"പറയൂ.. എന്തിനാണ് നീ ചിരിച്ചത്?" "അത്.. അത്..." അവള് പൂര്ത്തിയാക്കാന് മടിച്ചു നിന്നു.

അന്നും പതിവുപോലെ ഭരണാധികാരിയുടെ മുറി വൃത്തിയാ ക്കുകയായിരുന്നു അവള്. പട്ടുമെത്തക്കു മീതെ വിരിച്ച പഴയ വിരിപ്പുകള് മാറ്റിയിടുന്നതിനിടയില് മെത്തയിലുരസിയ വിരലുകള്..."ഹാ! എന്തൊരു മാര്ദ്ദവത്വം.. എന്തൊരു സുഖമായിരിക്കും അതില്കിടന്നുറങ്ങാന്‍..."

അടുത്ത്വാങ്ങിയ പുതിയ മെത്തയാണ്‌. പഴയത്കേടുവന്നിട്ടോ പഴകിയിട്ടോ ഒന്നുമല്ല ഇത്വാങ്ങിയിട്ടുള്ളത്‌. പുതിയ പുതിയ രീതിയിലുള്ളത്കാണുമ്പോള്അങ്ങിനെ വാങ്ങുക തന്നെ. അല്ലെങ്കിലും ഈയിടെ കൊട്ടാരത്തിലുണ്ടാകുന്ന ധൂര്ത്ത്അതിരു കടക്കുന്നുണ്ട്‌. ജനങ്ങള്ക്കിടയില്അതൊരു സംസാരവിഷയവുമാണ്‌. മുമ്പുള്ളവരൊക്കെ എത്ര ലളിത ജീവിതം നയിച്ചവരായിരുന്നു. ഓരോന്നോര്ത്ത്അവള്പഴയ വിരിപ്പ്മാറ്റി പുതിയതൊരെണ്ണം വിരിച്ചു. 'ഹാ! എത്ര മനോഹരം!' അവള്ക്ക്അതിലൊന്ന് ഇരിക്കണമെന്ന് തോന്നി. അങ്ങനെ രണ്ടും കല്പിച്ച്അവളതിലിരുന്നു. ഇരുന്നപ്പോള്അതിന്റെ സുഖത്തില്അവള്ക്കതിലൊന്ന് കിടക്കാനൊരു മോഹം. പാവം. അതുവരെയുള്ള ജോലി നല്കിയ ക്ഷീണവും പരുക്കന്പായയില്കിടന്നു പരിചയമുള്ള അവള്ക്ക് പട്ടുമെത്തയുടെ മൃദുലത നല്കിയ സുഖവും അറിയാതെ അവളെ ചെറിയൊരു മയക്കത്തിലേക്ക്തള്ളിയിട്ടു. അതാ വരുന്നു ഭരണാധികാരി. പോരേ പൂരം. "എന്ത്‌? കൊട്ടാരത്തിലെ തൂപ്പുകാരി രാജാവിന്റെ പട്ടുമെത്തയില്കയറിക്കിടക്കുക യോ? " അയാള്കോപം കൊണ്ട്വിറച്ചു. ചമ്മട്ടിയുമായി വന്ന് അട്ടഹസിച്ചു. അവള്ഞെട്ടിയെഴുന്നേറ്റു. കോപാകുലനായി ചമ്മട്ടിയുമേന്തി നില്ക്കുന്ന ഭരണാധികാരിയെക്കണ്ട്അവള്ഭയന്ന് വിറച്ചു. "അത്രക്കായോ? അടിച്ചുതളിക്കാരിക്ക്കേറിക്കിടക്കാനുള്ളതാണോ നാട്വാഴുന്ന ഭരണാധികാരിയുടെ പട്ടുമെത്ത??" ചാട്ട വായുവില്ഉയര്ന്നു താണു. വേദനകൊണ്ട്അവള്പുളഞ്ഞു. അവള്കെഞ്ചി. ഇനിയും തന്നെ അടിക്കരു തെന്ന്. പക്ഷെ, ചമ്മട്ടി വീണ്ടും വായുവില്ഉയര്ന്നു താണു കൊണ്ടിരുന്നു.പെട്ടെന്ന് അവള്പൊട്ടിച്ചിരിക്കാന്തുടങ്ങി. ഭരണാധികാരി അമ്പരന്നു. ഇതെന്തു കഥ. ഇതുവരെ വേദന കൊണ്ട്പുളഞ്ഞ അവള്പെട്ടെന്ന് പൊട്ടിച്ചിരിക്കാന്‍..???

അയാള്അടി നിര്ത്തി. ജ്വലിക്കുന്ന കോപത്തിനിടയിലും അവളുടെ ചിരിയുടെ പൊരുളറിയാന്ജിജ്ഞാസയായി.

"പറയൂ.. എന്തിനാണ്നീ ചിരിച്ചത്‌?" ഭരണാധികാരി ചോദിച്ചു.

"അത്‌.. അത്‌..." അവള്പൂര്ത്തിയാക്കാന്മടിച്ചു നിന്നു. "പറയൂ.. എന്താണെങ്കിലും പറയൂ." അയാള്അവളെ നിര്ബന്ധിച്ചു. അവള്പറഞ്ഞുതുടങ്ങി.

"അത്‌.. ഇത്തിരി നേരം പട്ടുമെത്തയില്കിടന്ന് സുഖമാസ്വദി ച്ചതിന്എനിക്ക്ലഭിച്ച ശിക്ഷ ഇതാണെങ്കില്ജീവിതകാലം മുഴുവന്ഇത്തരം പട്ടുമെത്തകളില്കിടന്ന് സുഖമനുഭവിക്കുന്ന നിങ്ങളെപ്പോലുള്ളവര്ക്ക്ലഭിക്കുവാനിരിക്കുന്ന ശിക്ഷയെക്കു റിച്ചോര്ത്ത്ചിരിച്ചുപോയതാണ്‌." ഇപ്പോള്കരഞ്ഞത്ഭരണാധികാരിയായിരുന്നു. കാരണം കുറച്ചുമുമ്പ്അദ്ദേഹത്തിന്റെ കൈയ്യിലെ ചമ്മട്ടി അവളിലേല്പിച്ച പ്രഹരത്തേക്കാള്മൂര്ച്ചയുണ്ടായിരുന്നു അവളില്നിന്നുമുതിര്ന്ന വാക്ശരങ്ങള്ക്ക്‌.... ഭരണാധികാരി നിന്ന് വിറയ്ക്കാന്തുടങ്ങി. അയാള്ക്ക്ബോധോദയമുണ്ടായി. തന്റെ തെറ്റില്മനസ്ഥാപവും. വഴി മാറിയാണ്സഞ്ചാരമെന്നദ്ദേഹം തിരിച്ചറിഞ്ഞു. തന്റെ മുറി മാത്രമല്ല മനസ്സും അടിച്ചു വൃത്തിയാക്കിയ തൂപ്പുകാരി പെണ്ണിനോട്അയാള്മാപ്പുപറഞ്ഞു. മനുഷ്യന്‍, സുഖസൗകര്യങ്ങള്വന്നണയുമ്പോള്പലതും മറക്കാറുണ്ട്‌. നിലയും വിലയുമൊക്കെ വിട്ട്പലതും ചെയ്യാറുമുണ്ട്‌. അതിലൊന്നാണ്ജീവിത സൗകര്യങ്ങളില്വിശാലതയും സുഭിക്ഷതയുമൊക്കെ കൈവരുമ്പോള്അതു നല്കിയ സ്രഷ്ടാവിനെ മറന്നുകൊണ്ട്ധൂര്ത്തിലും പൊങ്ങച്ചത്തിലും മുഴുകി ആര്ഭാടജീവിതം നയിച്ച്ദൈവകോപത്തിനിരയാക്കുന്ന പ്രവര്ത്തികളില്മുഴുകുക എന്നത്‌. പിശാചിന്റെ സഹോദരങ്ങളാകാന്നല്ല ഒന്നാം തരം യോഗ്യതയായ പൊങ്ങച്ചവും ധൂര്ത്തും പക്ഷെ, പലരും അത്ര ഗൗരവുമുള്ള ഒരു സംഗതിയായി കാണാറില്ല എന്നതാണ്സത്യം. മുകളില്കണ്ട കഥയിലെ ഭരണാധികാരിയെപ്പോലെ തന്നെയാണ്ഇക്കാര്യത്തില്നമ്മില്പലരും. മനസ്സ്വൃത്തിയാക്കുന്ന ഒരു തൂപ്പുകാരിയുടെ അഭാവത്തില്നാമത്തിരിച്ചറിയാതെ പോവുന്നു എന്ന് മാത്രം. ഇനി ഉണ്ടായാല്തന്നെ തന്നിലേക്കൊന്ന് തിരിഞ്ഞ്നോക്കി അത്മാലിന്യമാണെന്ന് തിരിച്ചറിഞ്ഞ്അതവിടെ നിന്ന് ഒഴിവാക്കാനുള്ള ഒരു മനസ്സും സന്നദ്ധതയും നമുക്കുണ്ടാകുമോ? മരണാനന്തര ജീവിതത്തില്വിശ്വസിക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം തൂപ്പുകാരി പെണ്ണിന്റെ വാക്കുകള്ഇരുത്തി ചിന്തിപ്പിക്കേണ്ടതുണ്ട്‌. ജീവിതത്തില്സുഖ സൗകര്യങ്ങള്അനുഭവിക്കുന്നതും അല്ലാഹു അവന്റെ ദാസന്മാര്ക്കായി നല്കുന്ന അനുഗ്രഹങ്ങള്ഉപയോഗപ്പെടു ത്തുന്നതുമൊന്നും ഒരു തെറ്റായ കാര്യമല്ല. പക്ഷെ, എന്ത്വന്നാലുമെനിക്കാസ്വദിക്കണം മുന്തിരിച്ചാറുപോലുള്ളൊരീ ജീവിതം എന്നതിനോട്സത്യമതം യോജിക്കുന്നില്ല. തനിക്കനുവദിക്കപ്പെട്ടതു മാത്രമേ ഒരു ദൈവവിശ്വാസിക്ക്അനുഭവിക്കാന്പാടുള്ളൂ. അനുവദിക്കപ്പെട്ടതു തന്നെയും അനുഭവിക്കുന്നതിനെ സംബന്ധിച്ച്അവന്ചോദ്യം ചെയ്യപ്പെടുമെന്നു് ഉറച്ചു വിശ്വസിക്കേണ്ടവനാണ്ഒരു യഥാര്ത്ഥ ദൈവവിശ്വാസി. പക്ഷെ, പലപ്പോഴും ഈയൊരു യാഥാര്ത്ഥ്യം വിശ്വാസികള്എന്നവകാശപ്പെടുന്നവര്തന്നെ പാടേ വിസ്മരിക്കുന്നതായാണ്അനുഭവങ്ങള്‍. എങ്ങിനെയെങ്കിലും അടിച്ചുപൊളിച്ചു ജീവിക്കുക എന്നതായി മാറിയിരിക്കുന്നു ഇന്ന് മറ്റുള്ളവരെപ്പോലെ വിശ്വാസികളെന്നവകാശപ്പെടുന്ന വരുടെയും ജീവിത രീതി. അതുകൊണ്ട്തന്നെ നേരും നെറിയുമൊന്നും അതിനിടയില്വിഷയമേ അല്ല. മനുഷ്യ ജീവിതത്തിന്റെ യഥാര്ത്ഥ ലക്ഷ്യം മറന്നുകൊണ്ടുള്ള വികലമായുള്ള കാഴ്ചപ്പാടുകളാണ്ഇന്ന് സമൂഹത്തില്അരങ്ങുതകര്ക്കുന്ന സകലവിധ അധാര്മ്മികതകളുടെയും മൂല കാരണം. വ്യക്തമായ ലക്ഷ്യത്തോടെ മാന്യനായ മനുഷ്യനായി ജീവിക്കുന്നതിനുപകരം എങ്ങിനെയെങ്കിലുമൊക്കെ ജീവിക്കുക ജീവിച്ചു തീര്ക്കുക എന്നാവുമ്പോള്അവിടെ പല ധാര്മ്മിക മൂല്യങ്ങളും തകര്ന്നു വീഴാതിരിക്കില്ല. താനാരാണെന്നും താനെന്തിനുവേണ്ടി സൃഷ്ടിക്കപ്പെട്ടുവെന്നും തന്റെ ജീവിതലക്ഷ്യം എന്താണെന്നും മനസ്സിലാക്കാതെ സമൂഹത്തില്തന്റെ സ്റ്റാറ്റസ്കീപ്പ്ചെയ്യാനും പൊങ്ങച്ചത്തിനും കാലികളെപ്പോലെ വെറും തിന്നാനും കുടിക്കാനും രമിക്കാനും അടിച്ചുപൊളിക്കാനുമൊക്കെ മാത്രമായി ജീവിതം മാറുമ്പോള്അവിടെ നേരുകള്ക്കും നെറികള്ക്കും പ്രസക്തിയില്ലാതാവുന്നു. "ഇന്നത്തെക്കാലത്ത്അതൊക്കെ നോക്കാന്നിന്നാല്‍ .." "ജീവിച്ചു പോകേണ്ടേ.." "ചേരയെ തിന്നുന്ന നാട്ടില്ചെന്നാല്നടുക്കഷ്ണം നോക്കി തിന്നേണ്ടേ..." എന്നൊക്കെ പറഞ്ഞാണ്പലരും മതപരമായി തെറ്റാണെന്ന് സ്വയം ബോധ്യമുള്ള കാര്യങ്ങളെ നിസ്സാരവല്ക്കരിച്ച്ന്യായീകരിക്കാറ്‌. ഇവിടെയാണ്യഥാര്ത്ഥ ദൈവത്തിലും മരാണാനന്തര ജീവിതത്തിലും വിശ്വസിക്കുന്ന ഒരു വിശ്വാസി മറ്റുള്ളവരില്നിന്നും വ്യതിരിക്തനാകുന്നത്‌. അവനെ സംബന്ധിച്ചിടത്തോളം ചേരയുടെ നടുക്കഷ്ണത്തിന്വേണ്ടി കൈനീട്ടും മുമ്പ്ചേര തനിക്ക്തിന്നാന്അനുവദിക്കപ്പെട്ടതാണോ എന്ന് ചിന്തിക്കേണ്ടതുണ്ട്‌. കാലഘട്ടത്തിനും അവസരത്തിനു മനുസരിച്ച്തന്റെ ആദര്ശവും മുറുകെപ്പിടിക്കുന്ന മൂല്യങ്ങളും മാറ്റുന്നവനല്ല ഒരു വിശ്വാസി. ജീവിച്ചു പോകേണ്ടേ എന്ന ചിന്തയേക്കാള്മരിച്ചുപോവണമല്ലോ എന്നതാണവന്റെ മുമ്പിലെ വിഷയം. അതുകൊണ്ട്തന്നെ "ആഘോഷിക്കൂ ഓരോ നിമിഷവും" എന്നതുപോലുള്ള വര്ത്തമാനകാല സന്ദേശങ്ങള്അവനുള്ക്കാനാവില്ല. അതെ അവനുമുമ്പില്മരണാനന്തര ജീവിതമെന്ന യാഥാര്ത്ഥ്യം പലപരിമിതികളും നിശ്ചയിക്കുന്നു. താന്ചെയ്യുന്ന തെറ്റുകളും പാപങ്ങളും മാത്രമല്ല താനനുഭവിക്കുന്ന സുഖാനുഗ്രഹങ്ങള്വരെ അവിടെ ചോദ്യം ചെയ്യപ്പെടുമെന്ന വിശ്വാസമാണ്അവനെ നയിക്കുന്നത്‌.

ഒരിക്കല്നബി തിരുമേനിയും അബൂബക്കര്‍ () ഉമര്‍ () എന്നിവരും വളരെ വിശന്നു വലഞ്ഞ ഒരവസരത്തില്ഒരു അന്സാരി അവരെ സല്ക്കരിക്കുകയുണ്ടായി. ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോള്തിരുമേനി ഇങ്ങിനെ പറഞ്ഞു: "തീര്ച്ചയായും ഖിയാമത്തുനാളില്ഇതിനെക്കുറിച്ച്നിങ്ങള്ചോദ്യം ചെയ്യപ്പെടും. നിങ്ങളുടെ വീട്ടില്നിന്ന് വിശപ്പാണ്നിങ്ങളെ പുറത്താക്കിയത്‌. എന്നിട്ട്നിങ്ങള്ക്ക്ഇത്‌ (സല്ക്കാരം) ലഭിക്കാതെ മടങ്ങേണ്ടി വന്നില്ല.ഇത്അല്ലാഹു നല്കിയ സുഖാനുഗ്രഹമാകുന്നു. (മുസ്ലിം)വിശ്വാസികള്വളരെ ഗൗരവപൂര്വ്വം ചിന്തിക്കേണ്ട ഒരു സംഗതിയിലേക്ക്മുകളിലെ സംഭവം വിരല്ചൂണ്ടുന്നു. കത്തിജ്വലിക്കുന്ന നരകം കണ്മുമ്പില്ഹാജരാക്കപ്പെട്ട്ഇഹത്തില്വെച്ച്മനുഷ്യന്അനുഭവിച്ചതും ആസ്വദിച്ചതുമായ എല്ലാസുഖ സൗകര്യങ്ങളെക്കുറിച്ചും അതെങ്ങിനെ കിട്ടി എന്തില്വിനിയോഗിച്ചു എന്നൊക്കെ മനുഷ്യന്ചോദ്യം ചെയ്യപ്പെടും. അല്ലാഹു പറയുന്നു.

"തീര്ച്ചയായും, കേള്വി, കാഴ്ച, ഹൃദയം എന്നിവയെപ്പറ്റി യെല്ലാം ചോദ്യം ചെയ്യപ്പെടുന്നതാണ്‌.. (ഇസ്രാഅ്:36)

പ്രവാചകന്പറഞ്ഞു: അഞ്ചുകാര്യങ്ങളെക്കുറിച്ച്ചോദ്യം ചെയ്യപ്പെടാതെ ഖിയാമത്ത്നാളില്ആദമിന്റെ പുത്രന്റെ കാല്പാദങ്ങള്വിചാരണ സ്ഥലം വിട്ടുനീങ്ങുകയില്ല. അവന്റെ ആയുഷ്കാലത്തെപ്പറ്റി. അത്എങ്ങിനെ വിനിയോഗിച്ച്തീര്ത്തുവെന്നും, അവന്റെ യുവത്വത്തെപ്പറ്റി അത്എന്തില്നശിപ്പിച്ചുവെന്നും അവന്റെ ധനത്തെപ്പറ്റി അത്എവിടെനിന്ന് സമ്പാദിച്ചുവെന്നും എങ്ങനെ ചെലവഴിച്ചുവെന്നും അവന്അറിയാവുന്ന കാര്യത്തില്അവന്എന്ത്പ്രവര്ത്തിച്ചുവെന്നും. (തിര്മുദി) അല്ലാഹുവിനെ ഭയപ്പെടുന്ന മരണാനന്തരം ഉയിര്ത്തെഴുന്നേല്പ്പിക്കപ്പെടുമെന്ന് വിശ്വസിക്കുന്ന ഏതൊരാളെയും ആഴത്തില്ചിന്തിപ്പിക്കാന്പര്യാപ്തമാണ്മുകളിലെ സംഭവവും അല്ലാഹുവിന്റേയും അവന്റെ പ്രവാചകന്റേയും വചനങ്ങളും.വിശപ്പിന്റെ കാഠിന്യത്താല്ഇരിക്കപ്പൊറുതിയില്ലാതെ വീട്വിട്ടിറങ്ങിയ പ്രവാചകന്വഴിക്കു വെച്ച്അതേ പ്രശ്നത്താല്പുറത്തിറങ്ങിയ തന്റെ സഖാക്കളെ കണ്ട്മുട്ടുകയും അവരെകൂട്ടി ഒരു അന്സാരിയുടെ വീട്ടില്ചെന്ന് അവിടെ വെച്ച്വയറ്നിറച്ചൊന്ന് ഭക്ഷണം കഴിച്ചതിനെ സംബന്ധിച്ച്പോലും നാളെ അല്ലാഹുവിന്റെ മുമ്പില്സമാധാനം പറയേണ്ടി വരുമെങ്കില്ജീവിതത്തില്അല്ലാഹു നമുക്ക്നല്കിയ എത്ര എത്ര അനുഗ്രഹങ്ങള്ക്ക്നാം കണക്ക്പറയേണ്ടിവരും???

വിശപ്പും പട്ടിണിയും മാറി ഒരു നേരമെങ്കിലും വയറുനിറച്ചാഹാരം കഴിച്ച ദിവസങ്ങള്നമ്മുടെ പൂര്വ്വീകര്ക്ക്അത്യപൂര്വ്വമായിരുന്നെങ്കില്ഇന്നത്തെ തലമുറക്ക്ഓരോ വൈകുനേരവും എന്താണ്കഴിക്കേണ്ടതെന്നും ഏവിടെനിന്നാണ്കഴിക്കേണ്ടതെന്നും അറിയാത്തതിലാണ്വിഷമം. ലോകത്തിന്റെ പലഭാഗത്തും ഒരു നേരത്തെ ഭക്ഷണത്തിന്വേണ്ടി മനുഷ്യന്കേഴുമ്പോള്ആര്ഭാട കല്യാണങ്ങള്ക്കും മാമൂല്സദ്യകള്ക്കുമൊക്കെയായി ഭക്ഷ്യ വിഭവങ്ങളൊരുക്കി നാം എത്രയാണ്ധൂര്ത്തടിക്കുന്നത്‌. ഒരാഴ്ചയില്ഏഴു ദിവസങ്ങളില്ധരിക്കാനായി 14 ഉം 21 കൂട്ടം വസ്ത്രങ്ങളുള്ളവരും പുതിയ മോഡലുകള്കാണുമ്പോള്വീണ്ടും വീണ്ടും പുതിയത്വാങ്ങി അലമാര നിറക്കുന്നവര്നമ്മുടെ കൂട്ടത്തില്എത്രയോ പേര്‍. മൊബൈല്ഇല്ലാത്തവര്ഇന്ന് ചുരുക്കം. ഒരു അത്യാവശ്യം എന്നതിലുപരി മറ്റുപലതിനുമല്ലേ ഇന്നു പലരും അത്വാങ്ങുന്നത്‌? കുറഞ്ഞ വേതനത്തിന്ജോലി ചെയ്യുന്നവര്വരെ ആവശ്യമില്ലെങ്കിലും ബ്ലൂടൂത്തും ഡബിള്ക്യാമറയും മറ്റ്ആധുനിക സൗകര്യങ്ങളു മുള്ള ഒരു മോബൈല്ഫോണ്വാങ്ങുന്നതും ലാപ്ടൊപ്പ്വാങ്ങുന്നതുമൊക്കെ ജീവിതത്തിലെ ഒരു ലക്ഷ്യമായി കാണുന്നത്വരെ കാര്യങ്ങള്എത്തിനില്ക്കുന്നു. അതുപോലെ തന്നെയാണ്വാഹനത്തിന്റെ കാര്യത്തിലായാലും വീടുവെക്കുന്ന കാര്യത്തിലായാലുമൊക്കെ. അത്യാവശ്യങ്ങളും അനാവശ്യങ്ങളും തിരിച്ചറിയാതെ തന്റെ സാധ്യതയെ ക്കുറിച്ചും അസാധ്യതയെക്കുറിച്ചും ബോധമില്ലാതെ സമൂഹത്തില്തങ്ങളുടെ ചുറ്റുപാടുകളോട്മല്സരിക്കാനും പെരുമകാണിക്കാനുമൊക്കെയാണ്ഇന്ന് പലരും തങ്ങളുടെ വിലപ്പെട്ട ജീവിതം ഉഴിഞ്ഞുവെക്കുന്നത്‌. പക്ഷെ, അതെല്ലാം ഏതുവരെ???

സ്രഷ്ടാവായ അല്ലാഹു തന്നെ പറയുന്നു.: "പരസ്പരം പെരുമനടിക്കുക എന്ന കാര്യം നിങ്ങളെ അശ്രദ്ധയിലാക്കിയിരിക്കുന്നു. നിങ്ങള്ശവകുടീരങ്ങള്സന്ദര്ശിക്കുന്നതുവരേക്കും. നിസ്സംശയം, നിങ്ങള്പിന്നീട്അറിഞ്ഞുകൊള്ളും. പിന്നെയും നിസ്സംശയം നിങ്ങള്വഴിയെ അറിഞ്ഞുകൊള്ളും. നിസ്സംശയം നിങ്ങള്ദൃഢമായ അറിവ്അറിയുമായിരുന്നെങ്കില്‍. ജ്വലിക്കുന്ന നരകത്തെ നിങ്ങള്കാണുക തന്നെ ചെയ്യും. പിന്നെ തീര്ച്ചയായും നിങ്ങള്അതിനെ ദൃഢമായും കണ്ണാല്കാണുക തന്നെ ചെയ്യും. പിന്നീട് ദിവസത്തില്സുഖാനുഭവങ്ങളെപ്പറ്റി തീര്ച്ചയായും നിങ്ങള്ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും. (വി. ഖുര്ആന്‍)

അതെ, ജീവിതലക്ഷ്യത്തെക്കുറിച്ച്ബോധമില്ലാതെ, സ്വന്തത്തിനുവേണ്ടി ജീവിക്കാന്മറന്ന് പെരുമകാണിക്കാനും മറ്റുള്ളവരോട്മല്സരിക്കാനുമൊക്കെയായി ജീവിതം ഉഴിഞ്ഞുവെച്ച്‌, ലഭിക്കപ്പെടുന്ന അനുഗ്രങ്ങള്ക്ക്സ്രഷ്ടാവിനോട്നന്ദികാണിക്കാതെ അവനെ മറന്ന് തിന്നും കുടിച്ചും ആടിയും പാടിയും രസിച്ചും മദിച്ചുമൊക്കെ കാലം എത്ര കഴിച്ചുകൂട്ടിയാലും ഒരു നാള്ശവകുടീരത്തില്തനിക്കായി തയ്യാറാക്കപ്പെട്ട്കുഴിമാടം സന്ദര്ശിക്കാതിരിക്കാനാവില്ലല്ലോ. ചിരിയുടേയും കളിയുടേയും ആരവങ്ങള്ക്കിടയില്ആര്ക്കറിയാം അടക്കം ചെയ്യുന്ന ആറടി മണ്ണിനുതാഴെ കാത്തിരിക്കുന്നത്നരകക്കുഴിയല്ലെന്ന്...

അല്ലാഹു നമ്മെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കട്ടെ.ആമീന്‍