നിയോഗത്തിന്റെ ആവശ്യം

മുഹമ്മദ് നബി ()യുടെ ആഗമനകാലത്തെ അറേബ്യരുടെ ഭീതതവും ബീഭത്സവുമായ ധര്മശോഷണത്തെയായിരുന്നു അഭിമുകീകരിച്ചിരുന്നത്. യുദ്ധം,മദ്യം,കൊള്ള,കൊല,വ്യഭിചാരം,ശിശുഹത്യ എന്നു വേണ്ട അധാര്മികമെന്നുപറയാവുന്ന മിക്ക ആസ്വാദനങ്ങളിലും അഭിരമിച്ചു കഴിയുകയാരിന്നു അവിടത്തെ ജനങ്ങള്. ബഹുദൈവാരാധനയും സാര്വത്രികമായിരുന്നു. ക്രിസ്ത്യാനിസത്തിന്റെ പുഷ്കലഭുമിയായിരുന്ന യൂറോപ്പ് പ്രാചീന നാഗരികതയുടെ മടിത്തട്ടുകളായ പേര്ഷ്യ,റോം,ആദര് സംസകാരത്തിന്റെ ശ്രീകോകിലമായിരുന്ന ഭാരതം തുടങ്ങിയവയൊന്നും അത്തരം തിയില് നിന്നോ ബഹുദൈവാരാധനയില് നിന്നോ മുക്തമായിരുന്നില്ല. പ്രവാചകരായ മുഹമ്മദ് നബി () ചരിത്രത്തിന്റെ കേവല നിയോഗമോ യാദൃശ്ചികതയോ മാത്രമല്ല, ലോകത്തിന്റെ ആവിശ്യം കൂടിയായിരുന്നുവെന്ന് ചുരുക്കം.

സ്ഥാപകരല്ല

പക്ഷേ, തങ്ങളുടെ നിയുക്തയുഗം ചൂണ്ടിക്കാണിച്ച് പ്രവാചകര് തൗഹീദിന്റെ വിധാതാവോ മനു ഷ്യകത്തിന്റെ മഹാചാര്യനോ ആയിരുന്നില്ലെന്ന് ചിലര് അവിടത്തെ വിമര്ശിക്കാറുണ്ട്. മുഹമ്മദ് നബി () ആഗതമാകുന്നതിനു മുമ്പ്തന്നെ മക്കയുലും പരിസര പ്രദേശങ്ങളിലും ഏകദൈവവിശ്വാസത്തിന്റ കിരണങ്ങളുണ്ടായിരുന്നു എന്നതാണ് വിമര്ശകരുടെ ന്യായം. എന്നാല് പ്ര വാചകരുടെ നിയോഗമന ലക്ഷ്യവും അവകാശവാദവും എന്തായിരുന്നുവെന്ന്പോലും മനസ്സിലാക്കാതെയാണ് ഇത്തരം ആരോപണങ്ങളുമായി ഇസ്ലാമിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. കാരണം, മുഹമ്മദ് നബി () ഒരിക്ക്ലും ഇസ്ലാമിന്റെയോ തൗഹീദിന്റെയോ സ്ഥാപകരല്ല. മറിച്ച് അവിടന്ന് ഇസ്ലാമില് കഴിഞ്ഞ്പോയ ഒരുലക്ഷത്തിലധികം വരുന്ന പ്രവാചകന്മാരുടെ അന്തിമകണ്ണിമാത്രമാണ്. അവരുടെ മുമ്പ് വന്ന ആദം, നൂഹ്(നോഹ), ഇബ്രാഹീം(എബ്രഹാം), സുലൈമാന്(സോളമന്), ദാവൂദ്(ദാവീദ്), മൂസ(മോസസ്), ഈസാ(യേശു) തുടങ്ങിയ പ്ര വാചകാരല്ലാം മുഹമ്മദ് നബി ()യെപ്പോലെ ഏകദൈവ വിശ്വാസികളും മുസ്ലുംകളുമായിരുന്നു. വി:ഖു പറയുന്നു: നബിയേ താങ്കള് പറയുക, അല്ലാഹുവിനെക്കൊണ്ടും നമ്മുടെ ഇബ്രഹീം, ഇസ്മാഈല്, യഅ്കൂബ്, അദ്ദേഹത്തിന്റെ സന്താനങ്ങള് എന്നിവരുടെയും മേല് ഇറക്കപ്പട്ടത് കൊണ്ടും തങ്ങളുടെ രക്ഷിതാവിങ്കല് നിന്ന് മൂസാ, ഈസാ, മറ്റു പ്രവാചകാര് എന്നിവര്ക്ക് നല്കപ്പെട്ടത് കൊണ്ടും ഞാന് വിശ്വസിച്ചു(ആലു ഇംറാന് 84). നാം ബോധനം ചെയതതും ഇബ്രാഹീം മൂസാ, ഈസാ എന്നിവരെ ഉപദേശിച്ചതുമായ മതമാണ് നിങ്ങള്ക്ക് നാം നിശ്ചയിച്ച് തന്നിരിക്കുന്നത്(ശൂറാ 13).

ഇനി മക്കയുടെ കാര്യം. ഇവിടെ നിയോഗിക്കപ്പെട്ട അവസാത്തെ പ്രവാചകന് ഇസ്മാഈലും അദ്ദേഹത്തിന്റെ ശരീഅത്ത് പിതാവായ ഇബ്രാഹീം() ന്റെതുമാണ്. ഇരുവരുടെയും നിര്യാണ ശേഷം കാലാന്തരെഅറേബ്യന് നിവാസികള് തങ്ങളുടെ പ്രവാചകന്മാരുടെ പ്രമാണങ്ങളില്നിന്ന് വ്യതിചലിക്കാന് തുടങ്ങി. ദിനരാത്രങ്ങള് പിന്നെയും കഴിഞ്ഞപ്പോള് അവരുടെ ശരീഅത്ത് തന്നെ നാമാവിശേഷമാവുകയും തൗഹീദിനെക്കുറിച്ചും ഇസ്ലാമിനെക്കുറിച്ചും ബോധമുള്ളവര് ചുരിങ്ങിവരികയും ചെയ്തു. അംറുബ്നുലുഹയ്യ് എന്നയാള് ശാമില് നിന്ന് ബിംബ്ങ്ങളെ കൊണ്ട് വരിക കൂടി ചെയ്തപ്പോള് അവിടെ ബഹുദൈവാരാധനയും സാര്വത്രികമായി. അവസ്ഥ ഇപ്രകാരമായിരിക്കെ, ഏതാനും ഏകദൈവ വിശ്വാസികളെല്ലാം അറേബ്യയിലുണ്ടാവുക സ്വാഭാവികമാണ്. എന്നാല് ഏതൊരു ഗ്രന്ഥവും, ശിക്ഷണ രീതിയുമായിരുന്നുവോ അറബികളെ ആമൂലാഗ്രം പരിവര്ത്തിപ്പിച്ചത് ആഗ്രന്ഥവും ശിക്ഷണരീതിയും പ്രവാചകരുടെ മുമ്പ് ലോകത്തെവിടെയും നിലവില്ലായിരുന്നതിനാല് ആറാം നൂറ്റാണ്ടിനു ശേഷം മനുഷ്യകുലത്തിലരങ്ങേറിയ ധാര്മ്മിക വിപ്ലവത്തിന്റെ യതാര്ത്ഥ ഉത്തരവാദി ഖുര്ആനും ഇസ്ലാമിക ശരീഅത്തും അവതരിപ്പിച്ച് തന്ന മുഹമ്മദ് നബി() തന്നെയാണ്.