര തുടങ്ങിയവര്‍ സംബന്ധിക്കും.

അപഹാസ്യ തന്ത്രങ്ങള്‍

- പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍
പ്രിന്‍സിപാള്‍, ജാമിഅ: നൂരിയ്യ: അറബിയ്യ: ഫൈസാബാദ്,  പട്ടിക്കാട് 


ഇന്നിന്‍െറ നിലനില്‍പുരാഷ്ട്രീയം കളിക്കാന്‍ ഏതുവേഷവും ധരിക്കാന്‍ തീരുമാനിച്ചവര്‍ നിലനില്‍പിന് ചരിത്ര വക്രീകരണം നടത്തുമെന്നതിന് നിരവധി ഉദാഹരണങ്ങള്‍ സാക്ഷിയാണ്. അതിവിദഗ്ധതയുടെ രാഷ്ട്രീയ ചതുരംഗം കളിക്കാന്‍ പരിചയസമ്പത്തുള്ളവര്‍ അതിനുവേണ്ട ഏറ്റവും മികച്ച ആയുധമായ ‘വ്യാജ’ത്തെ കൂട്ടുപിടിക്കുന്നു.
മുസ്ലിം കേരളത്തിന്‍െറ ആധികാരിക പരമോന്നത പണ്ഡിതസഭയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമക്ക് എതിരില്‍ പ്രത്യക്ഷപ്പെട്ട് ഛിദ്രതവിതച്ച വിമതനേതാവ്, താനകപ്പെട്ട അഗാധ ഗര്‍ത്തത്തില്‍നിന്ന് രക്ഷപ്പെടാന്‍ കാണിക്കുന്ന വ്യഗ്രത രസാവഹംതന്നെ. സമസ്തക്ക് സമാന്തരം നിര്‍മിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത് എന്തായിരുന്നുവെന്ന് ചരിത്രം പരിശോധിക്കുന്ന ആര്‍ക്കും ബോധ്യംവരും.സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമക്ക് ഏതു കാര്യത്തിലുമെന്നപോലെ രാഷ്ട്രീയത്തിലും ഉറച്ചതും വ്യക്തതയുള്ളതുമായ നയനിലപാടുകള്‍ ഉണ്ട്. ‘ഇന്നിന്‍െറ നിലനില്‍പിന്‍െറ രാഷ്ട്രീയം’ പതിവാക്കിയവര്‍ക്ക് ഇന്നലെകളെയും നാളെകളെയും പരിഗണിക്കേണ്ടതില്ലായിരിക്കാം. രേഖപ്പെട്ടുകിടക്കുന്ന വസ്തുതകള്‍ ഇല്ലെന്നുപറഞ്ഞാല്‍ അതുതിരിച്ചറിയാന്‍ മാത്രം വകതിരിവ് സമൂഹത്തിനുണ്ട് എന്ന് ഇത്തരക്കാര്‍ മനസ്സിലാക്കുന്നത് നന്ന്. ‘ഐക്യം’ എന്നത് കേള്‍ക്കാന്‍ ഇമ്പമുള്ള പദമാണെങ്കിലും അനൈക്യവാഹകര്‍ക്ക് ചവിട്ടുപടിയാക്കാന്‍ ഈ പദം വിട്ടുകൊടുക്കുന്നത് ശരിയല്ലല്ലോ? ആരാണ് അനൈക്യം വിതച്ചത് എന്നും ഛിദ്രതയുണ്ടായത് ആരുടെ പ്രവര്‍ത്തനംമൂലമാണെന്നും പരിശോധിക്കല്‍ അനിവാര്യമായിത്തീരുന്നു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമക്ക് നേതൃത്വം നല്‍കിക്കൊണ്ട് സര്‍വാദരണീയ ഗുരുവര്യന്മാരായ  റഈസുല്‍ മുഹഖ്ഖീന്‍ കണ്ണിയത്ത് അഹമ്മദ് മുസ്ലിയാരും  ശംസുല്‍ ഉലമ ഇ.കെ. അബൂബക്കര്‍ മുസ്ലിയാരും സമുദായത്തിന് ദിശാബോധം നല്‍കിക്കൊണ്ടിരിക്കുന്നതിനിടയില്‍ അവര്‍ക്ക് സമാന്തരമായി കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ ഒരു പുതിയ ഗ്രൂപ്പ് ആരംഭിക്കാന്‍ കാരണം എന്തായിരുന്നു എന്നത് അന്വേഷിക്കുന്നത് ഈ വിഭാഗം ഇപ്പോള്‍ നടത്തുന്ന കരണംമറിച്ചിലിന്‍െറ നേര്‍രൂപം മനസ്സിലാക്കാന്‍ ഉപകരിക്കും. അന്ധമായ ലീഗ് വിരോധം അദ്ദേഹത്തിന്‍െറ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നത് എക്കാലത്തും പ്രകടമായതാണ്.രാഷ്ട്രീയതാല്‍പര്യം നടപ്പാക്കാന്‍ കാന്തപുരം പലവുരു സമസ്തക്കുള്ളില്‍തന്നെ ശ്രമിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍െറ ലേഖനത്തിലെ (സമസ്തയുടെ രാഷ്ട്രീയം, 20.10.11) 1979ലെ കുപ്രസിദ്ധമായ പ്രമേയം നിഷേധിക്കാന്‍ ശ്രമിച്ചത് ഇവിടെ പരാമര്‍ശിക്കപ്പെടേണ്ടതാണ്. അത് മറച്ചുവെക്കല്‍ ഇപ്പോള്‍ അനിവാര്യമായി അദ്ദേഹത്തിന് തോന്നുന്നുണ്ടാവാം. ‘സമസ്ത മുശാവറ മുന്‍കൈയെടുത്ത് സുന്നികള്‍ക്ക് പ്രത്യേകമായി ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിക്കുകയോ അല്ലെങ്കില്‍ സുന്നി യുവജന സംഘത്തെ (SYS) സമസ്തയുടെ രാഷ്ട്രീയ ഘടകമാക്കി പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുകയോ ചെയ്യുക’ എന്ന ഉള്ളടക്കത്തോടെ  സമസ്ത മുശാവറയുടെ മുന്നിലേക്കുവന്ന നിവേദനത്തിനുപിന്നില്‍ സാക്ഷാല്‍ കാന്തപുരമായിരുന്നു. മുസ്ലിം പൊതുപ്രശ്നങ്ങള്‍ക്കെതിരെപോലും ഒരുകാലത്ത് എടുത്ത തീരുമാനങ്ങള്‍ ഇദ്ദേഹത്തിന് നിഷേധിക്കേണ്ടിവന്നിട്ടുണ്ട്. മതസ്ഥാപന ദുരുപയോഗ ബില്‍ അതിനൊരുദാഹരണമാണ്. അക്കാലത്ത് മുസ്ലിംസമുദായം മൊത്തത്തില്‍ ബില്ലിനെ എതിര്‍ത്തപ്പോള്‍ കാന്തപുരത്തിന്‍െറ സുന്നി വോയ്സില്‍ ചിലസമുദായവിരുദ്ധരുടെ താല്‍പര്യത്തിനൊപ്പംനിന്ന് തന്‍െറ ഇംഗിതം സംരക്ഷിക്കാന്‍ എഴുതിയത് ഇങ്ങനെ: ‘ശുദ്ധമായ മതപ്രവര്‍ത്തനം ലക്ഷ്യംവെക്കുന്ന സംഘടനകള്‍ക്കോ പ്രസ്ഥാനങ്ങള്‍ക്കോ മതസ്ഥാപന ദുരുപയോഗ ബില്ലില്‍ ആശങ്കപ്പെടേണ്ടതില്ല. മതത്തിന്‍െറ മുഖംമൂടിയണിഞ്ഞ രാഷ്ട്രീയക്കാര്‍ക്ക് ബില്‍ പേടിസ്വപ്നവുമാണ് ’ (സുന്നിവോയ്സ് 1988 സെപ്റ്റംബര്‍ 16, 16-22). എന്നാല്‍, ആ വാദം വന്‍ അപകടമായിരുന്നുവെന്ന് തിരിച്ചറിഞ്ഞ സമൂഹം ഒന്നടങ്കം എതിര്‍ക്കുകയും വിജയം വരിക്കുകയും ചെയ്തപ്പോള്‍ അതിന്‍െറ അവകാശവാദവും  ഏറ്റെടുത്തിട്ടുണ്ട്. 2004ല്‍ ഇവര്‍ നടത്തിയ ഒരു സമ്മേളനത്തോടനുബന്ധിച്ച് ഇറക്കിയ സുവനീറില്‍ പരാമര്‍ശിച്ചത് നോക്കൂ: ‘1988ലെ മതസ്ഥാപന ദുരുപയോഗ ബില്‍ മുസ്ലിം സ്ഥാപനങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് സംഘടന മുന്നറിയിപ്പു നല്‍കിയത് കാണാം’ (സുന്നി വോയ്സ് സുവനീര്‍ 2004, പേജ്:16) എത്ര ലജ്ജാവഹമാണ് ഈ നുണപറച്ചില്‍. ഇന്നലെകളിലെ ചരിത്രം മൂടിവെച്ച് ലാഭം കൊയ്യാനും ‘ഗുണം’ നേടാനും ഏതു രൂപവും സ്വീകരിക്കുന്നതിന് വിരോധമില്ലെന്ന് തന്‍െറ ലേഖനത്തില്‍തന്നെ അദ്ദേഹം സൂചിപ്പിച്ച സ്ഥിതിക്ക് കൂടുതല്‍ പരാമര്‍ശിക്കുന്നില്ല. എടുക്കുന്ന തീരുമാനങ്ങളില്‍ ധിഷണതയില്ലാത്തതിനാലും ഇന്നിന്‍െറ ലാഭം നോക്കി, ഭാവിനോക്കാതെ എടുത്തുചാടുന്നതിനാലുമാണ് നാള്‍ക്കുനാള്‍ ‘ആദര്‍ശം’ മാറ്റേണ്ടിവരുന്നത്.
സമസ്തയില്‍ കലാപമുണ്ടാക്കാന്‍ ഇദ്ദേഹം ഉയര്‍ത്തിയത് രണ്ടുകാരണങ്ങളായിരുന്നു. 1. സമസ്തക്ക് മുസ്ലിംലീഗുമായുള്ള ബന്ധം. 2. പൊതുപ്രശ്നത്തില്‍ നവീന ചിന്താഗതിക്കാരുമായി വേദിപങ്കിട്ടു. ഈ രണ്ട് വാദങ്ങളും അദ്ദേഹത്തെതന്നെ പില്‍ക്കാലത്ത് തിരിച്ചടിച്ചു എന്നത് വസ്തുതയാണ്. പൊതുപ്രശ്നങ്ങളില്‍ ഇതര വിഭാഗവുമായി വേദിപങ്കിട്ടു. ലീഗുമായി ഐക്യപ്പെടാന്‍ മത്സരിക്കുന്നു. തെളിവുകള്‍ ആവശ്യമില്ലാത്തവിധം ആര്‍ക്കും ബോധ്യപ്പെട്ട സംഗതികളായതിനാല്‍ കൂടുതല്‍ പരാമര്‍ശിക്കുന്നില്ല. 1979 സമസ്ത മുശാവറക്ക് മുന്നിലേക്ക് വന്ന പ്രമേയം തള്ളിക്കളഞ്ഞപ്പോള്‍ മുതല്‍ തന്‍െറ ലക്ഷ്യം സാക്ഷാത്കരിക്കാന്‍ സുന്നി യുവജന സംഘം എന്ന സമസ്ത കീഴ്ഘടകത്തെ രാഷ്ട്രീയവത്കരിക്കാന്‍ അണിയറയില്‍ നീക്കം നടത്തി. എറണാകുളം സമ്മേളനവുമായി ബന്ധപ്പെട്ട് ‘സമസ്ത’മുശാവറ എടുത്ത തീരുമാനങ്ങള്‍ തിരസ്കരിച്ചവരെ 18-2-1989ന് മുശാവറ പുറത്താക്കി. എസ്.വൈ.എസ് മാത്രമല്ല, എസ്.എസ്.എഫിനെയും തന്‍െറ താല്‍പര്യങ്ങള്‍ക്ക് അനുസൃതമാക്കാനും മുസ്ലിംലീഗിനോട് എതിരാക്കാനും അദ്ദേഹം ശ്രമിച്ചു. എസ്.എസ്.എഫിന്‍െറ സ്ഥാപിതകാലം മുതല്‍ അതിന്‍െറ പ്രസിഡന്‍റായ ഹൈദരലി ശിഹാബ് തങ്ങള്‍ 1979 നവംബര്‍ 6ന് ചേര്‍ന്ന സ്റ്റേറ്റ് കമ്മിറ്റി യോഗത്തില്‍നിന്ന് രാജിവെച്ച് പോരേണ്ടിവന്നത് ലീഗിനോടുള്ള ബന്ധം വിച്ഛേദിക്കണമെന്ന നിലപാടിനോട് യോജിപ്പില്ലാഞ്ഞിട്ടായിരുന്നു.ലീഗിനോട് തെരഞ്ഞെടുപ്പുകളില്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ച് കാന്തപുരം എക്കാലത്തും രംഗത്തുവന്നിട്ടുണ്ട്. 1989ല്‍ കുന്ദമംഗലത്ത് സംഘടിപ്പിച്ച സമ്മേളനത്തില്‍ അദ്ദേഹം പ്രസംഗിച്ചു: ‘മുസ്ലിംലീഗുകാര്‍ അല്ലാഹുവിന്‍െറ ദീനിന് എതിരാണ്... ലീഗ് ഭരണത്തിന് അനുകൂലമായി വോട്ടു ചെയ്താല്‍ അല്ലാഹുവിനോടുതന്നെ സമാധാനം പറയേണ്ടിവരും (മാതൃഭൂമി 1989 നവംബര്‍ 18). പിന്നീട് കാന്തപുരത്തിന്‍െറ പത്രം എഴുതി: ‘ ഒരു ശിപായിയുടെയോ അല്ലെങ്കില്‍ അടിച്ചുവാരുന്നവന്‍േറയോ ജോലിയെങ്കിലും പാവപ്പെട്ട ഒരു മുസ്ലിം കുടുംബത്തിന് വാങ്ങിക്കൊടുക്കാന്‍ ഭരണത്തിലുള്ള ലീഗിന് കഴിഞ്ഞിട്ടുണ്ടോ? എന്നിരിക്കെ, എന്തിനാണ് മുസ്ലിംലീഗ് എന്നൊരു സംഘടന? (സിറാജ്, 2004 ജൂലൈ 8) ‘ഇസ്ലാമിനെ മുച്ചൂടും നശിപ്പിക്കാന്‍ കൂട്ടുനിന്നതാണ് യഥാര്‍ഥത്തില്‍ ലീഗ് നേതൃത്വത്തോടുള്ള വെറുപ്പ് (സിറാജ് 2004 ജൂണ്‍ 15).ഇത് ചില ഉദാഹരണങ്ങള്‍ മാത്രം. ഇങ്ങനെ രഹസ്യമായും പരസ്യമായും ലീഗിനെ തകര്‍ക്കാന്‍ നടന്ന് പരാജയപ്പെട്ടപ്പോള്‍ കളം മാറ്റിച്ചവിട്ടുകയാണ് എന്ന് ആര്‍ക്കുമറിയാം.
ഈ വസ്തുത അറിഞ്ഞുകൊണ്ടുതന്നെയാണ് മുസ്ലിംലീഗ്  പെരുമാറിയത്. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ ചേര്‍ന്ന സംസ്ഥാന കമ്മിറ്റി ‘മുസ്ലിം ഐക്യത്തെ അവഗണിച്ച കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ നേതൃത്വത്തിലുള്ള വിഘടിത വിഭാഗം സുന്നികള്‍ നടത്തുന്ന ഒരു പരിപാടികളിലും മുസ്ലിംലീഗ് പ്രവര്‍ത്തകരോ അനുഭാവികളോ സഹകരിക്കരുതെന്ന് അണികളോട് ആഹ്വാനം ചെയ്തു. (ചന്ദ്രിക, 1989 ജനുവരി 18). എന്നാല്‍, ഓരോ തെരഞ്ഞെടുപ്പ് വരുമ്പോഴും ജയിക്കുന്ന കക്ഷിയുടെ ഭാഗത്ത് നില്‍ക്കുകയും കപടരാഷ്ട്രീയത്തിന്‍െറ ഏറ്റവും വലിയ ആള്‍രൂപമായി മാറുകയും ചെയ്ത കാന്തപുരത്തോട് മുസ്ലിംലീഗിന്‍െറ നിലപാട് മാറ്റമില്ലാതെ തുടര്‍ന്നുവന്നു. 2004ലെ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ മുസ്ലിംലീഗിന്‍െറ തോല്‍വിയില്‍ അഹങ്കരിക്കാനും കാന്തപുരത്തിനുള്ളിലെ ലീഗ് വിരുദ്ധര്‍ തിടുക്കംകാട്ടി. അന്ന് സംഘടനാ ജനറല്‍ സെക്രട്ടറിയായിരുന്ന പി.കെ. കുഞ്ഞാലിക്കുട്ടി പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കുകയും ചെയ്തു.  കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കുന്ന വിഭാഗവുമായി ലീഗിന് അടിസ്ഥാനപരമായിത്തന്നെ വിയോജിപ്പുകളുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മഞ്ചേരിയിലുണ്ടായ തോല്‍വി ആരുടേയെങ്കിലും ശക്തികൊണ്ടാണെന്ന മിഥ്യാധാരണ ലീഗിനില്ല. അത് കേരളമാകെ പ്രതിഫലിച്ച തരംഗമാണ്. ഒരുമണ്ഡലത്തില്‍ മാത്രം ഒരുവിഭാഗത്തിന്‍െറ കഴിവുകൊണ്ടാണെന്ന് പറയുന്നതില്‍ അര്‍ഥമില്ല. (പി.കെ. കുഞ്ഞാലിക്കുട്ടി -2004 ജൂലൈ 13, ചന്ദ്രിക)മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറിമാരിലൊരാളായ ഡോ. എം.കെ. മുനീര്‍ പറഞ്ഞു: ‘ഓരോ തെരഞ്ഞെടുപ്പ് കഴിയുന്തോറും ദൃഢമാക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു മിഥ്യയായിരുന്നു എ.പി സുന്നികള്‍ എന്നറിയപ്പെടുന്ന കാന്തപുരം വിഭാഗത്തിന്‍െറ വോട്ടുബാങ്കിനെക്കുറിച്ചുള്ള സങ്കല്‍പം. തന്‍െറ സ്ഥാനാര്‍ഥിത്വം ഇസ്ലാമിനുവേണ്ടിയുള്ള ജിഹാദാണെന്നും താന്‍ കറകളഞ്ഞ  എ.പി സുന്നിയാണെന്നും സി.പി.എം സ്ഥാനാര്‍ഥി ടി.കെ. ഹംസ കാന്തപുരം വിഭാഗം എന്ന അയഥാര്‍ഥ വോട്ടുവൃക്ഷത്തെ ആശ്ളേഷിച്ച് പറഞ്ഞതും ഈ മിഥ്യാധാരണ അന്ധമായി സ്വാംശീകരിച്ചതുകൊണ്ടായിരുന്നു. അബൂബക്കര്‍ മുസ്ലിയാര്‍ക്ക് ഒരു  വോട്ടുബാങ്കില്ല എന്നതാണ് യാഥാര്‍ഥ്യം. വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളില്‍ വിശ്വസിക്കുന്ന ആയിരക്കണക്കിന് പേരുടെ സംഘമാണ് കാന്തപുരം എ.പി വിഭാഗം. കാന്തപുരത്തെ തങ്ങളുടെ സംഘടനാ മേധാവിയായി കാണുമ്പോള്‍തന്നെ വ്യത്യസ്ത രാഷ്ട്രീയ രഥങ്ങളില്‍ ചലിക്കുന്നവരാണ് അനുയായികള്‍. അതുകൊണ്ടാണ് മറ്റുചിലരെപ്പോലെ പത്രസമ്മേളനം നടത്തി വോട്ട് ഇന്നകക്ഷിക്കാണെന്ന് പരസ്യമായി പ്രഖ്യാപിക്കാന്‍ അദ്ദേഹം ബോധപൂര്‍വം മുതിരാത്തത് (മാതൃഭൂമി ആഴ്ചപ്പതിപ്പ്, 2009 മേയ് 31, ജൂണ്‍ 6). ഈ സാഹചര്യം മാറ്റാന്‍ താത്ത്വികമായി കാന്തപുരം നിലപാട് മാറ്റിയോ എന്ന് വിശദീകരിക്കപ്പെടേണ്ടതുണ്ട്.
മുസ്ലിംലീഗിനെതിരെ നില്‍ക്കാന്‍ വഹാബിവത്കരണമാണ് കാരണമായി കാന്തപുരം തന്‍െറ ലേഖനത്തില്‍ പറയുന്നത്. മുസ്ലിംലീഗ് ഇപ്പോള്‍ വഹാബിമുക്തമായി എന്നാണ് അതിന്‍െറ ധ്വനി. എന്നാല്‍, സി.എച്ച്. മുഹമ്മദ്കോയയെപ്പോലുള്ള അതിപ്രശസ്ത ഭരണ ധിഷണാശാലികള്‍ കൈകാര്യം ചെയ്ത വിദ്യാഭ്യാസ വകുപ്പിന്‍െറ ചുമതല ലീഗ് ഏല്‍പിച്ചത് സലഫി ആശയക്കാരനെയാണ്. പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറിയും തഥൈവ. കാലിക്കറ്റ് യൂനിവേഴ്സിറ്റി സിന്‍ഡിക്കേറ്റിലേക്ക് സലഫിക്ക് അംഗത്വം നല്‍കി. കാന്തപുരം ആരോപിക്കുന്ന ലീഗിലെ വഹാബിവത്കരണം മുമ്പത്തേക്കാളും ഇന്നാണ് പ്രകടം. ഈയൊരു ഘട്ടത്തില്‍ പാര്‍ട്ടി വഹാബി മുക്തമാണെന്ന കാന്തപുരത്തിന്‍െറ ധാരണ എന്തിന്‍െറ അടിസ്ഥാനത്തിലാണാവോ? കോഴിക്കോട് നഗരത്തിലും പരിസരങ്ങളിലും പള്ളികള്‍ നഷ്ടപ്പെട്ടതിന്‍െറ കാരണക്കാര്‍ മുസ്ലിംലീഗാണ് എന്നുപറയുന്ന ഇദ്ദേഹം മുമ്പ് ആദരണീയനായ സയ്യിദ്‌ അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളിലായിരുന്നു കുറ്റമാരോപിച്ചത്. ആ നിലപാടില്‍നിന്ന് മാറിയോ ആവോ?ചെറുപാര്‍ട്ടികള്‍ ഭരണനേട്ടം നോക്കി കാലുമാറുന്നതുപോലെ തങ്ങളുടെ കാലുമാറ്റം പരിഗണിച്ചുകൂടേ എന്ന് കാന്തപുരം ചോദിക്കുന്നു. അദ്ദേഹം എഴുതി: ‘രാഷ്ട്രീയക്കളം മാറിമാറി ചവിട്ടിയ നിരവധി നേതാക്കള്‍ നമുക്കുമുന്നിലുണ്ട്. തങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടി വളരാനുള്ള സാഹചര്യം ഒരുക്കുന്നില്ലെങ്കില്‍ മറുകണ്ടം ചാടുന്ന അവസ്ഥയാണ് ഇന്നും രാഷ്ട്രീയ നേതാക്കള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നത്. പാര്‍ട്ടി സഹായം നിഷേധിച്ചവരൊക്കെയും നേരത്തേ ശത്രുക്കളായി ഗണിച്ചവര്‍ക്കൊപ്പം ഇലയിടുന്ന കാഴ്ച രാഷ്ട്രീയത്തിന്‍െറ തുടര്‍ക്കഥയാണ്. സുന്നികള്‍ ഇക്കാര്യം പറയുമ്പോള്‍ രാഷ്ട്രീയധര്‍മത്തിനെതിരാവുന്നു എന്നുപറയുന്നതിലെ ധാര്‍മികതയാണ് മനസ്സിലാവാത്തത്’ (മാധ്യമം, ഒക്ടോബര്‍ 20). കളംമാറിയവര്‍ തെരഞ്ഞെടുപ്പിനുമുമ്പ് തങ്ങള്‍ ഏതു ചേരിയുടെ കൂടെ നില്‍ക്കുന്നുവെന്ന് പറയാന്‍ നട്ടെല്ല് കാണിച്ചിട്ടുണ്ട്. ആ നിലപാട് എടുക്കാതെ വിജയിക്കുന്ന കക്ഷി ഏതോ അവരുടെ പിന്നില്‍ മാത്രം നില്‍ക്കാന്‍ കാണിക്കുന്ന തന്ത്രം അപഹാസ്യമാണ്.
കോട്ടക്കല്‍ കോണ്‍ഫറന്‍സിലേക്ക് ജമാഅത്തെ ഇസ്ലാമിയെ വിളിക്കാത്തതില്‍ പരിതാപം പ്രകടിപ്പിക്കുന്ന കാന്തപുരം,  വീണ്ടും വ്യാജം പറയുകയാണ്. കോട്ടക്കലിലേക്ക് ജമാഅത്തിന് ക്ഷണിക്കരുത് എന്ന് ഏറ്റവുമധികം ശഠിച്ചതും ക്ഷണിക്കാത്തതില്‍ സന്തുഷ്ടി പ്രകടിപ്പിച്ചതും കാന്തപുരം വിഭാഗം തന്നെയായിരുന്നുവെന്നതാണ് പച്ചപ്പരമാര്‍ഥം. ഇപ്പോള്‍ കാണിക്കുന്ന ഈ കളംമാറിച്ചവിട്ടല്‍കൊണ്ട് പ്രധാനമായും അദ്ദേഹം ഉദ്ദേശിക്കുന്നത്, ഭരണകക്ഷിയില്‍നിന്ന് പരമാവധി ആനുകൂല്യം പറ്റുക എന്നതാണ്. മറ്റൊന്ന്, തന്‍െറ ജീവിതത്തില്‍ ഏറ്റവും വലിയ കുടുക്കില്‍പെട്ട കേശവിവാദത്തില്‍ നിന്ന് തടിയൂരുക എന്നതും. വ്യാജകേശ വിവാദം എന്നാലും അവസാനിക്കുമെന്ന് കരുതേണ്ടതില്ല. ആര്‍ക്കും ആരെയും സ്വീകരിക്കുകയും സ്വീകരിക്കപ്പെടുകയുമാവാം. അത് ചരിത്രത്തോട് നീതി പുലര്‍ത്തിയിട്ടാവണം, മനഃസാക്ഷിയോടും.

സമസ്ത 85-ാം വാര്‍ഷിക പ്രചരണോദ്ഘാടനം ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കുവൈത്ത് സിറ്റി : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ 85-ാം വാര്‍ഷികത്തിന്‍റെ കുവൈത്തിലെ പ്രചാരണോദ്ഘാടന പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ ഭാരവാഹികള്‍ അറിയിച്ചു. നാളെ (27-10-2011 വെള്ളി) വൈകുന്നേരം 6 മണിക്ക് അബ്ബാസിയ്യ റിഥം ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തപ്പെടുന്ന പരിപാടി പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പ്രസിഡന്‍റ് സിദ്ധീഖ് ഫൈസിയുടെ അധ്യക്ഷതയില്ന നടക്കുന്ന സമ്മേളനത്തില്‍ ശംസുദ്ധീന്‍ ഫൈസി മുഖ്യപ്രഭാഷണം നടത്തും. കുവൈത്തിലെ മത സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.

ടിബറ്റന്‍ സ്കൂളുകളില്‍ 99 ഒഴിവുകള്‍

കേന്ദ്ര ഗവണ്‍മെന്‍റിന് കീഴില്‍ ടിബറ്റന്‍ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന അദ്ധ്യാപകര്‍, സെഷന്‍ ഓഫീസര്‍, സ്റ്റെനോഗ്രാഫര്‍, വാര്‍ഡന്‍, മേട്രന്‍, ലാബ് അസിസ്റ്റന്‍റ് തുടങ്ങിയ തസ്തികകളിലായി 99 ഒഴിവുണ്ട്. യോഗ്യത, അപേക്ഷാ ഫോറം തുടങ്ങിയ കൂടുതല്‍ വിവരങ്ങള്‍ www.ctsa.nic.in എന്ന വെബ്സൈറ്റില്‍ നിന്ന് ലഭിക്കും. അപേക്ഷ നവംബര്‍ 15നകം ലഭിക്കണം.

യു.ജി.സി. ഓണ്‍ലൈന്‍ അപേക്ഷാ തിയ്യതി 31 വരെ നീട്ടി

യു.ജി.സി. ഓണ്‍ലൈന്‍ അപേക്ഷാ തിയ്യതി 31 വരെ നീട്ടി. യു.ജി.സി. നെറ്റ്, ജെ.ആര്‍.എഫ്. എന്നിവക്ക് ഇനി ഈ മാസം 31 വരെ അപേക്ഷിക്കാം, നവംബര്‍ 8-ാം തിയ്യതി വരെ ഫോമുകള്‍ നേരിട്ട് അതാത് സെന്‍ററുകളില്‍ സ്വീകരിക്കുംകൂടുതല്‍ വിവരങ്ങള്‍ക്ക് http://www.ugcnetonline.in/

SYS, DIC സംയുക്ത ഹജ്ജ് സെല്‍ യാത്രയയപ്പ് സംഗമം ഇന്ന് (27)

ദമ്മാം : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കീഴ്ഘടകമായ ദമ്മാമിലെ SYS ഉം ഇസ്‍ലാമിക് സെന്‍ററും സംയുക്തമായി നടത്തുന്ന ഹജ്ജ് സെല്ലില്‍ ഈ വര്‍ഷം ഹജ്ജിന് പോകുന്നവര്‍ക്കുള്ള യാത്രയയപ്പ് സംഗമവും പഠന ക്ലാസ്സും ഇന്ന് (27-10-2011 വ്യാഴം) രാത്രി 9 മണിക്ക് ദമ്മാം സഫ ഓഡിറ്റോറിയത്തില്‍ നടക്കും. യാത്രയയപ്പ് സംഗമത്തില്‍ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കും.
- അസ്‍ലം മൗലവി

ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് സ്വീകരണം നല്‍കി

മുംബൈ ഖുവ്വത്തുല്‍ ഇസ്‍ലാം അറബിക് കോളേജിന്
നല്‍കിയ സ്വീകരണത്തില്‍ ഹൈദരലി
ശിഹാബ് തങ്ങള്‍ സംസാരിക്കുന്നു
ഡോംഗ്രി : പാണക്കാട് സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ക്ക് ദാറുല്‍ ഹുദാ ഇസ്‍ലാമിക് യൂണിവേഴ്സിറ്റി മഹാരാഷ്ട്ര ഓഫ് കാന്പസ് ഖുവ്വത്തുല്‍ ഇസ്‍ലാം അറബിക് കോളേജില്‍ സ്വീകരണം നല്‍കി. ബോംബെ കേരള സുന്നി ജമാഅത്തും കോളേജ് കമ്മിറ്റിയും സംയുക്തമായിട്ടാണ് ദാറുല്‍ ഹുദാ ചാന്‍സിലര്‍ കൂടിയായ തങ്ങള്‍ അവര്‍കള്‍ക്ക് സ്വീകരണം നല്‍കിയത്. കേരളത്തിന് പുറത്ത് ദീനീ പ്രബോധന രംഗത്ത് സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങളാണ് ഖുവ്വത്ത് നടത്തിവരുന്നത് എന്ന് സ്വീകരണത്തിന് മറുപടി പറഞ്ഞ തങ്ങള്‍ അഭിപ്രായപ്പെട്ടു. ഉത്തരേന്ത്യയിലെ ദാറുല്‍ ഹുദയുടെ സന്ദേശമെത്തിക്കുന്നതില്‍ ഖുവ്വത്തിന്‍റെ പങ്ക് വിലമതിക്കാനാവാത്തതാണെന്നും തങ്ങള്‍ അഭിപ്രായപ്പെട്ടു.
മെട്രോ മുഹമ്മദ് ഹാജി ഉദ്ഘാടനം നിര്‍വ്വഹിച്ചു. കോളേജ് വൈസ് പ്രസിഡന്‍റ് സി.എച്ച്. അബ്ദുറഹ്‍മാന്‍ അധ്യക്ഷത വഹിച്ചു. ഇസ്‍മാഈല്‍ ബനാത്ത് വാല, സുഹൈല്‍ ലോഖണ്ട് വാല, സലീം സ്രാങ്ക്, പി.ബി.എസ്. തങ്ങള്‍, സി.. ഉമര്‍, ആര്‍.കെ. അബ്ദുല്ല, എം.. ഖാലിദ്, തംജീദ് ഹുദവി, നൌഫല്‍ ഹുദവി, യൂസുഫ് ഹുദവി, ആസിഫ് അക്തര്‍ ഹുദവി, ഗുലാം ഗൌസ് ഹുദവി, ശൗക്കത്ത് അലി ഫൈസി സംസാരിച്ചു. ഖുവ്വത്ത് മാനേജര്‍ കെ.എം. അസീം മൗലവി സ്വാഗതവും പ്രിന്‍സിപ്പല്‍ ഉമര്‍ ഹുദവി വെളിമുക്ക് നന്ദിയും പറഞ്ഞു.
- യാസര്‍ ഹുദവി  

ദുബൈ ഹാദിയ; ഐദറൂസ് ഉസ്താദ് അനുസ്മരണം നാളെ (28)

ദുബൈ : ദുബായ് ഹാദിയ നാളെ (28-10-2011) ഉച്ചക്ക് രണ്ട് മണിക്ക് ദുബൈ സുന്നി സെന്‍ററില്‍ വെച്ച് ബഹു. ഐദറൂസ് ഉസ്താദ് അനുസ്മരണവും ഖത്മുല്‍ ഖുര്‍ആന്‍ പരിപാടിയും നടത്തുന്നു. ഉച്ചക്ക് 2 മണിക്ക് തുടങ്ങുന്ന പരിപാടിയിലേക്ക് ഏവരെയും ക്ഷണിക്കുന്നു.

മാസപ്പിറവി അറിയിക്കണം - ഖാസിമാര്‍

വ്യാഴാഴ്ച (ഇന്ന്) മാസപ്പിറവി കാണുന്നവര്‍ വിവരം അറിയിക്കണമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്കുവേണ്ടി പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ (9447004601), സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാര്‍ (0483 2710146), കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ (0495 3219318, 9447172149) എന്നിവര്‍ അറിയിച്ചു.

ക്ലീന്‍ അപ് ദി വേള്‍ഡ്; ദുബൈ SKSSF നാളെ (28) ഹയാത്ത് കോര്‍ണിഷ് ശുചീകരിക്കും

ദുബൈ : ദുബൈ മുനിസിപ്പാലിറ്റി സംഘടിപ്പിക്കുന്ന ശുചിത്വ ബോധവല്‍ക്കരണ കാന്പയിന്‍ സമാപനത്തോടനുബന്ധിച്ച് ഒക്ടോബര്‍ 28 വെള്ളിയാഴ്ച (നാളെ) രാവിലെ SKSSF ദുബൈ സ്റ്റേറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 200 വളണ്ടിയര്‍മാര്‍ ദേര ഹയാത്ത് കോര്‍ണിഷ് ശുചീകരിക്കും. ദുബൈ സുന്നി സെന്‍റര്‍ മദ്റസാ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ഇതില്‍ പങ്ക് ചേരും. പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്തവര്‍ വെള്ളിയാഴ്ച രാവിലെ 7.30 ന് ദേര ഫാമിലി സൂപ്പര്‍മാര്‍ക്കറ്റിന് സമീപമുള്ള ദുബൈ സുന്നി സെന്‍ററില്‍ എത്തിച്ചേരണമെന്ന്പ്രസിഡന്‍റ് ഹക്കീം ഫൈസി, വര്‍ക്കിംഗ് ജനറല്‍ സെക്രട്ടറി ശറഫുദ്ദീന്‍ പെരുമളാബാദ് എന്നിവര്‍ അറിയിച്ചു.

SKSSF ബദിയടുക്ക മേഖല ക്യാമ്പ 29ന്‌

കുമ്പഡാജ : SKSSF കാസര്‍കോട്‌ ജില്ലാ കമ്മിറ്റി അടിയന്തിരമായി നടപ്പിലാക്കുന്ന ആറ്‌ മാസത്തെ കര്‍മ്മപദ്ധതിയുടെ ഭാഗമായി നടത്തേണ്ട രണ്ട്‌ സെക്ഷനുകളിലായി അഞ്ചര മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ക്യാമ്പ്‌ ഒക്‌ടോബര്‍ 29ന്‌ രാവിലെ 9 മണി മുതല്‍ കറുവത്തടുക്ക ഗവ.എല്‍.പി.സ്‌കൂളില്‍ വെച്ച്‌ നടത്താന്‍ ബദിയടുക്ക മേഖല SKSSF പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. സമസ്‌ത പിന്നിട്ട വഴികള്‍, സംഘടനാപ്രവര്‍ത്തകര്‍ക്ക്‌ ഒരു മാര്‍ഗ്ഗദര്‍ശനം എന്നീ വിഷയങ്ങളില്‍ രണ്ട്‌ ക്ലാസ്സുകള്‍ നത്തും. യോഗത്തില്‍ മേഖല പ്രസിഡണ്ട്‌ മുനീര്‍ ഫൈസി ഇടിയടുക്ക അധ്യക്ഷത വഹിച്ചു. ജില്ലാജനറല്‍സെക്രട്ടറി റഷീദ്‌ ബെളിഞ്ചം ഉദ്‌ഘാടനം ചെയ്‌തു. ആലിക്കുഞ്ഞി ദാരിമി, റസാഖ്‌ അര്‍ശദി കുമ്പഡാജ, അബ്‌ദുല്ല ഫൈസി കുഞ്ചാര്‍, ബഷീര്‍ മൗലവി കുമ്പഡാജ, സിദ്ദീഖ്‌ ബെളിഞ്ചം, ഹമീദ്‌ അര്‍ശദി ഉക്കിനടുക്ക തുടങ്ങിയവര്‍ സംസാരിച്ചു.

SKSSF വിഖായ ജില്ലാസമിതി നിലവില്‍ വന്നു

കാസര്‍കോട്‌ : SKSSF കാസര്‍കോട്‌ ജില്ലാകമ്മിറ്റിയുടെ സംഘടനാപ്രവര്‍ത്തനം വിവിധ ഘടകങ്ങളില്‍ സജീവമാക്കുന്നതിന്റെ ഭാഗമായി ജില്ലാതല വിഖായ സമിതി (സന്നദ്ധസംഘം) യെ ജില്ലാസെക്രട്ടറിയേറ്റ്‌ യോഗം പ്രഖ്യാപച്ചു. എം. എ. ഖലീല്‍ ചെയര്‍മാനും ഹാരീസ്‌ ബെദിര കണ്‍വീനറും ഹമീദ്‌ ഫൈസി കൊല്ലംപാടി, റഷീദ്‌ ഫൈസി ആറങ്ങാടി, ജമാലുദ്ദീന്‍ ദാരിമി ബന്തടുക്ക തുടങ്ങിയവര്‍ സ്ഥിരം സമിതി അംഗങ്ങളുമായിരിക്കും. ജില്ലാ പ്രസിഡണ്ട്‌ ഇബ്രാഹിം ഫൈസി ജെഡിയാര്‍ അധ്യക്ഷത വഹിച്ചു, ജനറല്‍ സെക്രട്ടറി റഷീദ്‌ ബെളിഞ്ചം, ഹാരീസ്‌ ദാരിമി ബെദിര, ബഷീര്‍ ദാരിമി തളങ്കര, എം.എ.ഖലീല്‍, ഹാഷീം ദാരിമി ദേലംപാടി, മുഹമ്മദ്‌ ഫൈസി കജ, ഹബീബ്‌ ദാരിമി പെരുമ്പട്ട, സത്താര്‍ ചന്തേര, മൊയ്‌തീന്‍ ചെര്‍ക്കള, കെ.എം.ശറഫുദ്ദീന്‍, മുഹമ്മദലി നീലേശ്വരം തുടങ്ങിയവര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു. 

ഇസ്‌ലാമിക്‌ സെന്‍റര്‍ സൗദി നാഷണല്‍ സംഗമം വന്‍ വിജയപ്രദമാക്കുക : മുസ്‌തഫ മാസ്‌ററര്‍ മുണ്ടുപാറ

റിയാദ്‌ : 2011 നവംബര്‍ 7 ന്‌ മക്കയില്‍ നടക്കുന്ന ഇസ്‌ലാമിക്‌ സെന്‍റര്‍ സൗദി നാഷണല്‍ സംഗമം വന്‍ വിജയപ്രദമാക്കാന്‍ ഇസ്‌ലാമിക്‌ സെന്‍റര്‍ സെക്രട്ടറി മുസ്‌തഫ മാസ്‌ററര്‍ മുണ്ടുപാറയും ഇസ്‌ലാമിക്‌ സെന്‍റര്‍ സൗദി നാഷണല്‍ കമ്മിററി പ്രസിഡണ്ട്‌ അബൂബക്കര്‍ ഫൈസി ചെങ്ങമനാടും അഭ്യര്‍ത്ഥിച്ചു. സൗദിഅറേബ്യയിലെ ഇസ്‌ലാമിക്‌ സെന്‍റര്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും കര്‍മരംഗത്ത്‌ സ്വീകരിക്കേണ്ട മാര്‍ഗങ്ങളെ കുറിച്ച്‌ ചര്‍ച്ച ചെയ്യാനും പ്രവാസികള്‍ക്കിടയിലെ ദഅ്‌വ പ്രവര്‍ത്തനങ്ങള്‍ക്ക്‌ പ്രായോഗിക രൂപങ്ങള്‍ നല്‍കാനുമായി ചേരുന്ന സംഗമത്തില്‍ ഇസ്‌ലാമിക്‌ സെന്‍ററിന്‍െറ പ്രമുഖനേതാക്കള്‍ പങ്കെടുക്കും. സൗദിഅറേബ്യയിലെ എല്ലാ ഇസ്‌ലാമിക്‌ സെന്‍ററുകളും ഇതൊരു ക്ഷണമായി സ്വീകരിക്കുകയും ദുല്‍ഹജ്ജ്‌ 11 ന്‌ നടക്കുന്ന സംഗമത്തിലേക്ക്‌ പ്രതിനിധികളെ അയക്കുകയും ചെയ്യണമെന്നും അഭ്യര്‍ ത്ഥിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍,സ്ഥലം എന്നിവ അറിയുന്നതിന്‌ താഴെ വിലാസത്തില്‍ ബന്ധപ്പെടുക. 

1) അബൂബക്കര്‍ ഫൈസി ചെങ്ങമനാട്‌ റിയാദ്‌. 0509284117

2) അബദുറഹ്‌മാന്‍ മൗലവി ഓമാനൂര്‍ മക്ക.0506505250,0551421482

3) അസ്‌ലം മൗലവി ദമ്മാം.0540328124
4) സലീം അന്‍വരി ജീസാന്‍ .0559830387

സിംസാറുല്‍ ഹഖ് ഹുദവിയുടെ ഇംഗ്ലീഷ് ഖുര്‍ആന്‍ കമന്‍റ്ട്രിക്ക് ഇന്ന് (27) തുടക്കം

അബൂദബി : പ്രമുഖ പണ്ഡിതനും അബൂദാബിയിലെ ബ്രിട്ടീഷ് ഇന്‍റര്‍നാഷണല്‍ സ്കൂള്‍ ഇസ്‍ലാമിക് വിഭാഗം മേധാവിയുമായ സംസാറുല്‍ ഹഖ് ഹുദവിയുടെ ഇംഗ്ലീഷ് ഖുര്‍ആന്‍ കമന്‍റ്ട്രിക്ക് അബൂദാബിയില്‍ ഇന്ന് (27-10-2011 വ്യാഴം) തുടക്കം. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള എല്ലാ മത വിഭാഗങ്ങള്‍ക്കും ലൈവായി പരിപാടികള്‍ കേരള ഇസ്‍ലാമിക് ക്ലാസ് റൂം വഴി കേള്‍ക്കാനാകും. യു... സമയം വൈകീട്ട് 8 മണി മുതല്‍ 9.30 വരെയാണ് പരിപാടി നടക്കുക. ഇന്ത്യന്‍ ഇസ്‍ലാമിക് സെന്‍ററില്‍ പുതുതായി ആരംഭിക്കുന്ന ഈ പരിപാടിയില്‍ വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ശ്രേദ്ധാക്കളെയും സംഘാടകര്‍ പ്രതീക്ഷിക്കുന്നു.
- സൈനുല്‍ ആബിദീന്‍

സൗദി കിരീടവകാശിയുടെ ഖബറിന് സമീപം പ്രമുഖര്‍ പ്രാര്‍ത്ഥന നടത്തി


Members of the Saudi royal family pray over the grave of late Crown Prince Sultan bin Abdul Aziz on October 25, 2011, at Al-Ud cemetery in Riyadh. The crown prince passed away last week after losing his battle with colon cancer. AFP (Photo from Yahoo news service)

ഷിജുവിന്‍റെ റാങ്ക് നേട്ടം നാടിന്‍റെ കൂടി അഭിമാനമായി

കണ്ണൂര്‍ യൂണിവേഴ്സിറ്റിയുടെ എം.എസ്.സി. ജോഗ്രഫി പരീക്ഷയില്‍ ഒന്നാം
റാങ്ക് നേടിയ ഷിജുവിനുള്ള ട്രെന്‍റ് ഉപഹാരം ടി
.പി. തങ്ങള്‍ നല്‍കുന്നു
നാദാപുരം : കണ്ണൂര്‍ യൂണിവേഴ്സിറ്റിയുടെ എം.എസ്.സി. ജോഗ്രഫി പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ വാണിമേല്‍ സ്വദേശി മയങ്ങിയില്‍ ഷിജു നാടിന്‍റെ അഭിമാനമായി. കോടിയൂറ മയങ്ങിയില്‍ നാണുവിന്‍റെയും രാധയുടെയും മകനായ ഷിജു ഇത് രണ്ടാം തവണയാണ് റാങ്കിന്‍റെ മധുരം നുണയുന്നത്. കേരള സര്‍വ്വകലാശാലയുടെ ഡിഗ്രി പരീക്ഷയില്‍ ഷിജു രണ്ടാം റാങ്കോടെയാണ് പാസ്സായിരുന്നത്. കൂലിപ്പണി ചെയ്ത് ജീവിതം നയിക്കുന്ന കുടുംബ പശ്ചാത്തലമുള്ള ഷിജുവിന്‍റെ വിജയത്തിന് പിന്നില്‍ പ്രാരാബ്ധങ്ങളുടെ കഥകളും കഠിനാദ്ധ്വാനത്തിന്‍റെ കരുത്തുമാണ് നിറഞ്ഞു നില്‍ക്കുന്നത്. പി.ജി. പരീക്ഷ കഴിഞ്ഞ ശേഷം രണ്ട് മാസത്തോളമായി നാട്ടിലെ ഒരു ഹോട്ടലില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നതിനിടയിലാണ് റാങ്കോട് കൂടി വിജയിച്ച വിവരം അറിയുന്നത്.
നാടിന് തന്നെ അഭിമാനകരമായ നിലയില്‍ തിളക്കമാര്‍ന്ന വിജയം കൈവരിച്ച ഷിജുവിനെ വാണിമേല്‍ പഞ്ചായത്ത് SKSSF ട്രെന്‍റ് അനുമോദിച്ചു. കോടിയൂറ മസ്ജിദുന്നൂര്‍ മഹല്ല് ഭാരവാഹികളുടെയും നാട്ടുകാരുടെയും സാന്നിദ്ധ്യത്തില്‍ ടി.പി. തങ്ങള്‍ ഉപഹാരം നല്‍കി. ട്രെന്‍റ് സംസ്ഥാന കമ്മിറ്റി അംഗം റശീദ് കോടിയൂറ അദ്ധ്യക്ഷത വഹിച്ചു. മഹല്ല് ഇമാം ജലീല്‍ യമാനി, . കട്ട്യാലി ഹാജി, കെ.പി. മജീദ്, ടി.കെ. കുമാരന്‍, ലത്വീഫ് പി.കെ., സിദ്ധീഖ് വെള്ളിയോട്, . മുനീര്‍, നിസാര്‍ കെ, പ്രസംഗിച്ചു. രക്ഷിതാക്കളുടെയും ട്രെന്‍റ് വിദ്യാഭ്യാസ സമിതിയുടെയും പ്രോത്സാഹനവും സഹായവുമാണ് ഇത്തരമൊരു വിജയത്തിലേക്ക് തന്നെ നയിച്ചതെന്ന് ഷിജു അനുസ്മരിച്ചു. വീട്ടില്‍ വെച്ച് നടന്ന ചടങ്ങില്‍ അലി വാണിമേല്‍ സ്വാഗതവും അസ്കര്‍ എന്‍. നന്ദിയും പറഞ്ഞു.

സ്റ്റെപ്‌ സിവില്‍ സര്‍വ്വീസ്‌ പദ്ധതി സെലക്ഷന്‍ പൂര്‍ത്തിയായി

കോഴിക്കോട് : SKSSF, ട്രെന്റ്‌ സംസ്ഥാന കമ്മിറ്റിയും ഷാര്‍ജ സ്റ്റേറ്റ്‌ SKSSF കമ്മിറ്റിയും ചേര്‍ന്ന്‌ നടത്തുന്ന സ്റ്റെപ്‌ സിവില്‍ സര്‍വ്വീസ്‌ പദ്ധതിയുടെ തെരഞ്ഞെടുപ്പ്‌ പരീക്ഷകള്‍ പൂര്‍ത്തിയായി സംഘടനാ സൈറ്റുകള്‍ വഴി അപേക്ഷകരായി വന്ന ആയിരത്തി ഇരുന്നൂറു പേര്‍ ഗ്ലോബര്‍ അക്കാദമി -കാസര്‍ഗോഡ്‌, ഇസ്‌ലാമിക്‌ സെന്റര്‍- കണ്ണൂര്‍, ബുസ്‌താനുല്‍ ഉലൂം അറബിക്‌ കോളേജ്‌ - വടകര, ശംസുല്‍ ഉലമ സ്‌മാരക സൗധം-കല്‍പ്പറ്റ, എം.എം.ഇ.ടി ഹൈസ്‌ക്കൂള്‍-മലപ്പുറം, എം.ഇ.എ എന്‍ജിനീയറിംഗ്‌ കോളേജ്‌-പെരിന്തല്‍മണ്ണ, വളഞ്ഞഴി ഇസ്‌ലാമിക്‌ സെന്റര്‍-ആലപ്പുഴ എന്നീ പരീക്ഷാ കേന്ദ്രങ്ങളില്‍ സപ്‌തംബര്‍ 8ന്‌ ഒന്നാം ഘട്ടം പരീക്ഷയെഴുതി ഇവരില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട മുന്നൂറുപേരെ പന്നിയങ്കര അലവിയ്യയില്‍ ഒക്‌ടോബര്‍ രണ്ടിനു നടന്ന രണ്ടാം ഘട്ടത്തില്‍ അഭിരുചി പരീക്ഷക്കും ഗ്രൂപ്പ്‌ ഡിസ്‌കഷനും ശേഷമാണ്‌ അന്തിമ തെരഞ്ഞെടുപ്പ്‌. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ സിവില്‍ സര്‍വീസ്‌, എം.ബി.എ, എം.സി.ജെ. തുടങ്ങിയ ഉന്നത തൊഴിലധിഷ്‌ഠിത കോഴ്‌സുകളിലേക്കും കരിയറുകളിലേക്കും എത്താനുതകുന്ന പഞ്ചവത്സര പരിശീലനവും സ്‌കോളര്‍ഷിപ്പും നല്‍കുന്നതാണ്‌.
രണ്ടാം ഘട്ടത്തോടനുബന്ധിച്ചു നടന്ന രക്ഷാകര്‍തൃ സംഗമം സ്റ്റെപ്‌ ഷാര്‍ജ കമ്മിറ്റി പ്രസിഡണ്ട്‌ അബ്‌ദുറഹ്മാന്‍ മൗലവി ഉദ്‌ഘാടനം ചെയ്‌തു. എസ്‌.വി. മുഹമ്മദലി, അലി.കെ. വയനാട്‌, സുലൈമാന്‍, ശാഹുല്‍ ഹമീദ്‌ മേല്‍മുറി, ഡോ. അബ്‌ദുല്‍ ജബ്ബാര്‍, പി.കെ. മാനുസാഹിബ്‌ റഷീദ്‌ കംബ്ലക്കാട്‌ , ഫസല്‍ എന്നിവര്‍ സംസാരിച്ചു. ശംസുദ്ദീന്‍ ഒഴുകൂര്‍ സ്വാഗതവും റഷീദ്‌ കൊടിയൂറ നന്ദിയും പറഞ്ഞു.
അഭിരുചി പരീക്ഷക്ക്‌ മുനീര്‍, സിദ്ദീഖ്‌ എന്നിവര്‍ നേതൃത്വം നല്‍കി. വടകര, മുനീര്‍ കൊയിലാണ്ടി, ശിഹാബ്‌ മണലായ, റോഷന്‍ പുല്ലാര, അനസ്‌ അത്താണിക്കല്‍, അനീസ്‌, ആലപ്പുഴ, സുബുലുസ്സലാം വടകര, എന്നിവര്‍ നേതൃത്വം നല്‍കി.
ഇസ്ഹാഖ് കാരക്കുന്ന്